LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്;ഓടനാവട്ടത്ത് കനാൽ തകർന്ന് വൻ നാശനഷ്ടം; വാഹനങ്ങൾ ഒഴുകിപ്പോയി #Kollam

 


കൊല്ലം:  ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി എട്ടരയോടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലുണ്ടായ അപകടത്തിൽ നൂറുമീറ്ററോളം ഭാഗത്തെ കനാൽ ബണ്ട് തകരുകയായിരുന്നു.

കനാലിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് സമീപത്തെ വയലുകളിലേക്ക് ഒഴുകിയതോടെ എക്കറുകണക്കിന് കൃഷി നശിച്ചു. കൃഷിസ്ഥലം പൂർണ്ണമായും വെള്ളത്തിനടിയിലായി.

കനാൽ തകർന്ന വിവരമറിഞ്ഞ് എത്തിയവരുടെ വാഹനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിൽപ്പെട്ടു. രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. അപകടസ്ഥലത്തിന് അടുത്ത് വീടുകൾ കുറവായതിനാൽ വലിയൊരു  ദുരന്തം ഒഴിവായി.

ഓയൂർ, കൊട്ടിയം, ചെന്നപ്പാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കനാലാണ് തകർന്നത്. പൂയപ്പള്ളി പോലീസ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനാൽ ഭാഗങ്ങൾ ഇടിഞ്ഞുകൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും കൊട്ടാരക്കര സദാനന്ദപുരത്തെ കനാൽ ഷട്ടറുകൾ അടച്ചതോടെ വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രണവിധേയമായി.
ബണ്ടിൻ്റെ ബലക്ഷയമാണോ അപകടത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

A canal collapsed at night, and a bike and an autorickshaw were swept away. 

പൊലീസിന് നേരെ ആക്രമണം: തൃശ്ശൂരിൽ എസ്.ഐക്ക് കുത്തേറ്റു #Trissur

 


തൃശ്ശൂർ :മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി.

മൂർക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവര്‍. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്.

 Goons attack police in Mannuthi: SI stabbed

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ മാറ്റി #Fire_Breaks


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിൽ (കാഷ്വാലിറ്റി) അഗ്നിബാധയെത്തുടർന്ന് ആശുപത്രി അധികൃതരും രോഗികളും പരിഭ്രാന്തിയിലായി.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലും സമീപത്തെ ഐസിയുവിലുമുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

യൂണിറ്റിൽ നിന്ന് ഉയർന്ന കനത്ത പുക സ്പെഷ്യാലിറ്റി ബ്ലോക്കിലാകെ പടർന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചു. വിവരമറിഞ്ഞ് വിവിധയിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും, നിലവിൽ തീ നിയന്ത്രണവിധേയമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

നിരവധി രോഗികൾ ചികിത്സയിലുള്ള ബ്ലോക്കായതിനാൽ വലിയ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Fire breaks out at Thiruvananthapuram Medical College 

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടർ പിടിയിൽ #Chennai

 


ചെന്നൈ:
പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് അറസ്റ്റിലായത്.

യൂണിവേഴ്സിറ്റി അധികൃതരുമായി സ്വാധീനം ചെലുത്തി മാർക്ക് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയെ സമീപിച്ചതായി ആരോപിക്കപ്പെടുന്നു. തുടർന്ന് ശിവകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്തു.

മുറിയിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ പോലീസിനെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിലാണ് ബലാത്സംഗം പുറത്തുവന്നത്.

പ്രതിയായ ഓം പ്രകാശ് രണ്ടുതവണ വിവാഹിതനായെങ്കിലും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയിൽ മറ്റ് വിദ്യാർത്ഥിനികളെ ഇയാൾ കുടുക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 Government doctor arrested for molesting medical student

ഓൺലൈൻ തട്ടിപ്പ്, കൈതപ്രം സ്വദേശിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടു. #Online_Fraud


 പരിയാരം:
ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പിൽ കൈതപ്രം സ്വദേശിക്ക് 1.3 കോടി രൂപ നഷ്ടപ്പെട്ടു. മാതമംഗലം കൈതപ്രം കടാഞ്ചേരിയിലെ കെ.ആർ. പുരുഷോത്തമൻ (67) ആണ് പണം നഷ്ടപ്പെട്ടത്.

2025 സെപ്റ്റംബർ 23 നും ഡിസംബർ 2 നും ഇടയിലാണ് സംഭവം നടന്നത്. മുനോത്ത് കാപ്പിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ഓഹരി വിപണി ഏജൻസിയിലെ കരൺ സുഭാഷ് അറോറ, പവൻ കുമാർ, കിരൺ അറോറ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പുരുഷോത്തമൻ 1,30,50,000 രൂപ നിക്ഷേപിച്ചിരുന്നു. കമ്പനി സെബിയും റിസർവ് ബാങ്കും അംഗീകരിച്ച കമ്പനിയാണെന്നും ഓഹരി വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വഞ്ചിച്ചതെന്നാണ് പരാതി.

 Online fraud, Kaithapram native loses over Rs. 1 crore.

വിജയപ്രഖ്യാപനമായി തളിപ്പറമ്പിൽ എൽഡിഎഫ് റോഡ് ഷോ . #LDF_Election

 


തളിപ്പറമ്പിൽ
എൽഡിഎഫിന് ചരിത്ര വിജയം നേടാൻ ധർമ്മശാലയിൽ എൽഡിഎഫ് റോഡ് ഷോ.. തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ നടന്ന റോഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ധർമ്മശാലയിൽ നടന്ന യോഗത്തിൽ പി കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, സ്ഥാനാർത്ഥി പി കെ ശ്യാമള, കെ സന്തോഷ് എന്നിവർ സംസാരിച്ചു.

 LDF road show in Taliparambi as a victory proclamation.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0