പ്രധാനമന്ത്രി നരേന്ദ്രമോഡി തുറന്നുവിട്ട ചീറ്റപുലികൾ ചത്തൊടുങ്ങുന്നു ; വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി.. #SupremeCourt

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചീറ്റപ്പുലികൾ തുടർച്ചയായി ചത്തൊടുങ്ങുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.  ഒരു വർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചത്തൊടുങ്ങുന്നുണ്ടെന്നും പദ്ധതി രാജ്യത്തിൻ്റെ അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

  മരണകാരണം കാലാവസ്ഥയാണോ അതോ വൃക്ക, ശ്വാസകോശ സംബന്ധമായ തകരാറാണോ എന്ന് കോടതി ആരാഞ്ഞു.  അണുബാധ മരണത്തിലേക്ക് നയിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി പറഞ്ഞു.  ചീറ്റപ്പുലികളെ കൂട്ടമായി നിർത്തി മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് മാറ്റേണ്ടതല്ലേ എന്നും ചോദിച്ചിരുന്നു.  ചീറ്റപ്പുലികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി.
  എന്നിരുന്നാലും, അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന ചീറ്റകളിൽ 50 ശതമാനവും ചത്തൊടുങ്ങുമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.  കുനോ നാഷണൽ പാർക്കിൽ നാല് മാസത്തിനിടെ എട്ട് ചീറ്റകൾ ആണ് ചത്തത്.  ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളിൽ 15 എണ്ണം അവശേഷിക്കുന്നു.  ഇതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വൻ പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.
MALAYORAM NEWS is licensed under CC BY 4.0