LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പ്; കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് #Thiruvananthapuram

 


സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇന്നും (27/04/2026) നാളെയും (28/04/2026) ഉയർന്ന താപനില ആയിരിക്കും. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ആണ്.

പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസുമാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ്. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 Rain warning in the state; Yellow alert declared in various districts

ലിവിംഗ്-ടുഗദർ ;കുട്ടിയുമായി,എന്നിട്ടിപ്പോൾ ബലാത്സംഗമെന്ന് പറയുന്നോ?'; ചോദ്യവുമായി സുപ്രീംകോടതി #Newdelhi


ന്യൂഡല്‍ഹി:വിവാഹബന്ധത്തിന് പുറത്തുള്ള ലിവിംഗ് ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം.

ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ എങ്ങനെയാണ് പിന്നീട് ബലാത്സംഗ കുറ്റമായി മാറുന്നതെന്നും ചോദിച്ചു.

വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മർദനം തുടങ്ങിയ പരാതികളുമായി വരുന്നത് കോടതി ചോദ്യം ചെയ്തു. ‘ഇതൊരു ലിവിങ്-ടുഗദർ ബന്ധമാണ്. വിവാഹം കഴിക്കാതെ ആ പുരുഷനോടൊപ്പം കഴിയാൻ അവർ തീരുമാനിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയുമുണ്ടായി. ഇപ്പോൾ അവർ പറയുന്നത് ബലാത്സംഗം എന്നാണ്. ഇതെന്താണ്?" - ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

ഇക്കാര്യങ്ങൾ ചോദിച്ചാൽ ഇരയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ക്രിമിനൽ കുറ്റം എവിടെയാണ് വരുന്നത് എന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമെന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുമ്പോൾ സ്വാഭാവികമായും ചില അപകടസാധ്യതകൾ ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.

എന്നാൽ, ഹരജിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് കുറ്റാരോപിതൻ വിവാഹ വാഗ്ദാനം നൽകിയത്, ആ സമയത്ത് തന്നെ ഇയാൾക്ക് മറ്റ് നാല് ഭാര്യമാരുണ്ടായിരുന്നുവെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. സമാനമായ രീതിയിൽ ഇയാൾ മറ്റ് സ്ത്രീകളെയും കബളിപ്പിചെന്ന് അഭിഭാഷകൻ ആരോപിച്ചു.

എങ്കിൽ വിവാഹം കഴിക്കുന്നതിന് മുമ്പേ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും കുട്ടിക്ക് ജന്മം നൽകാനും തീരുമാനിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. മറ്റ് കേസുകളെക്കുറിച്ചല്ല, ഹരജിക്കാരിയുടെ കേസിലെ വസ്തുതകളെക്കുറിച്ചാണ് കോടതിക്ക് ആശങ്കയെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഹരജിക്കാരിയോട് സഹതപിക്കയാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് നിയമത്തെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘ബന്ധങ്ങൾ നിയമവിരുദ്ധമാകാം. എന്നാൽ, എ ബന്ധത്തിലുണ്ടായ കുട്ടികൾ ഒരിക്കലും അവിഹിതമല്ല. വിവാഹിതരായിരുന്നുവെങ്കിൽ ആ സ്ത്രീയുടെ അവകാശങ്ങൾ കൂടുതൽ ശക്തമാകുമായിരുന്നു’ - കോടതി നിരീക്ഷിച്ചു. ബന്ധം വേർപിരിയുന്നത് ക്രിമിനൽ കുറ്റത്തിന് അടിസ്ഥാനമാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുഭാഗത്തോടും നിർദ്ദേശിച്ചു. 

Supreme Court has said that the breakdown of living-together relationships outside marriage cannot be considered a criminal offense  

ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ #Idukki


 നെടുങ്കണ്ടം:നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടെയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി.

കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും കൃത്യമായ മറുപടി സജി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മേരിയുടെ മകൾ പൊലീസിൽ പരാതി നൽകിയത്. ഇരുവരെയും കാണാതായപ്പോൾ സജിയോട് നാട്ടുകാരും വിവരം തിരക്കിയിരുന്നു.

എന്നാൽ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നൽകിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പോലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Suspicion that mother and son were killed and buried in Nedumkandam 

ബാങ്ക് ശമ്പള പരിഷ്കരണം: ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രം നിർദ്ദേശം #Newdelhi


ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ച് പരമാവധി 12 മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) ബാങ്ക് മേധാവികളോട് ആവശ്യപ്പെട്ടു.

പൊതുമേഖലാ ബാങ്കുകൾക്ക് പുറമെയുള്ള ഇൻഷുറൻസ് കമ്പനികൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിലവിൽ അഞ്ച് വർഷം കൂടുമ്പോഴാണ് ഈ സ്ഥാപനങ്ങളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാറുള്ളത്.

ഇന്ത്യൻ ബാങ്ക് അസോസിയേഷനും (IBA) വിവിധ ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള ചർച്ചകളിലൂടെയാണ് സാധാരണയായി ശമ്പളത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ചർച്ചകൾക്ക് ശേഷമുള്ള ചട്ട ഭേദഗതികളിൽ വലിയ തോതിലുള്ള കാലതാമസം നേരിട്ടിരുന്നു.

ഇത്തരം തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി, അടുത്ത ശമ്പള പരിഷ്കരണ തീയതിക്ക് മുൻപായി തന്നെ ആവശ്യമായ എല്ലാ നിയമപരമായ ഭേദഗതികളും പൂർത്തിയാക്കിക്കഴിഞ്ഞു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭവിഹിതത്തിൽ വലിയ വർധനയുണ്ടായതും ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തമായി തുടരുന്നതും പരിഗണിച്ചാണ് ഈ വേഗത്തിലുള്ള നടപടി. 

 Bank salary revision

പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകടിയേറ്റു; വെന്റിലേറ്ററിൽ # Snake_Bite

 


കണ്ണൂർ:
തളിപ്പറമ്പ് പട്ടുവത്ത് ഒരു വൃദ്ധയ്ക്ക് കൂടി പാമ്പ് കടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടിൽ നാരായണി (77) യെയാണ് വീടിനുള്ളിൽ വച്ച്‌ ചുരുട്ട മണ്ഡലി പാമ്പ് കടിച്ചത്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട് വൃത്തിയാക്കുന്നതിനിടെ നാരായണിയുടെ കൈയിലാണ് കടിയേറ്റത്.

ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് ചികിത്സ. 

 Another elderly woman in Pattuvath bitten by snake; put on ventilator.

പാലക്കാട് ട്രെയിനിടിച്ച് അധ്യാപിക മരിച്ചു, മകൾ പരിക്കുകളോടെ ചികിത്സയിൽ. # Palakad_Train_Accident

 


ചെർപ്പുളശ്ശേരി:
  പാലക്കാട് കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് നെല്ലായ സ്വദേശിയായ അധ്യാപിക മരിച്ചു. നെല്ലായ പുത്തൻ സ്വദേശിയായ ഉഷ (54) ആണ് മരിച്ചത്. മകൾ പ്രാർത്ഥന പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 10.30 നാണ് അപകടം. ഉഷയും മകൾ പ്രാർത്ഥനയും ട്രെയിൻ കയറാൻ ട്രാക്കിലൂടെ നടക്കുകയായിരുന്നു.

ട്രെയിൻ വരുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലേക്ക് ഓടുമ്പോൾ പിന്നിൽ നിന്ന് മറ്റൊരു ട്രെയിൻ വന്ന് ഇരുവരെയും ഇടിച്ചു. ട്രെയിൻ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ട്രെയിനായിരുന്നു. ഇരുവരെയും ഗുരുതരമായി പരിക്കേറ്റു, ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ മരിച്ചു. ഉഷ പൊട്ടച്ചിറ ശബരി സ്‌കൂളിലെ അധ്യാപികയാണ്. ഭർത്താവ്: രാമപ്രസാദ്. മക്കൾ: പ്രാർത്ഥന, പാവന.

 Teacher dies after being hit by train in Palakkad; daughter is undergoing treatment with injuries.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0