LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ;സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പോലീസ് നടപടി #Thiruvananthapuram


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപി സീൽ പതിച്ചതുമായി ബന്ധപ്പെട്ട വിവാദ ചിത്രം പ്രചരിപ്പിച്ചതിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേരള പോലീസ് കർശന നടപടി തുടങ്ങി. വിവാദ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. പോലീസിൻ്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്ഫോമിൽ നിന്നുള്ള പോസ്റ്റുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താവിനെ നിശബ്ദരാക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ സീൽ രേഖയിൽ വന്നതിലെ ദുരൂഹത അന്വേഷിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടിയെടുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

പശ്ചിമ ബംഗാളിൽ തൃണമൂൽ ഈ വിഷയം ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റി. കമ്മീഷൻ ബിജെപിയുടെ ചട്ടക്കൂടില്‍ പ്രവർത്തിക്കുന്നു എന്ന് അവർ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് ടിഎംസി നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും നേതാക്കൾ പറയുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പ്രധാന ആയുധമായി ഈ സർക്കുലർ വിവാദം ടിഎംസി ഉപയോഗിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചത് അത് തിരുത്തി മാപ്പ് പറയുന്നതിന് പകരം, പോലീസിനെ ഉപയോഗിച്ച് വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ സാങ്കേതികരേഖയിൽ ഒരു സീൽ വന്നത് കേവലം പിഴവായി കാണാനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്. 

 Police action against social media accounts

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പിടിയിലായ പ്രതി വീണ്ടും അതേ കുറ്റത്തിന് അറസ്റ്റില്‍ #Wayanad

 


കൽപ്പറ്റ:പെണ്‍കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടിൽ യദു കൃഷ്ണ (18) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

മുമ്പ് ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും ഇതേ കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്ടോബറിലാണ് തൻ്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് 'മുണ്ടേരി തിങ്ങ്സ്' എന്ന അക്കൗണ്ട്‌വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട്‌ ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി.

എന്നാൽ, യദുവിന് പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അന്ന് കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാള്‍ 2026 മാർച്ചിൽ കുറ്റകൃത്യം  വീണ്ടും ആവർത്തിച്ച് ഇയാൾക്കെതിരെ പരാതി ലഭിക്കുകയായിരുന്നു.

മറ്റ് രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും ടെലഗ്രാം അക്കൗണ്ടുകൾ വഴിയുമാണ് വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അച്ഛൻ്റെ പേരിലുള്ള നമ്പർ ഉപയോഗിച്ചാണ് ഇയാളുടെ ഫോൺ നമ്പറുകൾ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

A 17-year-old was arrested for morphing and distributing images of girls, and an 18-year-old was arrested again for the same crime. 

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയിൽ #New_Delhi


ന്യൂഡല്‍ഹി: മുതിർന്ന നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പരിശോധനകൾ ഡോക്ടർമാരുടെ സംഘം നടത്തിവരികയാണെന്നും വ്യക്തമാക്കി.

ശ്വാസതടസത്തെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും ചുമയും കാരണമാണ് അന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയിൽ പ്രവേശിച്ച സോണിയ 11-ന് ഡിസ്ചാർജ് ആയിരുന്നു.

 Senior Congress leader Sonia Gandhi hospitalized

വളപട്ടണത്ത് മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ #Valapattanam


 കണ്ണൂർ: വളപട്ടണത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്തുള്ള സ്വകാര്യ റസിഡൻസിയിൽ 29.66 ഗ്രാം എൻഡിഎംഎ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി എസ്ഐ പി മുഹമ്മദ്(45), കാസർകോട് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപട്ടണം എസ്ഐ വി ആർ അരുണിൻ്റെ നേതൃത്വത്തിൽ

പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, മഹേഷ് കുമാർ, നവീൻ, ശരത്ത്, കെ.വി മഹേഷ്, എം കെ പ്രബീഷ്, കെ ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

രാജ്യത്തെ ആദ്യ ദയാവധം ദില്ലി എയിംസിൽ നടപ്പിലാക്കി;ഹരീഷ് റാണ ഇനി ഓർമ്മ #Harish_Raana


 ദില്ലി:രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചത്.

ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫീഡിംഗ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നാണ് ലക്ഷ്യമെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.

ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നൽകണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മകൻ്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പർദ്ദിവാല,ജസ്റ്റിസ് വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.


ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയെന്നും കോടതി അറിയിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും കോടതി നൽകിയിരുന്നു. റാണയുടെ കുടുംബത്തിൻ്റെ പ്രവർത്തനം നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാല പറഞ്ഞു. അന്തസായ മരണത്തിന് രോഗിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.

 2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. ചണ്ടിഗഡിൽ സിവിൽ എൻജിനീയറിംഗ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നു വീണ് ഗുരുതപരിക്കേറ്റത്. കേസിൽ ഹരീഷിൻ്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.

 Harish Rana is no more India's first euthanasia performed at Delhi AIIMS

കണ്ണൂരിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബ്‌ആക്രമണം, രണ്ട് പേർ അറസ്റ്റിൽ #Kannur

 


കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോളയാട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനും സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കണ്ണവം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം നടന്നത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടകവസ്തു എറിഞ്ഞതെങ്കിലും പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ബോംബ് എറിഞ്ഞതാണോ അതോ വീടിന് മുന്നിൽ മനപൂർവ്വം കൊണ്ടുവെച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ള തെളിവുകൾ എല്ലാ പ്രതികളെയും വലയിലാക്കി.

നിലവിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0