LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ പറവൂര്‍ സ്വദേശിയായ വയോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ #Mathamangalam


മാതമംഗലം: മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെയാണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂർ പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണിയുടെ (76)  അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

ഇതിൽ അനിത (40) ഗീത (38) എന്നിവരെ രണ്ടുപേരെ പെരിങ്ങാം പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേർ മാലയും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസിടിവി ക്യാമറയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും നിരവധി  തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തിയവരാണ്. 

Karnataka natives arrested 

ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്;പിഴവുകൾ ഒഴിവാക്കാൻ നിർദേശം #Thiruvananthapuram

 


തിരുവനന്തപുരം:ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്.രോഗിയെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദ്ദേശം ബാധകമാണ്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ,

ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദ്ദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാന്‍ കഴിയില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

 Health Department issues guidelines for surgery

ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക് #Kochi


കൊച്ചി:ട്രാവലറും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്. എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപമാണ് സംഭവം.

മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം ഉണ്ണികൃഷ്ണൻ (56), ഭാര്യ സൂര്യവൃന്ദ (49), മലപ്പുറം എടരിക്കോട് ചൂരക്കാട്ടുമന രഘു നാരായണൻ (40), ഭാര്യ എസ് ഗോപിക (33), തൃപ്പൂണിത്തുറ തളിയിൽമന ദേവിക ശ്രീദേവി (25), ചിറ്റൂർ സൂര്യകാലടിമന സൂരജ് (38), പട്ടിമറ്റം നെന്മേനിമന ദാമോദരൻ നമ്പൂതിരി (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ 5.30ഓടെ നേര്യമംഗലം പാലത്തിന് അക്കരെ ഇത്തൊട്ടി കവലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ആവോലിച്ചാലിയിലെ റിസോർട്ടിൽ നിന്ന് മാമലക്കണ്ടം സന്ദർശിക്കാനായി രണ്ട് ജീപ്പുകളിലായി യാത്ര തിരിച്ച 14 അംഗസംഘത്തിലാണ് ഇവർ ഉണ്ടായിരുന്നത്.

ഇതിൽ ഒരു ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ച ട്രാവലർ ജീപ്പിൽ തട്ടുകയായിരുന്നു. തുടർന്ന് ജീപ്പ് റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആദ്യം നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ സൂര്യവൃന്ദ ഒഴികെ മറ്റ് എല്ലാവരും വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. 

 Traveler and jeep collide in Neryamangalam; Seven tourists injured

ദേശീയ പുരസ്കാര നിറവില്‍ വിസ്മയ;നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ് #Parassini

 


പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയം തന്നെ എന്ന് തെളിയിച്ചു. ഇന്ത്യൻ അസോസിയേഷൻ അമ്യൂസ്‌മെൻ്റ് പാർക്ക്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എക്‌സലൻസിയിൽ 'മോസ്റ്റ് ഇന്നവറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്.

2000-ലാണ് സഹകരണ മേഖലയിൽ പാർക്ക് ആരംഭിച്ചത്. പ്രഥമ അംഗം ഐ.പി. ജയരാജനായിരുന്നു. ഇപ്പോൾ പി.വി. ഗോപിനാഥാണ് ചെയർമാനായി പ്രവർത്തിക്കുന്നത്. ഏതൊരു സ്ഥാപനത്തിൻ്റെയും തുടക്കം ലാഭത്തിലാകണമെന്നില്ല. 6.50 കോടി രൂപ സഞ്ചിത നഷ്ടത്തിലായിരുന്ന വിസ്മയ 2026 മാർച്ച് 31-ൻ്റെ ഓഡിറ്റ് പ്രകാരം ലാഭത്തിലായത് മറ്റൊരു വിസ്മയമാണ്.

22 സഹകരണ ബാങ്കിൽ നിന്നും പലിശ നൽകി ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ടാണ് പുതിയ പദ്ധതികൾ പലതും നടപ്പാക്കിയത്. ഇപ്പോൾ ഒരു ബാങ്ക് ഒഴികെ കൊടുത്തു തീർക്കാനുള്ള മറ്റ് ബാങ്കുകളുടെ പണം തിരിച്ചുനൽകി. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് കാരണം. ഒപ്പം വിസ്മയയിൽ എത്തിച്ച വിനോദസഞ്ചാരികളും സഹകരണ ബാങ്കും സ്ഥാപനത്തിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം തകരുകയല്ല, മുന്നേറ്റത്തിൻ്റെ പാതയിലാണ് എന്ന് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് കൂടി തെളിയിച്ചിരിക്കുന്നു.

 vismaya amusement park

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെന്ന് സം​ശ​യം;ഛർ​ദ്ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു #Palakkad

 


പാലക്കാട്:ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നൊച്ചുള്ളിപ്പാലം കൊക്കാട്ട് കവറത്തറ വീട്ടിൽ വിനോദ്, ബിന്ദു ദമ്പതികളുടെ മകന്‍ മിഥുനാണ് (13) മരിച്ചത്.

എട്ടിനാണ് ജില്ല ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു 12ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വീട്ടുസമീപത്തെ കുളത്തിലെ വെള്ളം വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയമുണ്ട്. വിശദമായ പരിശോധനക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

A student who was undergoing treatment for vomiting died 

കൊക്കോ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക്;2040-ഓടെ വിദേശ ഇറക്കുമതി നിര്‍ത്തലാക്കും #Coco

 


വിദേശ വിപണികളെ ആശ്രയിക്കാതെ കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി ഇന്ത്യ. ചോക്ലേറ്റ് പ്രേമികൾക്കും കർഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന 'നാഷണൽ മിഷൻ ഓൺ കൊക്കോ' എന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുകയാണ്.

2040-ഓടെ കൊക്കോയുടെ വിദേശ ഇറക്കുമതി പൂർണമായും ഒഴിവാക്കി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷണ സംസ്കരണ മേഖലകൾ അതിവേഗം വളരുന്നുണ്ടെങ്കിലും ആവശ്യമായ കൊക്കോയുടെ 20 ശതമാനം താഴെ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.

പ്രതിവർഷം ഏകദേശം 7200 കോടി രൂപയോളം കൊക്കോ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും രാജ്യത്തെ കൊക്കോയുടെ ആവശ്യം 4.67 ലക്ഷം ടണ്ണായി ഉയരുമെന്നതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന ഈ നാഷണൽ മിഷൻ്റെ ഭാഗമായി ഗവേഷണ പരിശീലനങ്ങൾക്കായി പ്രത്യേക മികവിൻ്റെ കേന്ദ്രങ്ങൾ അഥവാ 'സെൻ്റർ ഓഫ് എക്സലൻസ്' രാജ്യത്ത് സ്ഥാപിക്കും.

കർഷകർക്ക് കൃഷി തുടങ്ങുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തികവും നയപരമായ പിന്തുണയും പദ്ധതി ഉറപ്പാക്കുന്നുണ്ട്.

കൂടാതെ, കൊക്കോയുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും ഒരുക്കും. ലോകത്തെ കൊക്കോ ഉൽപ്പാദനത്തിൻ്റെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൈപ്പിടിയിലാണെങ്കിലും, സ്വന്തം മണ്ണിൽ കൊക്കോ വിപ്ലവം സൃഷ്ടിക്കുന്നതിലൂടെ ആ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാണ് ഇന്ത്യ  ശ്രമിക്കുന്നത്.

ആമസോൺ തടങ്ങളിൽ നിന്നുള്ള വിളയായ കൊക്കോയ്ക്ക് ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. 15 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ആവശ്യത്തിന് മഴയും ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. നിലവിൽ ഇന്ത്യയിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്നത്.

പുതിയ പദ്ധതി വിജയിക്കുന്നതോടെ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, വന്‍തോതിലുള്ള വിദേശനാണ്യം ലാഭിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. വിദേശ ചോക്ലേറ്റുകളോട് വിടപറഞ്ഞ് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന കൊക്കോ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളിലേക്ക് മാറാനുള്ള വലിയൊരു ചുവടുവെപ്പുകൂടിയാണിത്.

India moves towards self-sufficiency in cocoa production 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0