LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് #Padiyoor


പടിയൂർ: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച ഡ്രമ്മിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതായും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കുഴിയിൽ വന്‍തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായി കണ്ടെത്തി.

പ്ലാസ്റ്റിക് കുപ്പികൾ, നോട്ട് ബുക്കുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ, തുണികൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് പേപ്പർ കപ്പുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കുഴിയിൽ തള്ളിയിരിക്കുന്നത്.ചാക്കുകളിൽ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ചു വെച്ചിരുന്ന മാലിന്യങ്ങൾ സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും പരിശോധനയിൽ സ്‌ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു. 

 Waste dumbing

പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവം; 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ #Ottapalam

 


ഒറ്റപ്പാലം:പാലക്കാട് ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് (30), പാലപ്പുറം വടക്ക് വീട്ടിൽ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡൻ്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തികൊണ്ട് കുത്തിയത്. പ്രശാന്തിൻ്റെ മുതുകിൽ മൂന്ന് കുത്തേറ്റു.

ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരാണ് പൊലീസ് കേസ്. വിശദമായ അന്വേഷണം നടക്കുമെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

CPM branch secretary stabbed during Pooram Two RSS workers arrested 

പരീക്ഷ സമയം പൂർത്തിയാകും മുൻപ് ആൻസർ ഷീറ്റ് പിടിച്ച് വാങ്ങി; കോഴിക്കോട് ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്‌ക്കെതിരെ പരാതി #Kozhikode


കോഴിക്കോട് :എൽ.എസ്.എസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ സമയം പൂർത്തിയാകും മുമ്പ് വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് അദ്ധ്യാപിക പിടിച്ച് വാങ്ങിയതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

മണാശ്ശേരി സ്കൂളിൽ നിന്നും ഇൻവിജിലേറ്ററായി വന്ന സ്മൃതി എന്ന അദ്ധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ, കോഴിക്കോട് ഡിഡിഇ , താമരശ്ശേരി ഡി.ഇ. ഒ, മുക്കം എ. ഇ. ഒ എന്നിവർക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പരാതി നൽകി.

ഫെബ്രുവരി 26 ന് സെക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ. വൈകുനേരം 3.30 ന് അവസാനിക്കണ്ട പരീക്ഷയുടെ ആൻസർ പേപ്പർ ഇൻവിജിലേറ്ററായി മണാശ്ശേരി സ്കൂളിൽ നിന്നും വന്ന അദ്ധ്യാപിക പരീക്ഷാസമയം പൂർത്തിയാക്കാതെ 2.45 ന് തന്നെ ബലാൽക്കാരമായി കുട്ടികളിൽ നിന്നും വാങ്ങിയെന്നാണ് ആരോപണം.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം ഉണ്ടാക്കുകയോ ഒന്നാം പേപ്പറിൻ്റെ മാർക്കിന് അനുപാതികമായി മാർക്ക് നൽകി എൽ എസ് എസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണം എന്നുമാണ് കുട്ടികളുടെ ആവശ്യം. 

 കോഴിക്കോട് ഡി.ഡി,ഇ ക്ക് പരാതി നല്‍കാന്‍ തിരുവമ്പാടിയിൽ നിന്നും കുട്ടികളും രക്ഷിതാക്കളും സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിൽ നേരിട്ടെത്തി. അവരോടൊപ്പം കേരള റെക്കഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) ജില്ലാ പ്രസിഡൻറ് ഡോ. എസ് .വിക്രമൻ ട്രഷറർ ഹർഷാദ് എം. ഷാ എന്നിവരും പങ്കെടുത്തു.

 Students complain against teacher who came as invigilator in Kozhikode

ഒരേ സമയം രണ്ട് സ്ത്രീകളുമായുള്ള ബന്ധം , വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ജിം ട്രെയിനര്‍ അറസ്റ്റില്‍. #GYM_Trainer_Arrested

 


തൃശൂർ:
വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. തൃശൂർ ചേർത്തല സ്വദേശിയായ അജ്മലിനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതായി രണ്ട് യുവതികൾ പോലീസിൽ പരാതി നൽകി. തുടർന്ന്, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

രണ്ട് യുവതികളുമായി ഒരേ സമയം അജ്മൽ അടുപ്പത്തിലായിരുന്നു. എന്നാൽ, യുവതികൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് അജ്മൽ തങ്ങളെ വഞ്ചിക്കുകയാണെന്ന് രണ്ട് യുവതികളും മനസ്സിലാക്കിയത്. തുടർന്ന്, ഇരുവരും പോലീസിൽ പരാതി നൽകി.

യുവതികളിൽ ഒരാളെ മദ്യം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. അജ്മലിനെതിരെ മുമ്പ് ചേർത്തല പോലീസ് സ്റ്റേഷനിൽ സമാനമായ ഒരു കേസ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ അജ്മൽ മുമ്പ് പ്രതിയായിരുന്നു.

 Gym trainer arrested for having sex with two women at the same time; allegation that he raped both of them by promising them marriage.

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിംഗ് അനുവദിക്കില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി. #Parking_Prohibited

 


തിരുവനന്തപുരം:
സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകൾ വാഹന പാർക്കിംഗിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുകയും 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ ഒഴികെയുള്ള പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന ഉത്തരവ് നിലവിലുണ്ട്. സ്കൂൾ പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്റ്റാളുകൾ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, അധ്യാപക രക്ഷാകർതൃ സംഘടനയുടെയും പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തനങ്ങൾക്കായി പുതിയ ബൈലോ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ടി.എയുടെ പ്രവർത്തനത്തിൽ സമയത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അത്തരം കമ്മിറ്റികൾ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 No parking allowed in school compounds; Minister V. Sivankutty issues strict directive.

തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിക്ക് പോലീസ് ഇൻസ്പെക്ടർ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. #Taliparamba

 


തളിപ്പറമ്പ്:
തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിക്ക് പോലീസ് ഇൻസ്പെക്ടർ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് എസ്.എച്ച്.ഒ ആയി സ്ഥലംമാറ്റം ലഭിച്ചത്.

വയനാട്ടിലെ ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ എസ്.ഐ ആയി ജോലി ചെയ്തിരുന്ന ദിനേശൻ മട്ടന്നൂർ കൊതേരി സ്വദേശിയാണ്.

 Taliparamba SI Dinesan Kotheri promoted to Police Inspector (Station House Officer).

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0