LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചു. # Nithin_Raj_Hartal

 


തിരുവനന്തപുരം:
ഇന്ന് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകുന്നേരം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഡിജിപിയോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹർത്താലിനിടെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. വാഹനങ്ങൾ തടഞ്ഞു, യാത്രക്കാരെ ഭീഷണിപ്പെടുത്തി, കടകൾ അടപ്പിക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെ ഹൈക്കോടതി ഇടപെട്ടു. ജനജീവിതം ദുഷ്കരമാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നിതിൻ രാജിന് നീതി ആവശ്യപ്പെട്ടുള്ള ഹർത്താൽ ജനജീവിതം തടസ്സപ്പെടുത്തി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു, കടകൾ അടച്ചു. ദലിത് സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടെ പ്രതിഷേധ മാർച്ചുകൾ നടത്തി. ഹർത്താലിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.

 High Court takes suo motu action against hartal.

ഫ്ലാറ്റിനുള്ളിൽ സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; രക്തത്തിൽ കുളിച്ച് മൃതദേഹം. # Bangalore_Death

 


ബെംഗളൂരു:
ഫ്ലാറ്റിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിനിയായ പൂജ ദത്ത (34) ബെംഗളൂരുവിലെ ഒരു വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നു.രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതാണെന്ന് കരുതുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് അവർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നഗ്നമായും രക്തത്തിൽ കുളിച്ചും കിടക്കുകയായിരുന്നു.

ഫ്ലാറ്റിൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. അതേസമയം, മുറിക്കുള്ളിൽ കീറിയ പേപ്പറുകൾ കണ്ടെത്തി. വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ പൂജ ദത്ത കഴിഞ്ഞ മൂന്ന് വർഷമായി ഒരേ വാടക ഫ്ലാറ്റിൽ താമസിക്കുന്നു. ഏപ്രിൽ 23 ന് ചില സാധനങ്ങൾ വാങ്ങാൻ സ്ത്രീ അവസാനമായി ഫ്ലാറ്റ് വിട്ടതായി അയൽക്കാർ പറഞ്ഞു.

 Woman found dead under mysterious circumstances inside flat.

എസ്എസ്എൽസി മെയ് 15 നും ഹയർ സെക്കൻഡറി മെയ് 22 നും; ഫലപ്രഖ്യാപന തീയതി പ്രഖ്യാപിച്ചു. # Dates_Published

 


തിരുവനന്തപുരം:
എസ്എസ്എൽസി പരീക്ഷാഫലം മെയ് 15 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചാലുടൻ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനത്തോടെ ഫലങ്ങളും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഫലം പ്രഖ്യാപിച്ചാലുടൻ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കും.

ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 22 ന് പ്രഖ്യാപിക്കും. രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം മെയ് 8 നും ഒന്നാം വർഷ പരീക്ഷാഫലം ജൂൺ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത 2,000 ത്തിലധികം അധ്യാപകരുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പരീക്ഷാ മൂല്യനിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട് തെറ്റുകൾ വരുത്തുന്ന സ്കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ സ്കൂളുകളിലെ 5 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത കുട്ടികൾക്കുള്ള പഠന സഹായ പരിപാടി ഏപ്രിൽ 20 ന് ആരംഭിച്ച് ഏപ്രിൽ 27 ന് പൂർത്തിയായി. വളരെ ഉയർന്ന അന്തരീക്ഷ താപനില കാരണം, പഠന സഹായ ക്ലാസുകൾ രാവിലെ 7:30 മുതൽ 10:30 വരെ മാത്രമായി പരിമിതപ്പെടുത്തി. ഈ സമയത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് ക്ലാസുകൾ നടത്തിയത്.

SSLC on May 15, Higher Secondary on May 22; Results declaration dates announced.

ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് #Thaliparamba


 തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര കുറ്റിപ്പുറം പീടികയ്ക്കു സമീപത്തെ മൊട്ടൻ്റകത്ത് പുതിയപുരയിൽ അബ്ദുൾഖാദറി (38)നെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ചൊവ്വാഴ്‌ച തുടങ്ങും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജ് കെ എൻ പ്രശാന്ത് മുൻപാകെയാണ് കേസ് ആരംഭിക്കുന്നത്. വായാട് സ്വദേശികളായ അബ്ദുൾ ഖാദറിൻ്റെ ഭാര്യ ഷെരീഫ, നൗഷാദ്, ശിഹാബുദ്ദീൻ, മുഹാസ്, സിറാജ്, അബ്ദുള്ളക്കുട്ടി, റാഷിദ്, അബ്ദുൾലത്തീഫ്, നവാസ്, മനാഫ് എന്നിവരാണ് പ്രതികൾ. പ്രതികൾ മുസ്ലീം ലീഗുകാരാണ്.

2017 ജനുവരി ഒന്നിനാണ് അബ്ദുൾഖാദറിനെ മൃഗീയമായി കൊലപ്പെടുത്തിയത്. പുലര്ച്ചെ രണ്ടോടെ വായാടുനിന്നെത്തിയ സംഘം ബക്കളത്തെ വീടുവളഞ്ഞ് കിടന്നുറങ്ങുകയായിരുന്ന അബ്ദുൾഖാദറിനെ പിടിച്ചിറക്കി കൊണ്ടുപോയി വീടിന് സമീപത്തെ വയലിൽവച്ച് തല്ലിച്ചതച്ച്‌ മൃതപ്രായനാക്കുകയായിരുന്നു.. തുടർന്ന് കൈയ്യും കാലും കൂട്ടിക്കെട്ടി അക്രമി സംഘമെത്തിയ വാഹനത്തിലിട്ട് വായാട്ടേക്ക് കൊണ്ടുപോയി. വായാട് എത്തുംവരെയും വാഹനത്തിലിട്ട് മർദിച്ചു. മരണാസന്നനായി ചോരവാർന്നൊലിച്ച ഖാദറിനെ പരിയാരം തിരുവട്ടൂർ വായാട് ഗ്രൗണ്ടിന് സമീപം റോഡരികിൽ ഉപേക്ഷിച്ചു. ബനിയനും തോർത്തും അടിവസ്ത്ര വുമായിരുന്നു വേഷം. ശരീരംമുഴുവൻ മുറിവുകളും ചതവുകളുമായിരുന്നു. ഇരുകൈകളും അടിച്ചുപൊട്ടിച്ച് തൂങ്ങിയ നിലയിലായിരുന്നു. കാലുകൾ കൂട്ടിക്കെട്ടിയിരുന്നു. മണിക്കൂറുകളോളം റോഡരികിൽ കിടന്ന് രക്തം വാർന്നായിരുന്നു ദാരുണാന്ത്യം.

ഏറെ പ്രമാദമായ കേസ് ഒതുക്കിതീർക്കാൻ വായാട്ടുകാർ നടത്തിയ ശ്രമത്തിനെതിരെ ഉമ്മ ആയിഷ നടത്തിയ പോരാട്ടമാണ് കേസ് കോടതിയിലെത്തിച്ചത്. ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് കേസിൽ ഭാര്യ ഷെരീഫയെ ഒഴിവാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആദ്യ ഘട്ട വിചാരണ. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. യു രമേശൻ ഹാജരാകും.

 abdul khader murder case

വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയിൽ #Colombo


കൊളംബോ:110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാർ പിടിയിൽ. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നെഗോമ്പോയിലെ മജിസ്‌ട്രേറ്റ് കോടതി സന്യാസിമാരെ മെയ് രണ്ട് വരെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് നാല് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസ് നർകോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് 'കുഷ്' ഇനത്തിൽ പെട്ട കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തത്.

സന്യാസിമാരുടെ പക്കലുണ്ടായിരുന്ന സ്യൂട്ട്‌കേസുകളിൽ അറകൾ നിർമ്മിച്ചാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 31,88,01,000 രൂപ വിലവരുമെന്നാണ് വിവരം. ശ്രീലങ്കയിലുടനീളമുള്ള ക്ഷേത്രങ്ങളിലെ യുവ സന്യാസിമാരാണ് ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും പൊലീസ് പറഞ്ഞു.

പിടിയിലായവരിൽ ഭൂരിഭാഗവും 19-നും 28-നും ഇടയിൽ പ്രായമുള്ള യുവ സന്യാസിമാരാണ്. ഇവർക്കൊപ്പം യാത്രാസൂത്രണം ചെയ്ത 23-കാരനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ പനഗോഡയിൽ നിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

തായ്‌ലൻഡിലെ ചിലർ ദാനമായി നൽകിയ പാര്‍സലുകളാണ് ഇവയെന്നും വിമാനത്താവളത്തിന് പുറത്ത് ഒരു വാൻ ഇവ കൈപ്പറ്റാൻ വരുമെന്നുമായിരുന്നു സന്യാസിമാരുടെ മൊഴി. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് സന്യാസിവേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രത്തിൽ തായ്‌ലൻഡിൽ ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ശ്രീലങ്കയിലെ മുതിർന്ന ബുദ്ധമത നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റിലായവർ സന്യാസി സമൂഹത്തിന് അപമാനമാണെന്നും അവരെ ഉടൻ തന്നെ സന്യാസി പദവിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. 

Massive drug bust at Sri Lankan airport; 22 Buddhist monks arrested with 110 kg of cannabis 

ചൂട് തുടരുന്ന സാഹചര്യത്തില്‍ 'ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണം'; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം #Health_ministry


കനത്ത ചൂടിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ ആശുപത്രികളിലും സൂര്യാഘാത ചികിൽസ സംവിധാനം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജനങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകാനും സൂര്യാഘാതമേൽക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ചൂട് കനക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.

അതി ശക്തമായ ചൂട് മൂലമുണ്ടാകാവുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന സാഹചര്യങ്ങൾ കൃത്യമായി അവലോകനം ചെയ്ത് മാർഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

Union Health Ministry issues alert due to extreme heat. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0