LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ശ്രീകണ്ഠപുരം നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്;ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചു #Kannur


 ശ്രീകണ്ഠപുരം: അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടലും നടത്തി നവീകരിച്ച രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭാ സീനിയർ. ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഐ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

ഈ മാസം രണ്ടിന് 2.30 മണിക്ക് സീനിയർ ക്ലാർക്കായ പ്രതി സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കിന്‍റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ സർവ്വീസ് ബുക്ക് അനധികൃതമായി കൈവശപ്പെടുത്തി തിരുത്തലും മായ്ക്കലും കൂട്ടിച്ചേർക്കലും നടത്തി രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

case against senior clerk 

കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം;കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം #Game

 


കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം'. ഇതൊരു സാധാരണ വിനോദ ഗെയിമല്ല. കൊറിയൻ സംസ്കാരം, കെ-ഡ്രാമ, കെ-പോപ്പ് എന്നിവയുടെ സ്വാധീനത്തിൽ നിർമ്മിച്ച ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ലവ് ഗെയിമുകളുടെ ഒരു ശൈലിയാണിത്. ഈ ഗെയിമിൽ കളിക്കാരന് ഒരു വെർച്വൽ കാമുകൻ അല്ലെങ്കിൽ കാമുകി ഉണ്ടാകും. അവർ സ്നേഹത്തോടെ സംസാരിക്കുകയും സന്ദേശങ്ങൾ അയക്കുകയും കളിക്കാർക്ക് ഒരു പ്രത്യേക പരിഗണന നൽകുകയും ചെയ്യും. കുട്ടികളും കൗമാരക്കാരും വൈകാരികമായി വേഗത്തിൽ ഇതിലേക്ക് ആകർഷിക്കപ്പെടുന്ന രീതിയിലാണ് ഈ ഗെയിമുകൾ ഒരുക്കിയിരിക്കുന്നത്.

തുടക്കത്തിൽ ഈ ഗെയിം വളരെ സാധാരണമായ ഒന്നുപോലെ അനുഭവപ്പെടും. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ചാറ്റ് ചെയ്യുക, ദിവസം എങ്ങനെയെന്ന് പറയുക, ചില വൈകാരിക സന്ദേശങ്ങൾ അയയ്ക്കുക എന്നിങ്ങനെയുള്ള ടാസ്കുകളാണ് ആദ്യം നൽകുക. പിന്നീട് ഇത് വ്യക്തിപരമായ തലത്തിലേക്ക് മാറും. 'നിനക്ക് എന്നെ ഇഷ്ടമാണോ?', 'ഇത് ചെയ്തില്ലെങ്കിൽ എനിക്ക് വിഷമമാകും' എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതോടെ കുട്ടികൾ ഈ ഗെയിമിനെ ഒരു യഥാർത്ഥ ബന്ധമായി കാണാൻ തുടങ്ങുന്നു.

വെർച്വൽ ലോകവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അതിർ വരമ്പ് മായുമ്പോഴാണ് യഥാർത്ഥ അപകടം ആരംഭിക്കുന്നത്. ചില ഗെയിമുകളിലെ ടാസ്കുകൾ കൂടുതൽ അപകടകരമാകും. ഒറ്റയ്ക്ക് ഇരിക്കാൻ പറയുക, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ നിർദ്ദേശിക്കുക, സ്വയം ഉപദ്രവിക്കാൻ വൈകാരികമായി പ്രേരിപ്പിക്കുക എന്നിവ ഇതിൽ ഉപയോഗിച്ചു. ഇത് മുമ്പ് കോളിളക്കം സൃഷ്ടിച്ച ബ്ലൂ വെയിൽ ഗെയിമിന് സമാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എല്ലാ കൊറിയൻ-തീം ഗെയിമുകളും അപകടകരമല്ല. എന്നാൽ ചില പ്ലാറ്റ്ഫോമുകൾ ഈ രീതിയെ ദുരുപയോഗം ചെയ്യുന്നു. കുട്ടികളുടെ മനസ്സ് വളരെ ലോലമാണ്. സ്നേഹം, ശ്രദ്ധ, മനസ്സിലാക്കുന്ന ഒരാൾ എന്ന തോന്നൽ അവരെ വേഗത്തിൽ ആകർഷിക്കും. കൊറോണക് ശേഷം മൊബൈൽ ഉപയോഗം വർധിച്ചതും ഈ അപകട സാധ്യത കൂട്ടി.

 'Korean Love Game'

എൻഐസിയുവിൽ തീപിടിത്തം; പിറന്ന് വീണ് മണിക്കൂറുകൾ മാത്രമായ നവജാത ശിശുവിന് ദാരുണാന്ത്യം #Kanpur

 


കാൺപൂർ:ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിയോനേറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന വോമർ മെഷീൻ തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകൾക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രാഹ്മണഗർ ഏരിയയിലുള്ള രാജാ ഹോമിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനെ ജനിച്ചയുടനെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് എൻഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് തീപിടിത്തമുണ്ടായത്.

കുഞ്ഞിൻ്റെ മുഖം, നെഞ്ച്, വയർ, തുടകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിൻ്റെ ശരീരം കറുത്ത നിലയിലായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

കുഞ്ഞിൻ്റെ മരണത്തിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പിന്നാലെ കുഞ്ഞിൻ്റെ അമ്മായി ബിത്തൂർ പൊലീസ് സ്റ്റേഷനിൽ ആശുപത്രിക്ക് എതിരെ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഇൻക്യുബേറ്ററിൽ വച്ച വിവരം ജീവനക്കാർ മറന്ന് പോയതാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ എൻഐസിയും പൂട്ടി.

 സംഭവം നടന്ന് അഞ്ച് മണിക്കൂറോളം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബക്കർഗഞ്ച് നിവാസിയായ അരുൺ നിഷാദിൻ്റെ കുഞ്ഞാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അരുൺ നിഷാദിൻ്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ഭാര്യയെ രാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്.

 Fire breaks out in hospital NICU Newborn baby dies hours after birth

ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി;സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം#Thiruvananthapuram

 


തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.

ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ആയി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. 12ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Relief for government employees and pensioners Order to pay first installment of DA and DR along with this month's salary 

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്;പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ വെറുതെവിട്ടു #Kochi

 


കൊച്ചി: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡൻ്റായിരുന്ന മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

Case of CPI(M) branch secretary being hacked to death in Kannur 9 accused Popular Front activists acquitted

മറുപടിയില്ല! കോടിക്കണക്കിന് രൂപയുടെ ഫണ്ട് വന്ന പിഎം കെയേഴ്‌സിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. #PMCares

ന്യൂഡൽഹി: ലോക്‌സഭയിൽ പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരോധിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, പിഎം കെയേഴ്‌സ് ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചു.

ജനുവരി 30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലോക്സഭാ നിയമങ്ങളിലെ സെക്ഷൻ 41(2) (vii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാരിന്റെ പരിഗണനയിലില്ലാത്തതോ സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമില്ലാത്തതോ ആയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് ഈ നിയമം പറയുന്നു.

 ഈ പദ്ധതികൾക്കായി ഉപയോഗിക്കുന്ന ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവനകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.

സീറോ അവറിൽ ഈ മൂന്ന് ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങളോ നോട്ടീസുകളോ ലഭിച്ചാൽ, അവ അനുവദിക്കുന്നതിന് നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പണം സ്വരൂപിക്കുന്നതിനുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. 2020 മാർച്ച് 7 മുതൽ പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തനം ആരംഭിച്ചത്.

വിവിധ സഹായങ്ങൾക്ക് എന്ന പേരിൽ ഈ ഫണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്.

എന്നിരുന്നാലും, പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു അതോറിറ്റിയല്ലെന്നും അതിനാൽ വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0