Cricket News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Cricket News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശ്രീശാന്തിന്റെ വിലക്ക് നീക്കി കെസിഎ; ക്രിക്കറ്റ് മാസമരം മൈതാനത്തേക്ക് തിരികെ.. #Sreesanth

Post Image
തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷ വിലക്ക് പിൻവലിക്കാൻ തീരുമാനമായി. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു കെ.സി.എയുടെ ഈ നടപടി. ഈ തീരുമാനത്തോടെ ക്രിക്കറ്റ് ലോകത്തേക്ക് ശ്രീശാന്തിന് വീണ്ടും സജീവമായി മടങ്ങിയെത്താൻ വഴിതെളിഞ്ഞിരിക്കുകയാണ്.

വിലക്കിനെതിരെ ശ്രീശാന്ത് നേരത്തെ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. തുടർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

2026 ജൂലൈ 1-ന് ചേർന്ന കെ.സി.എ സ്പെഷ്യൽ ജനറൽ ബോഡി യോഗം ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും യോഗം ശ്രീശാന്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിലക്ക് പിൻവലിച്ചതോടെ, കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാൻ സാധിക്കും. ഈ തീരുമാനം ശ്രീശാന്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര പേസ് ബൗളർമാരിൽ ഒരാളായിരുന്ന ശ്രീശാന്തിന്റെ മടങ്ങി വരവിനായി ഉറ്റുനോക്കുകയാണ് കായിക ലോകം.


Hashtags: #Sreesanth #KCA #CricketNews #KeralaCricket #MalayalamNews #SportsUpdate

ഇന്ത്യക്ക്‌ വമ്പൻ ജയം; വിൻഡീസിനെ 140 റൺസിന് തോൽപ്പിച്ച് ഇന്ത്യന്‍ ജൈത്രയാത്ര.. #India-Beat-West-Indies

 


അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച വിജയം. വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 140 റൺസിനും ഇന്ത്യ പുറത്താക്കി. ആദ്യ ഇന്നിംഗ്‌സിൽ 448-5 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ 162 റൺസിന് ഓൾഔട്ടായ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്‌സിൽ 146 റൺസിന് ഓൾഔട്ടായി. വിജയത്തോടെ ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1-0 എന്ന ലീഡ് നേടി.

കെ.എൽ. രാഹുൽ (100), ധ്രുവ് ജുറൽ (125), രവീന്ദ്ര ജഡേജ (104*) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്‌സിൽ 286 റൺസിന്റെ ലീഡ് നൽകിയത്. മൂന്നാം ദിവസം കളി ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.

74 പന്തിൽ 38 റൺസ് നേടിയ അലിക് അതാൻസെയും 52 പന്തിൽ 25 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്‌സും മാത്രമാണ് വെസ്റ്റ് ഇൻഡീസിനെ പിടിച്ചുകെട്ടിയത്. എല്ലാ മുൻനിര ബാറ്റ്‌സ്മാൻമാരും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും നാല് വിക്കറ്റുകളും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിലെ നാല് വിക്കറ്റുകൾ ഉൾപ്പെടെ സിറാജ് ആകെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.

പര്‍പ്പിള്‍ ക്യാപിനായുള്ള മത്സരം ചൂടുപിടിക്കുന്നു;14 വിക്കറ്റുമായി നൂര്‍ മുഹമ്മദിന് പിന്നാലെ 13 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ രണ്ടാം സ്ഥാനത്ത്.#sportsupdates

 


 പർപ്പിൾ ക്യാപ്പിനായുള്ള മത്സരം ഐപിഎൽ 18-ാം സീസണിൽ ചൂടുപിടിക്കുകയാണ്. 14 വിക്കറ്റുകളുമായി നൂർ അഹമ്മദ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി, 13 വിക്കറ്റുകളുമായി ഹർഷൽ പട്ടേൽ രണ്ടാം സ്ഥാനത്തും.

സിഎസ്‌കെയ്‌ക്കെതിരായ നാല് വിക്കറ്റുകൾക്ക് ശേഷം ഹർഷൽ പട്ടേൽ ഐപിഎല്ലിൽ പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിലേക്ക് തിരിച്ചെത്തി

ഐപിഎൽ 18-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടം ശക്തമാക്കി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് പേരെ പുറത്താക്കിയ നൂർ തന്റെ ആകെ വിക്കറ്റുകളുടെ എണ്ണം 14 ആയി ഉയർത്തി. ഒമ്പത് മത്സരങ്ങളിൽ നിന്നാണ് ഈ വിക്കറ്റുകൾ. നൂർ ഒരു തവണ നാല് വിക്കറ്റുകളും വീഴ്ത്താൻ കഴിഞ്ഞു. നിലവിൽ മൂന്നാം സ്ഥാനത്താണ് താരം. അതേസമയം, ഇന്നലെ ചെന്നൈയ്ക്കായി നാല് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേൽ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഹർഷലിന് ഇപ്പോൾ 13 വിക്കറ്റുകൾ ഉണ്ട്. ഇന്നലെ ഹർഷൽ മാൻ ഓഫ് ദ മാച്ചും ആയിരുന്നു.

16 വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രസീദ് കൃഷ്ണയും ജോഷ് ഹേസൽവുഡും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ പ്രസീദ് എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആർ‌സി‌ബിക്കായി ഹേസിൽവുഡ് ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയൻ പേസർ നാല് വിക്കറ്റുകൾ വീഴ്ത്തി. 12 വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ് യാദവ്, സായ് കിഷോർ, മുഹമ്മദ് സിറാജ്, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

അതേസമയം, റൺ റെയ്കേര്സ് പട്ടികയില്‍  ആദ്യ പത്ത് സ്ഥാനങ്ങളിൽ മാറ്റമില്ല. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഉണ്ടായിരുന്നെങ്കിലും, രണ്ട് ടീമുകളുടെയും കളിക്കാർക്ക് ആദ്യ പത്തിൽ എത്താൻ കഴിഞ്ഞില്ല. ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 417 റൺസ് നേടിയ സായ്. 52.12 ശരാശരിയാണ് സായിക്കുള്ളത്. സ്ട്രൈക്ക് റേറ്റ് 152.19. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്‌ലി ഒരു കടുത്ത വെല്ലുവിളിയായി രണ്ടാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ നിന്ന് 65.33 ശരാശരിയിൽ 392 റൺസുമായി അദ്ദേഹം രണ്ടാം സ്ഥാനത്താണ്.

ചെന്നൈയുടെ പ്ലേ-ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു! ഹൈദരാബാദിന് ഇപ്പോഴും ഒരു സാധ്യതയുണ്ട്, പോയിന്റ് പട്ടികയിൽ

മറ്റൊരു ദിവസം, രാജസ്ഥാൻ റോയൽസിനെതിരെ 42 പന്തിൽ നിന്ന് 70 റൺസ് നേടി കോഹ്‌ലി തിരിച്ചെത്തി. രാജസ്ഥാനെതിരെ 32 പന്തിൽ നിന്ന് കോഹ്‌ലി അർദ്ധസെഞ്ച്വറി നേടി. 8 ഫോറുകളും 2 സിക്സറുകളും അടങ്ങുന്ന ഒരു ക്ലാസിക് ഇന്നിംഗ്സ്. ഈ ഐപിഎൽ സീസണിലെ തന്റെ അഞ്ചാമത്തെ അർദ്ധസെഞ്ച്വറി കോഹ്‌ലി നേടി. 9 മത്സരങ്ങളിൽ നിന്ന് 47.12 ശരാശരിയിൽ 377 റൺസ് നേടിയ ലഖ്‌നൗ സൂപ്പർജയന്റ്‌സിന്റെ നിക്കോളാസ് പൂരൻ, കോഹ്‌ലിക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്.

ഏക ദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ#India


 

 
 
 
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും അടിച്ചെടുത്ത് ടീം ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 90 പന്തില്‍ നിന്ന് 119 റണ്‍സ് അടിച്ച്, സെഞ്ച്വറി മികവില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം മറികടക്കാന്‍ ടീം ഇന്ത്യക്ക് ധൈര്യം പകര്‍ന്നത്. 33 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നല്‍കിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ ആസൂത്രണത്തോടെയുള്ള കളിയായിരുന്നു കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും പുറത്തായി. 56 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാച്ച് എടുത്ത് ഡക്കറ്റിനെ ക്രീസില്‍ നിന്ന് പറഞ്ഞയച്ചത്. പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി. പിന്നീട് റൂട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. അടുത്തത് റൂട്ടിന്റെ ഊഴമായിരുന്നു. 72 പന്തില്‍ ആറ് ബൗണ്ടറി നേടിയ റൂട്ട് 69 റണ്‍സ് സമ്പാദിച്ചാണ് പുറത്തുപോയത്. ഈ വിക്കറ്റും രവീന്ദ്ര ജഡേജയ്ക്കായിരുന്നു. തുടര്‍ന്നെത്തിയ ജാമി ഒവര്‍ട്ടെനെ അധികം വാഴാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടില്ല. പത്ത് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത് നിന്ന ഒവെര്‍ട്ടനെ ജഡേജയാണ് തന്നെയാണ് പുറത്താക്കിയത്. ഇംഗ്ലണ്ട് ശക്തമായ നിലയിൽ തുടര്‍ന്നെത്തിയ അറ്റ്കിന്‍സണെ മുഹമ്മദ് ഷമി പുറത്താക്കി. ഏഴ് പന്ത് നേരിട്ട അറ്റ്കിന്‍സണ്‍ വെറും മൂന്ന് റണ്‍സുമായാണ് മടങ്ങിയത്. പിന്നീട് എത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണ റണ്‍ഔട്ടാക്കി. പിന്നാലെ 32 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സ്‌റും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി. ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ സാഖിബ് മഹ്‌മൂദ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ പത്ത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്‌സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമായതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യവിജയം സ്വന്തമാക്കി#India

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 251. ആദ്യവിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ നിന്ന് അര്‍ധസെഞ്ച്വറികള്‍ നേടി. 96 പന്തില്‍നിന്ന് 14 ബൗണ്ടറിയടിച്ച് 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 36 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 59 റണ്‍സ് നേടി. അക്സര്‍ പട്ടേല്‍ 47 പന്തില്‍നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്സും അടക്കം 52 റണ്‍സ് നേടി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് എന്ന വിജയലക്ഷ്യം 39-ാം ഓവറില്‍ തന്നെ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ് ഇറങ്ങിയ മത്സരത്തില്‍ വെറും രണ്ട് റണ്‍സിന് രോഹിത്ത് ശര്‍മ്മ പുറത്തായത് ആരാധകരില്‍ കടുത്ത നിരാശക്ക് വഴിവെച്ചു. അഞ്ചാം ഓവറില്‍ 15 റണ്‍സെടുത്ത ജയ്സ്വാളും പുറത്തായിരുന്നു. ജൊഫ്ര ആര്‍ച്ചര്‍ക്കാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് ലഭിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യക്കായി സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവരുടെ 94 റണ്‍സ് കൂട്ടുക്കെട്ട് വിജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ പതിനാറാം ഓവറില്‍ 59 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ പുറത്തായി. പിന്നാലെയെത്തിയ അക്സര്‍ പട്ടേല്‍ മികച്ച പിന്തുണയാണ് ശുഭ്മാന്‍ഗില്ലിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34-ാം ഓവറില്‍ 52 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡായി. തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും രണ്ട് റണ്‍സെടുത്ത് മടങ്ങി. 36-ാം ഓവറില്‍ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ സാഖിബ് മഹ്‌മൂദും പുറത്താക്കി. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. ഒമ്പത് റണ്‍സ് എടുത്ത ഹര്‍ദികും പന്ത്രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദും ആദില്‍ റാഷിദും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 67 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ അടക്കം 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 64 പന്തില്‍നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 51 റണ്‍സെടുത്ത ജേക്കബ് ബെത്തല്‍, 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് എന്നീ താരങ്ങലും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇന്ത്യന്‍ ബൗളിങ് നിരയില്‍, തന്റെ ആദ്യ ഏകദിനത്തില്‍ ഹര്‍ഷിത് റാണ മൂന്നുവിക്കറ്റ് നേടി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വിരാട് കോലി ഇല്ലാതെയായിരുന്നു ഇന്ത്യന്‍ ടീം ഇറങ്ങിയത്.

ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം#India

 
 
 
 
 
 
 
 
 ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം. ആദ്യകളി നാഗ്‌പുർ വിദർഭ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ പകൽ ഒന്നരയ്‌ക്ക്‌ തുടങ്ങും. ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റിനുള്ള തയ്യാറെടുപ്പാണ്‌ മൂന്ന്‌ മത്സര പരമ്പര. രോഹിത്‌ ശർമ നയിക്കുന്ന ടീം ലോകകപ്പിനുശേഷം ഇന്ത്യയിൽ ഏകദിന മത്സരം കളിച്ചിട്ടില്ല. അതിനിടെ ദക്ഷണാഫ്രിക്കയിൽ 2–-1ന്‌ പരമ്പര നേടി. ശ്രീലങ്കയിൽ 2–-0ന്‌ തോറ്റു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 4–-1ന്‌ ജയിച്ചിരുന്നു. വിരാട്‌ കോഹ്‌ലി, കെ എൽ രാഹുൽ, ശ്രേയസ്‌ അയ്യർ, ഋഷഭ്‌ പന്ത്‌ തുടങ്ങിയവർ തിരിച്ചെത്തുന്നു. ജസ്‌പ്രീത്‌ ബുമ്ര കളിക്കില്ല.

കപ്പടിച്ച് പെൺപുലികൾ ; അണ്ടർ 19 വനിതാ ടി20 കിരീടം ഇന്ത്യക്ക്.. #U19WorldCup

അണ്ടർ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ യൂത്ത് ടീം ട്രോഫി ഉയർത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ജി തൃഷ ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 82/10. ഇന്ത്യ 84/1 (11.2)

ക്വലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, മോശം തുടക്കത്തിനുശേഷം, ടീമിന്റെ സ്കോർ 82 റൺസിൽ ഒതുങ്ങി. 18 പന്തിൽ 23 റൺസ് നേടിയ മീകെ വാൻ വോർസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ ജി തൃഷ ഇത്തവണ ബൗളിംഗിലും തിളങ്ങി. താരം നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വൈഷ്ണവി ശർമ്മ, ആയുഷി ശുക്ല, പരുണിക സിസോഡിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഷബ്നം ഷക്കീൽ ഒരു വിക്കറ്റ് വീഴ്ത്തി.

 മറുപടി ബാറ്റിംഗിൽ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജി. തൃഷ 33 പന്തിൽ 44 റൺസും സാനിക ചാൽക്കെ 22 പന്തിൽ 26 റൺസും നേടി. ഓപ്പണർ ജി. കമാലിനിയുടെ (8) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ ലോകകപ്പ് നേടിയിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ അഭിമാനമായി രണ്ട് മലയാളികളും.. #WorldCupCricket

 ടീം ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് കരുത്തേകാൻ രണ്ട് മലയാളി താരങ്ങൾ. വയനാട്ടിൽ നിന്നുള്ള സജന സജീവും തിരുവനന്തപുരത്ത് നിന്നുള്ള ആശാ ശോഭനയും ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടി. ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിത എന്ന ചരിത്ര നേട്ടമാണ് സജനയ്ക്കും ആഷിനും ഇപ്പോൾ സ്വന്തം.


ട്വൻ്റി ഫോറിലൂടെ ടീമിൽ ഉൾപ്പെട്ടതിൻ്റെ സന്തോഷം ആശ ആദ്യം പങ്കുവച്ചു. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. സജ്ഞയ് എന്ന മലയാളി താരം കൂടെയുള്ളതിൽ ഏറെ സന്തോഷമുണ്ട്. എല്ലാവരുടെയും പ്രാർത്ഥന വേണം. ഇന്ത്യ ലോകകപ്പ് നേടുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം - ആശ പറഞ്ഞു.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്താനയാണ്. ഷെഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ദയാലൻ ഹേമലത, രാധാ യാദവ്, ഷെയങ്ക പാട്ടീൽ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

ഒക്‌ടോബർ 3 മുതൽ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്.നാലാം തീയതി ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 6ന് പാക്കിസ്ഥാനെയും 9ന് ശ്രീലങ്കയെയും 13ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റി.


ജനസാഗരം, ആവേശക്കൊടുമുടിയിൽ മുംബൈ... #Victory_Parade

 


 

ഇനിയെന്ന് ഇതുപോലെ ഒരാഘോഷം നടത്താന്‍ കഴിയുമെന്ന് അറിയില്ല. 2011-ല്‍ മുംബൈയില്‍ ഇങ്ങനെയൊന്ന് നടന്നതില്‍പ്പിന്നെ 2024-ലാണ് നടക്കുന്നത്. നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അവസരം മുംബൈ അത്യുജ്ജ്വലമായിത്തന്നെ ഉദ്‌ഘോഷിച്ചു. കരീബിയന്‍ മണ്ണില്‍നിന്ന് വിശ്വകിരീടം ചൂടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ വകനല്‍കുന്ന ചരിത്രമുഹൂര്‍ത്തമായി.

ബാര്‍ബഡോസില്‍നിന്ന് ഞായറാഴ്ച മടങ്ങേണ്ട ടീം ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. കളിക്കാരെക്കൂടാതെ സ്റ്റാഫ് അംഗങ്ങളും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ബി.സി.സി.ഐ. പ്രത്യേകം ഒരുക്കിയ വിമാനത്തിലുണ്ടായിരുന്നു.

തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ടീമംഗങ്ങള്‍ക്ക് പ്രഭാത വിരുന്ന്. പ്രധാനമന്ത്രിയുമായി വിശേഷങ്ങള്‍ പങ്കുവെച്ചും ഫോട്ടോയെടുക്കലുമൊക്കെയായിരുന്നു പിന്നീട്. ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി കപ്പുമായി നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ എന്നിവരുടെ കൈകള്‍ പിടിച്ച് ഒരു ടീം ഫോട്ടോയുമെടുത്തു. മുംബൈയിലായിരുന്നു ബി.സി.സി.ഐ.യുടെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്. മറൈന്‍ ഡ്രൈവില്‍നിന്ന് വാംഖഡെ സ്‌റ്റേഡിയം വരെ നീണ്ടുനില്‍ക്കുന്ന ഓപ്പണ്‍ ബസില്‍ വിക്ടറി പരേഡ്. തുടര്‍ന്ന് വാംഖഡെയില്‍ ഔദ്യോഗിക അഭിനന്ദനച്ചടങ്ങുകള്‍ എന്നിങ്ങനെയായിരുന്നു ഷെഡ്യൂള്‍.

വൈകീട്ട് ആറോടെയാണ് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് താരങ്ങള്‍ എത്തിയത്. യു.കെ. 1845 എന്ന എയര്‍ലൈന്‍ വിസ്താര വിമാനത്തിലായിരുന്നു യാത്ര. അതിനുമുണ്ട് പ്രത്യേകത. 18 എന്നത് വിരാട് കോലിയുടെ നമ്പറാണ്. 45 എന്നത് രോഹിത് ശര്‍മയുടെയും. ടി20 ക്രിക്കറ്റ് മതിയാക്കിയ രണ്ട് താരങ്ങള്‍ക്കുമുള്ള ആദരവ് കൂടിയായി ആ വിമാനനമ്പര്‍. മുംബൈയിലെത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി ആദരിച്ചു. വിമാനത്തിലെ താരങ്ങള്‍ക്കും അതിലെ ജീവനക്കാര്‍ക്കുമുള്ള ആദരമായിരുന്നു ഇത്.

തുടര്‍ന്ന് വൈകീട്ട്് ആറോടെയാണ് താരങ്ങള്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. കപ്പുമായി ഹാര്‍ദിക് പാണ്ഡ്യയാണ് വിമാനത്താവളത്തില്‍ ഇന്ത്യയെ നയിച്ചത്. ഒരു കൈയില്‍ ട്രോഫിയുമായി വന്ന ഹാര്‍ദിക്കിനെക്കണ്ട് ആരാധകര്‍ ആവേശഭരിതരായി ആര്‍ത്തിരമ്പി. ഹാര്‍ദിക്കിനത് രണ്ട് മാസംമുന്‍പ് തന്നെ കൂകിവിളിച്ച മുംബൈക്കാരോടുള്ള മധുരപ്രതികാരം കൂടിയായിരുന്നിരിക്കണം.

ടീം എത്തിയപ്പോഴേക്കും അപ്പോഴേക്കും ജനസാന്ദ്രമായിക്കഴിഞ്ഞിരുന്നു. രാവിലെ മുതല്‍ത്തന്നെ മുംബൈയില്‍ ബ്ലോക്കുണ്ട്. പോലീസും സന്നദ്ധപ്രവര്‍ത്തകരും അഹോരാത്രം പണിപ്പെട്ടാണ് മുംബൈ നഗരത്തെ നിയന്ത്രിച്ചത്. മറൈന്‍ ഡ്രൈവില്‍ ഒരുവശത്ത് കടലും മറുവശത്ത് മനുഷ്യക്കടലും എന്ന രീതിയിലായിരുന്നു ആള്‍ക്കൂട്ടം. ജനപ്രവാഹം മുംബൈ നഗരത്തെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുട്ടിച്ചു.

തുടര്‍ന്ന് റോഡ്‌ഷോ അരങ്ങേറി. മറൈന്‍ ഡ്രൈവില്‍നിന്നായിരുന്നു തുടക്കം. ആള്‍ക്കടല്‍ കാരണം ഒരുഘട്ടത്തില്‍ ഇനിയാരും മറൈന്‍ ഡ്രൈവിലേക്ക് നീങ്ങരുതെന്നുവരെ പോലീസിന് ആഹ്വാനം ചെയ്യേണ്ടിവന്നു. 2011-ല്‍ മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ഇത്തരത്തിലൊരാഘോഷം അരങ്ങേറിയിരുന്നു. അന്ന് ഏകദിന ലോകകപ്പ് നേടിയപ്പോഴായിരുന്നു അത്. സമാനമായി ഇത്തവണയും നടന്നു.

ടീം ജഴ്‌സി നിറത്തില്‍ അണിനിരത്തിയ ഓപ്പണ്‍ പരേഡ് ബസ്സില്‍ ടി20 ലോകകപ്പ് ഏറ്റുവാങ്ങുന്ന ടീമംഗങ്ങളുടെ ചിത്രവുമുണ്ടായിരുന്നു. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെയായിരുന്നു വിക്ടറി പരേഡ്. വഴിയിലുടനീളം വലിയ ആരവങ്ങളേറ്റുവാങ്ങിയാണ് ബസ് പുറപ്പെട്ടത്. ആരാധകാവേശത്തില്‍ മതിമറന്ന രോഹിത്തിനെയും കോലിയെയും ദ്രാവിഡിനെയുമെല്ലാം അതിവൈകാരികമായി കാണപ്പെട്ടു. കിരീടം ഉയര്‍ത്തിയും തംപ്‌സ്അപ്പ് നല്‍കിയും കൈവീശിനല്‍കിയുമെല്ലാം താരങ്ങള്‍ ആരാധകരോട് സ്‌നേഹം പ്രകടിപ്പിച്ചു.

അതിനിടെ വേറിട്ട മറ്റൊരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. റോഡിനോട് ചേര്‍ന്ന മരത്തിന് മുകളില്‍ ഓപ്പണ്‍ പരേഡ് വരുന്നതും കാത്ത് ഇരിപ്പുറപ്പിച്ച ആരാധകന്റെ ദൃശ്യം. ബസ് മരച്ചില്ലയുടെ അടുത്തെത്തിയതോടെ ആരാധകനും താരങ്ങളും തമ്മില്‍ നേരിയ അകല്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളു. കിട്ടിയ അവസരം അദ്ദേഹം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചു. ഒരുപക്ഷേ, പരേഡ് നടത്തിയ ടീമംഗങ്ങളെ ഏറ്റവും അടുത്തുനിന്ന് കണ്ട മനുഷ്യന്‍ അയാളായിരിക്കണം.

അങ്ങനെ ആളും ആരവങ്ങളുമായി പരേഡ് വാംഖഡെയിലെത്തി. സ്റ്റേഡിയത്തിനകത്ത് ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങുകളുണ്ടായിരുന്നു. പാട്ടും ഡാന്‍സുമായി താരങ്ങളും ആരാധകരും വാംഖഡെ സ്റ്റേഡിയത്തിനുള്ളില്‍ ആര്‍ത്തുല്ലസിച്ചു. ട്രോഫിയുമായി ടീമംഗങ്ങള്‍ വാംഖഡെയില്‍ കൂട്ടമായി നൃത്തച്ചുവടുകള്‍ നടത്തി.

തുടര്‍ന്ന് കോലിയുടെയും രോഹിത്തിന്റെയുമൊക്കെ വൈകാരികമായ പങ്കുവെക്കലുകള്‍. ഞാനും രോഹിത്തും ഇതിനുവേണ്ടി ദീര്‍ഘ പരിശ്രമം നടത്തിയെന്നും ഞങ്ങളെപ്പോഴും ഒരു ലോകകപ്പിനായി കൊതിച്ചിരുന്നെന്നും കോലി പറഞ്ഞു. 15 വര്‍ഷമായി രോഹിത്തിനൊപ്പം ഒരുമിച്ച് കളിക്കുന്ന ഞാന്‍ ഇതാദ്യമായാണ് അദ്ദേഹം വൈകാരികമായി കരയുന്നത് കണ്ടതെന്നും കോലി പറഞ്ഞത് വാംഖഡെയെ ഈറനണിയിച്ചു. അന്ന് ഞാനും കരഞ്ഞു. മറക്കാനാവില്ല ആ ദിവസം-കോലി പറഞ്ഞു.

വാംഖഡെയില്‍ രണ്ട് മാസം മുന്‍പുവരെ ഹാര്‍ദിക്-കോലി പക്ഷക്കാര്‍ തമ്മില്‍ അസ്വാരസ്യങ്ങളായിരുന്നല്ലോ. എന്നാല്‍ ഹാര്‍ദിക്കിനെ പുകഴ്ത്തിപ്പറയുകയാണ് രോഹിത് വാംഖഡെയില്‍ ചെയ്തത്. ഹാര്‍ദിക്കിന്റെ ശാന്ത മനോഭാവം മില്ലറെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ഹാര്‍ദിക്കിന്റെ അവസാന ഓവറിനെയും രോഹിത് പുകഴ്ത്തി. ഈ സമയത്തെല്ലാം ഹാര്‍ദിക്! ഹാര്‍ദിക്! എന്ന് ഗാലറിയില്‍ ആരവങ്ങളുയര്‍ന്നു. രോഹിത്തിന്റെ വാക്കുകളെ പുഞ്ചിരിയോടെയാണ് ഹാര്‍ദിക് സ്വീകരിച്ചത്. അവസാനം ടീമംഗങ്ങള്‍ക്ക് ബി.സി.സി.ഐ. വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് കൈമാറല്‍ ചടങ്ങും വാംഖഡെയില്‍ നടന്നു. 2011-ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഐ.സി.സി. ലോകകപ്പാണിത്.

സഞ്ജുവിനെ ടീമിൽ എടുത്തത് ബിജെപിയെന്ന് ; എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ ഒടുവിൽ പോസ്റ്റ് മുക്കി ഓടി. സോഷ്യൽ മീഡിയയിൽ പൊങ്കാല.. #Sanju_Samson

മലയാളി താരം സഞ്ജു സാംസൺ ട്വൻ്റി 20 ലോകകപ്പ് ടീമിൽ ഇടം നേടിയത് തൻ്റെ ഇടപെടൽ മൂലമാണെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് രംഗത്തെത്തി.  സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾ വന്നതോടെ നേതാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.  പോസ്റ്റ് പിൻവലിക്കാൻ ബിജെപി നേതൃത്വവും ഇടപെട്ടതായാണ് റിപ്പോർട്ട്.

ബിജെപി മാധ്യമപ്രവർത്തകൻ ജോമോൻ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.  സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെത്തിച്ചതെന്ന് ജോമോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സുഭാഷിന് മുന്നിൽ ഉന്നയിച്ചു.  അതിനുശേഷം സുഭാഷ് ഇടപെടുകയും സഞ്ജു ടീമിനൊപ്പം ചേരുകയും ചെയ്യുന്നു.  പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നേരിട്ട് ഇടപെടാൻ സുഭാഷിന് മതിയായ ബന്ധമുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു.  പേസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.  ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.

കൊൽക്കത്തയ്ക്ക് ആദ്യ തോൽവി സമ്മാനിച്ച് ചെന്നൈ ...#sports

 


 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. 138 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി. ചെന്നൈ ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക്വാദ് 67 റൺസെടുത്ത് പുറത്താകാതെ നിന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സീസണിലെ ആദ്യ തോൽവിയാണിത്.

ചെപ്പോക്കിലെ സ്ലോ പിച്ചിലെ ആദ്യ പന്തിൽ ഫിൽ സാൾട്ടിനെ (0) തുഷാർ ദേശ്പാണ്ഡെ പുറത്താക്കി, എന്നാൽ രണ്ടാം വിക്കറ്റിൽ സുനിൽ നരെയ്‌നും അങ്ക്‌രിഷ് രഘുവംശിയും ചേർന്ന് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും 56 റൺസ് കൂട്ടിച്ചേർത്തു. 18 പന്തിൽ 24 റൺസെടുത്ത രഘുവംശിയെ ജഡേജ പുറത്താക്കിയതോടെയാണ് കൊൽക്കത്തയുടെ പതനം ആരംഭിച്ചത്. അതേ ഓവറിൽ ജഡേജ നരെയ്‌നെയും (20 പന്തിൽ 27) പുറത്താക്കി ചെന്നൈക്ക് ലീഡ് നൽകി. അടുത്ത മത്സരത്തിൽ വെങ്കിടേഷ് അയ്യരെ (3) മൂന്ന് വിക്കറ്റ് വീഴ്ത്തി ജഡേജ പുറത്താക്കി. 4 ഓവറിൽ 18 റൺസ് മാത്രമാണ് ജഡേജയുടെ പ്രകടനം.

രമൺദീപ് സിങ്ങിനെ (12 പന്തിൽ 13) മഹിഷ് തിക്സാനയും തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ റിങ്കു സിങ്ങും (14 പന്തിൽ 9) മടക്കി. ആന്ദ്രെ റസ്സലിനെ (10 പന്തിൽ 10) ദേശ്പാണ്ഡെയും പുറത്താക്കി. ശ്രേയസ് അയ്യർ (32 പന്തിൽ 34), മിച്ചൽ സ്റ്റാർക്ക് (0) എന്നിവരെയും മുസ്തഫിസുർ പുറത്താക്കി. ശ്രേയസാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.

മറുപടിയായി ചെന്നൈ മികച്ച തുടക്കം കുറിച്ചു. ബൗണ്ടറികളുമായി രച്ചിൻ രവീന്ദ്ര ആക്രമണം തുടർന്നു. എന്നാൽ 8 പന്തിൽ 15 റൺസെടുത്ത താരത്തെ വൈഭവ് അറോറ പുറത്താക്കി. എന്നാൽ, രണ്ടാം വിക്കറ്റിൽ ഋതുരാജ് ഗെയ്‌ക്‌വാദും ഡാരിൽ മിച്ചലും ചേർന്ന കൂട്ടുകെട്ട് ചെന്നൈയെ ഡ്രൈവിംഗ് സീറ്റിലാക്കി. 70 റൺസിൻ്റെ നീണ്ട കൂട്ടുകെട്ടിന് ശേഷം മിച്ചലിനെ (19 പന്തിൽ 25) നരെയ്ൻ മടക്കി. മൂന്നാം വിക്കറ്റിൽ ഗെയ്ക്ക്വാദിനൊപ്പം ശിവം ദുബെ 38 റൺസ് കൂട്ടിച്ചേർത്തു. 18 പന്തിൽ 28 റൺസെടുത്ത ദുബെയെയും അറോറ പുറത്താക്കി. 45 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഗെയ്‌ക്‌വാദ് 58 പന്തിൽ 67 റൺസുമായി പുറത്താകാതെ നിന്നു.

#JHULAN_GOSWAMI : ജൂലൻ ഗോസ്വാമി വിരമിക്കുന്നു..



ഇരുപത്‌ വർഷത്തെ ക്രിക്കറ്റ്‌ ജീവിതം ജൂലൻ ഗോസ്വാമി അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരായി ഇന്ന്‌ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ മുപ്പത്തൊമ്പതുകാരി ഇന്ത്യൻ കുപ്പായമൂരും. ഈ മാസം 24 -നാണ്‌ അവസാന കളി.

#ASIA_CUP_CRICKET : ഏഷ്യാ കപ്പ് ലങ്കൻ മണ്ണിലേക്ക്.. പാക്കിസ്ഥാനെതിരെ നേടിയത് ഉജ്ജ്വല വിജയം...

ഭാനുക രാജപക്‌സെയുടെ പുറത്താകാതെ 71 റൺസും വനിന്ദു ഹസരംഗയുടെ സുപ്രധാന സംഭാവനകളുമാണ് ഞായറാഴ്ച പാക്കിസ്ഥാനെതിരായ 23 റൺസിന്റെ ജയത്തോടെ ശ്രീലങ്ക ആറാം ഏഷ്യാ കപ്പ് കിരീടത്തിലേക്ക് നയിച്ചത്.

 ദുബായിൽ 171 റൺസ് പിന്തുടരുന്നതിനിടെ ഫാസ്റ്റ് ബൗളർ പ്രമോദ് മധുഷനും (4-34) ഹസരംഗയും (3-27) ഏഴ് വിക്കറ്റ് പങ്കിട്ട് പാക്കിസ്ഥാനെ 147 റൺസിന് പുറത്താക്കി.
 നേരത്തെ, ഇടങ്കയ്യൻ രാജപക്‌സെ 36 റൺസെടുത്ത ഹസരംഗയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 58 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കി.

 രാഷ്ട്രീയ അശാന്തി കാരണം മത്സരത്തിന്റെ ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്ന ശ്രീലങ്ക, അഫ്ഗാനിസ്ഥാന്റെ നാണംകെട്ട തോൽവിയിൽ നിന്ന് കരകയറി, ടൂർണമെന്റിൽ വിജയിച്ചു, അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള തിരശ്ശീല ഉയർത്തുന്നു.

 "ഏത് നല്ല ടീമിനും ഇത് സംഭവിക്കാം. നല്ല കാരണത്താലാണ് ഞങ്ങൾക്ക് ഇത് സംഭവിച്ചത്. അതിന് ശേഷം ഞങ്ങൾ ഗൗരവമായ ചർച്ചകൾ നടത്തി. നല്ല നിലവാരമുള്ള കളിക്കാരുണ്ട്, അവർ നന്നായി നിന്നു. അവിടെയാണ് ഞങ്ങൾ ചാമ്പ്യൻമാരായത്," ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ പറഞ്ഞു.  ശനക.

 ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം, ടീമുകൾ ചേസിംഗിൽ വിജയിച്ച 12 മത്സരങ്ങളിൽ ഒമ്പതും ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു.

 എന്നാൽ പാകിസ്ഥാൻ വേഗക്കാരായ നസീം ഷായുടെയും ഹാരിസ് റൗഫിന്റെയും പ്രചോദിതമായ ഓപ്പണിംഗ് ബൗളിംഗിനെ ദ്വീപ് രാഷ്ട്രം മറികടന്നതിനാൽ ശ്രീലങ്ക ഈ പ്രവണതയെ മറികടന്നു.

 "ഞാൻ ശ്രീലങ്കയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. മികച്ച ക്രിക്കറ്റ്. തുടക്കത്തിൽ ഞങ്ങൾ അവരെ ആധിപത്യം സ്ഥാപിച്ച രീതിയും അതിനുശേഷം അവരുടെ കൂട്ടുകെട്ടും മികച്ചതായിരുന്നു," അസം പറഞ്ഞു.

 രാജപക്‌സെയും ഹസരംഗയും ഇന്നിംഗ്‌സ് പുനർനിർമ്മിക്കുകയും സ്‌കോറിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നതിന് പതിവായി ബൗണ്ടറി കണ്ടെത്തുകയും ചെയ്തു.

 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും പറത്തി ഹസരംഗയെ റൗഫ് പുറത്താക്കി, തന്റെ 50-ാം ടി20 വിക്കറ്റിന് പിന്നിലായി ക്യാച്ച് ചെയ്ത് അപകടകരമായ നിലയുറപ്പിച്ചു.

 രാജപക്‌സെ ആക്രമണം തുടർന്നു, ഡീപ്പിൽ ഷദാബ് ഖാന്റെ കൈവിട്ട ക്യാച്ചിനെ അതിജീവിച്ചു, താമസിയാതെ തന്റെ മൂന്നാം ടി20 അർദ്ധ സെഞ്ചുറിയിലെത്തി.

 45 പന്തിൽ നസീമിനെ ബൗണ്ടറിയും സിക്‌സും സഹിതം ഇന്നിംഗ്‌സ് പൂർത്തിയാക്കിയ രാജപക്‌സെയും ചാമിക കരുണരത്‌നെയും ചേർന്ന് 54 റൺസ് കൂട്ടി സ്‌കോറുകൾ കൂടുതൽ ഉയർത്തി.

 ദിൽഷൻ മധുശങ്ക ഒരു നോ ബോളിലും നാല് വൈഡുകളിലും തുടങ്ങി ഒരു കുലുങ്ങിയ ഓപ്പണിംഗ് എറിഞ്ഞെങ്കിലും ഇടങ്കയ്യൻ അതിവേഗം പ്രായശ്ചിത്തം ചെയ്തു.

 തന്റെ രണ്ടാം ടി20 കളിക്കുമ്പോൾ, മധുശങ്ക അഞ്ച് റൺസിന് ഷോർട്ട് ഫൈൻ ലെഗിൽ അസമിനെ പിടികൂടി, തുടർന്ന് അടുത്ത പന്തിൽ ഫഖർ സമാനെ ബൗൾഡാക്കി.

 മുഹമ്മദ് റിസ്വാനും (55) ഇഫ്തിഖറും (32) ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇഫ്തിഖറിന്റെ വിക്കറ്റിൽ മധുഷൻ ഈ കൂട്ടുകെട്ട് തകർത്തു.

 ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ 282 റൺസുമായി ഇന്ത്യയുടെ വിരാട് കോഹ്‌ലിയെ മറികടന്ന റിസ്വാൻ, ചാമിക കരുണരത്‌നെയുടെ പന്തിൽ ഒരു സിക്‌സോടെ തന്റെ ഫിഫ്റ്റി തികച്ചെങ്കിലും താമസിയാതെ ഹസരംഗയുടെ ലെഗ് സ്പിന്നിൽ വീണു, ചക്രങ്ങൾ വേട്ടയാടി.

 അവസാന പന്തിൽ കരുണരത്‌നെ റൗഫിനെ പുറത്താക്കി ശ്രീലങ്കൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

 “ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ഞങ്ങൾ പൂർത്തിയാക്കിയില്ല,” അസം പറഞ്ഞു.  "എന്നാൽ ടൂർണമെന്റിൽ നിന്ന് ധാരാളം പോസിറ്റീവുകൾ ഉണ്ട്."
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0