LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

തളിപറമ്പ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവം;അന്വേഷണം ആരംഭിച്ച് പോലീസ്‌ #Thaliparamba

 


തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളർത്തുനായ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്‌ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് കണ്ടെത്താൻ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തും.

ഇന്നലെ രാത്രി 8.10-നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി.രാമചന്ദ്രന്റെ വീട്ടിലെ പോമേറിയന്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയാണ് ചത്തത്.രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന്‍ നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനം നടന്നു.അവശേഷിച്ച രണ്ട് പടക്കങ്ങൾ ബോംബ് സ്‌ക്വാഡെത്തി നിർവീര്യമാക്കി.

വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.ചത്ത നായയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ നടക്കും.പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ സംഭരിച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍  ഇന്ന് രാവിലെ തന്നെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.

 Police register case

തളിപ്പറമ്പ് തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു. #Taliparamba_Festival

 


തളിപ്പറമ്പ്:
തൃച്ചംബരം ഉത്സവത്തിനെത്തിയ യുവാവിനെ കുത്തിപരിക്കേല്പ്പിച്ചു. കീഴാറ്റൂർ മന്തംകുണ്ട് മീത്തലെയിലെ പ്രസാദം വീട്ടിൽ പി. അതിരഥ് (18) കുത്തേറ്റത്‌.

17-ന് രാത്രി 11 മണിയോടെയാണ് സംഭവം. ലവകുശ എന്നയാളുടെ പേരിലാണ് പോലീസ് കേസെടുത്തത്. ക്ഷേത്രമതിലിനടുത്ത് ഉത്സവത്തിനെത്തിയവരെ ലവകുശ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. 

ചീത്തവിളിച്ചത് ചോദ്യം ചെയ്തത് അതിരഥ് ആണെന്ന് സംശയിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.ഓടിരക്ഷപ്പെട്ട അതിരഥിനെ പ്രതി പിന്തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ പൂന്തുരുത്തി തോടിനടുത്തുവെച്ച് സ്റ്റീല്‍വളകൊണ്ട് മൂക്കിനിടിക്കുകയും വയറിന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ അതിരഥിനെ സുഹൃത്തുക്കളാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

 A young man who had come to a festival in Trichambaram was stabbed.

പാര്‍ട്ടിയെ വെല്ലുവിളിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ #Thiruvananthapuram


 സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ അയഞ്ഞ് കെ. സുധാകരൻ. പാർട്ടി തനിക്ക് വലുതെന്നും ഹൈക്കമാൻഡ് വെല്ലുവിളിക്കാനില്ലെന്നും അദ്ദേഹം കൂടുതലായി വ്യക്തമാക്കി.

കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന നേതാക്കളായ എ.കെ ആൻ്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതോടെയാണ് സുധാകരൻ അനുനയത്തിന് തയ്യാറായത്.

പാർട്ടി അംഗീകാരം നൽകിയാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുധാകരൻ, നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.

അതേസമയം, പാളയത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലി സമാനമായ പ്രതിഷേധങ്ങൾ മറ്റ് മണ്ഡലങ്ങളിലും തുടരുന്നുണ്ട്. കോന്നിയിൽ സീറ്റ് ലഭിക്കാത്തതിൽ ഫേസ്ബുക്കിലൂടെ അതൃപ്തി അറിയിച്ച അടൂർ പ്രകാശ് പിന്നീട് പോസ്റ്റ് പിൻവലിച്ചു.

പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കത്തിലാണ്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പ്രമുഖ നേതാക്കൾക്കിടയിലുണ്ടായ ഈ അസ്വസ്ഥതകൾ കെ.പി.സി.സിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

'The party is big, there is no challenge'; K. Sudhakaran clarifies his stance 

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ #Thiruvananthapuram

 


തിരുവനന്തപുരം:
വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. പരപ്പനങ്ങാടിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ഇതോടെ 29 ദിവസം നീണ്ടുനിന്ന റമദാൻ വ്രതാനുഷ്ഠാനത്തിന് സമാപ്തിയായി. വിശ്വാസികൾ നാളെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരും.

A small festival in the state tomorrow; moon sighting 

ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം;മരണം രണ്ടായി #Accident


തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിനും ബെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ബൈക്ക് യാത്രക്കാരായ വെമ്പായത്തിനൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഒരു യാത്രക്കാരനെ അപ്പോൾത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

കാറിൽ യാത്രചെയ്തിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. തിരുവനന്തപുരത്തുനിന്ന് അഞ്ചുലക്ഷം രൂപയ്ക്ക് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർത്ഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയാണ് ജൂലി.

ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടറും വെഞ്ഞാറമൂട് അഗ്നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ കെഎസ്ആർടിസി ബസില്ലാത്ത വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്.

 Two dead after Taurus lorry carrying rocks overturns on car and truck in Venjaramood

റീല്‍ ചിത്രീകരണം,പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ മകളുടെ ശ്രമം; ബെംഗളൂരുവിൽ യുവതിയും കുടുംബവും പിടിയിൽ #Bengaluru

 


ബെംഗളൂരു : സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബെംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പിതാവിനെ കൊറിയർ അയക്കാനായി യുവതിക്കൊപ്പം ഭർത്താവും ഭർത്താവിൻ്റെ മാതാവും സഹോദരനും അടങ്ങുന്ന സംഘമാണ് സ്ഥാപനത്തിലെത്തിയത്. വലിയൊരു പാക്കേജുമായി എത്തിയ സംഘത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ, പാഴ്‌സലിനുള്ളിൽ എന്താണെന്ന് തിരക്കിയതോടെയാണ് യുവതിയുടെ പദ്ധതി പാളിയത്.
ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റിൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയർ അയക്കുക മാത്രമാണ് മാര്‍ഗമെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
 

എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയൻ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ച് മാപ്പ് അപേക്ഷയുടെ റീൽ പൊലീസ് പോസ്റ്റ് ചെയ്യുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.

 Daughter tries to send a courier with her father in a sack; Woman and family arrested in Bengaluru

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0