LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സംസ്ഥാനത്ത് ചിക്കൻപോക്സ് വ്യാപിക്കുന്നു;40 ദിവസത്തിനിടെ 5791 പേർക്ക് രോഗബാധ #Thiruvananthapuram


തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ 5791 പേർക്കാണ് രോഗം ബാധിച്ചത്.

ഈ മാസം മാത്രം 1397 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാനുള്ള കാരണം എന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.

ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ലധികം പേർക്കാണ് ചിക്കൻ പോക്സ് ബാധിക്കുന്നത്. ജനുവരി മാസം മാത്രം രോഗം ബാധിച്ചത് 4394 പേർക്ക്. ഫെബ്രുവരി ഒമ്പതാം തീയതി വരെയുള്ള കണക്കുകളില്‍ രോഗബാധിതർ 1397. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത്നിന്നും ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം കൂടുന്നത്.സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിച്ച് ഈ വർഷം ഒരാളാണ് മരിച്ചത്. പ്രായമായവരിലും അസുഖങ്ങൾ ഉള്ളവരിലും ചിക്കൻപോക്സ് ബാധിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. രോഗവ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത. രോഗം ബാധിച്ചാൽ ഉടൻ വൈദ്യ സഹായം തേടുകയും ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുകയും വേണം. 

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം;സ്പോർട്സ് ഗൺ ലൈസൻസുള്ളവരെ വെടിവെക്കാൻ അനുവദിക്കണമെന്ന് കർഷകർ #Trissur


തൃശൂർ:കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്താൻ സ്‌പോർട്‌സ് ഗൺ ലൈസൻസുള്ളവർക്ക് അനുമതി നൽകണമെന്ന് കർഷക കൂട്ടായ്മകൾ ആവശ്യപ്പെട്ടു.

സ്‌പോർട്‌സ് ഗൺ ഉപയോഗിച്ച് പന്നികളെ വെടിവെക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കർഷകർക്ക് കനത്ത തിരിച്ചടിയാണെന്ന് പാടശേഖര സമിതികൾ ചൂണ്ടിക്കാട്ടി.

സ്വയരക്ഷയ്ക്കും വിള സംരക്ഷണവുമായി ലൈസൻസ് ഉള്ളവർ മറ്റ് പഞ്ചായത്തുകളിൽ സേവനം നല്‍കുന്നതിന് തയ്യാറാകാത്തത് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൂടാതെ, നിലവിലുള്ളവർക്ക് പ്രായോഗിക പരിജ്ഞാനവും ശാസ്ത്രീയ പരിശീലനവും കുറവായത് അപകടങ്ങൾക്കും വഴിവെക്കുന്നു.

എന്നാൽ, സ്പോർട്സ് ഗൺ ലൈസൻസുള്ളവർ മുമ്പ് നിയമപരമായി പന്നികളെ വെടിവെച്ചു കൊന്ന് കൃഷിനാശം കുറയ്ക്കാൻ സഹായിച്ചിരുന്നതായി കർഷകർ പറയുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക പ്രതിനിധികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. ഇതുപ്രകാരം തൃക്കൂർ, വരന്തരപ്പിള്ളി, മറ്റത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രശ്നം പരിഹരിക്കാൻ എം.എൽ.എ വനംവകുപ്പ് മന്ത്രി ഇ.കെ. ശശീന്ദ്രൻ കത്തയച്ചു. 

 Wild boar infestation in Thrissur is severe; farmers want those with sports gun licenses to be allowed to shoot

സഹോദരിയുടെ മകളോട് മോശമായി പെരുമാറി; ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി, വിദ്യാർത്ഥിയുടെ പരാതിയിൽ ഗുണ്ട രാജേഷ് അറസ്റ്റിൽ #Thiruvananthapuram

 


തിരുവനന്തപുരം: സഹോദരിയുടെ മകളോട് മോശമായി പെരുമാറിയ ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട കുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ. തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ കഴിയുന്ന രാജേഷ് (43) എന്ന റാംബോ രാജേഷിനെയാണ് വലിയതുറ പൊലീസ് പിടികൂടിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തേ പ്രതിയായിട്ടുള്ള വ്യക്തിയാണ് കുപ്രസിദ്ധ ഗുണ്ട രാജേഷ്. സഹോദരിയും മക്കളും താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ കഴിഞ്ഞ ദിവസം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ നോക്കിയ പശ്ചാത്തലത്തിൽ വലിയതുറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഭവ സ്ഥലത്ത് എത്തുമെന്നറിഞ്ഞ റാംബോ രാജേഷ് ഉടൻതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, കേസെടുത്ത് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. വലിയതുറ എസ്.ഐ ഇൻസാമിൻ്റെ സംഘമാണ് തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാത്രിയോടെ പൊക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 Misbehaved with sister' daughter Notorious 'Gunda Rajesh' arrested after girl complaint

കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി #Malappuram

 


മലപ്പുറം:നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്കാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടയിൽ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്ത് സമീന എത്തി. എന്നാൽ, നീരസം അറിയിച്ചു. കുഞ്ഞുപെൺകുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ധരിച്ചിരുന്ന സ്വർണമാല കാണാതായി.

സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. ഒടുവിൽ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് സമീനയെ സ്കാൻ ചെയ്തു.

 തുടർന്ന് വയറ്റിൽ സ്വർണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. ആഭരണം വീണ്ടെടുക്കാന്‍ അടവുകൾ പലതും പൊലീസ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടർന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൻ്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 Woman who stole and swallowed gold necklace taken to Medical College Hospital

ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമായി പ്രധാന ലഹരി ഇടപാടുകാരൻ കുറ്റ്യാടിയില്‍ പിടിയിൽ #Kozhikode


കോഴിക്കോട്: ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 267 ഗ്രാം എം.ഡി.എം.എയുമായി പ്രധാന ലഹരി ഇടപാടുകാരനെ കോഴിക്കോട് റൂറൽ എസ്.പി. ഫറാഷ് ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും നിലവിൽ വെള്ളിമാടുകുന്നിലെ ഫ്ലാറ്റിൽ താമസക്കാരനുമായ കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ധീനെയാണ് (48) ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് കുറ്റ്യാടിയിൽ വെച്ച് പിടികൂടിയത്.

KL 65 V 3008 നമ്പർ ബലേനോ കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പോലീസ് പരിശോധന വെട്ടിക്കാനായി ഓരോ തവണയും വ്യത്യസ്ത ചെക്ക് പോസ്റ്റുകൾ വഴി സഞ്ചരിച്ച ഇയാൾ, ഇന്ന് പുലർച്ചെ കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് കടന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ എട്ട് ലക്ഷം രൂപയോളം വില വരും.

കഴിഞ്ഞ മൂന്ന് വർഷമായി ലഹരി വിപണന രംഗത്ത് സജീവമായ ശിഹാബുദ്ധീൻ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന വിതരണക്കാരനാണ്. 2023-ൽ 250 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസിൻ്റെ പിടിയിലായ ഇയാൾ ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി കടത്ത് തുടർന്നത്.

സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, കുറ്റ്യാടി എസ്.ഐമാരായ ഷമീർ, ഗൗതം ഹരി എന്നിവരടങ്ങുന്ന വൻ പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 

 Major drug bust in Kuttiadi Wholesaler arrested with MDMA brought from Bangalore

അതിര്‍ത്തി തര്‍ക്കം;അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ #Thaliparamba

 


തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന് താലിമാലയും മൊബൈല് ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

മാവിച്ചേരി കാർക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം.മാവിച്ചേരി കാർക്കീൽ മൊട്ടമ്മൽ വീട്ടിൽ സഹജൻ്റെ ഭാര്യ എം.ഷൈനി(45), അമ്മ യശോദ(70) എന്നിവർക്കാണ് പരിക്കേറ്റത്.ഷൈനിയുടെ 2,91,000 രൂപ വിലമതിക്കുന്നു. രണ്ടരപവൻസ്വർണ്ണമാലയും 9000 രൂപയുടെ മൊബൈൽഫോണും സുശീലൻ പിടിച്ചുപറിച്ച് കൊണ്ടുപോയതായും പരാതിയുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0