LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഓലയമ്പാടി ഹോമിയോ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു #Olayambadi


കണ്ണൂർ: ഓലയമ്പാടി ചട്യോൾ ബസ്‌ടോപ്പിന് സമീപത്തെ ഡോ.ഐ.പി.രാജൻ്റെ ദീപം ഹൗസിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി 7 മുതൽ 9.35 ഇടയിലായിരുന്നു കവർച്ച നടന്നത് എന്ന് കരുതുന്നു. ഡോ.രാജനും കുടുംബവും വിളയാങ്കോട് മകളുടെ വീട്ടിൽ പോയതായിരുന്നു.

മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഡൈനിംഗ് ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണവളയും കിടപ്പ് മുറിയിലെ അലമാരയിലും പരിശോധന മുറിയിലുമായി സൂക്ഷിച്ച 55,000 രൂപയുമാണ് കവർന്നത്.

മൊത്തം 2,75,000 രൂപ നഷ്ടം കണക്കാക്കുന്നു.എല്ലാ മുറികളുടെയും വാതിലുകൾ കുത്തിത്തുറന്നിട്ടുണ്ട്.പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. 

Theft at home 

ആന്തൂരിലെ വിവിധ സ്ഥാപനങ്ങൾക്ക് മലിനജലം ഒഴുക്കിയതിനും മാലിന്യം കത്തിച്ചതിനും 25,000 രൂപ പിഴ ചുമത്തി #Dharmasala

 


ആന്തൂർ: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് വിവിധ സ്ഥാപനങ്ങൾക്കായി ആകെ 25000 രൂപ പിഴ ചുമത്തി. ആന്തൂർ ഐ. ഡി.പി.പി പ്ലോട്ടിൽ പ്രവർത്തിച്ചു വരുന്ന ഇബ്‌ന ഇൻഡസ്‌ട്രീസ്, അംബിക ഓയിൽ മില്ല് എന്ന സ്ഥാപനങ്ങൾക്ക് മലിന ജലം ഒഴുക്കി വിട്ടതിനു സ്‌ക്വാഡ് പിഴയിട്ടു.

ഇബ്‌ന ഇൻഡസ്‌ട്രീസിൽ നിന്നും തൊഴിലാളികൾ കുളിക്കുന്നതും അലക്കിയ ശേഷമുള്ള മലിനജലവും ഒന്നാം നിലയിലെ ബാത്‌റൂമിന് സമീപമുള്ള വാഷ് ബേസിനിൽ നിന്നുള്ള മലിനജലവും സ്ഥാപനത്തിൻ്റെ ചുറ്റു മതിലിനോട് ചേർന്ന ഭാഗത്തെ പൈപ്പിൽ നിന്നുള്ള മലിനജലവും പൊതു ചാലിലേക്ക് മൂന്ന് ഇടങ്ങളിൽ നിന്നായി ഒഴുക്കി വിടുന്നതായി കണ്ടത്തി.

മലിനജലം ചാലിലേക്ക് ഒഴുക്കി വിടുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങളും കിടക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി. ഐ. ഡി. പി പ്ലോട്ടിൽ പ്രവർത്തിച്ചു വരുന്ന അംബിക ഓയിൽ മില്ലിൻ്റെ ചുറ്റുമതിലിനു സമീപത്തുള്ള പൈപ്പിൽ നിന്നും ഉപയോഗത്തിനു ശേഷമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിനു സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു. പ്രദേശത്ത് കൂടി ഒഴുകുന്ന ചാലിൽ മലിനജലം കെട്ടി കിടന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡ് പരിശോധന നടത്തിയത്.

പറശ്ശിനി കടവ് സ്ഥിതി ചെയ്യുന്ന നവരത്ന ടൂറിസ്റ്റ് ഹോമിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന മാലിന്യങ്ങൾ പാർക്കിംഗ് ഏരിയയ്ക്ക് സമീപം കൂട്ടിയിട്ട് കത്തിച്ചതിന് സ്‌ക്വാഡ് 5000 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലയിൽ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ഡിബിൽ സി. കെ ആന്തൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -2 അഫ്‌സില വി പി തുടങ്ങിയവർ പങ്കെടുത്തു.

Dumping sewage and burning waste

കശ്മീരിലും ഹിമാചലിലും കനത്ത മഞ്ഞുവീഴ്ച, ഭക്ഷണമോ ടോയ്‌ലറ്റോ ഇല്ലാതെ വിനോദസഞ്ചാരികൾ കുടുങ്ങി. #Heavy_Snowfall


 ശ്രീനഗർ:
ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച. കനത്ത മഞ്ഞുവീഴ്ച ഗതാഗത സംവിധാനത്തെ പൂർണ്ണമായും തടസ്സപ്പെടുത്തി. ജമ്മു കശ്മീരിൽ, കിഷ്ത്വാർ, കുൽഗാം, ബന്ദിപ്പോര, ശ്രീനഗർ, പുൽവാമ, കുപ്വാര എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.

നവയുഗ് ടണലിന് സമീപം മഞ്ഞുമൂടിയതിനാൽ ദേശീയ പാത 44 ൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. മുഗൾ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന റോഡുകളും നിലവിൽ അടച്ചിരിക്കുന്നു. ദൃശ്യപരത കുറവായതിനാൽ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. യാത്രക്കാർക്ക് വിമാനക്കമ്പനികൾ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മഞ്ഞുവീഴ്ച വിമാന സർവീസുകളെ ബാധിക്കുമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മാത്രം 50 വിമാനങ്ങൾ റദ്ദാക്കി. കാലാവസ്ഥാ പ്രവചനം അനുസരിച്ച്, മഞ്ഞുവീഴ്ചയും കാറ്റും അടുത്ത കുറച്ച് ദിവസത്തേക്ക് തുടരാൻ സാധ്യതയുള്ളതിനാൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.

ഹിമാചൽ പ്രദേശിൽ, മോശം കാലാവസ്ഥ കാരണം സംസ്ഥാനത്തെ 1,250 ലധികം റോഡുകൾ അടച്ചിട്ടിരിക്കുന്നു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞിൽ മൂടിയിരിക്കുന്നു. പ്രധാന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയ നിരവധി വിനോദസഞ്ചാരികൾ ഗതാഗതക്കുരുക്ക് കാരണം വെള്ളമോ ഭക്ഷണമോ ടോയ്‌ലറ്റോ ഇല്ലാതെ മണിക്കൂറുകളോളം പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

മണാലിയിൽ എത്തിയ ഡൽഹി സ്വദേശികൾക്ക് കഴിഞ്ഞ ദിവസം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് കാരണം യുവാക്കൾക്ക് കാറിൽ 40 മണിക്കൂറിലധികം ചെലവഴിക്കേണ്ടിവന്നു. നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും അവർക്ക് സൗകര്യങ്ങളില്ല. കുടിവെള്ളവും ടോയ്‌ലറ്റുകളും ലഭ്യമല്ല.

 Heavy snowfall in Kashmir and Himachal, tourists stranded without food or toilets.

'പ്രതിസന്ധികളെ മറികടക്കാൻ പ്രവാസികൾ ഞങ്ങളെ സഹായിച്ചു, സർക്കാർ എപ്പോഴും അവരോടൊപ്പമുണ്ട്' - പിണറായി വിജയൻ #PRAVASI


തിരുവനന്തപുരം
:സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോകസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, രൂക്ഷമായ കാലവർഷക്കെടുതി, തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിൻ്റെ കരുതൽ കേരളം നല്ല രീതിയിൽ അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോക കേരളസഭ സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴതു മാറിയെന്നും അദ്ദേഹം പറഞ്ഞു. നാടിൻ്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തിൽ പ്രവാസികളിൽനിന്ന് നിരവധി നിർദ്ദേശങ്ങളുണ്ടായി.

പ്രവാസികൾക്ക് സഹായിക്കാനാകുന്ന മേഖലകൾ കണ്ടെത്തി സർക്കാരിനു കഴിയണം. സംസ്ഥാനവും സർക്കാരും എല്ലാക്കാലത്തും പ്രവാസികൾക്കൊപ്പം നിന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കേരളം നവീകരിക്കപ്പെടണം. അല്ലെങ്കിൽ പിന്തള്ളപ്പെടും. വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നി ഒരു കേരളത്തിനാണ് പ്രവർത്തിക്കുന്നത്. അതിന് പ്രവാസികളിൽനിന്നു സഹായമുണ്ടാകുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ പത്തു വർഷംകൊണ്ട് വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ പ്രധാന ഭാഗങ്ങൾ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മാർച്ചാകുമ്പോൾ ഒരു ഘട്ടം പൂർത്തിയാകും. ഇത് കേന്ദ്രം സംസ്ഥാനത്തിനു നൽകിയ ഉറപ്പാണ്. അതിനനുസരിച്ചുള്ള നടപടികൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും മനസ്സും ശരീരവും കേരളത്തോടൊപ്പമാണെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലി പറഞ്ഞു. നമ്മുടെ നാട്ടിൽ എന്തു പടുത്തുയർത്തിയാലും അതിൽ ഒരു വിദേശമലയാളിയുടെ സഹായമുണ്ടാകും. ഒരു ഘട്ടത്തിൽ ഇന്ത്യയെ സാമ്പത്തികപ്രശ്നം പിടികൂടിയപ്പോൾ രക്ഷിച്ചതിൽ പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 ലോകത്തിൻ്റെ ഏത്കോണിലായാലും കേരളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് നമ്മള്‍,  വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി.രവി പിള്ള പറഞ്ഞു. ഗൾഫിലും മറ്റു രാജ്യങ്ങളിലും നിക്ഷേപകരെ ആകർഷിക്കാനായി വലിയ ഇളവുകളാണു സാധ്യത. അതു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിലും കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ നോർക്ക് റൂട്ട്‌സിലെ സിഡൻ്റ് വൈസ് പ്രസിഡൻ്റ് പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, നോർക്ക സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംസാരിച്ചു.

 'Pravasi helped us overcome crises, the government is always with them' - Pinarayi Vijayan.

വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് #State_Budget


വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്, എല്ലാ സ്ഥലങ്ങളിലും ഉള്ള ജനങ്ങൾക്കും ബാധകമാകുന്ന തീരുമാനങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്
എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ധനവ് ലക്ഷ്യമിടുന്നു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
അങ്കണവാടിവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദിന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.
ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
12-ാം ശമ്പള പരിഷ്കരണ ( 12th Pay Revision) കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന DA, DR ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.
ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം
അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍.
അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.
അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും.
നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ.അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി
മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി
കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി
നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടി
കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി.

പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി


തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എന്‍റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.

ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.


തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.


റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.

1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.

കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി

തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.

എസ് ഐ ആർ; പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാനുള്ള അവസാന സമയം ഇന്ന് #SIR



തിരുവനന്തപുരം:തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത 25 ലക്ഷത്തോളം പേരെയാണ് എസ്.ഐ.ആർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജൻസികൾക്ക് (ബിഎൽഎ) കൈമാറിയിട്ടുണ്ട്. ഇവരുടെ സഹായ വോട്ടർമാരെ കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രമം.

എന്നാൽ, രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പലർക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന പരാതിയും ഇതിനിടെ ഉയരുന്നുണ്ട്.

അർഹരായ ഒരാളെപ്പോലും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഉറപ്പ്. അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധി ഈമാസം 22 വരെയായിരുന്നു. എന്നാൽ സുപ്രീംകോടതി നിർദ്ദേശത്തെ ആരംഭിച്ച സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു. 

The deadline to file a complaint against those excluded from the SIR list ends today.


 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0