LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു;സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ #Eranakulam


എറണാകുളം:രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. വൈകുന്നേരം 6.46 ഓടെ ശസ്ത്രക്രിയ പൂർത്തിയായത്. മാറ്റിവെച്ച ഹൃദയം ദുർഗയുടെ ശരീരത്തിൽ മിടിച്ച് തുടങ്ങി.

തുടർ ചികിത്സ സംബന്ധിച്ച തീരുമാനം വൈകാതെ അറിയിക്കുമെന്നും ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ കാമിക്ക് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് സർക്കാരിൻ്റെ എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിച്ചത്.

രാവിലെ 9.25 ഓടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്.

പത്ത് മണിക്ക് തന്നെ ഷിബുവിന്‍റെ അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് 2 മണിക്കൂറിലാണ് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയർന്നത്.

ഉച്ചക്ക് 2.52 കൂടിയാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ജീവൻ്റെ തുടിപ്പുമായി ഹെലികോപ്ടർ പറന്നിറങ്ങിയത്. 2.57ന് ഷിബുവിൻ്റെ തുടിക്കുന്ന ഹൃദയവുമായി ആംബുലൻസ് ശരവേഗത്തിൽ ജനറൽ ആശുപത്രിയിലേക്ക്.

ആരോഗ്യ പ്രവർത്തകരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും പൊലീസുകാരുടെയും ആത്മധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രതിസന്ധികൾ വഴിമാറി. അതിവേഗം പാഞ്ഞ ആംബുലൻസ് മൂന്ന് മണിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. 

കണ്ണൂർ പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ച വസ്തുക്കൾ കത്തി നശിച്ച നിലയിൽ #Kannur

 


കണ്ണൂർ: പാറാട് സിപിഐ എം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ടൗൺ ബ്രാഞ്ച് ഓഫീസിലാണ് സംഭവം.
ഓഫീസിലെ പതാകകൾ, നേതാക്കളുടെ ചിത്രങ്ങൾ, കസേരകൾ എന്നിവ കത്തിനശിച്ചു. പാറാടിലെ സംഘർഷത്തിനിടെ കെട്ടിടത്തിന്റെ എയർ ഹോളിലൂടെയാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.

Kannur Parad CPM branch office, property burnt

ദുരഭിമാനക്കൊല; ഗർഭിണിയായ 19-കാരിയായ മകളെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി #BANGALORE



ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. 19 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ ഭർത്താവിനും ബന്ധുക്കൾക്കും പരിക്കേറ്റു. കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രാത്രി ഹുബ്ബള്ളിയിലെ ഇനാംവീരപൂർ ഗ്രാമത്തിൽ ഒരു ദാരുണമായ കൊലപാതകം നടന്നു. പ്രദേശവാസിയായ വിവേകാനന്ദന്റെ ഭാര്യ മാന്യത പാട്ടീൽ കൊല്ലപ്പെട്ടു. കേസിൽ മാന്യതയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, ബന്ധുക്കളായ അരുണും വീരണ്ണയും എന്നിവരെ ഹുബ്ബള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും ജൂൺ 19 ന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് വിവാഹിതരായി.

ഇതിനുശേഷം അവർ ഹാവേരിയിലേക്ക് താമസം മാറി. ഇരു കുടുംബങ്ങളിലെയും കുടുംബാംഗങ്ങളെ വിളിച്ച് പോലീസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയായിരുന്നു. ഇതിനിടയിൽ, ഗർഭിണിയായ മാന്യതയുമായി വിവേകാനന്ദൻ ഹുബ്ബള്ളിയിലേക്ക് മടങ്ങി.

മാന്യതയുടെ അച്ഛൻ പ്രകാശും ബന്ധുക്കളും ഇന്നലെ രാത്രി ആയുധങ്ങളുമായി ഇവിടെ എത്തി. ലോഹ വടി കൊണ്ട് അടിച്ചും പിക്കാക്സ് കൊണ്ട് കുത്തിയുമാണ് അവർ കൊലപാതകം നടത്തിയത്. തടയാൻ എത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും അവർ ആക്രമിച്ചു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹുബ്ബള്ളി പോലീസ് പറഞ്ഞു.

 Honor killing Karnataka father and relatives arrested.

ജോലി തേടി അലയേണ്ട!വർഷാവസാനത്തിൽ നൂറിലേറെ വിജ്ഞാപനവുമായി പിഎസ് സി #Kozhikode


കോഴിക്കോട്:വർഷാവസാനത്തിൽ നൂറിലേറെ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ് സി. ഡിസംബർ 30,31 തീയതികളിലായി 106 വിജ്ഞാപനങ്ങൾ പിഎസ് സി പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

ഡിസംബർ 30ന് പ്രസിദ്ധീകരിക്കുന്ന 56 വിജ്ഞാപനങ്ങൾക്കുള്ള അംഗീകാരം കഴിഞ്ഞ പിഎസ് സി യോഗം അംഗീകാരം നൽകിയിരുന്നു. 60 വിജ്ഞാപനങ്ങൾ കൂടി തയ്യാറാകുന്നതായാണ് വിവരം.

ഡിസംബർ 31 ന് പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് ഈ വിജ്ഞാപനങ്ങൾ തയ്യാറാക്കുന്നത്. ഈ മാസത്തെ അവസാന കമീഷൻ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. ഡിസംബർ 31 ന് പുറത്തുവരുന്നത് കൂടുതൽ എൻഎസ്ഐ വിജ്ഞാപനങ്ങളാണ്. അവകൂടി ഉൾപ്പെടുത്തിയാൽ ഈ വർഷത്തെ ആകെ വിജ്ഞാപനം 700 കടക്കും. 2026 ഫെബ്രുവരി ആദ്യവാരം വരെ അപേക്ഷിക്കാൻ സമയമുണ്ട്.

56 തസ്തികളുടെ വിജ്ഞാപനം അംഗീകരിച്ചു.വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ബിവറേജ് കോർപ്പറേഷനിൽ എൽഡി ക്ലാർക്ക്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഉൾപ്പടെ 56 തസ്തികകളിലേക്കാണ് പിഎസ് സി വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 30 ന്റെ ഗസറ്റിലാണ് പ്രസിദ്ധീകരിക്കുക. 2026 ഫെബ്രുവരി നാല് വരെ അപേക്ഷിക്കാൻ സമയമുണ്ട്.

Job opportunities, more than 100 notifications at the end of the year, PSC

 

സ്ത്രീധനത്തെച്ചൊല്ലി തർക്കം; 22-കാരിയെ ആളുകൾ നോക്കി നിൽക്കെ ഭർത്താവ് തല്ലിക്കൊന്നു #Hydrabad


ഹൈദരാബാദ്: സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആളുകൾ നോക്കി നിൽക്കെ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. തെലങ്കാനയിലെ വികാറാബാദ് സ്വദേശി അനുഷയാണ് കൊല്ലപ്പെട്ടത്. 22 വയസ് മാത്രം പ്രായമുള്ള കുട്ടിയെയാണ് പ്രമേഷ് കുമാറെന്ന 28കാരൻ തല്ലിക്കൊന്നത്. പ്രമേഷിനെ പൊലീസ് തടഞ്ഞു.

എട്ട് മാസം മുമ്പാണ് അനുഷയും പ്രമേഷ് കുമാറും തമ്മിലുള്ള പ്രണയ വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും കല്ല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനത്തർക്കം തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള വഴക്കുകൾ പതിവായിരുന്നു എന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു.

രണ്ടുദിവസം മുമ്പ് വഴക്കിന് താൽപ്പര്യമില്ലെന്നറിയിച്ച് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഉടൻതന്നെ പ്രമേഷ് അനുഷയുടെ വീട്ടിലെത്തി. ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനൽകി യുവതിയെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രമേഷ് അനുഷയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.

ദേഹത്ത് തൊടരുതെന്ന് അനുഷ പറഞ്ഞതോടെ ഒരു തടിയെടുത്ത് പ്രമേഷ് ആറുതവണ അനുഷയുടെ തലയിൽ ആഞ്ഞടിച്ചു. അയൽവാസികൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തുള്ള ചിലർ അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചു എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Dispute over dowry 22 year old woman beaten to death by husband in front of people.

ഒറ്റപ്പാലത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്കും അഞ്ചു വയസ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം #Palakkad


 പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യയും അഞ്ച് വയസ്സുള്ള മകൾ ആദിശ്രീയുമാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും ഗുരുതരമായി പരിക്കേറ്റു.

തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ലക്കിടി റോഡിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധു മോഹൻ ദാസാണ് വാഹനം ഓടിച്ചിരുന്നത്. ലക്കിടിയിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tipper and scooter collide in Ottapalam Mother and five-year-old child die tragically

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0