LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി #Sabarimala


 ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിഷൻസ് കോടതി തള്ളിയത്.

ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആദ്യം അറസ്റ്റിലായ  ആളാണെന്നും, റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്.തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും ഇത് പരിഗണിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിഷൻസ് കോടതിയെ സമീപിച്ചത്.

തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ എസ്ഐടിക്ക് അനുമതി നൽകിയിരുന്നു. എസ്ഐടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തു.

 Sabarimala gold robbery case: Court rejects bail plea filed by Unnikrishnan Potty

വീട്ടുവരാന്തയിൽ വച്ച ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ പിടികൂടി #Kannur


 കണ്ണൂർ: കണ്ണൂർ ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്‌പക്ടർ എസ്ഐ ലതീഷിൻ്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ 10/01/2026 ന് പുലർച്ചെയാണ് സംഭവം നടന്നത്. സിറ്റി കമ്മീഷണർ നിതിൻ രാജ് ഐ.പി.എസ്.സിയുടെ നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി.ലതീഷിൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു. സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്തു പരിസരത്തെ നിരവധി സി.സി.ടി.വി പരിശോധിച്ചു.

പുലർച്ചയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ ബർണശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് പ്രതി ഇത്തരത്തിൽ കുറ്റം ചെയ്യാനുള്ള കാരണമെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ കരുണാകരൻ, എസ്.ഐ മാരായ ആർ.പി വിനോദ്, എസ്. രഞ്ചിത്ത്, ഇ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മാരായ മിഥുൻ, പ്രമീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ബർണ്ണശ്ശേരിയിലും പരിസരത്തും സിറ്റി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ ഇൻസ്‌പക്ടർ ലതീഷും സംഘവും മൂന്നു ദിവസമായി നടത്തിയ പോലീസ് പരിശോധനയിൽ ലഹരി ഉപയോഗത്തിന് 2 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള പോലീസിൻ്റെ നട പടികൾ തുടരുമെന്നും പോലീസ് പറഞ്ഞു.

Arrest 

ചെറുവത്തൂരില്‍ 2.5 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി #Kasargod

 


രണ്ടര ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഭൂപ്രകൃതി എങ്ങനെ ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അതിലേക്ക് വിരൽചൂണ്ടുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ് കാസർകോട് ചെറുവത്തൂരിൽ. ദേശീയപാത നിർമ്മാണത്തിനായി ഇടിച്ച വീരമല കുന്നിൽ നിന്നാണ് രണ്ടര ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്.

ഈ വമ്പൻ കുന്നിന്‍റെ അരികിലൂടെയാണ് തേജസ്വലി പുഴ ഒഴുകിയിരുന്നത് എന്ന് വിശ്വസിക്കാനാകുമോ. എന്നാൽ അതിനുള്ള തെളിവുകൾ നിരത്തുകയാണ് ഗവേഷകർ. ദേശീയപാത നിർമ്മാണത്തിനായി മണ്ണിടിച്ചതാണ് ഭൗമ ചരിത്രം പുറത്തുവരാന്‍ കാരണമായത്. മേഖലയിലെ ശില പാളികളിൽ നിന്ന് ലഭിച്ച ഫോസിലുകൾ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് കണ്ടെത്തലിലേക്ക് എത്തിച്ചത്. 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള മിയോപ്ലാസിന്‍ കാലഘട്ടത്തിൽ ശാന്തമായി ഒഴുകിയിരുന്ന നദിയാണ് മേഖലയിൽ ഫോസിൽ നിക്ഷേപം നടത്തിയത്. കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. കെ.സന്ദീപ് ഡോ.ഷാജിയുടെ നേതൃത്വത്തിൽ കെ.വി ശരതാണ് ചെറുവത്തൂർ ഫോർമേഷനെ കുറിച്ച് പഠനം നടത്തിയത്.

പഠനം പാലിയോളജിയോഗ്രാഫി, പാലിയോ ക്ലൈമറ്റോളജി, പാലിയോ ഓഷ്യോളജി എന്നിങ്ങനെ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർക്കല ഫോർമേഷൻ പോലെ ചെറുവത്തൂർ ഫോർമേഷൻ്റെ ഭൗമ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കണം എന്നാണ് ആവശ്യം.

Kerala fossil found in cheruvathur point to a rich geological past.

മെത്താംഫിറ്റാമിനുമായി യുവതി എക്സൈസ് പിടിയില്‍ #Kannur

 


പാപ്പിനിശ്ശേരി: എക്‌സൈസ് ഇൻസ്‌പെക്ടർ ജസീറലി ഇ വൈയും പാർട്ടിയും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ  നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരിയിൽ വച്ച് കല്ല്യാശ്ശേരി പാറക്കടവ്, അഞ്ചാംപീടികയിലെ ഷിൽന നിവാസിൽ ഷിൽന.എ(32) എന്നയാളുടെ പേരിൽ 0.459 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് NDPS കേസെടുത്തു.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻറീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രാജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും ഉണ്ടായിരുന്നു.

Woman arrested by excise with deadly drug methamphetamine 

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ഭീഷണി #Thaliparamba


 തളിപ്പറമ്പ്(കണ്ണൂർ):സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൻ്റെ നാലാംനിലയിൽ കയറി യുവാവിൻ്റെ ആത്മഹത്യാഭീഷണി. യുവാവിനെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.

പാപ്പിനിശ്ശേരിയിലെ 25-കാരനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്‍റെ മുകളില്‍ യുവാവ് നിലയുറപ്പിച്ചത് ഒരു മണിക്കൂറിലേറെ ഇത് ആളുകളെ ആശങ്കയിലാക്കി.

ആത്മഹത്യാഭീഷണി തുടങ്ങിയതുമുതൽ അഗ്‌നിരക്ഷാസേന വലയുമായി കാത്തിരുന്നു. പോലീസും സ്ഥലത്തെത്തി. ഇതിനിടെ അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ് യുവാവുമായി സംസാരിച്ചു.

ഏറെ സമയത്തെ ചർച്ചയ്‌ക്കൊടുവിൽ ആത്മഹത്യശ്രമം ഉപേക്ഷിച്ച് താഴേക്ക് വരാമെന്നായി. താഴെയിറക്കുന്നതിനിടെ കുഴഞ്ഞുപോയ യുവാവിനെ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

 പിന്നീട് പോലീസ് സാന്നിധ്യത്തിൽ ബന്ധുക്കളോടൊപ്പം പറഞ്ഞുവിട്ടു. വിദ്യാലയത്തിന് സമീപപ്രദേശത്തെ പെണ്‍കുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നും പ്രണയനൈരാശ്യമാണ് ഇയാളെ കെട്ടിടത്തിന് മുകളിൽ കയറാൻ പ്രേരിപ്പിച്ചതെന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

A young man threatened to commit suicide by climbing to the fourth floor of the Sir Syed Institute building. 

മൂന്നുവയസ്സുകാരൻ്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. #Kannur


പരിയാരം:  മൂന്നുവയസ്സുകാരൻ്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിൻ്റെ എൽഇഡി ബൾബാണ്  ചികിത്സയിലൂടെ നീക്കം ചെയ്തത്.

ശിശുശാസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്. ഡോ. വരുൺ ശബരി ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണ പോലെയായശേഷം കുട്ടിയെ വിട്ടയച്ചു.

ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ, നഴ്സിങ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അഭിനന്ദിച്ചു.

 Bulb stuck in three-year-old boy's windpipe removed

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0