LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം;മരണം രണ്ടായി #Accident


തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിനും ബെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ബൈക്ക് യാത്രക്കാരായ വെമ്പായത്തിനൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്. അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഒരു യാത്രക്കാരനെ അപ്പോൾത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

കാറിൽ യാത്രചെയ്തിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. തിരുവനന്തപുരത്തുനിന്ന് അഞ്ചുലക്ഷം രൂപയ്ക്ക് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർത്ഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയാണ് ജൂലി.

ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടറും വെഞ്ഞാറമൂട് അഗ്നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ കെഎസ്ആർടിസി ബസില്ലാത്ത വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്.

 Two dead after Taurus lorry carrying rocks overturns on car and truck in Venjaramood

റീല്‍ ചിത്രീകരണം,പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ മകളുടെ ശ്രമം; ബെംഗളൂരുവിൽ യുവതിയും കുടുംബവും പിടിയിൽ #Bengaluru

 


ബെംഗളൂരു : സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബെംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പിതാവിനെ കൊറിയർ അയക്കാനായി യുവതിക്കൊപ്പം ഭർത്താവും ഭർത്താവിൻ്റെ മാതാവും സഹോദരനും അടങ്ങുന്ന സംഘമാണ് സ്ഥാപനത്തിലെത്തിയത്. വലിയൊരു പാക്കേജുമായി എത്തിയ സംഘത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ, പാഴ്‌സലിനുള്ളിൽ എന്താണെന്ന് തിരക്കിയതോടെയാണ് യുവതിയുടെ പദ്ധതി പാളിയത്.
ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റിൽ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയർ അയക്കുക മാത്രമാണ് മാര്‍ഗമെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
 

എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയൻ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ച് മാപ്പ് അപേക്ഷയുടെ റീൽ പൊലീസ് പോസ്റ്റ് ചെയ്യുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു.

 Daughter tries to send a courier with her father in a sack; Woman and family arrested in Bengaluru

ഹൈക്കമാൻഡ് നേതാക്കളോട് ക്ഷോഭിച്ച് കെ. സുധാകരൻ, പുതിയ പാർട്ടി രൂപീകരിക്കാന്‍ സാധ്യത #Delhi


ഡൽഹി:നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് എൻ്റെ വഴിയെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

കെ സി വേണുഗോപാലിനോട് ഗുഡ് ബൈ പറഞ്ഞാണ് സുധാകരൻ മറുപടി പറഞ്ഞത്. കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നതായി വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്.

അതേസമയം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡ് പറഞ്ഞിരുന്നു . അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.

പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻ്റിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.

തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനക്കാരെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. 

എംപിമാരെ ഒരു സാഹചര്യത്തിലും പരിഗണിക്കരുത്, കെ സുധാകരൻ എന്നെ ഒരു ചതുർത്ഥിയെപ്പോലെയാണ് കാണുന്നത്: രാജ്മോഹൻ ഉണ്ണിത്താൻ .#Assembly_Election


 ന്യൂഡൽഹി:
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാർക്ക് അവസരം നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഒരാൾക്ക് അവസരം നൽകിയാൽ രണ്ടാമതൊരാൾ വരും. പിന്നീട് മൂന്നാമൻ വരും. അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയെയും ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

ഒരു സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ പരിഗണിക്കരുത്. പാർലമെന്റ് മണ്ഡലങ്ങളിൽ നിന്ന് വരുന്ന നിയമസഭാ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് എംപിമാരുടെ ജോലി. അവർ ആ ദൗത്യം ഏറ്റെടുക്കണം. നിലവിൽ തർക്കം കാരണം ഒഴിവാക്കപ്പെട്ട കോന്നിയും കണ്ണൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ പ്രശ്നം അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഹൈക്കമാൻഡ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചാൽ, സ്ഥാനാർത്ഥികളാകാനുള്ള എല്ലാ എംപിമാരുടെയും ആഗ്രഹവും അവസാനിക്കും. ഞാൻ താമസിക്കുന്ന ഫ്ലാറ്റിലാണ് കെ സുധാകരൻ താമസിക്കുന്നത്. എന്നാൽ സുധാകരനെപ്പോലുള്ള ഒരു വലിയ വ്യക്തിയെ ആശ്വസിപ്പിക്കാൻ പോകേണ്ട ആളല്ല ഞാൻ. കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം നിന്നപ്പോൾ, എംപിമാരോട് മത്സരിക്കരുതെന്ന് പറഞ്ഞ എന്നെ കാണുന്നത് ചതുര്‍ഥി കാണുന്നത് പോലെയാണ്. അതിനാൽ, ഒരു സാഹചര്യത്തിലും സുധാകരനെ കാണാൻ പോകുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയോ യുഡിഎഫോ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. അദ്ദേഹം പൂർണ്ണമായും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് യുഡിഎഫിന് അധികാരം കൈമാറാൻ കേരളത്തിലെ പൊതുജനങ്ങൾ കാത്തിരിക്കുന്ന സമയമാണിത്. കാസർകോട്ടിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടുവെന്ന വാർത്ത രാജ്മോഹൻ ഉണ്ണിത്താൻ നിഷേധിച്ചു.

അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, കാസർകോട്ടിൽ കോൺഗ്രസ് പാർട്ടി എതിർക്കുന്ന, തന്നെ അപമാനിച്ച, അപമാനിക്കാൻ ശ്രമിച്ച ആളുകൾക്ക് സീറ്റ് നൽകുന്നത് ഒരിക്കലും മുന്നണിയുടെ വിജയത്തിന് സഹായകമാകില്ല. ദുരന്തസമയത്ത് അത് പ്രതി-ബുദ്ധിപരമായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. അരിയും ചോറും കഴിക്കുന്നവർക്ക് താൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

 MPs should not be considered under any circumstances, K Sudhakaran sees me as a Chaturthi: Rajmohan Unnithan.

തളിപ്പറമ്പിൽ ‘മാടൻ മോക്ഷം’ ; ആവേശത്തോടെ കലാസ്വാദകർ, മാർച്ച് 20ന് വൈകുന്നേരം 7 മണിക്ക് പ്രദർശനം. #MadanMoksham

തളിപ്പറമ്പ് :
ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ നാടകാവിഷ്കാരമായ ‘മാടൻ മോക്ഷം’ ഈ മാസം 20-ാം തീയതി വെള്ളിയാഴ്ച രാത്രി 7 മണിക്ക് തളിപ്പറമ്പിലെ ചിന്മയ വിദ്യാലയത്തിൽ അരങ്ങേറും. നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ കൃതിയെ ആസ്പദമാക്കി രാജ്മോഹൻ നീലേശ്വരം രചനയും ജോസ് മഠത്തിൽ സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ നാടകം, നാടൻ വിശ്വാസങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും ചേർത്തിണക്കിയ ശക്തമായ അവതരണമായിരിക്കും. മാടൻ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട ആത്മീയ-സാംസ്കാരിക പശ്ചാത്തലങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത നാടകാനുഭവം നൽകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. നാടകപ്രേമികൾക്ക് നിയന്ത്രിത പ്രവേശനം ഉറപ്പാക്കുന്നതിനായി മുൻകൂട്ടി പാസ് കൈപ്പറ്റണമെന്ന് സംഘാടകർ അറിയിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി, ജീവ കലാ കേന്ദ്രം തളിപ്പറമ്പ്, മാസ് ആർട്സ് സൊസൈറ്റി തളിപ്പറമ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നാടകം തളിപ്പറമ്പിൽ അരങ്ങേറുന്നത്. കലാസാഹിത്യ രംഗത്ത് സജീവമായ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ഈ വേദി, പ്രാദേശിക കലാപ്രേമികൾക്ക് ഒരു വലിയ സാംസ്കാരിക ആഘോഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നാടകത്തിലെ പ്രധാന അഭിനേതാവും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ശിവൻ അയോധ്യയെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ എം.വി. ജനാർദ്ദനൻ, പി. സുമേഷ്, രജിത മധു, എം. സന്തോഷ്, കെ. ബിജുമോൻ എന്നിവർ പങ്കെടുത്തു. നാടകത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അവർ അറിയിച്ചു.

കാഞ്ഞങ്ങാട്-കാസർകോട് ദേശീയ പാതയിൽ 22 മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിരോധനം # Traffic_Ban


 കാസർകോട്:
ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കൻ, ബയിഞ്ച ഭാഗങ്ങളിൽ റോഡ് കുഴിക്കൽ ജോലികൾ നടക്കുന്നതിനാൽ മാർച്ച് 22 ന് രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കും.

കണ്ണൂരിൽ നിന്ന് കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കാസർകോട്ടേക്ക് പോകുന്ന വാഹനങ്ങളും പെരിയ പൊയിനാച്ചിയിൽ നിന്ന് കാസർകോട്ടേക്ക് പോകുന്ന വാഹനങ്ങളും ചട്ടഞ്ചാൽ ഫ്ലൈഓവറിൽ പ്രവേശിക്കരുത്, മറിച്ച് സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ - പരവനടുക്കം ഡൽഹി റോഡ് വഴി കെ.എസ്.ടി.പി റോഡിലേക്ക് യാത്ര തുടരണം.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കാസർകോട് അക്കത്ത്ബയലിന് സമീപത്ത് നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂരിലേക്ക് പോകണം.

 Traffic ban on Kanhangad-Kasargod national highway from 22nd for two weeks.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0