കാവേരി നദീജല തർക്കം രൂക്ഷമായതോടെ കർണാടകയിൽ കന്നഡ സംഘടനകൾ ആഗസ്ത് 13ന് ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (CWRC) ഉത്തരവിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ശക്തമായത്.
കാവേരിയിലെ വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് കർണാടകയുടെ നിലപാട്. ബെംഗളൂരുവിൽ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയും കർണാടകയ്ക്കുണ്ട്. പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്നാടിന് വെള്ളം തുറന്നു വിടണമെന്നാണ് CWRCയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയെ (CWMA) വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം.
പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇത്തവണത്തെ പ്രധാന പ്രശ്നം. കുടക് ജില്ലയിൽ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തിൽ ആയതിനാൽ, മഴക്കുറവുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.
ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 1990-ൽ കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്സ് ട്രിബ്യൂണൽ രൂപീകരിച്ചെങ്കിലും, മൺസൂൺ കാലത്ത് മഴ കുറയുമ്പോൾ ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നു. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വരുമ്പോൾ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും പതിവാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയതും ശേഷം ഉള്ള രാഷ്ട്രീയ സാഹചര്യം ഈ വിഷയത്തെ കൂടുതൽ ഗൗരവം ഉള്ളതും സങ്കീർണ്ണവും ആക്കുന്നു.
കാവേരിയിലെ വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് കർണാടകയുടെ നിലപാട്. ബെംഗളൂരുവിൽ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയും കർണാടകയ്ക്കുണ്ട്. പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്നാടിന് വെള്ളം തുറന്നു വിടണമെന്നാണ് CWRCയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയെ (CWMA) വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം.
പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇത്തവണത്തെ പ്രധാന പ്രശ്നം. കുടക് ജില്ലയിൽ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തിൽ ആയതിനാൽ, മഴക്കുറവുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.
ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 1990-ൽ കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്സ് ട്രിബ്യൂണൽ രൂപീകരിച്ചെങ്കിലും, മൺസൂൺ കാലത്ത് മഴ കുറയുമ്പോൾ ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നു. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വരുമ്പോൾ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും പതിവാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയതും ശേഷം ഉള്ള രാഷ്ട്രീയ സാഹചര്യം ഈ വിഷയത്തെ കൂടുതൽ ഗൗരവം ഉള്ളതും സങ്കീർണ്ണവും ആക്കുന്നു.
Hashtags: #KarnatakaBandh #CauveryDispute #WaterWar #Karnataka #TamilNadu #MalayoramNews
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.