LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ജുഡീഷ്യൽ അന്വേഷണം വേണം,സി.ജെ. റോയിയുടെ മരണം:കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി #CJ_Roy


തിരുവനന്തപുരം:കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവെച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരൻ്റെ പരാതിയെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെങ്കിലും, പരിശോധനകളുടെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഈ മരണം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് ഒരു കളങ്കമാണ്.
പൊലീസ് അന്വേഷണമുണ്ടെങ്കിലും,എല്ലാ വശങ്ങളും പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണം. സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തിൽ കേരളത്തിലെ ജനങ്ങളുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കാനാണ് കത്തെന്നും അറിയിച്ചു.

അതേ സമയം സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു. റോയിയുടെ ഡയറിയിൽ ആത്മഹത്യാ കുറിപ്പിന് സമാനമായ വിവരങ്ങളാണ് കണ്ടെത്തിയത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടതായും ഡയറിയിൽ എഴുതിയിട്ടുണ്ട്. താൻ പണം നൽകാനുള്ളവരുടെ വിവരങ്ങളും ഇനി കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പിലുണ്ട്. കുറെ കാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. റോയ് മരിക്കുന്നതിന് മുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് വ്യക്തമായത്. കഴിഞ്ഞ ദിവസം സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായിരുന്നു.

 CJ Roy death Judicial inquiry needed Chief Minister writes to Union Finance Minister

എക്സൈസ് റെയ്ഡിൽ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ #Thaliparamba


തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുപാറ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശിയായ അനാധി റായിയെ (23) അറസ്റ്റ് ചെയ്തു.

മാഹിയിൽ നിന്ന് കൊണ്ടുവരുന്ന മദ്യം വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് ഇയാൾ പതിവാക്കി. പ്രിവന്റീവ് ഓഫീസർമാരായ നികേഷ് കെ.വി. ഫെമിനും ഡ്രൈവർ പ്രകാശനും പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

 Youth caught with 135 bottles of Mahe liquor during excise raid

കേരളത്തിൽ ഈ മാസം ചൂട് കൂടും; ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും കാലാവസ്ഥ മുന്നറിയിപ്പ് #Kerala

 


തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനുള്ള സാധ്യതയാണ്.

അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചതായി റിപ്പോർട്ട്. 7.4 ജനുവരിയിൽ മില്ലിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്റർ. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

Heat likely to increase in kerala this month above normal rainfall recorded in january

ആണ്‍ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ സദാചാര ആക്രമണം #Eranakulam


 എറണാകുളം :എറണാകുളം തിരുവാണിയൂരിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അതിക്രൂരമായ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദ്ദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.

പെണ്‍കുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

കേസെടുത്തതല്ലാതെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപമുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷ എത്തിയപ്പോൾ അയാളെ സദാചാര സംഘം ഭീഷണിപ്പെടുത്തി.

പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

 A young woman returning from work was sexually assaulted.

ബ്ലാക്ക് ഫേസ്ഡ് ബണ്ടിംഗ് കേരളത്തിൽ വിരുന്നെത്തി. # Black-faced_bunting

 


കേരളത്തിൽ ആദ്യമായി ദേശാടന പക്ഷിയായ ബ്ലാക്ക്-ഫേസ്ഡ് ബണ്ടിംഗ് കണ്ടെത്തിയിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചേളന്നൂരിലെ മുതുവാട്ടുഴം വയലിൽ കേരള ബേർഡേഴ്‌സ് ക്ലബ് അംഗങ്ങളായ ഫൈസ്. ടി, രതീഷ് പാലത്ത് എന്നിവർ ചേർന്നാണ് ഇതിനെ കണ്ടെത്തിയത്.

ഇത് പ്രധാനമായും മംഗോളിയ, റഷ്യ, കൊറിയ, ജപ്പാൻ, വടക്കൻ ചൈന തുടങ്ങിയ വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രജനനം നടത്തുന്നത്, ശൈത്യകാലത്ത് മ്യാൻമർ, ദക്ഷിണ ചൈന, വടക്കുകിഴക്കൻ ഇന്ത്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇത് ദേശാടനം ചെയ്യുന്നു.

ഇത് പ്രധാനമായും പുല്ല് വിത്തുകൾ, വീണുകിടക്കുന്ന ധാന്യങ്ങൾ, ചെറിയ പ്രാണികൾ എന്നിവയെ ഭക്ഷിക്കുന്നു. ഹിമാലയൻ താഴ്‌വരകളിലും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും, ദക്ഷിണേന്ത്യയിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷിനിരീക്ഷണ വെബ്‌സൈറ്റായ ഇ-ബേർഡിന്റെ അഭിപ്രായത്തിൽ, ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണിത്.

 Black-faced bunting arrives in Kerala.

പാപ്പിനിശ്ശേരിയിലെ മലിനജലം ഒഴുക്കിയതിന് മൂന്ന് സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴ ചുമത്തി. # Discharging_Sewage


 പാപ്പിനിശ്ശേരി: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കി വിട്ടതിനു ശേഷം കാട്ടിലെപള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂ ലാൻഡ് ഹോട്ടൽ, എം. എം ഹോസ്പിറ്റൽ, ഹുസൈനിയ്യ യത്തീം ഖാന തുടങ്ങിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

ഹോട്ടലിലെ അടുക്കളയിൽ നിന്നുള്ള മലിനജലം ടാങ്കിലേക്ക് കൊടുക്കാതെ തുറസായി വശത്ത് കൂടി ഒഴുകുന്ന പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിനും  പ്ലാസ്റ്റിക് മാലിന്യങ്ങൾ അടുപ്പിലിട്ട് കത്തിച്ചതിനും ന്യൂ ലാൻഡ് ഹോട്ടലിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി.കാട്ടിലെപള്ളിയിൽ പ്രവർത്തിക്കുന്നു എം. എം ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിൽ നിന്നുള്ള മലിനജലം , ഹോസ്പിറ്റലിനോട് ചേർന്ന് പ്രവർത്തിച്ചു വരുന്ന ഹുസൈനിയ്യ യത്തീം ഖാനയുടെ ചുറ്റു മതിലിനുള്ളിലൂടെ ഒഴുക്കി വിടുന്നതായി കണ്ടെത്തി.

വാഷിംഗ് ഏരിയയിലെ മലിനജലവും തുറസായി ഒഴുകി പോകുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഹോസ്പിറ്റലിന് 10000 രൂപയും യത്തീം ഖാനയ്ക്ക് 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലവും ശാസ്ത്രീയമായി സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി, സ്‌ക്വാഡ് അംഗമായ അലൻ ബേബി, ദിബിൽ സി കെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ. വി തുടങ്ങിയവർ പങ്കെടുത്തു.

 3 establishments in Pappinissery fined Rs. 25,000 for discharging sewage

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0