ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ... #Heat_Wave

 


സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സംസ്ഥാനത്ത് ഇന്നലെ  രണ്ടുപേരാണ്   സൂര്യഘാതമേറ്റ്  മരിച്ചത് . കടുത്ത ചൂടിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം ആറ് വരെ അവധിയാണ്. സംസ്ഥാനത്തെ തൊഴിൽ സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം, ചൂടിന് ആശ്വാസമേകി വേനൽമഴ തുടരുമെന്നാണ് പ്രവചനം.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവിടങ്ങളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് മെയ് 6 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്തെ നിലവിലെ ചൂട് കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും.

കേരളത്തിലെ സ്ഥിതിക്ക് സമാനമായി തമിഴ്നാട്ടിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലാദ്യമായി തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ്. കരൂർ പാറമതിയിൽ ഇന്നലെ 44.3 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്.

MALAYORAM NEWS is licensed under CC BY 4.0