LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പണമുണ്ടെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് റെഡി; തിരൂര്‍ RTO ഓഫീസില്‍ പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ വിജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍


 മലപ്പുറം തിരൂരിൽ ലേണേഴ്‌സ് ടെസ്റ്റിൻ്റെ പേരിൽ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റിൽ ജയിപ്പിച്ചതായി വിദഗ്ദരുടെ കണ്ടെത്തൽ. വിദേശ രാജ്യങ്ങളിൽ ലൈസന്‍സ് ഉള്ളവര്ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്. ചോദ്യങ്ങൾ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.

വിദേശരാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ അവർക്ക് റോഡ് ടെസ്റ്റ് പാസാക്കേണ്ടതില്ല. മറിച്ച് ലേണേഴ്‌സ് പരീക്ഷ മാത്രം പാസായാൽ മതി എന്നുള്ളതാണ്. ഈ പരീക്ഷ പാസാക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജൻറുമാർ മുഖേന ആർടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകൾ എത്തുന്നു. ഇവരിൽ നിന്ന് പണം വാങ്ങുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് നല്കുന്നു എന്നുള്ളതാണ് വിവരം.

5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

Huge scam in the name of learner’s test at Tirur RTO office

നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി; അവധി കഴിഞ്ഞ് ജനുവരി 5ന് നടത്തും. #Hindi_Exam_Postponed


തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5ന് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന.

ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്തുമസ് അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വർഷം അത് 12 ആയി. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതു മുതൽ അവധി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. 



Tomorrow's Higher Secondary Hindi exam postponed

ജന്മദിനാഘോഷം, വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറി; സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ കെഎസ്‌യു നേതാവിനെ പുറത്താക്കി. #Thiruvanathapuram


തിരുവനന്തപുരം: വടിവാളുപയോഗിച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം. കെ.എസ്.യു നേതാവിനെ പുറത്താക്കി. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ഗോകുൽ പള്ളിച്ചലിനെതിരെ നടപടി സ്വീകരിച്ചുവരികയാണ്. സംഘടനയ്ക്ക് അപമാനം വരുത്തിയെന്ന് കെ.എസ്.യു അറിയിച്ചു. സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറൂർക്കുഴി ജംഗ്ഷനിൽ ഗുണ്ട ശൈലിയിലാണ് ജന്മദിനാഘോഷം നടന്നത്.

ഗുണ്ട നേതാക്കൾക്കൊപ്പം വാളെടുത്ത് കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ പള്ളിച്ചൽ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഗോകുൽ. കവർച്ച, മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. 

ksu leader gokul pallichal removed from post

കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരപ്പാച്ചില്‍; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു. #Kozhikode


 കോഴിക്കോട്
: കോഴിക്കോട് നഗരത്തിൽ നടക്കുന്ന സ്വകാര്യ ബസ് മത്സരം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഷെഡ്യൂൾ പാലിക്കാൻ  സ്വകാര്യ ഒരു ബസ് മനഃപൂർവ്വം മറ്റ് രണ്ട് ബസുകളിൽ ഇടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാവിലെ 10:30 ഓടെ മാനാഞ്ചിറയിലാണ് സംഭവം.

യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് സ്വകാര്യ ബസ് മത്സരം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കീർത്തനം, ചന്ദ്രാസ്


എന്നീ ബസുകളിൽ ഗ്രീൻസ് ബസ് ഇടിച്ചു. ഷെഡ്യൂളിനെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നത്തിന് കാരണമായത്.

എന്നിരുന്നാലും, ബസ് വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് ഗ്രീൻസ് ബസ് ഇടിച്ചുകയറ്റിയതിനു പിന്നിലുള്ള കാരണമെന്ന് കീർത്തനം  ബസ് ഉടമ ആരോപിച്ചു. സംഭവ സമയത്ത് ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു

.Private bus race in Kozhikode city Buses collide in the middle of the road

ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. #Taliparamba

 


തളിപ്പറമ്പ്:
ചൈൽഡ് വെൽഫെയർ കമ്മിറ്റി പട്ടുവം ദീന സേവാന സഭ ഫൗണ്ടിംഗ് ഹോമിലേക്ക് കൈമാറിയ കുട്ടിയെ അച്ഛൻ തട്ടിക്കൊണ്ടുപോയതായി പരാതി.അച്ഛന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.50 നാണ് സംഭവം.

കാസർകോട് പരപ്പ സ്വദേശിയായ ഷിന്റോ തോമസും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന്, കാസർകോട് കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി രണ്ട് വയസ്സുള്ള കുട്ടിയെ പട്ടുവം ദീന സേവാന സഭയുടെ മുതലപ്പാറ ഫൗണ്ടിംഗ് ഹോമിന് കൈമാറി.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.50 ന് കുട്ടിയെ കാണാൻ എത്തിയ ഷിന്റോ കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെട്ടു.

സ്നേഹ നികേതൻ ഫൗണ്ടിംഗ് ഹോം ഡയറക്ടർ സിസ്റ്റർ ഹരിതയുടെ പരാതിയിൽ കേസെടുത്ത പോലീസ് രാജപുരത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പിതാവ് ഷിന്റോയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കോടതിയിൽ ഹാജരാക്കി ഫൗണ്ടിംഗ് ഹോമിലേക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് എസ്എച്ച്ഒ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള എഎസ്ഐ പ്രജീഷ്, എഎസ്ഐ പ്രീത, സിവിൽ പോലീസ് ഓഫീസർ രമേശൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

Complaint filed against father for kidnapping child entrusted to Pattuvam Deena Sevana Sabha Foundling Home, child found.

റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍. #Malappuram


മലപ്പുറം
: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് കടയില്‍ ചെലവഴിക്കാൻ ശ്രമിച്ച ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വളവില്‍ചിറ ഷല്‍ജി(50)യാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.

തവനൂര്‍ റോഡിലെ ഒരു കടയില്‍ നിന്ന് ബുധനാഴ്ചയാണ് ഇയാള്‍ 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. 70 രൂപയ്ക്ക് പലഹാരം വാങ്ങിയാണ് ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കിയത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് ഷല്‍ജിയെ പിടികൂടി പൊലീസിന് കൈമാറിയത്.

തുടര്‍ന്ന് ഷല്‍ജിയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ പിടികൂടുകയുമായിരുന്നു. കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഇയാള്‍ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Art assistant arrested in malappuram for buying goods with duplicate notes used in films.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0