ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 29 ഏപ്രിൽ 2023 | #News_Highlights

● ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്നും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തത് സുപ്രീം കോടതി ഇടപെടലോടെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഒരു FIR.

● സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ രക്ഷാദൗത്യവുമായെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം.

● സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ്‌ പായ്‌വഞ്ചിയോട്ടത്തിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കക്കാരി കേസ്‌റ്റൺ ന്യൂഷഫർ. ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും പിന്തള്ളിയാണ്‌ ഫിനിഷ്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ്‌. മത്സരത്തിൽ പങ്കെടുത്ത ഏകവനിതയായിരുന്നു. ഇന്ത്യൻ നേവി റിട്ട. കമാൻഡറായ മലയാളി അഭിലാഷ്‌ ടോമിയാണ്‌ രണ്ടാംസ്ഥാനത്ത്‌.

● അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത (ക്രൂഡ്‌) എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. 17 ദിവസത്തിനിടെ ഒരു വീപ്പ എണ്ണയ്ക്ക് 8.54 ഡോളറാണ്‌ (ഏകദേശം 689 രൂപ) കുറഞ്ഞത്. മൂന്നുദിവസമായി വില 80 ഡോളറിൽ താഴെയാണ്.

● വിദ്വേഷ പ്രസംഗം നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗം മതേതര നിലപാടിന് കളങ്കം ചാര്‍ത്തുമെന്നും കോടതി പറഞ്ഞു.

● ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ.

● ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എംപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖരും താരങ്ങളും.

നിങ്ങളുടെ വീട്ടിൽ 'ലിക്വിഡ് മണി' ഉണ്ടോ ? ആദായനികുതി വകുപ്പ് വീട്ടിൽ പണം സൂക്ഷിക്കുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്... പരിധി ഇവിടെ പരിശോധിക്കുക | #Cash_Limit_At_Home:

നിങ്ങളുടെ വീട്ടിൽ കൂടുതൽ പണം സൂക്ഷിക്കുകയാണെങ്കിൽ, തീർച്ചയായും ഈ വാർത്ത വായിക്കുക. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിങ്ങളുടെ വീട്ടിൽ എത്ര പണം സൂക്ഷിക്കാം എന്നാണ്.  താഴെയുള്ള ഈ വാർത്തയിൽ നമുക്ക് അറിയാം.

 ഇന്നത്തെ കാലഘട്ടത്തിൽ, ഡിജിറ്റൽ ഇടപാടുകളുടെ പ്രവണത രാജ്യത്ത് വർദ്ധിച്ചിട്ടുണ്ടാകാം, പക്ഷേ ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ അടിയന്തര ഘട്ടത്തിൽ പണത്തെ മാത്രം ആശ്രയിക്കുന്നു.  ഇക്കാരണത്താൽ ആളുകൾ അവരുടെ വീട്ടിൽ പണം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു.  എന്നിരുന്നാലും, വീട്ടിൽ പണം സൂക്ഷിക്കുന്നത് നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ  അറിയൂ.  ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ വായിക്കാം..


 എത്ര പണം സൂക്ഷിക്കാം?

 നിയമങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് ആവശ്യമുള്ളത്ര പണം വീട്ടിൽ സൂക്ഷിക്കാം.  ഇത് സംബന്ധിച്ച് സർക്കാർ പരിധി നിശ്ചയിച്ചിട്ടില്ല, എന്നാൽ നിങ്ങളുടെ പക്കൽ പണമുണ്ടോ, അത് എവിടെ നിന്ന് വന്നു, അതിന്റെ ഉറവിടം എന്താണ് എന്നതാണ് വ്യവസ്ഥ.  അതിനെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ഉണ്ടായിരിക്കണം.

 നികുതി നൽകണം : 

 നിങ്ങളുടെ പക്കൽ വലിയ തുകയുണ്ടെങ്കിൽ, അതിന് മുഴുവൻ നികുതിയും നൽകണം.  ഇതോടെ, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം, അതുവഴി ആദായനികുതി വകുപ്പ് ആവശ്യപ്പെടുമ്പോൾ പണവുമായി ബന്ധപ്പെട്ട ഏത് വിവരവും നിങ്ങൾക്ക് എളുപ്പത്തിൽ നൽകാൻ കഴിയും.

 ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിഴ ചുമഴ്ത്തിയേക്കാം..

 നിങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും വൻതോതിൽ പണം കണ്ടെത്തുകയും ചെയ്താൽ.  ഇതോടൊപ്പം, ആ പണത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ കനത്ത പിഴ നൽകേണ്ടി വന്നേക്കാം.  റെയ്ഡിൽ പിടിച്ചെടുത്ത തുകയുടെ 137 ശതമാനം വരെ പിഴ ചുമത്താം.

 പണമിടപാടുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ : 

 ഒറ്റയടിക്ക് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ പാൻ കാർഡ് കാണിക്കേണ്ടിവരും.
 - ഷോപ്പിംഗ് സമയത്ത് കേസിൽ 2 ലക്ഷത്തിൽ കൂടുതൽ പണം നൽകാനാവില്ല.  ഇതിനും നിങ്ങൾ പാൻ, ആധാർ എന്നിവ കാണിക്കണം.

 ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 20 ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ, പാൻ, ആധാർ എന്നിവ ബാങ്കിൽ കാണിക്കേണ്ടിവരും.

#Perumbavoor : പെരുമ്പാവൂരിൽ ചൂളയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം, അവശിഷ്ടമായി ലഭിച്ചത് കണ്ടാൽ ആരുടെയും കണ്ണ് നിറയും..

പെരുമ്പാവൂരിൽ മാലിന്യം കത്തുന്ന ചൂളയിൽ വീണ അതിഥിയുടെ മൃതദേഹം കണ്ടെത്തി.  യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.  കാലിന്റെ അസ്ഥി ലഭിച്ചു.

  ഇന്നലെ രാവിലെ ഏഴിന് പെരുമ്പാവൂർ ഓടക്കാലിലായിരുന്നു അപകടം.  15 അടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് നസീർ വീണത്.  തീ അണയ്ക്കുന്നതിനിടെ നസീർ കുഴിയിൽ വീഴുകയായിരുന്നു.  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 ഏപ്രിൽ 2023 | #News_Headlines

● അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. അരിക്കൊമ്പനെ ഉടൻ മയക്കുവെടിവയ്ക്കും. ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഇറക്കി. മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തിയ ശേഷം ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യ മേഖലയിലേക്ക് തിരിച്ചു. ദൗത്യ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

● ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെഎസ്‌ആർടിസി കൊറിയർ സർവീസ്‌ ആരംഭിക്കുന്നു. ഡിപ്പോ ടു ഡിപ്പോ എന്നനിലയിലാണ്‌ സാധനങ്ങളും കവറുകളും ആദ്യഘട്ടത്തിൽ എത്തിക്കുക.

● ഇരുചക്രവാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടികളെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കേന്ദ്രനിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

● ഗോൾഡൻ ഗ്ലോബ് റേസില്‍ മലയാളി നാവികൻ അഭിലാഷ് ടോമി ശനിയാഴ്ച തീരം തൊടും. രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് അഭിലാഷ് ടോമിയുടെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്തേക്ക് അടുക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ഏപ്രിൽ 2023 | #News_Headlines

● സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒൻപത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. ഓപ്പറേഷൻ കാവേരി എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ സംഘത്തിൽ അഞ്ച് പേരടങ്ങുന്ന കുടുംബം അടക്കം 19 മലയാളികളുമെന്ന് സൂചന.

● രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം, എന്നാൽ കേരളത്തിനായി ഒരൊറ്റ കോളേജും അനുവദിച്ചില്ല.

● സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു.

● മലയാള സിനിമയിൽ ചിരി പടർത്തിയ നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്‌ മേയ്‌ത്ര ആശുപത്രിയിൽ ബുധൻ പകൽ 1.10 ന്‌ ആയിരുന്നു മരണം.

● കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾ. ആദ്യഘട്ട പ്രവർത്തനം ജൂൺ അഞ്ചിന്‌  പൂർത്തിയാക്കാനും തദ്ദേശമന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. അടുത്ത മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കും.

● സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കിയ ഉത്തരവില്‍ കേരളമുള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് ഇളവുകള്‍ അനുവദിച്ച് സുപ്രീം കോടതി.

നടൻ മാമുക്കോയ ഇനി ഓർമ്മ #RIPActorMamukoya

നടൻ മാമുക്കോയക്ക് വിട

#മാമുക്കോയ #Mamukkoya #Mamukoya #PassedAway #Obitiary #RIPMamukoya #malayoramnews #Malayoram


#Exclusive_News : റോഡുവക്കിൽ പതിയിരിക്കുന്നത് മാരക രോഗങ്ങൾ, കണ്ണൂർ ഒടുവള്ളിയിൽ തള്ളിയത് സിറിഞ്ചും സൂചിയും ഉൾപ്പടെ മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങൾ..

ആലക്കോട് : പാതയോരങ്ങളിൽ തള്ളുന്നത് പ്ലാസ്റ്റിക്കും കുപ്പികളും സാനിറ്ററി നാപ്കിനുകളും മാത്രമല്ല മാരക രോഗങ്ങൾ പടർത്തുവാൻ വരെ ശേഷിയുള്ള സിറിഞ്ചും സൂചിയും ബ്ലഡ് സാമ്പിൾ കണ്ടയ്നർ ഉൾപ്പടെയുള്ള മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങളും.

ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് ഒരു പുതുമയല്ലാത്ത കാഴ്ച ആയി മാറിയപ്പോഴാണ്, അവയുടെ ദൂഷ്യ ഫലങ്ങൾ നമ്മൾ അനുഭവിച്ചു തുടങ്ങിയപ്പോഴാണ് മാലിന്യങ്ങളെ ഉറവിട സംസ്‌കരണം എന്ന രീതിയിലേക്ക് വരാൻ  ആരംഭിച്ചത്. അതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശുചിത്വ കേരളം മിഷനിൽ ഉൾപ്പെടുന്ന ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് സംസ്ക്കരിക്കുന്ന പ്രവർത്തനങ്ങൾ തുടരുമ്പോഴാണ് സമൂഹത്തിനാകെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മാരക രോഗങ്ങൾ ഉൾപ്പടെ പടർത്തുവാൻ കാരണമായേക്കാവുന്ന ലാബുകളിൽ നിന്നുള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ വഴിയരികിൽ തള്ളിയിരിക്കുന്നത്.
തളിപ്പറമ്പിൽ നിന്നും ജില്ലാ അതിർത്തിയായ വായിക്കമ്പ വരെ പോകുന്ന പ്രധാന പാതയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവള്ളിതട്ട് ഹാജിവളവിലാണ് ഇത്തരത്തിൽ അതീവ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങൾ വളരെ അലക്ഷ്യമായി തള്ളിയിരിക്കുന്നത്. കാൽനട യാത്രക്കാർ ഉൾപ്പടെ കടന്നുപോകുന്ന വഴിയിലാണ് സിറിഞ്ചും സൂചിയും ബ്ലേഡും ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടുത്തം ഉണ്ടായിരുന്നു.
തീ പിടുത്തത്തിൽ വളർന്നുനിന്ന കാടും പുല്ലുകളും കത്തി നശിച്ചപ്പോഴാണ് കെട്ടുകളായി ഉപേക്ഷിച്ച നിലയിൽ ഇത്തരം മാലിന്യങ്ങൾ കണ്ടെത്തിയത്. ഫയര്ഫോഴ്സ്ഉം നാട്ടുകാരും ഒരുമിച്ച് പരിശ്രമിച്ചാണ് തീപിടുത്തം തടയാനായത്. ഈ സമയത്ത് പലരും ഇവയിൽ സ്പർശിച്ചിട്ടുണ്ടാകാം എന്നത് ഭീതിയുണർത്തുന്ന കാര്യമാണ്.
ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വിഷയം എത്തേണ്ടതും കാരണക്കാരെ കണ്ടുപിടിച്ച് സമൂഹത്തിൽ വൻ പ്രത്യാഘാതം സൃഷിട്ടിച്ചേക്കുന്ന ഇത്തരം പിതൃശൂന്യ പ്രവർത്തനങ്ങൾ നടത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 ഏപ്രിൽ 2023 | #News_Headlines

● പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11.00ന് സെൻട്രൽ കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും.

● സൗന്ദര്യസംഗമക്കാഴ്‌ചകളിലലിയാൻ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി. ഇനി നാടും നഗരവും പൂര ലഹരിയിലേക്ക്‌.

● സംസ്ഥാനത്ത്‌ മോട്ടോർ വാഹന വകുപ്പ്‌ പുതിയ കാമറകൾ സ്ഥാപിച്ചതിന്‌ പിന്നാലെ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്‌. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയി.

● മോഡി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്ന കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി.

● ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

#Toyota_Vacancies : ടൊയോട്ട കമ്പനിയുടെ പുതിയ പ്ലാന്റിൽ ജോലി ഒഴിവ്.. യാഥാർഥ്യം എന്ത് ? ഫാക്റ്റ് ചെക്കിൽ സത്യമറിയാം..

ടൊയോട്ട കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഐടിഐ, ഡിപ്ലോമ വിദ്യാർഥികളുടെ അറിവിലേക്കായി പ്രവഹിക്കുന്ന സോഷ്യൽ മീഡിയ മെസ്സേജുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ ഫാക്റ്റ് ചെക്ക്.

മെസ്സേജ് ഇതാണ് : 
📢🔊 സുഹൃത്തുക്കളെ... ബാംഗ്ലൂരിൽ പുതിയ ടൊയോട്ട പ്ലാന്റ് തുറക്കുന്നു... ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.. എല്ലാ ഐടിഐ, ഡിപ്ലോമ വിദ്യാർത്ഥികളെയും അറിയിക്കുക, അഭിമുഖം വരുന്ന തിങ്കളാഴ്ച നടക്കും... (28ന്) നേരിട്ടുള്ള പരീക്ഷ വിജയിച്ചാൽ.. ഇന്റർവ്യൂ ഇല്ല . പ്രതിമാസം 35000 ശമ്പളത്തിൽ ഒരു വർഷത്തെ പരിശീലനം. പരിശീലനത്തിനു ശേഷം ആരംഭിക്കുന്ന ശമ്പളം പ്രതിമാസം 46000 ആയിരിക്കും. ദയവായി നിങ്ങളുടെ ലിസ്റ്റിലേക്ക് പ്രചരിപ്പിക്കുക, ആവശ്യമുള്ളവർ കോർപ്പറേറ്റ് എച്ച്ആർ സൗമ്യയെ ബന്ധപ്പെടുക..
PH: 9741927426, 99869 65025: ടൊയോട്ട ജിഗ്
ഇക്കാര്യത്തിൽ എന്ത് സഹായത്തിനും നാഗേന്ദ്രനെ വിളിക്കുക
9845005321.
കൂടുതൽ ഷെയർ ചെയ്യുക ഇത് പലർക്കും ഉപകാരപ്പെടും.

ഇതിന്റെ ഇംഗ്ളീഷ് പരിഭാഷയും പ്രചരിക്കുന്നുണ്ട് :

📢🔊 FRIENDS... NEW TOYOTA PLANT OPENING IN BANGALORE... INAUGURATION CEREMONY STARTED.. ANNOUNCE ALL ITI AND DIPLOMA STUDENTS INTERVIEW WILL BE ON COMING MONDAY... (28TH) IF DIRECT EXAMINATION APPROVED.. NO INTERVIEW .  35000 per month salary for one year training.  Starting salary after training will be 46000 per month.  Please spread to your list and those who need contact Corporate HR Soumya..
  PH: 9741927426, 99869 65025: TOYOTA JIG
  Call Nagendran for any help in this regard
  9845005321.

  Share more it will be useful to many.
പല ഒഫീഷ്യൽ ഗ്രൂപ്പുകൾ വഴിയും ഇത് പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത ഒരു സ്‌ക്കാം ആണ് എന്ന് മനസ്സിലാക്കുക. വർഷങ്ങൾക്ക് മുൻപ് തന്നെ ഇത് പ്രചരിച്ചിരുന്നതും, ആ സമയത്ത് തന്നെ ടൊയോട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇതിന്റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചതുമാണ്, മാത്രമല്ല ഇതിൽ പറഞ്ഞിരിക്കുന്നത് ഏത് മാസം ആണെന്നോ ദിവസം ആണെന്നോ വ്യക്തമല്ല എന്നതും ഇത്.ഒരു വ്യാജ വാർത്ത ആണെന്നതിന്റെ സൂചനയാണ്.
ടൊയോട്ട ഗ്രൂപ്പിന്റെ ഒഫീഷ്യൽ പേജിൽ ഇതിനെ കുറിച്ച് കമ്പനി തന്നെ മുന്നറിയിപ്പ് നൽകിയത് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://tiei.toyota-industries.com/

ഇത്തരത്തിലുള്ള മെസ്സേജുകൾ വഴി തൊഴിൽ അന്വേഷകരെ തെറ്റിദ്ധരിപ്പിക്കുകയോ കമ്പനിയുടെ വിശ്വാസ്യത തകർക്കുകയോ വ്യക്തി വിവരങ്ങൾ ചോർത്തി മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത് എന്ന് ഊഹിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി വെബ്‌സൈറ്റിൽ പറയുന്നു.

Conclusion : 
വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനായി തെറ്റായ വിവരങ്ങൾ നൽകി വിദ്യാർഥികളുടെയും തൊഴിൽ അന്വേഷകരുടെയും ആവശ്യത്തെ ചൂഷണം ചെയ്യുവാനുള്ള മാർഗ്ഗമാണ് ഇത്തരം മെസ്സേജുകൾ എന്ന്‌ ഞങ്ങളുടെ ഫാക്റ്റ് ചെക്കിൽ മനസ്സിലായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 ഏപ്രിൽ 2023 | #News_Headlines

● ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടർത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന അഞ്ച് അടി അഞ്ച് ഇഞ്ചുകാരൻ ഇന്ന് 50 പിറന്നാളിന്റെ നിറവിൽ.

● രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോ, ബിജെപിയുടെ യുവം കോണ്‍ക്ലേവ് എന്നിവയാണ് കൊച്ചിയിലെ മുഖ്യപരിപാടികള്‍.

● സർക്കസ് കുലപതി ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെതിരെ  കേസെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ ഗുസ്‌തി താരങ്ങൾ വീണ്ടും സമരം തുടങ്ങി.

● സര്‍വീസിന് സജ്ജമായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം 25ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ആദ്യ ബോട്ട് വൈപ്പിനിലേക്ക് തിരിക്കും.

#YoungIndiaAskThePM : ഉത്തരം പറയൂ മോഡി ! നരേന്ദ്രമോദിയോടും ബിജെപിയോടും 100 ചോദ്യങ്ങളുമായി യുവജനങ്ങളുടെ വ്യത്യസ്ഥമായ പ്രതിഷേധം.

തൊഴിൽ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ ഭാരതത്തിലാകെ ഉണ്ടായ ദുരിത അവസ്ഥകളെ തുറന്ന് കാണിക്കുവാനായി യുവജന സംഘടനയായ ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'യങ് ഇന്ത്യ ആസ്‌ക്ക് ദി പിഎം' എന്ന പരിപാടി വ്യത്യസ്തമായി.
ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവർണ്മെന്റിന്റെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളെയും യുവജനങ്ങളോട് ചെയ്യുന്ന ദ്രോഹങ്ങൾക്കെതിരെയും യുവജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.


മാധ്യമങ്ങൾക്കോ യുവജനങ്ങൾക്കോ മുന്നിൽ വരാതെ സ്‌ക്രിപ്റ്റ് പ്രകാരം മാൻ കി ബാത്ത് തുടങ്ങിയ റേഡിയോ പരിപാടികളിലൂടെയും പ്രമോഷൻ വർക്കുകളിലൂടെയും മാത്രം പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ എത്തുന്നതിനാൽ ജനങ്ങളുടെ ചോദ്യങ്ങളെ നേരിടേണ്ടുന്ന യാതൊരു അവസരവും ഇല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾ അവർക്ക് ചോദിക്കേണ്ടുന്ന ചോദ്യങ്ങളെ പൊതുവേദിയിൽ ചോദിച്ച് കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുവാനാണ് ഡിവൈഎഫ്ഐ ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്.

ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐയുടെ നേതാക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് യുവജനങ്ങൾ പങ്കാളികളായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 23 ഏപ്രിൽ 2023 | #News_Headlines

● സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്.

● സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും. വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരും. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

● രാജ്യത്തെ ആദ്യ വാട്ടർമെട്രോ കൊച്ചിയിൽ യാത്ര തുടങ്ങുന്നു.
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനം 25-ന് നടക്കും. കൊച്ചിയിലെ ഏറെനാളായുള്ള യാത്രാക്ലേശത്തിനാണ് ഇതിലൂടെ പരിഹാരമാവുന്നത്. 26-ന് ഹൈക്കോർട്ട്-വൈറ്റില ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. 

● എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്ര സർക്കാറിൻഡതിരെ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അധ്യാപകരും.

● രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതലാണ്. 42 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

● സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലാണ് മടക്കയാത്ര.  എട്ട് മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 ഏപ്രിൽ 2023 | #News_Headlines

● എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് ഡയറി, അനുബന്ധരേഖകൾ, തൊണ്ടി സാധനങ്ങൾ എന്നിവയടക്കം ഉടനടി എൻഐഎക്ക് കൈമാറാനാണ് നിർദേശം.

● 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 49 സിആർപിഎഫ്‌ ജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ടത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മൂലമാണെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ കാശ്‌മീർ ഗവർണർ സത്യപാൽ മാലിക്കിന്‌ സിബിഐ നോട്ടീസ്‌.

● പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങും കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ മാറ്റം വരുത്തി. ഏപ്രില്‍ 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്.

● ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡൊമനിക് റാബ് രാജി വെച്ചു. സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് രാജി. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയെ ഡൊമനിക് റാബ് രാജി പ്രതികൂലമായി ബാധിച്ചേക്കും.

● രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 11,692 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പോസിറ്റീവിറ്റി നിരക്ക് 5.09 ശതമാനമാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 ഏപ്രിൽ 2023 | #News_Headlines

● സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത. 30 മുതൽ 40 വരെ കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

● നാസയുടെ കാലഹരണപ്പെട്ട റെസി എന്ന കൃതൃമോപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ വീണേക്കും എന്ന് സൂചന. 2002 ൽ സൂര്യനെപ്പറ്റി പഠിക്കാനായാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 2018 മുതൽ പ്രവർത്തനം നിലച്ചിരുന്നു.

● നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാണെന്ന വാദങ്ങൾ തെറ്റാണെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്.

● മഹാസമുദ്രങ്ങൾ പായ്‌വഞ്ചിയിൽ ഒറ്റയ്‌ക്ക്‌ താണ്ടുന്ന സാഹസികയാത്രയായ ഗോൾഡൻ ഗ്ലോബിൽ മലയാളിയായ അഭിലാഷ്‌ ടോമി ആദ്യമായി മുന്നിൽ. യാത്ര 226 ദിവസം പിന്നിടുമ്പോഴാണ്‌ ഇന്ത്യൻ നേവി റിട്ട. കമാൻഡറായ അഭിലാഷിന്റെ കുതിപ്പ്‌.

● സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു.

● മില്‍മയുടെ പച്ചക്കവറിൽ നൽകുന്ന റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ അറിയിക്കുന്നതില്‍ മിൽമക്ക് വീഴ്ച സംഭവിച്ചതായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

#Kizhakkekotta : തിരുവനന്തപുരം കിഴക്കേ കോട്ടയിൽ വൻ അഗ്നിബാധ.

തിരുവനന്തപുരം : കിഴക്കേ കോട്ടയിൽ വൻ തീപിടിത്തം.  അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നത് തുടരുകയാണ്.  നാല് കടകൾ കത്തിനശിച്ചു.

  തീപിടിത്തമുണ്ടായ ജ്യൂസ് കട പൂർണമായും കത്തിനശിച്ചു.  തീപിടിത്തമുണ്ടായ ഉടൻ മറ്റ് കടകളിലെ സാധനങ്ങൾ പൂർണമായും കത്തിനശിക്കാതിരിക്കാൻ മാറ്റി.  സമീപത്ത് ബസ് കാത്തിരിപ്പുകേന്ദ്രം ഉള്ളതിനാൽ ആളുകളെ ഒഴിപ്പിച്ചു.

  തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

പുൽവാമയിൽ സംഭവിച്ചത് എന്ത്, കേന്ദ്ര സർക്കാരിനെതിരെയുള്ള വെളിപ്പെടുത്തലിന്മേൽ സമ്മർദ്ധത്തിലായി ബിജെപി. #BJP

2019ലെ പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പരാമർശം രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമായി.  സുരക്ഷാ വീഴ്ചയാണ് 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിലേക്ക് നയിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മാലിക് അവകാശപ്പെട്ടു.  യാത്ര ചെയ്യാൻ ഒരു വിമാനം ആവശ്യപ്പെട്ട് അർദ്ധസൈനിക സേനയുടെ അഭ്യർത്ഥന സർക്കാർ നിരസിച്ചതാണ് ജവാന്മാർ റോഡ് മാർഗം യാത്ര ചെയ്യാൻ ഇടയാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 ജമ്മു കശ്മീർ മേഖലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവരമില്ലെന്നും ദ വയറിന് നൽകിയ അഭിമുഖത്തിൽ മാലിക് ആരോപിച്ചു.

 സർക്കാരിനെ പുകഴ്ത്തിയ അദ്ദേഹത്തിന്റെ മുൻകാല പരാമർശങ്ങൾ ഉദ്ധരിച്ച് ഭരണകക്ഷിയായ ബി.ജെ.പി പറഞ്ഞു, അദ്ദേഹത്തിന്റെ "യു-ടേൺ" അദ്ദേഹത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.  ബിജെപിയുടെ ഐ-ടി വകുപ്പ് മേധാവി അമിത് മാളവ്യ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തുന്ന മാലിക്കിന്റെ നിരവധി പഴയ ക്ലിപ്പുകൾ പങ്കിട്ടു.




 രാഹുൽ ഗാന്ധിയെ "രാഷ്ട്രീയ ജുവനൈൽ" എന്ന് വിളിക്കുന്നതിനൊപ്പം, മോദി സർക്കാർ അസാധുവാക്കിയ ആർട്ടിക്കിൾ 370-നെ താൻ (ഗാന്ധി) പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാൽ, തിരഞ്ഞെടുപ്പ് സമയത്ത് ആളുകൾ അദ്ദേഹത്തെ "ചെരുപ്പ് കൊണ്ട് അടിക്കും" എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കുന്നു.



     അഗർ ഹമാരേ ജവാനോം കോ എയർക്രാഫ്റ്റ് മിൽ ജാതാ തോ ആതങ്കി സജിഷ് നാക്കാം.

     നിങ്ങൾ ഈ ഗലതിക്കായി ഒരു നിമിഷം ലെന ഥാ കൂടാതെ ആപനെ നാ സിർഫ് ഈ ബാത്ത് കോ യൗവ്വനം ചെയ്യുന്നു.

     പുലവാമ സത്യപാൽ… pic.twitter.com/6qBVTpMqtk
     — കോൺഗ്രസ് (@INCindia) ഏപ്രിൽ 14, 2023

 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ വ്യക്തിപരമായ പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദി സംഭവത്തെ അടിച്ചമർത്തുകയാണെന്ന് മാലിക്കിന്റെ ആരോപണങ്ങൾ ആവർത്തിച്ച കോൺഗ്രസ് പാർട്ടി ആരോപിച്ചു.  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഏറ്റവും കുറഞ്ഞ ഭരണവും പരമാവധി നിശ്ശബ്ദതയുമാണ് പുലർത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് കുറ്റപ്പെടുത്തി, സംഭവത്തിൽ മാലിക് നടത്തിയ അവകാശവാദങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു.

 പുൽവാമ ആക്രമണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ ഭരണകക്ഷിയായ ബിജെപി നിശബ്ദരാക്കുകയും രാജ്യദ്രോഹികളെന്ന് വിളിക്കുകയും ചെയ്തുവെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

 പുൽവാമ ആക്രമണം തടയുന്നതിൽ ബിജെപി സർക്കാരിന്റെ കഴിവുകേടിനെക്കുറിച്ച് ഉത്തരം പറയണമെന്നും സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു.

     CRPF ന്റെ വീര ജവാനോം ജബ് എയർക്രാഫ്റ്റ് മാംഗകളോ അല്ല ദിയാ ഗയാ ?
     हमारे शीदों क शाहदत का जिम्मेदार कौन ?  pic.twitter.com/56Di7MK0qs
     — മനോജ് കാക്ക (@ ManojSinghKAKA) ഏപ്രിൽ 14, 2023

 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ചാവേർ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് 40-ലധികം സൈനികർ കൊല്ലപ്പെട്ടു. തിരിച്ചടിയിൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടു.



#Fishing : കടലിലും ചൂട് കൂടുന്നു, മത്സ്യബന്ധനം നടത്താനാവാതെ തൊഴിലാളികൾ.

മത്സ്യം ലഭിക്കാത്തതിനാൽ മാസങ്ങളായി കടലിൽ മത്സ്യബന്ധനം നടത്താൻ കഴിയാതെ സംസ്ഥാനത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.  ഈ വർഷത്തെ കൊടുംചൂട് മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

  കൊടുംചൂടുള്ളതിനാൽ രാത്രിയിൽ മാത്രമാണ് ഏതാനും ചെറുവള്ളങ്ങൾ കടലിൽ ഇറങ്ങുന്നത്.  കുറഞ്ഞ മത്സ്യം ലഭിക്കുന്നു.  കടലിലെ ചൂട് വർധിക്കുന്നതിനാൽ പകൽ സമയങ്ങളിൽ മത്സ്യങ്ങൾ കടലിൽ തങ്ങാറില്ലെന്നും ഇതുമൂലം പകൽ സമയങ്ങളിൽ മീൻ പിടിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.  കടലിൽ മത്സ്യം കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാർബറുകളിൽ നിന്നുള്ള വലിയ ബോട്ടുകൾക്കൊന്നും കടലിൽ പോകാൻ കഴിയാതെ മാസങ്ങളായി.

  നിലവിൽ ഉൾനാടൻ മത്സ്യബന്ധന മേഖലയിലും ഇതുതന്നെയാണ് സ്ഥിതി.  മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും ബന്ധപ്പെട്ടവരും മറ്റ് മേഖലകളിൽ ജോലി നോക്കുകയാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ഏപ്രിൽ 2023 | #News_Headlines

● സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷ വഹിക്കുന്ന ഭരണ ഘടനാ ബെഞ്ചിലാണ് വാദം കേള്‍ക്കുന്നത്.

● വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി. 9.30നാണ് തിരികെ എത്തിയത്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക 12.20ന് കണ്ണൂരെത്തി. ആദ്യ യാത്രയ്ക്ക് വേണ്ടിവന്നത് 7.10 മണിക്കൂർ.

● ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം.
ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

● പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെന്ന്‌ തുറന്നടിച്ച്‌ മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്ചൗധരി.

● കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട്‌ ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്‌ അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി. താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭാസമാണിത്‌.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 17 ഏപ്രിൽ 2023 | #News_Headlines

● സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു. 13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായത്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

● സമാജ്‌വാദി മുന്‍ എംപി അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവം റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കും.

● ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം ചുമത്തി.

● ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ പടയോട്ടം. ചാമ്പ്യൻമാരായ ഗുജറാത്ത് ടെെറ്റൻസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി. നാലാം ജയത്തോടെ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്നു സഞ്ജു സാംസണും കൂട്ടരും.

● പടക്കത്തിന്റെ ഉപയോഗം അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനം. 2010 മുതൽ വിഷു ആഘോഷവേളയിൽ കണ്ണൂരിലെ വായുവിന്റെ നിലവാരം അടിസ്ഥാനമാക്കിയാണ്‌ പഠനം നടത്തിയത്‌.

#Mangara_Puzha : ജല സമൃദ്ധമായ പുഴ ഓർമ്മ മാത്രം, ഇന്ന് വെറും പാറ കൂട്ടങ്ങൾ.. മംഗര പുഴയുടെ ദുരവസ്ഥ മാറ്റാൻ ജനകീയ സമിതി.

ആലക്കോട് : അനധികൃത ജലമൂറ്റലും വരൾച്ചയും മൂലം ഒഴുക്ക് നിന്ന കുപ്പം പുഴയുടെ ദുരവസ്ഥയെതുടർന്ന് പുഴസംരക്ഷണ സമിതിയുടെയും വ്യത്യസ്ത സംഘടനകളുടെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പുഴസംരക്ഷണ യോഗം സംഘടിപ്പിച്ചു.
എല്ലാ വേനൽക്കാലത്തും ജലം സുലഭമായിരുന്ന ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര പുഴയിലെ കരിമ്പിയിൽ വറ്റി വരണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പഞ്ചായത്തിലെ കിൻഫ്ര പാർക്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ടാണ് പുഴയിലെ വെള്ളത്തിന് ഇത്രയും ദൗർബല്യം നേരിട്ടത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. പുഴയിലെ ജല ദൗർബല്യത്തോടൊപ്പം മത്സ്യ സമ്പത്തിനും ഇത് ദോഷകരമായി ബാധിക്കുന്നതാണ്.
യോഗത്തിൽ ലൂക്കോസ് മാസ്റ്റർ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വിനീത പിപി, 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ്, മനോജ്, സ്പാർക്ക് ക്ലബ്ബ് പ്രസിഡന്റ് മഹേഷ് പിഎം, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പ്രശോഭ് ടി, പുഴ സംരക്ഷണ പ്രവർത്തകൻ സണ്ണി പി എന്നിവർ സംസാരിച്ചു.
കിൻഫ്ര പാർക്കിലേക്ക് ജലം പമ്പ് ചെയ്യുന്നതിന് എതിരല്ല പക്ഷെ ജനങ്ങളുടെ ആശങ്ക അകറ്റി മറ്റൊരു വരൾച്ച ഇനി ഉണ്ടാവാതിരിക്കാൻ പുഴയിൽ ചെക്ക് ഡാം നിർമ്മിക്കാനുള്ള നടപടികൾക്കായി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ യോഗം തീരുമാനിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ | 16 ഏപ്രിൽ 2023 | #News_Headlines

● അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം. സ്റ്റാൻഡിങ് കോൺസൽ സി കെ ശശി മുഖേനയാണ് ഹർജി നൽകിയത്.

● വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർത്ഥ്യമാകുമെന്നും സർക്കാർ തലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. 

● ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം.

● കോട്ടയം എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ്‌ രാജ്യാന്തര വിമാനത്താവളത്തിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ അനുമതിയും ലഭിച്ചു. ശബരിമല പദ്ധതി മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്ന മൂന്നാംകക്ഷി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം നൽകിയ മറുപടിയും മന്ത്രാലയം അംഗീകരിച്ചു.

● സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ തലവനുമായിരുന്ന അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം.
പ്രയാഗ്രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു. 

#Nalla_Vaarttha : കണ്ണൂരിൽ നിന്നുമിതാ ഒരു നല്ല വാർത്ത.. ഭക്ഷണത്തിന് മാത്രമല്ല വസ്ത്രത്തിനും അക്ഷയപാത്രം കൂടെയുണ്ട്.. വിഷുദിനത്തിൽ മാതൃകയായി പോലീസ് - ബ്ലഡ് ഡൊണേഴ്‌സ് കേരള സംരംഭം..

കണ്ണൂർ : നഗരത്തിൽ അന്തിയുറങ്ങുന്നവർക്ക് അന്നമൂട്ടാൻ പ്രവർത്തിച്ച് വരുന്ന പോലീസ് - ബി ഡി കെ അക്ഷയപാത്രത്തിൽ വിഷുദിനത്തിൽ ഭക്ഷണം വാങ്ങാനെത്തിയവർക്ക് വിഷുക്കോടി നൽകി. സ്ഥിരമായി വരുന്ന 50 പേർക്കാണ് വിഷുക്കോടി ലഭിച്ചത്.
മാഹി ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്നാണ് വസ്ത്രമെത്തിച്ചത്.
തെരുവുകളിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ എല്ലാ ദിവസവും അൻപത് മുതൽ അറുപത് വരെ ആളുകൾക്കാണ് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി ഉച്ചഭക്ഷണം നൽകുന്നത്. ചില ദിവസങ്ങളിൽ നൂറ് പേർ വരെ എത്താറുണ്ട്.എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിലാണ് ഭക്ഷണ വിതരണം. വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്യുന്ന ഭക്ഷണമാണ് അക്ഷയപാത്രത്തിൽ എത്തിക്കുക.ജൻമദിനം, ഓർമ്മ ദിനം, വിവാഹ വാർഷികം തുടങ്ങി ആഘോഷവേളകളിലൊക്കെ ആളുകൾ ഭക്ഷണമെത്തിക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലും ഭക്ഷണം നൽകി വരുന്നു.
അക്ഷയപാത്രം കൗണ്ടർ പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാമ്മ വിഷുക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.എ വി സതീഷ്, എം ജയദേവൻ, ബിന്ദു കെ പി എന്നിവർ സംബന്ധിച്ചു

ഫോട്ടോ: പോലീസ് - ബി ഡി കെ അക്ഷയപാത്രത്തിൽ നടന്ന വിഷുക്കോടി വിതരണം കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാമ്മ ഉദ്ഘാടനം ചെയ്യുന്നു

#Vande_Bharath : വന്ദേഭാരത് ട്രെയിൻ ഇന്ന് സംസ്ഥാനത്ത് എത്തും.. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സർവീസ്..

തിരുവനന്തപുരം : കേരളത്തിനായി അനുവദിച്ച ഇന്ത്യൻ റെയിൽവേയുടെ വേഗമേറിയ സർവീസായ വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിൻ ഇന്ന് തിരുവനന്തപുരത്തെത്തും.  വന്ദേ ഭാരത് ട്രെയിൻ നമ്പർ 13 കേരളത്തിന് അനുവദിച്ചത്.  ഷൊർണൂർ വഴി തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. 


 ട്രെയിനിന് 16 ബോഗികളുണ്ട്.  തിരുവനന്തപുരം-കണ്ണൂർ സർവീസ് നടത്തും.  ചെന്നൈയിൽ നിന്നാണ് റാക്കുകൾ കേരളത്തിലെത്തുന്നത്.  ട്രാക്ക് പരിശോധനയും ട്രയൽ റണ്ണും പൂർത്തിയാക്കിയ ശേഷം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കും.  ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുക.

#SreeramVenkktaraman : ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, കൊലപാതക കുറ്റം നിലനിൽക്കും.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തിരിച്ചടി.  ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  സെഷൻസ് കോടതി വിധി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.  സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് നടപടി.

  ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.  കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.  മദ്യപിച്ച ശേഷമാണ് ശ്രീറാം വാഹനം ഓടിച്ചിരുന്നത്.  വാഹനം അമിത വേഗത്തിലായിരുന്നുവെന്നും പ്രഥമദൃഷ്ട്യാ കോടതി വിലയിരുത്തി.  രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കേസിൽ നിന്ന് ഒഴിവാക്കി.  വഫയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി.  ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി.  അത് നിലനിൽക്കില്ലെന്നും വിചാരണ ഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.

  2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ ബഷീർ മരിച്ചു.  സംഭവം നടക്കുമ്പോൾ ശ്രീറാമിന്റെ സുഹൃത്ത് വഫയും ഒപ്പമുണ്ടായിരുന്നു.  അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാം തന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതായി കണ്ടെത്തി.  കഴിഞ്ഞ വർഷം കേസ് പരിഗണിച്ച സെഷൻസ് കോടതി ശ്രീറാമിനെതിരായ കൊലക്കേസ് റദ്ദാക്കിയിരുന്നു.  ഇത് ഹൈക്കോടതി ഭാഗികമായി തള്ളി.

#Extreme_Heat : രാജ്യം അത്യുഷ്ണത്തിലേക്ക്.. കടന്നു പോകുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും കഠിനമായ വേനൽക്കാലം. ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്.

ന്യൂഡൽഹി : വരും ദിവസങ്ങളിൽ രാജ്യം കൊടും ചൂടിലേക്ക് നീങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

  ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഉയരുന്ന താപനിലയെ കേരളവും ജാഗ്രതയോടെ സമീപിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്.

  അതിനിടെ, അടുത്ത രണ്ട് ദിവസങ്ങളിൽ മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

  ആഗോളതാപനില വർധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ലോകം ആശങ്കയിലാണ്.  1901-ന് ശേഷം 2023-ലാണ് രാജ്യത്ത് ഏറ്റവും ചൂടേറിയ ഫെബ്രുവരി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 08 ഏപ്രിൽ 2023 | #News_Headlines

● രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കൊവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിൽ യോഗം ഇന്ന് മുതൽ ആരംഭിക്കും. 

● ഭൂ-ഭവനരഹിതരായ 174 കുടുംബങ്ങൾക്ക്‌ സർക്കാർ കരുതലിൽ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമിച്ച നാല് ഭവനസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച സമർപ്പിക്കും.

● സംസ്ഥാനത്ത് കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികാസത്തിനായി ആരോഗ്യവകുപ്പ് ആവിഷ്ക്കരിക്കുന്ന സ്കൂള്‍ ആരോഗ്യപരിപാടി നടപ്പിലാക്കുന്നു.

● എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

#StarCareHospital : നവജാത ശിശുക്കളുടെ പരിചരണത്തിന് ഏറ്റവും മികച്ച സംവിധാനങ്ങൾ കോഴിക്കോടും, സ്റ്റാർകെയറിൽ പുതിയ എൻ.ഐ.സി.യുവിനു തുടക്കം

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ വിപുലീകരിച്ച നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗ (എൻ.ഐ.സി.യു) ത്തിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉത്‌ഘാടനകർമ്മം നിർവഹിച്ചു. അന്വേഷി സംഘടനയുടെ സ്ഥാപകയും സാമൂഹ്യപ്രവർത്തകയുമായ കെ അജിത ചടങ്ങിൽ നിറസാന്നിധ്യമായി. അബ്ദുള്ള ചെറയക്കാട്ട് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ), സത്യ (സി.ഇ.ഒ), ഡോ. ഷബീർ എം.പി (നിയോനാറ്റോളജി), പ്രൊഫ. ഡോ. സുലോചന കെ (ഗൈനക്കോളജി മേധാവി), ഡോ. ഷീന പി (പീഡിയാട്രിക്സ്), ഡോ. രാമകൃഷ്ണൻ പി (പീഡിയാട്രിക് സർജൻ), ഡോ. ഫവാസ് എം (ഡി.എം.ഡി), സ്മിത നായിക് (എച്ച്.ആർ), വൈശാഖ് സുരേഷ് (മാർക്കറ്റിംഗ്‌) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാർകെയറിലെ പഴയ എൻ.ഐ.സി.യുവിലെ ബെഡ് കപ്പാസിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതിനു പുറമെ നൂതനമായ എച്ച്.എഫ്.ഒ വെന്റിലേറ്ററുകൾ, വാമറുകൾ, ഫോട്ടോതെറാപ്പി സൗകര്യം തുടങ്ങിയ  സാങ്കേതികമായ ഒട്ടേറെ മാറ്റങ്ളും പുതുതായി വരുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റു ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്കും സേവനം ലഭിക്കുന്ന രീതിയിലായിരിക്കും സ്റ്റാർകെയറിലെ എൻ.ഐ.സി.യുവിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുകയെന്നു മാനേജ്‌മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണങ്ങൾക്കും വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ : 8606945537 (എൻ.ഐ.സി.യു)

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 06 ഏപ്രിൽ 2023 | #News_Headlines

● എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിവിധ അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്യും. 

● സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജപ്തി നടപടികളിൽനിന്ന് വിടുതൽ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യതട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമം (സഫേമ) അനുസരിച്ച്‌ തന്റെ സ്വത്ത്‌ കണ്ടുകെട്ടാൻ അധികാരമില്ലെന്ന്‌ വാദിച്ച്‌ സ്വപ്‌ന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത്‌ പരിഗണിക്കവേ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

● എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

● അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 35012 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപമാണ് ആര്‍ബിഐയിലേക്ക് മാറ്റുന്നത്.

#Madhu : മധു വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി.

അട്ടപ്പാടി മധു വധക്കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം കഠിനതടവും പിഴയും.  1, 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പേർക്കാണ് ശിക്ഷ വിധിച്ചത്.  ഒരുമിച്ചു ജയിൽവാസം അനുഭവിച്ചാൽ മതി.  ഒന്നാം പ്രതി ഹുസൈന് 7 വർഷം തടവും 105000 പിഴയും 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികളുമാണ് ശിക്ഷ.
  7 വർഷം തടവും 1,18000 രൂപ പിഴയുമാണ് വിധിച്ചത്.

  പിഴയുടെ 50 ശതമാനം മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും.  500 രൂപ പിഴയടച്ചാൽ പതിനാറാം പ്രതി മുനീറിനെ കേസിൽ നിന്ന് മോചിപ്പിക്കാം.  മുനീർ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തുടർ നടപടികളില്ല.  മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.  കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു.  2 പ്രതികളെ വെറുതെ വിട്ടു.

  മനഃപൂർവമല്ലാത്ത നരഹത്യ, ഗോത്രവർഗ അതിക്രമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.  മധുവിനെ മർദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ടു.  പിന്നീട് തെളിവായി മാറിയ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ഇവരാണ്.  2018 ഫെബ്രുവരി 22ന് അട്ടപ്പാടി ചിണ്ടേകി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

#Train_Fire : ട്രെയിൻ തീവെപ്പ് കേസ്, പ്രതിയെ സാഹസികമായി പിടികൂടി.

കോഴിക്കോട് :  എലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് കത്തിച്ച ഷാരൂഖ് സെയ്ഫി അറസ്റ്റിൽ.  മഹാരാഷ്ട്രയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.  തിങ്കളാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ.  കേരളത്തിൽ നിന്നുള്ള മഹാരാഷ്ട്ര എടിഎസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

  ഞായറാഴ്ച രാത്രി 9.30ന് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം.  എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോൾ ഡി1 കമ്പാർട്ടുമെന്റിലെ യാത്രക്കാരുടെ മേൽ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  രക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞ് ഉൾപ്പെടെ 3 പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.  9 പേർക്ക് പൊള്ളലേറ്റു.  പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി അക്രമി രക്ഷപ്പെടുകയായിരുന്നു.

#Rain_Alert : കുട കരുതിക്കോളൂ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
  കൊല്ലത്ത് മരക്കൊമ്പ് വീണ് പരിക്കേറ്റ് ഇഞ്ചക്കാട് മംഗലത്ത് വീട്ടിൽ ലളിതാകുമാരി (65)യാണ് മരിച്ചത്.  കൊട്ടാരക്കരയിൽ നൂറിലധികം വീടുകൾ ഭാഗികമായി തകർന്നു.  അടൂരിൽ മരം വീണ് സ്‌കൂട്ടർ യാത്രക്കാരനും മരിച്ചു.  നെല്ലിമൂട് സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്.  സ്‌കൂട്ടറിൽ പോവുകയായിരുന്ന മനുവിന്റെ ദേഹത്തേക്ക് മരം വീണു.

  അതേസമയം സംസ്ഥാനത്ത് വേനൽമഴ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.  42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ 37.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 ഏപ്രിൽ 2023 | #News_Headlines

● ദേശീയ നഗര ഉപജീവന ദൗത്യം (എൻയുഎൽഎം) മികച്ച രീതിയിൽ നടപ്പാക്കിയതിന് സംസ്ഥാനത്തിന് വീണ്ടും ദേശീയ അം​ഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022– -2023ലെ "സ്പാർക്ക്' റാങ്കിങ്ങിൽ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. ഇതോടെ തുടർച്ചയായി ആറു തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമായി മാറി. 

● അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ പരിശോധിക്കുന്നത്.

● അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. 2 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

● സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ഏഴുപേർ മരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് പരുക്കേറ്റു.

#RPF_Caught_Man_With_Petrol : റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ.

തൃശൂർ : ആലപ്പുഴ-കണ്ണൂർ എക്പ്രെസ്സിലെ തീവെപ്പ് കേസ് അന്വേഷണത്തിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവിനെ ആർപിഎഫ് പിടികൂടി.  ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ പെട്രോളുമായി കോട്ടയം സ്വദേശി സേവ്യർ വർഗീസ് പിടിയിലായി.

  ട്രെയിനിൽ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോൾ കയ്യിൽ കരുതിയിരുന്നതായി യുവാവ് മൊഴി നൽകി.

#Crime_News : കേരള ലോട്ടറിയിൽ ഒന്നാം സമ്മാനം, പണം കൈയ്യിലേക്ക് വന്നപ്പോൾ.ദുരൂഹ സാഹചര്യത്തിൽ മരണം..

പാങ്ങോട് : 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവ് ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചു.  പാങ്ങോട് സ്വദേശി സജീവ് (35) സുഹൃത്തുക്കൾക്കായി മദ്യസൽക്കാരം നടത്തുന്നതിനിടെ മൺതിട്ടയിൽ നിന്ന് വീണ് മരിച്ചു.

 കഴിഞ്ഞ മാസം സജീവിന് 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നതായി പോലീസ് പറഞ്ഞു.  കഴിഞ്ഞ ദിവസമാണ് ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്.  ഇതേത്തുടർന്ന് മാർച്ച് ഒന്നിന് രാത്രി പാങ്ങോട് ചന്തക്കുന്നിലെ സുഹൃത്തിന്റെ വാടകവീട്ടിൽ സുഹൃത്തുക്കൾക്കായി മദ്യവിരുന്ന് സംഘടിപ്പിച്ചു. അതിനിടെയാണ് സജീവിനെ സുഹൃത്തായ മായാവി എന്നു വിളിക്കുന്ന സന്തോഷ് തള്ളിയിട്ടത്.  തോട്ടത്തിൽ വീണ സജീവ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

#Trissur_Murder : പിതാവിനെ കൊന്നത് വിഷം നൽകി, ആയുർവേദ ഡോക്റ്ററായ മകന് റിസർച്ചിന് സ്വന്തം ലാബ്.. തൃശൂരിലെ കൊലപാതകം ആരെയും ഞെട്ടിക്കുന്നത്..

തൃശൂർ : ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.  എന്റെ അച്ഛനെ കൊല്ലാൻ ഞാൻ ആഗ്രഹിച്ചു.  മയൂർനാഥ് പോലീസ് കസ്റ്റഡിയിൽ വെളിപ്പെടുത്തി.  കറിയിൽ വിഷം കലർത്തിയതാണെന്ന് ആയുർവേദ ഡോക്ടർ മയൂർനാഥ് പൊലീസിനോട് സമ്മതിച്ചു.  രണ്ടാനമ്മയായ ഗീതയോടും പിതാവിനോടും ഉള്ള വൈരാഗ്യത്തെ തുടർന്നാണ് വിഷം കലർത്തിയതെന്ന് മയൂരനാഥൻ പോലീസിനോട് പറഞ്ഞു.  ശശീന്ദ്രന്റെയും ആദ്യ ഭാര്യ ബിന്ദുവിന്റെയും മകനാണ് മയൂർനാഥ്.  15 വർഷം മുമ്പ് മയൂർനാഥിന്റെ കഴുത്തിൽ മുഴ ഉണ്ടായിരുന്നു.  ശസ്ത്രക്രിയയ്ക്ക് ശേഷം തല ചെറുതായി ചരിഞ്ഞ നിലയിലാണ് ഡോക്ടർമാർ അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത്.

  ഈ ദൃശ്യം കണ്ട് ഏറെ വിഷമിച്ച ബിന്ദു മകന്റെ വേദന സഹിക്കാനാവാതെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.  ഒരു വർഷത്തിനുള്ളിൽ അച്ഛൻ വീണ്ടും വിവാഹിതനായതോടെ മയൂർനാഥ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
  മയൂർനാഥ് പഠിക്കാൻ മിടുക്കനായിരുന്നു.  എംബിബിഎസിനു സീറ്റ് കിട്ടിയെങ്കിലും തുടർപഠനം തിരഞ്ഞെടുത്തത് ആയുർവേദമാണ്.  ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം ചെയ്യുന്നതിനായി വീടിന്റെ മുകളിൽ ഒരു ലാബും സ്ഥാപിച്ചു.  മയൂർനാഥ് ലാബിനായി പണം ആവശ്യപ്പെട്ടത് വീട്ടിൽ വൻ വഴക്കിന് ഇടയാക്കിയെന്നും പൊലീസ് പറയുന്നു.  പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനാകാത്തതാണ് കൊലപാതക സാധ്യത തെളിയുന്നത്.  ചോദ്യം ചെയ്യലിൽ മയൂർനാഥ് കുറ്റം സമ്മതിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 ഏപ്രിൽ 2023 | #News_Headlines

● മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

● പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി -പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്‌സ് ആന്റ് ക്രേണിക്കിൾസ്; ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്.

● രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത്‌ മാസത്തില്‍മാത്രം എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. രാജ്യസഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

● കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി പിടിയിലായതായി സൂചന. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

#Train_Fire_Case : ട്രെയിൻ തീ വച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും നാടകീയത, കണ്ണൂരിൽ പിടിയിലായത് പ്രതിയല്ലെന്ന് പോലീസ്.

കോഴിക്കോട് : എലത്തൂരിൽ ട്രെയിൻ തീ വെപ്പ് സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ആൾക്ക് തീവെപ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം.  ചികിത്സ തേടിയെത്തിയയാൾ ഒഡീഷ സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

  ചികിത്സ തേടിയെത്തിയയാളാണ് മർദനക്കേസിൽ ഉൾപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.  അതിനിടെ എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന് സമീപത്തെ റോഡിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ടോയെന്നും തീവണ്ടി തീപിടിത്തവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

  കഴിഞ്ഞ ദിവസം ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു.  മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമനാണ് സംഘത്തലവൻ.  18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

  തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ്, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്.  കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും അംഗങ്ങളാണ്.

ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ തീകൊളുത്തിയ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. | #Train_Fire

ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു.  മുഖ്യസാക്ഷി റാസിഖിന്റെ സഹായത്തോടെയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
  ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.  നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ചിത്രമാണ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

  ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് തോന്നിക്കുന്ന ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന് വിട.. | #RIP_ThottatthilBRadhakrishnan

എറണാകുളം : ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  അദ്ദേഹത്തിന് 63 വയസ്സായിരുന്നു.

  കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസും ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന, കൽക്കട്ട ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമായിരുന്നു.  കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.

#Arikkomban : അരികൊമ്പൻ കുങ്കി ആനകൾക്ക് അരികെ...

പിടിച്ചെടുക്കൽ നടപടികൾ വൈകുന്നതിനിടെ ഇന്ന് രണ്ട് തവണ അരിക്കൊമ്പൻ കുങ്കിയാനകളുടെ ക്യാമ്പിന് സമീപം എത്തി.  പതിനൊന്ന് മണിയോടെ അരിക്കൊമ്പൻ കുങ്കി ക്യാമ്പിന് സമീപത്തെ ചിന്നക്കനാൽ സിമന്റ് പാലത്തിലെത്തി.

#Black_Cat_Crossing : നിങ്ങളുടെ യാത്രക്കിടയിൽ കറുത്ത പൂച്ച കുറുകെ പോയാൽ പിന്നീട് എന്ത് സംഭവിക്കും ? ഐശ്വര്യമോ ദൗർഭാഗ്യമോ ?

 

കൊമ്പനോടൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.  വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട്ടാനകളെ തുരത്തി കുങ്കികളുടെ ആക്രമണം തടയുകയായിരുന്നു.

ഇന്ന് പുലർച്ചെ കുങ്കി ക്യാമ്പിന് സമീപം  ആന എത്തിയിരുന്നു.  കുങ്കികൾ ആക്രമിക്കപ്പെടാതിരിക്കാൻ വനംവകുപ്പ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കൊമ്പനും സിങ്കുകണ്ടത്തിന്റെ ജനവാസ മേഖലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

#Bike_Theft : കോഴിക്കോട് ബൈക്ക് മോഷണ സംഘം പിടിയിൽ, സംഘത്തിൽ കൂടുതൽ കുട്ടി മോഷ്ട്ടാക്കൾ, മോഷ്ടിക്കുന്നത് ലഹരിക്കും ആർഭാട ജീവിതത്തിനും..

കോഴിക്കോട് : കോഴിക്കോട് ജില്ലയിലുടനീളം തുടർച്ചയായി വാഹനമോഷണം നടത്തുന്ന കുട്ടി കള്ളന്മാരെ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി.  ജില്ലയിൽ വർധിച്ചുവരുന്ന ഇരുചക്രവാഹന മോഷണങ്ങൾ കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസിന്റെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം.
 
വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയും ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തുവരുന്നു.  കവർച്ച സംഘത്തിലെ എല്ലാവരും പ്രായപൂർത്തിയാകാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു.  കുട്ടികളെ ചോദ്യം ചെയ്തപ്പോൾ സ്‌പ്ലെൻഡർ ബൈക്കുകളാണ് പ്രധാനമായും മോഷ്ടിക്കുന്നതെന്ന് ഇവർ സമ്മതിച്ചു.

 ബൈക്ക് ഓടിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബര ജീവിതത്തിന് പണം സമ്പാദിക്കാനുമുള്ള ആഗ്രഹം മൂലമാണ് മോഷണം നടത്തുന്നതെന്നും മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിച്ചുനീക്കുമെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു.  കുറച്ചുനേരം വാഹനമോടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് മറ്റുള്ളവർക്ക് വിൽക്കാറുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
  നടക്കാവ്, ബേപ്പൂർ, ടൗൺ, വെള്ളയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇവർ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.  മോഷണം പോയ നിരവധി വാഹനങ്ങൾ പോലീസ് കണ്ടെടുത്തു.  മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.  ഇതിൽ ഒരു വാഹനം പ്രായപൂർത്തിയാകാത്തയാളുടെ വീട്ടിൽ വച്ചാണ് തകർത്തത്.  രാത്രിയിൽ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളിൽ രാത്രികാല റെയ്ഡ് നടത്തുകയും മറ്റു വാഹനങ്ങൾ മോഷ്ടിക്കുകയും പോലീസ് കണ്ടാൽ നിർത്താതെ അമിതവേഗതയിൽ ഓടി രക്ഷപ്പെടുകയുമാണ് പതിവ്.
 

#Adani : അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിച്ച് SEBI. ലക്ഷ്യം സഹോദരൻ ?

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു.  ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുക.
  മൗറീഷ്യസ് ആസ്ഥാനമായുള്ള ക്രുനൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഗാർഡേനിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്‌ട്രോജൻ ഇൻഫ്ര എന്നിവയുമായുള്ള ഇടപാടുകളിൽ ബന്ധപ്പെട്ട പാർട്ടി ഇടപാട് ചട്ടങ്ങൾ ലംഘിച്ചതായി ആരോപണമുണ്ട്.  കഴിഞ്ഞ 13 വർഷമായി ഈ മൂന്ന് കമ്പനികളും അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളുമായി നിരവധി നിക്ഷേപ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ട്.

  ഇന്ത്യൻ നിയമമനുസരിച്ച്, ലിസ്റ്റ് ചെയ്ത കമ്പനികളുടെ അടുത്ത ബന്ധുക്കൾ, പ്രൊമോട്ടർ ഗ്രൂപ്പുകൾ, അഫിലിയേറ്റ് എന്നിവ ബന്ധപ്പെട്ട കക്ഷികളായി കണക്കാക്കപ്പെടുന്നു.  അത്തരം സ്ഥാപനങ്ങൾ/വ്യക്തികളുമായുള്ള ഇടപാടുകൾ പബ്ലിക് ഫയലിംഗുകളിൽ വെളിപ്പെടുത്തേണ്ടതും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഷെയർഹോൾഡിംഗുകൾക്ക് സെബിയുടെ അംഗീകാരവും ആവശ്യമാണ്.  ഇത്തരം മാനദണ്ഡങ്ങൾ ലംഘിച്ചാൽ പിഴയടക്കാൻ ബന്ധപ്പെട്ട കമ്പനികളോട് സെബിക്ക് ആവശ്യപ്പെടാം.  നിയമനടപടി സ്വീകരിക്കും.
 

  ഈ മൂന്ന് കമ്പനികളുടെയും ഉടമയോ ഡയറക്ടറോ വിനോദ് അദാനിയാണെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചിരുന്നു.  അദാനി ഈ വിവരം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് നിയമ ലംഘനമായി മാറും.  ഹിൻഡൻബർഗ് റിപ്പോർട്ടിലെ മറ്റ് ആരോപണങ്ങളിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തിവരികയാണ്.

#CoViD19_Update : സംസ്ഥാനത്ത് മാസ്‌ക്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്, ഈ വിഭാഗങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്...

സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.  ജീവിതശൈലീ രോഗങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കി.  ഒരു ആശുപത്രിയും കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.


ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരം 60 വയസ്സിനു മുകളിലുള്ളവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം.  ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഗർഭിണികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആശാ വർക്കർമാരും ഫീൽഡ് സ്റ്റാഫുകളും ശക്തിപ്പെടുത്തും.  കിടത്തിച്ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകൾ നീക്കിവെക്കണമെന്നും മാർഗരേഖയിൽ പറയുന്നു.


ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമം, സ്വീഡിഷ് വംശജൻ പോലീസ് കസ്റ്റഡിയിൽ. | #Drunk_Swede_Molests_IndiGo_Crew

ബാങ്കോക്ക്-മുംബൈ വിമാനത്തിൽ ഇൻഡിഗോ ക്രൂ അംഗത്തെ ദുരുപയോഗം ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്തതിന് മദ്യപിച്ച സ്വീഡിഷ് പൗരനെ വ്യാഴാഴ്ച വൈകി അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 ഇൻഡിഗോ വിമാനം (6E-1052) ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം നാല് മണിക്കൂർ നീണ്ട യാത്രയിൽ അപമര്യാദയായി പെരുമാറിയതിന് ക്ലാസ് എറിക് എച്ച് ജെ വെസ്റ്റ്ബെർഗ് (63) എന്ന പ്രതിയെ പിടികൂടി.

 വെള്ളിയാഴ്ച അന്ധേരി മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാക്കി 20,000 രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു, സഹാർ എയർപോർട്ട് പോലീസ് വിഷയം അന്വേഷിക്കുന്നു.

 പോലീസ് രേഖപ്പെടുത്തിയ ദൃക്‌സാക്ഷി വിവരണങ്ങൾ അനുസരിച്ച്, പ്രതി ഭക്ഷണ സമയത്ത് കടൽ ഭക്ഷണം ആവശ്യപ്പെട്ട് ഓടിയെന്നും വിമാനം മുംബൈയിൽ ഇറങ്ങുന്നത് വരെ ജീവനക്കാരുമായി വഴക്ക് തുടരുകയും ചെയ്തു.

 സീഫുഡ് ലഭ്യമല്ലെന്ന് എയർഹോസ്റ്റസ് അറിയിക്കുകയും ചിക്കൻ നൽകുകയും ചെയ്തു, എന്നാൽ പിന്നീട് കാർഡ് മുഖേന പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ അവളുടെ കൈ പിടിക്കുകയായിരുന്നു.

 എയർ ഹോസ്റ്റസ് പ്രതിയെ സീറ്റിലേക്ക് തള്ളിയിടുകയും ഇടപാട് പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ അവൻ എഴുന്നേറ്റു മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് എയർ ഹോസ്റ്റസിനെ പരസ്യമായി ശല്യപ്പെടുത്താൻ തുടങ്ങി, സഹായത്തിനായി നിലവിളിച്ചു.

എന്നാൽ പ്രതി വീണ്ടും എഴുന്നേറ്റു, മറ്റൊരു ക്രൂ അംഗവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു, ഏറ്റവും മോശമായ അധിക്ഷേപങ്ങൾ വാക്കുകൾ പ്രയോഗിച്ചു, ഇടപെടാൻ ശ്രമിച്ച മറ്റൊരു യാത്രക്കാരനെ അടുത്ത സീറ്റിൽ ഇടിക്കുകയും ചെയ്തു.

 ഇരയായ 24 കാരിയായ എയർഹോസ്റ്റസ്, തുടർന്ന് ഫ്ലൈറ്റ് ക്യാപ്റ്റനെ അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു, പക്ഷേ ഫലമുണ്ടായില്ല.

 വിമാനം ഇറങ്ങിയ ശേഷം ഇൻഡിഗോ സെക്യൂരിറ്റി സ്റ്റാഫിനെയും സിഐഎസ്എഫിനെയും അറിയിക്കുകയും അവർ ഇയാളെ ചുമതലപ്പെടുത്തുകയും പിന്നീട് കേസ് കൂടുതൽ അന്വേഷിക്കുന്ന സഹാർ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.

കാസർകോടിന്‍റെ ആരോഗ്യ മേഖലക്ക് ആശ്വസിക്കാൻ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായി. | #MotherAndChildHospital_Kasargod

കാഞ്ഞങ്ങാട് : ജില്ലയുടെ രൂപീകരണം തൊട്ട് കാസർകോടിന്റെ ആവശ്യമായിരുന്നു ആരോഗ്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾ വേണമെന്നത്. എൻഡോസൾഫാന്റെ ഭീകര താണ്ഡവത്തിന് ശേഷവും ആശുപത്രികളുടെ അപര്യാപ്തത ജില്ലയെ തളർത്തി, മംഗലാപുരത്തിന്റെ സാമീപ്യവും ജില്ലയിലെ ആതുര സേവന രംഗത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായി, വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
 
അവിടെ നിന്നുമാണ് ചെറുതെങ്കിലും ഇന്ന് കാണുന്ന വിധത്തിലേക്ക് ആരോഗ്യ രംഗത്തെ വികസനംവളരുന്നത്.കോവിഡിന്റെ കാലത്ത് ആശുപത്രികളുടെ-അപര്യാപ്തത-മറികടക്കുവാനായി-ടാറ്റയുടെ സഹായത്താല്‍ പ്രീ ഫാബ് ടെക്നോളജിയില്‍ പണിത അടിസ്ഥാന സൗകര്യങ്ങളോടെ ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതും ചരിത്രമാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി കെട്ടിടങ്ങള്‍  ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തന സജ്ജമായത്തോടെ ജില്ലയുടെ ആരോഖ്യമെഖലയ്ക്ക് വന്‍ കുതിച്ചു ചാട്ടം തന്നെയാണ് കൈവന്നിട്ടുള്ളത്.
 
എല്ലാ ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി അതിന്‍റെ പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുനത്. ഓണ്‍ലൈന്‍ വഴി ടോക്കണ്‍ റിസര്‍വേഷന്‍ ഉള്‍പ്പടെ ചെയ്യാവുന്ന കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പേപ്പര്‍ രഹിത സംവിധാനം  ഇ-ഹെല്‍ത്ത് ഉള്‍പ്പടെ ഇവിടെ സജമാക്കിയിടുണ്ട്.
 
 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 ഏപ്രിൽ 2023 | #News_Headlines

● വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു ഉദ്ഘാടനം ചെയ്യും.

● ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. 

● ഐപിഎല്ലിലെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ്  ചെയ്ത
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നാലു ബോള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് വിജയക്കൊടി പാറിച്ചത്.

● മൂവായിരം ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമ്മാണത്തിന്‌ മണ്ണ്‌ മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാം. നിലവിൽ മണ്ണ്‌ മാറ്റാൻ മൈനിങ്‌ ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണമായിരുന്നു.

കോഴിക്കോട് വൻ തീപിടുത്തം. #Kozhikode

MALAYORAM NEWS is licensed under CC BY 4.0