Chennai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chennai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കടബാധ്യതയുടെ പേരിൽ തെരുവിലൂടെ വലിച്ചിഴച്ചു; അപമാനം കാരണം 53-കാരൻ ജീവനൊടുക്കി #Chennai

 


ചെന്നൈ:
കടംവാങ്ങിയ പണം തിരികെ നൽകിയില്ലെന്നതിന്റെ പേരിൽ തെരുവിലൂടെ വലിച്ചിഴക്കപ്പെട്ട 53-കാരൻ ജീവനൊടുക്കി. കൃഷ്ണഗിരി ജില്ലയിലെ ഉത്തങ്കരൈയ്ക്കടുത്തുള്ള കൊട്ടാരപട്ടി ഗ്രാമത്തിലെ കൂലിത്തൊഴിലാളി വേലുമണിയാണ് മരിച്ചത്.

സംഭവത്തിൽ വേലുമണിയോട് ക്രൂരമായി പെരുമാറിയ മണ്ണടിപ്പെട്ടി സ്വദേശി ധനപാലനെ (63) പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌വാനൻ എന്നയാളെ തിരയുന്നു. ഇവരിൽനിന്ന് വേലുമണി കടംവാങ്ങിയ 50,000 രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം തുടങ്ങിയത്.

പണംനൽകിയെന്നും ഇതിനുള്ള തെളിവുണ്ടെന്നും വേലുമണി അറിയിച്ചുവെങ്കിലും അവർ വേലുമണിയെ മർദിച്ചവശനാക്കി. കഴുത്തിൽ തുണിചുറ്റി വീട്ടിൽനിന്ന് തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തിനുമുന്നിൽ തള്ളുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഭാര്യ അംബിക വേലുമണിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പൊതുമധ്യത്തിൽ അപമാനിച്ച സംഭവം വേലുമണിയെ ഏറെ വേദനിപ്പിച്ചിരുന്നു.

അംബിക അയാളെ സമാധാനാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അല്പനേരത്തിനകം വേലുമണി വീട്ടിൽനിന്നിറങ്ങി. ഏതാനും മണിക്കൂറിനുശേഷം തിരികെവന്നപ്പോൾ വിഷംകഴിച്ചിട്ടുണ്ടെന്ന വിവരം അംബികയെ അറിയിച്ചു. ഉടൻ ഊത്തങ്കര സർക്കാർ ആശുപത്രിയിലും പിന്നീട് കൃഷ്ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് അംബിക ഊത്തങ്കര പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു.   

53-year-old man commits suicide after being dragged through the streets over debt

ചെന്നൈയിൽ കാർഗോ വിമാനത്തിന് തീ പിടിച്ചു #AIR_CRAFT



ചെന്നൈ: ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കാർഗോ വിമാനത്തിന് തീ പിടിച്ചു. മലേഷ്യയിൽ നിന്ന് ചെന്നൈയിൽ എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പിടിച്ചത്.

പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനെ വിവരമറിയിച്ചു. വിമാനം വേഗത്തിൽ ലാൻഡ് ചെയ്തു. സജ്ജരായിരുന്ന അഗ്നിശമന സേന തീ അണച്ച് അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നാണ് വിമാനം വന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. പൈലറ്റിന്റെ ആത്മവിശ്വാസം അടിയന്തര ലാൻഡിംഗ് തടഞ്ഞു. സംഭവത്തിൽ വിമാനത്താവള സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കുയർത്തി സ്വകാര്യബസുകൾ #private_bus

 
 

 

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനെക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മറ്റു ദിവസങ്ങളിൽ 1250-1500 രൂപയായിരുന്നു നിരക്കെങ്കിൽ ഓണത്തോട് അടുത്ത ദിവസങ്ങളിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്.

ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരിക്കുകയാണ്. ഇത് മുതലാക്കാൻ സ്വകാര്യബസുകളും നേരത്തേതന്നെ നിരക്ക് വർധിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ ഓണത്തിന് ഏറ്റവുംകൂടുതൽ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഇൗ ദിവസങ്ങളിലാണ്,

മുൻവർഷങ്ങളിലും ഓണക്കാലത്ത് സ്വകാര്യബസുകൾ മൂന്നിരട്ടി വരെ നിരക്ക് വർധന വരുത്തിയിട്ടുണ്ട്. ഇത്തവണ ഇപ്പോൾ ബുക്ക് ചെയ്താൽപോലും ഇരട്ടിനിരക്ക് വാങ്ങുന്നതിനാൽ ഓണം അടുക്കുമ്പോൾ കഴിഞ്ഞതവണത്തെക്കാൾ നിരക്ക് വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രവാസിമലയാളികൾ എത്തുന്നത് ചെന്നൈയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ്.


തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു# Chennai

 

 

 

 

 

 

 

 

 തെന്നിന്ത്യൻ നടി പുഷ്പലത(87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടനും നിർമാതാവുമായ എവിഎം രാജനാണ് പുഷ്പലതയുടെ ജീവിതപങ്കാളി. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലത അവസാനം അഭിനയിച്ച സിനിമ. അഭിനയം നിർത്തിയതിനുശേഷം ഏറെ നാൾ ആത്മീയ പ്രവർത്തനം നടത്തിയിരുന്നു. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പുഷ്പലത വിവിധ ഭാഷകളിലായി 100ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1955 മുതൽ 1987 വരെ അഭിനയത്തിൽ സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവ പുഷ്പലതയുടെ ഏറെ ശ്രദ്ധനേടിയ ചിത്രങ്ങളാണ്.

സംസ്ഥാനത്ത് അതീവജാഗ്രത:ഫെയ്‌ൻജൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും,വിമാന സർവീസുകൾ റദ്ദാക്കി... #cyclone

 


 ഫെയ്‌ൻജൽ ചുഴലിക്കാറ്റ് ഇന്ന് തീരത്ത് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ്  ഫിൻജാൽ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഇത് കരയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിൻ്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്രാ തീരത്തും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്.

ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. ബീച്ചുകളിലേക്കും അമ്യൂസ്‌മെൻ്റ് പാർക്കുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ മെട്രോ രാത്രി വരെ തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ച ജില്ലകളിൽ പ്രത്യേക ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദാരുണം...! കോളേജ് ബസ് മറിഞ്ഞ് വിദ്യാർത്ഥികള്‍ക്ക് പരിക്ക്... #Accident_News

 

 കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ എറണാകുളം ചക്കരപറമ്പിലാണ് അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടസമയത്ത് മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ദാരുണം!ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്‌ മറിഞ്ഞു; 15 പേർക്ക്‌ പരിക്ക്‌... #Accident_News

 


 തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് ശബരിമല തീർഥാടകരുമായി പോയ മിനിബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. പാലക്കാട്-മണ്ണുത്തി ദേശീയപാതയിൽ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന മിനിലോറി ബസിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വടക്കാഞ്ചേരി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ആകെ 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ടിക്കറ്റ് മെഷീൻ എടുത്ത് തലയ്ക്കടിച്ചു; ബസ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം... #Crime_News

 


ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു. എംടിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ് മരിച്ചത്. വെല്ലൂർ സ്വദേശി ഗോവിന്ദനാണ് ജഗനെ മർദിച്ചത്. ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ആദ്യം ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദയെ മർദിച്ചു. തുടർന്ന് ജഗൻ ഗോവിന്ദനെ മർദിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

ഇന്നലെ രാത്രി അണ്ണാനഗറിനു സമീപമായിരുന്നു സംഭവം. സംഘർഷത്തിനിടെ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിലാണ്.

രക്ഷകര്‍ത്താക്കളുടെ അശ്രദ്ധ ; ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ച കുട്ടികള്‍ ഗുരുതരാവസ്ഥയില്‍..... #Flash_News


ടൂത്ത്‌പേസ്റ്റ് ആണെന്നു തെറ്റിദ്ധരിച്ച് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുധാചലത്താണ് സംഭവം. കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (മൂന്ന്), ബാലമിത്രന്‍ (രണ്ട്), മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ (അഞ്ച്), രശ്മിത (രണ്ട്) എന്നിവരെയാണ് കടലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. വീട്ടില്‍ എലിയെ കൊല്ലാനായി വാങ്ങിവെച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത്‌പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ എടുത്ത് പല്ലുതേക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വീട്ടുകാര്‍ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ആരോഗ്യാവസ്ഥ പരിഗണിച്ച് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇനി മുതല്‍ ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ്... #surgery

 


ചെന്നൈയിലെ ഡോക്ടർമാർ ശസ്ത്രക്രിയകൾക്കായി ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നു. ആമാശയ ക്യാൻസർ, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിക്കുന്നു. ചെന്നൈയിലെ ജെഇഎം ഹോസ്പിറ്റലിൽ ശസ്ത്രക്രിയകൾക്കായി ആപ്പിളിൻ്റെ ഉപകരണം ഉപയോഗിച്ചിരുന്നു.

വിഷൻ പ്രോ പോലുള്ള ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം താക്കോൽദ്വാര ശസ്ത്രക്രിയകൾ എളുപ്പമാക്കിയെന്ന് ജെം ഹോസ്പിറ്റൽസിൻ്റെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും സിഒഒയുമായ ഡോ.ആർ.പാർത്ഥസാരഥി പറയുന്നു. രോഗികളുടെ ആന്തരികാവയവങ്ങൾ വലുതായി കാണാനും വിഷൻ പ്രോ സഹായിക്കുന്നു, ഡോക്ടർ പറഞ്ഞു.

“മോണിറ്ററിൽ കാണുന്നത് ഒരു കാലതാമസവുമില്ലാതെ ആപ്പിൾ വിഷൻ പ്രോയിലും കാണാം. ലാപ്രോസ്കോപ്പിക് സർജറി മോണിറ്ററിൽ എനിക്ക് കാണാനാകുന്നതെന്തും ഈ ഉപകരണത്തിൽ കാണാൻ കഴിയും. എനിക്ക് ഒരു സിടി സ്കാൻ കാണണമെങ്കിൽ, എനിക്ക് അത് ഉപകരണത്തിൽ ഒരേസമയം കാണാൻ കഴിയും. ഡോ പാർത്ഥസാരഥി പറയുന്നു.

“സാധാരണയായി, ഓപ്പറേഷൻ തിയേറ്ററിൽ ഞങ്ങൾക്ക് 55 ഇഞ്ച് 4K റെസല്യൂഷൻ സർജിക്കൽ മോണിറ്റർ ഉണ്ട്. രണ്ട് ശസ്ത്രക്രിയാ വിദഗ്ധരും രണ്ട് സപ്പോർട്ട് സ്റ്റാഫും ആ ഒറ്റ മോണിറ്റർ നിരീക്ഷിക്കണം. , അതിനർത്ഥം എല്ലാവരും മോണിറ്ററിലേക്ക് തിരിഞ്ഞ് തത്സമയ വീഡിയോ കാണണം, എന്നാൽ ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച്, ശസ്ത്രക്രിയ നടത്തുമ്പോൾ, എനിക്ക് ഒന്നിലധികം ടാബുകൾ തുറക്കാനും രോഗിയുടെ സിടി സ്കാനും എംആർഐ സ്കാനും മറ്റ് ഡാറ്റയും ഒരേസമയം കാണാനും കഴിയുമെന്ന് , ”ഡോ പാർത്ഥസാരഥി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0