ഇന്തോനേഷ്യയിൽ പുതിയൊരു കൊവിഡ് ബാധ കണ്ടെത്തിയതായി റിപോർട്ട്, ജക്കാർത്തയിലെ ഒരു രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വേരിയന്റ് സ്ഥിരീകരിച്ചത്.
113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ വൈറസ് വളരെ അപകടകരമാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
മുപ്പത്തിയേഴ് മാറ്റങ്ങൾ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു, കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തിൽ പടരാൻ ഇത് കാരണമാകും. ഓരോ ഒമൈക്രോണിലും ഏകദേശം 50 മ്യൂട്ടേഷനുകൾ സംഭവിച്ചു. ഇതിൻ്റെ അപകട സാധ്യത മുൻപ് കണ്ടെത്തിയവയേക്കാൾ ഇരട്ടിയാണെന്നു കരുതുന്നു.
ഇന്തോനേഷ്യയിൽ നിന്നും ഇപ്പൊൾ കണ്ടെത്തിയിരിക്കുന്നത്, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപകടകരമായ വേരിയന്റാണ് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ലോകത്ത് വൻ നാശം വിതച്ച ഒമൈക്രോണിനേക്കാൾ ഇരട്ടി നാശനഷ്ടം വരുത്താൻ പുതിയ വേരിയൻ്റിന് സാധിക്കും. പുതുതായി കണ്ടെത്തിയ വേരിയന്റിന് ഇതുവരെ പേര് നൽകിയിട്ടില്ല.
വൈറസ് മുൻപത്തെ പോലെ പടരാതിരിക്കാനുള്ള മുൻകരുതലും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്..