LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ ഇനി മുതലക്കാവല്‍;പാമ്പുകളെയും ഇറക്കാൻ ബിഎസ്എഫ് #Delhi

 


ഡൽഹി:ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികൾ തേടി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). വേലികെട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും മുതലകളെയും പാമ്പുകളെയും കാവലിനുപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയതായാണ് വിവരം. 

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 4,096 കിലോമീറ്ററിൽ ഏകദേശം 175 കിലോമീറ്റർ നദികളും ചതുപ്പുനിലങ്ങളുമാണ്. ഇവിടെ സ്ഥിരമായി വേലികൾ നിർമ്മിക്കുന്നത് അതീവ ദുഷ്കരമാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ പ്രകൃതിദത്തമായ കാവൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതലകളെയും പാമ്പുകളെയും നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

മൃഗങ്ങളെ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഡ്രോണുകൾ, അത്യാധുനിക സെൻസറുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും പദ്ധതിയുണ്ട്. കിഴക്കൻ അതിർത്തിയിൽ കള്ളക്കടത്ത് സംഘങ്ങൾ സജീവമാണ്. ഇത് തെളിവായി സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു:

സ്വർണ്ണക്കടത്ത്: ഈ വർഷം ജനുവരിയിൽ പശ്ചിമ ബംഗാളിലെ നാദിയയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ്ണ ബിസ്കറ്റുകളുമായി ഒരാളെ പിടികൂടിയിരുന്നു.

ഏറ്റുമുട്ടൽ: 2025 നവംബറിൽ കള്ളക്കടത്തുകാരും ബിജെപിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കള്ളക്കടത്തുകാരൻ കൊല്ലപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു.

 No more crocodiles on the border! BSF to deploy snakes to prevent infiltration

പൊലീസ് സംരക്ഷണം തേടി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ #Thaliparamba

 


കൊച്ചി:പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.കെ ഗോവിന്ദൻ ഹരജി നൽകിയത്.

എല്ലാ സ്ഥാനാർത്ഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ സാഹചര്യം വ്യത്യസ്തമാണെന്നും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമം ഉണ്ടെന്നും വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദൻ്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ കോടതി പരിഗണിക്കും.തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെയാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത്. ശ്യാമളയ്ക്ക് സ്ഥാനാർത്ഥിത്വം നൽകിയതിലെ എതിർപ്പായിരുന്നു നീക്കത്തിന് പിന്നിൽ.

UDF candidate from Taliparamba TK Govindan seeks police protection 

വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് #Thiruvananthapuram

 


തിരുവനന്തപുരം : വീട്ടിലെ പ്രസവത്തിൽ ജനിച്ച നവജാത ശിശു മരിച്ചു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടിൽ ഷംന(21)യുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് പറയുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ചെരുപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോൾ തുണിക്കുള്ളിൽ ചോരക്കുഞ്ഞായിരുന്നുവെന്ന് അൽത്താഫ് പറയുന്നു.

തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. കുഞ്ഞിൻ്റെ കഴുത്തിലും നെഞ്ചിലും മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പൊലീസിനോട് പറഞ്ഞത്. ഷംന പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു വർഷം മുൻപായിരുന്നു അൽത്താഫിൻ്റെയും ഷംനയുടെയും വിവാഹം. ഇവർക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.

 newborn dies in vellarada home delivery husband claims ignorance of pregnancy

ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങൾ;ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം #Earth


ഭൂമിക്ക് സമാനമായ പ്രത്യേകതകളുള്ള 45 ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടുകൊണ്ട് പ്രപഞ്ചത്തിലെ ജീവൻ്റെ സാന്നിധ്യം തേടിയുള്ള യാത്രയിൽ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ശാസ്ത്രലോകം.

കോർണൽ സർവ്വകലാശാലയിലെ കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലിസ കാൽറ്റെനെഗറുടെ നേതൃത്വത്തിലുള്ള  ഗവേഷകസംഘമാണ് ആയിരകണക്കിന് സൗരയൂഥേതര ഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റുകൾ) നിരീക്ഷിച്ച ശേഷം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.

നിലവിൽ കണ്ടെത്തിയിട്ടുള്ള ആറായിരത്തിലധികം ഗ്രഹങ്ങളിൽ നിന്ന്, ദ്രാവകാവസ്ഥയിൽ ജലം നിലനിൽക്കാൻ ഉള്ള 'ഹാബിറ്റബിൾ സോൺ' അഥവാ ജീവാനുകൂല മേഖലയിലുള്ള ഗ്രഹങ്ങളെയാണ് ഗവേഷകർ തരംതിരിച്ചത്.
യൂറോപ്യന്‍ സ്പേസ് ഏജൻസിയുടെ ഗയ പ്രവർത്തനത്തിൽ നിന്നും നാസയുടെ ആർക്കൈവുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തതാണ് ഈ കണ്ടെത്തലിലേക്ക് സംഘം എത്തിയത്. ഒരു ഗ്രഹത്തിന് അതിൻ്റെ നക്ഷത്രത്തിൽ നിന്ന് ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് പരിശോധിച്ചാണ്  ജീവനെ പിന്തുണയ്ക്കുമോ എന്ന് വിലയിരുത്തിയത്.

ഇത്തരത്തിൽ പരിശോധിച്ചപ്പോൾ 45 ഗ്രഹങ്ങൾ ജീവൻ നിലനിൽക്കാൻ അനുയോജ്യമായ വിപുലമായ മേഖലയിലാണെന്നും, അതിൽ തന്നെ 24 എണ്ണം ജീവൻ്റെ സാന്നിധ്യത്തിന് ഏറ്റവും സാധ്യതയുള്ള കർശനമായ പരിധിയിലാണെന്നും വ്യക്തമായി.

ഭൂമിയിൽ നിന്ന് ഏകദേശം 40 പ്രകാശവർഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 നക്ഷത്രസമൂഹത്തിലെ ഗ്രഹങ്ങൾ, 'സൂപ്പർ എർത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന TOI-715 b എന്ന ഗ്രഹമാണ് ഈ പഠനത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.

ഇവയ്ക്ക് പുറമെ പ്രോക്‌സിമ സെഞ്ച്വറി ബി, എൽഎച്ച്എസ് 1140 ബി തുടങ്ങിയ ഗ്രഹങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജെയിസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഗ്രഹങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

ഒരു ഗ്രഹം ജീവാനുകൂല മേഖലയിലാണെന്ന് കണ്ടെത്തുന്നതുകൊണ്ട് മാത്രം അവിടെ ജീവൻ ഉണ്ടെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള മനുഷ്യൻ്റെ അന്വേഷണത്തിന് ഈ കണ്ടെത്തൽ വലിയ കരുത്തുപകരുന്നു. 

 45 Earth-like planets discovered

തിക്കോടിയിൽ ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ചു; ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. # Kozhikode

 


കോഴിക്കോട്: തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതരമായി ഷോക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തു.പയ്യോളി അയനിക്കാട് സ്വദേശിയായ താരേമ്മല്‍ മുഹമ്മദ് സിനാന് (18) ആണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബി.ടി.പി.എൻ. ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ക്കയറി സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴാൻ പോയ സിനാൻ, രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്‌ട്രിക് ലൈനില്‍ പിടിക്കുകയായിരുന്നു.

വലിയ ശബ്ദത്തോടെ ഷോക്കേറ്റ യുവാവ് ട്രെയിനിന് മുകളിലേക്ക് തന്നെ തെറിച്ചു വീണു. ശരീരത്തില്‍ അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സിനാനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 Attempting to take a selfie on top of a train in Thikkodi; Youth shocked by high-tension line admitted to medical college.

ചൂട് കാരണം രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? ഈ നുറുങ്ങുകൾ അറിയുക. # Good_Sleeping_Tips

 


ഇപ്പോൾ കൊടും ചൂടാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. മഴ വന്ന് മണ്ണിനെ നനയ്ക്കുന്നത് ഒഴിച്ചാൽ, ചൂടിന് ഒരു കുറവുമില്ല. രാത്രിയിലും ചൂട് കൂടും, അതിനാൽ ഉറങ്ങാൻ പ്രയാസമാണ്. എല്ലാ വീടുകളിലും എസി ഇല്ല.  ആളുകൾ എങ്ങനെയാണ് അങ്ങനെ ഉറങ്ങുന്നത്? ഈ സമയത്ത് പലർക്കും ഫാൻ വലിയ ആശ്വാസമാണ്. എന്നാൽ ഫാനിൽ നിന്ന് വരുന്ന വായുവും ചൂടാണ്. ഈ സാഹചര്യത്തിൽ സുഖമായി ഉറങ്ങാൻ എന്തുചെയ്യാമെന്ന് നോക്കാം?

ഉറക്കത്തിന് സഹായിക്കുന്ന ചില നുറുങ്ങുകൾ നോക്കാം. 

ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ കണ്ണുകൾക്ക് സ്‌ക്രീനുകളിൽ നിന്ന് ഇടവേള നൽകുക എന്നതാണ് ഒരു മാർഗം. അതായത്, കിടക്കുമ്പോൾ നിങ്ങളുടെ ഫോൺ ഉപയോഗിക്കരുത്. ഉറങ്ങാനും ഉണരാനും ശരിയായ സമയം കണ്ടെത്തുക. ഈ പതിവ് ദിനചര്യ നിങ്ങളുടെ 'സർക്കാഡിയൻ റിഥം' ക്രമീകരിക്കും. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുമ്പ് ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തെ ഉണർത്തുകയും ചെയ്യും, അതേസമയം ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് രക്തക്കുഴലുകൾ വികസിക്കാൻ അനുവദിക്കുകയും താപനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.

പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കുക. ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. രാത്രിയിൽ ലഘുവായ ഭക്ഷണം മാത്രം കഴിക്കുന്നത് ഉറക്കത്തിനും നല്ലതാണ്.

പ്രത്യേകിച്ച് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ സൂര്യപ്രകാശം മുറിയിലേക്ക് കടക്കുന്നത് തടയാൻ ജനാലകൾ, ബ്ലൈന്റുകൾ, കർട്ടനുകൾ എന്നിവ അടച്ചിടുക. പുറത്തെ വായു അകത്തുള്ളതിനേക്കാൾ തണുപ്പുള്ള വൈകുന്നേരം മാത്രം ജനാലകൾ തുറക്കുക. ചൂട് ഉയരുന്നതിനാൽ, ലഭ്യമെങ്കിൽ താഴ്ന്ന നിലയിലുള്ള കിടപ്പുമുറിയിലേക്കോ ബേസ്‌മെന്റിലേക്കോ മാറുക. പോളിസ്റ്ററിനേക്കാൾ കൂടുതൽ ശ്വസിക്കാൻ കഴിയുന്ന ലിനൻ, കോട്ടൺ തുണിത്തരങ്ങൾ ഉപയോഗിക്കുക.

 Are you having trouble sleeping at night due to the heat? Know these tips.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0