സ്ത്രീകളെ ഗർഭിണികളാക്കുന്ന ജോലി, മാഹിയിൽ യുവാവിന് നഷ്ടപ്പെട്ടത് അര ലക്ഷം രൂപ.. #InternetFraud

വിവാഹിതരായിട്ടും ഗർഭിണികളാവാത്ത സ്ത്രീകളെ ലൈംഗികബന്ധത്തിലൂടെ ഗർഭിണികൾ ആക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അരലക്ഷം രൂപ!
  ഓൺലൈൻ തട്ടിപ്പുകാരുടെ പ്രലോഭനത്തിൽ മാഹിയിലെ അന്യ സംസ്ഥാന തൊഴിലാളിയാണ് ഈ വിചിത്ര തട്ടിപ്പിന് ഇരയായത്.

  മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ ജോലി ചെയ്യുന്ന സർക്കാർ ഇതര ജീവനക്കാരനായ സാജൻ ഭട്ടാരി(34)യാണ് തട്ടിപ്പിന് ഇരയായത്.  തട്ടിപ്പുകാർ അഞ്ച് ലക്ഷം രൂപയുടെ സ്‌ക്രീൻ ഷോട്ടുകൾ സാജൻ ബുട്ടാരിക്ക് വാട്‌സ്ആപ്പിൽ അയച്ചതോടെ സംഭവം സത്യമാണെന്ന് വിശ്വസിച്ച് യുവാവ് പണം നൽകി.

  ജോലിയിൽ ചേരുന്നതിനുള്ള അപേക്ഷാ ഫീസും പ്രോസസിങ് ചാർജും ഉൾപ്പെടെ 49,500 രൂപ ആദ്യം നൽകണമെന്നായിരുന്നു യുവാവിന് ലഭിച്ച സന്ദേശം.  അതിനുശേഷം വാട്ട്സ് ആപ്പ് വഴി ക്യുആർ കോഡ് അയച്ചു, ഉടനെ തന്നെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്ന് മിനിറ്റുകൾക്കകം 49,500 രൂപ നഷ്ടപ്പെട്ടതായും അറിയാൻ കഴിഞ്ഞു.

  പണം നഷ്ടപ്പെട്ട വിവരം സാജൻ ജോലി ചെയ്യുന്ന ലോഡ്ജ് ഉടമയോട് പറഞ്ഞു.  ഉടമ മാഹി പോലീസിൽ പരാതി നൽകി.  മാഹി സിഐ കെ.ബി.മനോജ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഏറ്റെടുത്തു.

  പണം ലഭിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.  രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയത്.  കോടതി അനുമതി നൽകിയാൽ പണം യുവാക്കൾക്ക് തിരികെ നൽകും.  പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ഇത്തരം ഇൻ്റർനെറ്റ് ജോലി/പണം തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, തട്ടിപ്പിന് ഇരയായാൽ ഉടനെ തന്നെ 1930 എന്ന നമ്പറിലേക്ക് വിളിച്ചു സഹായത്തിന് അഭ്യർത്തിക്കേണ്ടതാണ്...

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു, ആദരാഞ്ജലികൾ.. #VakkomPurushothaman


മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സായിരുന്നു.  തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തം മൂന്ന് തവണ മന്ത്രിയായി.  2004ൽ ഉമ്മൻചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച വക്കം പുരുഷോത്തമൻ അതേവർഷം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു.  മൂന്ന് തവണ ധനവകുപ്പ് ഉൾപ്പെടെ ആറ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 30 ജൂലൈ 2023 | #Short_News #News_Headlines

• വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. ആറ് വിക്കറ്റ്‌ ജയത്തോടെ വിൻഡീസ്‌ പരമ്പരയിൽ 1-1ന്‌ ഒപ്പമെത്തി. അവസാന മത്സരം ചൊവ്വാഴ്ച നടക്കും.

• നോവായി ചാന്ദ്നി, ആലുവയിൽ വെള്ളി വൈകിട്ട്‌ കാണാതായ, ബിഹാറി ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലം പോലീസ് കസ്റ്റഡിയിൽ.

• ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന്.

• കേരളത്തിൽനിന്ന്‌ ഇസ്രയേൽ സന്ദർശിക്കാൻപോയ സംഘത്തിലെ ഏഴുപേരെ കാണാതായതായി പരാതി. നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലം സ്വദേശികളുമാണ്‌.

• നൈജറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 15 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഫ്രിക്കൻ യൂണിയൻ. നിർദിഷ്ട സമയത്തിനുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളിലേക്ക്‌ കടക്കുമെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ആഫ്രിക്കൻ യൂണിയൻ സമാധാന, സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു.

• മുംബൈയില്‍ ജാഗ്രത നിര്‍ദേശം. കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചബാദ് ഹൌസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.

• സംസ്ഥാനത്തെ സാമൂഹികക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ മസ്റ്റ്ററിങ് നടത്താൻ ബാക്കിയുണ്ട്.

• ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു.

• യുഎസില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു, ജോ ബൈഡന്റെ 10 ആഴ്ച പഴക്കമുള്ള 'അഭയം നല്‍കല്‍' നയം ഫെഡറല്‍ ജഡ്ജി അസാധുവാക്കി.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




നഗ്ന ഫോട്ടോകൾ 50 രൂപ മുതൽ, വീഡിയോ 500 രൂപ മുതൽ.. ദമ്പതികളെ അറസ്റ്റ് ചെയ്ത പോലീസ് ഞെട്ടി.. വാങ്ങിയവരും കുടുങ്ങും.. #StopRape

കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിൽക്കുകയും ചെയ്ത ദമ്പതികൾ അറസ്റ്റിൽ.  ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വിൽപ്പന.  ട്യൂഷനെടുക്കാനെന്ന വ്യാജേന പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.  
  കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്.  പിന്നീട് ഭാര്യയെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

  പ്രതികൾ ഫോട്ടോയ്ക്ക് 50 മുതൽ 500 രൂപ വരെയും വീഡിയോകൾക്ക് 1500 രൂപ വരെയും ഈടാക്കിയതായി പോലീസ് പറഞ്ഞു.  ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങി ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോകളും അയക്കുകയാണ് ഇവരുടെ പതിവ്.  ഇവരിൽ നിന്ന് നിരവധി പേർ പീഡന വീഡിയോകൾ വാങ്ങിയിട്ടുണ്ട്.

  അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്രതികൾക്ക് പുറമെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.  ഈ വർഷം ആദ്യം മുതൽ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ജെ.സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു. #JCDaniyelAward


മലയാള ചലച്ചിത്ര വ്യവസായത്തിലെ ആജീവനാന്ത സംഭാവനയ്ക്കുള്ള 2022-ലെ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന് ലഭിച്ചു.  ടി വി ചന്ദ്രനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.  ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയൽ അവാർഡ്.  അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

  2021ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവും സംവിധായകനുമായ കെ പി കുമാരൻ ചെയർമാനും നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനും നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

  മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്ത് പകർന്ന സംവിധായകനാണ് ടി വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു.  1975ൽ ‘കബനീനടി ആലടിപോലെ’ എന്ന ചിത്രത്തിലൂടെ നടനായി സിനിമാരംഗത്തേക്ക് കടന്നുവന്ന ടി വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം നല്ല സിനിമയ്ക്കൊപ്പം ഉറച്ചുനിന്നു.

ആലുവയിൽ കൊല്ലപ്പെട്ട ചാന്ദ്നി ലൈംഗികമായിപീഡിപ്പിക്കപ്പെട്ടതായി സംശയം.. #AluvaMissingGirl

ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായും സൂചന. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും  മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും സൂചനയുണ്ട്.
വിശദ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ..
ബിഹാർ സ്വദേശിയുടെ മകളായ ചാന്ദ്നിയെ ഇന്നലെയാണ് കാണാതായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്ഫാഖ് ആലം ​​പിടിയിലായത്.  കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.  ഇതിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നി ഇനി ഇല്ല, ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. #Chandni #CrimeNews

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിനിയായ പെൺകുട്ടി ചാന്ദിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ബിഹാർ സ്വദേശി മജ്ജയ് കുമാറിന്റെ മകൾ ചാന്ദ്‌നിയാണ് മരിച്ചത്.  കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഇവിടെ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.  ഇന്നലെയാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.  ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ അഫ്‌സാഖ് ആലം ​​എന്ന ഇതരസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മജ്ജയ് കുമാറിന്റെ വീടിനു മുകളിൽ വാടകയ്‌ക്കായിരുന്നു താമസം.  രണ്ടു ദിവസം മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്.  സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് ഭീതി മാറുന്നില്ല, ഏറ്റവും അപകടകാരിയായ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്.. #CoViD19

ഇന്തോനേഷ്യയിൽ പുതിയൊരു കൊവിഡ് ബാധ കണ്ടെത്തിയതായി റിപോർട്ട്, ജക്കാർത്തയിലെ ഒരു രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വേരിയന്റ് സ്ഥിരീകരിച്ചത്.

  113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ വൈറസ് വളരെ അപകടകരമാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.

മുപ്പത്തിയേഴ് മാറ്റങ്ങൾ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു,  കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തിൽ പടരാൻ ഇത് കാരണമാകും.  ഓരോ ഒമൈക്രോണിലും ഏകദേശം 50 മ്യൂട്ടേഷനുകൾ സംഭവിച്ചു.  ഇതിൻ്റെ അപകട സാധ്യത മുൻപ് കണ്ടെത്തിയവയേക്കാൾ ഇരട്ടിയാണെന്നു കരുതുന്നു.
ഇന്തോനേഷ്യയിൽ നിന്നും ഇപ്പൊൾ കണ്ടെത്തിയിരിക്കുന്നത്,  ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപകടകരമായ വേരിയന്റാണ് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.  ലോകത്ത് വൻ നാശം വിതച്ച ഒമൈക്രോണിനേക്കാൾ ഇരട്ടി നാശനഷ്ടം വരുത്താൻ പുതിയ വേരിയൻ്റിന് സാധിക്കും.  പുതുതായി കണ്ടെത്തിയ വേരിയന്റിന് ഇതുവരെ പേര് നൽകിയിട്ടില്ല.

വൈറസ് മുൻപത്തെ പോലെ പടരാതിരിക്കാനുള്ള മുൻകരുതലും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്..

ഓടിക്കൊണ്ടിരിക്കെ KSRTC ബസ് കത്തി നശിച്ചു.. #KSRTCBus

സംസ്ഥാന തലസ്ഥാനത്ത് ദേശീയപാതയിൽ ചെമ്പകമംഗലം ജംക്‌ഷനു സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു.  ബസിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.  ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.  ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് കത്തിനശിച്ചു.

  നിറയെ യാത്രക്കാരുമായി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് (ആർഎൻഎ 890) കത്തിനശിച്ചു.  ബസിനടിയിൽ നിന്ന് ചെറിയ തോതിൽ പുക ഉയർന്നതോടെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിട്ടതിനാൽ ആളപായം ഒഴിവായി.  തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകൾ എത്തി തീ പൂർണമായും അണച്ചു.  ബസ് പൂർണമായും കത്തിനശിച്ചു.  സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  മംഗലപുരം പോലീസ് ഗതാഗതം നിയന്ത്രിച്ചു.


കുട്ടിക്കാലത്ത് നടന്ന പീഡനത്തിന് പ്രായപൂർത്തിയായാലും ശിക്ഷിക്കാം, നിർണ്ണായക വിധിയുമായി ഹൈക്കോടതി.. #CourtNews

പ്രായപൂർത്തിയായതിന് ശേഷം കുട്ടിക്കാലത്ത് പീഡനത്തിനിരയായതിന്റെ പേരിൽ കേസെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി, ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്താൽ സംഭവം വെളിപ്പെടുത്താൻ കാലതാമസം വരുത്തിയതിന്റെ പേരിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
  അത്തരം സന്ദർഭങ്ങളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കണക്കാക്കാനാവില്ല.  ഓരോ കേസും വസ്തുതകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് പരിഗണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.  മകൾക്ക് ഇപ്പോൾ 25 വയസ്സുണ്ടെന്നും വർഷങ്ങൾക്ക് ശേഷമാണ് കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ചുള്ള പരാതി ഉയരുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.  പരാതി നൽകുന്നതിൽ കാലതാമസമുണ്ടായെന്നും സാക്ഷിമൊഴിയിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം.  എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി അമ്മയോട് പോലും ഇക്കാര്യം പറഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

അങ്കണവാടി ടീച്ചറുടെയും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെയും മൊഴി ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു.  ഇത്തരം തെളിവുകളെല്ലാം പ്രതിക്ക് എതിരാണെന്ന് കോടതി കണ്ടെത്തി.  പ്രതിയുടെ ഭീഷണിയെത്തുടർന്ന് ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെങ്കിലും കോടതി ഇത് വിശ്വസനീയമാണെന്ന് കണ്ടെത്തി.  സ്‌കൂളിൽ പോകാത്തതിന് മകളെ ശകാരിച്ചതിലുള്ള ദേഷ്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.  നിസാര കാരണത്താൽ ഒരു മകളും പിതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.  പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ച് കീഴ്‌ക്കോടതിയുടെ ശിക്ഷ 20 വർഷത്തെ കഠിന തടവായി കുറച്ചു.

തൃശൂരിൽ ട്രെയിനിന് നേരെ കല്ലേറ്.. #TrainAttack

തൃശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്. പരശുറാം, ഇൻ്റർസിറ്റി എന്നീ  ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിലേക്ക് ആക്രമണ വിവരം വിളിച്ചറിയിക്കുകയും തുടർന്ന് പൊലീസും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കല്ലേറിനെ തുടർന്നു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊന്നു കുഴിച്ചുമൂടിയ ഭർത്താവിനെ കണ്ടെത്തി, നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ച് ഭാര്യ, ട്വിസ്റ്റ് ഇങ്ങനെ.. #ManMissingCase

പരുത്തിപ്പാറ നൗഷാദിനെ കാണാതായ കേസിൽ നിർണായക വഴിത്തിരിവ്.  നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തിയതായാണ് സൂചന.  നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്സാനയുടെ മൊഴി.  തൊടുപുഴയിൽ കണ്ട അതേ ആളാണോ നൗഷാദ് എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.  തന്നെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരം.

  നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാന നൽകിയ മൊഴി പൂർണമായും തെറ്റാണെന്ന് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് തിരിച്ചറിഞ്ഞു.  കുഴിച്ചാൽ മൃതദേഹം കിട്ടുമെന്ന് അഫ്‌സാന ആദ്യം പറഞ്ഞിരുന്നു.  വീടിനുള്ളിലെ സ്ഥലവും സൂചിപ്പിച്ചു.  പരിശോധനയിൽ ഒന്നും കണ്ടെത്താനാകാത്തതിനാൽ കുറച്ചുകൂടി കുഴിയെടുക്കേണ്ടി വന്നതായി അഫ്സാന അന്വേഷണ സംഘത്തോട് പറഞ്ഞു.

  എന്നാൽ പോലീസ് പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം അഫ്സാന തന്റെ ചില സുഹൃത്തുക്കളുടെ പേരുകളും പറഞ്ഞു.  നസീർ എന്ന സുഹൃത്തിന്റെ പേര് അഫ്‌സാന പറഞ്ഞപ്പോൾ മൃതദേഹം ഇയാളുടെ കാസ്‌കറ്റ് ഓട്ടോയിലാണ് കൊണ്ടുപോയതെന്ന് പോലീസിന് മൊഴി ലഭിച്ചു.  തുടർന്ന് നസീറിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഇങ്ങനെയൊരു പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും ഓട്ടോ ഓടിക്കാൻ അറിയില്ലെന്നുമാണ് പറഞ്ഞത്.  മൊഴികളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ അഫ്സാന പറയുന്നതെല്ലാം പച്ചക്കള്ളമായിരുന്നു.

  നൗഷാദ് ഇപ്പോൾ പൊലീസ് സ്റ്റേഷനിലുണ്ടെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.  ഇടുക്കി തൊമ്മൻകുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.
  പത്തനംതിട്ടയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പോലീസിന് നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചത്.

പിഞ്ചുകുഞ്ഞിനെ തെരുവ് നായകടിച്ച, കൊന്നതാണ്.. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.. #CrimeNews

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്‍റെ  മാതാവിനെ പൊലീസ്  അറസ്റ്റ് ചെയ്തു. അമ്മ ജൂലിയാണ് അറസ്റ്റിലായത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കു‍ഴിച്ചുമൂടുകയായിരുന്നു. വീട്ടുപറമ്പിൽ കുഴിച്ചിട്ട മൃതദേഹം നായ കടിച്ച് പുറത്തെടുത്തതോടെയാണ് സംഭവം പുറത്തായത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 28 ജൂലൈ 2023 | #Short_News #News_Headlines

• പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്.

• സംസ്ഥാനത്ത്‌ റെക്കോഡ്‌ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഒറ്റ ദിവസം 3340 പരിശോധന നടത്തിയതിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയ 1470 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിച്ചു.

• തപാൽ ഉരുപ്പടികൾ നിയമപ്രകാരമല്ലാതെ തുറന്നുനോക്കുന്നത്‌ രാജ്യത്ത്‌ കുറ്റകരമല്ലാതായി മാറും. ഇത്‌ അടക്കം ഒട്ടേറെ നിയമലംഘനങ്ങൾക്ക്‌ ശിക്ഷ ഒഴിവാക്കുന്ന ജൻ വിശ്വാസ്‌ ബിൽ ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ പാസാക്കി.

• തൃശ്ശൂർ ജില്ലയിൽ നേഴ്സുമാർ വെള്ളിയാ‍ഴ്ച പണിമുടക്കും. നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്

• ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തങ്ങളുടെ പേരില്‍ വരുന്നെങ്കില്‍ അത് തട്ടിപ്പാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

• ആയുധങ്ങൾ മോഷ്ട്ടിച്ചതിന് നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലാപം നടക്കുന്ന മണിപ്പൂരിൽ വിൽക്കാൻ വേണ്ടിയാണ് നാഗാലാൻഡ് പൊലീസിന്‍റെ ആയുധങ്ങൾ മോഷ്ട്ടിച്ചത്. പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

• പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാതായി സൈന്യം.

• വംശീയ കലാപം തുടരുന്ന മണിപ്പൂരിലേക്ക് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങുന്ന സംഘം ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും.

• സിനിമ പകർത്തിപ്രദർശിപ്പിച്ചാൽ മൂന്നുവർഷംവരെ തടവും നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ ബിൽ പാസാക്കി സർകാർ, സിനിമാശാലകളിൽ ഫോണിലൂടെ സിനിമ പകർത്തുന്നതിനും ഇത് ബാധകമാകും.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




യുവാവിനെ കാണ്മാനില്ല, കൊന്നു കുഴിച്ചുമൂടിയത്തായി സംശയം ; ഭാര്യ അറസ്റ്റിൽ.. #ManMissing

പത്തനംതിട്ടയിൽ ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം.  പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെയാണ് കുഴിച്ചുമൂടിയതെന്ന് സംശയിക്കുന്നു.  സംഭവത്തിൽ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  2021 നവംബർ 5 മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കുഴിച്ചിട്ടതായി സംശയിക്കുന്ന സ്ഥലം കുഴിച്ച് പരുത്തിപ്പാറയിൽ കുഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.  സംശയാസ്പദമായ മറ്റു പല സ്ഥലങ്ങളിലും പോലീസ് സമാന്തര പരിശോധന നടത്തുന്നുണ്ട്.

  മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവ് പോലീസിൽ പരാതി നൽകി.  ഇതിൽ നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടികളിലെ വൈരുദ്ധ്യമാണ് യുവാവിന്റെ തിരോധാനം കൊലപാതകമാണോയെന്ന സംശയം പോലീസിന് ഉണ്ടാക്കിയത്.  നൗഷാദിന്റെ ഭാര്യ നിരന്തരം മൊഴി മാറ്റുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

  പരുത്തിപ്പാറയിലെ വാടക വീട്ടിലായിരുന്നു നൗഷാദും ഭാര്യയും താമസിച്ചിരുന്നത്.  ഇരുവരും തമ്മിൽ യോജിപ്പില്ലായിരുന്നുവെന്നും തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  നൂറനാട് സ്വദേശിയാണ് നൗഷാദിന്റെ ഭാര്യ.

തമിഴ്നാട്ടിൽ നിന്നും തട്ടികൊണ്ടുവന്ന കുഞ്ഞ് കേരളത്തിൽ, രണ്ടുപേർ പോലീസ് പിടിയിൽ.. #TamilnaduKidnapping

തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കുട്ടിയെ ചിറയിൻകീഴിൽ കണ്ടെത്തി.  വടശ്ശേരിയിൽ നിന്നാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.  തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനു പിന്നാലെയാണ് ഈ കണ്ടെത്തൽ.  സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.


  നാടോടി സംഘത്തിൽപ്പെട്ട നാരായണൻ, ഭാര്യ ശാന്തി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.  സംശയം തോന്നിയപ്പോൾ ഇവരുടെ കയ്യിൽ കുഞ്ഞിനെ കണ്ടെത്തി.  റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി നടക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.  പ്രതിയെയും കുട്ടിയെയും തമിഴ്‌നാട് പോലീസിന് കൈമാറി.  ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നാണ് സൂചന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 27 ജൂലൈ 2023 | #News_Headlines #Short_News

• കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം നൽകിയത്.

• ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

• മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല.

• ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ  അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌ത്തീ- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരമുള്ള വെടിവയ്‌പ്‌ തുടരുന്നു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ സ്ത്രീകളോട് സുരക്ഷാസേനാം​ഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷമുണ്ടായി.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) നിന്ന്‌ 2022-23 സാമ്പത്തിക വർഷം 5.18 കോടി തൊഴിലാളികളെ ഒഴിവാക്കി. വിവിധ സംസ്ഥാന സർക്കാരുകളാണ്‌ തൊഴിലാളികളെ ഒഴിവാക്കിയതെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്‌ ലോക്‌സഭയിൽ പറഞ്ഞു.


• മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ്‌ ഓങ്‌ സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റുന്നത്‌ പരിഗണിച്ച്‌ സൈന്യം. 2021ൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതുമുതൽ അവർ തടങ്കലിലായിരുന്നു. നിരവധി കേസുകളിൽ സൈനിക കോടതി ശിക്ഷിച്ചതോടെ മാസങ്ങൾക്കുമുമ്പ്‌ ജയിലിലേക്ക്‌ മാറ്റി.

• വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി.

• ഇന്ത്യന്‍ സൈന്യത്തില്‍ നിലനില്‍ക്കുന്നത് 11,266 ഓഫിസര്‍മാരുടെ കുറവ്. കരസേനയില്‍ മേജര്‍, ക്യാപ്റ്റൻ തസ്തികകളില്‍ മാത്രം 6,800 ഒഴിവുകളുള്ളതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.


• പ്ലസ് വണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.ഹയര്‍സെക്കന്‍ററി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന് മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

• സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• ഉത്തരേന്ത്യയെ ആശങ്കയിലാക്കി അതിശക്തമായ മഴ തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ യമുനയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

• റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി.കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി.





 News

Newspaper

Newspaper Headlines

Short News

Latest News

Flash News

News Updates

Malayalam News

Kerala News

Current Affairs

Malayalam Current Affairs





ബസ്സിൽ അടുത്തിരുന്ന ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പയ്യാവൂർ സ്വദേശിക്ക് ലഭിച്ചത് മാതൃകാപരമായ ശിക്ഷ.. #POCSO

സ്വകാര്യ ബസിൽ തൊട്ടടുത്തിരുന്ന 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു.

  മണിപ്പാറ പയ്യാവൂർ നുചിയാറ്റിൽ വലിയ കാട്ടിൽ വീട്ടിൽ ജയിംസിനാണ് (55) തളിപ്പറമ്പ് ഹൈസ്പീഡ് പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്.

  2018 സെപ്തംബർ 9 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത് യാത്ര ചെയ്തിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അപമര്യാദയായി സ്പർശിക്കുകയും വസ്ത്രം വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

 ഇതിന് പുറമെ ബസിൽ നഗ്നതാ പ്രദർശനവും നടത്തി.  യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ച പീഠന വീരനെ കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പോലീസിൽ ഏൽപ്പിച്ചു.  അന്ന് പയ്യാവൂർ എസ്ഐ ആയിരുന്ന ടി.ജോൺസൺ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.  മൂന്ന് വർഷവും 25,000 രൂപയും രണ്ട് വകുപ്പുകളിലായി 25,000 രൂപയുമാണ് ശിക്ഷ.  ശിക്ഷ പ്രത്യേകം നൽകണം.  പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 26 ജൂലൈ 2023 | #Short_News #News_Headlines

• കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു.

• ഉത്തരേന്ത്യയില്‍ മഴ അതിശക്തമായി തുടരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മഴ ശക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി.

• ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കുളു ജില്ലയിൽ രണ്ടിടങ്ങളിൽ മേഘവിസ്ഫോടനം. പുലർച്ചെ 4 മണിയോടെ ഗഡ്‌സ താഴ്‌വരയിലെ പഞ്ച നുല്ലയിൽ ഉണ്ടായ മേഘസ്‌ഫോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു.

• പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു.

• കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ  നീണ്ട നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്.

• ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റിങ് സര്‍വീസ് നിലച് ശേഷം. അടിയന്തര തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സെറ്റും ആപ്പും പ്രവര്‍ത്തനം പല നിലച്ചത്.

• സംസ്ഥാനത്തിന്റെ തനത്‌ വരുമാനത്തിൽ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം. കഴിഞ്ഞ സാമ്പത്തികവർഷം തനത്‌ വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന്‌ അക്കൗണ്ടന്റ്‌ ജനറലും സാക്ഷ്യപ്പെടുത്തി. 2020–-21ലെ 47,157 കോടിയിൽനിന്ന്‌ അമ്പത്‌ ശതമാനം വർധനയോടെയാണ്‌ നേട്ടം.

• ‘സ്‌നേഹനഗരം’ അണിഞ്ഞൊരുങ്ങുന്നു. അടുത്തവർഷം ഇതേദിവസം പാരിസിൽ ഒളിമ്പിക്‌സാണ്‌. 2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33–-ാംഒളിമ്പിക്‌സ്‌. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. 99 വർഷത്തിനുശേഷമാണ്‌ ലോകത്തെ ഏറ്റവും വലിയ കായികോത്സവം ഒരുക്കുന്നത്‌.

• ചാന്ദ്രയാൻ 3 ഭൂമിക്കു ചുറ്റുമുള്ള  ഭ്രമണപഥം വിടാനുള്ള അവസാന തയ്യാറെടുപ്പിലേക്ക്‌. 31ന്‌ അർധരാത്രിക്കുശേഷം പേടകം ചന്ദ്രനിലേക്ക്‌ നേരിട്ട്‌ കുതിക്കും. ഇതിന്‌ മുന്നോടിയായുള്ള അഞ്ചാം പഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയാക്കി. പ്രധാനപഥം ഉയർത്തലോടെ കൂടിയ ദൂരം ഒരു ലക്ഷത്തിലധികം കിലോമീറ്ററായി ഉയർന്നു.

• വടക്കൻ കേരളത്തിൽ നാശംവിതച്ച്‌ അതിശക്ത മഴ തുടരുന്നു. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഴ കൂടുതൽ ദുരിതം വിതച്ചത്‌.

• കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ പറന്നുപൊങ്ങിയ ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം  സാങ്കേതിക തകരാറുകാരണം അടിയന്തരമായി  തിരിച്ചിറക്കി. ചൊവ്വ രാവിലെ 9.05ന് കരിപ്പൂരിൽനിന്ന്‌ മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ്  തിരിച്ചിറക്കിയത്.

• വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവ്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു ഹർജി.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




തൊഴിലുറപ്പ് പദ്ധതി, കേരളത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല.. #ThozhilUrappPadhathi

ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജില്ലയിൽ പരമാവധി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പൂർത്തിയാക്കിയ ജില്ല 17,16,529 തൊഴിൽ ദിനങ്ങളുമായി സംസ്ഥാനത്ത് ഒന്നാമതെത്തി. ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിൽ മുന്നിൽ.

ജില്ലയിൽ ആകെ 70,154 തൊഴിലാളികളാണുള്ളത്. 26 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകി. ഇതിൽ 12 കുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതിന് 4.97 കോടി കുടിശ്ശിക. കൂടുതൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പി സുരേന്ദ്രൻ പറഞ്ഞു. കിണർ റീചാർജ്, പുഴ പുനരുദ്ധാരണം, വനവൽക്കരണം, ചുറ്റുമതിൽ, സ്‌കൂൾ അടുക്കള, അങ്കണവാടി എന്നിവയും നിർമിക്കുന്നുണ്ട്. എല്ലാ ബ്ലോക്കുകളിലും ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ "വലിച്ചു കയറ്റി" കണ്ണൂര്‍ ജില്ലയിലെ ചുണക്കുട്ടികള്‍.. #TugOfWar

മിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കേരള ടീമിലെ ഒമ്പത് പേർ ജില്ലയിൽനിന്നാണ്. അണ്ടർ 17 വിഭാഗത്തിൽ കാതറിൻ ബിജു, ദിയ മരിയ ടോമി (സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറമ്പ്), എസ് ശ്രീലേഖ (ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ), ക്ലെയർ ബോബി (സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ).

അണ്ടർ 19 വിഭാഗത്തിൽ അലീന ബിജോയ്, ആർഷ മനു, ഷാനറ്റ് ഷാജി, അനിതാ മരിയ ബെൻ (സെന്റ് ജോസഫ് എച്ച്എസ്എസ് കുന്നോത്ത്), അണ്ടർ 13 വിഭാഗത്തിൽ അമേയ ബിനു (സെന്റ് ജോസഫ് എച്ച്എസ്എസ് വയനാട്ടുപറമ്പ്) എന്നിവർ സ്വർണം നേടി.

തുടര്‍ച്ചയായ മഴ, കണ്ണൂര്‍ ജില്ലയിലെ ഉളിക്കലില്‍ ഉരുള്‍ പൊട്ടല്‍.. #Ulikkal

ണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് കർണാടക വനത്തിൽ ഉരുൾപൊട്ടലുണ്ടായി. ഇതുമൂലം ഉളിക്കൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. വയത്തൂർ പുഴ കരകവിഞ്ഞ് മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. വട്ട്യംതോട്, മാത്തറ, വയത്തൂർ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ആനപ്പാറ, മണിക്കടവ് പ്രദേശങ്ങളിലെ രണ്ട് കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീതിയിൽ മാറ്റിപ്പാർപ്പിച്ചു.

വയത്തൂർ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വളവുപാറ വടക്കേതിൽ ചിന്നമ്മയുടെ വീട്ടിലേക്ക് വെള്ളം കയറി. മണിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങി. നിരവധി കടകളിൽ വെള്ളം കയറി. പൊയ്യൂർകരി, കോക്കാട്, ഏഴൂർ പാടങ്ങളും വെള്ളത്തിനടിയിലാണ്. കൃഷിയും വ്യാപകമായി നശിച്ചു. പുഴകളിൽ നീരൊഴുക്ക് ശക്തമായതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിടുകയാണ്. ആറളം, ഇരിട്ടി, ബാരാപ്പുഴ, വയത്തൂർ പുഴകളിലും ക്രമരഹിതമായ ഒഴുക്കുണ്ട്. ജലനിരപ്പും ക്രമാതീതമായി ഉയർന്നു.

മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ജയന്‍റെ ജന്മ വാര്‍ഷികം. #ActorJayan

നാവികസേനയിലെ ഉയർന്ന പദവിയിൽ നിന്ന് മലയാള സിനിമയിലെ യുഗം അടയാളപ്പെടുത്തുന്ന താരമായതാണ് കൃഷ്ണൻ നായർ എന്ന മലയാളികളുടെ സ്വന്തം ജയന്‍. 

ജയൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയില്‍ 70 കളിൽ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിൽ മാധവൻപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ചു. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
തന്റെ സവിശേഷമായ അഭിനയശൈലി കൊണ്ട് കഥാപാത്രങ്ങളെ മികച്ചതാക്കാൻ ജയന് കഴിഞ്ഞു. അഭിനയത്തോടൊപ്പം ശരീരബലവും വഴക്കവും അഭിനയത്തിന്റെ മുതൽക്കൂട്ടാണ്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

ചെറിയ വില്ലൻ വേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻ വേഷങ്ങളിലേക്കും സപ്പോർട്ടിംഗ് റോളുകളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കും ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരം ആണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. ജയനെ ജനപ്രിയ നടനാക്കിയ ചിത്രമായിരുന്നു അങ്ങാടി. കമ്പോളത്തിൽ വിദ്യാസമ്പന്നനായ ഒരു ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറഞ്ഞപ്പോൾ എല്ലാവരും കൈയടിച്ചു.


സാങ്കേതിക വിദ്യ അത്ര വികസിച്ചിട്ടില്ലാത്ത മലയാള സിനിമയിൽ, അതിസാഹസിക രംഗങ്ങളിൽ താരം കാണിച്ച അസാമാന്യ പെർഫെക്ഷൻ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചു. പ്രത്യേകം പരിശീലനം സിദ്ധിച്ച പകരക്കാരെ ഉപയോഗിച്ച് രംഗങ്ങൾ ചിത്രീകരിക്കാമായിരുന്നെങ്കിലും ഒരു മുന്നൊരുക്കവുമില്ലാതെ അത് സ്വയം ചെയ്യാൻ ജയ് താൽപ്പര്യം പ്രകടിപ്പിച്ചു.


അത്തരം ഓരോ സീനും കഴിയുമ്പോൾ, സംവിധായകർ മുറിക്കുമ്പോൾ നടൻ ഉച്ചത്തിൽ കരഘോഷം മുഴക്കും. ആ സന്തോഷം ഒടുവിൽ മരണത്തിലേക്ക് നയിച്ചു. 1980 നവംബർ 16ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിച്ചു. വരച്ച മീശയും കത്തുന്ന കണ്ണുകളുമായി, കുനിഞ്ഞ തലയുമായി, ഓർമ്മകളുടെ വെള്ളിത്തിരയിൽ ജയ വാഴുന്നു.

മണ്ണ് ഇടിഞ്ഞ് താഴ്ന്നു, തൊഴിലാളി കിണറ്റില്‍ കുരുങ്ങി.. #Accident

കൊല്ലം രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കിണർ കുഴിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ കല്ലുംപുറം സ്വദേശി വിനോദ് എന്ന തൊഴിലാളിയാണ് കിണറ്റിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്.

യാത്രക്കാരെ വലച്ച് സാങ്കേതിക തകരാര്‍, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിശ്ചലമായി. #IndianRailwayWebsiteDown


റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആർസിടിസി വെബ്സൈറ്റ് പ്രവർത്തനരഹിതമായി,  ഇന്ന് രാവിലെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് അതിന് സാധിക്കുന്നില്ല. സാങ്കേതിക തകരാറാണ് കാരണമെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും റെയിൽവേ അറിയിച്ചുവെങ്കിലും ഹാക്കിംഗ് ആണെന്ന് ചില ഹാൻ്റിലുകൾ റിപ്പോര്‍ട്ട് ചെയ്തു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്‍റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. രാവിലെ 8 മുതൽ പരാതികൾ വന്നുതുടങ്ങി. പേയ്‌മെന്റിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഉപയോക്താക്കൾ പരാതിപ്പെട്ടു. തത്കാല്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപെട്ടതിനാല്‍ നിരവധി യാത്രക്കാരാണ് വലഞ്ഞത്.



പെരിങ്ങൽക്കുത്ത് ഡാം തുറന്നുവിടുന്നു. #Alert #PeringalkutthuDam

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 25 ജൂലൈ 2023 | #Short_News #News_Headlines

• വൈക്കം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിലാണ് ഡിഐജിയുടെ നടപടി.

• സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കോ‍ഴിക്കോട്, മലപ്പുറം , വയനാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഡോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

• പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ മുകളിൽ തുടരുന്നു. 206.44 മീറ്ററാണ്‌ നിലവിൽ ജലനിരപ്പ്‌. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.

• വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ.

• മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍കകാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക മുന്നില്‍ പ്രതിഷേധിച്ചു.

• ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു.

• സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




പ്ലസ് വണ്ണിന് അധിക സീറ്റ്. #PlusOne

കനത്ത മഴ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...


നത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും നാളെ (25.07.2023) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല. അവധി ദിവസങ്ങളിൽ കുട്ടികൾ ജലാശയങ്ങളും ജലാശയങ്ങളും സന്ദർശിക്കുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പിൽ അറിയിച്ചു.

 

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി. രണ്ടു താലൂക്കുകളിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഇമ്പശേഖർ കെ അറിയിച്ചു. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

കൊച്ചുമകന്റെ വെട്ടേറ്റ് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. #CrimeFile

തൃശൂരിൽ കൊച്ചുമകൻ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു.  തൃശൂർ വടക്കേടത്ത് വൈലത്തൂരിലാണ് ദാരുണമായ സംഭവം.  മാനസികാരോഗ്യ ചികിത്സയിലായിരുന്ന കൊച്ചുമകനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

  വടക്കേതാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് മരിച്ചത്.  ഇവരുടെ പേരക്കുട്ടി അക്മൽ (27) ആണ് പ്രതി.  കഴിഞ്ഞ ദിവസമാണ് തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പേരക്കുട്ടിയെ വീട്ടിലെത്തിച്ചത്.  മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസിക്കുന്നത്.

  അക്മലിന്റെ ഉമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.  ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്.  ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം.  അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 24 ജൂലൈ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

• ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു.

• ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല.

• രാജ്യത്തിൻ്റെ അഭിമാനമായിരുന്ന ബിഎസ്എൻഎൽ വിറ്റു തുടങ്ങി, കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎൽ ഇ-ടെൻഡർ ക്ഷണിച്ചു.  എറണാകുളത്ത്‌ ആലുവ ചൂണ്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നിൽക്കുന്ന 2.22 ഏക്കറും കൊല്ലം കൊട്ടാരക്കര മൈത്രി നഗറിലെ ഒഴിഞ്ഞുകിടക്കുന്ന 88.43 സെന്റ്‌ ഭൂമിയും വിൽപ്പനയ്‌ക്കുള്ള ആദ്യപട്ടികയിലുണ്ട്‌.

• ആരോഗ്യകേരളത്തിന്റെ കുതിപ്പിന്‌ കരുത്തേകി കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി) നിർമാണം അന്തിമഘട്ടത്തിൽ. 100 കിടക്കകളും രണ്ട്‌ ഓപ്പറേഷൻ തിയറ്റർ, രണ്ട്‌ ഐസിയു തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങളുമായി നവംബറിൽ സിസിആർസി പുതിയ കെട്ടിടത്തിൽ ആരംഭിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

• ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ്‌ വീണ്ടും അപകടരേഖയ്‌ക്ക്‌ മുകളിലെത്തി. ഞായർ വൈകിട്ടോടെ ജലനിരപ്പ്‌ 206.31 മീറ്ററായി ഉയർന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ്‌ തടയണയിൽനിന്ന്‌ വലിയതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ്‌ യമുനയിലെ ജലനിരപ്പ്‌ അപകടരേഖ കടന്നത്‌.

• പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. നിലവില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്.

• സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വൻപയറിനും മുളകിനുമാണ്‌  ചിലയിടത്ത്‌ കുറവ്‌ വന്നിട്ടുള്ളത്‌. അത്‌ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ സപ്ലൈകോ സ്‌റ്റോറുകളിൽ ആവശ്യാനുസരണം സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




കുഴല്‍ക്കിണര്‍ അപകടം അവസാനിക്കുന്നില്ല, ബീഹാറില്‍ പിഞ്ചു കുഞ്ഞ് 40 അടി താഴ്ചയില്‍ ഉള്ള കുഴല്‍ കിണറിൽ നിന്നും രക്ഷപ്പെടുത്തി.. #BorewellAccident

ബീഹാറിലെ നളന്ദ ജില്ലയിൽ നടന്ന അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിൽ, 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയെ 8 മണിക്കൂറോളം നീണ്ട നിരന്തര പരിശ്രമത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു.


 രക്ഷപ്പെടുത്തിയ ശേഷം മെഡിക്കൽ സംഘം കുട്ടിയെ വിശദമായി പരിശോധിച്ച ശേഷം തുടർ ചികിത്സയ്ക്കായി വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) കൊണ്ടുപോയി.  നളന്ദ പോലീസ് സ്റ്റേഷൻ പരിധിയിലെ കുൽ ഗ്രാമത്തിൽ താമസിക്കുന്ന ഡോമ്മൻ മാഞ്ചിയുടെ 3 വയസ്സുള്ള മകനാണ് ശിവം കുമാർ.

 ഏകദേശം 8 മണിക്കൂറോളം കുഴൽക്കിണറിനുള്ളിലെ ചെളിയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

 അതിനാൽ, അടിയന്തിര വൈദ്യസഹായം നിർണായകമായിരുന്നു.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുൻകരുതൽ നടപടിയായി ഏതാനും മണിക്കൂറുകൾ നിരീക്ഷണത്തിൽ തുടരും.

 വീടിനടുത്തുള്ള മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിൽ വീഴുകയായിരുന്നു.

 വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടം ഉടൻ തന്നെ ജെസിബി ഉൾപ്പടെയുള്ള യന്ത്രങ്ങൾ വിന്യസിച്ച് കുഴി തുരക്കൽ നടപടികൾ ആരംഭിച്ചതായി നളന്ദ ഡിപിആർഒ പറഞ്ഞു.

 കൂടാതെ, കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാൻ പൈപ്പുകളിലൂടെ ഓക്സിജൻ വിതരണം നടത്തി.  സിസിടിവി ക്യാമറകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം മുഴുവൻ സൂക്ഷ്മമായി നിരീക്ഷിച്ചു.

 വൈദഗ്ധ്യവും സഹായവും നൽകാൻ എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്), എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ടീമുകളെ വിളിച്ചതായി അദ്ദേഹം പറഞ്ഞു.

അതികഠിനമായ പ്രതിബന്ധങ്ങൾ ആയിരുന്നിട്ടും അപകടകരമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ വിജയകരമായി രക്ഷപ്പെടുത്താൻ ടീമിന് കഴിഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (24/07/2023) അവധി..


 

ജില്ലയില് കാലവര്ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്, മദ്രസകള് എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ കലക്റ്റര്‍  ഉത്തരവായി.

ഭിന്നശേഷിയുള്ളവരെ കൈവിടാതെ സർക്കാർ, എല്ലാ ബസ്സുകളിലും ഇളവ് നൽകി ഉത്തരവായി.. #LDFGovernment

നാൽപ്പത് ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവര്‍ക്ക് എല്ലാ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച്‌ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിറക്കി.

മുൻപ് കെഎസ്ആർടിസി ബസുകളിൽ മാത്രമായിരുന്നു ഇളവുകൾ ലഭിച്ചിരുന്നത്. സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരെ മാത്രമേ ഇളവുകളോട് കൂടി യാത്ര ചെയ്യാൻ അനുവദിചിരുന്നുള്ളൂ..

  വികലാംഗ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാണ് പ്രത്യേക ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.  വികലാംഗ കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി വികലാംഗരുടെ അവകാശ നിയമത്തെക്കുറിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തേയാകെ പ്രളയജലത്താൽ മുക്കിയ 99 - ലെ മഹാ പ്രളയത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് 99 വയസ്സ്.. #GreatFloodOf99

മലയാളികളുടെ ഓർമകളിൽ തങ്ങിനിൽക്കുന്ന മഹാപ്രളയത്തിന് 99 വയസ്സ്.  കേരളത്തിന്റെ ചരിത്രത്തിലെ മായാത്ത മുദ്ര 1999-ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ മൂന്നാറിന്റെ അതിരുകളും അടയാളങ്ങളും മാത്രമല്ല പ്രതാപവും കൂടിയായിരുന്നു.

  കൃത്യം 99 വർഷം മുമ്പ്, 1924 ജൂലൈയിലാണ് ആ മഹാപ്രളയം ഉണ്ടായത്.  ജൂലൈ 16നാണ് വെള്ളപ്പൊക്കം തുടങ്ങിയത്.19 ആയപ്പോഴേക്കും വെള്ളപ്പൊക്കം എത്തി.  മൂന്നാറിൽ മാത്രം നൂറോളം പേർ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
ഇന്ന് സങ്കൽപ്പിക്കാനാവാത്തവിധം വികസിച്ചുകൊണ്ടിരിക്കുന്ന മൂന്നാർ ടൗൺഷിപ്പ് അന്ന് കുതിച്ചെത്തിയ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു.  അതിമഹത്തായ ഒരു നഗരത്തെ പൂർണ്ണമായും കൊള്ളയടിച്ചുകൊണ്ടാണ് ആ വെള്ളപ്പൊക്കം കടന്നു പോയത്.  രണ്ടാഴ്ചയിലേറെ പെയ്ത മഴയിലാണ് തുടക്കം.  ജൂലൈ 16. മഴ ശക്തമായി.  ജൂലൈയിൽ ആകെ 485 സെന്റീമീറ്റർ മഴ പെയ്തെന്നാണ് ബ്രിട്ടീഷുകാരുടെ കണക്ക്.  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണിതെന്നാണ് വിശ്വാസം
മൂന്നാറിൻ്റ ചരിത്രം പുരാതനമാണ്. 1790-ൽ ടിപ്പു സുൽത്താൻ തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ചപ്പോൾ ബ്രിട്ടീഷുകാർ മൂന്നാറിലെത്തി. കേണൽ ആർതർ വെല്ലസ്ലി മധുരയിൽ നിന്ന് ബ്രിട്ടീഷ് സൈന്യത്തെ നയിച്ച് 1790-ൽ കമ്പംമെട്ട് വഴി മൂന്നാറിലേക്ക് മലകയറി. ടിപ്പുവിനെതിരെ യുദ്ധം 
ചെയ്യാനായിരുന്നു വരവ്, യുദ്ധാനന്തരം ബ്രിട്ടീഷുകാർ മൂന്നാർ വിട്ടു പോയില്ല. 1878-ൽ പൂഞ്ഞാർ രാജാവിൽ നിന്ന് പാട്ടത്തിനെടുത്ത കണ്ണന്ദേവൻ കുന്നുകളിൽ ബ്രിട്ടീഷുകാർ ഒരു കോട്ട പണിതു. ഇവിടെ നിന്നാണ് മൂന്നാർ നഗരം പിറന്നത്. 1831 റോഡ് നിർമ്മിച്ചു. 1904-ൽ കാളവണ്ടികൾ വികസിപ്പിച്ചെടുത്തു. 1923-ൽ മോട്ടോർ വാഹനങ്ങൾ ഓടിത്തുടങ്ങി. റെയിൽവേ, വാർത്താവിനിമയ സംവിധാനങ്ങൾ, വൈദ്യുതി വിതരണ ശൃംഖല, കുന്ദലവാലി റെയിൽവേ സ്റ്റേഷൻ, തേയിലയും മറ്റും കൊണ്ടുപോകുന്നതിനുള്ള മോണോറെയിൽ സർവീസ്, ജലവൈദ്യുത പദ്ധതി, റോപ്പ് വേ, മോട്ടോർ ബൈക്ക്, ടെലിഫോൺ, തപാൽ ഉൾപ്പെടെയുള്ള മികച്ച ഗതാഗത സൗകര്യങ്ങളും ആശയവിനിമയ സൗകര്യങ്ങളും പഴയ മൂന്നാറിന്റെ പ്രത്യേകതയായിരുന്നു.

  പ്രളയജലം കുതിച്ചെത്തി വികസനത്തിന്റെ മുഖമുദ്രയായിരുന്ന മൂന്നാറിനെ പാടേ തകർത്തു. പഴയ മൂന്നാറിന്റെ അവസാനവും കൂടിയായിരുന്നു ഈ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണുണ്ടായത്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, അവാർഡുകൾ വാരിക്കൂട്ടി 'ന്നാ താൻ കേസ് കൊട്' #KeralaFilmAward2023

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.  നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടി.  ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്.  ന്നാ താൻ കേസ് കൊട് എട്ട് അവാർഡുകൾ നേടിയിട്ടുണ്ട്.


 ഗൗതം ഘോഷാണ് ജൂറി ചെയർമാൻ.  49 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.  154 ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കാനുണ്ടായിരുന്നത്.  ആദ്യ ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ.  എഴുത്തുകാരായ വി.ജെ.  ജെയിംസ്, ഡോ.  കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.  തോമസ് എന്നിവരാണ് അംഗങ്ങൾ.  രണ്ടാമത്തെ കമ്മിറ്റിയിൽ ഡയറക്ടർ കെ.എം.  മധുസൂദനനാണ് ചെയർമാൻ.  നിർമ്മാതാവ് ബി കെ രാകേഷ്, സംവിധായകരായ സജാസ് റഹ്മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
മികച്ച ചിത്രം : നന്‍പകല്‍ നേരത്ത് മയക്കം – ലിജോ ജോസ് പെല്ലിശേരി

മികച്ച രണ്ടാമത്തെ ചിത്രം : അടിത്തട്ട് -ജിജോ ആന്റണി

മികച്ച നടന്‍ : മമ്മൂട്ടി – നന്‍പകല്‍ നേരത്ത് മയക്കം

മികച്ച നടി : വിന്‍സി അലോഷ്യസ് – രേഖ

മികച്ച സംവിധായകന്‍ : മഹേഷ് നാരായണന്‍ – അറിയിപ്പ്

ജനപ്രിയ ചിത്രം : ന്നാ താന്‍ കേസ് കൊട്

മികച്ച നവാഗത സംവിധായകന്‍ : ഷാഹി കബീര്‍ – ഇലവീഴാപൂഞ്ചിറ

മികച്ച തിരക്കഥ : രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ന്നാ താന്‍ കേസ് കൊട്

മികച്ച സംഗീത സംവിധായകന്‍ : എം ജയചന്ദ്രന്‍ – പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ

മികച്ച ചിത്രസംയോജകന്‍ :

മികച്ച ഗായകന്‍ : കബില്‍ – പല്ലൂട്ടി 90സ് കിഡ്‌സ്

മികച്ച ഗായിക : മൃദുല വാര്യര്‍ – പത്തൊമ്പതാം നൂറ്റാണ്ട്‌

ഗാനരചന : റഫീക്ക് അഹമ്മദ്

കലാമൂല്യമുള്ള ജനപ്രിയ ചിത്രം :

മികച്ച സ്വഭാവനടന്‍ : ഇ.പി കുഞ്ഞികൃഷ്ണന്‍ – ന്നാ താന്‍ കേസ് കൊട്

മികച്ച സ്വഭാവനടി : ദേവി വർമ്മ –

മികച്ച ബാലതാരം :

മികച്ച കഥാകൃത്ത് :

മികച്ച കുട്ടികളുടെ ചിത്രം : പല്ലൂട്ടി 90സ് കിഡ്‌സ്

ജൂറിയുടെ പ്രത്യേകപരാമര്‍ശം :

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം :

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം :

പ്രേത്യേക ജൂറി - അഭിനേതാവ് : കുഞ്ചാക്കോ ബോബന്‍ – ന്നാ താന്‍ കേസ് കൊട്, അലന്‍സിയര്‍ - അപ്പന്‍

പ്രത്യേക ജൂറി പുരസ്‌കാരം സംവിധാകന്‍ : വിശ്വജിത്ത് എസ്, രാജീഷ്‌

മികച്ച ചലച്ചിത്ര ലേഖനം : പുനസ്ഥാപനം എന്ന നവേന്ദ്രജാലം – സാബു പ്രവദാസ്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഫീമെയില്‍ : പൗളി വിത്സന്‍ – സൗദി വെള്ളക്ക

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മെയില്‍ : ഷോബി തിലകന്‍ – പത്തൊമ്പതാം നൂറ്റാണ്ട്

മികച്ച വസ്ത്രാലങ്കാരം : മഞ്ജുഷ

മികച്ച എഡിറ്റര്‍ : നിഷാദ് യൂസഫ് – തല്ലുമാല

#FLASH NEWS : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കേരളത്തെയും ലക്ഷ്യം വച്ചു, മത സ്പർദ്ധ വളർത്തി ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് NIA #ISTerrorism

ഐഎസ് ഭീകരസംഘം കേരളവും ലക്ഷ്യമിട്ടിരുന്നതായി എൻഐഎ അറിയിച്ചു.  ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്.  മുഖ്യപ്രതി തൃശൂർ മതിലകത്തുകുടിയിൽ ആഷിഫ് ഉൾപ്പെടെ നാലുപേരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.


 ആരാധനാലയങ്ങൾക്കും ചില സമുദായ നേതാക്കൾക്കും നേരെ ഭീകരാക്രമണം നടത്താൻ ഇവർ മൊഡ്യൂൾ ഗൂഢാലോചന നടത്തിയതായി എൻഐഎ കണ്ടെത്തി.  ഇതിനായി ഇവർ രഹസ്യ നീക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തി.  ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു ഇവർ.

 ബാങ്ക് കവർച്ചയിലൂടെയും ജ്വല്ലറി മോഷണത്തിലൂടെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും പദ്ധതിയിട്ടിരുന്നു.  ചില എടിഎം കവർച്ചകളിലും ഇവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.  മത സ്പർദ്ധ വളർത്തുന്നതിനായി ആക്രമിക്കേണ്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടികയും ഇവർ തയ്യാറാക്കിയിരുന്നു.


 കഴിഞ്ഞ ദിവസം ഐസിസ് മൊഡ്യൂളിൽ ഉൾപ്പെട്ട ഒരു രഹസ്യ സംഘത്തെ പിടികൂടാൻ കേരളത്തിലെ തൃശ്ശൂരിലും പാലക്കാട്ടും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.  കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) സഹായത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ തൃശൂർ സ്വദേശികളായ സയ്യിദ് നബീൽ അഹമ്മദ്, ടി.  ഷിയാസ് തൃശൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പി എ റയീസ് പാലക്കാട്ടു നിന്നുമാണ് പിടിയിലായത്.  ഇവരുടെ സംഘത്തലവൻ മതിലകത്ത് കുടിൽ ആഷിഫിനെ സത്യമംഗലം വനത്തിൽ നിന്നാണ് പിടികൂടിയത്.  ഷിയാസ്, നബീൽ, റയീസ് എന്നിവരുടെ വീടുകളിൽ നിന്ന് വിദ്വേഷകരമായ ഉള്ളടക്കം അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.  ഇവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 21 ജൂലൈ 2023 | #Short_News #News_Headlines

• മണിപ്പൂരിലെ കലാപത്തിനിടെ കുകി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും  കൂട്ട ബലാൽസംഗവും ചെയ്ത കേസിൽ രണ്ടു പേരെ കൂടി പിടിയില്‍. സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായി.
• 2022 ലെ സംസ്ഥാന  ചലച്ചിത്ര അവാർഡുകൾ ഇന്ന്‌ പ്രഖ്യാപിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പകൽ മൂന്നിന്‌ പിആർ ചേംബറിൽ പുരസ്‌കാര പ്രഖ്യാപനം നടത്തും. ഇത്തവണ 156 ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്.
• കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്കാണ് (കാസ്‌പ്) പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
• ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമപരാതിയിൽ എടുത്ത കേസിൽ ബിജെപി എം പിയും ഗുസ്തി ഫെഡറേഷൻ (ഡബ്ലിയുഎഫ്‌ഐ) മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്‌ ഡൽഹി കോടതി സ്ഥിരജാമ്യം അനുവദിച്ചു.
• സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നെല്ലുവില വിതരണം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.
• അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
• മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി.
• മൂന്നാർ ചിന്നക്കനാലിൽ തച്ചങ്കരി എസ്റ്റേറ്റ്സ് ആന്റ് റിസോർട്സ് എന്ന സ്ഥാപനം അനധികൃതമായി കൈവശം വച്ചിരുന്ന 82 സെന്റ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ജില്ലാ കളക്‌ടറുടെ നിർദേശത്തെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്.
• രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂതലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭപ്പെട്ടത്.
• ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ ആദ്യ പത്തിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനു തുണയായത്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




പ്രധാനമന്ത്രി നരേന്ദ്രമോഡി തുറന്നുവിട്ട ചീറ്റപുലികൾ ചത്തൊടുങ്ങുന്നു ; വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി.. #SupremeCourt

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചീറ്റപ്പുലികൾ തുടർച്ചയായി ചത്തൊടുങ്ങുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.  ഒരു വർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചത്തൊടുങ്ങുന്നുണ്ടെന്നും പദ്ധതി രാജ്യത്തിൻ്റെ അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

  മരണകാരണം കാലാവസ്ഥയാണോ അതോ വൃക്ക, ശ്വാസകോശ സംബന്ധമായ തകരാറാണോ എന്ന് കോടതി ആരാഞ്ഞു.  അണുബാധ മരണത്തിലേക്ക് നയിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി പറഞ്ഞു.  ചീറ്റപ്പുലികളെ കൂട്ടമായി നിർത്തി മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് മാറ്റേണ്ടതല്ലേ എന്നും ചോദിച്ചിരുന്നു.  ചീറ്റപ്പുലികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി.
  എന്നിരുന്നാലും, അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന ചീറ്റകളിൽ 50 ശതമാനവും ചത്തൊടുങ്ങുമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.  കുനോ നാഷണൽ പാർക്കിൽ നാല് മാസത്തിനിടെ എട്ട് ചീറ്റകൾ ആണ് ചത്തത്.  ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളിൽ 15 എണ്ണം അവശേഷിക്കുന്നു.  ഇതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വൻ പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.

മണിപ്പൂർ കലാപം ; ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം വന്നു.. #ManipurRiots

മൂന്ന് മാസത്തിലേറെയായി രാജ്യം മുഴുവൻ ചർച്ച ചെയ്ത് കൊണ്ടിരുന്ന മണിപ്പൂർ കലാപത്തെ കുറിച്ച് ഒടുവിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അഭിപ്രായ പ്രകടനം.
രാജ്യം കത്തുമ്പോൾ ലോകം ചുറ്റുന്ന പ്രധാന മന്ത്രിയുടെ നടപടിക്കെതിരെ പ്രതീഷേധം ഉയരുമ്പോഴൊക്കെയും ചോദ്യങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞു മാറിയ മോഡി അഭിപ്രായം പറയാൻ രണ്ട് സ്ത്രീകളുടെ മാനം അടിയറവ് പറയേണ്ടി വന്നു എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം.
കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ഒടുവിൽ ക്രൂരമായി കൂട്ട ബലാൽസംഘം ചെയ്യുകയും, തുടർന്ന് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതിൻ്റെ പാശ്ചാത്തലത്തിൽ ആയിരുന്നു മോഡിയുടെ അഭിപ്രായ പ്രകടനം പുറത്ത് വന്നത്.
സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നത്, ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
എന്നാല് കലാപത്തെ കുറിച്ചോ മറ്റെന്തെങ്കിലും വിഷയങ്ങളെ കുറിച്ചോ യാതൊരു വാക്കും മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്.



രണ്ട് സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തു, സംഭവം മണിപ്പൂരിൽ.. #ManipurRiots


വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയാണ് ക്രൂരതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 20 ജൂലൈ 2023 | #Short_News #News_Headlines

• ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ.രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്.
• അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.
• നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത്‌ രാജ്യത്തെ ആദ്യ കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ (സിഐഎച്ച്‌) വരുന്നു. ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി ഇന്റർ നാഷണൽസിന്റെ (എച്ച്‌എഫ്എച്ച്‌ഐ) സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനാണ്‌ ഹബ്ബ്‌ ഒരുക്കുന്നത്‌. കൊച്ചിയാകും ആസ്ഥാനം.
• സംസ്ഥാനത്തെ നാല്‌ ആശുപത്രിക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. ഒരു സാമൂഹികാരോഗ്യകേന്ദ്രവും മൂന്ന്‌ കുടുബാരോഗ്യകേന്ദ്രവുമാണ്‌ നേട്ടമുണ്ടാക്കിയത്‌.
• സ്‌കൂൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്‌, സ്‌കൂൾ രജിസ്റ്റർ തുടങ്ങിയ രേഖകൾ പോക്‌സോ കേസ്‌ ഇരയുടെ പ്രായം തെളിയിക്കുന്നതിന്‌ മതിയായ തെളിവല്ലെന്ന്‌ സുപ്രീംകോടതി.
• നിർമിതബുദ്ധിയുടെ അമിതോപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. നല്ല ഉദ്ദേശ്യങ്ങൾക്കായി നിർമിതബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
• ഗുജറാത്ത് കലാപകേസില്‍ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ച് ജാമ്യം നിഷേധിക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് ജാമ്യം നിഷേധിക്കുകയും എത്രയും വേഗം ഹാജരാകാനുമാവശ്യപ്പെട്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
• പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ​ഗവർണറോട് ശുപാർശ ചെയ്യുവാൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
• ഏറെ കൊട്ടിഘോഷിച്ച് തുറന്ന് കൊടുത്ത ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. അഞ്ച് മാസത്തിനിടയിൽ ഇവിടെ 570 അപകടങ്ങൾ ആണ് ഉണ്ടായത്,  സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs

ഉമ്മൻചാണ്ടിയുടെ മരണത്തിനിടയിലും മലയാള മനോരമയുടെ ചെറ്റത്തരം, പ്രതിഷേധം ഉയരുന്നു.. #MalayalaManorama

ഉമ്മൻ ചാണ്ടിയുടെ മരണത്തിനിടയിലൂടെയും കച്ചവടം നടത്തി ലാഭം വർദ്ധിപ്പിക്കാനുള്ള മലയാള മനോരമ പത്രത്തിൻ്റെ പ്രവർത്തനം പ്രതിഷേധത്തിന് കാരണമായി. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന ബുധനാഴ്ചയും, സംസ്ക്കാര ചടങ്ങുകൾ നടകുന്ന വ്യാഴാഴ്ചയും സാധാരണയിൽ അധികം പത്രത്തിൻ്റെ കോപ്പികൾ വിതരണം ചെയ്യുമെന്നും ഈ അവസരം പരമാവധി മുതലെടുക്കാൻ ശ്രമിക്കണം എന്നും ഏജൻ്റ്മാർക്കും വിതരണകാർക്കും സർക്കുലേഷൻ മാനേജർ അയച്ച കത്താണ് മലയാള മനോരമ കമ്പനിയുടെ മരണത്തിനിടയിലൂടെ നടത്തുന്ന കച്ചവട താല്പര്യം വെളിച്ചത്ത് കൊണ്ടുവന്നത്.


മാധ്യമ പ്രവർത്തനം എന്നത് പൂർണ്ണമായും കച്ചവടമായി മാറ്റിയ മനോരമയുടെ ഈ പ്രവർത്തി മാധ്യമ പ്രവർത്തനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
പ്രത്യക്ഷത്തിൽ വലതുപക്ഷ - കോൺഗ്രസ് നിലപാടുകൾ ഉള്ള മലയാള മനോരമയിൽ നിന്നും കോൺഗ്രസ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവിൻ്റെ മരണത്തിന് പോലും കച്ചവടമാക്കാൻ ശ്രമിക്കുന്ന നിലപാടുകൾ കോൺഗ്രസ് അണികളിലും നേതൃത്വത്തിലും വൻ പ്രതിഷേധത്തിന് കാരണമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പൊൾ ഇതിനെതിരെ പരസ്യമായ നിലപാടുകൾ എടുക്കേണ്ട എന്നതാണ് അനൗപചാരിക നിലപാട്.
ഒരു മരണത്തെപോലും കച്ചവട കണ്ണിലൂടെ മാത്രം നോക്കി കണ്ട് aa ഭൗതിക ശരീരത്തോടും വേർപാടിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളോടും അണികളോടും ചെയ്യുന്ന ഏറ്റവും നീചമായ പ്രവർത്തിയാണ് ഇത് എന്ന് ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഞങ്ങളും അഭിപ്രായപ്പെടുകയാണ്.

വിലാപയാത്ര കൊല്ലം ജില്ലയിൽ ; ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ ഉമ്മൻചാണ്ടിയുടെ മടക്കം.. #OommenChandy

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക്.  ചതയമംഗലത്തും വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.  രാവിലെ ഏഴിന് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച യാത്ര എട്ടുമണിക്കൂറോളം നീണ്ടുനിന്ന ശേഷമാണ് തിരുവനന്തപുരം ജില്ല കടന്നത്.  വഴിയോരങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തിരിക്കുന്നത്.

  പലയിടത്തും തിരക്ക് കാരണം യാത്ര മന്ദഗതിയിലാണ്.  യാത്ര കടന്നുപോകുന്നതിനാൽ എംസി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

  ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് കുടുംബം വ്യക്തമാക്കി.  മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു.  അച്ഛന്റെ അവസാന ആഗ്രഹം പോലെ സംസ്കാര ചടങ്ങുകൾ മതിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

   ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇന്ത്യക്ക് ജയിക്കാൻ 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ടത്തോടെ കൂടുതൽ വ്യാപ്തിയും ഊർജവും.. #INDIA

നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌- ‘ഇന്ത്യ’ എന്ന്‌ പേര്‌. ബിജെപിയുടെ വർഗീയ, ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടത്തിന്‌ കരുത്തുറ്റ പോർമുഖം തുറക്കാൻ ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർടികളുടെ യോഗമാണ് പേര് പ്രഖ്യാപിച്ചത്.

DYFI പ്രവർത്തകനെ വെട്ടികൊന്നു


കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമിതാബ്, വിജിത്ത്, എന്നിവരാണ്  കേസിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ അലർട്ടുകൾ.. #HeavyRainAlert

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ സാധ്യത രൂപപ്പെട്ടതിനാൽ കേരളത്തിൽ കനത്ത മഴ ഉണ്ടായേക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചുഴലിക്കാറ്റാണ് ഇത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ലഭിച്ചേക്കും.  കേരളത്തിൽ 22 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  നാല് ജില്ലകളിൽ ഇന്ന് (ജൂലൈ 19) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  22 വരെ മഴയ്ക്ക് സാധ്യത.  വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇവയാണ്

  19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
  20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
  21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
  22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ജൂലൈ 2023 | #Short_News #News_Highlights

• 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് നടക്കും.

• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുക.

• ആന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലേക് കൊണ്ടുപോകും.  കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും.

• കായംകുളത്ത്‌ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെയാണ് കൊലപ്പെടുത്തിയത്. രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

• വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന്‌ നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ്‌ വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്‌ ആതിഥേയർ.

• ഡൽഹിക്ക്‌ ആശ്വാസമായി യമുനയിൽ ജലനിരപ്പ്‌ കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽനിന്നുള്ള ജലമൊഴുക്ക്‌ കുറഞ്ഞതുമാണ്‌ അനുകൂലമായത്‌. ജലനിരപ്പ്‌ നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു.

• വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

• കോട്ടയം ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

• വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

വികാരഭരിതം : ഉമ്മൻചാണ്ടിയുടെ മുന്നിൽ വിതുമ്പി കരഞ്ഞ് എ.കെ ആൻ്റണി #OommanChandy

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അവസാനമായി കാണാനെത്തിയപ്പോൾ എ.കെ.ആന്റണി ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു.
  ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴാണ് എകെ ആന്റണി എത്തിയത്.

  ആന്റണി ഉമ്മൻചാണ്ടിയുടെ അടുത്തേക്ക് വന്നു, ഏറെ നേരം നോക്കിനിന്ന ശേഷം അടുത്ത് നിന്ന മകൻ ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.  ഒപ്പമുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പാടുപെട്ടു.

  ഉമ്മൻചാണ്ടിയുടെ മരണവാർത്ത കേട്ടപ്പോൾ എകെ ആന്റണി വളരെ വികാരാധീനനായി.  ഉമ്മൻചാണ്ടിയുടെ വിയോഗം എന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഏറ്റവും വലിയ നഷ്ടമാണ്.  1962 മുതൽ എന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.  ഒരു സുഹൃത്തിനോട് എല്ലാം പറയുന്ന ഒരു സുഹൃത്ത്.  ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.  ഞങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ആയിരുന്നപ്പോഴും, ഞങ്ങൾ എല്ലാം പരസ്പരം പങ്കുവെക്കുകയും ഹൃദയത്തിൽ നിന്ന് ഹൃദയം വരെ സംസാരിക്കുകയും ചെയ്യുമായിരുന്നു.  കുറച്ചു നേരം അവനെ കാണുമ്പോഴെല്ലാം എനിക്ക് വല്ലാത്ത വേദന തോന്നി.  ഏറ്റവും വലിയ വ്യക്തിപരമായ ദുഃഖമായി ആ വേദന മരണം വരെ എന്റെ കൂടെയുണ്ടാകും.'- അദ്ദേഹം പറഞ്ഞു.

ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നിങ്ങളും സഹായിക്കാമോ ? #Anaika_Chikilsa_Sahayam #AnaikaMol

 ഈ വീട്ടില്‍ കണ്ണുനീര്‍ തോര്‍ന്ന നേരമില്ല, കുഞ്ഞ് ജനിച്ചത്‌ മുതല്‍ ഈ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്നും മാറി നിന്നിട്ടുമില്ല. ജനന സമയത്ത് തന്നെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെ ഓപ്പറേഷനുകളിലൂടെ ഭേദപ്പെടുത്തിയെങ്കിലും വിധി വീണ്ടും ഈ കുഞ്ഞിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ നടുവില്‍ സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ, പയ്യോളി മണിയൂർ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കിരണ്‍ ടി.എസ് -ന്‍റെ മകളുമായ അനൈകയാണ് ജീവന്‍ നിലനിര്‍ത്തുവാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്.

ഏകദേശം ഒന്നര വർഷം മുന്‍പേകുഞ്ഞിന്‍റെ ലിവർ ട്രാൻസ്‌പ്ലാന്റ്  40 ലക്ഷം രൂപ ചിലവാക്കി നടത്തിയിരുന്നു, അതിനു തുടർച്ചയായി വയറിൽ രക്ത കുമിളകൾ വരികയും കുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടാവുന്നതുമാണ് ഇപ്പോഴുള്ള പ്രശ്നം. 
ഡ്രൈവിങ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ കൂലികൊണ്ട് ചികിത്സ തുടരാൻ പറ്റാത്ത സ്ഥിതിയാണ് കുടുംബത്തിനുള്ളത്.

ചെന്നൈ റെലാ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി അന്‍പത് ലക്ഷത്തോളം രൂപ ആവശ്യമാണ്‌. ഈ തുക കണ്ടെത്തിയാല്‍ മാത്രമേ കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. അതിനായി ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Google PAY / Phone PAY & UPI : 7592991667 (KIRAN TS)
9446391345 (ANUPRIYA)

Account Number : 923010029117133
IFSC : UTIB0001095
Bank Name : AXIS BANK
Branch : VADAKARA

Mobile : +917592991667
ഗൂഗിൾ പേ / ഫോൺ 
പേ തുടങ്ങിയ ആപ്പുകൾ വഴി സഹായം ചെയ്യാൻ ഉദ്ധ്യേശിക്കുന്നവർ ഈ ബട്ടൺ ക്ലിക്ക് ചെയ്യുക 👇👇👇.. 


ഈ വാർത്തയിലെ വസ്തുത ഞങ്ങൾ നേരിട്ട് അന്വേഷിച്ചതും ഉറപ്പ് വരുത്തിയതുമാണ്.

First Published on : 18 July 2023 | 
Updated on : 28 July 2023  | Verified by Malayoram News ✅



MALAYORAM NEWS is licensed under CC BY 4.0