LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കാസർകോട് കൊലപാതകം: പതിനെട്ടുകാരിയെ അച്ഛൻ വെട്ടിക്കൊന്നു. #Kasargod



കാസർകോട്:
കാസർകോട് സ്വദേശിയായ പതിനെട്ടുകാരിയെ അച്ഛൻ വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂർ തുമിനാട് സ്വദേശിനിയായ ജുമൈലയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് സംശയിക്കുന്നു.
  പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മറിയം ജുമൈലയാണ് പിതാവിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം. ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

.പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈലയ്ക്ക് വെട്ടേൽക്കുകയായിരുന്നു.പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു.

കൊലപാതകത്തിന് സാക്ഷികളായവരിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നു.

കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്ക

https://www.mediaoneonline.com/kerala/kasargod-murder-update-314107
കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്ക

https://www.mediaoneonline.com/kerala/kasargod-murder-update-314107

Kasaragod murder: 18-year-old girl hacked to death by her father.

കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ മോട്ടോറൈസ്ഡ് 'TAVI' ചികിത്സ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗമാണ് വിജയകരമായി നടത്തിയത്. #Kannur_GOVT_Medical_College


കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് 'ടാവി' (TAVI- ട്രാൻസ് അയോർട്ടിക് വാൽവ് ഇംപ്ലാന്‍റെഷൻ- ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാൽവ് ആയ അയോർട്ടിക് വാൽവ് മാറ്റി വെക്കുന്ന ചികിൽസ) കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം വിജയകരമായി നിർവ്വഹിച്ചു. ഈ സങ്കേതം ഉപയോഗിച്ചുള്ള ചികിത്സാരീതി, ഹൃദയ ചികിൽസയിലെ മറ്റൊരു വിപ്ലവമായി വിലയിരുത്തപ്പെടുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ: വി. ജയറാമിൻ്റെ നേതൃത്വത്തിലാണ് നവീനമായ ഈ ചികിൽസ നടത്തിയത്. സംഘത്തിൽ ഡോ. വി. സുധാകുമാരി (അസോസിയേറ്റ് പ്രൊഫസർ), ഡോ. രാകേഷ്.കെ (അസിസ്റ്റൻ്റ് പ്രൊഫസർ), ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ (അസിസ്റ്റൻ്റ് പ്രൊഫസർ) എന്നിവർ പങ്കെടുത്തു. ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം ശരീരത്തിൻ്റെ ഇതരഭാഗങ്ങളിലേക്കെത്തിക്കുന്ന മഹാധമനിയുടെ (അയോർട്ട) വാൽവ് രോഗം ബാധിച്ച് ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 75 വയസ്സുള്ള രോഗിക്കാണ് 'ടാവി' നടത്തിയത്. വിജയകരമായ ഈ ചികിത്സയ്ക്ക് ശേഷം രോഗിയെ നാലാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

നവീനമായ ഈ ചികിത്സ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ മുഴുവൻ പിന്തുണയും നൽകിയ കേരള സർക്കാരിനോടും ആരോഗ്യ വകുപ്പ് മന്ത്രിയോടും മേലധികാരികളോടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ. സുദീപും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.'മോട്ടോറൈസ്ഡ് ടാവി' ചികിൽസക്ക് പൂർണ്ണ പിന്തുണ നൽകിയ കാർഡിയാക് സർജറി വിഭാഗത്തിലെ ഡോ. പ്രജീഷ്, ഡോ. റിജോയ്, കാർഡിയാക് അനസ്‌തീഷ്യ വിഭാഗത്തിലെ ഡോ.ബിജു എന്നിവർക്ക് മെഡി.കോളേജ് അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ കാത്‌ലാബ് ടീം, ടെക്നീഷ്യൻമാർ, പിന്തുണ സ്റ്റാഫ്, CCU സ്റ്റാഫ്, വാർഡ് സ്റ്റാഫ്, മറ്റ് പാരാമെടിക്കൽ ജീവനക്കാർ എന്നിവരുടെ സംഭാവനകളും ഏറെ പ്രശംസനീയമാണെന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ ചെലവുകുറഞ്ഞ രീതിയിൽ ഈ ശസ്ത്രക്രിയ നടത്തിയത് പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദയചികിത്സ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.ഭാവിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ഈ ശസ്ത്രക്രിയ സ്ഥിരമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. 

 The first motorized 'TAVI' treatment in the government sector in Kerala was successfully performed by the Cardiology Department of Kannur Government Medical College Hospital.

കീഴാറ്റൂരിൽ പട്ടാപ്പകൽ വീട്ടിൽ മോഷണ ശ്രമം; നാട്ടുകാർ കള്ളനെ പിടികൂടി. #Taliparamba

 


തളിപ്പറമ്പ്:
തളിപ്പറമ്പ് കീഴാറ്റൂരിൽ വീട്ടിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കീഴാറ്റൂരിലെ കോടേശ്വരം ക്ഷേത്രത്തിന് സമീപമുള്ള പി.വി. വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കൊല്ലം സ്വദേശി എസ്. ശിവൻ (35) അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വീടിന്റെ പിന്നിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കള്ളനെ കണ്ടത്. ഇന്റർലോക്ക് ബ്ലോക്ക് ഉപയോഗിച്ച് വീടിന്റെ പിൻവാതിൽ തകർക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കണ്ടപ്പോൾ തടഞ്ഞുനിർത്തി തളിപ്പറമ്പ് പോലീസിൽ ഏൽപ്പിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തളിപ്പറമ്പ്, പട്ടുവം, കൂവേരി പ്രദേശങ്ങളിൽ കവർച്ചകൾ കുത്തനെ വർദ്ധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളിലെ ട്രഷറിയും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണങ്ങൾ നടന്നിട്ടുണ്ട്. അറസ്റ്റിലായ ശിവന് ഇത്തരം കേസുകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.

 Attempted robbery at a house in Keezhattur in broad daylight; Locals catch thief.

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Kozhikode

 


കോഴിക്കോട്:
കോഴിക്കോട് കൊടിയത്തൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു . റോഡരികിൽ നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിൻ്റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാൻ കാരണമായത്.

കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവർ ബസ് വലതുവശത്തേക്ക് അൽപ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിർത്തുകയായിരുന്നു. ബസിൻ്റെ പിൻചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരികെ ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കുട്ടി മാതാപിതാക്കൾക്കൊപ്പം ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നൽകുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

A baby narrowly escaped a bus accident while crossing the road in Kodiyathur, Kozhikode.

മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ് #Wayanad


സുൽത്താൻബത്തേരി:കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ (44) ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി 24-ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് പള്ളിക്കണ്ടിയിലെ ഒരു വീടിൻ്റെ അടുക്കളവാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അകത്തുകയറിയ ഇയാൾ, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.

വീട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഉടൻ  നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിൻ്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാൾ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടരുകയും ചെയ്തു. പോലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. 

Attempt to escape by stealing; Defended against police by pointing a weapon; Bathery police overpower the criminal 

ജുഡീഷ്യൽ അന്വേഷണം വേണം,സി.ജെ. റോയിയുടെ മരണം:കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി #CJ_Roy


തിരുവനന്തപുരം:കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവെച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരൻ്റെ പരാതിയെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെങ്കിലും, പരിശോധനകളുടെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഈ മരണം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് ഒരു കളങ്കമാണ്.
പൊലീസ് അന്വേഷണമുണ്ടെങ്കിലും,എല്ലാ വശങ്ങളും പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണം. സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തിൽ കേരളത്തിലെ ജനങ്ങളുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കാനാണ് കത്തെന്നും അറിയിച്ചു.

അതേ സമയം സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു. റോയിയുടെ ഡയറിയിൽ ആത്മഹത്യാ കുറിപ്പിന് സമാനമായ വിവരങ്ങളാണ് കണ്ടെത്തിയത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടതായും ഡയറിയിൽ എഴുതിയിട്ടുണ്ട്. താൻ പണം നൽകാനുള്ളവരുടെ വിവരങ്ങളും ഇനി കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പിലുണ്ട്. കുറെ കാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. റോയ് മരിക്കുന്നതിന് മുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് വ്യക്തമായത്. കഴിഞ്ഞ ദിവസം സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായിരുന്നു.

 CJ Roy death Judicial inquiry needed Chief Minister writes to Union Finance Minister

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0