LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘം ആക്രമണം, സുരക്ഷാ ജീവനക്കാരന് പരിക്ക്. #Kannur_Govt_Medical_College

 


കണ്ണൂർ:
കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘം ആക്രമണം നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ഗാർഡ് തടഞ്ഞതോടെയാണ് തർക്കം ഉടലെടുത്തത്.

സെക്യൂരിറ്റി ഗാർഡ് കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. മർദനത്തെ തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്തെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും തകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി.


A gang of four attacked Pariyaram Government Medical College; Security guard injured.

'രാത്രിയിലെ ചൂട് സഹിക്കാൻ വയ്യാതെ മുറ്റത്ത് കിടന്നുറങ്ങി'; ഭാര്യയെയും മകളെയും മർദ്ദിച്ചു, പോലീസ് കേസെടുത്തു. # Can't_Sleep_at_Night


അമ്പലപ്പുഴ:
അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോൻ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദ്ദിച്ചതിന് പോലീസ് കേസെടുത്തു. ഭാര്യ നിഷാമോൾ (39), 16 വയസ്സുള്ള മകൾ നന്ദ എന്നിവരെ മർദ്ദിച്ചതിനാണ് കേസ്. ഏപ്രിൽ 15 ന് രാത്രി 10:30 നും 11 നും ഇടയിലാണ് സംഭവം.

കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയില്‍ മുറിയില്‍ നിന്നും ഇറങ്ങി, വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മര്‍ദനമെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രതി അസഭ്യവാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്.

'ആരണ് ഇവിടെ വസ്ത്രം വിരിച്ചത്?' എന്ന് ചോദിച്ചതിന് ശേഷം സിബിമോൻ ഭാര്യ നിഷാമോളിനെ പിന്നിൽ നിന്ന് ചവിട്ടുകയും മുടിയിൽ പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. അടിക്കുന്നത് തടയാൻ വന്ന 16 വയസ്സുള്ള മകൾ നന്ദയെ പ്രതി ഉപദ്രവിക്കുകയും കൈകൾ കൊണ്ട് പലതവണ അടിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

നിഷമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 296(എ), 115(2) വകുപ്പുകള്‍ പ്രകാരവും, മകളെ മര്‍ദ്ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് (ജുവനൈല്‍ ജസ്റ്റിസ്) ആക്ടിലെ സെക്ഷന്‍ 75 പ്രകാരവും അമ്പലപ്പുഴ പോലീസ് കേസെടുത്തു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നവാസ് എച്ചാണ് അന്വേഷണ ചുമതല.

 'He could not bear the heat at night and slept in the yard'; He beat his wife and daughter; Case.

സുഹൃത്തിന്റെ തലയിൽ ഇടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. # Kannur

 


കണ്ണൂർ:
സുഹൃത്തിന്റെ തലയിൽ ഇടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ്‌  ട്രെയിന്‍ തട്ടി മരിച്ചു ,പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്.

ഷഫീക്കിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ (46) കളത്തറയിൽ ചികിത്സയിലാണ്. ഷഫീഖ് പ്രശാന്തന്റെ വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.

കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി അങ്കൺവാടിക്ക് സമീപമാണ് പ്രശാന്തൻ താമസിക്കുന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷഫീഖ് സെൻട്രൽ ഹാളിലെ മേശപ്പുറത്തുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് ചുറ്റികയെടുത്ത് "ഞാൻ നിന്നെ കൊല്ലും" എന്ന് പറഞ്ഞുകൊണ്ട് തലയ്ക്കടിച്ചു എന്നാണ് വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. പ്രശാന്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷഫീഖിനെ ട്രെയിൻ ഇടിച്ചു വീഴ്ത്തി.

 Man dies after being hit by train while trying to escape after hitting friend in the head.

കണ്ണൂര്‍ ആശുപത്രിയിലെ വാതിലിനുള്ളില്‍ കൈ കുടുങ്ങി വീട്ടമ്മയ്ക്ക് വിരല്‍ നഷ്ടമായി, ആശുപത്രിക്കെതിരെ പരാതി #Kannur

 


കണ്ണൂർ: ശരീര വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ആശുപത്രിയിലെ വാതിലിനുള്ളിൽ കൈ കുടുങ്ങി വിരൽ നഷ്ടമായി. കണ്ണൂർ പുല്ലൂക്കര കുനിയിൽപീടികയിലെ ആയിഷയുടെ വിരലാണ് ഭാഗികമായി അറ്റുപോയത്. കടവത്തൂർ കെയർ ആൻഡ് ക്യൂർ ക്ലിനിക്കിലെ നഴ്‌സിൻ്റെ അശ്രദ്ധ മൂലമാണ് ഐഷയ്ക്ക് വിരൽ നഷ്ടമായതെന്നാണ് ആരോപണം. കുടുംബത്തിൻ്റെ പരാതിയിൽ ആശുപത്രിക്കെതിരെ കേസെടുത്തു.

പുറംവേദനയെ തുടർന്ന് കഴിഞ്ഞ പതിനൊന്നാം തീയതി കെയർ ആൻഡ് ക്യൂർ ക്ലിനിക്കിലേക്ക് ചികിത്സ തേടി എത്തിയതായിരുന്നു മൂത്തമകനൊപ്പം ആയിഷ. ഡോക്ടറെ കണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി ചെരുപ്പ് ധരിക്കാൻ ശ്രമിക്കുമ്പോഴാണ് വാതിലിനിടയിൽ വിരൽ കുടുങ്ങിയത്. അകത്തുനിന്ന് നേഴ്സ് വാതിൽ പെട്ടെന്ന് അടച്ചതാണ് വിരൽ കുടുങ്ങാൻ കാരണമെന്ന് ആയിഷ .

ആശുപത്രി അധികൃതർക്ക് തെറ്റുപറ്റിയിട്ടും മതിയായ ചികിത്സ നൽകാനോ ആശ്വാസവാക്കുകൾ പറയാനോ പോലും തയ്യാറായില്ല എന്ന് കുടുംബം. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിച്ചു എന്നും ആരോപണം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഐഷയുടെ വിരലിന് ശസ്ത്രക്രിയ നടത്തി.

ഒരു ശസ്ത്രക്രിയ കൂടി ഇനി ബാക്കിയുണ്ട്. അതേസമയം , ആരോപണം ആശുപത്രി പൂർണമായും തള്ളി.വാതിൽ അടച്ചത് നഴ്‌സല്ല, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ ആണെന്നും ചികിത്സ കൃത്യമായി നൽകിയിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

 woman loses finger due to alleged medical negligence in kerala

കുറ്റിമൂട് - അമ്പലമുക്ക് ബൈപ്പാസിൽ കേബിൾ ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ് അപകടം #Thiruvananthapuram

 


തിരുവനന്തപുരം:വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് - അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയും ചെയ്തു. അപകടത്തിൽ ലോറി ഡ്രൈവർ രാജസ്ഥാൻ രാജുപൂർ സ്വദേശി ദിലീപിന് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന കൂറ്റൻ ഇലക്ട്രിക് കേബിൾ റോളുകൾ ഉരുണ്ടുകയറി സമീപത്തെ വീടിനും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. രാജസ്ഥാനിൽ നിന്നും കേബിൾ റോളുകളുമായി വന്ന ലോറി കുറ്റിമൂട് പട്ടയം ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ലോറി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന കേബിൾ റോളുകൾ സമീപത്തെ വീട്ടിലേക്ക് ഉരുണ്ടുകയറി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലും ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശവും ബൈക്കും തകർന്നു. അപകടത്തെ തുടർന്ന് അമ്പലമുക്ക് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ വാഹന നിയന്ത്രണം ഏർപ്പെടുത്തി.

 A lorry carrying a cable load lost control and crashed into an electricity pole, causing an accident

സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി ലഫ്. ജനറൽ ജയചന്ദ്രൻ ചുമതലയേറ്റു #Delhi

 


ഡൽഹി:ലഖ്‌നൗ ആസ്ഥാനമായുള്ള ഇന്ത്യൻ കരസേനയുടെ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്.

പരിശീലനം പൂർത്തിയാക്കി ബോംബെ സാപ്പേഴ്സിനു കീഴിൽ 1991ൽ കരസേനയുടെ ഭാഗമായി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ഭാഗമായിട്ടുണ്ട്. പാരാട്രൂപ്പർ എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ നൂറിലേറെ തവണ പാരാ ജമ്പിങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്റ്‌ മേരീസ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷനിലും പങ്കെടുത്തു. ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സി ബിരുദവും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ പങ്കെടുക്കുന്നുണ്ട്. ജയശ്രീയാണ് ഭാര്യ, മകൾ: മാളവിക.

 Lt. Gen. Jayachandran takes charge as Central Command Chief of Staff

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0