ദയക്ക് അർഹനല്ല, അഞ്ചു വയസ്സുകാരിയെ പിച്ചി ചീന്തിയ നരാധമന് തൂക്കുകയർ.. #AshfaqAlam

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ.  മരണത്തിൽ കുറഞ്ഞ ശിക്ഷയൊന്നും ഇയാൾ അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.  എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.  കുറ്റകൃത്യം നടന്ന് 110 ദിവസത്തിന് ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.  അപൂർവങ്ങളിൽ അപൂർവമാണ് കേസെന്ന് കോടതി വ്യക്തമാക്കി.

  അസഫക്കിന് 28 വയസ്സായതിനാൽ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് അഭിപ്രായപ്പെട്ടിരുന്നു.  പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാൽ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

  കേസിൽ പ്രതി അസ്ഫാഖ് ആലം ​​കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.  ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതി ആവശ്യപ്പെട്ടതനുസരിച്ച് നാല് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

  കഴിഞ്ഞ ജൂലായ് 28-ന് ബിഹാറിൽ നിന്നുള്ള ദമ്പതികളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ പ്രതി അസഫഖ് ആലം ​​കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.