LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സൗഹൃദം സ്ഥാപിച്ച് പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26-കാരി അറസ്റ്റിൽ #Trissur


 കൊടകര (തൃശൂർ):
പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ സൂര്യ (26) ആണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 16-നാണ് സംഭവം.

യുവതി ഇടയ്ക്കിടെ പൂജകൾക്കായി പുരോഹിതന്റെ വീട്ടിൽ വരുമായിരുന്നു. ഈ പരിചയത്തെ മുതലെടുത്താണ് മോഷണം നടത്തിയത്.പൂജാരി അടുക്കളയിലേക്ക് മാറിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പണയ ആഭരണങ്ങൾ യുവതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കൊടകരയിലെ ഒരു സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ വിറ്റു. ലഭിച്ച പണം ഉപയോഗിച്ച് അവൾ പുതിയ സ്വർണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങി. പണയത്തിൽ ഉണ്ടായിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. പിടിക്കപ്പെടുമ്പോൾ മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽ ചിലത് അവൾ ധരിച്ചിരുന്നു. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു സൂചനയും ലഭിക്കാത്തതിനാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊടകര പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി.സ്കറിയ, എസ്ഐ കൃഷ്ണപ്രസാദ്, ഇ.എ.സുരേഷ്, എ.എസ്.ഐ.മാരായ ഷീബ അശോകൻ, ഷൈജി കെ.ആൻ്റണി, ആഷ്ലിൻ ജോൺ, കെ.ജെ.ഡെനിൻ, എം.എം.അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 Arrested for stealing 12 pawns from priest's house after establishing friendship.

അനധികൃത വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. #Illegal_Electric_Fence

 


തിരുവനന്തപുരം നഗരൂരിലെ വീട്ടിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖില്‍ (35) എന്നിവരാണ് അനധികൃത വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വീട്ടിലെ അനധികൃത വൈദ്യുത വേലിയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

രാത്രിയിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റതാണ് അപകടത്തിന് കാരണം. വീടിനടുത്തെത്തിയപ്പോൾ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 Father and son die after being electrocuted by illegal electric fence in Thiruvananthapuram.

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ യൂണിറ്റ് ആരംഭിക്കാൻ അനുമതി ലഭിച്ചു. #Pariyaram


 പരിയാരം
:
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള വൃക്ക മാറ്റിവയ്ക്കൽ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചു.

അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കുന്നതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിന് കെ. സോട്ടോയുടെ ലൈസൻസ് ലഭിച്ചു. പരിയാരത്ത് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കാൻ കഴിയും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നലെ ലഭിച്ചു. വൃക്ക മാറ്റിവയ്ക്കൽ രോഗികൾക്കായി കണ്ണൂർ ഗവ. കോളേജിൽ പ്രത്യേക ഉപകരണങ്ങളുള്ള ട്രാൻസ്പ്ലാൻറേഷൻ ഐ.സി.യുവും ഓപ്പറേഷൻ തിയേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. ഡോക്ടറുടെ ഉപദേശപ്രകാരം വൃക്കദാതാക്കളുടെ അടുത്ത ബന്ധുക്കളെയും നെഫ്രോളജി ഒ.പി.യിൽ ട്രാൻസ്പ്ലാൻറ് ചെയ്യേണ്ട രോഗികളെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിന് ഒരു ട്രാൻസ്പ്ലാൻറേഷൻ കോർഡിനേറ്ററെയും നിയമിച്ചിട്ടുണ്ട്. നെഫ്രോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ശ്രീലത എം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡോ. ധനിൻ പുതിയോട്ടിൽ, യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥ്, അസോസിയേറ്റ് പ്രൊഫസർ ഡോ. മണികണ്ഠൻ എം, അനസ്തേഷ്യ വിഭാഗം മേധാവി പ്രൊഫസർ ഡോ. ബിന്ദു എം എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാൻസ്പ്ലാൻറേഷൻ സംഘം ഇതിനായി ഇവിടെയുണ്ട്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരം വടക്കേ മലബാറിലെ പൊതുജനാരോഗ്യ ചികിത്സാ മേഖലയിലെ മികവിന്റെ മാതൃകയാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് ആശംസകൾ നേർന്നു.

 Kannur Government Medical College gets approval to start kidney transplant unit.

മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ #Kochi


കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിൻ്റെ സ്വപ്നമായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിൻ്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിൻ്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രിയിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും. 

 jaslya johnson organ donation after brain death due to accident

‘സ്വർഗത്തിൽ അവർ അരികിലായിരിക്കട്ടെ’,ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം #Iran


 അമേരിക്കയുടെയും ഇസ്രായേലിൻ്റെയും യുദ്ധക്കൊതിയിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരായ മനുഷ്യരുടേതാണ്. ഇറാനിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തിൽ അവർ ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെയായിരുന്നു. യുദ്ധത്തെക്കുറിച്ച് ഒന്നുമറിയാത്ത, നിഷ്കളങ്കരായ 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയിൽ പൊലിഞ്ഞുപോയത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് ദയരഹിതമായി മിനാബിലെ സ്കൂളിനുനേരെ നടത്തിയ ബോംബാക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആ പിഞ്ചുമക്കളുടെ ഖബറടക്കത്തിനായി നീണ്ടുകിടക്കുന്ന കുഞ്ഞുകുഴിമാടങ്ങളുടെ ചിത്രം കാഴ്ചക്കാരെ കണ്ണീരണിയിക്കുകയാണിപ്പോൾ.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി എക്‌സിൽ പങ്കുവെച്ച ചിത്രമാണ് യുദ്ധത്തിൻ്റെ ബാക്കിപത്രമായി പങ്കുവെക്കുന്നത്. ശൂന്യമായ ഭൂമിയിൽ പുതുതായി കുഴിച്ചെടുക്കുന്ന നൂറിലധികം കുഴിമാടങ്ങളുടെ നീണ്ട നിരകൾ കാണാം. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ ഒരുക്കിയ ഖബറുകൾക്ക് പുറമെ ബാക്കിയുള്ള ഖബറുകൾ കുഴിക്കാനായി അടയാളപ്പെടുത്തിയ സ്ഥലവും ചേർന്ന് ലോകത്തെ നൊമ്പരത്തിലാഴ്ത്തുന്ന കണ്ണീർചിത്രമായി അത് മാറുകയാണ്.

'യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂളിലെ 160 ലക്ഷം നിരപരാധികളായ വിദ്യാർത്ഥികൾക്കായി കുഴിമാടങ്ങളാണിത്. അവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറപെട്ടു. ഇതാണ് യഥാർത്ഥത്തിൽ മിസ്റ്റർ ട്രംപ് ഉറപ്പു നൽകിയ സംരക്ഷണം. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു' -അബ്ബാസ് അരഗ്‌ചി എക്‌സിൽ കുറിച്ചു.

‘കുഞ്ഞു മാലാഖമാർക്കുള്ള ചെറു ഖബറുകൾ’ എന്നും ‘സ്വർഗത്തിൽ അവർ അരികിലായിരിക്കട്ടെ’ എന്നും ഇന്ത്യയിലുള്ള ഇറാൻ മിഷൻ പോസ്റ്റിൽ വേദന പങ്കുവെച്ചു. ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ യുടെ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ 96 പേർക്ക് പരിക്കേറ്റതായി പറയുന്നു. കണക്കുകൾ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല.

Iran mass burial schoolgirls us Israel airstrike 

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം #Iran_Attack

 


റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം. എംബസിയിൽ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചത്.ആക്രമണ സമയത്ത് എംബസിയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കമ്മീഷൻ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടതിനു ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. കിഴക്കൻ മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ നന്നായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിലും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായി. യുഎയിലേക്ക് ഇറാനിൽ നിന്ന് കൂട്ടത്തോടെ മിസൈലുകൾ വന്നുതുടങ്ങി. മിക്കതും തടഞ്ഞെന്ന് അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്ന് വ്യക്തമാക്കി. കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരു നാവിക സേന അംഗം കൂടി മരിച്ചു. സർജൻ്റ് വലിദ് മജീദ് ആണ് മരിച്ചത്. അതേ സമയം സൗദി അരാംകോ റിഫൈനറിയിലേക്ക് ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഇസ്രയേൽ സൃഷ്ടിച്ചതാകാം വാർത്തയെന്ന് ഇറാൻ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0