LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മുഖ്യമന്ത്രി ജില്ലാ ആശുപത്രിയിലെത്തി; ഐസിയുവില്‍ ഉള്ള ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചു #Veena_George


കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി.രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.കെ.ശ്യാമള ടീച്ചർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്.

അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ രേഖകളും അംഗീകരിച്ചിട്ടുണ്ട് എന്നിട്ടും സംഭവങ്ങൾ പൊലിപ്പിച്ച് അതിൽ ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസമായി കാണാൻ കഴിയുക.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ നേതൃത്വം കരുതരുത്. ഇതിൻ്റെ ഉത്തരവാദിത്വവും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു അക്രമികളിലൂടെ പുറത്തുവന്നത്.

ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല.

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടെങ്കിലും സമരങ്ങൾ അതിരുവിടുന്നത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. പോലീസുദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. നാടിൻ്റെ ക്രമസമാധാനം തകർത്ത് മന:പൂർവ്വമായ ഉദ്ദേശത്തിലാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്. ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു. 

മലയോര മേഖലയിൽ അപ്രതീക്ഷിത കാറ്റും മഴയും; വ്യാപക നാശനഷ്ടം #Iritty

 


ഇരിട്ടി : മലയോരത്ത് ശക്തമായ കാറ്റിനോടൊപ്പം വേനൽ മഴ പെയ്തു. ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമായി ഈ മഴ മാറി. പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ മരങ്ങൾ വീഴുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതേസമയം, കൃഷിക്ക് ഈ വേനൽ മഴ ഗുണകരമാണെന്നാണ് കർഷകർ പറയുന്നത്.

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയുണ്ടെന്നാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.

കണ്ണൂരില്‍ ആരോഗ്യമന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം പ്രതിഷേധാർഹം;എം എ ബേബി #Kannur

 


തിരുവനന്തപുരം:കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന പ്രതിപക്ഷം, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ട്. എന്നാൽ, ജനാധിപത്യപരമായ രീതികൾക്ക് പകരം അക്രമത്തിൻ്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാൻ ക്രിമിനലുകളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിൻ്റെ നീക്കം സാംസ്കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 Attack on Health Minister is protestable - M.A. Baby

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം; ആളപായമില്ല #Kozhikode

 


കോഴിക്കോട് :കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം. ആളപായമില്ല, കഴിഞ്ഞ ദിവസം സ്ലാബ് തകർന്ന് വീണ കെട്ടിടത്തിന് തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിൻ്റെ സ്ലാബാണ് ഇന്ന് തകർന്നു വീണത്. സ്ലാബ് വീഴുമ്പോൾ ആളുകൾ താഴെ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

അപകടം നടക്കുന്നതിന് നിമിഷങ്ങൾ മുൻപ് വരെ തൊഴിലാളികൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു. അവർ മാറിയ ഉടനെയാണ് സ്ലാബ് ഒന്നാകെ താഴേക്ക് പതിച്ചത്.ഇതര തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടമാണിത്. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുമാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്ലാബുകൾ തകർത്ത് വീണ് 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചത് . കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്നു ജബ്ബാർ, ബഷീർ, അഷ്‌റഫ്, വിനോദ് തുടങ്ങിയ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

തിങ്കളാഴ്‌ച രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ സണ്‍ഷെയ്‌ഡ് സ്‌ലാബുകൾ തകർന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മേലെ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേരുടെ മേലാണ് കൂറ്റൻ ബിമും സ്ലാബുകളും പതിച്ചത്.

 Another slab collapses in Valiyangadi, Kozhikode, causing accident

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കത്തിന് അന്തിമ അനുമതി. #Wayanad_Tunnel

 


സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കത്തിന് അന്തിമ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആനക്കാംപൊയിൽ-കല്ലടി-മേപ്പാടി തുരങ്കത്തിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട അനുമതി ലഭിച്ചു. തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട അന്തിമ അനുമതിയാണിതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മേപ്പാടിയിൽ വലിയ പാറ തുരക്കൽ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മുറിപ്പുഴയിൽ പാറ തുരക്കൽ ആരംഭിക്കും. മേപ്പാടിയിൽ റോഡ് തുരക്കൽ അതേ സമയം ആരംഭിക്കും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെയുള്ള തുരങ്കത്തിന്റെ നിർമ്മാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. തുരങ്കത്തിനുള്ള ആദ്യ ഘട്ട അനുമതി ലഭിച്ചതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടം ആരംഭിച്ചു. വിശദമായ പദ്ധതി ഇപ്പോൾ സർക്കാരിന്റെ കൈകളിലാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചു.

വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ഈ തുരങ്കം പെട്ടെന്ന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു. തുരങ്കത്തിന് 8.73 കിലോമീറ്റർ നീളമുണ്ടാകും. 1500 കോടി രൂപ ചെലവിൽ തുരങ്കത്തിന്റെ പ്രത്യേക ഉദ്ദേശ്യ വാഹനമായി കൊങ്കൺ റെയിൽവേയെയാണ് കേരള സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. 2024 ൽ തന്നെ കൊങ്കൺ റെയിൽവേ ടെൻഡർ തുറക്കുകയും ഭോപ്പാൽ ആസ്ഥാനമായുള്ള 'ഡൽഹി ബിൽഡ്കോൺ ലിമിറ്റഡ്' എന്ന കമ്പനിക്ക് 1341 കോടി രൂപയ്ക്ക് നാല് വർഷത്തേക്ക് നിർമ്മാണ കരാർ നൽകുകയും ചെയ്തു.

 Final clearance for the state's dream project, the Wayanad Tunnel

മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിന് ലഭിച്ചു. #Pariyaram_Village_Officer

 


തിരുവനന്തപുരം:
പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിന് തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ചു. റവന്യൂ ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ റവന്യൂ മന്ത്രി കെ. രാജൻ പി.വി. വിനോദിന് അവാർഡ് സമ്മാനിച്ചു. കണ്ണൂർ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് വിനോദിന് ലഭിച്ചു. പരിയാരം വില്ലേജ് ഓഫീസ് പരിധിയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് വിനോദിനെ അവാർഡിന് തിരഞ്ഞെടുത്തത്. കുറുമാത്തൂർ ചോറുകാല സ്വദേശിയായ വിനോദ്, എൻജിഒ അസോസിയേഷന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റാണ്.

 Pariyaram Village Officer P.V. Vinod received the award for the best village officer.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0