LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഗുജറാത്തിൽ യുവാവ് സുഹൃത്തിനെ കൊന്ന് ശരീരഭാ​ഗങ്ങൾ കഷ്ണങ്ങളാക്കി കുഴൽക്കിണറുകളിൽ ഉപേക്ഷിച്ചു. #Gujarath#Murder

 

വിവാഹിതയായ സ്തീയുമായുള്ള സുഹൃത്തിന്റെ ബന്ധത്തിൽ അസൂയ തോന്നിയ 19കാരൻ അയാളെ കൊന്ന് ശരീരഭാ​ഗങ്ങൾ 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ​ഗുജറാത്തിലെ കുച്ച്ജില്ലയിലുള്ള നഖത്രാന താലൂക്കിലാണ് സംഭവം.

ഡിസംബർ 2ന് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവം നടന്ന് പിറ്റേ ദിവസം കൊലചെയ്യപ്പെട്ട രമേശ് മഹേശ്വരിയുടെ സഹോദരൻ കുച്ച് ജില്ലയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്നേ ദിവസം തന്നെ പ്രതി കിഷേർ മഹേശ്വരിയെയും തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 മാസമായി രമേശ് മഹേശ്വരി വിവാഹിതയായ അഞ്ജലി എന്ന യുവതിയു‍മായി അവിഹിത ബന്ധത്തിലായിരുന്നു. എന്നാൽ ഇതേ യുവതിയുമായി പ്രതി കിഷേറിനും ‌ബന്ധത്തിന് താൽപര്യം ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്ന ഡിസംബർ 2ന് രമേശിനെ കിഷേർ ജോലി നോക്കിയിരുന്ന ഫാമിലേക്ക് പാർട്ടിയ്ക്കായി ക്ഷണിച്ചു. അവിടെ വച്ച് കിഷേർ രമേശിനോട് അഞ്ജലിയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറാൻ ആവശ്യപ്പെടുകയും അത് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലെത്തുകയും ചെയ്തു. കിഷേർ പാര ഉപയോ​ഗിച്ച് രമേശിനെ വെട്ടികൊലപ്പെടുത്തി.

അതിന് ശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കൊപ്പം ചേർന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് തലയും കൈകളും 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ബാക്കി ശരീരഭാ​ഗങ്ങൾ പരുത്തിപ്പാടത്ത് കുഴിച്ചിടുകയും വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കുകയും രക്തക്കറ മണ്ണിട്ട് മൂടുകയും ചെയ്തു.


അഞ്ജലിയുടെ സഹോദരൻ അവരുടെ ബന്ധം അറിഞ്ഞതായും അതിനാൽ രമേശിന് ഭീക്ഷണി ഉണ്ടെന്ന് പറഞ്ഞ് കിഷോർ തന്റെ ഫോണിൽ നിന്ന് സന്ദേശമയച്ച് രമേശിന്റെ കുടുംബത്തെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാനും ‌ശ്രമം നടത്തി.

 In Gujarat, a young man killed his friend, cut his body into pieces and dumped his body parts in borewells.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നാളെ ;കണ്ണൂരിലെ 1025 പ്രശ്നബാധിത ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി. #Kannur#


 കണ്ണൂർ:രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽ, പ്രശ്നബാധിതമായ 1025 ബൂത്തുകളിൽ ഉയർന്ന സുരക്ഷാ ക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അധിക പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. ഇതോടൊപ്പം, പ്രശ്നബാധിത ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്ന തത്സമയ വെബ്കാസ്റ്റിംഗ് വഴി അതത് ജില്ലാ കളക്ടർമാരിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമുകളില്‍ നിന്നും നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷണർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിൽ ജില്ലകളിലെ നിരീക്ഷണം നടക്കുന്നു.

ബൂത്തുകളിൽ എന്തെങ്കിലും അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടാൽ, കമ്മീഷൻ ഉടൻ ഇടപെട്ട് നടപടിയെടുക്കും. ബൂത്തിനുള്ളിൽ അതിക്രമിച്ചു കയറുകയോ തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താൻ കൂട്ടമായി ഒത്തുകൂടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകും. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കൂടാതെ പോലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർ വാഹന വകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണം നടത്തുന്നത്.

പോളിംഗ് ഏജന്റിന്റെ നിയമനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഏജന്റായി നിയമിക്കപ്പെടുന്ന വ്യക്തി ആ വാർഡിലെ വോട്ടറായിരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്. #Kanhangad_Rape#Kasargod


 കാഞ്ഞങ്ങാട്
: കാസർഗോഡ് കാഞ്ഞങ്ങാട് പീഡനത്തിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പ്രസവിച്ചത്. പെൺകുട്ടിയെ പ്രദേശവാസിയായ ഇരുപത്തിരണ്ടുകാരൻ കാറിൽ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുമ്പ് വീട്ടുകാർ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പ്രസവിച്ചതോടെ പീഡനത്തിരയായെന്ന് വ്യക്തമായി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകിയശേഷം കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് (36), എം കെ രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി വെച്ചാണ് പൊലീസ് പിടികൂടിയത് ചിറ്റാരിക്കാൽ എസ്ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

Kanhangad rape victim gives birth; Police begin investigation into complaint

തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചയാൾ ചമ്പാട് സ്വദേശിയാണ്. # Municipalit_ employee#Thalassery

 


തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ( 35 ) ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.

സംസ്കാരം തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ് ഇ ആർ ടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബു - പാനൂർ കെ കെ വി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതി ദമ്പതികളുടെ മകനാണ്. ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്).

ഹൃദ ഏക മകളാണ്. സഹോദരൻ : എസ്. പ്രസൂൺ (എഞ്ചിനിയർ, ഹെല്ല കോയമ്പത്തൂർ.)

Thalassery Municipality employee found dead in river; deceased is a native of Chambad.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ വിമർശിച്ച് കവി കുരീപ്പുഴ ശ്രീകുമാർ;ഫേസ്ബുക്കിൽ പങ്കു വച്ച കവിത. #Kureepuzha_Sreekumar

 


നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയെ വിമർശിച്ച് കവി കുരീപ്പുഴ ശ്രീകുമാർ. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വച്ച കവിതയിലൂടെയാണ് കോടതി നടപടിയെ അദ്ദേഹം പരോക്ഷമായി വിമർശിച്ചത്.

ആധിജീവിതം എന്ന തലക്കെട്ടോടു കൂടിയ കവിതയിൽ ബസ്റ്റോപ്പിൽ വച്ച് യുവതിയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതിനു കല്ലിനെ ശിക്ഷിക്കുന്നതായാണ് കവി പറയുന്നത്. ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയെയാണ് പ്രതീകാത്മകമായി കവി ഇതിലൂടെ വിമർശിക്കുന്നത്.

കല്ലെറിഞ്ഞത് പൂവാലനാണെങ്കിലും കല്ലിനെ മാത്രം ശിക്ഷിക്കുന്നത് പോലെ അർത്ഥശൂന്യമാണ്‌ ദിലീപിനെ വെറുതെ വിട്ട കോടതി നടപടി എന്നാണ് കവി പറയുന്നത്.

ഫേസ്ബുക്കിൽ പങ്കു വച്ച കവിതയുടെ പൂർണ്ണരൂപം

ആധിജീവിതം

ബസ്റ്റോപ്പിൽ നിന്ന കോളേജ് യുവതിയെ
ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലൻ

നെറ്റിയിലും ഹൃദയത്തിലും
മുറിവേറ്റ അവൾ കോടതിയിലേക്കോടി

കോടതി കല്ലിനെ ശിക്ഷിച്ചു.

 'A stone was given to Poovalan who threw a stone': Poet Kureepuzha Sreekumar criticizes the court verdict in the actress attack case.

മലയാറ്റൂരിൽ 19 കാരിയുടെ മരണം കൊലപാതകം: ആൺ സുഹൃത്ത് കുറ്റം സമ്മതിച്ചു. #Malayattur_Murder

 


മലയാറ്റൂര്‍: എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം.പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.

ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ.വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.

Death of 19-year-old girl in Malayattoor is murder

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0