ഐപിഎല്ലിൽ ഓപ്പണറായി വിരാട് കോഹ്‌ലിയുടെ പ്രകടനം മികച്ചതാണെന്ന് ബിസിസിഐ വിലയിരുത്തി. നേരത്തെ ജയ്‌സ്വാളിനെ ഓപ്പണറായി ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാൽ ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്നാണ് കോഹ്‌ലിയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ഐപിഎല്ലിൽ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം നടത്തിയ റിയാൻ പരാഗിനെ ടീമിലെത്തിച്ചാൽ റിങ്കു സിംഗിൻ്റെ അവസരം നഷ്ടമായേക്കും.
ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളുമടക്കം 361 റൺസാണ് കോഹ്‌ലി ഇതുവരെ നേടിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‌ലിയാണ്. മൂന്നാം നമ്പറിൽ നിന്ന് രണ്ടാം നമ്പറിലേക്ക് മാറുമ്പോൾ കോലിയുടെ പ്രകടനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ബിസിസിഐ വിലയിരുത്തുന്നു. ട്വൻ്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറായി ഒമ്പത് മത്സരങ്ങളാണ് കോഹ്‌ലി കളിച്ചത്. ഒരു സെഞ്ചുറി ഉൾപ്പെടെ 400ലധികം റൺസ് ഓപ്പണറായി കോഹ്‌ലി നേടിയിട്ടുണ്ട്.