LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഫെബ്രുവരി 25 ന് മുഖ്യമന്ത്രി അന്താരാഷ്ട്ര ആയുർവേദ ഗവേഷണ സ്ഥാപനം നാടിന് സമർപ്പിക്കും #Kannur


കണ്ണൂർ :രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ സ്വപ്ന പദ്ധതി, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കല്യാട് സ്ഥാപിച്ച ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഐആർഐഎ കാമ്പസിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യം-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് ഐആർഐഎ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കല്യാട് 300 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ ബൃഹത്തായ സ്ഥാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 200 കോടി രൂപ നീക്കിവെച്ചാണ് സജ്ജമായിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തിൽ സജ്ജമാവുന്നത്. ആയുർവേദത്തിൻ്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവെക്കുന്ന ഈ കേന്ദ്രം നാടിൻ്റെ അഭിമാനമാണ്.

ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകൾ മറ്റ് പരമ്പരാഗത അറിവുകൾ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാല്പതിലധികം ദേശീയ അന്തർദേശീയ ഇൻ്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ സ്വയം അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കാൻസർ, എജിംഗ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കും. മലബാർ കാൻസർ സെൻ്റർ ഗവേഷണവുമായി സഹകരിക്കും.

ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷൻ ആയുർവേദ, മെഡിസിനൽ പ്ലാൻ്റ്സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്സ്, ട്രാൻസ്ലേഷൻ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്സ്, ഐ.സി.ടി. ഐആർഐഎയിൽ പ്രവർത്തിക്കും.

മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എംപി എന്നിവർ മുഖ്യാതിഥികളാവും. എംഎൽഎമാരായ  എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. സണ്ണി ജോസഫ്, എം. വിജിൻ, കെ.വി സുമേഷ്, കെ.പി മോഹനൻ, അഡ്വ. സജീവ് ജോസഫ്, ടി.ഐ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ, കുടുംബക്ഷേമം, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 International research institute of Ayurveda

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി #Kozhikode


കോഴിക്കോട്:കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്ലാബുകൾ തകർത്ത് വീണ് 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്നു ജബ്ബാർ, ബഷീർ, അഷ്‌റഫ്, വിനോദ് തുടങ്ങിയ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ലാബുകൾ തൊഴിലാളികൾക്ക് മേൽ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര് രക്ഷപ്പെട്ടു.

 ബാക്കി അഞ്ച് ആളുകൾക്ക് മേലാണ് കൂറ്റൻ ബിമും സ്ലാബുകളും പതിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയിൽപെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബഷീറിൻ്റെയും അഷ്‌റഫിന്‌റെയും ജീവന് നഷ്ടമായിരുന്നു. ആശുപത്രിയിൽ എത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെ വൈകീട്ടോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദൻ മരിച്ചത്. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപ്പറേഷൻ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികൾ എന്ന് എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.എന്നാല്‍ കെട്ടിടം ഒഴിയണമെന്ന നിര്‍ദ്ദശമൊന്നും കോര്‍പറേഷനില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉള്‍പ്പെടെ വാടക നല്‍കിയിരുന്നു എന്നും ഗോഡൗണ്‍ നടത്തിപ്പുകാര്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കോർപ്പറേഷൻ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതൽ കോർപ്പറേഷൻ മുന്നിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപനം നടത്തി.

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവം;വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു #Kannur

 


വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ചിറക്കൽ അലവിൽ വെച്ചാണ് കുട്ടി ഓടിച്ചുവന്ന സ്‌കൂട്ടർ വളപട്ടണം പോലീസ് പിടികൂടിയത്.

എസ്.ഐ പി. വികാസും സംഘവുമാണ് (കെഎൽ 60 യു 1860) നമ്പർ സ്കൂട്ടർ പരിശോധനക്കിടെ തടഞ്ഞത്. വാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന്‌ കണ്ടെത്തിയതോടെ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.അതിനാൽ കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കുറ്റത്തിന് ചാലാട് മണൽ സ്വദേശിയായ വാഹന ഉടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം;പ്രതി അറസ്റ്റിൽ #Palakkad


പാലക്കാട്:പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അക്രമത്തിൽ കലാശിച്ചതാണെന്ന് പൊലീസ് പറയുന്നത്.

ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. ഉണ്ണികൃഷ്ണനും മകൻ മനോജും രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചു പുലർച്ചെ വരെ ഇത് തുടർന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ മാരക ആയുധം ഉപയോഗിച്ച് മനോജ് പിതാവിനെ ആക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 63 കാരനായ ഉണ്ണികൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അറസ്റ്റ് ചെയ്ത മനോജിനെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഹാജരാക്കി തെളിവെടുപ്പും നടത്തും. 

 Son attempts to kill father by hitting him on the head in Shoranur Suspect seriously injured arrested

കേരള സ്റ്റോറിയുടെ ആദ്യ ഭാഗം വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചാണെങ്കിൽ, രണ്ടാം ഭാഗം അതിന്റെ റീലോഡിംഗാണ്: ഹാപ്പിനസ് ഫെസ്റ്റിവൽ ഓപ്പൺ ഫോറം. #Taliparamba

 


തളിപ്പറമ്പ് :
വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതാണ് കേരള സ്റ്റോറിയുടെ ആദ്യഭാഗമെങ്കിൽ അതിൻ്റെ റീലോഡിങ്ങാണ് രണ്ടാം ഭാഗത്തിലൂടെ ശ്രമിക്കുന്നതും വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെ അപകടകരമായി ലയിപ്പിച്ചിരിക്കുന്ന സിനിമയെ നവോത്ഥാന മുളകൾ മുറുകെപ്പിടിച്ച് നാം പ്രതിരോധിക്കേണ്ടതുണ്ടെന്നും തളിപ്പറമ്പ് ഹാപ്പിനെസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു.

ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമ നിർമ്മിച്ചാൽ മതി, അവ കണ്ടാൽ മതി എന്ന തരത്തിലേക്ക് സിനിമയെ മാറ്റുകയാണെന്ന് സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു. കേരളത്തിൽ വേവില്ലെന്ന് ഉറപ്പാണെങ്കിലും ഇത്രയും സംസ്ഥാനങ്ങളിൽ കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് നടൻ ഇർഷാദ് പറഞ്ഞു.

മുസ്ലിങ്ങൾക്ക് പലപ്പോഴും മുൻകൂട്ടി കൽപ്പിച്ച് നൽകുന്ന അപരത്വം അപകടകരമാണെന്ന് എഴുത്തുകാരി രേഖ രാജ് അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി രണ്ട് മാത്രമല്ല മൂന്നും നാലും അഞ്ചും ഒക്കെ സംഭവിക്കുമെന്നും ഇത്തരത്തിൽ വളരെ വ്യാജമായ ലോകത്ത് ജീവിക്കേണ്ടി വരുന്നവരായി മാറുമെന്നും എഴുത്തുകാരൻ ടി കെ ഉമ്മർ അഭിപ്രായപ്പെട്ടു. വെട്ടത്തുനാട് എന്ന സാങ്കൽപ്പിക ലോകം വച്ച് മലബാർ കലാപത്തിന് മുമ്പു തന്നെ അത്തരത്തിൽ വിഡി സവർക്കർ ഒരു നോവലെഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെ അപകടകരമായി സന്നിശിപ്പിക്കുമ്പോൾ സിനിമയുൾപ്പടെയുള്ള കലയിലൂടെ തന്നെ ജനാധിപത്യമായി പ്രതിരോധിക്കേണ്ടതിൻ്റെ ആവശ്യകത പ്രേക്ഷകരും പങ്കിട്ടു.

ഹാപ്പിനെസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി മലയാളത്തിലെ നവസ്വതന്ത്ര സിനിമയുടെ വർത്തമാനം എന്ന വിഷയത്തിൽ ക്ലാസ്സിക് തിയേറ്ററിലെ വേദിയിൽ ഓപ്പൺ ഫോറം നടക്കും. ചലച്ചിത്രനടൻ പ്രകാശ് ബാരെ, സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള, എഴുത്തുകാരി സുനൈന ഷാഹിദ ഇക്ബാൽ, ചലച്ചിത്ര നിരൂപകൻ പി.കെ. സുരേന്ദ്രൻ, സംവിധായകൻ ഷെരീഫ് ഈസ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ മോഡറേറ്ററാകും. 

 If the first part of the Kerala Story is about spreading the politics of hate, the second part is its reloading: Happiness Festival Open Forum.

'വൃക്ക മാറ്റിവയ്ക്കണം, അവസ്ഥ മോശം';ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി #Thiruvananthapuram

 


ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ശിക്ഷാ വിധിക്കെതിരെ നൽകിയ അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ജാമ്യം. ആരോഗ്യപരമായ കാരണങ്ങൾക്ക് പുറമെ, കേസിൽ പ്രതിക്കെതിരെയുള്ള തെളിവുകളുടെ അപര്യാപ്തത കൂടി പരിഗണിച്ചാണ് കോടതി നടപടി.

കേസിൽ സാക്ഷി പറഞ്ഞ രണ്ട് പേരിൽ ഒരാൾ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയിൽ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങൾ മൂന്നാമത്തെ ഗൂഢാലോചന യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും ജ്യോതിബാബു വ്യക്തമാക്കി.

പ്രതികൾക്ക് എതിരെ കോളുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സംസ്ഥാന സർക്കാരിൻ്റെ മറുപടി തന്നെയുണ്ടെന്ന് എതിർഭാഗം വാദിച്ചു.

പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും നിരീക്ഷണമുണ്ട്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വൃക്ക മാറ്റിവയ്ക്കലിനായി ദാതാവിനെ ലഭിച്ചോ എന്ന് ജ്യോതി ബാബുവിനോട് കോടതി ചോദിച്ചു.

 ദാതാവിനെ കണ്ടെത്താത്തതിനെ തുടർന്ന് ഉടൻ തന്നെ ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി കടന്നില്ല.അവസ്ഥ വളരെയേറെ മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ജ്യോതി ബാബു ആവശ്യപ്പെട്ടു. ജ്യോതിബാബുവിനെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കേസിൽ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു സുപ്രീംകോടതിയിൽ ജാമ്യം തേടിയത്.

 TPChandrasekharan murder case; Supreme Court grants bail to accused Jyothibabu

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0