LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. # Obscene_Message


തിരുവനന്തപുരം:
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കു വാട്‌സ്ആപ്പ് വഴി തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ മുയ്യം സ്വദേശി പുത്തൻവീട്ടിൽ ജഗദീഷ് (37) ആണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സമാനമായ ചിത്രങ്ങളും സന്ദേശങ്ങളും നിരവധി സ്ത്രീകൾക്ക് അയച്ചതായി കണ്ടെത്തി. പ്രതിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐപി വിലാസം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 Youth arrested for sending Obscene message to Women's Commission chairperson on WhatsApp.

നിയമസഭാ തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിനിടെ പത്താൻപാറ ഡ്രെയിനിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു. #Assembly_Election_Special_Drive


 നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി, ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ്: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവ് മൊറാനി, നെല്ലിക്കുന്ന്, പത്താൻപാറ, മൈലംപെട്ടി പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ പത്താൻപാറ-പഴരിമാവ് തോട്ട് കനാലിന് സമീപമുള്ള സ്ഥലത്ത് 150 ലിറ്റർ വാഷും മറ്റ് ഡിസ്റ്റിലറി ഉപകരണങ്ങളും കണ്ടെടുത്തു.

ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടിവി മധു, സി. പ്രദീപ്കുമാർ, സിഇഒമാരായ വി. ധനേഷ്, വി. ശ്രീജിത്ത്, ജിതിൻ ആന്റണി, ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

 150 liters of wash recovered from Pathanpara drain during assembly election special drive.

പാപ്പിനിശ്ശേരി മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു ; കോടികളുടെ നഷ്ടം #Kannur

 


കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മരപ്പൊടി നിർമാണ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിൽ ചമ്പക്കര പ്ലൈ ആൻ്റ് ബയോ ഫ്യൂവൽ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വലിയ ബോയിലറുകളിൽ ഉപയോഗിക്കുന്ന മരപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറികളാണ് ഇന്ന് പുലർച്ചെ 2.53 മണിക്ക് തീ പിടിച്ചത്.

സ്ഥാപനത്തിന് തൊട്ടടുത്ത് താമസിക്കുന്ന പാർട്ണർമാരിലൊരാളായ പ്രദീപ് ആണ് പുക പടരുന്നത്  കണ്ടത് ഉടന്‍ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ കെ രാജീവൻ, ജിബി ഫിലിപ്പ്, സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ജോണി തുടങ്ങി 25 ഓളം സേനാംഗങ്ങൾ ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎല്‍എ സ്ഥലം സന്ദർശിച്ചു.വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ, എസ്ഐ വി ആർ അരുൺ, എസ്ഐ അജയൻ തുടങ്ങിയവർ പങ്കെടുത്തു.

 Fire breaks out at wood powder manufacturing factory

വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്;ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി #Thiruvananthapuram


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാൻ്റേഷൻ, നിർമ്മാണ മേഖലകൾ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വ്യവസായങ്ങൾക്കും ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ടിൻ്റെ പരിധിയിലെ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമാണ്.

വോട്ട് രേഖപ്പെടുത്തുന്നതിനായി നല്‍കുന്ന ഈ അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ള ദിവസവേതന-കരാർ തൊഴിലാളികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ജോലി സാഹചര്യമുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമ്മിഷണറേറ്റ് തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

 Paid holiday in the state on April 9; Labor Commissioner's order in view of the polls

തളിപറമ്പ ചപ്പാരപ്പടവ് കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. #Taliparamba

 


തളിപ്പറമ്പ്: ചപ്പാരപ്പടവിലെ ജാസിറി (24)നെയാണ് രക്ഷപ്പെടുത്തിയത്. കീറിൻ്റെ കത്ത് അബ്ദുൾബാരിയുടെ വീട് കിണർ വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു ജാസിർ.കരയിലെ പിടിവിട്ട് ജാസിർ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീഹരി നാരായണൻ്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പ്രവീൺ,ഫയർ റസ്‌ക്യൂ ഓഫീസർ, ലിഗേഷ് എന്നിവർ കിണറ്റിലിറങ്ങി ജാസിറിനെ കയർ, സ്‌ട്രക്‌ചർ, നെറ്റ് എന്നിവ ഉപയോഗിച്ചു മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു.

സേനയുടെ ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ (ഡ്രൈവർ) വിജയ്, ഷജിൽ, അഭിനവ്, രാഹുൽ, ഹോം ഗാർഡ് മാരായ അനൂപ്, രവീന്ദ്രൻ, ഫയർമാൻ ട്രെയിനികളായ ശ്യാംദേവ്, അമൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

 Firefighters rescue young man who fell into well.

മരുമകൾക്ക് ഭർതൃമാതാപിതാക്കളെ സംരക്ഷിക്കേണ്ട നിയമപരമായ ബാധ്യതയില്ല: അലഹബാദ് ഹൈക്കോടതി #Allahabad

 


പ്രയാഗ്‌രാജ്: ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം ഭർതൃമാതാപിതാക്കൾക്ക് മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഭർത്താവിൻ്റെ മാതാപിതാക്കളെ നോക്കുന്നത് ഒരു ധാർമിക കടമയായിരിക്കാം, എന്നാൽ അതിന് നിയമപരമായ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ധാർമികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ല, മരുമകളുടെ മേൽ ഇത്തരമൊരു ബാധ്യത അടിച്ചേൽപ്പിക്കുന്നത് നിയമസംവിധാനത്തിൻ്റെ ലക്ഷ്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. നിയമപ്രകാരം മക്കൾക്കാണ് മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി.

ക്രിമിനൽ നടപടി ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ആ നിർവചനത്തിൽ ഭർത്താവിൻ്റെ മാതാപിതാക്കൾ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തൻ്റെ വരുമാനത്തിൽ നിന്ന് ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ല, നിയമപ്രകാരം മാതാപിതാക്കൾ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ എന്ന നിർവചനത്തിൽ സ്വന്തം അച്ഛനമ്മമാരാണ് വരുന്നത്, അല്ലാതെ ഭർത്താവിൻ്റെ മാതാപിതാക്കളല്ല. ഭർത്താവിൻ്റെ മരണശേഷം മരുമകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും, ആ വരുമാനത്തിൽ നിന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾക്ക് വിഹിതം നല്‍കാന്‍ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.
 

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാകേഷ് കുമാറും ഭാര്യയും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ മരുമകൾക്കെതിരെയായിരുന്നു ഭർത്താവിൻ്റെ മാതാപിതാക്കളുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരാണെന്നും ഏക മകൻ്റെ മരണശേഷം തങ്ങളെ നോക്കാൻ ആരുമില്ല. മകൻ്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവർക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി മരുമകൾക്ക് ജോലി ലഭിച്ചത് ഭർത്താവിൻ്റെ മരണത്തെ തുടർന്നുള്ള കാരുണ്യ നിയമത്തിലൂടെ ആണെന്ന് തെളിയിക്കാൻ രേഖകളില്ല. 2025 ഓഗസ്റ്റിൽ മരുമകൾക്ക് അനുകൂലമായി കുടുംബകോടതി നൽകിയ വിധിക്കെതിരെയായിരുന്നു ഭർത്താവിൻ്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

 Daughter-in-law has no legal obligation to protect in-laws: Allahabad High Court

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0