ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരം 60 വയസ്സിനു മുകളിലുള്ളവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം. ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഗർഭിണികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആശാ വർക്കർമാരും ഫീൽഡ് സ്റ്റാഫുകളും ശക്തിപ്പെടുത്തും. കിടത്തിച്ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകൾ നീക്കിവെക്കണമെന്നും മാർഗരേഖയിൽ പറയുന്നു.