LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സ്‌കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം #School


 തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ നിർണ്ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ബസുകളിലെ ഡ്രൈവർമാർ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ പേരിലുള്ള കേസുകൾ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാനാണ് തീരുമാനം. നേരത്തെ സ്വകാര്യ ബസുകളിൽ നടപ്പിലാക്കിയ മാറ്റമാണിത്. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദ്ദേശമുള്ളത്.
ബസിലെ ജീവനക്കാര്‍ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കാവുന്നതാണ്. സ്‌കൂളുകൾ ഈ നിർദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കണം എന്നതാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. സ്വകാര്യ ബസുകളിൽ ഡ്രൈവർമാർക്ക് മാത്രമാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന നിയമം നടപ്പിലാക്കിയത്.

അതുകൊണ്ട് തന്നെ മറ്റ് ജീവനക്കാർക്ക് സർക്കാർ നിയമനം ആവശ്യമായിരുന്നില്ല.എന്നാൽ സ്‌കൂൾ ബസുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ നിര്ബന്ധമാക്കാനാണ് നിര്ദ്ദേശം. ബസുകളിൽ ജോലി ചെയ്യുന്നവരിൽ ക്രിമിനലുകൾ ഉൾപ്പെടുന്നവർ ഉൾപ്പെടുമോയെന്ന ആശങ്ക രക്ഷിതാക്കൾക്ക് സ്വാഭാവികമാണ്. അതിനാൽ തന്നെ പുതിയ തീരുമാനം രക്ഷിതാക്കൾക്ക് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ്.

 school bus staff police clearance certificate kerala

സഹോദരിയുമായി വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊന്ന് യുവാവ്; മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ #Bangaluru


ബെംഗളൂരു: സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബംഗളൂവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരൻ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
 

ബൈറപ്പനഹള്ളി സ്വദേശിയാണ് ശ്രീനിവാസ്. ഇയാളുടെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തൻ്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലഘട്ടത്തിൽ തർക്കത്തിലേർപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേർഘട്ട എന്ന സ്ഥലത്തേയ്ക്ക് വിളിച്ചു. ഇവിടെ വെച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ രഞ്ജിത്ത് മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം ശ്രീനിവാസ് രഞ്ജിത്തിൻ്റെ മൃതദേഹം കാറിൽ കയറ്റുകയും ബന്നേർഘട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. ശ്രീനിവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 bengaluru man kills brother in law alleged illicit relationship sister

നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു #Kozhikode


 നാദാപുരം(കോഴിക്കോട്) : നാദാപുരത്ത് എസ് .ഐ ഉള്‍പ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡീഷണൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെനായ അക്രമിച്ചത്. സമീപത്തെ ഐഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുൾ ഹഖ് (56), അസ്മാമാഉൽ ഹഖ് (26) എന്നിവർക്കും കടിയേറ്റു. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും.പരിക്കേറ്റ ഇവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി നൂറിലധികം പിഞ്ചു കുട്ടികളും,വൃദ്ധരുമടക്കം നിരവധി പേർക്കാണ് അടുത്ത കാലത്ത് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരയാകേണ്ടി വന്നത്.

Three people including an SI were bitten by a stray dog ​​in Nadapuram Kozhikode 

ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. #Kannur_Alert


 കണ്ണൂർ▾
സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്വയം സംരക്ഷണം വളരെ പ്രധാനമാണ്. രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നവർ രാവിലെയും വൈകുന്നേരവും ജോലി സമയം ക്രമീകരിക്കണം.

ശരീരത്തിൽ നിന്ന് അമിതമായി വെള്ളം നഷ്ടപ്പെടുന്നത് മൂലം നിർജ്ജലീകരണം സംഭവിക്കാം, ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.

നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോൾ മാത്രമല്ല നിർജ്ജലീകരണം, സൂര്യതാപം, സൂര്യതാപം എന്നിവ ഉണ്ടാകുന്നത്. കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും വീടിനുള്ളിൽ പോലും ഇത് സംഭവിക്കാം. അതിനാൽ, ജലാംശം ഉറപ്പാക്കാൻ അത്തരം ആളുകൾ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം മുതലായവ കുടിക്കുന്നത് നല്ലതാണ്.

വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും സൂര്യതാപം ഉണ്ടാകാമെന്നതിനാൽ, വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കുക. അമിതമായി മധുരമുള്ളതും കാർബണേറ്റഡ് പാനീയങ്ങളും കഴിക്കുമ്പോൾ ജാഗ്രത പാലിക്കുക.

 Health Department issues cautionary advice: Drink water even if you don't feel thirsty.

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. #Kottayam


 കോട്ടയം:
പുതുപ്പള്ളി പാറക്കൽ കടവ് പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയിലേക്ക് മറിഞ്ഞു. വാകത്താനം പരിയാരം കാവുങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനൂപ് (27) ആണ് കാർ ഓടിച്ചത്. കാറ്ററിംഗ് പന്തൽ തൊഴിലാളിയാണ് അനൂപ്. വൈകുന്നേരം 4.20 ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. അനൂപിന്റെ ഭാര്യ അശ്വിന. രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.

 Young man dies after car loses control and falls into ravine in Puthuppally.

കൊച്ചിയെ നടുക്കി ഹൈടെക് ലഹരിവേട്ട;ഡോക്ടറും യുവതികളും അടങ്ങുന്ന എട്ടംഗ സംഘം മാരക ലഹരിയുമായി പിടിയില്‍ #Kochi


കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പോലീസിൻ്റെ മിന്നൽ പരിശോധനയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിലായി. ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, എവിയേഷൻ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന എട്ടുപേരാണ് പോലീസിൻ്റെ വലയിലായത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ റെയ്ഡിൽ കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്.

പിടിയിലായവരിൽ യുവതികള്‍ ഉണ്ട് എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമയായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശികളായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ എന്നിവർക്കൊപ്പം കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ അക്ബർ ഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, എവിയേഷൻ വിദ്യാർത്ഥിയായ അമൽ റൗഫ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

 പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊച്ചിയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലും നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പരിശോധന തുടരാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

 Eight-member gang, including young women and a doctor, arrested with cocaine and MDMA

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0