LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ബിജെപിയിലെ കള്ളപ്പണ - അഴിമതി അവസാനിക്കുന്നില്ല, തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സെക്രട്ടറി #BlackMoney

Post Image
തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ തിരഞ്ഞെടുപ്പ് കാലത്ത് 25 കോടിയോളം രൂപയുടെ കള്ളപ്പണം എത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് രംഗത്ത്. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ 17 ചാക്കുകളിലായാണ് ഈ പണം കൊണ്ടുവന്നതെന്നും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായി ഇത് സൂക്ഷിച്ചിരുന്നതായും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് ആരോപണങ്ങൾ ബിജെപിക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ ബിജെപിക്ക് പുതിയ തലവേദനയായി ഈ കള്ളപ്പണ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസം മുമ്പാണ് ബിജെപി ജില്ലാ ഓഫീസിലേക്ക് പണം എത്തിയതെന്നും ഇത് തിരഞ്ഞെടുപ്പിനായി ലഭിച്ച മറ്റ് ഫണ്ടുകൾക്ക് പുറമെയാണെന്നും അക്ഷയ് പറയുന്നു. പണം കൈകാര്യം ചെയ്തത് ഓഫീസ് സെക്രട്ടറിയോ ട്രഷററോ ആയിരുന്നില്ല. സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കൊളങ്ങാട്ട്, അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ് എന്നിവരാണ് പണം കൈകാര്യം ചെയ്തതെന്നും അക്ഷയ് ആരോപിക്കുന്നു. ഗാന്ധി നഗറിലെ വീട്ടിൽ നിന്ന് ഒരു കോടി രൂപ തമിഴ്‌നാട്ടിലേക്ക് അയക്കുന്നത് താൻ കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയോടെ പണം ഓഫീസിൽ നിന്ന് മാറ്റിയെന്നാണ് താൻ മനസിലാക്കുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തി. ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ മാറ്റിയതായും അദ്ദേഹം പറഞ്ഞു. സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കൊളങ്ങാട്ട്, അഡ്വ. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം തട്ടിയെടുത്തതെന്നും അക്ഷയ് ആരോപിച്ചു. ഈ വിവരങ്ങളെല്ലാം തനിക്ക് മനസിലായതുകൊണ്ടാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറയുന്നു.

സംഭവങ്ങൾ വിശദീകരിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇമെയിൽ അയച്ചിട്ടുണ്ടെന്നും അക്ഷയ് അറിയിച്ചു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ കെ.പി. സുരേഷ്, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. കെ.ആ. ഹരി, സുജയ് സേനൻ എന്നിവരായിരിക്കും പൂർണ്ണ ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ഗുരുതരമായ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.


Hashtags: #ThrissurBJP #BlackMoneyAllegation #KeralaPolitics #ElectionFraud #BJPThrissur #അക്ഷയ്വെളിപ്പെടുത്തൽ #കള്ളപ്പണം #മലയോരംന്യൂസ്

അഭിമാന നിമിഷം: ചെറുവാഞ്ചേരി സ്വദേശി സുജിൻ നെല്ലാടത്തന് മൂന്നാം തവണയും മൈക്രോസോഫ്റ്റ് MVP പുരസ്കാരം! #MicrosoftMVP


കണ്ണൂർ : മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ (MVP) പുരസ്കാരം മൂന്നാം തവണയും കരസ്ഥമാക്കി മലയാളിക്ക് അഭിമാനമായിരിക്കുകയാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി സുജിൻ നെല്ലാടത്ത്. സാങ്കേതിക രംഗത്തെ ഈ ഉന്നത അംഗീകാരം വീണ്ടും സുജിനെ തേടിയെത്തിയത് കേരളത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്.

സാങ്കേതിക വൈദഗ്ധ്യവും അറിവും മറ്റുള്ളവരുമായി പങ്കിടാൻ തയ്യാറാകുന്ന ലോകോത്തര സാങ്കേതിക വിദഗ്ധർക്ക് മൈക്രോസോഫ്റ്റ് നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് എം.വി.പി. പുരസ്കാരം. മൈക്രോസോഫ്റ്റിന്റെ എ.പി.ഐ. ഡെവലപ്പർ പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിലാണ് ഇത്തവണയും സുജിൻ ഈ നേട്ടം കൈവരിച്ചത്.

2013-ൽ കണ്ണൂർ പോളിടെക്‌നിക് കോളേജിൽ നിന്ന് ഇലക്ട്രോണിക് എൻജിനിയറിങ്‌ പൂർത്തിയാക്കിയ സുജിൻ, നിലവിൽ അമേരിക്കൻ ഐ.ടി. കമ്പനിയായ എൻ.ടി.ടി. ഡേറ്റയിൽ സേവനമനുഷ്ഠിച്ചുവരികയാണ്. കഠിനാധ്വാനത്തിലൂടെയും നിരന്തരമായ പഠനത്തിലൂടെയുമാണ് സുജിൻ ഈ നേട്ടങ്ങൾ ഓരോന്നും സ്വന്തമാക്കുന്നത്.

ചെറുവാഞ്ചേരി കല്ലുവളപ്പിലെ നെല്ലാടത്ത് ഹൗസിൽ എ.സഹദേവന്റെയും എൻ.പദ്മിനിയുടെയും മകനാണ് സുജിൻ. ഭാര്യ അഞ്ജന കൃഷ്ണയും മകൻ നീൽമൽഹാറുമാണ്. കുടുംബത്തിനും നാടിനും ഇത് അഭിമാനത്തിന്റെ മുഹൂർത്തമാണ്.


Hashtags: #SujinNelladath #MicrosoftMVP #MalayaliPride #TechNewsKerala #Cheruvancheri #MalayoramNews

VIDEO : കണ്ണൂർ വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. #Accident #CCTV

കണ്ണൂർ : വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി അമ്മയ്ക്കും കുട്ടിക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക്. ഇന്ന് രാത്രി 8.30 ഓടെ വാരത്തെ സി.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.


ആശുപത്രിയിൽ കുട്ടിയെ കാണിക്കാൻ പിക്കപ്പിൽ എത്തിയതായിരുന്നു കുടുംബം. ഡോക്ടറെ കാണിച്ച് അമ്മയും കുട്ടിയും പിക്കപ്പിൽ ഇരിക്കുകയായിരുന്നു. ഈ സമയം പിതാവ് മരുന്ന് വാങ്ങുകയായിരുന്നു. 

കണ്ണൂർ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ എം.എച്ച് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറാണ് ഇടിച്ച് തകർത്ത് പിക്കപ്പിൻ്റെ ബോണറ്റിന് മുകളിൽ കയറിയത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിൻ്റെ ചില്ല് പൊട്ടിയാണ്  അമ്മക്കും കുഞ്ഞിനും പരിക്കേറ്റത്. സ്‌കൂട്ടർ യാത്രക്കാനും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി.


വിപ്ലവസൂര്യൻ വി.എസ്സിന്റെ ഒന്നാം ചരമവാർഷികം; നാടാകെ അനുസ്മരണ പരിപാടികൾ #VS

Post Image
സിപിഐ എം സ്ഥാപക നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷികദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ അമരസ്മരണയിൽ നാട്. 'വി.എസ്' എന്ന രണ്ടക്ഷരത്തിലൂടെ മലയാളികളുടെ മനസ്സിൽ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്മരിക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സിപിഐ എം ഓഫീസുകളിലും രക്തപതാക ഉയർത്തും. പൊതുഇടങ്ങളിൽ അനുസ്മരണ യോഗങ്ങൾ ചേരും. പാർട്ടി ഓഫീസുകളും പരിസരങ്ങളും കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് അനുസ്മരണദിനത്തിൽ വി.എസിന് ആദരമർപ്പിക്കും.

വി.എസ്. അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. ആലപ്പുഴ ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ പ്രത്യേക റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ഏരിയാ റാലികളും നടക്കും.

അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രമുഖ നേതാക്കൾ ആലപ്പുഴയിലെത്തും. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എന്നിവർ ആലപ്പുഴയിലെ ചടങ്ങുകളിൽ സന്നിഹിതരാകും.


Hashtags: #VS #VSAchuthanandan #KeralaPolitics #CPIM #MalayoramNews #KeralaNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0