Supreme Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Supreme Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അധ്യാപകർക്ക് ടെറ്റ് നിർബന്ധം: സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ തള്ളി; കാലാവധി നീട്ടി #TET_Teachers_SC

Malayoram News Image
ന്യൂഡൽഹി: രാജ്യത്തെ ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ സ്കൂൾ അധ്യാപകർക്ക് അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്ക് മാറ്റമില്ല. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകളും അധ്യാപക സംഘടനകളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനം.

ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഏകദേശം 45ഓളം പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത്. 2025 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

നിലവിലുള്ള അധ്യാപകർക്ക് ഒരു ചെറിയ ആശ്വാസം നൽകിക്കൊണ്ട് പരീക്ഷ പാസാകാനുള്ള കാലാവധി കോടതി ഉയർത്തിയിട്ടുണ്ട്. നേരത്തെ രണ്ട് വർഷമായിരുന്നത് മൂന്ന് വർഷമായിട്ടാണ് ദീർഘിപ്പിച്ചത്. സർവീസിൽ വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള എല്ലാ അധ്യാപകരും ഈ യോഗ്യതാ പരീക്ഷ മൂന്ന് വർഷത്തിനുള്ളിൽ വിജയിക്കണം.

നിശ്ചിത സമയത്തിനകം പരീക്ഷ പാസാകാത്തവർക്ക് സർവീസിൽ തുടരാനാകില്ലെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീം കോടതി ഈ നിർബന്ധിത വ്യവസ്ഥ നടപ്പിലാക്കുന്നത്.

വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയസമ്പന്നരായ അധ്യാപകരുടെ ഭാവിയെക്കുറിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അധ്യാപകർക്ക് മതിയായ യോഗ്യതകൾ ഉണ്ടായിരിക്കണം എന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. നിലവിലുള്ള പതിനായിരക്കണക്കിന് അധ്യാപകരെ നേരിട്ട് ബാധിക്കുന്നതാണ് ഈ വിധി.


Hashtags: #TET #SupremeCourt #IndianEducation #ടെറ്റ് #സുപ്രീംകോടതി #അധ്യാപകയോഗ്യത

തെരുവുനായ്ക്കളെ ദയാവധം ചെയ്യാം; കർശന നിർദേശങ്ങളുമായി സുപ്രീംകോടതി #Stray_Dogs_SC_Euthanasia

Malayoram News Image
തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പേവിഷബാധയുള്ളതും മനുഷ്യജീവന് ഭീഷണിയുയർത്തുന്നതുമായ അത്യന്തം അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ കോടതി അനുമതി നൽകി. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾക്കും മറ്റ് നിയമപരമായ പ്രോട്ടോക്കോളുകൾക്കും അനുസരിച്ചായിരിക്കണം ദയാവധം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പെടെ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് അതീവ ആശങ്കാജനകമാണെന്ന് കോടതി വിലയിരുത്തി. മൃഗസ്നേഹികൾ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ഈ നിർണായക വിധി.

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കുന്നത് ഉറപ്പാക്കണം.

ഓരോ ജില്ലയിലും ആവശ്യമായ സൗകര്യങ്ങളുള്ള ഒരു എബിസി സെന്ററെങ്കിലും സ്ഥാപിക്കണം. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുത്ത് എബിസി സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അതത് അധികാരികൾക്ക് തീരുമാനമെടുക്കാം. എബിസി ചട്ടക്കൂടിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വികസിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്.

എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണം. നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഫലപ്രദമായ പൊതുജനാരോഗ്യ പ്രതികരണ സംവിധാനം ഏർപ്പെടുത്താനും കോടതി നിർദേശിച്ചു.

ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും സാന്നിധ്യം ഇല്ലാതാക്കാൻ ദേശീയപാത അതോറിറ്റി അതത് സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്രമായ സംവിധാനം രൂപീകരിക്കണം. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും വെറ്ററിനറി സേവനങ്ങളെയും ശക്തിപ്പെടുത്താനും ഷെൽട്ടർ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വാക്സിനേഷൻ ഡ്രൈവുകൾ നടത്താനും കോടതി നിർദേശിച്ചു.

സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ഹൈക്കോടതികൾ സ്വമേധയാ റിട്ട് ഹർജികൾ രജിസ്റ്റർ ചെയ്ത് നിരന്തരം നിരീക്ഷിക്കണം. നിർദേശങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉറപ്പാക്കണം. എന്നാൽ, മനഃപൂർവം അധികാര ദുർവിനിയോഗം നടത്തിയാൽ നടപടിയുണ്ടാകും. ഉത്തരവുകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അധികാരപരിധിയിലുള്ള കോടതികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും.


Hashtags: #StrayDogs #SupremeCourtRuling #PublicSafety #തെരുവുനായ്ക്കൾ #സുപ്രീംകോടതി #ദയാവധംവിധി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി # Supreme_Court

 


തിരുവനന്തപുരം :
ഗർഭം തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിലും ഗർഭം തുടരാൻ നിർബന്ധിക്കരുത്. സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗർഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി.സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷണം .

'A woman should not be forced to continue pregnancy if she does not want to'; Supreme Court makes an important observation.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, സംസ്ഥാനത്ത് ഇന്ന് പൂർത്തിയാകും, കേരളത്തിന്റെ ഹർജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. #SIR_Kerala

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടികയുടെ പരിഷ്കരണം ഇന്ന് പൂർത്തിയാകും. ഈ മാസം 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ 2 കോടി 78 ലക്ഷം എണ്ണൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. വിതരണം ചെയ്യാത്ത ഫോമുകളുടെ എണ്ണം ഏകദേശം 25 ലക്ഷമായി ഉയർന്നു.

മരിച്ചവരുടെയും താമസം മാറിയവരുടെയും എണ്ണൽ ഫോമുകൾ തിരികെ നൽകാത്തവയാണ്. ഫോം തിരികെ നൽകാത്തവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാൽ, പേരുകൾ ലഭ്യമല്ലാത്തവർക്ക് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.

അതേസമയം, എസ്‌ഐആറിനെ ചോദ്യം ചെയ്യുന്ന കേരളത്തിന്റെ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എസ്‌ഐആർ പ്രക്രിയയ്ക്കുള്ള സമയം നീട്ടുന്നതിനെക്കുറിച്ച് കോടതി ഇന്ന് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ എസ്‌ഐആർ 90 ശതമാനം പൂർത്തിയായതിനാൽ ഇത് നീട്ടാൻ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്.  അതേസമയം, 25 ലക്ഷം പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കേരള ഡിജിറ്റൽ സർവകലാശാല; വിസി നിയമനത്തിൽ മുഖ്യമന്ത്രിയെ മാറ്റാൻ ഗവർണ്ണർ സുപ്രീം കോടതിയിൽ. #Kerala_Governor


കെടിയു ഡിജിറ്റൽ സർവകലാശാലയിലെ വിസി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം എന്നാവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകി ഗവർണർ. സുപ്രീം കോടതി ഉത്തരവ് പരിഷ്ക്കരണം എന്നാണ് ആവശ്യം. ഇന്ന് രാവിലെയാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.

താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി: സെർച്ച് കമ്മിറ്റിയിൽ സുപ്രീം കോടതി തീരുമാനമെടുക്കും #VC

 


ന്യൂഡല്‍ഹി: താത്കാലിക വിസി നിയമന കേസിൽ ഗവർണർക്ക് തിരിച്ചടി. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അവകാശമെന്ന്  സുപ്രീം കോടതി തീരുമാനിക്കുമെന്നും, അതാർക്കും അവകാശമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

സർവകലാശാല നിയമങ്ങൾ വായിച്ച കോടതി, നിയമങ്ങൾ പാലിക്കാൻ ഗവർണറോട് ആവശ്യപ്പെട്ടു. വിസി നിയമങ്ങളിലെ പ്രശ്നങ്ങൾ ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റി മൂലമാണെന്ന വാദവും കോടതി അംഗീകരിച്ചു.

കേസ് വ്യാഴാഴ്ച അടിയന്തരമായി പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച ജെബി പർദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറലിന്റെ വാദങ്ങൾ തള്ളി.

സെർച്ച് കമ്മിറ്റിക്ക് 4 പേരുകൾ നൽകാൻ സുപ്രീം കോടതി സർക്കാരിനോടും ഗവർണറോടും നിർദ്ദേശിച്ചു. സെർച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിൽ, ചാൻസലർക്ക് ഇടപെടാൻ കഴിയില്ല. താൽക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ വ്യക്തത വരുത്തിയത്.
 

എല്ലാ തെരുവ് നായ്ക്കളേയും ഷെൽറ്ററുകളിലേക്ക് മാറ്റണം; ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാൽ ശക്തമായ നടപടി: സുപ്രീംകോടതി #supremecourt_straydog





ന്യൂഡൽഹി: ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളേയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൃത്യമായ ഷെൽറ്ററുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടൽ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പേവിഷബാധയുള്ള നായകളുടെ ശല്യം അധികമാകുന്നതും ഒരുപാട് പേരെ അക്രമിക്കുന്നതും മരണമുണ്ടാകുന്നതും പതിവായതിന്റെ പശ്ചാത്തലത്തിലാണ് അതിപ്രധാനമായ ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.


പ്രായവ്യത്യാസമില്ലാതെ നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നത്. ജസ്റ്റിസ് പാര്‍ഡിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ അഭിപ്രായങ്ങളും എതിര്‍വാദങ്ങളും മുഖവിലക്കെടുക്കും. എന്നാല്‍ നായപ്രേമികളോ അല്ലെങ്കില്‍ മറ്റുതരത്തിലോ ഉള്ള ആരുടേയും വാദങ്ങള്‍ കേള്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കീമിൽ സ്റ്റേ നൽകില്ലെന്ന് സുപ്രീംകോടതി #KEAM

 



ന്യൂഡൽഹി: കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ്രവേശന നടപടിയിൽ ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക്‌പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഇത്തവണത്തെ അഡ്മിഷൻ പ്രക്രിയ വൈകാതിരിക്കാൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ആ​ഗസ്ത് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കുമെന്നും, എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

സർക്കാർ നടപ്പാക്കിയ പുതിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വി്ദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായി.

വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി #flash_news

 
 

 


 സ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കാണിച്ച് കിരണ്‍കുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്.രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമായില്ലായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബിഎഎംഎസ്‌ വിദ്യാർഥി വിസ്‌മയയെ ഭർത്താവും അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ 2021 ജൂൺ 21നാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ്‌ കാർ എന്നിവയാണ്‌ വിസ്‌മയയ്ക്ക് സ്ത്രീധനമായി നൽകിയത്‌. ആറുമാസം തികയും മുമ്പ്‌ കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട്‌ കിരൺ ആവശ്യപ്പെട്ടത്.

കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കും വരെ കിരൺ കുമാറിന് ജാമ്യത്തിൽ തുടരാം. അവസാനഘട്ടത്തിലും സംസ്ഥാന സർക്കാർ ഹർജിയെ ശക്തമായി എതിർത്തിരുന്നു.

പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21നു പുലർച്ചെ വിസ്‌മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 120 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കിയ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു.

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തി ദിനം ഇന്ന്, പടിയിറങ്ങുന്നത് സുപ്രധാന വിധികൾ പ്രസ്ഥാവിച്ച്. #DYChandrachud

സുപ്രീം കോടതി ചീഫ് ജസ്റ്റിസി ഡി വൈ ചന്ദ്രചൂഡിൻ്റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനമാണ് ഇന്ന്.   2 വർഷം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു.   ഡി വൈ ചന്ദ്രചൂഡ് നവംബർ 10 ഞായറാഴ്ച ചീഫ് ജസ്റ്റിസായി വിരമിക്കും.ശനി, ഞായർ പൊതു അവധിയായതിനാൽ ഇന്നാണ് അവസാന പ്രവൃത്തി ദിനം.

ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ പിൻഗാമിയായി അൻപതാമത് ചീഫ് ജസ്റ്റിസായാണ് ധനഞ്ജയ വൈ ചന്ദ്രചൂഡ് ഈ സ്ഥാനത്ത് എത്തുന്നത്.

ഇന്ത്യയുടെ 16മത് ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി. വൈ. ചന്ദ്രചൂഡ്.

ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ചതും ഡി.വൈ ചന്ദ്രരചൂഡ് ആണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0