അട്ടപ്പാടി മധു വധക്കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം കഠിനതടവും പിഴയും. 1, 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പേർക്കാണ് ശിക്ഷ വിധിച്ചത്. ഒരുമിച്ചു ജയിൽവാസം അനുഭവിച്ചാൽ മതി. ഒന്നാം പ്രതി ഹുസൈന് 7 വർഷം തടവും 105000 പിഴയും 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികളുമാണ് ശിക്ഷ.
7 വർഷം തടവും 1,18000 രൂപ പിഴയുമാണ് വിധിച്ചത്.
പിഴയുടെ 50 ശതമാനം മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും. 500 രൂപ പിഴയടച്ചാൽ പതിനാറാം പ്രതി മുനീറിനെ കേസിൽ നിന്ന് മോചിപ്പിക്കാം. മുനീർ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തുടർ നടപടികളില്ല. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. 2 പ്രതികളെ വെറുതെ വിട്ടു.
മനഃപൂർവമല്ലാത്ത നരഹത്യ, ഗോത്രവർഗ അതിക്രമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മധുവിനെ മർദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ടു. പിന്നീട് തെളിവായി മാറിയ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ഇവരാണ്. 2018 ഫെബ്രുവരി 22ന് അട്ടപ്പാടി ചിണ്ടേകി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.