ശനിയാഴ്ച രാവിലെ 11.30ഓടെ ഇരുമ്പനം എച്ച്.പി ടെർമിനലിനുള്ളിൽ വെച്ചായിരുന്നു അപകടം. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു.
അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, എച്ച്പി ടെർമിനലിൽ എത്തനോൾ ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തി. പിന്നീട്, ഡ്രൈവർ അതിൽ നിന്ന് ഇറങ്ങി തന്റെ രേഖകൾ കാണിക്കാൻ സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത്, ലോറി സ്വയം മുന്നോട്ട് ഉരുണ്ടു. സർവീസ് സെന്റർ വാഹനത്തിൽ ഇടിച്ച ശേഷം, അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന ലോറിയിൽ ഇടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങി.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ എത്തനോൾ ലോറി മതിയായ സുരക്ഷയില്ലാതെ പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Lorry Mechanic Dies in Accident near Irumpanam HP Terminalതൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ഹമീദിന്റെ പേരിൽ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രതി പ്രേരിപ്പിച്ചു. പിന്നീട് പ്രതി, ആ പണം പലപ്പോഴായി കൈക്കലാക്കിയെന്നാണ് പരാതി.
മന്ത്രവാദ ചികിത്സ നടത്തിയിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ വന്നിരുന്നു. കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.
Youth arrested for defrauding lakhs in the name of witchcraft treatment.
2023 ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അതിജീവിതയെ തൃശൂരിലെ ലോഡ്ജിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി, ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്കെതിരെ കൺവിക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള ഷിജു കൃഷ്ണ കേരളത്തിലെ വിവിധ ജില്ലകളിലായി ഒളിച്ചുതാമസിച്ചു വരികയായിരുന്നു.
തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കത്തിനൊടുവിലാണ് കർണാടകയിലെ സുള്ളിയ ഗ്രാമത്തിൽനിന്ന് ഇയാളെ പിടികൂടിയത്.
Thrissur POCSO case: Accused absconding after getting bail, arrested
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.