കുട്ടിക്കാലത്ത് നടന്ന പീഡനത്തിന് പ്രായപൂർത്തിയായാലും ശിക്ഷിക്കാം, നിർണ്ണായക വിധിയുമായി ഹൈക്കോടതി.. #CourtNews

പ്രായപൂർത്തിയായതിന് ശേഷം കുട്ടിക്കാലത്ത് പീഡനത്തിനിരയായതിന്റെ പേരിൽ കേസെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി, ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്താൽ സംഭവം വെളിപ്പെടുത്താൻ കാലതാമസം വരുത്തിയതിന്റെ പേരിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
  അത്തരം സന്ദർഭങ്ങളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കണക്കാക്കാനാവില്ല.  ഓരോ കേസും വസ്തുതകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് പരിഗണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

  കുട്ടിക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ പല സാഹചര്യങ്ങളാലും വെളിപ്പെടില്ല.  പ്രായപൂർത്തിയായതിന് ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.  മകൾക്ക് ഇപ്പോൾ 25 വയസ്സുണ്ടെന്നും വർഷങ്ങൾക്ക് ശേഷമാണ് കുട്ടിക്കാലത്തെ പീഡനത്തെക്കുറിച്ചുള്ള പരാതി ഉയരുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.  പരാതി നൽകുന്നതിൽ കാലതാമസമുണ്ടായെന്നും സാക്ഷിമൊഴിയിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം.  എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടി അമ്മയോട് പോലും ഇക്കാര്യം പറഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

അങ്കണവാടി ടീച്ചറുടെയും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെയും മൊഴി ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു.  ഇത്തരം തെളിവുകളെല്ലാം പ്രതിക്ക് എതിരാണെന്ന് കോടതി കണ്ടെത്തി.  പ്രതിയുടെ ഭീഷണിയെത്തുടർന്ന് ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെങ്കിലും കോടതി ഇത് വിശ്വസനീയമാണെന്ന് കണ്ടെത്തി.  സ്‌കൂളിൽ പോകാത്തതിന് മകളെ ശകാരിച്ചതിലുള്ള ദേഷ്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.  നിസാര കാരണത്താൽ ഒരു മകളും പിതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.  പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിഗണിച്ച് കീഴ്‌ക്കോടതിയുടെ ശിക്ഷ 20 വർഷത്തെ കഠിന തടവായി കുറച്ചു.

MALAYORAM NEWS is licensed under CC BY 4.0