കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുൻ വകുപ്പ് മേധാവി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ, ഡോ. എം കെ റാമിന്റെ അറസ്റ്റിനുള്ള തടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 10-നാണ് നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തുന്നതായി നിധിൻ മരണത്തിന് മുൻപ് കുടുംബത്തെ അറിയിച്ചിരുന്നു. ഡോ എം കെ റാമിനൊപ്പം ഡോ സംഗീത നമ്പ്യാരുമാണ് ഈ കേസിലെ മറ്റ് പ്രതി.
നിധിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹവിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡോ എം കെ റാം വിദ്യാർത്ഥികളെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം പീഡനങ്ങളാണ് നിധിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ കോളേജിൽ വൻ വിദ്യാർത്ഥി പ്രതിഷേധം അലയടിച്ചിരുന്നു. നീതി തേടിയുള്ള വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതികളായ ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് നേരത്തെ പുറത്താക്കിയിരുന്നു. ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി പ്രതിയുടെ അറസ്റ്റ് നടപടികൾക്ക് കൂടുതൽ വേഗത നൽകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഏപ്രിൽ 10-നാണ് നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തുന്നതായി നിധിൻ മരണത്തിന് മുൻപ് കുടുംബത്തെ അറിയിച്ചിരുന്നു. ഡോ എം കെ റാമിനൊപ്പം ഡോ സംഗീത നമ്പ്യാരുമാണ് ഈ കേസിലെ മറ്റ് പ്രതി.
നിധിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹവിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഡോ എം കെ റാം വിദ്യാർത്ഥികളെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം പീഡനങ്ങളാണ് നിധിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ കോളേജിൽ വൻ വിദ്യാർത്ഥി പ്രതിഷേധം അലയടിച്ചിരുന്നു. നീതി തേടിയുള്ള വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതികളായ ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് നേരത്തെ പുറത്താക്കിയിരുന്നു. ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി പ്രതിയുടെ അറസ്റ്റ് നടപടികൾക്ക് കൂടുതൽ വേഗത നൽകുമെന്നാണ് പ്രതീക്ഷ.
Hashtags: #നിധിൻരാജ് #അഞ്ചരക്കണ്ടി #ജാമ്യാപേക്ഷ #ഹൈക്കോടതി #NithinRaj #SuicideCase #Ancharakkandy #AnticipatoryBail #KeralaNews #DrMKRam



വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.