ആലക്കോട്ട് വ്യാജ സർട്ടിഫിക്കറ്റ് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് ലെൻസ്ഫെഡ്..... #Flash_News

തളിപ്പറമ്പ് ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ വനിതാ എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 64 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ലൈസൻസ്‌ഡ് എൻജിനീയേ ഴ്സ് ആൻഡ് സൂപ്പർവൈസേ ഴ്സ് ഫെഡറേഷൻ(ലെൻഫെ ഡ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലെൻഫെഡ് അംഗവും വെള്ളാട് സ്വദേശിയുമായ ജമുന ജോസഫിന്റെ പേരിലാണ് കെട്ടിടങ്ങളുടെ 64 വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തത്. സംഭവത്തിൽ ജമുനയുടെ പരാതിയിൽ ആലക്കോട് സിആർ ബിൽഡേഴ്സ് രാഹുൽ എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തളിപ്പറമ്പിലുംഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 4 ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ അറിയിച്ചു. ശ്രീകണ്ഠപുരം മേഖലയിലും തട്ടിപ്പ് നടന്നതായി സംശയമുണ്ട്.


2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി ആലക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ ആധാരങ്ങൾ റജിസ്‌റ്റർ ചെയ്തതായുള്ള വിവരം പുറത്ത് വന്നത്. ബന്ധപ്പെട്ട റജിസ്ട്രാർ ഓഫിസിൽ നിന്ന് എൻജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടികാട്ടി. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം

ആവശ്യപ്പെട്ടപ്പോഴാണ് 3 മാസത്തിനുള്ളിൽ ആലക്കോട് 64 സർട്ടിഫിക്കറ്റുകൾ നിർമിച്ച വിവരം ലഭിച്ചത്. അണ്ടർ വാല്യുവേഷ അന്വേഷണം വന്നാൽ സർട്ടിഫിക്കറ്റ് തയാറാക്കിയ എൻജിനീയറുടെ പേരിൽ നടപടിയും വന്നേക്കാം. ആലക്കോടുള്ള 9 ആധാരം എഴുത്തുകാർ മുഖേനെയാണ് 64 ആധാരങ്ങളും തയാറാക്കിയതെന്നും എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്ന ആധാരം എഴുത്തുകാരുടെ സംഘടനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സെക്രട്ടറി വി.സി. ജഗത്പ്യാരി, സംസ്ഥാന ജോ.സെക്രട്ടറി എ.സി.മധുസൂദനൻ,ഏരിയ പ്രസിഡന്റ് റെജീഷ് മാ ത്യു, ജമുന ജോസഫ് എന്നിവർ പറഞ്ഞു.

MALAYORAM NEWS is licensed under CC BY 4.0