Kasaragod എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kasaragod എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കണ്ണൂരിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് #Kannur

Post Image
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

2026 ജൂലൈ 17-നാണ് ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധയും സുരക്ഷാ മുൻകരുതലുകളും ആവശ്യമാണ്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.


Hashtags: #MalayoramNews #Kannur #OrangeAlert #HeavyRain #KeralaWeather #മഴമുന്നറിയിപ്പ് #ഓറഞ്ച്അലർട്ട്

കണ്ണൂരിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് #Kannur

Post Image
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

2026 ജൂലൈ 17-നാണ് ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധയും സുരക്ഷാ മുൻകരുതലുകളും ആവശ്യമാണ്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.


Hashtags: #MalayoramNews #Kannur #OrangeAlert #HeavyRain #KeralaWeather #മഴമുന്നറിയിപ്പ് #ഓറഞ്ച്അലർട്ട്

വാച്ചുമാൻ വെട്ടേറ്റു മരിച്ചു; ​​​​​​​ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല #Kasaragod

കാസർകോട്: ഉപ്പള മീൻമാർക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാൻ ചൊവ്വ രാത്രി വെട്ടേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. പയ്യന്നൂർ സ്വദേശി സുരേഷ് (48) ആണ് കൊല്ലപ്പെട്ടത്. സുരേഷും കാണാതായ സവാദും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. സവാദിനെ കണ്ടെത്താൻ മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സവാദിന്റെ ഉപ്പള, പത്വാടിയിലെ വീട്ടിൽ റെയ്ഡ് നടത്തി. ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാട്‌ കൊലപാതകം നടന്നത്‌. രാത്രി ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഇതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചതുമെന്നാണ്‌ പൊലീസ്‌ നിഗമനം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവാദിനെതിരെ നിലവിൽ മൂന്ന്‌ പൊലീസ്‌ കേസുണ്ട്‌. രണ്ടു കേസ്‌ കഞ്ചാവ് വലിച്ചതിനും മറ്റൊന്ന് നിർത്തിയിട്ട ആംബുലൻസ് മോഷ്ടിച്ചതിനുമാണ്‌.

കാസർകോട് ജില്ലാ സമ്മേളനം: 36 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ,9 പേര്‍ പുതുമുഖങ്ങൾ#Kasaragod

 

 

 

 

 

 

 

 

കാസർകോട്: സിപിഐ എം കാസർകോട് ജില്ലാ സമ്മേളനം 36 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം രാജഗോപാലനാണ്, കമ്മിറ്റിയുടെ സെക്രട്ടറി.36 അംഗ കമ്മിറ്റിയിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുംനോർത്ത് കോട്ടച്ചേരിയിലാണ് പൊതുസമ്മേളനം. കമ്മിറ്റി അംഗങ്ങൾ: പി ജനാർദ്ദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, സാബു എബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, സി പ്രഭാകരൻ, എം സുമതി, വി പി പി മുസ്തഫ, ടി കെരാജൻ, സിജിമാത്യു, കെ മണികണ്ഠൻ, ഇ പത്മാവതി, പി ആർ ചാക്കോ, ഇ കുഞ്ഞിരാമൻ, സി ബാലൻ, ബേബി ബാലകൃഷ്‌ണൻ, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ ഇ മുഹമ്മദ് ഹനീഫ്, എം രാജൻ, കെരാജമോഹൻ, ഡി സുബ്ബണ്ണ ആൾവ്വ, ടി എം ഇ കരീം, പി കെ നിഷാന്ത്, കെ വി ജനാർദ്ദനൻ, മാധവൻ മണിയറ, രജീഷ് വെളളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവൻ, പി പി മുഹമ്മദ് റാഫി, മധു മുതിയക്കൽ, ഓമന രാമചന്ദ്രൻ, സി എ സുബൈർ.

പാറക്കെട്ടിൽ കുടിങ്ങിയ പുലി രക്ഷപ്പെട്ടു#Kasaragod

 

 

 

 


 

 

കാസർകോട് ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടിങ്ങിയ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പുലി ചാടി രക്ഷപ്പെട്ടത്. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ഇന്നലെ വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ മകൾ വി അനുപമ തോട്ടത്തിൽ വെള്ളം ഒഴിക്കാൻ പോയപ്പോൾ പുലിയെ കാണുകയായിരുന്നു. പാറക്കെട്ടിലെ തുരങ്കത്തിൽ ഒളിച്ച പുലിയെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കല്ല് വെച്ച് അടക്കുകയും വല വിരിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ആറളത്ത് നിന്നുമെത്തിയ വിദഗ്ധ സംഘം കല്ലും വലയും മാറ്റി മയക്ക്വെടി വെച്ചപ്പോൾ പുലി ഷൂട്ടർക്ക് നേരെ കുതിച്ച് ചാടുകയും ഉദ്യോഗസ്ഥരെ വെട്ടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടിയൊളിക്കുകയും ചെയ്യുകയായിരുന്നു. പുലിക്ക് ചെറിയ പരിക്കുകളുണ്ടെന്നും അധികദൂരം പോകാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങളായി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിക്കാതെ പരിഭ്രാന്തിയിലാക്കിയ പുലി ചാടിപോയതിൽ നാട്ടുകാർ ആശങ്കയിലാണ്.

കണ്ണൂര്‍ ആലക്കോടെ വിസാ തട്ടിപ്പില്‍ വീണ്ടും കേസ് ; തട്ടിയത് പതിനാറ് ലക്ഷത്തിലേറെ രൂപ ... #Crime_News

 


 യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

ആലക്കോട് വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ് (38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ നിധിന്‍ പി.ജോയ് എന്നിവരുടെ പേരിലാണ് കേസ്.

ചിറ്റാരിക്കാല്‍ ചിറത്തലക്കല്‍ വീട്ടില്‍ ജെയ്‌സണ്‍ ജയിംസിന്റെ ഭാര്യ ദിവ്യ പി. തോമസാണ് ഇവരുടെ വഞ്ചനക്ക് ഇരയായത്. ദിവ്യയുടെ പരാതിയിലാണ് പോലീസ് വഞ്ചനക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 2023 ഒക്ടോബര്‍ 7 മുതല്‍ പല തവണകളിലായിട്ടാണ് പണം കൈപ്പറ്റിയത്.

കാസർഗോഡ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് ശാലക്ക് തീപിടിച്ച് അപകടം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിൽ... #Accident

 

 കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരകാവ് കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

അനുമതിയില്ലാതെയാണ് പടക്കങ്ങൾ സൂക്ഷിച്ചതെന്ന് കാസർകോട് ജില്ലാ കളക്ടർ ഇമ്പശേഖർ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് ചട്ടം. രണ്ടോ മൂന്നോ അടി അകലത്തിലാണ് പടക്കം പൊട്ടിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

154 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ 97 പേർ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ അറിയിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

80 ശതമാനം പൊള്ളലേറ്റ സന്ദീപിനെ കണ്ണൂർ പരിയാരം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റ് നാല് പേരെ പരിയാരത്തേക്ക് മാറ്റി.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ സ്നാന ചടങ്ങിനിടെയാണ് അപകടം. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്. 154 പേർക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 97 പേർ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിൻ്റെ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.

വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു... #Obituary

കാസർകോട് നീലേശ്വരത്ത് യുവതി വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് മുച്ചിലോട് കിഴക്ക് സ്വദേശി നന്ദനയാണ് മരിച്ചത്. 22 വയസ്സായിരുന്നു. നീലേശ്വരം പള്ളിക്കരയ്ക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി ട്രെയിനിന് മുന്നിൽ ചാടിയത്.
  ഉച്ചയ്ക്ക് രണ്ട് മണിയോടെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

കാസർകോടിന്‍റെ ആരോഗ്യ മേഖലക്ക് ആശ്വസിക്കാൻ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായി. | #MotherAndChildHospital_Kasargod

കാഞ്ഞങ്ങാട് : ജില്ലയുടെ രൂപീകരണം തൊട്ട് കാസർകോടിന്റെ ആവശ്യമായിരുന്നു ആരോഗ്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾ വേണമെന്നത്. എൻഡോസൾഫാന്റെ ഭീകര താണ്ഡവത്തിന് ശേഷവും ആശുപത്രികളുടെ അപര്യാപ്തത ജില്ലയെ തളർത്തി, മംഗലാപുരത്തിന്റെ സാമീപ്യവും ജില്ലയിലെ ആതുര സേവന രംഗത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായി, വിരലിലെണ്ണാവുന്ന ആശുപത്രികൾ മാത്രമാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
 
അവിടെ നിന്നുമാണ് ചെറുതെങ്കിലും ഇന്ന് കാണുന്ന വിധത്തിലേക്ക് ആരോഗ്യ രംഗത്തെ വികസനംവളരുന്നത്.കോവിഡിന്റെ കാലത്ത് ആശുപത്രികളുടെ-അപര്യാപ്തത-മറികടക്കുവാനായി-ടാറ്റയുടെ സഹായത്താല്‍ പ്രീ ഫാബ് ടെക്നോളജിയില്‍ പണിത അടിസ്ഥാന സൗകര്യങ്ങളോടെ ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതും ചരിത്രമാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി കെട്ടിടങ്ങള്‍  ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തന സജ്ജമായത്തോടെ ജില്ലയുടെ ആരോഖ്യമെഖലയ്ക്ക് വന്‍ കുതിച്ചു ചാട്ടം തന്നെയാണ് കൈവന്നിട്ടുള്ളത്.
 
എല്ലാ ആധുനിക സൌകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി അതിന്‍റെ പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുനത്. ഓണ്‍ലൈന്‍ വഴി ടോക്കണ്‍ റിസര്‍വേഷന്‍ ഉള്‍പ്പടെ ചെയ്യാവുന്ന കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പേപ്പര്‍ രഹിത സംവിധാനം  ഇ-ഹെല്‍ത്ത് ഉള്‍പ്പടെ ഇവിടെ സജമാക്കിയിടുണ്ട്.
 
 

#IT_PARK : 400 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ഐടി പാര്‍ക്കിന് കാസര്‍കോട്ട് തറക്കല്ലിട്ടു; സ്ഥാപനം ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ടെച് പാം മെഡോസില്‍ പൂര്‍ത്തിയാകും; പ്രവര്‍ത്തനം ദുബൈ ആസ്ഥാനമായുള്ള ഡിസാബൊയുടെ കീഴില്‍

കാസർഗോഡ് : 400 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഐടി പാർക്കിന് കാസർഗോഡ് തറക്കല്ലിട്ടു. വിൻടെക് പാം മെഡോസിൽ ഐടി പാർക്ക് ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഐടി സ്ഥാപനമായ ഡിസാബോ സിഇഒ അബ്ദുൾ അഫ്വാബ്, വിൻടച്ച് ചെയർമാൻ അബ്ദുൾ കരീം സിറ്റി ഗോൾഡ്, എംഡി ഹനീഫ് അരമന എന്നിവർ പറഞ്ഞു.

  10 കോടി രൂപ ചെലവിലാണ് ഐടി പാർക്ക് നിർമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് പാർക്കിന്റെ ക്രമീകരണം. പിന്നീട് 1000 പേർക്ക് തൊഴിൽ നൽകാൻ പറ്റുന്ന രീതിയിൽ ഐ ടി പാർക്കിനെ മാറ്റാൻ കഴിയും എന്ന് ബന്ധപ്പെട്ടവർ പറയുന്നു.

  ഐടി പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് കുമ്പോൽ കെ എസ് അലി തങ്ങൾ നിർവഹിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ പ്രാർത്ഥന നടത്തി. അഡ്വ. ആതിഫ് ഹുദവി, ഖലീൽ ഹുദവി, അബ്ദുൽ കരീം കോളിയാട്, ഹനീഫ് അരമന, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അബ്ബാസ്, അംഗങ്ങളായ ശ്യാം പ്രസാദ്, അനസൂയ, ജലീൽ കോയ റൂബി, ആർക്കിടെക്റ്റ് എഞ്ചിനീയർ അൽ രമണ, ആർക്കിടെക്റ്റ് എഞ്ചിനീയർ റൂബി, , മാസിയ. ഹനീഫ്, മുഹമ്മദലി അടക്കാട്ട്ബയൽ, പി.എ ഷാഹുൽ, ടി.എ ഷാഫി എന്നിവർ പങ്കെടുത്തു.

  കാസർകോട് ജില്ലയിലെ ആദ്യത്തെ ഐടി പാർക്കിന് വ്യാഴാഴ്ച ബദിയടുക്ക പഞ്ചായത്തിൽ തറക്കല്ലിട്ടു. ചിമേനിയിൽ ഐടി പാർക്ക് കൊണ്ടുവരുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും അതെല്ലാം ഫയലിൽ ഉറങ്ങുകയാണ്.

#Babiya_Crocodile : അനന്തപുരം ക്ഷേത്രക്കുളത്തിൽ ബബിയ മുതലയ്ക്ക് വിട

കാസർഗോഡ് : ക്ഷേത്രഭക്ഷണം കഴിച്ച് അമ്പലക്കുളത്തിൽ ജീവിച്ചിരുന്ന കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ബബിയക്ക് യാത്രയയപ്പ് നല്കി. ബബിയയോടുള്ള സ്‌നേഹ സൂചകമായി മൃതദേഹം പൊതുദർശനത്തിന് വച്ചു. ഞായറാഴ്ച രാത്രി 10.30 ടെയാണ് ബബിയ മരിച്ചത്.

  അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകർഷണമായിരുന്നു ബബിയ. ഏകദേശം 77 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു. പടച്ചോറു കൊടുക്കാൻ പുരോഹിതൻ പേരു വിളിക്കുമ്പോൾ ബബിയ എത്തിയിരുന്ന കാഴ്ച കൗതുക കരമായിരുന്നു.

1945-ൽ ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ ക്ഷേത്രത്തിലെ മുതലയെ വെടിവച്ചു കൊന്നതിന് ശേഷം ബബിയ ഈ ക്ഷേത്രക്കുളത്തിൽ എത്തി. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകർഷണമായി ബബിയ മാറി.

  തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം അനന്തപുരം ക്ഷേത്രമാണെന്നാണ് വിശ്വാസം. ബബിയയെ ദർശിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായിട്ടാണ് ഭക്തർ കരുതിയിരുന്നത്.

  പൊതുദർശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പിൽ സംസ്കരിച്ചു. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രാങ്കണം ഉച്ച വരെ അടച്ചിട്ടിരിന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാത്രമാണ് നട തുറന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0