LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു; ഡീസലിന് 25 രൂപയും പെട്രോളിന് 7 രൂപയും കൂടി #New_Delhi


ന്യൂഡൽഹി : ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോളിന് 7.41 രൂപയും ഡീസലിന് റെക്കോർഡ് വർദ്ധനയായ 25.01 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിരക്കനുസരിച്ച് ബെംഗളൂരുവിലെ ഷെൽ പമ്പുകളിൽ സാധാരണ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമാണ്. സാധാരണ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും നൽകണം. രണ്ടാഴ്ച മുമ്പ് ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. അന്ന് 108.50 രൂപയും ഡീസലിന് 93.50 രൂപയുമായിരുന്നു നിരക്ക്. രാജ്യത്താകമാനം 350

അതേസമയം, വില വർദ്ധിപ്പിച്ചതിനെക്കുറിച്ച് ഷെൽ പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര കമ്പനി പെട്രോൾ വിലയിൽ അഞ്ചും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു. ആഗോള വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തണമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാണ്, എക്സൈസ് തീരുവ കുറച്ചത്. 2022 ഏപ്രിൽ മാസത്തിന് ശേഷം ഇന്ധനവില വർധിപ്പിച്ചിട്ടില്ല. 2024 മാർച്ചിൽ വിലയിൽ രണ്ടുരൂപ കുറച്ചിരുന്നു.

Shell hikes fuel prices; Diesel by Rs 25, petrol by Rs 7 

സ്വർണം വാങ്ങാൻ ഇതാണ് അവസരം; ഇന്ന് വില കുറഞ്ഞത് രണ്ട് തവണ #Kochi

 


കൊച്ചി:ഇറാനിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലായതോടെ ആഗോള സ്വർണവിപണി കുത്തനെ ഇടിഞ്ഞു. ഇന്ന് കേരളത്തിൽ രണ്ട് തവണയാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപ ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.

ഇന്നലെ ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതായി പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇന്ന് കളംമാറ്റിച്ചവിട്ടിയതോടെയാണ്‌ ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞത്. സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിവ്.

യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും അവകാശപ്പെട്ട അദ്ദേഹം യുദ്ധം എന്ന് നിർത്തുമെന്ന് വ്യക്തമാക്കിയില്ല.

‘ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്‍ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക അറിയും. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാൻ്റെ ഭീഷണി ഒഴിഞ്ഞു’ -ട്രംപ് പറഞ്ഞു.

ഇന്നലെ, സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ നിന്നും പിൻമാറുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ആയിരുന്നു. 2.08 ശതമാനമാണ് വർധിച്ചത്. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപ ഇന്നലെ പവൻ കൂടിയത്.

1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർദ്ധിപ്പിച്ച് 1,11,080 രൂപയും ആയി. വീണ്ടും കൂടി ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു ഇന്നത്തെ വില.

ചൊവ്വാഴ്ച മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം പിന്നീട് 1,09,640 ആയിരുന്നു പവൻ വില. 2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരുഗ്രാം സ്വർണത്തിൻ്റെ വില 16395 രൂപയായിരുന്നു. 1,31,160 രൂപയാണ് പവൻ വില കുതിച്ചത്. പിന്നീട് എറിയും കുറഞ്ഞും തുടർന്നുള്ള സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

ഏപ്രിലിലെ സ്വർണവില

1. 1,11,080 (രാവിലെ)
1,12,160 (ഉച്ച)

2. 1,11,040 (രാവിലെ)

1,09,240 (ഉച്ച)


ഇന്തോനേഷ്യയെ നടുക്കി അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത, ഒരു മരണം #Earthquake


ജക്കാർത്ത:  ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഫിലിപ്പീൻസ് തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽനിന്ന് 1000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ബിതുങ്, ടെർനേറ്റ് നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇന്തോനേഷ്യൻ ദേശീയ ദുരന്ത ഏജൻസി ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി.

പ്രഭവകേന്ദ്രത്തിൻ്റെ 1000 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിംഗ് സെൻ്റർ മുന്നറിയിപ്പ് നൽകി. ഗുവാം, ജപ്പാൻ, മലേഷ്യ, പാപ്പുവ, ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പ് ഇല്ല.

ഭൂചലനത്തിൻ്റെ ആഘാതത്തിൽ വടക്കൻ സുമാത്രയിലെയും സമീപ ദ്വീപുകളിലെയും ചില കെട്ടിടങ്ങൾക്ക് വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും നടക്കുന്ന റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തോനേഷ്യൻ സ്ഥിതി ചെയ്യുന്നത്. അതിനാല് പ്രകൃതിക്ഷോഭങ്ങള് ഇവിടെ പതിവാണ്. 

 Powerful earthquake shakes Indonesia; 7.4 magnitude on Richter scale, one dead

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീടിന് തീയിട്ടു; പ്രതി കസ്റ്റഡിയിൽ #Thiruvananathapuram

 


തിരുവനന്തപുരം:കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അമീനയുടെ സഹോദരീ പുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വീട്ടിലെത്തി ഫൈസൽ പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനാൽ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നിറങ്ങി പുലർച്ചെയാണ് ഇയാൾ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ ആളില്ലാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി.

Thiruvananthapuram: Youth sets house on fire after not paying for ganja; Accused in custody 

കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ മാര്‍ഗനിര്‍ദേശവുമായി ദ്രുതകര്‍മ സേന #Kozhikode


 കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉൾപ്പെടെ നാല് സാമ്പിളുകൾ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടുന്ന പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകർമ സേനയെ രൂപീകരിച്ചു. മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകർമ സേനയുടെ പ്രവർത്തനം.

ഈ പ്രദേശങ്ങളിലെ വളർത്തുപക്ഷികളെയും കോഴികളെയും മറ്റും പുറത്തേക്ക് തുറന്നുവിടുകയോ പാർപ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ചില്‍ ജില്ലയിലെ ബാലുശ്ശേരി, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലെ നല്ലളത്തും രോഗം സ്ഥിരീകരിച്ചു. ഇവിടെ ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ നടത്തിയ രോഗനിയന്ത്രണ പ്രവർത്തനത്തിൽ മൂവായിരത്തോളം പക്ഷികളെ രണ്ട് ദിവസം കൊണ്ട് കൊന്നൊടുക്കിയിരുന്നു.

മാർച്ച് 17 ന് ജില്ലയിലെ അതി തീവ്ര വിഭാഗത്തിൽപ്പെടുന്ന പക്ഷിപ്പനി (എച്ച്5,എൻ1) സ്ഥിരീകരിച്ചു. മറ്റ് പ്രദേശങ്ങളിലും പക്ഷികൾ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്.

 Bird flu confirmed again in Kozhikode

ഇന്ന് പെസഹാ വ്യാഴം; പ്രാർഥനയോടെ വിശ്വാസികൾ #Kochi


കൊച്ചി:ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ ഇന്ന് യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിൻ്റെയും സ്നേഹക്കൂട്ടായ്മയുടെയും ഓർമ്മകളാണ് വിശ്വാസിസമൂഹം പുതുക്കുന്നത്.

യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിൻ്റെ പുതിയ പാഠം ലോകത്തിന് നൽകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന കർമ്മം നടക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകൾ അർപ്പിക്കും. വിശുദ്ധ വാരത്തിലെ പീഡാനുഭവ സ്മരണകളുടെ ഭാഗമായി നാളെ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കും.

‘കടന്നു പോകൽ’ എന്നാണ് പെസഹാ എന്ന വാക്കിനർത്ഥം. ക്രിസ്തു തൻ്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ ദിനത്തിൻ്റെ ഓർമ്മ പുതുക്കലാണ് പെസഹാ വ്യാഴം. രാവിലെ കുർബാനക്ക് ശേഷം വൈകിട്ട് വരെ ദേവാലയങ്ങളിൽ ആരാധന ഉണ്ടാകും. രാത്രി വീടുകളിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിൻ്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിർന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക. 

 christians around the world will celebrate maundy thursday with devout ceremonies today

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0