LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കുഞ്ഞു മാലാഖ ഇനി ഓർമ്മ;ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം #Alin_Sherin


 പത്തനംതിട്ട: മസ്തിഷ്ക മരണ ശേഷം അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുആലിന് യാത്രാമൊഴി നൽകി കേരളം.

നെടുങ്ങാടപ്പള്ളി സെൻറ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.

വീട്ടിലും പളളിയിലുമായി ആയിരങ്ങള്‍ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവയവദാനത്തിൽ തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിൻ്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറഞ്ഞു.

 Alin Sherin's funeral

ഹാപ്പിനെസ് ഫെസ്റ്റിവലിൽ സെൽഫികൾ എടുക്കുന്നതിനുള്ള 'സൂ സഫാരി പാർക്ക് ' സെൽഫി പോയിന്റ് #Happines_Festival


 ധർമ്മശാല: 
തദ്ദേശ ദിനാഘോഷത്തിൻ്റെയും  ഹാപ്പിനെസ് ഫെസ്റ്റിന്റെയും ഭാഗമായി നടക്കുന്ന എക്സിബിഷൻ ആൻഡ് മാർക്കറ്റിംഗ് മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ തീം സ്റ്റാളും സെൽഫി പോയിന്റും ആദ്യ ദിവസം തന്നെ പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത നേടി. കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന മേളയിൽ നാടുകാണിയിൽ ഒരുങ്ങുന്ന മൃഗശാല സഫാരി പാർക്കിന്റെ പ്രമേയത്തിൽ സജ്ജീകരിച്ച സെൽഫി പോയിന്റ് കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കീഴടക്കി. ആദ്യ ദിവസം മുതൽ, തീം സ്റ്റാളിൽ സ്ഥാപിച്ചിരിക്കുന്ന സഫാരി ജീപ്പിന്റെയും വന്യമൃഗങ്ങളുടെയും കട്ടൗട്ടുകൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു.

സംസ്ഥാനത്തുടനീളമുള്ളതും ജില്ലാ തലത്തിലുള്ളതുമായ വികസന പദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും തീം സ്റ്റാളിലെ മറ്റൊരു ദൃശ്യാനുഭവമാണ്. ജില്ലയിലെ വികസന പദ്ധതികളുടെ 40-ലധികം ന്യൂസ് റീലുകളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഫോട്ടോ ജേണലിസ്റ്റുകളുടെയും പിആർഡി ഫോട്ടോഗ്രാഫി വിഭാഗത്തിന്റെയും തിരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സർക്കാർ പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണവും തീം സ്റ്റാളിൽ ലഭ്യമാണ്.

 Zoo Safari Park selfie point for taking selfies at the Happiness Festival.

 

ഇൻഫ്ലുവൻസർ ചിന്നു പപ്പുവിന്റെ കാമുകൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. #Kasargode

 


കാസർകോട്:
ഇൻഫ്ലുവൻസർ ചിന്നു പപ്പുവിന്റെ കാമുകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് മരിച്ചത്.

മൃതദേഹം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിന്നു പപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വാടക വീട്ടിൽ ചിന്നു പപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാമുകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് കാമുകൻ അന്വേഷിക്കാൻ പോയപ്പോഴാണ് ചിന്നു പപ്പുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകുന്നേരം 3 മണിയോടെ സുഹൃത്തുമായി സുഹൃത്ത്‌ മുറിയിലെത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അപ്പോഴേക്കും ചിന്നു മരിച്ചിരുന്നു.


രാവിലെ ജോലിക്ക് പോയിരുന്ന സുഹൃത്ത്‌ ഇടയ്ക്കിടെ ചിന്നുവിന് ഫോൺ ചെയ്തിരുന്നു, പക്ഷേ അവൾ ഫോൺ എടുത്തില്ല. ഉച്ചകഴിഞ്ഞ് വിളിച്ചിട്ടും അവൾ എടുക്കാത്തപ്പോൾ,സുഹുര്‍തുമായി അവിടെ പോവുകയിരുന്നു.

 (ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങൾക്ക് ആത്മഹത്യ പരിഹാരമല്ല. സമ്മർദ്ദങ്ങളെ നേരിടാൻ കഴിയില്ലെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുണ്ടെങ്കിൽ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും അത് നേരിടാൻ ശ്രമിക്കുകയും ചെയ്യുക. 1056 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കുക.)

 Influencer Chinnu Pappu's boyfriend found hanging at home.

നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് പാഞ്ഞുകയറി;വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം #Bangalore


ബെംഗളൂരു: 
ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അപകടം . അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം .

ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു  ഇവര്‍. നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സിസിടിവി ടെക്‌നിഷ്യൻ ആയ ഹർഷിതിന്റെതായിരുന്നു കാർ.

Bengaluru car hits bus in accident 

 

താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം തീർത്ത് കര്‍ഷകര്‍ #Kannur

 


പഴയങ്ങാടി: ഇനി സൂര്യകാന്തി തോട്ടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട. താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം കാണാൻ നിരവധി ജനങ്ങളാണ് എത്തിച്ചേരുന്നത്. താവം കിഴക്കേ വയലിൽ സൂര്യകാന്തി വസന്തം വിരിയിച്ച് ഒരു കൂട്ടം കര്‍ഷകര്‍. മനസിന് സന്തോഷവും കണ്ണിന് കുളിർമ്മയും നൽകുന്ന മനോഹരമായ കാഴ്ചയാണ് താവത്ത്. സന്തോഷ് പി.പി.അനിൽകുമാർ, പ്രജിത്ത് ഇ, രാമൻ, നദിൻ, ഭാർഗ്ഗവൻ, ഷിനു, ഗിരീശൻ, സ്നേഹ, ദിഷ്ണ, ബാബു എന്നിവരുടെ കൂട്ടായ്മയിലാണ് മഞ്ഞ വസന്തം തീർത്തത്.

കഴിഞ്ഞവർഷം ചെറുകുന്ന് അയ്യോത്ത് വയലിൽ സൂര്യകാന്തി കൃഷി ചെയ്തു. ഇതിൻ്റെ വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ താവം കിഴക്കേ വയലും കുറച്ചുപേർ ചേർന്ന് കൃഷി ഇറക്കാൻ തീരുമാനിച്ചത്. പലരും പരിഹസിച്ചെങ്കിലും ഇതൊന്നും അവരുടെ നിശ്ചയദാർഢ്യത്തെ കെടുത്തിയില്ല. വയലിൽ ഉപ്പ് പ്രശ്നം അനുഭവപ്പെട്ടതോടെ മാടായിപ്പാറയിൽ നിന്നും ശുദ്ധജലം എത്തിച്ചാണ് കൃഷിക്കായി ഉപയോഗിച്ചത് ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സൂര്യകാന്തി പൂക്കൾ തലയെടുപ്പോടെ നിൽക്കുമ്പോൾ കർഷകർക്കും കാഴ്ചക്കാർക്കും ഒരേ പോലെ വിസ്മയമാവുകയാണ്.

 sunflower farming

കഞ്ചാവ് വിൽപ്പന തടയാന്‍ ശ്രമിച്ച അയല്‍വാസിയെ കുത്തിപ്പരിക്കേല്പിച്ചു;പ്രതി പിടിയില്‍ #Kollam


കൊല്ലം: കഞ്ചാവ് കച്ചവടം തടയാൻ ശ്രമിച്ചവരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. പറവൂർ പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ കലേഷ് ആണ് മയ്യനാട് താന്നിയിൽ വെച്ച് പിടിയിലായത്. ഫെബ്രുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ ഗിരീഷ് കലേഷിൻ്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. കലേഷ് ഗിരീഷിനെ ആക്രമിച്ചതോടെ ബന്ധുവായ സുധീഷ് ഇടപെട്ടു. ഇതോടെ കലേഷ് കൂട്ടാളികളായ രാജേഷ് എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു.

പ്രതി ഗിരീഷിൻ്റെ വയറിലും ഇടതുവാരിയെല്ലിനും കുത്തി. മർദനം തടയാനെത്തിയ സുധീഷിനെയും അയൽവാസിയായ ഷബീറിനെയും കലേഷ് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗിരീഷ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രണ്ടാം പ്രതി രാജേഷ് എന്ന സേവ്യറിനെ സംഭവ ദിവസം തന്നെ സുനാമി ഫ്ലാറ്റിൽ നിന്നും പിടികൂടിയിരുന്നു. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. നിരവധി ലഹരി മരുന്നു കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയാണ് കലേഷ് എന്ന് പോലീസ് പറയുന്നു.മൂന്നും നാലും പ്രതികളായ സജിത്ത്, ഗോപു എന്നിവർ ഇപ്പോഴും ഒളിവിലാണ്. 

Neighbor stabbed for stopping cannabis sale; suspect arrested 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0