LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സിബിഎസ്ഇ പൊതു പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിക്കും. #CBSE_EXAM

 


ഫെബ്രുവരി 17 ന് ആരംഭിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പൊതു പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് അടുത്ത ആഴ്ച ലഭ്യമാകും. ഔദ്യോഗിക അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ വിവരങ്ങൾ നൽകി വെബ്‌സൈറ്റിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യാം.

മുൻ വർഷത്തെ ട്രെൻഡുകൾ അനുസരിച്ച്, ഫെബ്രുവരി ആദ്യ ആഴ്ച തന്നെ സിബിഎസ്ഇ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട പഠിക്കുന്ന സ്വകാര്യ വിദ്യാർഥികള്‍ക്കുള്ള പരീക്ഷ അഡ്മിറ്റ് കാർഡ് ജനുവരി 19- ന് പ്രസിദ്ധീകരിച്ചിരുന്നു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.

'പരീക്ഷ സംഗം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

'Compartment LOC/Admit Card/Attendance Sheet option' ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യുക.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, സ്കൂൾ നമ്പർ, സെന്റർ നമ്പർ, ഫോട്ടോ, വിഷയങ്ങൾ, അവരുടെ കോഡുകൾ, പരീക്ഷാ തീയതി, ജനനത്തീയതി, പരീക്ഷയുടെ പേര് എന്നിവ ഉൾപ്പെടും.

 CBSE public exams to begin on February 17.

മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി,തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ചികിത്സതേടി;പിടികൂടി കോഴിക്കോട് റെയിൽവെ പൊലീസ്. #Kozhikkode

 


കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പൊലീസ് പിടിക്കൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിന്ന് വീണതാണെന്നാണ് പറഞ്ഞത്. കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്.

പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

 Snatched Gold chain from passenger and jumped off Train.

വാണിമേലിലെ പെൺകുട്ടികളുടെ സത്യസന്ധത പൊന്നിനേക്കാള്‍ വിലമതിക്കുന്നു. #Kozhikkode

 


കോഴിക്കോട്:
 സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. വാണിമേലിലെ വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ആൻലിയ വികാസ്, നിടുമ്പറത്തെ വിജിഷ തട്ടാന്തവിട, പച്ചപ്പാലത്തെ കല്ലുമ്പുറത്തെ നിഹാര കെ.പി. എന്നിവരാണ് സ്കൂൾ പരിസരത്ത് നിന്ന്  സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്.

കുട്ടികൾ ഉടൻ തന്നെ സ്കൂൾ ഓഫീസിൽ പോയി അധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന്, പിടിഎ പ്രസിഡന്റിന്റെയും പ്രധാന അധ്യാപകരുടെയും സാന്നിധ്യത്തിൽ, വിദ്യാർത്ഥികൾ അവ ഉടമകൾക്ക് തിരികെ നൽകി. പി.ടി.എ പ്രസിഡന്റ് ഷൈനി എ.പി. പ്രധാന അധ്യാപകൻ ശ്രീജിത്ത് കൊയിലോത്ത്, കെ.സി. മുനീർ മാസ്റ്റർ, പി. പവിത്രൻ എന്നിവർ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു.

 The honesty of the girls in Vanimele is valued more than Gold.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്തു. #CONFIDENT_GROUP


 പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി. ജെ. റോയ് (58) ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ തന്റെ ഓഫീസിൽ സ്വയം വെടിവച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെ അദ്ദേഹം ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

വെടിയൊച്ച കേട്ട ജീവനക്കാർ ഉടൻ തന്നെ സി. ജെ. റോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ്സ് വ്യക്തികളിൽ ഒരാളായിരുന്നു മലയാളിയായ സി. ജെ. റോയ്. റിയൽ എസ്റ്റേറ്റ് ബിസിനസിന് പുറമേ, മലയാളം സിനിമാ നിർമ്മാണത്തിലും അദ്ദേഹം സജീവമായിരുന്നു.

അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി.

Confident Group Chairman CJ Roy commits suicide.

അനധികൃതമായി നിര്‍മ്മിച്ച തട്ടുകട പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ #Thaliparamba_Municipality


 തളിപ്പറമ്പ്: അനധികൃതമായി ഒഴിവുദിവസങ്ങളിൽ നിര്‍മിച്ച തട്ടുകട വീണ്ടും പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ.ദേശീയപാതയിലെ തിരക്കേറിയ കാക്കാത്തോട് റോഡ് ജംഗ്ഷനിലാണ് നേരത്തെ രണ്ടുതവണ നീക്കം ചെയ്യപ്പെട്ട തട്ടുകട വീണ്ടും നിര്‍മ്മിച്ചത്.

ഇത്തവണ 25, 26 തീയതികളിലെ ഒഴിവുദിവസം പ്രയോജനപ്പെടുത്തിയാണ് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് വെൽഡ് ചെയ്ത് തട്ടുകട പുനർനിർമിച്ചത്.ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സ്റ്റോപ്പ്‌മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെയാണ് നിർമ്മിച്ച തട്ടുകട പൂർണമായി നീക്കം ചെയ്തത്.ഇതോടൊപ്പം അനധികൃതമായി നിർമ്മാണം നടത്തിയ മറ്റ് കെട്ടിടങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പേഴ്‌സൺ പറഞ്ഞു.

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന സംരംഭകത്വ ബോധവത്കരണ ശിൽപശാല ഫെബ്രുവരി 4ന് #Pariyaram


കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും പരിയാരം ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും വ്യവസായ കേന്ദ്രം വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും പദ്ധതികൾ വിശദീകരിക്കുന്നതിനായി 2026 ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ 10.30 ന് പരിയാരം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കുന്നു.

ഉൽപാദന-സേവന-കച്ചവട മേഖലകളിൽ പുതു സംരംഭം/ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗവൺമെൻ്റ് സഹായ പദ്ധതികളെക്കുറിച്ചും
ലോൺ സ്കീമുകളെക്കുറിച്ചും, ലൈസൻസുകളെക്കുറിച്ചും വിശദമായ ക്ലാസ്സ് ലഭിക്കും.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
https://form.svhrt.com/697846ee7536b447852339fa

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

9446877633 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0