LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച .#Local_elections#Kannur


 കണ്ണൂർ: ജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

കൂടാതെ ഡിസംബർ 11 വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരോട് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ഡ്രൈഡേ ദിവസങ്ങളിൽ മദ്യമോ സമാനമായ ലഹരിപാനീയങ്ങളോ ഹോട്ടലുകളിലോ ഭക്ഷ്യശാലകളിലോ കടകളിലോ പോളിംഗ് മേഖലയിലെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം വിൽക്കുന്നതോ വിളമ്പുന്നതോ ആയ മദ്യശാലകൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടേണ്ടതും മദ്യവിൽപന നടത്താൻ പാടില്ലാത്തതുമാണ്. ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്ത സമീപപ്രദേശങ്ങളിൽ നിന്ന് രഹസ്യമായി മദ്യം കടത്തുന്നത് തടയാനുള്ള നടപടികൾ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികൾ മദ്യം സംഭരിച്ചു വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത വ്യക്തികൾ ലൈസൻസ് ഇല്ലാത്ത പ്രദേശങ്ങളിൽ മദ്യം സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും പരിശോധിച്ചു തടയാനുള്ള നടപടികളും എക്സൈസ് വകുപ്പ് സ്വീകരിക്കേണ്ടതാണ്.

Dry day declared in Kannur district

മാവേലിക്കര; സ്വത്ത് തർക്കം മകന്‍ അമ്മയെ വെട്ടിക്കൊന്നു. #Mavelikkara#Murder


 മാവേലിക്കര: കല്ലുമല പുതുച്ചിറയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. മാവേലിക്കര മുൻ മുനിസിപ്പാലിറ്റി കൗൺസിലർ കനകമ്മ സോമരാജൻ ആണ് കൊലചെയ്യപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് അവരുടെ മകൻ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തിൽ ഉണ്ണി എന്നറിയപ്പെടുന്ന മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്നിന് അടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട കനകമ്മ സോമരാജൻ സിപിഐയുടെ പ്രാദേശിക നേതാവായിരുന്നു.

കൃഷ്ണദാസിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ബിനുകുമാർ സ്ഥലത്തെത്തി. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും.

വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. #Nursing_student#Bangalore

 

കൽപറ്റ:  വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിന്റേയും റെമിയുടേയും മകനായ അമല്‍ പി.എസ് (21) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

Nursing student from Wayanad dies after being hit by train

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടികൾ;തകർന്ന മുനിസിപ്പൽ റോഡുകൾ, അടച്ചിട്ട പൊതുശ്മാശനം #Srikanthapuram_Municipality#Kannur


 യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രശ്നം വികസന മുരടിപ്പാണ്. കഴിഞ്ഞ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തിൽ ശ്രദ്ധേയമായ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല. തകർന്ന മുനിസിപ്പൽ റോഡുകളും അടച്ചിട്ട പൊതുശ്മശാനവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ പ്രചാരണത്തിൽ യുഡിഎഫ് നേരിടുന്നു.

യുഡിഎഫ് ഭരണത്തിൻ കീഴിലുള്ള കണ്ണൂർ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ശ്രീകണ്ഠപുരം. കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിലെ വികസനം കടലാസിൽ മാത്രമാണ്. എല്ലാ മുനിസിപ്പൽ റോഡുകളും തകർന്ന അവസ്ഥയിലാണ്. വരൾച്ചാ ബാധിത പ്രദേശമായ നാഗസരഭയിൽ കുടിവെള്ള പദ്ധതിയില്ല. നഗരസഭാ പരിധിയിൽ വലിയ വ്യവസായ സംരംഭങ്ങളൊന്നുമില്ല. ചെപ്പറമ്പിലെ മുനിസിപ്പൽ പൊതുശ്മശാനം വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വികസന പ്രശ്നങ്ങൾ പട്ടികപ്പെടുത്തി എൽഡിഎഫ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു.

ശ്രീകണ്ഠപുരത്ത് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരേയൊരു വികസനം അഞ്ച് കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നഗര സൗന്ദര്യവൽക്കരണ പദ്ധതിയാണ്. പ്രചാരണ രംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്ന വികസന മുരടിപ്പ് യുഡിഎഫിന് തിരിച്ചടിയാണ്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ.#KOCHI#Actress_attack _case

 


കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.

ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

Actor Dileep acquitted in actress attack case.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 ഡിസംബർ 2025 | #NewsHeadlines

• നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും.

• വിമാന പ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ റീഫണ്ട് നൽകിയത് 610 കോടി. രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളിലായി 3,000 ബാഗേജുകൾ യാത്രക്കാർക്ക് എത്തിച്ചുനൽകി.

• രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ്‌ ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ്‌ ആരവങ്ങളിലേക്ക്‌ മടങ്ങിയെത്തുകയാണ്‌ ബെത്‌ലഹേം.

• കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

• ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആന്റ് ക്ലീൻ എയർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ അന്തരീക്ഷ നില.

• കേരളത്തിലെ നേട്ടങ്ങള്‍ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

• സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 21 ലക്ഷം കടന്നു. 21,45,011 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0