കണ്ണൂർ ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ കർശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. ഇവിടെ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. നിയമലംഘകർക്കെതിരെ ശക്തമായ താക്കീതാണ് ഈ നടപടിയിലൂടെ അധികൃതർ നൽകിയിരിക്കുന്നത്.
വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യാതൊരുവിധ പെർമിറ്റുകളുമില്ലാതെ വലിയ തോതിൽ ചെങ്കൽ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ വിനോദ് കുമാറിന്റെ ഏകോപനത്തിൽ പ്രത്യേക സംയുക്ത സംഘത്തിന് രൂപം നൽകി പരിശോധന നടത്തിയത്.
വെള്ളോറ, കക്കറ, പാണപ്പുഴ പ്രദേശങ്ങളിൽ വാഹന പരിശോധനയും ക്വാറി പരിശോധനയും നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങൾ വിശദമായി പരിശോധിച്ചു. ഇതിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ അഞ്ച് വാഹനങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 95,750 രൂപ പിഴ ഈടാക്കി. കൂടാതെ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിയമാനുസൃതമായ പെർമിറ്റോ പാസോ ഇല്ലാതെ അനധികൃതമായി ചെങ്കൽ കടത്തിയ ആറ് വാഹനങ്ങൾ പിടികൂടുകയും അവരിൽ നിന്ന് 1,10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതോടെ മൊത്തം പിഴത്തുക 2,05,750 രൂപയായി.
സംയുക്ത പരിശോധനാ സംഘത്തിൽ ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ പ്രദീപൻ എം, വെള്ളോറ വില്ലേജ് ഓഫീസർ പത്മനാഭൻ ബി, പെരിങ്ങോം, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ.മാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. വിനോദ് കുമാർ അറിയിച്ചു.
വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യാതൊരുവിധ പെർമിറ്റുകളുമില്ലാതെ വലിയ തോതിൽ ചെങ്കൽ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ വിനോദ് കുമാറിന്റെ ഏകോപനത്തിൽ പ്രത്യേക സംയുക്ത സംഘത്തിന് രൂപം നൽകി പരിശോധന നടത്തിയത്.
വെള്ളോറ, കക്കറ, പാണപ്പുഴ പ്രദേശങ്ങളിൽ വാഹന പരിശോധനയും ക്വാറി പരിശോധനയും നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങൾ വിശദമായി പരിശോധിച്ചു. ഇതിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ അഞ്ച് വാഹനങ്ങളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 95,750 രൂപ പിഴ ഈടാക്കി. കൂടാതെ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിയമാനുസൃതമായ പെർമിറ്റോ പാസോ ഇല്ലാതെ അനധികൃതമായി ചെങ്കൽ കടത്തിയ ആറ് വാഹനങ്ങൾ പിടികൂടുകയും അവരിൽ നിന്ന് 1,10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതോടെ മൊത്തം പിഴത്തുക 2,05,750 രൂപയായി.
സംയുക്ത പരിശോധനാ സംഘത്തിൽ ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ പ്രദീപൻ എം, വെള്ളോറ വില്ലേജ് ഓഫീസർ പത്മനാഭൻ ബി, പെരിങ്ങോം, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ.മാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. വിനോദ് കുമാർ അറിയിച്ചു.
Hashtags: #MalayoramNews #Kannur #IllegalMining #Laterite #MiningCrackdown #Kerala #ചെങ്കൽഖനനം #പരിശോധന
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.