LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി; 3 വര്‍ഷം കഴിഞ്ഞും കുറ്റപത്രം സമര്‍പ്പിച്ചില്ല #Kannur

 


തിരുവനന്തപുരം:മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടാണെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്താലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു.

വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർമ്മ നിർദ്ദേശം നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നസീറയുടെതാണ് ഉത്തരവ്. കേസില്‍ വിമാനസുരക്ഷ നിയമം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായി. 2024 ഏപ്രിലിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്കായി കേന്ദ്രത്തിന് അയച്ചത്.

കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് തൻ്റെ പാസ്‌പോർട്ട് പുതുക്കുന്നതിന് വേണ്ടി സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതുമൂലം ഹര്ജി പരിഗണിക്കുന്നത് രണ്ട് തവണകളായി മാറ്റിയതാണ് കോടതിയെ കര്‍ശന നടപടിക്ക് പ്രേരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന ശബരീനാഥൻ എന്നിവരാണ് കേസിൽ പ്രതികൾ.

2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഐ- 7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ പ്രതിഷേധിക്കുകയായിരുന്നു.

അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജൻ്റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ.എസ്. ശബരിനാഥനെ പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ്സിൻ്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിമാനത്തിൽ പ്രതിഷേധം ആഹ്വാനം ചെയ്തെന്നായിരുന്നു കുറ്റം.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തത്. വധശ്രമത്തിനു പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയിരുന്നു. വിമാനത്തിൽ വച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചെന്നും വിമാനത്തിനു കേടുപാടുണ്ടാക്കിയെന്നുമുള്ള മറ്റ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വ്യോമയാന നിയമം ഉൾപ്പെടുത്തിയതിനാൽ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിനു റിപ്പോർട്ട് കൈമാറി.

എന്നാൽ മൂന്നു വർഷത്തോളമായി കേന്ദ്രം അനുമതി നൽകിയില്ല. പല പ്രാവശ്യം സർക്കാർ കത്തെഴുതിയതിനെ തുടർന്ന് 2025 സെപ്റ്റംബറിൽ കേന്ദ്രം അനുമതി നിഷേധിച്ച് മറുപടി നൽകിയത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.


The case of an attempt to assassinate the Chief Minister on a plane; the court strongly criticized
 

 


യുജിസി നെറ്റ് ഫലം നാളെ;സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ..#Delhi


ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷാ ഫലം നാളെ(ഫെബ്രുവരി 4) പ്രസിദ്ധീകരിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷാ ഫലം പുറത്തുവിടുന്നത്. പരീക്ഷ എഴുതിയവർക്ക് വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.

നേരത്തെ, എൻടിഎയുടെ എക്സ്എൻഎംഎക്സ് ഹാൻഡിലിലൂടെ ഫെബ്രുവരി 4-ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് സൂചന നൽകിയിരുന്നു. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വെബ്സൈറ്റായ ugcnet.ta.nic.in സന്ദർശിക്കുക.

ഹോംപേജിലെ ‘Candidate Activity’ ബോർഡിന് താഴെയുള്ള “Download Result For UGC-NET December 2025″ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് സൂക്ഷിക്കുക.

എന്താണ് യുജിസി നെറ്റ്?

ഇന്ത്യയിലെ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതാ നിർണയത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) വേണ്ടിയുള്ള ദേശീയതല പരീക്ഷയാണിത്. വർഷത്തിൽ രണ്ടുതവണ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്.

ആദ്യ പേപ്പർ അധ്യാപന-ഗവേഷണ അഭിരുചിയും (ടീച്ചിംഗ് ആൻഡ് റിസർച്ച് അഭിരുചിയും), രണ്ടാം പേപ്പർ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന പ്രത്യേക വിഷയത്തെയും ആസ്പദമാക്കിയുള്ളതാണ്. 

 ugc net december 2025 result expected tomorrow

ആർട്ടിമിസ്-2 ദൗത്യം നീട്ടിവെക്കാൻ നാസയുടെ തീരുമാനം;റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച വില്ലനായി #NASA


വാഷിംഗ്ടൺ:ചന്ദ്രനിലേക്കുള്ള മനുഷ്യൻ്റെ മടക്കയാത്ര ലക്ഷ്യമിട്ടുള്ള നാസയുടെ 'ആർട്ടിമിസ്-2' പദ്ധതി വൈകും. നേരത്തെ 2026 ഫെബ്രുവരിയിൽ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇപ്പോൾ അത് മാർച്ചിലേക്ക് മാറ്റിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ദൗത്യം ചെയ്യാൻ ശ്രമിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ 'വെറ്റ് ഡ്രെസ് റിഹേഴ്സലിനിടെ' സാങ്കേതിക തകരാറുകളെത്തുടർന്നാണ് നടപടി നീട്ടിവെക്കാൻ നാസ തീരുമാനിച്ചത്. വിക്ഷേപണ വാഹനമായ എസ്.എൽ.എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനുപുറമെ, ഒറൈയോൺ യാത്രാ പേടകത്തിലെ മർദ്ദ നിയന്ത്രണ വാൽവിലും തകരാർ കണ്ടെത്തി. വാൽവ് മാറ്റിവെച്ച് ആ പ്രശ്നം പരിഹരിച്ചെങ്കിലും, ഹൈഡ്രജൻ ചോർച്ച പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. യാത്രികരുടെ സുരക്ഷ മുൻനിർത്തി എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച ശേഷം മാത്രം വിക്ഷേപണം മതിയെന്ന നിലപാടിലാണ് നാസ. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ആർട്ടിമിസ്-2 വിക്ഷേപണം മാർച്ചിലേക്ക് മാറ്റിയത്. 

 NASA's decision to postpone Artemis-2 mission

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്തു #Thaliparamba


തളിപ്പറമ്പ് നഗരസഭ പുതിയ ഭരണം വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി (എച്ച്എംസി) യോഗം വിലയിരുത്തി.

തീരുമാനങ്ങൾ

1. ഒന്നേമുക്കാൽ കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഓക്സിജൻ പ്ലാന്‍റ്  ഈ മാസം റിപ്പയർ പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. പ്ലാൻ്റ് നിർമ്മിച്ച കരാറുകാനുമായി ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളും തർക്കങ്ങളുമായിരുന്നു ഇത്രയും കാലം വൈകിയത്.

2. നേരത്തെ ഉണ്ടായിരുന്ന കാൻ്റീൻ നാളെ തൊട്ട് തുറന്നു പ്രവർത്തിക്കും. കാൻ്റീൻ നടത്തിപ്പുമായി നേരത്തെ ഉണ്ടായിരുന്ന കരാർ കാലാവധി അവസാനിച്ചതിനുശേഷം ആശുപത്രി സൂപ്രണ്ട് പലതവണ പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും എടുക്കാൻ ആളില്ലാത്തതായിരുന്നു നാളുകളായി കാൻ്റീൻ പൂട്ടിക്കിടക്കാന്‍ കാരണമായത്.

 കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങൾ ചിലവഴിച്ച് കാൻ്റീൻ കെട്ടിടം പുതുക്കിയപ്പോൾ വലിയ ദിവസ വാടകയ്ക്ക് ഏറ്റെടുക്കാൻ ആളുകൾ തയ്യാറായിരുന്നു. എന്നാൽ പുതിയ ബഹുനില കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിച്ചതോടെ പേ വാർഡ് ഇല്ലാതാകുകയും കച്ചവടം കുറയുകയും ചെയ്തതാണ് ടെണ്ടർ വിളിച്ചെടുക്കാൻ ആളില്ലാതായത്.

3. ആശുപത്രി കവാടത്തിലെ റോഡ് നിർമ്മാണ പണി വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം തന്നെ അത് ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതായിരിക്കും

4. ഒഴിവുള്ള ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തി

5. തളിപ്പറമ്പ് നഗരസഭ നേരിട്ട് കൈകാര്യം ചെയ്യുന്ന സായാഹ്ന ഒ പി ഒരു ഡോക്ടറെ കൂടി തീരുമാനിച്ചു നിലവിലുള്ള ഡോക്ടറുടെ ജോലിഭാരവും ക്യാഷ്വാലിറ്റി പ്രത്യേകിച്ച് ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനം.

നഗരസഭ ചെയർപേഴ്സൻ പി.കെ സുബൈർ, വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുല്ലായിക്കൊടി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റജില പി, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ആശ, വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, ഡോ. ജുനൈദ്, പ്രസീത 'എം.വി,എ. അബ്ദുള്ള ഹാജി, പി.എൻ. നാരായണൻ കുട്ടി, പി. കുഞ്ഞിക്കണ്ണൻ, സി. സിറാജ്, ഉണ്ണികൃഷ്ണൻ പണ്ടാരി, റിനാജ്, ഡോ. സൗദ എം. പങ്കെടുത്തു.

 Taliparamba Taluk Hospital Managing Committee meeting

പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി മരിച്ചു #Kannur

 


കോഴിക്കോട്:കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് പയ്യോളി പേരാമ്പ്ര റോഡിലെ ടർഫ് നിർമ്മാണ സ്ഥലത്തായിരുന്നു അപകടം.

ഏകദേശം നാല് മീറ്റർ ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ ശ്യാമിൽ താഴേക്ക് വീഴുകയായിരുന്നു. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

youth dies after fall during Turf construction payyoli kozhikode 

'കാരുണ്യ ഹെല്‍ത്ത്‌ ഇൻഷുറൻസ് കേരളത്തിന്റെ അഭിമാനം' - കെ.കെ. ശൈലജ #Kannur

 


കണ്ണൂർ :കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൻ്റെ അഭിമാനമാണെന്നും ഇവിടുത്തെ ജനങ്ങൾക്ക് അത് നൽകുന്ന സുരക്ഷാ കവചം സമാനതകളില്ലാത്തതാണെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചു. കേരളം സ്വന്തമായി ഒരു ഇൻഷുറൻസ് പദ്ധതി ആസൂത്രണം ചെയ്യുന്ന സമയത്താണ് കേന്ദ്രം ആയുഷ്മാൻ ഭാരത് പ്രഖ്യാപിക്കുന്നത്.

എന്നാൽ, കേന്ദ്ര പദ്ധതി പ്രകാരം 18 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്, അതിൻ്റെ 40 ശതമാനം തുക സംസ്ഥാനം വഹിക്കണം.

എന്നാൽ കേരളം 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്, കേന്ദ്രം നൽകുന്ന വിഹിതത്തിന് പുറമെ തുക ബാക്കി മുഴുവൻ സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (KASP) നടപ്പിലാക്കുന്നത് അവർ പറഞ്ഞു.

ബിജെപി പ്രവർത്തകർ ഇത് ‘മോദിയുടെ കാർഡ്’ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും, മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഇത്രയും “വൃത്തികെട്ട രീതി” ഒരു ഗവൺമെൻ്റും സ്വീകരിക്കാറില്ലെങ്കിൽ അവർ കുറ്റപ്പെടുത്തി.

 Karunya Health Insurance Scheme, KKShailaja.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0