കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ യുവാവിന്റെ അതിക്രമം. ലേബര്‍ റൂം അടിച്ചു തകര്‍ത്ത് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിൻ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ലേബർ റൂമിൽ പ്രവേശിപ്പിച്ച റാഷിദിൻ്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം. നഴ്സിങ്ങ് ഒഫീസർ സനിലയെ ചീത്തവിളിക്കയും ലേബർ റൂമിലെ വാതിലുകളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയും ചെയ്തു.
അക്രമം നടക്കുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ 15,000 രൂപ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസർ സനിലയുടെ പരാതിയിലാണ് കേസ് എടുത്തത്.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.