LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ -എം.വി.ഗോവിന്ദൻ #Trissur

 


തൃശൂർ:കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിൻ്റേത്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും അക്കൗണ്ടിലാണ് പണം ഉള്ളതെന്നാണ്  ആദ്യം പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് കണ്ടില്ല. ഈ പണം എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവർക്ക് വീട് നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് ഏക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വി ഡി സതീശൻ്റെ വാദം പച്ചക്കള്ളമാണെന്നും അവിടെ ഇതുവരെ ഒരു അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകുമ്പോൾ കണക്ക് പറയാമെന്ന പ്രതിപക്ഷ നേതാവിൻ്റെ മറുപടി പരിഹാസ്യമാണെന്നും ഏത് നൂറ്റാണ്ടിലാണ് പണി തീരുമെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിന് പിന്നിൽ വോട്ട് മറിച്ചെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ 84,000-ത്തോളം വോട്ടാണ് കുറഞ്ഞത്. സുരേഷ് ഗോപി ജയിച്ചതാകട്ടെ 73,000 വോട്ടിനും. കേരളത്തിൽ ബിജെപി ജയിക്കുന്നിടത്തെല്ലാം സഹായം ലഭിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റത്തൂരും ബിജെപി പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയതയ്ക്കെതിരെ സംസാരിക്കുന്ന വി ഡി സതീശൻ ജമാഅത്തെ ഇസ്‌ലാമി പിന്തുണയെക്കുറിച്ച് എന്താണ് മറുപടി പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന് എസ്ഡിപിഐയുമായി യാതൊരു രാഷ്ട്രീയ ബന്ധവുമില്ല. നേമത്തോ മറ്റെവിടെയെങ്കിലുമോ അത്തരം ചർച്ചകൾ നടന്നിട്ടില്ല. നടത്തുന്ന വർഗീയ പ്രീണനത്തെ മറച്ചുപിടിക്കാനാണ് സിപിഎമ്മിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗങ്ങളെയും അദ്ദേഹം വിമർശിച്ചു.

 ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി, സ്വർണ്ണ വ്യാപാരിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചതിൽ അടൂർ പ്രകാശിനും ആൻ്റോ ആന്‌റണിക്കും കെ സി വേണുഗോപാലിനും ഉള്ള പങ്കിനെക്കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് എല്ലാ ദിവസവും പത്രസമ്മേളനം നടത്താത്തത്, ആവശ്യമായ സമയങ്ങളിൽ താൻ മാധ്യമങ്ങളെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണൻ പറയുന്നത് ശുദ്ധഅസംബന്ധമാണ്. കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ഇപ്പോൾ സ്ഥാനാർത്ഥികളാണ്. സുധാകരൻ ഇപ്പോള്‍ ബിജെപി സ്ഥാനാർത്ഥി കൂടിയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

 wayanad rehabilitation congress has not submitted a single application for house construction says mv govindan

പിതാവിനോടുള്ള പക;നാലുവയസുകാരനെ കാലിൽതൂക്കി നിലത്തേയ്‌ക്കിട്ട്‌ യുവാവ്, ഇരുമ്പ് വടികൊണ്ടടിച്ചു #Mumbai


മുംബൈ : മഹാരാഷ്ട്രയിൽ പിതാവിനോടുള്ള വൈരാഗ്യത്തിന് നാലുവയസ്സുകാരനെ കാലിൽ പിടിച്ചു തല നിലത്തടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാസയിലാണ് സംഭവം. നാലുവയസ്സുകാരനായ വിഗ്നേഷിനെയാണ് ക്രൂരമായി ആക്രമിച്ചത്.

പ്രതിയായ സന്ദീപ് പവാറും വിഗ്നേഷിൻ്റെ പിതാവുമായി ചെറിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് കുട്ടിയെ ആക്രമിച്ചത്. മറ്റു കുട്ടികൾക്കൊപ്പം റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിലിരുന്ന് കളിക്കുകയായിരുന്നു കുട്ടി. വാക്കുതർക്കത്തിന് പിന്നാലെ സന്ദീപ് പവാർ ഓട്ടോയുടെ സമീപമെത്തി കുട്ടിയുടെ കാലിൽപിടിച്ച് വലിച്ചിറക്കുകയായിരുന്നു. പിന്നീട് കാലിൽ പിടിച്ചുകൊണ്ടുതന്നെ കുട്ടിയുടെ തല നിലത്തേക്കും ഇരുമ്പ് കമ്പിയിലേക്കും ഇടിപ്പിച്ചു. ആക്രമണത്തിന് ശേഷം റോഡിൽ തള്ളിയിടുകയും ചെയ്തു. അഞ്ചുവയസ്സുകാരനെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിവിധ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 

young man brutally beat up a four-year-old boy for his enmity with his father  

സോണിയാ ഗാന്ധിയെ നരേന്ദ്ര മോഡി ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രത്തിന് പിന്നിൽ എന്ത് ? സത്യമോ നുണയോ ? #FactCheck

ന്യൂഡൽഹി : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടില്ല, അവർ മെഡിക്കൽ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ കാണാൻ ആശുപത്രി സന്ദർശിച്ചുവെന്ന അവകാശവാദത്തോടൊപ്പം അവരുടെ ഒരു ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ ചിത്രത്തിൽ, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സോണിയ ഗാന്ധിയോടൊപ്പം കാണാൻ കഴിയും.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. കൂടാതെ, അവകാശവാദത്തോടൊപ്പമുള്ള വൈറൽ ചിത്രം ഗൂഗിൾ എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്; ചിത്രത്തിന്റെ വിശകലനം മുഴുവൻ ചിത്രത്തിലോ അതിന്റെ പ്രത്യേക ഭാഗങ്ങളിലോ ഒരു ‘സിന്തൈഡ്’ ഒപ്പിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നു.

ഗൂഗിളിന്റെ എഐ മോഡലുകൾ നിർമ്മിക്കുന്ന എഐ-ജനറേറ്റഡ് ഉള്ളടക്കം വാട്ടർമാർക്ക് ചെയ്യാനും തിരിച്ചറിയാനും രൂപകൽപ്പന ചെയ്ത ഒരു ഉപകരണമാണ് സിന്തൈഡ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ഗൂഗിൾ എഐ ഉപകരണം ഒരു ചിത്രം സൃഷ്ടിക്കുമ്പോഴെല്ലാം, സിന്തൈഡ് അതിനുള്ളിൽ ഒരു ഡിജിറ്റൽ വാട്ടർമാർക്ക് ഉൾച്ചേർക്കുന്നു. ഈ വാട്ടർമാർക്ക് നഗ്നനേത്രങ്ങൾക്ക് അദൃശ്യമാണ്, പക്ഷേ ഒരു സിന്തൈഡ് ഡിറ്റക്ടർ ഉപയോഗിച്ച് ഇത് കണ്ടെത്താൻ കഴിയും.

എന്താണ് വൈറലാകുന്നത്?

2026 മാർച്ച് 30-ന്, സോഷ്യൽ മീഡിയ ഉപയോക്താവായ ‘സമ്പത് ദേവി പാൽ’ ആണ് വൈറൽ ചിത്രം (ആർക്കൈവ് ലിങ്ക്) പങ്കിട്ടത്, “ഇന്ന്, നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടി അംഗത്തെ ആശുപത്രിയിൽ വച്ച് കണ്ടുമുട്ടി” എന്ന അടിക്കുറിപ്പോടെ.

സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള നിരവധി ഉപയോക്താക്കൾ ഇതേ അവകാശവാദത്തോടൊപ്പം ഈ ചിത്രം പങ്കിട്ടു. ഈ ചിത്രത്തിന്റെ വലത് മൂലയിൽ താഴെ കാണുന്ന ലോഗോയിൽ Mahi Hemram എന്നും കാണുന്നുണ്ട്, ആ പേരിലെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ സമാന രീതിയിൽ ഉള്ള ചിത്രങ്ങൾ കാണാം.

ഞങ്ങളുടെ അന്വേഷണം

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം സോണിയ ഗാന്ധിയെ ഡൽഹിയിലെ ‘സർ ഗംഗാ റാം ആശുപത്രിയിൽ’ പ്രവേശിപ്പിച്ചതായി ഒരു വാർത്താ തിരയലിൽ നിരവധി റിപ്പോർട്ടുകൾ ലഭിച്ചു. മറ്റൊരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, “അവരുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നു, പക്ഷേ അവർ ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണ്.”

ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് രാഹുൽ ഗാന്ധി സോണിയ ഗാന്ധിയുടെ കൂടെയുണ്ടായിരുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ പരാമർശിക്കുന്നു. എന്നിരുന്നാലും, പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ കാണാൻ ആശുപത്രി സന്ദർശിച്ചതായി സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചില്ല.
തൽഫലമായി, വൈറൽ ചിത്രം AI-യാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന ശക്തമായ സംശയം ഇത് ഉയർത്തുന്നു. ഗൂഗിളിന്റെ ‘സിന്തൈഡ്’ ഡിറ്റക്ടർ ഉപയോഗിച്ച് ഞങ്ങൾ ഈ ചിത്രം വിശകലനം ചെയ്തു. ഈ വിശകലനം, ചിത്രത്തിന്റെ ഭാഗങ്ങളിൽ—അല്ലെങ്കിൽ മുഴുവൻ—ഒരു സിന്തൈഡ് വാട്ടർമാർക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നു ("വളരെ ഉയർന്നത്: സിന്തൈഡ് കോൺഫിഡൻസ്" എന്ന് സൂചിപ്പിച്ചിരിക്കുന്നു).
ഉറവിടം: സിന്തൈഡ്
Google-ന്റെ AI മോഡലുകൾ സൃഷ്ടിച്ച AI-ജനറേറ്റ് ചെയ്ത ഉള്ളടക്കം വാട്ടർമാർക്ക് ചെയ്യാനും തിരിച്ചറിയാനും രൂപകൽപ്പന ചെയ്ത ഒരു ഉപകരണമാണ് സിന്തൈഡ്. ഇതിനർത്ഥം ഒരു Google AI ഉപകരണം ഒരു ചിത്രം സൃഷ്ടിക്കുമ്പോഴെല്ലാം, സിന്തൈഡ് അതിനുള്ളിൽ ഒരു ഡിജിറ്റൽ വാട്ടർമാർക്ക് ഉൾച്ചേർക്കുന്നു എന്നാണ്. ഈ വാട്ടർമാർക്ക് മനുഷ്യനേത്രത്തിന് അദൃശ്യമാണെങ്കിലും, സിന്തൈഡ് ഡിറ്റക്ടറിന് അത് തിരിച്ചറിയാൻ കഴിയും.

കണ്ടെത്തൽ വിശകലനം അനുസരിച്ച്, നീല നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങൾ AI-യുടെ സഹായത്തോടെയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ചും, നരേന്ദ്ര മോദി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ചിത്രങ്ങൾ Google AI ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. നേരെമറിച്ച്, മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പ്രദേശങ്ങൾ ഏതെങ്കിലും കൃത്രിമത്വത്തിന്റെ തെളിവുകൾ കാണിക്കുന്നില്ല.

കൂടുതൽ സ്ഥിരീകരണത്തിനായി, ഞങ്ങൾ മറ്റൊരു ഉപകരണം ഉപയോഗിച്ച് ചിത്രം ക്രോസ്-ചെക്ക് ചെയ്തു. ‘ഹൈവ് മോഡറേഷൻ’ നടത്തിയ വിശകലനത്തിൽ ഈ ചിത്രം AI ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചു.
ഉറവിടം: hivemoderation.com

ഹൈവിന്റെ വിശകലനം അനുസരിച്ച്, ഈ ചിത്രത്തിന്റെ ജനറേഷൻ ഉറവിടം ‘ജെമിനി’ (97.8%) ആണ്.

ഈ വൈറൽ ചിത്രം പങ്കിട്ട ഉപയോക്താവിനെ ഫേസ്ബുക്കിൽ ഏകദേശം 40,000 ആളുകൾ പിന്തുടരുന്നുണ്ട്. 

ഉപസംഹാരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരെ സന്ദർശിച്ചതായി കാണിക്കുന്ന വൈറൽ ചിത്രം വ്യാജമാണ്; ഇത് Google AI ഉപകരണം ഉപയോഗിച്ചാണ് സൃഷ്ടിച്ചത്.

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ #Thiruvananthapuram


തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്, ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

ഓഫീസ് കമ്മീഷണർ തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ അസിസ്റ്റൻ്റ് കമ്മീഷണർ  ഷാജി എം കെ, ഇൻസ്പെക്ടർ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Kannur native arrested for sending obscene message to Women's Commission chairperson on WhatsApp 

തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. #SIR_SYED



 

കരിമ്പം:
സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 450 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക.

അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക.

 Sir Syed Higher Secondary School Taliparamba 8th Class Admissions Begin.

കൊടും ചൂടിന് ആശ്വാസം: കേരളത്തിൽ വേനൽ മഴ എത്തി, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. #Weather_Alert


 തിരുവനന്തപുരം:
സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വ്യാപകമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്, വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് നിലവിലെ സ്ഥിതി. മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

ഏപ്രിൽ 3 ന് പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലും മഴ എത്തും. അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു.

എന്നിരുന്നാലും, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനലിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് വരും ദിവസങ്ങളിൽ മഴ വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 Relief from the scorching heat: Summer rains arrive in Kerala, yellow alert in three districts.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0