LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

സ്കൂൾ ബാഗുകൾ ഭാരം കുറയും, ബാക്ക്ബെഞ്ചർമാർ ഒഴിവാക്കപ്പെടും; മാറ്റങ്ങൾ അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.

 


തിരുവനന്തപുരം:
കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുകയും 'ബാക്ക് ബെഞ്ചർമാർ' ഇല്ലാതെ ക്ലാസ് മുറികൾ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നു. കേരളത്തിലെ സ്കൂളുകളെ കൂടുതൽ ശിശു സൗഹൃദപരവും ജനാധിപത്യപരവുമാക്കുന്നതിനുള്ള രണ്ട് പ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ട് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. ഇന്ന് ചേർന്ന സംസ്ഥാന പാഠ്യപദ്ധതി സ്റ്റിയറിംഗ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചു.

വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കണക്കിലെടുത്ത് ശാസ്ത്രീയമായി ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണം മാറ്റുന്നതിലൂടെ ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന നൽകുന്ന ഒരു ജനാധിപത്യ പഠന അന്തരീക്ഷം സൃഷ്ടിക്കാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഈ വിഷയങ്ങൾ പഠിക്കാൻ എസ്‌സി‌ഇ‌ആർ‌ടിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ട് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും തേടും. ഇതിനായി അംഗീകരിച്ച കരട് റിപ്പോർട്ട് പൊതുജനാഭിപ്രായത്തിനായി എ‌സി‌ഇ‌ആർ‌ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 20 വരെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് അഭിപ്രായങ്ങൾ അറിയിക്കാം. ലഭിക്കുന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് വരുന്ന അധ്യയന വർഷത്തിൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പ്രഖ്യാപിച്ചു.

 School bags will be lighter, backbenchers will be eliminated; changes will take effect from next academic year.

പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു, പെൺകുട്ടിക്ക് ഗുരുതര പരിക്ക്. #Thiruvandapuram

 


തിരുവനന്തപുരം:
ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു. കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടകാരികളായ ബെൽജിയൻ ഷെപ്പേർഡ് നായ്ക്കളെ ഉടമ അശ്രദ്ധമായി വിട്ടയച്ചതായി ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ  പരാതി 
നൽകി. 

പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ വളർത്തുനായ്ക്കൾ ആക്രമിച്ചു. മൺവിള സ്വദേശി മനോജിന്റെയും ആശയുടെയും മകൾ അന്ന മരിയയ്ക്ക് ഗുരുതരമായി കടിയേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോങ്ങുമൂട് ബാപ്പുജി നഗറിലെ കബീർ, നയന ദമ്പതികളുടെതാണ് ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ബെൽജിയൻ മെലിനോയിസ്. ഉടമ അശ്രദ്ധമായി നായ്ക്കളെ വിട്ടയച്ചതായി കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പ്രൈമറി തലം മുതൽ കൊച്ചുകുട്ടികൾ കടന്നുപോകുന്ന റോഡിൽ നടന്ന സംഭവത്തിൽ നാട്ടുകാരും രോഷാകുലരാണ്.

 Plus Two student attacked by pet dogs; girl seriously injured.

ഈ മാസം 13 മുതൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. #Medical_College_strike

 


സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്. ജനുവരി 13 മുതൽ അധ്യാപനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കും. അടുത്ത ആഴ്ച മുതൽ അടിയന്തരമല്ലാത്ത ചികിത്സകൾ നിർത്തിവയ്ക്കാൻ കെജിഎംസിടിഎ തീരുമാനിച്ചു. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കൽ, ശമ്പള-ഡിഎ കുടിശ്ശിക അടയ്ക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെത്തുടർന്ന് സമരം ശക്തമാകുന്നു.

 Government medical college doctors to go on indefinite strike from 13th of this month.

കണ്ണൂർ കൂത്തുപറമ്പിൽ ലോറിയുടെ മുകളിൽ മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. #Kannur

 


കണ്ണൂർ:
കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപ്പാറ സ്വദേശി സുധിയാണ് മരിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളംതൊടിയിലെ ചുവന്ന ക്വാറിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.

ഒരു മണിയോടെ ചെങ്കൽ ക്വാറിയിലേക്ക് കല്ലെടുക്കാൻ വന്ന ലോറിക്ക് മുകളിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞുവീണു. ലോറിയുടെ ക്യാബിനിൽ ഇരിക്കുകയായിരുന്ന സുധി അതിനടിയിൽ വീണു. ഉടൻ തന്നെ ക്വാറിയുടെ ജെസിബി ഉപയോഗിച്ച് വീണ മണ്ണ് നീക്കം ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 At Kannur Koothuparam, soil fell on top of the lorry and the driver met a tragic end.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. #Kannur_Central_Jail

 


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ബ്ലോക്ക് 1 ലെ തടവുകാരനായ മനോജിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

 Hashish oil seized in Kannur Central Jail.

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസിൽ ഏഴ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. #Kannur


 കണ്ണൂർ
: സിപിഎം പ്രവർത്തകൻ കെ. ലതേഷ് കൊല്ലപ്പെട്ട കേസിൽ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പ്രഖ്യാപിക്കും. കേസിലെ പ്രതികൾ ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ്. 2008 ഡിസംബർ 31 ന് തലശ്ശേരിയിൽ വെച്ചാണ് ലതേഷ് കൊല്ലപ്പെട്ടത്.

കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു. ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെവിട്ടു. കേസിന്റെ വിചാരണയ്ക്കിടെ എട്ടാം പ്രതി മരിച്ചു.

CPM activist K Latesh murder case; Court finds seven accused, all BJP activists, guilty.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0