തുടക്കത്തിൽ വൻ തകർച്ച നേരിട്ട ഗുജറാത്തിന് ഒരിക്കൽ പോലും നിലയുറപ്പിക്കാൻ സാധിച്ചില്ല. നായകൻ ശുഭ്മൻ ഗില്ലും സായ് സുദർശനും വേഗത്തിൽ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവരും കാര്യമായ സംഭാവന നൽകാതെ മടങ്ങി.
എന്നാൽ മധ്യനിരയിൽ വാഷിങ്ടൺ സുന്ദർ ടീമിന്റെ രക്ഷകനായി. 37 പന്തിൽ 50 റൺസ് നേടിയ സുന്ദർ, അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ആർസിബി ബൗളിംഗ് നിരയിൽ ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. റസിഖ് സലാം ദാർ 3 വിക്കറ്റ് നേടി ഗുജറാത്ത് ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.