സൈബർ തട്ടിപ്പുകൾക്ക് പുതിയ മുഖം നൽകി 'മ്യൂൾ അക്കൗണ്ടുകൾ' രംഗത്ത്. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കുന്നതിനായി സൈബർ കുറ്റവാളികൾ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ കേരള പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഈ ചതിക്കുഴിയിൽ അകപ്പെടാതിരിക്കാൻ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ സൈബർ കുറ്റവാളികൾ തട്ടിപ്പിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് 'മ്യൂൾ അക്കൗണ്ടുകൾ'. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തവരും എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനങ്ങളിൽ വീണുപോകാൻ സാധ്യതയുള്ളവരുമായ വിദ്യാർത്ഥികളെയും കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സാധ്യത മുതലെടുത്ത് പലരെയും കബളിപ്പിച്ച് അവരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുകയാണ് ഇവർ.
ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കാൻ കർശനമായ ചില നിർദ്ദേശങ്ങളാണ് കേരള പോലീസ് നൽകുന്നത്. നിങ്ങളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ നൽകുകയോ, അപരിചിതരുടെ പണം നിങ്ങളുടെ അക്കൗണ്ടിൽ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. പണമിടപാടുകൾക്ക് കമ്മീഷൻ വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ ഉടൻതന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കുക. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കാതിരിക്കാനും ശ്രദ്ധിക്കുക.
ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമകൾക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. നിങ്ങളറിയാതെ അനധികൃതമായി പണം ലഭിച്ചാൽ ഉടൻതന്നെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം അറിയിക്കുകയും ആ പണം പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള ഓൺ ലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.
വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ സൈബർ കുറ്റവാളികൾ തട്ടിപ്പിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് 'മ്യൂൾ അക്കൗണ്ടുകൾ'. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തവരും എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനങ്ങളിൽ വീണുപോകാൻ സാധ്യതയുള്ളവരുമായ വിദ്യാർത്ഥികളെയും കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സാധ്യത മുതലെടുത്ത് പലരെയും കബളിപ്പിച്ച് അവരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുകയാണ് ഇവർ.
ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കാൻ കർശനമായ ചില നിർദ്ദേശങ്ങളാണ് കേരള പോലീസ് നൽകുന്നത്. നിങ്ങളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ നൽകുകയോ, അപരിചിതരുടെ പണം നിങ്ങളുടെ അക്കൗണ്ടിൽ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. പണമിടപാടുകൾക്ക് കമ്മീഷൻ വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ ഉടൻതന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കുക. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കാതിരിക്കാനും ശ്രദ്ധിക്കുക.
ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമകൾക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. നിങ്ങളറിയാതെ അനധികൃതമായി പണം ലഭിച്ചാൽ ഉടൻതന്നെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം അറിയിക്കുകയും ആ പണം പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള ഓൺ ലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.
Hashtags: #KeralaPolice #MuleAccount #CyberFraud #OnlineScam #BankingSafety #StayAlert #KeralaNews #FraudAlert #CyberCrime
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.