LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങി, പറമ്പിൽ നിന്നും തീപടർന്നു; പൊള്ളലേറ്റ യുവാവ് ചികിത്സയിൽ #Thrissur

 


തൃശ്ശൂർ:വെളപ്പായ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്യലഹരിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇതരസംസ്ഥാന തൊഴിലാളിക്കാണ് പൊള്ളലേറ്റത്. വളപ്പായയിൽ ട്രാക്കിനോട് ചേർന്ന് ഇടത്ത് കിടന്നുറങ്ങവേ, ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.

ഇയാളുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞു. അബോധാവസ്ഥയിലായതിനാൽ ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വെളപ്പായയിലെ ബിവറേജസിൽനിന്ന് വാങ്ങിയ മദ്യം കുടിച്ച് ബോധരഹിതനായി വീണ് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഈ സമയത്ത് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തീപടർന്നു റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്തെത്തുകയായിരുന്നു.

അവിടെ കിടന്നുറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് തീപടർന്നു. ഉടൻതന്നെ തൊട്ടടുത്തുണ്ടായിരുന്ന ആളുകൾ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

drunk man burned thrissur beverage outlet......

Read more at: https://truevisionnews.com/news/332690/drunk-man-burned-thrissur-beverage-outlet

വിസ്മ‌യ അമ്യൂസ്മെന്റ്റ് പാർക്കിൽ പുതിയ ഇറ്റാലിയൻ റൈഡ് 'റോഡിക്‌സ്' പ്രവർത്തനം ആരംഭിച്ചു #Kannur

 


കണ്ണൂർ : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനൊരുങ്ങി കണ്ണൂർ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക്. സന്ദർശകർക്കായി വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കാൻ പുതിയ ഇറ്റാലിയൻ സാഹസിക റൈഡ് 'റോഡിക്‌സ്'. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റൈഡിൻ്റെ ഉദ്ഘാടനം നിയമസഭാ സ്‌പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. ചടങ്ങിന് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് പി.വി ഗോപിനാഥ് അധ്യക്ഷനായി.

കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്‌തമായ റൈഡുകൾ ഒരുക്കുന്നതിൽ എന്നും മുന്നിലാണ് പറശിനിക്കടവ് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സാഹസിക റൈഡ് 'റോഡിക്സ്' സന്ദർശനത്തിനായി സജ്ജമായി.

ഇറ്റാലിയൻ കമ്പനിയായ മൊസൈർ അത്യാധുനിക റൈഡ് ഉണ്ടാക്കിയത് 15 കോടിയോളം രൂപയാണ്. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന ഈ റൈഡ് സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് പുത്തൻ അനുഭവം നൽകും. റൈഡിനൊപ്പം തന്നെ ഇതിലെ ഇരിപ്പിടങ്ങൾ 360 ഡിഗ്രിയിൽ കറങ്ങുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം 24 പേർക്ക് ഈ റൈഡ് ആസ്വദിക്കാം.

ഇറ്റലിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിൻ്റെ ഇൻസ്റ്റാളേഷൻ പൂർത്തിയായത്. ഡബിൾ സേഫ്റ്റി സിസ്റ്റം റൈഡിൽ ഉറപ്പാക്കിയിട്ടുണ്ട്. 2008ൽ പ്രവർത്തനം ആരംഭിച്ച വിസ്മയ പാർക്ക് ഇപ്പോൾ 17-ാം വർഷത്തിലേക്ക് കടക്കുകയാണ്.


സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക അമ്യൂസ്മെൻ്റ് പാർക്കാണിത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രവർത്തിക്കുന്ന പാർക്കിൽ നിലവിൽ 55ലധികം റൈഡുകളുണ്ട്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇവൻറുകളും ഓഫറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങിന് വിസ്മയ അമ്യൂസ്മെൻറ് പാർക്ക് വൈസ് പ്രസിഡൻ്റ് കെ. സന്തോഷ് സ്വാഗതം പറഞ്ഞു. ഹാൻവീവ് എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ, ആന്തൂർ നഗരസഭ കൗൺസിലർ പി.പി ഗംഗാധരൻ, കണ്ണൂർ എ.ആർ ഓഫീസ് സൂപ്രണ്ട് അജേഷ് ആർ.കെ, തളിപ്പറമ്പ് മണ്ഡലം സി.പി.ഐ. നേതാവ് പി.കെ മുജീബ് റഹ്‌മാൻ, കോൺഗ്രസ്സ്  ഐ നേതാവ് വൽസൻ കടമ്പേരി, ഐ.യു.എം.എൽ നേതാവ് സമദ് കടമ്പേരി, വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് ഡയറക്‌ടർമാരായ എം.ദാമോദരൻ, ഒ സുഭാഗ്യം, കണ്ണൂർ ജില്ല ടൂറിസം എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു. വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് മാനേജിംഗ് ഡയറക്‌ടർ ഐ. വൈശാഖ് നന്ദിയും അറിയിച്ചു.

New Italian ride Rodix launched at Vismaya Amusement Park

ഫെബ്രുവരി 12ന് രാജ്യവ്യാപക പൊതു പണിമുടക്ക്; ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം #Newdelhi


ന്യൂഡൽഹി:
കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും (സിടിയു) മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ലേബർ കോഡിനെതിരെയും രാജ്യവ്യാപകമായി ഫെബ്രുവരി 12ന് പൊതു പണിമുടക്ക് നടത്തും.

ജനുവരി ഒമ്പതിന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിൽ പാർലമെന്റിനകത്തും പുറത്തും മോദി ഗവൺമെന്റ് നടത്തിയ ജനദ്രോഹ നടപടികൾ ചർച്ചയായി.

മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാർ അഴിച്ചുപണിയുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കുക, കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കൾ, നമ്മുടെ രാജ്യത്തെ പൊതു വൈദ്യുതി മേഖല എന്നിവയെ തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ്‌ പണിമുടക്ക്‌. ആണവോർജ്ജ മേഖല രാജ്യത്തെയും വിദേശത്തെയും സ്വകാര്യകുത്തകകൾക്ക്‌ തുറന്നുകൊടുത്തതിൽ ട്രേഡ്‌ യൂണിയനുകൾ ശക്തമായ രോഷം പ്രകടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ്‌ യൂണിയനുകളുടെ ഐക്യവേദിയാണ്‌ പണിമുടക്കിന് തീരുമാനമടുത്തത്‌. 

central trade unions to go on general strike on february 12 against anti worker policies of government

 

നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പ്പന; അഞ്ച് പേർ പിടിയിൽ #Delhi


ന്യൂഡല്‍ഹി:
 നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികള്‍ അറസ്റ്റിൽ. രണ്ട് സയൻസ് വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ വിൽക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ സോനിപത് ജില്ലയിലാണ് സംഭവം.

ലൈഫ് സയൻസ്, കെമിക്കൽ സയൻസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തി വിൽക്കാൻ ശ്രമിച്ച സംഘമായിരുന്നു ഇത്. 4 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത ഇവരെ അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 18-ാം തീയതി പരീക്ഷ എഴുതിയ 37 പേരെ പോലീസ്ചോദ്യം ചെയ്യുകയാണ്.   .

സോനിപത്തിലെ ഒരു കേന്ദ്രത്തിൽ നിന്ന് 17 ന് ചോദ്യപേപ്പറുകൾ നൽകിയെന്നാണ് പ്രാഥമിക വിശദീകരണം. പോലീസ് അന്വേഷണ റിപ്പോർട്ടിന് ശേഷം എൻടിഎ നടപടി സ്വീകരിക്കും. എന്നിരുന്നാലും, മുഖ്യമന്ത്രി സെയ്നി ചോദ്യപേപ്പര്‍ ചോർച്ച പൂർണ്ണമായും നിഷേധിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവായി ചോദ്യപേപ്പറുകൾ ചോർത്തുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 

 NET exam question paper leaked, five arrested for selling


പുറത്തുനിന്നും ശബ്ദംകേട്ടിറങ്ങിയ വീട്ടമ്മയെ വളഞ്ഞിട്ട് ആക്രമിച്ചു; പ്ലെയർ കൊണ്ട് വള മുറിച്ചെടുത്ത് മുഖംമൂടി സംഘം #Malappuram


മലപ്പുറം:അമ്പലപ്പടി ബൈപ്പാസിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ രണ്ടു പവൻ സ്വർണാഭരണം മൂന്നംഗ മുഖംമൂടി സംഘം കവർന്നു. പരേതനായ വിമുക്തഭടൻ പാലിക്കാത്തോട്ടിൽ വിജയകുമാറിൻ്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്.

മോഷ്ടാക്കളുമായുള്ള മൽപ്പിടുത്തത്തിലും വീഴ്ചയിലും പരിക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ബന്ധുക്കളുടെ വീടിനു സമീപത്തുള്ള വീട്ടിലാണ് ചന്ദ്രമതി തനിച്ചു താമസിക്കുന്നത്. ഇന്നലെ രാത്രി 9 മണിക്ക് വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. കുടിവെള്ള ടാങ്കിനു മുകളിൽ തേങ്ങ വീണതാകും എന്നു കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതിൽ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി.

ഉടൻ രണ്ടുപേർ ചേർന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിഞ്ഞു. മറ്റൊരാൾ പുറകിൽ നിന്ന് വായ പൊത്തിപ്പിടിച്ചു. മറ്റേയാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ ശ്രമം നടത്തി. ഊരാന്‍ കിട്ടാത്തപ്പോൾ പ്ലെയർ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു. 

എല്ലാവരും മങ്കി ക്യാപ്പ് പോലെയുള്ള മുഖം മൂടി ധരിച്ചിരുന്നു. നിലത്ത് വീണു കിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.

നാട്ടുകാരും പൊലീസും രാത്രി പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നു രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 

Three masked gang robs two in Malappuram, steals gold, attacks

 

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; മക്കളെ വിഷം കൊടുത്തു കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം മാറാതെ രാമന്തളി #Payyannur


 കണ്ണൂർ: രാമന്തളിയിൽ രണ്ടു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാലുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി വിധിക്ക് പിന്നാലെ. രാമന്തളി സെൻ്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരൻ്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണ് മരിച്ചത്.

ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഭാര്യയും കലാധരനും തമ്മിലുള്ള കുടുംബക്കോടതിയിൽ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്‌ക്കെപ്പം വിടാൻ കോടതി വിധിച്ചിരുന്നു. ഇതാകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കുഞ്ഞുങ്ങൾക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം. ഉഷയുടെ ഭർത്താവ് പയ്യന്നൂർ നഗരത്തിലെ ഓട്ടോഡ്രൈവർ എ.കെ.ഉണ്ണിക്കൃഷ്ണൻ ജോലികഴിഞ്ഞ് രാത്രി 9ന് എത്തിയപ്പോൾ വീട് പൂട്ടിയതായി കണ്ടു. കുറെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സിറ്റൗട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ഉണ്ണികൃഷ്ണൻ ഉടൻ തന്നെ പൊലീസ് സ്‌റ്റേഷനിലെത്തി കൈമാറി.

പോലീസെത്തിയാണ് വാതിൽ തുറന്നത്. പാചകത്തൊഴിലാളിയാണു കലാധരൻ. കോടതിവിധിയെത്തുടർന്ന് കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പോലീസിനെ സമീപിച്ചിരുന്നു. ഇന്നലെ രാത്രി ഉണ്ണികൃഷ്ണനെ ഫോണിൽ വിളിച്ച പൊലീസ്, കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്നു വീട്ടിലെത്തിയപ്പോഴാണ് ദുരന്തമറിയുന്നത്. കണ്ണൂർ റൂറൽ എസ്‌പി അനൂജ് പലിവാളിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0