LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഇരിണാവ് ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു #Kannur

 


കണ്ണപുരം: സ്കൂൾ ക്ലാസ്മുറി കുത്തിത്തുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു. ഇരിണാവ് കച്ചേരിത്തറയിൽ പ്രവർത്തിക്കുന്ന ഇരിണാവ് ഗവ.ഹിന്ദു എയുപി സ്കൂളിലാണ് മോഷണം. സ്കൂളിലെ രണ്ടാം നിലയിലെ നാല് ബി ക്ലാസ് റൂമിലെ പ്രൊജക്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തുടർന്ന് ഹെഡ്മാസ്റ്റർ ഇരിണാവ് മടക്കരയിലെ എം.വി. നമീർ കണ്ണപുരം പോലീസിൽ പരാതി നൽകി 25000 നഷ്ടം സംഭവിച്ചു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 movie projector stolen

എൽപിജി പ്രതിസന്ധി ; പരിഭ്രാന്തി വേണ്ടെന്നും വിതരണം സുഗമമാണെന്നും കേന്ദ്ര പെട്രോളിയം #New_Delhi


ന്യൂഡല്‍ഹി:രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം അറിയിച്ചു.

വ്യാജ വിവരങ്ങൾ വിശ്വസിച്ച് ഉപഭോക്താക്കൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് വിതരണ ശൃംഖലയിൽ അനാവശ്യ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര എൽപിജി ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നി പൊതുമേഖല എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന പാചകവാതകവുമായി പുറപ്പെട്ട കപ്പലുകൾ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തെത്തും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി സാഹചര്യം പ്രത്യേക സമിതി വിലയിരുത്തുന്നുണ്ടെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി. 

 LPG crisis; No need to panic, supply is smooth, says Centre

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാട് #Kochi


കൊച്ചി:ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളില്‍ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്.

1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചതായി കണ്ടെത്തൽ.

ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വന്‍ തുക ബാങ്കിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. 

നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തെ മറ്റ് ജീവനക്കാർ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാല്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ച റിപ്പോർട്ടിൽ പറയുന്നു.

ഭക്തർ കൊണ്ടുവരുന്ന പൂജാ സാധനങ്ങൾ, നാണയ തുട്ടുകൾ, നോട്ടുകൾ തുടങ്ങി പല രീതിയിലാണ് പണം സംബന്ധിച്ചതെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്. 

 

Vigilance finds that transactions worth crores were made by Shantis and Devaswom employees during the Sabarimala Mandal period

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് #Kollam

 


കൊല്ലം:കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യയാണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിൻ്റെ ഭാര്യയാണ് ശരണ്യ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ:1056, 0471-2552056)

പിതാവിന് മദ്യം നൽകി പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരന് 120 വർഷം കഠിനതടവ് #Kollam

 


കൊല്ലം:പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം പെരിനാട് വില്ലേജിൽ ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ ചാർലി മകൻ 77 വയസ്സുള്ള നെൽസൺ നെയാണ് സ്പെഷ്യൽ കോടതി 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്.

 കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ യാണ് ശിക്ഷ വിധിച്ചത്. 2020 മുതൽ 22 വരെ കോവിഡ് മഹാമാരി കാലത്താണ് പ്രതി പത്തു വയസ്സുകാരിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിടയാക്കിയത്. അതിജീവതയുടെ മാതാവ് ജോലിക്കായി പോകുന്ന അവസരത്തിൽ പിതാവിന് മദ്യം നൽകിയതിനു ശേഷം അതിജീവതയെ നിരവധിതവണയായി ക്രൂരമായി രണ്ടു വർഷക്കാലം പീഡിപ്പിക്കുകയായിരുന്നു

അതിജീവിതയുടെ അധ്യാപകൻ്റെ ഇടപെടലിലാണ് വിവരം പുറത്തറിയുന്നത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്. ആർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി.

അതിജീവിതയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി. അതിനായി വിക്ടിം കോംമ്പന്‍സേഷൻ സ്കീമിൽ നിന്ന് കോമ്പൻസേഷൻ നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. എസ് ഐ മാരായ സിന്ധ്യ എസ്, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

 pocso case accused gets 120 years in prison and fine in kollam

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു;വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ #Kannur


കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

ജില്ലയിൽ പ്രതിദിനം ആയിരത്തോളം വാണിജ്യ സിലിണ്ടറുകൾ വിവിധ ഏജൻസികൾ മുഖേന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് ലഭിക്കുന്നില്ല ലഭിച്ചാൽ തന്നെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നും ഗ്യാസ് ഏജൻസി ഉടമ വ്യക്തമാക്കി. ആശുപത്രി, മിലിറ്ററി, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് കമ്പനികൾ ഏജൻസി ഉടമകൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ മംഗലാപുരത്തു നിന്ന് ലോഡ് കൊണ്ടുവരുന്ന സ്വകാര്യ ഏജൻസികൾ ഇപ്പോഴും വിതരണം തുടരുന്നതാണ് ആശ്വാസം എങ്കിലും കാലതാമസം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.

 ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഇതുവരെ നേരിട്ടുള്ള ദുരിതം ആരംഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ വിതരണം തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  ഇതിനോടകം ചില നിയന്ത്രണങ്ങള്‍ ഗാർഹിക മേഖലയിലും നടപ്പാക്കിക്കഴിഞ്ഞു സിലിണ്ടർ ലഭിച്ച്‌ 25 ദിവസം പൂർത്തിയായ ശേഷം മാത്രമേ അടുത്ത ബുക്കിംഗ് സ്വീകരിക്കൂ. ഫോൺ ബുക്കിംഗിനും ഇതേ കാലതാമസം ബാധകമാണ്.

Cooking gas shortage


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0