ക്ലാസ് മുറിയിൽ വെച്ച് നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും, അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നുവെങ്കിൽ ഒരുപക്ഷേ മറ്റൊന്ന് സംഭവിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങൾ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതും കേസിന്റെ തുടർനടപടികളിൽ നിർണ്ണായകവുമാണ്.
നിതിൻ രാജ് മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും കേസിലെ ഏകപ്രതിയായ ഡോ. എം.കെ. റാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്. പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
പ്രതിയെ തേടി പലതവണ അന്വേഷണസംഘം ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതി എവിടെയുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവോടെ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള സമ്മർദ്ദം ക്രൈംബ്രാഞ്ചിനുമേൽ വർദ്ധിച്ചിരിക്കുകയാണ്.



വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.