ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 മെയ് 2024 #NewsHeadlines

● തമിഴ്‌നാട്ടിലും കനത്ത ചൂട്,  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍ റണ്‍ ജൂണ്‍ മാസം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

● സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.

● കനത്ത വേനൽ മുന്നിൽക്കണ്ട് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം.

● വാക്സിന്റെ പാർശ്വഫല വിവാദങ്ങൾക്കിടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു.

● ഒരു വർഷത്തിനിടെ മണിപ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ടത്  ഇരുനൂറ്റമ്പതിലേറെപ്പേർ. 1200 പേർക്ക്‌ പരിക്ക്‌. 386 ആരാധനാലയവും 4786 വീടും കത്തിച്ചു. 5668 ആയുധം കേന്ദ്രസേനകളിൽനിന്നും പൊലീസിൽനിന്നുമായി അക്രമികൾ തട്ടിയെടുത്തുവെന്നും കണക്കുകൾ പറയുന്നു.

● ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ സിങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകിയത് വിവാദത്തിൽ.

● സംസ്ഥാനത്തെ നിരത്തുകൾ കയ്യടക്കി വൈദ്യുത വാഹനങ്ങളുടെ എണ്ണം പെരുകുന്നു. 52,419 വാഹനങ്ങളാണ് 2022–23ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 23–24ൽ 80,933 ആയാണ് ഉയർന്നിട്ടുള്ളത്.

● കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

● ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
MALAYORAM NEWS is licensed under CC BY 4.0