Fraud എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fraud എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ്: ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന... #Flash_News

ആലക്കോട് : വ്യാജ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാരങ്ങൾ രജിസ്റ്റർ ചെയ്‌തുവെന്ന പരാതി നിലനിൽക്കുന്ന ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയ ളവിൽ മാത്രം ഇങ്ങനെ രജിസ്റ്റർ ചെയ്‌ത 64 ആധാര ങ്ങളുടെ പകർപ്പുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. കണ്ണൂർ വിജിലൻസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കഴിഞ്ഞദി വസം പരിശോധന നടത്തിയത്. വ്യാജ എഞ്ചിനീയരുടെ മുൻകൈയിലാണ് തട്ടിപ്പ് നടത്തുന്നതെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന. യാതൊരു അംഗീകാരവുമില്ലാത്ത വെള്ളാട് സ്വദേശി രാഹുൽ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളാണത്രെ ആധാരം രജിസ്ട്രേഷനായി ഉപയോഗപ്പെടുത്തിയവയിലേറെയും അംഗീകൃത എഞ്ചിനീയറായ ജോസ്ഗിരി സ്വദേശിനി ജമുന ജോസഫിൻ്റെ വ്യാജ സീലും ഒപ്പും വ്യാജ സർട്ടിഫിക്കറ്റുകളുമാണ് ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്ഠ‌പുരം സബ് രജിസ്ട്രാർ ഓഫീസുകളിൽ തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതു സംബന്ധിച്ച് ജമുന ജോസഫ് ആലക്കോട് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടിയൊന്നുമുണ്ടായില്ല. ഇതിനെതിരെ ലൈസൻസ്‌ഡ് എഞ്ചിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡ് രംഗത്ത് വന്നിരുന്നു. തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തുമുൾപ്പെടെ സമാനമായ തട്ടിപ്പ് നടന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

രജിസ്റ്റർ ചെയ്യുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് മതിപ്പുവില കണക്കാക്കുന്നതിനാണ് പുതിയ നിയമപ്രകാരം വാല്യൂവേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാകുന്നത്. സർക്കാരിന് ലഭിക്കേണ്ട നികുതി വെട്ടിക്കാൻ വ്യാജമായി വാല്യൂവേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുകയാണത്രെ കണ്ണൂർ വിജിലൻസ് കണ്ടത്തിയ കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്‌ടർക്ക് കൈമാറും.

ആലക്കോട്ട് വ്യാജ സർട്ടിഫിക്കറ്റ് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് ലെൻസ്ഫെഡ്..... #Flash_News

തളിപ്പറമ്പ് ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ വനിതാ എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 64 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ലൈസൻസ്‌ഡ് എൻജിനീയേ ഴ്സ് ആൻഡ് സൂപ്പർവൈസേ ഴ്സ് ഫെഡറേഷൻ(ലെൻഫെ ഡ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലെൻഫെഡ് അംഗവും വെള്ളാട് സ്വദേശിയുമായ ജമുന ജോസഫിന്റെ പേരിലാണ് കെട്ടിടങ്ങളുടെ 64 വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തത്. സംഭവത്തിൽ ജമുനയുടെ പരാതിയിൽ ആലക്കോട് സിആർ ബിൽഡേഴ്സ് രാഹുൽ എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തളിപ്പറമ്പിലുംഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 4 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ അറിയിച്ചു. ശ്രീകണ്ഠപുരം മേഖലയിലും തട്ടിപ്പ് നടന്നതായി സംശയമുണ്ട്.


2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം

ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ് ;‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്‌ദാനം ചെയ്ത് പറ്റിച്ചു'... #Filmnews


 
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ്. ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പോലീസ് കേസെടുത്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ചിത്രത്തിന് ഏഴുകോടി വാങ്ങിയ ശേഷം ലാഭവിഹിതം വാഗ്ദാനം ചെയ്തെന്നാണ് കേസ്. എറണാകുളം സബ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.

മഞ്ഞുമ്മൽ ബോയ്സ് പ്രൊഡ്യൂസർമാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂർ സ്വദേശി സിറാജിൻ്റെ പരാതിയിലാണ് കോടതി നടപടി. ഏഴുകോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്ന് പരാതി. പറവ ഫിലിംസിൻ്റെയും പങ്കാളി ഷോണിൻ്റെയും അക്കൗണ്ടുകൾ മരവിപ്പിക്കും. നിർമ്മാതാക്കളായ സൗബിൻ ഷാഹിറിനും ബാബു ഷാഹിറിനും നോട്ടീസ് നൽകിയിട്ടുണ്ട്.

40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ചിത്രത്തിൻറെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ പണം കൈക്കലാക്കുകയും പിന്നീട് ലാഭമോ നിക്ഷേപമോ നൽകാതെ കബളിപ്പിക്കുകയും ചെയ്തതായി ഹർജിയിൽ ആരോപിക്കുന്നു.

ചിത്രം ആഗോളതലത്തിൽ ഇതുവരെ 220 കോടി രൂപയും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം 20 കോടിയോളം രൂപയും കളക്ഷൻ നേടിയതായി ഹർജിയിൽ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴ് കോടി വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ ... #Fraud


 നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷാണ് അറസ്റ്റിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതിഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി പെൺകുട്ടി മനസ്സിലാക്കുകയും മാസങ്ങൾക്ക് മുമ്പ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ കേസ് ഒഴിവാക്കാനായി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാർഥിയെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിച്ചു.
രണ്ടാഴ്ചയോളം കൂടെ താമസിച്ചു.ഇതിന് പിന്നാലെ ജോലിയുടെ പേരിൽ ശ്രുതീഷ് തമിഴ്നാട്ടിലേക്ക് കടന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന യുവാവിനെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; പ്രതി പിടിയിൽ... #Crime

 


എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് 7.5 കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് തൃപ്പൂണിത്തുറ പോലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

350 പേരിൽ നിന്നായി രണ്ട് ലക്ഷം രൂപ വീതവും ഏഴരക്കോടി രൂപയുമാണ് കവർന്നത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജാണ് ഹിൽപാലസ് പോലീസിൻ്റെ പിടിയിലായത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സൂരജിൻ്റെ കൂട്ടാളികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പോലീസുകാരുടെ പേരിൽ തട്ടിപ്പ് ;മുന്നറിയിപ്പ് നൽകി കേരള പോലീസ് #Fraud

നിയമപാലകരെന്ന വ്യാജേന കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. പോലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ എന്നിവ കള്ളപ്പണം വെളുപ്പിക്കുന്നതിൻ്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

 നിങ്ങൾക്കായി വന്ന കൊറിയറിലോ പാർസലിലോ മയക്കുമരുന്ന്, ആധാർ കാർഡുകൾ, പാസ്‌പോർട്ട് മുതലായവ ഉണ്ടെന്ന് പറഞ്ഞ് നിങ്ങളെ ബന്ധപ്പെടും. മറ്റൊരു കേസുമായി ബന്ധപ്പെട്ട സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ നിങ്ങളുടെ പേരിൽ ഒരു ആധാർ കാർഡോ ക്രെഡിറ്റ് കാർഡോ കണ്ടെത്തിയതായും അതിൽ പറയുന്നു. കൂടാതെ, നിങ്ങൾ പോണോഗ്രാഫി സെർച്ച് ചെയ്തുവെന്ന് പറഞ്ഞ് വെബ്‌സൈറ്റ് നിങ്ങളെ കബളിപ്പിക്കും. ഇത് ഫോൺ വഴിയോ ഇമെയിൽ വഴിയോ ആകാം.

  കേസ് രജിസ്റ്റർ ചെയ്തുവെന്ന വ്യാജരേഖകൾക്കൊപ്പം അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും അയയ്ക്കും. ഫോണിൽ വീണ്ടും വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ വീഡിയോ കോളിന് നിർബന്ധിക്കുന്നു. വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും വ്യക്തിവിവരങ്ങളും സാമ്പത്തിക സ്ഥിതിയും ചോദിക്കുകയും ചെയ്യുന്നു. നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ച ശേഷം തുക തിരികെ നൽകുമെന്നും ഇവർ പറയുന്നു. ജാഗ്രതയോടെ മാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ കഴിയൂ എന്നും മുന്നറിയിപ്പിൽ പറയുന്നു.


കേരള പോലീസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
  പോലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരുമായി ബന്ധപ്പെട്ട് അടുത്തിടെ കൊള്ളയടിക്കൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലോ മരുന്നുകളും ആധാർ കാർഡുകളും പാസ്‌പോർട്ടും മറ്റും ഉണ്ടെന്ന് പറഞ്ഞ് അവർ നിങ്ങളെ ബന്ധപ്പെടും. മറ്റൊരു കേസുമായി ബന്ധപ്പെട്ട സ്ഥലത്ത് നടത്തിയ തിരച്ചിലിൽ നിങ്ങളുടെ പേരിൽ ഒരു ആധാർ കാർഡോ ക്രെഡിറ്റ് കാർഡോ കണ്ടെത്തിയെന്നും അവർ പറഞ്ഞിരിക്കാം. നിങ്ങൾ അശ്ലീലചിത്രങ്ങൾക്കായി തിരഞ്ഞുവെന്ന് അവകാശപ്പെട്ട് വെബ്‌സൈറ്റ് പലപ്പോഴും കബളിപ്പിക്കപ്പെടുന്നു. ഈ സന്ദേശങ്ങൾ ഫോൺ വഴിയോ ഇമെയിൽ വഴിയോ വന്നേക്കാം.
  നിങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അവർ നിങ്ങളെ അറിയിക്കുകയും അന്വേഷണ ഏജൻസിയുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡും കേസ് രജിസ്റ്റർ ചെയ്തതായി വ്യാജ രേഖകളും നിങ്ങൾക്ക് അയയ്ക്കുകയും ചെയ്യുന്നു. അവർ നൽകിയ തിരിച്ചറിയൽ കാർഡ് വിവരങ്ങൾക്കായി നിങ്ങൾ വെബ്‌സൈറ്റിൽ തിരയുമ്പോൾ, നിങ്ങൾ പരിഭ്രാന്തരാകുകയും വ്യാജ പേരിൽ ഒരു ഉദ്യോഗസ്ഥനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
സ്‌കൈപ്പ് വഴിയും മറ്റും വീഡിയോ കോളിൽ പങ്കെടുക്കാൻ കോൾബാക്ക് സ്‌കാമർമാർ നിങ്ങളെ നിർബന്ധിക്കുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ യൂണിഫോം ധരിച്ച് അവർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. നിങ്ങൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നിങ്ങൾ പൂർണ്ണമായും അവരുടെ നിയന്ത്രണത്തിലാണെന്നും നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും തട്ടിപ്പുകാർ പറയുന്നു. അവരുടെ അനുവാദമില്ലാതെ ഇനി എവിടെയും പോകാനാകില്ലെന്നും അവർ നിങ്ങളെ അറിയിക്കും.
  വീഡിയോ കോളിനിടെ അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചും ചോദിക്കും. നിങ്ങളുടെ സമ്പാദ്യം സ്ഥിരീകരണത്തിനായി സമർപ്പിക്കുമെന്നും അത് നിയമാനുസൃതമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചുറപ്പിച്ചതിന് ശേഷം തുക തിരികെ നൽകുമെന്നും അറിയിക്കുക എന്നതാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി പണം നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂർണമായി.
  സംസ്ഥാനത്തിൻ്റെ പല ഭാഗത്തുനിന്നും ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഓഫീസിൽ നിന്നുള്ള വ്യാജ ഫോൺ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടു. മുംബൈ പോലീസിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി മറ്റൊരാളുടെ കൈയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്‌ടപ്പെട്ടാൽ, ആദ്യ മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ വിവരം അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.സംശയാസ്പദമായി കണ്ടെത്തുന്ന ഏതൊരു അക്കൗണ്ടും നിയമപരമായി മരവിപ്പിക്കാൻ ഞങ്ങളുടെ അന്വേഷണ ഏജൻസികൾക്ക് കഴിയുമെന്ന് ഓർക്കുക.
  അതിനാൽ, നിങ്ങളുടെ സമ്പാദ്യമോ പണമോ സ്ഥിരീകരണത്തിനായി കൈമാറാൻ അവർ ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല. ഫോണിലൂടെയോ ഇമെയിലിലൂടെയോ അത്തരം അഭ്യർത്ഥന നടത്തുന്നവർ ഉടൻ 1930 സൈബർ പോലീസിനെ അറിയിക്കണം.
  നിങ്ങൾക്ക് അത്തരം ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ, ഉടൻ ഫോൺ കട്ട് ചെയ്ത് 1930 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക.
  അതീവ ജാഗ്രതയോടെ മാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ കഴിയൂ.

ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ്...#Fraud

ഓൺലൈൻ വ്യാപാരത്തിൻ്റെ മറവിൽ രണ്ട് കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസാണ് ജയ്ദീപ് മിതേഷ് ഭായിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0