LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ബസ്സിനുള്ളിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു;സഹായിക്കാതെ റോഡരികിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ

 


പത്തനംതിട്ട:സ്വകാര്യ ബസിനുള്ളിൽ വീണ് പരിക്കേറ്റ വയോധികയോട് ബസ് ജീവനക്കാരുടെ ക്രൂരത. വീഴ്ചയിൽ കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ റോഡരികിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കടന്നുകളഞ്ഞു. പത്തനംതിട്ട കോരഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മാടപ്പള്ളിൽ' എന്ന ബസിനെതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിനിയായ ഓമന വിജയനാണ് (71) ബസ് ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് താൻ ബസ്സിനുള്ളിൽ തെറിച്ചുവീണതെന്നും ഓമന പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇവരുടെ കൈ ഒടിയുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ബസ് ജീവനക്കാർ ആശുപത്രിക്ക് സമീപം ഇറക്കിവിടുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാതെ ബസ് ജീവനക്കാർ പോവുകയായിരുന്നുവെന്ന് പരാതിക്കാരി.

 Elderly woman falls inside bus, breaks arm; bus staff drops her off in front of hospital, escapes

കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്; #CITU

 


ചട്ടുകപ്പാറ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 12 ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചെറാട്ട്മൂല യൂണിറ്റ് കൺവെൻഷൻ ആഹ്വാനം ചെയ്തു.

സിഐടിയു മയ്യിൽ എരിയ പ്രസിഡന്റ് കെ. നാണു പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വേശാല ഡിവിഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ, പ്രസിഡന്റ് എ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബി. ദാമോധരൻ സ്വാഗതം പറഞ്ഞു.

Construction Workers Union 

ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം

 


പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ഒരാളോട് സ്വന്തം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്തിൻ്റെ നോട്ടീസ്! പത്തനംതിട്ട പ്രമാടം പഞ്ചായത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇളകൊള്ളൂർ സ്വദേശിയായ ഗോപിനാഥൻ നായർക്കാണ് താൻ മരിച്ചെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് നോട്ടീസ് ലഭിച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് അധികൃതർ ഈ വിചിത്രമായ നടപടി സ്വീകരിച്ചത്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം.

അതേസമയം, 64 കാരനായ ഗോപിനാഥനെ ആധാർ കാർഡുമായി ഈ പഞ്ചായത്തിൽ നേരിട്ട് എത്തിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആണ് മകൻ്റെ ശ്രമം. ജോയിൻറ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത് എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

 Panchayat issues strange directive, issuing notice to living person to produce death certificate,

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; വിധി കേരളത്തിന് അനുകൂലം, സമയപരിധി നീട്ടി സുപ്രീം കോടതി . #SIR

കണ്ണൂർ : കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എതിർപ്പുകളും പരാതികളും അറിയിക്കാനുള്ള സമയപരിധി 30 വരെ നീട്ടി.

തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു.

വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഈ കാലയളവിൽ പരാതികൾ സമർപ്പിക്കാം. ഡിസംബർ 23ന് ആണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

ലൈംഗികാതിക്രമം ആരോപണം;യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ദീപക്കിന്‍റെ പിതാവ് #Kozhikode


കോഴിക്കോട്:  ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതിൽ  യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിൻ്റെ പിതാവ് ചോയി.

ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയ് പറഞ്ഞു. മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ദീപക്കിൻ്റെ മുഖത്ത് വിഷമം കണ്ട് കാര്യം എന്താണെന്ന് തിരക്കിയെങ്കിലും പറഞ്ഞിരുന്നില്ലെന്ന് ചോയി ചേർത്തു.

ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ സംസാരിച്ചതായി ബന്ധുവായ സനീഷ് ആരോപിച്ചു.

അതേസമയം, സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതി ലഭിച്ചത്.

 കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയിൻമേൽ അന്വേഷണം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൻ്റെ നീക്കം.

മാങ്കാവ് സ്വദേശി ദീപക് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിൻ്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

 Young man commits suicide after being accused of sexual assault on bus

വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കിട്ടാൻ ഇനി പ്രയാസപ്പെടും #Thiruvananthapuram

 


വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കിട്ടാനും ഇപ്പോൾ കടമ്പകളായി. രാജ്യ തലസ്ഥാനത്തും മറ്റും പുക മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുക പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുള്ളത്.

പുതിയ വ്യവസ്ഥയനുസരിച്ച് വാഹന പുകപരിശോധന നടത്തണമെങ്കിൽ ആർസി ബുക്കും ആർസി ഉടമയുടെ ആധാർ കാർഡും വേണം. ആർസി ബുക്കിൽ ചേർത്തിട്ടുള്ള ഫോണും കരുതണം.

ആ ഫോണിലേക്കാണ് പരിശോധന നടപടികളുടെ ഭാഗമായുള്ള ഒടിപി നമ്പർ വരിക.സെൻട്രൽ മോട്ടോർ വാഹനങ്ങൾ നിയമപ്രകാരമാണ് പുകപരിശോധന നടത്തുന്നത്. പരിശോധനയിൽ നിർദ്ദേശിച്ചതിലും കൂടുതൽ പുകയുണ്ടെങ്കിൽ പരിശോധന വിജയിക്കില്ല. കൃത്രിമം കാട്ടി പുക സർട്ടിഫിക്കറ്റ് സമ്പാദിക്കാനും കഴിയില്ല. പരിശോധനയിൽ കണ്ടെത്തുന്ന അളവുകൾ എംവിഡി സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സബ്‌മിറ്റ് ചെയ്ത് പ്രിൻ്റ് കൊടുത്താൽ മാത്രമെ പരിശോധന പൂർണമാകൂ. പരിശോധന പരാജയപ്പെട്ടാൽ വാഹനം മെക്കാനിക്കിൻ്റെ പരിശോധനകൾക്ക് വിധേയമാക്കി പുകയുടെ അളവ് കുറയ്ക്കണം. ഒരുതവണ പുക പരിശോധന പരാജയപ്പെട്ടാൽ 24 മണിക്കൂറിനു ശേഷം വീണ്ടും പരിശോധന നടത്താൻ കഴിയും. ഓരോ തവണ പരിശോധന നടത്തുമ്പോഴും ഫീസ്‌  ഈടാക്കും.

പുക പരിശോധന കേന്ദ്രങ്ങൾക്കും പുതിയ വ്യവസ്ഥകൾക്കും അധികചെലവുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും കൂടുതൽ സ്റ്റാഫിനെ നിയമിക്കേണ്ടി വന്നതായും പറയുന്നു. മുമ്പൊക്കെ പുക പരിശോധന ഒരു പണിയായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും രേഖകളുടെ പിൻബലത്തിലായി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0