LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത


 രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നതായും വ്യക്തി ജീവിതത്തെ ബാധിച്ചതായും അതിജീവിത പരാതിയിൽ പറയുന്നു.

അടിയന്തര ഇടപെടൽ ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.

അതേസമയം ബലാത്സംഗക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

Cyber ​​abuse after Rahul's arrest; Survivor files complaint with Chief Minister 

കോഴിക്കോട് പോലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ മയക്കുമരുന്ന് മാഫിയയുടെ വധഭീഷണി.


കോഴിക്കോട് ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്.

2025ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നുമായി പിടിയിലായത് നിരവധി പേർ. ഇതിന് പിന്നാലെയാണ് ലഹരി മാഫിയ പൊലീസിലെയും ഡാൻസാഫിലെയും ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ മയക്കുമരുന്ന് മാഫിയയുടെ നോട്ടുപുള്ളികൾ ആയിട്ടുണ്ട്, പേര് വിവരങ്ങൾ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്കൊണ്ട് തന്നെ ഇവരെ തിരിച്ചറിയാൻ കഴിയുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഉദ്യാഗസ്ഥരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിലവിൽ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും രണ്ടായിരത്തിലധികം പേരെയാണ് മയക്കുമരുന്ന് കേസിൽ പിടികൂടിയത്. രാസലഹരി ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കൾ വലിയ അളവിൽ പിടികൂടുകയും ചെയ്തു. 

 Drug mafia issues death threats against Kozhikode police and DANSAF members

പുതിയ റേഷൻ കാര്‍ഡിനായി ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം #Thiruvananthapuram

 


പുതിയ റേഷൻ കാർഡുകൾക്കായി ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.ജനുവരി മാസത്തോടു കൂടി കേരളത്തിൽ അർഹനായ ഒരാൾ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ നൽകുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻ സർക്കാരിൻ്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങൾക്കാണ് മുന്‍ഗണന കാർഡുകൾ നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി തിരഞ്ഞെടുക്കാ കാർഡുകൾ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നൽകിയതായും മന്ത്രി ജിആർ അനിൽ പറഞ്ഞു.

പൊതുവിതരണ വകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ നിന്നും മികച്ച രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളിൽ 99.71 ശതമാനവും (1,04,82,925 അപേക്ഷകൾ) പരിഹരിച്ചു. നിലവിൽ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകൾ വിതരണം വരും ദിവസങ്ങളിൽ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

 New ration card

 

New ration card......

Read more at: https://thaliparamba.truevisionnews.com/news/335919/new-ratio

'ഡിജിറ്റൽ' അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം പൊളിച്ചെഴുതി കണ്ണൂർ സിറ്റി സൈബർ പോലീസ് #Cyber_cell

 


കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജറെ 'ഡിജിറ്റൽ' അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശി റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിൻ്റെ ജാഗ്രതയിലും കണ്ണൂർ സിറ്റി സൈബർ പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെയും പൊളിച്ചു. ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിൽ ലഭിക്കുന്നത്.

മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിൻ്റെ പേരിൽ ഒരു പണവും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു പിടിച്ചെടുത്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിൻ്റെ ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു തട്ടിപ്പുകാർ പ്രമോദിനെ വിശ്വസിച്ചിപ്പിച്ചത്. ഇതിൻ്റെ തെളിവായി എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി ഭീഷണിപ്പെടുത്തി. എന്നാൽ, കാര്യങ്ങൾ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ജനുവരി 12-ന് രാവിലെ 11.30-ന് തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സൈബർ പോലീസ് സംഘം പ്രമോദിൻ്റെ വീട്ടിലെത്തി.

സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്. വി-യുടെ നേതൃത്വത്തിൽ എസ്.ഐ-മാരായ പ്രകാശൻ വി, ഷമിത്ത് എം, സി.പി.ഒ-മാരായ ദിജിൻ പി. കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. നിലവിൽ നടക്കുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടർന്ന് പോലീസിൻ്റെ നിർദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയിൽ തട്ടിപ്പുകാരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു.

ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ സ്ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാൾ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞാണ് ഇവർ വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സംഭാഷണത്തിനിടെ തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിൻ്റെ നീക്കം പരാജയപ്പെടുകയും ചെയ്തു. തുടർന്ന് സൈബർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പാണോ എന്ന സംശയം ഉണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.

 digital arrest

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന്‍ പരിഗണിക്കും #Sabarimala

 


പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കുചേരില്ലെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം.

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തൻ്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രപരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു.

 Sabarimala gold theft case: Court to consider Thantri Kanthar Rajeeva's bail plea today

സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൈയിലിരുന്ന തോക്ക് പൊട്ടിത്തെറിച്ചു അഭിഭാഷകൻ മരിച്ചു #Kottayam

 


കോട്ടയം: ഉഴവൂർ മേലെ അരീക്കരയിൽ തോക്ക് പൊട്ടി അഭിഭാഷകന്‍ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്. ബൈക്കിൽ നാടൻ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോൾ തോക്ക് പൊട്ടുകയായിരുന്നു. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം.

തോക്കുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. ഇതിനിടയിൽ കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് വെടിയേൽക്കുകയായിരുന്നെന്നാണ് നിഗമനം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. വേട്ടക്ക് പോകാറുള്ളയാളാണ് ജോബി. തോക്കുമായി സ്കൂട്ടറിൽ വേട്ടക്ക് പോകുകയായിരുന്നെന്ന സംശയവുമുണ്ട്.

നീരുട്ടിയിലെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറക്കുകയുമായിരുന്നു. ഇദ്ദേഹം തോക്കുമായി എങ്ങോട്ടാണ് പോയതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഷിനുവാണ് ജോബിൻ്റെ ഭാര്യ. മക്കൾ: ഐറിൻ, ക്യാരൻ, ജോസഫ്.

 Lawyer dies after losing control of scooter, gun explodes in hand

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0