LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു;വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ #Kannur


കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

ജില്ലയിൽ പ്രതിദിനം ആയിരത്തോളം വാണിജ്യ സിലിണ്ടറുകൾ വിവിധ ഏജൻസികൾ മുഖേന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് ലഭിക്കുന്നില്ല ലഭിച്ചാൽ തന്നെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നും ഗ്യാസ് ഏജൻസി ഉടമ വ്യക്തമാക്കി. ആശുപത്രി, മിലിറ്ററി, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് കമ്പനികൾ ഏജൻസി ഉടമകൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ മംഗലാപുരത്തു നിന്ന് ലോഡ് കൊണ്ടുവരുന്ന സ്വകാര്യ ഏജൻസികൾ ഇപ്പോഴും വിതരണം തുടരുന്നതാണ് ആശ്വാസം എങ്കിലും കാലതാമസം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

 ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഇതുവരെ നേരിട്ടുള്ള ദുരിതം ആരംഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ വിതരണം തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഇതിനോടകം ചില നിയന്ത്രണങ്ങള്‍ ഗാർഹിക മേഖലയിലും നടപ്പാക്കിക്കഴിഞ്ഞു സിലിണ്ടർ ലഭിച്ച്‌ 25 ദിവസം പൂർത്തിയായ ശേഷം മാത്രമേ അടുത്ത ബുക്കിംഗ് സ്വീകരിക്കൂ. ഫോൺ ബുക്കിംഗിനും ഇതേ കാലതാമസം ബാധകമാണ്.

Cooking gas shortage


മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു; ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടുനൽകും #Malappuram


മലപ്പുറം:മുതിർന്ന സിപിഎം നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

ദീർഘകാലം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മോഹൻദാസിൻ്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടുനൽകും. 

Senior CPM leader E.N. Mohandas passes away 

കാസർകോട് നുള്ളിപ്പാടിയിൽ ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, ശരീരത്തിൽ വലിച്ചിഴച്ച പാടുകൾ;പോലീസ് അന്വേഷണം ആരംഭിച്ചു #Kasargod


കാസർകോട്:നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

മൃതശരീരത്തിൽ വലിച്ചിഴച്ചതിൻ്റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. 

 Dead body found in pit where lift was taken in Nullipadi, Kasaragod, investigation to be done by friends

ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് പിതാവ് #Alappuzha


ആലപ്പുഴ :ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ്. മകന്‍ ഒരിക്കലും ജീവനൊടുക്കില്ല ഇത് കൊലപാതകമാണെന്നാണ് പിതാവ് ആരോപിക്കുന്നത്.

സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 'ഞാൻ എൻ്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ' എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ലഭിച്ചത്. കുട്ടി ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുട്ടി സ്‌കൂളിൽ വന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

 Death of student at Chennithala Navodaya School: Father calls it murder

കോൾമൊട്ടയിൽ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. #MDMA_Arrested


 തളിപ്പറമ്പ്:
കോൾമൊട്ടയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ശ്രേയസിൽ നാരായണന്റെ മകൻ പി.കെ. ശ്രീരാഗ് (32) നെ തളിപ്പറമ്പ് എസ്ഐ കെ.എസ്. നിതിൻ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ 3.6309 ഗ്രാം എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്തു. ഗ്രേഡ് എസ്ഐ ജയ്മോൻ ജോർജ്, എഎസ്ഐ മുഹമ്മദലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 La policía arresta a un joven con MDMA en Kolmotta.

ഹൃദയാഘാതമല്ല, കൊലപാതകമായിരുന്നു; മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്; ഭാര്യയും കാമുകനും അറസ്റ്റിൽ . # Murder_Case


 തുംകൂർ (കർണാടക):
ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതി കുഴിച്ചിട്ട ഒരാളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് പറയുന്നു. കർണാടകയിലെ തുംകൂർ സ്വദേശിയായ പരമേഷ് (50) കൊല്ലപ്പെട്ടു. ഒരു മാസത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പരമേഷിന്റെ ഭാര്യ ആശയെയും (46) കാമുകൻ ചന്ദ്രപ്പയെയും (48) പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 29 ന് പരമേഷ് മരിച്ചു. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതായി ആശ ബന്ധുക്കളെ വിശ്വസിപ്പിച്ച് അടുത്ത ദിവസം സംസ്കാരം നടത്തി. ഫെബ്രുവരി 19 ന് ആശയും പാചകക്കാരനുമായ ചന്ദ്രപ്പയും വിവാഹിതരായപ്പോൾ പരമേഷിന്റെ സഹോദരിമാർ സംശയം പ്രകടിപ്പിച്ചു. മരിക്കുന്നതിന് മുമ്പ് പരമേഷിന്റെ ശരീരത്തിൽ ചില പാടുകൾ കണ്ടതായും അവർ പോലീസിൽ പരാതിപ്പെട്ടു.

പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് തഹസിൽദാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. സ്വാഭാവിക മരണമല്ല, ശ്വാസംമുട്ടൽ കേസാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യപിച്ച് ഉറങ്ങുകയായിരുന്ന പരമേഷിനെ അവർ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചതായും പോലീസ് പറഞ്ഞു.

 It wasn't a heart attack, it was murder; The truth was revealed when the body was taken out and examined; Wife and lover arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0