വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ്: ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന... #Flash_News
ആലക്കോട്ട് വ്യാജ സർട്ടിഫിക്കറ്റ് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് ലെൻസ്ഫെഡ്..... #Flash_News
2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം
ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.
‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ് ;‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്‌ദാനം ചെയ്ത് പറ്റിച്ചു'... #Filmnews
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ്. ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പോലീസ് കേസെടുത്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ചിത്രത്തിന് ഏഴുകോടി വാങ്ങിയ ശേഷം ലാഭവിഹിതം വാഗ്ദാനം ചെയ്തെന്നാണ് കേസ്. എറണാകുളം സബ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
മഞ്ഞുമ്മൽ ബോയ്സ് പ്രൊഡ്യൂസർമാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂർ സ്വദേശി സിറാജിൻ്റെ പരാതിയിലാണ് കോടതി നടപടി. ഏഴുകോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്ന് പരാതി. പറവ ഫിലിംസിൻ്റെയും പങ്കാളി ഷോണിൻ്റെയും അക്കൗണ്ടുകൾ മരവിപ്പിക്കും. നിർമ്മാതാക്കളായ സൗബിൻ ഷാഹിറിനും ബാബു ഷാഹിറിനും നോട്ടീസ് നൽകിയിട്ടുണ്ട്.
40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിൻറെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ പണം കൈക്കലാക്കുകയും പിന്നീട് ലാഭമോ നിക്ഷേപമോ നൽകാതെ കബളിപ്പിക്കുകയും ചെയ്തതായി ഹർജിയിൽ ആരോപിക്കുന്നു.
ചിത്രം ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപയും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം 20 കോടിയോളം രൂപയും കളക്ഷൻ നേടിയതായി ഹർജിയിൽ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴ് കോടി വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ ... #Fraud
നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷാണ് അറസ്റ്റിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതിഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി പെൺകുട്ടി മനസ്സിലാക്കുകയും മാസങ്ങൾക്ക് മുമ്പ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ കേസ് ഒഴിവാക്കാനായി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാർഥിയെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിച്ചു.
രണ്ടാഴ്ചയോളം കൂടെ താമസിച്ചു.ഇതിന് പിന്നാലെ ജോലിയുടെ പേരിൽ ശ്രുതീഷ് തമിഴ്നാട്ടിലേക്ക് കടന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന യുവാവിനെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; പ്രതി പിടിയിൽ... #Crime
എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് 7.5 കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് തൃപ്പൂണിത്തുറ പോലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
350 പേരിൽ നിന്നായി രണ്ട് ലക്ഷം രൂപ വീതവും ഏഴരക്കോടി രൂപയുമാണ് കവർന്നത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് ഹിൽപാലസ് പോലീസിൻ്റെ പിടിയിലായത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സൂരജിൻ്റെ കൂട്ടാളികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.



വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.