LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കണ്ണൂരില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍ #Kannur

 


കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ 3.760 ഗ്രാം മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലാണ് കോഴിക്കോട് പന്ന്യങ്ങരയിലെ എൻ.പി. അജ്മലിനെ (34) അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്  പ്രതിയെ പിടികൂടിയത്.

പ്രതിയെ കണ്ടെത്തുന്നതിൽ കേരള എടിഎസിൻ്റെയും കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിൻ്റെയും സഹായം ലഭിച്ചിരുന്നു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, എം.കെ.സന്തോഷ്, പ്രിവൻറീവ് ഓഫീസർ ഗ്രേഡ്മാരായ ഇ. സുജിത്ത്, എം. സജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.വി. ഷിബു, പി.പി. നിഖിൽ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പി. ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

 Youth arrested with methamphetamine

എൽപിജി കാരണം കേരളം കത്തുന്നു; ഇൻഡക്ഷൻ കുക്കർ പരീക്ഷണങ്ങൾ ചൂടിനെ വകവയ്ക്കാതെ തിളച്ചുമറിയുന്നു. #LPG_Burns_Kerala

 


തിരുവനന്തപുരം:
എൽ.പി.ജി പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ നിരവധി ഹോട്ടലുകൾ പൂട്ടിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ്സ് അസോസിയേഷൻ. പശ്ചിമേഷ്യയിലെ സംഘർഷമാണ് എൽ.പി.ജി പ്രതിസന്ധി രൂക്ഷമാക്കാൻ കാരണം. ഗ്യാസ് ഉപയോഗം കുറഞ്ഞ ഭക്ഷണ പദാർഥങ്ങളാണ് പല ഹോട്ടലുകളിലും പാകം ചെയ്യുന്നത്.

എന്നാൽ, കേരളത്തിലെ അടുക്കളയിൽ പാചകരീതികൾ മാറ്റി പരീക്ഷിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറിയതായി വിവിധ ഷോപ്പുടമകൾ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ആളുകൾ സിലിണ്ടറുകൾ തേടി നെട്ടോട്ടത്തിലാണ്. മിക്കവരും ഏജൻസി ഓഫിസുകളിലെത്തി സിലിണ്ടർ തരപ്പെടുത്താനുള്ള അന്വേഷണങ്ങളിലായിരുന്നു. വേഗത്തിൽ ലഭിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചകവാതകങ്ങളുടെ ഉൽപാദനം വർധിപ്പിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഗ്യാസ് സിലിണ്ടർ കിട്ടാതായതോടെ വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. ഇതോടെ, ഒരാഴ്ചക്കിടെ വൈദ്യുതി ഉപയോഗവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ്, ഹോട്ട് പ്ലേറ്റ്, എയർ ഫ്രയർ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം വേനൽചൂടിന്റെ കാഠിന്യത്തിലും വർധിക്കുകയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റ് കടന്നു. ഈ വർഷത്തെ വൈദ്യുതി ഉപയോഗത്തിലെ ഏറ്റവും കൂടിയ യൂനിറ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

മുൻ വർഷങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചതോടെ താപനില കുറയുകയും ചൂടിന് വ്യത്യാസം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഈ വർഷം ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട്.

 Kerala burns due to LPG; Induction cooker experiments boil despite heat.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും. #KSEB_Updates

 


കണ്ണൂർ:
33 കെവി കാഞ്ഞിരോഡ്-പഴശ്ശി ലൈനിന്റെ പണികൾക്കും കാഞ്ഞിരോഡിലെ 220 കെവി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കുമായി 220 കെവി അരീക്കോട്-കാഞ്ഞിരോഡ്, ഓർക്കാട്ടേരി-കാഞ്ഞിരോഡ് ലൈനുകൾ അടച്ചിടുന്നതിനാൽ, 15 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജില്ലാ ബാങ്ക്, ടെലിഫോൺ ഭവൻ, മഹിത, മൾട്ടി ലെവൽ കാർ പാർക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, എആർ ക്യാമ്പ്, പോലീസ് സൊസൈറ്റി, പോലീസ് ക്വാർട്ടേഴ്‌സ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 Power outages in Kannur and Kasaragod districts on Sunday.

നഴ്സുമാരു‌ടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി;മധ്യസ്ഥ ചര്‍ച്ചയ്ക്ക്‌ നിര്‍ദേശം,അതുവരെയും സമരം പാടില്ല #Thiruvananthapuram


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ ശമ്പളവർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരം പിൻവലിച്ചു. സമരത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഹൈ മീഡിയേഷൻ സെൻ്ററിൽ ചർച്ച നടത്താനാണ് നിർദ്ദേശം. മധ്യസ്ഥ ചർച്ചയുടെ ഫലം വ്യാഴാഴ്ച കോടതിയെ അറിയിക്കണം. മധ്യസ്ഥ ചർച്ചകൾ പൂർണമാകുന്നത് വരെ സമരം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നിരവധി സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റുകളുമായി ചർച്ച നടത്തിയെന്നും അനുകൂല സമീപനത്തെ തുടർന്നു സമരം നിർത്തിയെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് മറ്റ് ആശുപത്രി മാനേജ്മെൻ്റുകളുമായും ചർച്ച നടത്താനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം.

ചർച്ചയും സമരവും ഒരുമിച്ചു പാടില്ല എന്നാണ് ആശുപത്രി മാനേജ്‌മെൻ്റുകൾ സ്വീകരിച്ച നിലപാട്. സമരം പൂർണമായി നിർത്തിവയ്ക്കണമെന്നും ജോലി തുടരണമെന്നും ആശുപത്രി മാനേജ്മെൻ്റുകൾ നിലപാടെടുത്തു. ഹൈക്കോടതി ഇടപെട്ടതോടെ ശനിയാഴ്ച മുതൽ നഴ്‌സുമാർ ജോലിക്ക് കയറാൻ സാധ്യതയുണ്ട്.

മിനിമം വേതനം നാല്‌പതിനായിരം രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാർ സമരം ആരംഭിച്ചത്. പിന്നാലെ സ്വകാര്യ മാനേജുമെൻ്റുകളുടെ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില് ഇടപെട്ടത്. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. 

highcourt intervenes in nurses strike orders mediation talks on tuesday 

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ പൂര്‍ണനഗ്നനാക്കി മർദ്ദിച്ചതായി പരാതി #Kozhikode


കോഴിക്കോട്: പെൺകുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാർത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മർദിച്ചതായി പരാതി. ചേളന്നൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റത്. അവശനായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കക്കോടി ബദിരൂർ സ്വദേശിയായ പെൺകുട്ടി അടക്കം അഞ്ച് പേർക്കെതിരെ എലത്തൂർ പോലീസ് കേസെടുത്തു.

മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെൺകുട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദ്ദനമേറ്റ കുട്ടി എത്തിയത്. ഡ്രൈവിംഗ് പഠിപ്പിക്കണമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയത് എന്ന് പരാതിയിൽ പറയുന്നു.
 

എന്നാൽ ഈ സ്ഥലത്ത് പെൺകുട്ടിയോടൊപ്പം മറ്റു സ്‌കൂളിൽ നിന്നുള്ള നാല്‌കുട്ടികളും ഉണ്ടായിരുന്നെന്നും പെൺകുട്ടിയുടെ മുമ്പിൽ വച്ച് മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂർണ നഗ്നനാക്കുകയും കയറു കൊണ്ട് കൈകൾ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും സിഗരറ്റ് ലൈറ്റർ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയില്‍ പറയുന്നു.


കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സംഘം മൊബൈലിൽ പകര്‍ത്തിയിരുന്നു. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

 Complaint alleging that a Plus Two student in Kozhikode was stripped naked and beaten by a girl

യുവതിയുടെ കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം #Malappuram


മലപ്പുറം :മലപ്പുറം കൂട്ടിലങ്ങാടിയിൽ കല്യാണം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

സംസാരിക്കുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി.

പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടിൽ തോക്കുമായെത്തി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതിയുമായുള്ള കല്യാണത്തിൽ നിന്ന് ചെറുക്കൻ്റെ വീട്ടുകാർ പിന്മാറിയെന്നാണു ആരോപണം. 

Woman's mother and sister brutally beaten in Malappuram after they came to ask about the wedding cancellation 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0