LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ #Kochi


കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിൻ്റെ സ്വപ്നമായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിൻ്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിൻ്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രിയിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും. 

 jaslya johnson organ donation after brain death due to accident

‘സ്വർഗത്തിൽ അവർ അരികിലായിരിക്കട്ടെ’,ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം #Iran


 അമേരിക്കയുടെയും ഇസ്രായേലിൻ്റെയും യുദ്ധക്കൊതിയിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരായ മനുഷ്യരുടേതാണ്. ഇറാനിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തിൽ അവർ ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെയായിരുന്നു. യുദ്ധത്തെക്കുറിച്ച് ഒന്നുമറിയാത്ത, നിഷ്കളങ്കരായ 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയിൽ പൊലിഞ്ഞുപോയത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് ദയരഹിതമായി മിനാബിലെ സ്കൂളിനുനേരെ നടത്തിയ ബോംബാക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആ പിഞ്ചുമക്കളുടെ ഖബറടക്കത്തിനായി നീണ്ടുകിടക്കുന്ന കുഞ്ഞുകുഴിമാടങ്ങളുടെ ചിത്രം കാഴ്ചക്കാരെ കണ്ണീരണിയിക്കുകയാണിപ്പോൾ.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി എക്‌സിൽ പങ്കുവെച്ച ചിത്രമാണ് യുദ്ധത്തിൻ്റെ ബാക്കിപത്രമായി പങ്കുവെക്കുന്നത്. ശൂന്യമായ ഭൂമിയിൽ പുതുതായി കുഴിച്ചെടുക്കുന്ന നൂറിലധികം കുഴിമാടങ്ങളുടെ നീണ്ട നിരകൾ കാണാം. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ ഒരുക്കിയ ഖബറുകൾക്ക് പുറമെ ബാക്കിയുള്ള ഖബറുകൾ കുഴിക്കാനായി അടയാളപ്പെടുത്തിയ സ്ഥലവും ചേർന്ന് ലോകത്തെ നൊമ്പരത്തിലാഴ്ത്തുന്ന കണ്ണീർചിത്രമായി അത് മാറുകയാണ്.

'യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂളിലെ 160 ലക്ഷം നിരപരാധികളായ വിദ്യാർത്ഥികൾക്കായി കുഴിമാടങ്ങളാണിത്. അവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറപെട്ടു. ഇതാണ് യഥാർത്ഥത്തിൽ മിസ്റ്റർ ട്രംപ് ഉറപ്പു നൽകിയ സംരക്ഷണം. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു' -അബ്ബാസ് അരഗ്‌ചി എക്‌സിൽ കുറിച്ചു.

‘കുഞ്ഞു മാലാഖമാർക്കുള്ള ചെറു ഖബറുകൾ’ എന്നും ‘സ്വർഗത്തിൽ അവർ അരികിലായിരിക്കട്ടെ’ എന്നും ഇന്ത്യയിലുള്ള ഇറാൻ മിഷൻ പോസ്റ്റിൽ വേദന പങ്കുവെച്ചു. ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ യുടെ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ 96 പേർക്ക് പരിക്കേറ്റതായി പറയുന്നു. കണക്കുകൾ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല.

Iran mass burial schoolgirls us Israel airstrike 

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം #Iran_Attack

 


റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം. എംബസിയിൽ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചത്.ആക്രമണ സമയത്ത് എംബസിയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കമ്മീഷൻ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടതിനു ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. കിഴക്കൻ മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ നന്നായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിലും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായി. യുഎയിലേക്ക് ഇറാനിൽ നിന്ന് കൂട്ടത്തോടെ മിസൈലുകൾ വന്നുതുടങ്ങി. മിക്കതും തടഞ്ഞെന്ന് അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്ന് വ്യക്തമാക്കി. കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരു നാവിക സേന അംഗം കൂടി മരിച്ചു. സർജൻ്റ് വലിദ് മജീദ് ആണ് മരിച്ചത്. അതേ സമയം സൗദി അരാംകോ റിഫൈനറിയിലേക്ക് ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഇസ്രയേൽ സൃഷ്ടിച്ചതാകാം വാർത്തയെന്ന് ഇറാൻ അധികൃതർ അറിയിച്ചു.

ഇറാന് നേരെ വൻ ആക്രമണത്തിന് അമേരിക്കയും ഇസ്രായേലും; പൗരന്മാരോട് മടങ്ങാന്‍ നിര്‍ദേശം #USA


വാഷിംഗ്ടൺ:പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി.

വരും മണിക്കൂറുകളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഈ നീക്കം.

ലഭ്യമായ ഏത് യാത്രാമാർഗ്ഗവും ഉപയോഗിച്ച് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഏറ്റവും പുതിയ സുരക്ഷാ വിവരങ്ങൾക്കായി പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യണമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോറൂബിയോ വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി വന്തോതിലുള്ള പ്രഹരമേൽപ്പിക്കാൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. 

 ഇതിൻ്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

നിലവിൽ കരസേനയെ ഇറക്കി നേരിട്ടുള്ള യുദ്ധത്തിന് പദ്ധതിയൊന്നുമില്ലെങ്കിലും, ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള കഠിനമായ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

Trump administration to destroy Iran 

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തിൽ നടന്നേക്കും #Delhi


ഡൽഹി : കേരളത്തിലെ നിയമസഭാ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തോടെ നടക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ മാസം പതിനഞ്ചാം തീയതിയോടെ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും അസമിലും വോട്ടെടുപ്പ് നേരത്തെ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഏപ്രിൽ പകുതിക്ക് ശേഷമേ നടപടികൾ ഉണ്ടാകാനിടയുള്ളൂ.

അതേസമയം, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അഞ്ചിലധികം ഘട്ടങ്ങളായി നടത്താനാണ് നീക്കം. മെയ് ആദ്യവാരം വരെ അവിടെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും പരിഗണിച്ചാണ് ബംഗാളിൽ ഇത്രയധികം ഘട്ടങ്ങൾ നിശ്ചയിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച അന്തിമ ചിത്രം ഈ മാസം പകുതിയോടെ പുറത്തുവരുന്നതോടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സജീവമായ പ്രചാരണത്തിലേക്ക് നീങ്ങും. 

 Polling in Kerala likely to be held in the third week of April

പശ്ചിമേഷ്യൻ സംഘർഷം; സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്,10 ഗ്രാമിന് 1.73 ലക്ഷം രൂപ കടന്നു #Delhi

 


ഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 1.73 ലക്ഷം രൂപ.

വെള്ളിയാഴ്ച 1.62 ലക്ഷമായിരുന്നു സ്ഥാനത്താണിത്. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും വൻ വർദ്ധനവുണ്ടായി, കിലോയ്ക്ക് 2.88 ലക്ഷം രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔസിന് 5,300-ൻ്റെ മുകളിലെത്തിയത് ആഭ്യന്തര വിപണിയെ ബാധിച്ചു. സംഘർഷം തുടരുകയാണെങ്കിൽ സ്വർണവില 1.80 ലക്ഷം രൂപ വരെ ഉയർന്നേക്കാമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.

 West Asian conflict; Gold prices hit record high, crossing Rs 1.73 lakh in Delhi

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0