LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

നയപ്രഖ്യാപനത്തിലെ വെട്ടിക്കുറച്ചിലുകള്‍ സഭ അംഗീകരിച്ചില്ല; ഗവർണറുടെ കത്ത് മുഖ്യമന്ത്രി നിരസിച്ചു #Thiruvananthapuram


 തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗവർണറുടെ അസാധാരണ ആവശ്യം നിയമസഭ തള്ളി. നിലവിലുള്ള കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് സഭയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നയപ്രഖ്യാപനത്തിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ കത്തോടുകൂടിയാണ് ഗവർണർക്ക് നൽകിയതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സഭയിൽ ഗവർണർ വായിച്ചത് ‘എൻ്റെ സർക്കാരിൻ്റെ’ നയങ്ങളാണ്.

ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ഭിന്നാഭിപ്രായം ഉണ്ടെങ്കിലോ ഗവർണർക്ക് അത് മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം കീഴ്വഴക്കങ്ങൾ നടന്നു വന്നിട്ടുള്ളതാണ്. എന്നാൽ ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങൾ സംബന്ധിച്ച് കത്ത് മുഖേനയോ നേരിട്ടോ ഗവർണർ മുഖ്യമന്ത്രിയെ വിവരമറിയിച്ചിരുന്നില്ല.

ഗവർണർമാർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്ന രീതി മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഗവർണറുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാൽ, മുൻ ഗവർണർമാർ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഈ രേഖകളിൽ ഉണ്ടാകൂ എന്ന സ്ഥിതി വരും.

 അത്തരമൊരു മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ ആവശ്യം തള്ളിയതോടെ, അദ്ദേഹം ഒഴിവാക്കി വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണരൂപം തന്നെയാകും നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ നയപ്രഖ്യാപനമായി നിലനിൽക്കുക.

 The House did not approve the 'reduction' in the policy statement; PinarayiVijayan rejected the Governor's letter

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 16 കെട്ടിടങ്ങൾ അയോഗ്യമാണെന്ന് റിപ്പോർട്ട്; അപകടത്തിൽ കോർപ്പറേഷൻ അന്വേഷണം ഇന്ന് ആരംഭിക്കും #Kozhikode


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

2024 വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകൾ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാല്‍ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അണ്‍ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ റിപ്പോർട്ട്.

എന്നാൽ റിപ്പോർട്ടിന് കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകാരം നൽകിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ കടകൾക്ക് ലൈസന്‍സ് പുതുക്കി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.

അതേസമയം കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു നാലുപേർ മരിച്ച സംഭവത്തിൽ കോർപ്പറേഷൻ്റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിൻ്റെ പരിശോധനയാണ് ആദ്യം ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിൻ്റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസിൻ്റെ അന്വേഷണവും തുടരുകയാണ്.

 അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിൻ്റെയും അഷ്റഫിൻ്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.

ഇന്നലെ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൻ്റെ സൺ ഷെയ്ഡ് ആണ് തകർന്നു വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

16 buildings unfit report in kozhikode corporation The corporation's internal investigation will begin today 

അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥി ചികിത്സയിൽ, അന്വേഷണം ആരംഭിച്ച് പോലീസ് #IIT_Palakkad

 


പാലക്കാട്: കഞ്ചിക്കോട്ട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

 Attack by unknown person Girl hit on the head at IIT Kanchikode is undergoing treatment Police have started investigation

കോഴിക്കോട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ #Kozhikode

 


കോഴിക്കോട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി, അവിടെ സ്ഥിരമായി എത്തിയിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ച് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് പ്രതി താമസ സൗകര്യം നൽകുകയും തുടർന്ന് പീഡനം തുടരുകയും ചെയ്തു.

നാല് മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു.

പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കത്തിയ സംഭവം;ദുരൂഹതയുടെ മറ ഇതുവരെയും നീങ്ങിയില്ല,ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ് #Thiruvananthapuram


തിരുവനന്തപുരം:ചെങ്കോട്ടുകോണത്തെ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ട് അനിവാര്യമാണെന്ന് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. സ്കൂൾ അട്ടിമറി സാധ്യത ഇപ്പോഴും സംശയിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത മൂന്ന് ബസുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്ക് കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിരുന്നത്. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. 

Mystery continues in Thiruvananthapuram school bus burning incident; Police say there is currently no evidence of sabotage; Awaiting forensic report 

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരന്‍റെ വിരൽ തെരുവുനായ കടിച്ചെടുത്തു #Alappuzha


ഹരിപ്പാട്: പിലാപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിൻ്റെ സിറ്റൗട്ടിലിരുന്ന് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നായ കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും. പ്രദേശത്തെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

 A street dog bit off a three-year-old boy's finger while he was playing outside

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0