യുവജനങ്ങളുടെ ജോലി എന്ന സ്വപ്നത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിക്കൊണ്ട സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്ന പ്രചാരണം അഴിച്ചുവിട്ടു സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ യുഡിഎഫ് സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയ്ക്ക് മുന്നിൽവെച്ച ധവളപത്രത്തിലാണ് നിർണായക ശുപാർശകൾ ഉൾപ്പെട്ടിരിക്കുന്നത്.
പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് ധവളപത്രത്തിൽ പറയുന്നത്. ഒരു വർഷം പെൻഷൻ പ്രായം വർധിപ്പിച്ചാൽ ഏകദേശം 6,000 കോടി രൂപയുടെ ചെലവ് ലാഭിക്കാൻ സാധിക്കുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മാത്രം നടപ്പിലാക്കിയാൽ മതിയെന്നും ധവളപത്രത്തിൽ ശുപാർശയുണ്ട്. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ പ്രായ വർദ്ധനവ് സംബന്ധിച്ച് സംഘടനകൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇത് പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങളിലൊന്നായി ധവളപത്രം ഈ നിർദ്ദേശം മുന്നോട്ട് വെക്കുന്നത് ശ്രദ്ധേയമാണ്.
പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് ധവളപത്രത്തിൽ പറയുന്നത്. ഒരു വർഷം പെൻഷൻ പ്രായം വർധിപ്പിച്ചാൽ ഏകദേശം 6,000 കോടി രൂപയുടെ ചെലവ് ലാഭിക്കാൻ സാധിക്കുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മാത്രം നടപ്പിലാക്കിയാൽ മതിയെന്നും ധവളപത്രത്തിൽ ശുപാർശയുണ്ട്. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ പ്രായ വർദ്ധനവ് സംബന്ധിച്ച് സംഘടനകൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇത് പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങളിലൊന്നായി ധവളപത്രം ഈ നിർദ്ദേശം മുന്നോട്ട് വെക്കുന്നത് ശ്രദ്ധേയമാണ്.
Hashtags: #Kerala #PensionAge #UDF #കേരളം #പെൻഷൻപ്രായം #വിഡിസതീശൻ
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.