തളിപ്പറമ്പിൽ ‘മാടൻ മോക്ഷം’ ; ആവേശത്തോടെ കലാസ്വാദകർ, മാർച്ച് 20ന് വൈകുന്നേരം 7 മണിക്ക് പ്രദർശനം. #MadanMoksham
മലയോര മേഖലയ്ക്ക് പുത്തൻ ഉണർവ്വേകി മംഗര പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. #Mangara_Bridge
കണ്ണൂർ: മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായക നാഴികക്കല്ലാകാൻ പോകുന്ന മംഗര പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 2026 മാർച്ച് 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമാകുന്നത്.
കാസർഗോഡ് - കണ്ണൂർ ജില്ലകളിലെ മലയോര നിവാസികൾക്ക് ഈ പാലം ഒരു വലിയ യാത്രാവിപ്ലവമാണ് സമ്മാനിക്കുന്നത്. നിലവിൽ ഗതാഗത സൗകര്യങ്ങൾ പരിമിതമായ ഉൾപ്രദേശങ്ങളിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തിച്ചേരാൻ മംഗര പാലം സഹായിക്കും. പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പാത, മലയോര മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറന്നിടുകയാണ്.
യാത്രാദൂരം ലാഭിക്കാം എന്നതാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വയനാട്, മൈസൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ മംഗര പാലം വഴി സാധിക്കും. ചരക്കുനീക്കം വേഗത്തിലാകുന്നതോടെ കാർഷിക മേഖലയ്ക്കും ഇത് വലിയ കരുത്താകും. അന്തർസംസ്ഥാന യാത്രകൾക്കും വിനോദസഞ്ചാര പാക്കേജുകൾക്കും ഈ പുതിയ റൂട്ട് വലിയ മുതൽക്കൂട്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ആധുനികമായ നിർമ്മാണ രീതികളും മനോഹരമായ കാഴ്ചകളും മംഗര പാലത്തെ ശ്രദ്ധേയമാക്കുന്നു. പ്രാദേശികമായ വികസനത്തിനൊപ്പം തന്നെ രണ്ട് ജില്ലകളെയും അയൽ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി ഈ പാലം മാറും. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റോഡ് സുരക്ഷാ മാസാചരണം; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്. #Road_Safety
സുരക്ഷിത റോഡിലൂടെ സുരക്ഷിതമായ യാത്ര ; റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ SRTO ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. #RoadSafetyMonth
പരിപാടിയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് – സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, തളിപ്പറമ്പയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉൾപ്പടെ വിവിധ പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നാടുകാണിയിലെ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഹെവി എക്വിപ്മെന്റ്ട്രെയിനിങ്ങ് സ്ഥാപനമായ HAM Institute and Services ന്റെ സഹകരണത്തോടെ, 2026 ജനുവരി 1 മുതൽ 31 വരെ ആചരിക്കുന്ന “റോഡ് സുരക്ഷാ മാസം 2026 -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് ജനുവരി 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് HAM ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കും.
റോഡ് അപകടങ്ങൾ മൂലമുള്ള ജീവൻനഷ്ടവും പരിക്കുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ,“സുരക്ഷിത റോഡുകൾ, സുരക്ഷിത ജീവിതം” എന്നമുദ്രാ വാക്യം ഉയർത്തിയാണ് ഈ വർഷത്തെ റോഡ് സുരക്ഷാ മാസാചരണം സംഘടിപ്പിക്കുന്നത്.
ക്ലാസിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുകയും, റോഡ് നിയമങ്ങളുടെ പ്രാധാന്യം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ നിർബന്ധിത ഉപയോഗം, അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും മൂലമുണ്ടാകുന്ന അപകടങ്ങൾ, വാഹന ഓടിക്കുന്നവരും കാൽ നടയാത്രക്കാരും പാലിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദമായ അവബോധം നൽകുകയും ചെയ്യും.
സമൂഹത്തിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്തുന്നതിനും, അപകടരഹിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി നടത്തുന്ന ഈ ബോധവത്കരണ പരിപാടി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്നും മുഴുവൻ ആളുകളും പരിപാടിയിൽ സന്നിഹിതരാകണമെന്നും സംഘാടകർ അറിയിച്ചു.
അമിതവേഗത്തിൽ വന്ന കാറിടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവം, യുവതി അറസ്റ്റിൽ. #Car_Accident
കണ്ണൂർ തളിപ്പറമ്പിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. #FlashNews
തളിപ്പറമ്പ് : കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ ഹാമിഷ് ആണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മാതാവ് മുബഷീറ പറയുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്.
തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കണ്ണൂരിന്റെ സന്നദ്ധ രക്തദാന രംഗത്ത് നിറ സാന്നിദ്ധ്യമായ അജീഷ് തടിക്കടവ് അന്തരിച്ചു. #Ajeesh_Thadikkadavu
ആലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയിൽ രക്തദാന പ്രവർത്തനത്തിലൂടെയും ജീവ കാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ആലക്കോട് തടിക്കടവ് കരിങ്കയത്തെ സി കെ അജീഷ് (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.
കരുവൻ ചാലിലെ രേഖ അഡ്വർടൈസിംഗ് സ്ഥാപന ഉടമയാണ്.
അറുപതിലധികം തവണ സന്നദ്ധ രക്ത ദാനം നടത്തുകയും രക്ത ദാന പ്രവർത്തനങ്ങൾ നടത്തുകയും ജീവകാരുണ്യ പ്രവർത്തകനങ്ങൾ ഏകോപിപ്പിക്കുകയും രക്ത ദാതാക്കളെ കൂട്ടിയിണക്കി രക്ത ദാന സേനയുണ്ടാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു വരികയുമായിരുന്നു.
തടിക്കടവ് മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. നിരവധി ബഹുമതികളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട. പ്രഥമാധ്യാപിക എം. കെ. ഉമാദേവി. (ഒറ്റത്തൈ ഗവ.യു.പി സ്കൂൾ ). സഹോദരൻ : സജിത്ത് (രേഖ സ്റ്റിക്കർ വർക്ക്‌സ്, കരുവഞ്ചാൽ). ഭൗതിക ശരീരം ഉച്ചക്ക് ശേഷം 1:30 മുതൽ 2 മണി വരെ കരുവൻചാൽ ടൗണിൽ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.
സൂ സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് ; തുടര്‍ നടപടികള്‍ക്കായി സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്നത വിദഗ്ദ സമിതി. #ZooSafari_Park
തളിപ്പറമ്പ് തീപ്പിടിത്തം ; സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് പരിഗണിക്കുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ. #Taliparamba_Fire
തളിപ്പറമ്പിൽ വൻ അഗ്നിബാധ, നിരവധി കടകൾ കത്തി നശിച്ചു. #Taliparamba_Fire
തളിപ്പറമ്പ് : കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.
മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
ടോയിലറ്റ് മാലിന്യം ബസ് സ്റ്റാന്റിലേക്ക് ; തളിപ്പറമ്പിൽ ജനങ്ങളെ ദുരിതത്തിലാക്കിയ സ്ഥാപനം പൂട്ടിച്ചു. #Taliparamba_BusStand
എട്ടുവയസുകാരിക്ക് പീഡനം; പ്രതിക്ക് 77 വർഷം തടവ് #LATEST_NEWS
തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
ഉളിക്കൽ മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദസംഭവം.
2022ലെ ക്രിസ്തുമസ് അവധിക്കാലത്തും പീഡനം നടന്നു. ആദ്യം തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കല്‍ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
നടുവിൽ താവുകുന്നിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. #Accident
അമിത്ഷായുടെ സന്ദര്‍ശനം; നാളെ ഭക്തര്‍ക്ക് സന്ദര്‍ശന വിലക്ക് #Amit_Shah
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനം നാളെ. സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. നാളെ വൈകുന്നേരം 5 മുതല്‍ അമിത് ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല.
ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിതായതിനാല്‍ റോഡിലും മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങള്‍ പോലും സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിട്ടുണ്ട്.
ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത് ഷായുടെ ക്ഷേത്രസന്ദര്‍ശത്തിന് കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ അഞ്ചിനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുക. പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുന്ന അമിത്ഷാ പട്ടം, താലി നെയ്യമൃത് വഴിപാടുകളും ക്ഷേത്രത്തില്‍ നടത്തും.
വരൂ കഴിക്കൂ, ഇത് വെറൈറ്റിയാണ്.. കണ്ണൂര്‍ കൂവേരിയില്‍ നിന്നും വൈറലായ ഒരു 'ഡ്രാഗണ്‍ ഫ്രൂട്ട് വിജയഗാഥ'.. #Dragon_Fruit_Koovery
| രാജൻ ഡ്രാഗൺ ഫ്രൂട്ട് വില്പനക്കിടയിൽ |
കൂവേരി തേറണ്ടിയിലെ പി. രാജനും കുടുംബവും ആണ് ഈ വ്യത്യസ്ഥ കൃഷിയില്‍ നൂറുമേനി നേടിയിരിക്കുന്നത്.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനാലും, കൃത്യമായ മൂപ്പ് എത്തിയതിന് ശേഷം മാത്രം വിളവെടുക്കുന്നതിനാലും മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച ഗുണവും സ്വാദും ഈ 'നാടന്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍' ഗ്യാരണ്ടിയാണ്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പോലും കൂവേരിയില്‍ എത്തി ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങുന്നവര്‍ ഏറെയാണ്.
കള്ളിമുള്‍ചെടി വര്‍ഗ്ഗത്തില്‍ പെടുന്ന ഇവ പിതായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
ജിംനേഷ്യങ്ങളില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ ഇവ ഉപയോഗിച്ച് സ്മൂത്തികളും ഷേക്കുകളും ഉണ്ടാക്കി കഴിക്കുന്നത് മികച്ച ഫലം നല്‍കുന്നുണ്ട്. മാത്രമല്ല വ്യത്യസ്ത രുചിയും നിറവും ഉള്ളതിനാല്‍ ഇവ കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മാത്രമല്ല ഇവ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ആഹാരമാണ്. അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്. കലോറി കുറവും നാരുകളുമുള്ളതിനാൽ തന്നെ അമിതഭാരം കുറയ്ക്കാൻ ഉത്തമമാണ് മാത്രമല്ല പോളിഫിനോളുകൾ അടങ്ങിയ ഈ പഴം ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഏറെ ഗുണകരമാണ്. ഇതിൽ ബീറ്റാ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകൾ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്.
മുന്‍കാലങ്ങളില്‍ എക്സ്പോര്‍ട്ട് ക്വാളിറ്റി ഉള്ളവ തിരഞ്ഞെടുത്തതിനു ശേഷം മൂപ്പ് എത്താത്തതും രുചി ഇല്ലാത്തതുമായ ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയവര്‍ക്ക് ഇവയുടെ യഥാര്‍ത്ഥ രുചിയും ഗുണവും ലഭിക്കാത്തതിനാല്‍ പിന്നീട് വാങ്ങതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്ന് രാജന്‍ പറയുന്നു. എന്നാല്‍ കൃത്യ സമയത്തുള്ള വിളവെടുപ്പും ശാസ്ത്രീയവും ജൈവ രീതിയില്‍ ഉള്ളതുമായ കൃഷി രീതി പിന്തുടരുന്നതിനാലാണ് യഥാര്‍ത്ഥ രുചിയും ഗുണവും ഉള്ള ഡ്രാഗണ്‍ഫ്രൂട്ടുകള്‍ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാനാകുന്നത് എന്ന് രാജന്‍ പറയുന്നു.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമാണ് രാജനെ കൃഷിയില്‍ പിന്തുണക്കുന്നതും പരിചരണത്തിലും വിപണനത്തിലും സഹായിക്കുന്നതും.. കനത്ത മഴ ആയതിനാല്‍ ഇപ്പോള്‍ വിപണനത്തിന് മാന്ദ്യം നേരിടുന്നതായി ഇദ്ദേഹം പറയുന്നു. അതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വഴിയരികില്‍ നേരിട്ടാണ് കച്ചവടം. ആവശ്യമുള്ളവർക്ക് കഴിച്ച് നോക്കി ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം വാങ്ങാനുള്ള അവസരവും ഉണ്ട്.
തളിപ്പറമ്പ - ആലക്കോട് റോഡില്‍ നാടുകാണിയില്‍ നിര്‍ദ്ധിഷ്ട സഫാരി പാര്‍ക്കിന് സമീപത്താണ് ഇപ്പോള്‍ വില്‍പ്പനക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ കര്‍ഷകന്റെ കഠിന പ്രയത്നത്താല്‍ മികച്ച രുചിയും ഗുണവുമുള്ള "കൂവേരി ഡ്രാഗണ്‍ ഫ്രൂട്ടുകള്‍" ലഭിക്കുമ്പോള്‍ അവ വാങ്ങി രാജനെയും കുടുംബത്തെയും സഹായിക്കുന്നതോടൊപ്പം ആരോഗ്യവും സംതൃപ്തിയും ഉറപ്പിക്കാം.
ഡ്രാഗണ്‍ ഫ്രൂട്ട് മാത്രമല്ല ഇവയുടെ വിവിധ തരത്തില്‍ വളര്‍ച്ചയെത്തിയ തൈകളും രാജന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടോ തൈകളോ വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക :
പി. രാജന്‍, തേറണ്ടി, കൂവേരി, കണ്ണൂര്‍ ജില്ല. ഫോണ്‍ : +91 9400549397
മലയോര മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് അൻപതാണ്ട് ; ചികിത്സാ ഇളവുകളുമായി ആലക്കോട് സഹകരണാശുപത്രി.. #Alakode_Hospital
അലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയുടെ ആരോഗ്യസംരക്ഷണത്തിൽ 1975 മുതൽ ജനങ്ങൾക്കൊപ്പം പ്രതിജ്ഞാബദ്ധമായി മുന്നേറുന്ന കണ്ണൂർ ആലക്കോട്ടെ പി രാമവർമ്മ രാജ മെമ്മോറിയൽ സഹകരണ ആശുപത്രി, സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ആശുപത്രി ജനങ്ങൾക്കായി നിരവധി ചികിത്സാ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
ജൂൺ മാസം മുഴുവനും നടക്കുന്ന ഈ പ്രത്യേക പദ്ധതി പ്രകാരം:
🔹 വിവിധ ചികിൽസാ വിഭാഗങ്ങളിൽ ചികിത്സകൾക്ക് ഇളവുകൾ
🔹 ₹2200 മൂല്യമുള്ള EXECUTIVE HEALTH CHECKUP ₹800 രൂപയ്ക്ക് മാത്രം
🔹 BPL കുടുംബങ്ങളിലെ രോഗികൾക്ക് ഫീസ് ഇനത്തിൽ 50% വരെ ഇളവ്.
🔹 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ.
എന്നിവയുൾപ്പടെ സാധാരണക്കാർക്കും അതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനുള്ള ഈ ചുവടുവെപ്പ്, സമൂഹത്തിന്റെ മെഡlllllpp ശക്തിപ്പെടുത്തും എന്നത് ഉറപ്പാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :ദാരുണം : തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. #Accident
തളിപ്പറമ്പിനടുത്ത ഏര്യത്ത് വൻ കഞ്ചാവ് വേട്ട, പ്രതി രക്ഷപ്പെട്ടു. #Crime
നോമ്പെടുത്ത് സ്വാശ്രയ സംഘാംഗങ്ങൾ.. വ്യത്യസ്ഥമാണ് എളംമ്പേരത്തെ സമൂഹ നോമ്പ് തുറ.. #Elamberam
"മുസ്‌ലിം വിശ്വാസികളുടെ നോമ്പിന്റെ വിശുദ്ധി ചോരാതെ നോമ്പെടുത്തു തന്നെ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു സമൂഹത്തിന് മാതൃകയായി കണ്ണൂർ തളിപ്പറമ്പ എളംമ്പേരത്തെ ലക്ഷ്യ സ്വാശ്രയ സംഘം."
തളിപ്പറമ്പ : എളംമ്പേരം ലക്ഷ്യ സ്വാശ്രയ സ്വയം സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങൾ നോമ്പ് എടുത്തതിന് ശേഷമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ശ്രീജ അധ്യക്ഷയായ ചടങ്ങിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു.
സർവ്വ മതങ്ങളും നന്മയ്ക്ക് വേണ്ടിയാണ് ഉദ്ഭവിച്ചത്, എന്നാൽ അതിന്റെ പ്രാവർത്തനത്തിലെ പ്രശ്നങ്ങളാണ് ലോകത്തെ കാലുഷിതമാക്കുന്നത് എന്ന് ഉദ്ഘടന പ്രസംഗത്തിൽ ഷെരീഫ് ഈസ പറഞ്ഞു.
പി രമേശൻ സ്വാഗതവും സി കണ്ണൻ ആശംസയും സംഘം സെക്രട്ടറി ബിജേഷ് നന്ദിയും പറഞ്ഞു.



വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.