Pocso Case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Pocso Case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ട്രൂപ്പ് കോർഡിനേറ്റർ അറസ്റ്റിൽ #Kollam


 കൊല്ലം:
കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജിനെ ഒളിവിൽ പോകുന്നതിനിടെ പുനലൂർ പോലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

മുൻകൂർ ജാമ്യം നേടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. പീഡന വിവരം പുറത്തുവിടരുതെന്ന് പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ പ്രതിയാണ്. രണ്ടാം പ്രതിയായ മിനിയെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷം ചിക്കുരാജ് ഒളിവിൽ പോയി.

ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് കൈകൊട്ടികളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ പുനലൂരിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2025 നവംബറിലാണ്. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കാരണം സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

തുടർന്ന് ചൈൽഡ് ലൈൻ വഴി പുനലൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി പട്ടികവർഗ പീഡന നിരോധന (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Troop coordinator arrested for bringing minor girl home under pretext of clapping accused's mother connived 

പിതാവിന് മദ്യം നൽകി പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരന് 120 വർഷം കഠിനതടവ് #Kollam

 


കൊല്ലം:പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം പെരിനാട് വില്ലേജിൽ ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ ചാർലി മകൻ 77 വയസ്സുള്ള നെൽസൺ നെയാണ് സ്പെഷ്യൽ കോടതി 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്.

 കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ യാണ് ശിക്ഷ വിധിച്ചത്. 2020 മുതൽ 22 വരെ കോവിഡ് മഹാമാരി കാലത്താണ് പ്രതി പത്തു വയസ്സുകാരിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിടയാക്കിയത്. അതിജീവതയുടെ മാതാവ് ജോലിക്കായി പോകുന്ന അവസരത്തിൽ പിതാവിന് മദ്യം നൽകിയതിനു ശേഷം അതിജീവതയെ നിരവധിതവണയായി ക്രൂരമായി രണ്ടു വർഷക്കാലം പീഡിപ്പിക്കുകയായിരുന്നു

അതിജീവിതയുടെ അധ്യാപകൻ്റെ ഇടപെടലിലാണ് വിവരം പുറത്തറിയുന്നത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്. ആർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി.

അതിജീവിതയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി. അതിനായി വിക്ടിം കോംമ്പന്‍സേഷൻ സ്കീമിൽ നിന്ന് കോമ്പൻസേഷൻ നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. എസ് ഐ മാരായ സിന്ധ്യ എസ്, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

 pocso case accused gets 120 years in prison and fine in kollam

സാക്ഷിയുണ്ട്, പക്ഷേ തെളിവില്ല;ബസ്സില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ വെറുതെവിട്ടു #Kozhikode

 


കോഴിക്കോട്:ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ പ്രതിയായ ബാലുശ്ശേരി കിനാലൂർ സ്വദേശിയും പൂവമ്പായി ഹൈസ്കൂളിലെ അധ്യാപകനുമായ ഷാനവാസിനെ തെളിവുകളുടെ അഭാവത്തിൽ കൊയിലാണ്ടി സ്പെഷ്യൽ പോക്സോ കോടതി വെറുതെവിട്ടു.

2023 നവംബറിലാണ് പ്രസ്തുത സംഭവം നടന്നത്. ബസിലെ സഹയാത്രികനായിരുന്ന അധ്യാപകനെതിരെ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണ വേളയിൽ, പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.

എന്നാൽ, ഹാജരാക്കിയ മൊഴികളും രേഖകളും അധ്യാപകനെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങളും സംഭവത്തിന്റെ സാഹചര്യത്തെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകളുടെ അഭാവവും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വിധിന്യായത്തിന്റെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ പരിഗണിക്കുമെന്ന് അധ്യാപകൻ പറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.

 balussery native high school teacher acquitted by court in pocso case

കോഴിക്കോട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ #Kozhikode

 


കോഴിക്കോട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി, അവിടെ സ്ഥിരമായി എത്തിയിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ച് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് പ്രതി താമസ സൗകര്യം നൽകുകയും തുടർന്ന് പീഡനം തുടരുകയും ചെയ്തു.

നാല് മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു.

പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

കൊടും ക്രൂരത; ആലപ്പുഴയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു #Alappuzha


 പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗീകപീഡനത്തിനിരയാക്കി. നാല് വർഷത്തോളമായി പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.

അച്ഛൻ്റെ രണ്ടാം ഭാര്യയിലുള്ളതാണ് കുട്ടി. എട്ടാം വയസിൽ മാതാവിൻ്റെ സഹോദരനിൽ നിന്നും പീഡനം ഏറ്റുവാങ്ങിയിരുന്നു. ഇതിൽ സൗത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.

രണ്ടാംഭാര്യ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ, അച്ഛൻ്റെ സഹോദരിയുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. ഇവിടെവെച്ച് അച്ഛൻ്റെ സഹോദരിയിൽനിന്ന് കടുത്ത ദേഹോപദ്രവം ഏറ്റതോടെ കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

2022ൽ കുട്ടിയെ സിഡബ്ല്യുസിയിൽനിന്ന് അച്ഛൻ ഏറ്റെടുത്തു. ബന്ധുവീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് സ്വന്തം അച്ഛനിൽ നിന്നും ബന്ധുക്കളായ രണ്ട് പേരിൽ നിന്നും കുട്ടി ലൈംഗീകപീഡനം നേരിട്ടത്. കഴിഞ്ഞദിവസം ബന്ധുവായ സുഹൃത്തിനോട് താൻ നേരിട്ട ക്രൂരത പറഞ്ഞു.

കൗൺസിലറായ തൻ്റെ അമ്മയോട് ബന്ധു ഇക്കാര്യങ്ങൾ പറയുകയും പിന്നാലെ പൊലീസിൽ അറിയിക്കുകയും ചെയ്യും. തുടർന്ന് നാല് പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അച്ഛൻ, അച്ഛൻ്റെ സഹോദരീ ഭർത്താവ്, മകൻ എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ പിടിയിലാകാനുണ്ട്.

 14 year old girl raped by father and relatives in Alappuzha arrested in POCSO case

പേരാമ്പ്രയിലെ കല്യാണപ്പന്തലിൽ ലൈംഗിക അതിക്രമം;വയോധികനെതിരെ പോക്സോ കേസും ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും #Kozhikode


 കോഴിക്കോട്: പേരാമ്പ്രയിലെ വിവാഹ വീട്ടിൽ വെച്ച് ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് .

പേരാമ്പ്ര കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരൻ( 62 )എന്ന ആളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ അഞ്ചാം പീടികയിലെ കല്യാണപ്പന്തലിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അക്രമിച്ചെന്നാണ് കേസ്.

വിദ്യാർത്ഥിനി വിവരം സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുട്ടിയുടെ വീട്ടിൽ പൊലീസ് എത്തി മൊഴി എടുക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടർ കെ.സജി അഗസ്റ്റിൻ, എസ്.ഐ.എസ്.ഐ.ശ്രീജ എന്നിവരാണ്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. 14രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

 Sexual assault at a wedding venue in Perambra; Six years rigorous imprisonment and a fine of Rs. 10,000 in a POCSO case

ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ് #Palakkad

 


പട്ടാമ്പി:ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പോക്സോ കേസ് ചുമത്തി പട്ടാമ്പി കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്.

2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

 Sexual assault on 17 year old on bus Accused gets three years in prison

കണ്ണൂരിൽ നഗ്നദൃശ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ശല്യംചെയ്ത 18 കാരന്‍ അറസ്റ്റില്‍ #Kannur


കണ്ണൂർ:
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് നഗ്നദൃശ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. കുടിയാന്മല സ്വദേശിയായ അശ്വിൻ രമേശിനെയാണ് (18) പോക്സോ കേസിൽ വളപട്ടണം എസ്.ഐ വികാസ് അറസ്റ്റ് ചെയ്തത്.

സ്നാപ് ചാറ്റ് വഴി യുവതിയെന്ന വ്യാജേനെ പരിചയപ്പെട്ടാണ് 15കാരിയെ പ്രതി നവംബർ മുതൽ പിന്തുടർന്നത്. നഗ്ന വീഡിയോ ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുടിയാന്മല സ്വദേശിയായ  പ്രതിയെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിൽനിന്നാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

An 18 year old boy was arrested for harassing a girl in Kannur by sending her obscene videos and demanding nude photos


നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും. #POCSO

 


തളിപ്പറമ്പ്:
നാലാം ക്ലാസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ വയോധികന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ
 .ആലക്കോട് നെടുവോട്ട് പൂമംഗലോരകത്ത് മമ്മു (76)വിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി അനിത് ജോസഫ് ശിക്ഷിച്ചത്.

2025 ഫെബ്രുവരി 5 ന് രാവിലെ 8.50 നാണ് സംഭവം നടന്നത്. അന്നത്തെ ആലക്കോട് എസ്ഐ എം.പി. ഷാജി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

 Elderly man sentenced to two years in prison and Rs 50,000 fine for sexually assaulting fourth-grade girl by exposing her nakedness.

പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത്‌ പീഡിപ്പിച്ച സംഭവം;പീഡനംഅമ്മയുടെ അറിവോടെ #Kozhikode


കോഴിക്കോട് :പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കെതിരെ പയ്യോളി പൊലീസ് പോക്സോ കേസെടുത്തു.

വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48)നെതിരേയാണ് കേസെടുത്തത്. വ്യവസായിയായ ഇയാൾ വിദേശത്തുണ്ട്.

മാതാവിൻ്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. രണ്ടരവർഷമായി പീഡനം നടക്കുന്നതായി പറയുന്നു. പയ്യോളി പൊലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ പെണ്‍കുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി  കോടതി റിമാൻഡ് ചെയ്തു.

മാതാവിനെതിരേയും പോക്സോയാണ് ചുമത്തിയിട്ടുള്ളത്. കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 Incident of 12-year-old girl being raped by her mother's boyfriend; POCSO case registered against Vadakara native

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം;33-കാരൻ അറസ്റ്റിൽ #Kozhikode

 


കോഴിക്കോട്: എഞ്ചിനീയറിംഗ്  ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയിൽ വീട്ടിൽ അശ്വിൻ എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ കുടുംബവുമൊത്ത് താമസിച്ചു വരവെയാണ് ലൈംഗികാതിക്രമണം നടന്നത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. 2022 നവംബർ മുതൽ മൂന്ന് വർഷത്തോളം വിവിധ തവണകളായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. കുട്ടിക്ക് സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വീഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ ടിഎസ് ശ്രീജിത്തും സംഘവുമാണ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 Sexual assault on minor student in Kozhikode 33 year old engineering graduate arrested

പാനൂരില്‍ 12കാരിയെ പീഡനത്തിനിരയാക്കി; പോക്‌സോ കേസെടുത്തു. #Kannur

 


കണ്ണൂര്‍ : പാനൂരില്‍ 17കാരന്‍ 12കാരിയെ പീഡനത്തിനിരയാക്കി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡിസംബര്‍ 29 ന് പ്രതി പെണ്‍കുട്ടിയെ പാനൂരിലെ പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

പ്രതിക്കെതിരെ പോക്‌സോക്കേസ് ചുമത്തി.

POCSO has registered a case in Panur in which a 17-year-old man raped a 12-year-old girl.

സംരക്ഷിക്കേണ്ടവർ തന്നെ വഞ്ചിച്ചു...! ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പലിനും അധ്യാപകനും അഞ്ചുവർഷം കഠിനതടവ്

 


മുംബൈ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പലിനും അധ്യാപകനും അഞ്ച് വർഷം കഠിനതടവ്. മുംബൈ പ്രാക്സോ കോടതിയുടേതാണ് വിധി. ബധിരർക്കും അഫാസിക് വിഭാഗക്കാർക്കുമുള്ള സ്പെഷ്യൽ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ലോർഡു പാപ്പി ഗേഡ് റെഡ്ഡി (62), സ്കൂളിലെ അധ്യാപകൻ ദത്ത്കുമാർ ഭാസ്കർ പാട്ടീൽ (61) എന്നിവരെയാണ്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ (പോക്സോ) സെക്ഷൻ 10, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എന്നിവ പ്രകാരം കോടതി ശിക്ഷിച്ചത്.

'സ്കൂൾ ഒരു പുണ്യ സ്ഥാപനമാണ്. കുട്ടികൾ അധ്യാപകരെ വിശ്വസിക്കുകയും അവരെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുന്നു. ഈ വിശ്വാസം വഞ്ചിക്കപ്പെടുകയും ദൈവതുല്യനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്താൽ, ഇരകൾ ജീവിതകാലം മുഴുവൻ ഒരു ആഘാതം ഏറ്റുവാങ്ങേണ്ടിവരുമെന്നതിൽ സംശയമില്ല', കോടതി പറഞ്ഞു.

പ്രതികൾ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തു കുട്ടികളുടെ ശാരീരിക വൈകല്യം അനാവശ്യമായി മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി. 2013 മുതൽ 2014 നുമാണ് കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും അതേസമയം അധ്യാപകൻ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നമാണ് കേസ്. 

അഞ്ചുവർഷത്തെ തടവിന് പുറമെ, ഓരോ കുറ്റവാളിക്കും 25,000 രൂപ പിഴയും കോടതി വിധിച്ചു. അതേസമയം, പിഴ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇര നഷ്ടപരിഹാര പദ്ധതി  പ്രകാരം അധിക നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. 

Former principal and teacher sentenced to five years in prison for torturing disabled students

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്. #Kannur

 കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ്


ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ സ്വകാര്യ ബസിലെ ഡ്രൈവറായ യുവാവിനെതിരെയാണ് കേസെടുത്തത്.

കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സമയം വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങി കൊടുക്കുകയും പിന്നീട് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലും നവംബർ മാസത്തിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ കയ്യിൽ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് സ്കൂളിൽ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

pocso case

 

പാലത്തായി പീഢനം, പ്രതി പത്മരാജനെ പിരിച്ചുവിട്ട് സ്ക്കൂൾ മാനേജ്മെന്റ്. #Palathayi_Pocso_Case


പാലത്തായി പോക്സോ കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ അധ്യാപകനെ സർവീസില്‍ നിന്ന് നീക്കാൻ സ്കൂള്‍ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദേശം നല്‍കിയിരുന്നു. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു പത്മരാജൻ.

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2) (എഫ്‌), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്‌, എല്‍, എം) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്‌ പത്മരാജനെതിരെ തെളിഞ്ഞത്‌. തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു.

അധ്യാപകനായിരുന്ന കെ പത്മരാജൻ ശുചിമുറിയില്‍ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂർ പോലീസ്‌ 2020 മാർച്ച്‌ 17നാണ്‌ കേസെടുത്തത്‌. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന്‌ ഏപ്രില്‍ 15ന്‌ പ്രതിയെ പോലീസ് അറസ്റ്റു ചെയ്‌തു. 

ആലുവയിലെ നാലുവയസുകാരിയുടെ കൊലപാതകം, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. #Aluva_Crime_Case

 


എറണാകുളം : ആലുവയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ ഏക പ്രതി. കുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

മെയ് 19 നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ അമ്മ തന്നെയാണ് മൂഴിക്കുളം പാലത്തിന് സമീപം ചാലക്കുടി പുഴയിലേക്ക് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചെങ്ങമനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഫോറൻസിക് സർജൻ ലിസ ജോൺ, കുട്ടി പീഡനത്തിന് ഇരയായതായി പോലീസിനെ അറിയിച്ചു. തുടർന്ന്, കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുക്കളുടെ ചോദ്യം ചെയ്യലിൽ നിന്ന്, സംശയങ്ങൾ പ്രതി പിതൃസഹോദരനിലേക്ക് മാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കേസിൽ ചെങ്ങമനാട് പോലീസും പോക്സോ കേസിൽ പുത്തൻകുരിശ് പോലീസുമാണ് അന്വേഷണം നടത്തിയത്. പോക്സോ കേസിൽ പുത്തൻകുരിശ് പോലീസും മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം 15-കാരിയെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു : ഒത്താശ ചെയ്തത് സ്വന്തം മാതാവ്‌ #crime

 

 


 പത്തനംതിട്ട: പതിനഞ്ചുകാരിയെ അമ്മയുടെ ഒത്താശയോടെ മൂന്നാറിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഒരു യുവാവ് അറസ്റ്റിലായി. ഇലന്തൂർ ഇടപ്പരിയാരം വല്യകാലായിൽ സ്വദേശി അമൽ പ്രകാശി (25) നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ 35 വയസ്സുള്ള അമ്മയെയും അറസ്റ്റ് ചെയ്തു. അമൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സന്ദേശങ്ങൾ അയച്ചുകൊണ്ട് സമീപിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായി.

അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിക്ക് താലിചാര്‍ത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം വൈകീട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോയി.
 

ഞായറാഴ്ച രാവിലെ, മൂന്നാർ പട്ടണത്തിനടുത്തുള്ള ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് അവിടെ താമസിച്ചു. കുട്ടിയുടെ അമ്മ ടോയ്‌ലറ്റിൽ ആയിരിക്കുമ്പോൾ അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലയാലപ്പുഴ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കാണാതായതിനെക്കുറിച്ചായിരുന്നു കേസ്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ 7 മണിയോടെ അവിടെ എത്തി മൂന്ന് പേരെയും കണ്ടെത്തി.

പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലേക്ക് കൊണ്ടുപോയി. സംരക്ഷണ ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

പോക്സോ കേസിൽ ഫുട്‌ബോള്‍ കോച്ച് റിമാൻഡിൽ #pocsocase

 
 

 


തളിപ്പറമ്പ്:
ഫുട്‌ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34) വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി. ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇന്നലെയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. 2022ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ ൾ ഡൗൺലോഡ് ചെയ്‌ത്‌ കാ ണുന്നത് പോക്സോ കുറ്റം -സുപ്രീംകോടതി... #Supreme_Court

 

ന്യൂ ഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗ ൺലോഡ് ചെയ്ത്‌ത്‌ കാണുന്നത് പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരവും വിവരസാങ്കേതിക നിയമപ്ര കാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 

കുട്ടികളുടെ അശ്ലീ ല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു. 

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് എസ്. ഹ രീഷെന്ന 28 കാരനെതിരെയുള്ള കേസാണ് ജനുവരി 11ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്, ഡൽഹിയിലെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്നീ സർക്കാരിതര സംഘടനകളാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. 

പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു; പിന്നാലെ പെൺകുട്ടിയുമായി മുങ്ങി... #Crime_News

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു. പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
തമിഴ്നാട്ടില്‍, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസില്‍ പിടിയിലായത്.
പെണ്‍കുട്ടിയും വെങ്കട്ടുംതമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ പരാതിനല്‍കി. പോക്‌സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവര്‍ഷം ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടര്‍ന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ശനിയാഴ്ച രാത്രി ഇരുവരെയും ഒരുമിച്ചുകണ്ടു. ഇതിനെ ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് മരിച്ചത്.

അതിനുശേഷം പെണ്‍കുട്ടിയെയുംകൊണ്ട് വെങ്കട്ട് സ്ഥലംവിട്ടു. ഞായറാഴ്ച ബെംഗളൂരുവില്‍വെച്ച് പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0