തളിപ്പറമ്പ്: ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് അമിതലാഭത്തിനായി അനധികൃത പണമിടപാടുകൾ നടത്തിയ ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒന്നരലക്ഷം രൂപയുടെ ഇടപാടുകളാണ് ഇത്തരത്തിൽ നടന്നതെന്നാണ് പ്രാഥമിക വിവരം.
കൂവേരി പാലയാട്ടെ പട്ടുവം പുതിയപുരയില്‍ കെ.രഞ്ജിത്ത് (32) എന്നയാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് തളിപ്പറമ്പ് എസ്.ഐ വി.വി.ഗോപിനാഥൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിച്ചത്.
രഞ്ജിത്ത് തന്റെ ഭാര്യ കെ.എസ്.കൃഷ്ണന്ദുവിന്റെ പേരിൽ എസ്.ബി.ഐ പൂവം ബ്രാഞ്ചിലുള്ള അക്കൗണ്ടാണ് മറ്റൊരാൾക്ക് കൈമാറി ഈ വർഷം ജൂലൈ 20 മുതൽ ദുരുപയോഗം ചെയ്തത്. അമിതലാഭം ലക്ഷ്യം വെച്ച് ഏഴ് തവണയായി ഒന്നരലക്ഷം രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടത്തിയത്.
പൊതുജനങ്ങളെ കബളിപ്പിച്ച് പണം സമ്പാദിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അനധികൃത പണമിടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കൂവേരി പാലയാട്ടെ പട്ടുവം പുതിയപുരയില്‍ കെ.രഞ്ജിത്ത് (32) എന്നയാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് തളിപ്പറമ്പ് എസ്.ഐ വി.വി.ഗോപിനാഥൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിച്ചത്.
രഞ്ജിത്ത് തന്റെ ഭാര്യ കെ.എസ്.കൃഷ്ണന്ദുവിന്റെ പേരിൽ എസ്.ബി.ഐ പൂവം ബ്രാഞ്ചിലുള്ള അക്കൗണ്ടാണ് മറ്റൊരാൾക്ക് കൈമാറി ഈ വർഷം ജൂലൈ 20 മുതൽ ദുരുപയോഗം ചെയ്തത്. അമിതലാഭം ലക്ഷ്യം വെച്ച് ഏഴ് തവണയായി ഒന്നരലക്ഷം രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടത്തിയത്.
പൊതുജനങ്ങളെ കബളിപ്പിച്ച് പണം സമ്പാദിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചു എന്ന കുറ്റത്തിനാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അനധികൃത പണമിടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Hashtags: #തളിപ്പറമ്പ് #കേരളവാർത്ത #അക്കൗണ്ട്ദുരുപയോഗം #സൈഹണ്ട് #പോലീസ്കേസ് #KeralaNews #CrimeNews #BankFraud #IllegalTransaction
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.