LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ധർമ്മശാലയിൽ വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം #Dharmasala



ധർമ്മശാല: വേടൻ്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിൻ്റെ അഭ്യാസം. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിൻ്റെ സമാപനദിവസം വേടൻ്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ യുവാവ് ഉയരമുള്ള ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി അഭ്യാസം തുടങ്ങിയത്. ജനങ്ങളും വേടനും വളരെ സമയം എടുത്താണ് യുവാവിനെ താഴെയിറക്കിയത്. താഴെ ഇറങ്ങിയ ഉടനെ തന്നെ തളിപ്പറമ്പ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവിൻ്റെ അഭ്യാസപ്രകടനം കാരണം 20 മിനിറ്റോളം പരിപാടി തടസ്സപ്പെട്ടു.

HAPPINESS FESTIVAL 

പിടികിട്ടാപുള്ളി ;10 സ്റ്റേഷനുകളില്‍ കേസുള്ള വനിതാ മോഷ്ടാവിനെ ഓട്ടോ ഡ്രൈവര്‍ പിടികൂടി #Kottayam

 


കോട്ടയം :പത്ത് പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ വനിതാ മോഷ്ടാവിനെ പിടികൂടിയത് ഓട്ടോ ഡ്രൈവർ. കോട്ടയത്ത് 10 സ്റ്റേഷനുകളില്‍ കേസുള്ള തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്.

കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടന്നു കളയുമ്പോഴാണ് ഇവർ കുടുങ്ങിയത്.തിരുനക്കര സ്റ്റാൻഡിൽ ബസ് ഇറങ്ങിയ യുവതി പോസ്റ്റ് ഓഫീസ് റോഡിൽവച്ചാണ് ഓട്ടോ ഡ്രൈവർ മനോജിൻ്റെ ഓട്ടോയിൽ കയറിയത്. മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞതിനാൽ ചാലുകുന്ന് ഭാഗത്തേക്ക് പോയി.

കൈയിലുണ്ടായിരുന്ന വലിയ ബാഗിൽ അവർ എന്തോ തിരയുന്നതു കണ്ണാടിയിൽ കൂടി മനോജിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ബാഗിനുള്ളിലെ പഴ്സിൽ നിന്നു പണം എടുത്ത ശേഷം കാലിയായ പഴ്സ് സീറ്റിൻ്റെ പിന്നിലേക്ക് ഇട്ടു. ഇതോടെ സംശയം തോന്നിയ മനോജ് അറുത്തൂട്ടിയിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ യുവതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പോയി. ഓട്ടോയിൽ കാലിയായ പഴ്സ് കണ്ടതോടെ മനോജ് ഉടൻ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

തിരുനക്കര സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാൻഡിലും വിവരം അറിയിച്ചു. പിങ്ക് പൊലീസും സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് യുവതിയെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതേസമയം, പഴ്സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു.

തുടർന്ന് രമണിയെ സ്റ്റേഷനിലെത്തിച്ച്  പഴ്സും പണവും തിരികെ നൽകി. ചിട്ടിക്ക് വേണ്ടി കരുതിയ പണമായിരുന്നുവെന്ന് രമണി പറയുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ റിമാൻഡ് ചെയ്തു. മനോജിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്എച്ച്ഒ എം.ജെ.അരുൺ മെമൻ്റോ നൽകി ആദരിച്ചു.

 Auto driver catches female thief accused of theft cases in 10 police stations

ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ മന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി #Alappuzha


ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിൻ്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് അഞ്ച് വർഷം മുമ്പ് ഉഷാ ജോസഫിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള യുണിറ്റ് ആണ്‌ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം പുറത്തുവന്നത്.

ശസ്ത്രക്രിയാ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം കൃത്യമായ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറാനാണ് മന്ത്രിയുടെ കർശന നിർദ്ദേശം. സംഭവത്തിൽ മെഡിക്കൽ ഓഫീസർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകും.

ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കൊവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് 5 ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. വയറുവേദന അനുഭവപ്പെടുമ്പോൾ ആശുപത്രികളിൽ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടർന്ന് വേദന കാരണം വീണ്ടും മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു. മൂത്രത്തിൽ കല്ലാണെന്ന് കരുതി മരുന്നും ചികിത്സയും തുടരുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടർന്ന് ബുധനാഴ്ച സ്വകാര്യ ലാബിൽ നിന്ന് എക്‌സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്.

കെ.സി. വേണുഗോപാൽ എം.പി.യുടെ ഇടപെടലിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള പരിശോധനകൾക്ക് ശേഷം കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. 

 Medical malpractice at Vandanam Medical College; Minister seeks report on scissors found in stomach

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; കേസ് എടുത്ത് പോലീസ് #Thiruvananthpuram


തിരുവനന്തപുരം:നെടുമങ്ങാട് ജില്ലയിലെ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. അതേസമയം, മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം പാലോട് പന്നിയോട്ടുകടവിലുള്ള വീട്ടിൽ സംസ്കരിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നെടുമങ്ങാട്ടെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണങ്ങൾ ഉന്നയിച്ച മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സമിതിയുടെ അന്വേഷണ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം ഫലവും പുറത്തുവരുന്നതോടെ മരണത്തിലേക്ക് ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തണലൊരുങ്ങി;വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച, 178 വീടുകൾ കൈമാറും #Township_Inauguration


കൽപറ്റ:മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകീട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിൻ്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്.

ദുരന്തത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നല്‍കുക. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവയും ഇതിൻ്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും.

പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെൻ്ററിൽ നിർമ്മിക്കുന്നു. 

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമ്മിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി ഏറ്റെടുക്കൽ.

ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പ്. ടൗൺഷിപ്പിൻ്റെ ശേഷിച്ച നിർമാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

25-ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. വയനാട് ടൗൺഷിപ്പ് പ്രോജക്റ്റ് സ്‌പെഷ്യൽ ഓഫീസർ എസ് സുഹാസ് നന്ദി അറിയിക്കും.

wayanad model township inauguration 

പ്രതികാരം ; സ്റ്റീല്‍വളകൊണ്ട് യുവാവിന്റെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ കേസ്. #Taliparamba

 


തളിപ്പറമ്പ്:
പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായി യുവാവിന്റെ മൂക്ക് സ്റ്റീൽ വളകൊണ്ട് അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. പന്നിയൂർ കാരക്കോടിയിലെ കാവില വളപ്പിൽ കെ.വി. ജിഷ്ണു (26) ആണ് പരിക്കേറ്റത്. പന്നിയൂർ കാലിക്കടവ് സ്വദേശി രഞ്ജിത്തിന്റെ പേരിലാണ് കേസ്.

15 ന് പുലർച്ചെ 12 മണിക്കാണ് സംഭവം. എളമ്പേരംപാറ മുത്തപ്പൻ മടപ്പുര ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചയും ഡിജെ റോഡ്ഷോയും കാണുന്നതിനിടെ, രഞ്ജിത്ത് ധരിച്ചിരുന്ന സ്റ്റീൽ വള ഉപയോഗിച്ച് ജിഷ്ണുവിന്റെ മൂക്കിൽ അടിച്ചു. പന്നിയൂരിൽ നടന്ന പുതുവത്സരാഘോഷത്തിനിടെ കാലിക്കടവ്, കാരക്കോടി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ പ്രതികാരമായാണ് ജിഷ്ണുവിനെ മർദിച്ചതെന്ന് പരാതി.

 Case filed against man who smashed young man's nose.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0