LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

എലപ്പുള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. #Palakkad


 പാലക്കാട്:
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി പൊക്കൻതോട് വിശ്വജിത്തിനെ (13) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ  തോര്‍ത്ത് കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു.

രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് കസബ പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056 )

 Class 7 student found hanging inside house in Elappulli.

പറശ്ശിനിക്കടവ് ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടെയുണ്ടായിരുന്ന ആളെ മാട്ടൂലില്‍ മരിച്ച നിലയിൽ കണ്ടെത്തി. #Parassinikkadavu


 തളിപ്പറമ്പ്:
പറശിനിക്കടവിലെ ലോഡ്ജിൽ മധ്യവയസ്‌കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കാമുകനെ മാട്ടൂലിലെ ജസീന്തയ്ക്ക് സമീപമുള്ള തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിയായ കെ.പി. വിജയനെ കടേൽപറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പറശിനിക്കടവ് സമ്മർലാൻഡ് ഇൻ ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ കൊല്ലപ്പെട്ട സീമയുടെ അയൽവാസിയാണ് വിജയൻ. ഇന്നലെ (ഫെബ്രുവരി 4) ഉച്ചയ്ക്ക് 12.50 ന് ഇരുവരും പറശിനിക്കടവിലെ ലോഡ്ജിൽ കയറി.

വൈകുന്നേരം 6 മണിയോടെ വിജയൻ മുറി പൂട്ടി പുറത്തേക്ക് പോയി. തിരിച്ചെത്താത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിനെ വിളിച്ചു. മുട്ടിൽ സ്വദേശിയായ സീമയുടെ ഭർത്താവ് സുരേഷാണ് രണ്ട് വർഷം മുമ്പ് മരിച്ചത്. ആദിത്തും ശ്രീലക്ഷ്മിയും മക്കളാണ്. തൂങ്ങിമരിച്ച വിജയൻ ഒരു മത്സ്യത്തൊഴിലാളിയാണ്.

ഭാര്യ: രാജി. മക്കൾ: വിജിന, വിസ്മയസീമ. തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

 Woman found dead at Parassinikkadavu Lodge: Man found hanging.

ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് #Kannur


 കണ്ണൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടാലിൽ അണ്ടർപാസേജ് നിർമ്മിക്കാനുള്ള നടപടികളില്ലാത്തതിനാല്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതർ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്.

ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സർവ്വീസുകളുമായി കെഎസ്ആർടിസി പല ഭാഗങ്ങളിലും സർവ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്.

 Bus strike

മോറാഴയിൽ കുരങ്ങ് ശല്യം രൂക്ഷം;കാനൂൽ ഉടുപ്പയിൽ വീട്ടിനകത്ത് കൂട്ടമായി കയറി ആക്രമണം #Morazha

 


മോറാഴ :മോറാഴയിൽ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. കാനൂൽ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകൾ കൂട്ടമായി വീട്ടിനകത്ത് കയറി അക്രമം നടത്തുന്നത്.ദിവസം ഉടുപ്പ് പ്രദേശത്തെ ഒരു പെയിൻ്റിംഗ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങൻ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം എല്ലാം നശിപ്പിച്ചു.സമീപത്തെ മറ്റ് വീടുകളും സമാനമായ സംഭവം നടന്നു. പിഞ്ചു കുട്ടികൾ വീട്ടിനകത്ത് ഉള്ളപ്പോഴായിരിന്നു കുരങ്ങന്മാരുടെ പരാക്രമം.

അക്രമം നിത്യ സംഭവമാകുന്നതോടെ വീട്ടിനകത്തും പുറത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുകൂടാതെ കൃഷി ഉൾപ്പടെ നശിപ്പിക്കുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്..രൂക്ഷമായ കുരങ്ങ് ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 Locals in Morazha struggle with monkey nuisance

കേരളത്തിലെ സ്കൂളുകളിൽ പുത്തൻ സൗകര്യങ്ങൾ; പുതിയ കെട്ടിടങ്ങളിൽ എസിയും ലിഫ്റ്റുകളും വരുന്നു #Kerala


തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ ഭൗതിക സാഹചര്യങ്ങൾ ഒരുങ്ങുന്നു. പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ ഏസിയും ലിഫ്റ്റും നിര്‍മിക്കാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങൾ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളിൽ ഏസിയും ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും.

മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയും കുട്ടികൾക്കായി റാമ്പുകളും നിർബന്ധമാക്കും. ക്ലാസ് മുറികളിലെ പിൻബെഞ്ചുകൾ ഒഴിവാക്കി എല്ലാവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതിയിലുള്ള ഇരിപ്പിട ക്രമീകരണവും നടപ്പിലാക്കും.

ആഘോഷങ്ങളിൽ യൂണിഫോം വേണ്ട കുട്ടികൾക്ക് കൂടുതൽ സന്തോഷകരമായ അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്വന്തം ജന്മദിനങ്ങളിലും വിശേഷ ദിവസങ്ങളിലും സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല.

 ഇത്തരം ദിവസങ്ങളിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കുട്ടികളെ അനുവദിക്കും. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ വിനോദയാത്രകളിൽ നിന്ന് ഒരു കുട്ടിയും മാറിനിൽക്കേണ്ടി വരില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം. വേനലവധി ക്ലാസുകൾ ഒഴിവാക്കി കുട്ടികൾക്ക് അവധിക്കാലം പൂർണ്ണമായി ആസ്വദിക്കാനുള്ള അവസരം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

New school buildings to have AC and elevators 

ചുരിദാർ ധരിച്ചതിന് വിലക്ക്: സ്കൂൾ ഗേറ്റിൽ തടഞ്ഞതിന് മാനേജർക്കെതിരെ നിയമനടപടി സ്വീകരിച്ച് പ്രധാനാധ്യാപിക #Kollam


കൊല്ലം:കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ സ്കൂൾ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ വിവാദം പുകയുന്നു. സ്കൂൾ മാനേജരുടെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക വ്യക്തമാക്കി. സ്കൂൾ മാനേജർ തൻ്റെ അധികാരം ദുരുപയോഗം ചെയ്യുകയാണ്.ഒരു പ്രധാന അദ്ധ്യാപികയെ സുരക്ഷാ ജീവനക്കാരനെക്കൊണ്ട് ഗേറ്റിന് പുറത്ത് തടയുന്നത് അങ്ങേയറ്റം അപമര്യാദയാണെന്നും സിന്ധു എസ്. നായർ ആരോപിച്ചു.

കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയാല്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു മാനേജരുടെ നിർദ്ദേശമെന്നായിരുന്നു ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തിൽ അധ്യാപിക പൊലീസിൽ പരാതി നൽകി.

സർക്കാർ ഉത്തരവ് പ്രകാരം അധ്യാപകർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്ന് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ നിന്നും പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 Banned for wearing churidar: Headmistress takes legal action against manager for stopping her at school gate

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0