LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ദേശീയ പണിമുടക്ക് 12 ന്;കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ #Kerala


തിരുവനന്തപുരം:ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ഷോപ്പിങ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോൺ ഉൾപ്പെടെയുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾ  ഒഴിച്ച് മറ്റ് എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കും. വ്യവസായ - കാർഷിക - വാണിജ്യ - വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം സിപിഐ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടോർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ, നിർമ്മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.

 ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, സ്ഥാപനങ്ങൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്‌നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ സ്ഥാപനങ്ങൾ, നോൺ ബാങ്കിങ്ങിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ സർവീസ് മുടങ്ങാനാണ് സാധ്യത.

ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല. ജീവനക്കാരുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് ജെ.മഹാദേവൻ, ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം #Kozhikode


കോഴിക്കോട്:കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്.

അപകടത്തിൽ കുട്ടിയുടെ കാലിനും കൈക്കും സാരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ സ്കൂൾ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. 

 A student was injured after falling from an autorickshaw in Koyilandy.

തളിപറമ്പ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ് #Thaliparamba


തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ മൊബൈലിൽ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരൻ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീൻ ഗാർഡിലെ പശയിൽ ഒട്ടിയ നിലയിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്.

ജീവനക്കാരും മറ്റും പാമ്പിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് പരാജപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. പിന്നാലെ റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണയുടെ നിർദ്ദേശ പ്രകാരം സ്‌നേക്ക് റെസ്‌ക്യൂവർ അനില്‍ തൃച്ചമ്പരം പാമ്പിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം നടത്തിയ ശ്രത്തിനൊടുവിൽ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.

 snake stuck to screen guard glue kannur

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചുവെന്ന് ആരോപണം; യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി #Thiruvananthapuram


തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം.

കിരണുമായി ഇഷ്ടത്തിലായിരുന്ന വിദ്യാർഥിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് അടുത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ഇയാളെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 A young man committed suicide after the woman's relatives filed a complaint alleging that private footage of him with his girlfriend was leaked

ബസിൽ വെച്ച് 17-കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവ് #Palakkad

 


പട്ടാമ്പി:ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പോക്സോ കേസ് ചുമത്തി പട്ടാമ്പി കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്.

2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

 Sexual assault on 17 year old on bus Accused gets three years in prison

മുറിയിൽ രക്തക്കറ;പതിനാറുകാരി നേരിട്ടത് ക്രൂരമർദ്ദനം,ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ജോത്സ്യൻ #Kollam

 


കൊല്ലം:'ബാധ ഒഴിപ്പിക്കാനായി' അമ്മയ്ക്കൊപ്പമെത്തിയ പെൺകുട്ടിയെ ജോത്സ്യൻ മുരാരി തന്ത്രിയെന്ന് വിളിക്കുന്ന രാജൻ ബാബു പീഡിപ്പിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുരാരി തന്ത്രി കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നും പൂജാമുറിയെന്ന പേരിൽ മുരാരി തന്ത്രി പെണ്‍കുട്ടിയെ കൊണ്ടുപോയത് കിടപ്പുയിലേക്കായിരുന്നുവെന്നുമാണ് വിവരം.

കിടപ്പുമുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി. ഒരു മണിക്കൂറോളം തന്ത്രി കുട്ടിയെ റൂമിൽ അടച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൂജയ്ക്കെന്ന പേരിൽ മുറിയിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ നിർബന്ധിക്കുകയായിരുന്നു. പീഡനം പുറത്തറിഞ്ഞതോടെ മുരാരി തന്ത്രി വീട്ടിൽനിന്ന് കടന്നുകളഞ്ഞെന്നും ബന്ധു പറഞ്ഞു.

'കുട്ടിക്ക് ബാധയുടെ പ്രശ്നം ഉണ്ടെന്നും കുട്ടി മാത്രമായി ഒരു പൂജ ചെയ്യണമെന്നും തന്ത്രി പറഞ്ഞു. മക്കളെ തനിച്ചുവിടണമോ എന്ന് അമ്മ ചോദിച്ചപ്പോൾ തന്ത്രിയുടെ അമ്മയും ഭാര്യയും കുട്ടിയുടെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒരു മണിക്കൂറായിട്ടും വെളിയിൽ വരാതിരുന്നപ്പോൾ കുട്ടിയുടെ അമ്മ തന്ത്രിയുടെ ഭാര്യയെയും അമ്മയെയും സമീപിച്ചു. പിന്നീടാണ് കുട്ടി പുറത്തേക്ക് ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നത്.

അപ്പോൾ മുറിയിൽ നിന്ന് തന്ത്രി ഓടിവന്ന് കുട്ടിയെ തൊടരുത് എന്നും ദേഹത്ത് ബാധ കയറിയിരിക്കുകയാണ് എന്നും തൊട്ടാൽ നിങ്ങൾക്കും ബാധ കയറുമെന്നും അമ്മയോട് പറഞ്ഞ് അമ്മയെ പേടിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടുകാർ ഓടികൂടിയപ്പോൾ പ്രശ്നം വഷളാകുമെന്ന് കരുതി ഇയാൾ ജ്യോതിശാലയുടെ പിന്നിലൂടെ ഓടിപ്പോകുകയാണ് ചെയ്തത്.'; ബന്ധു പറയുന്നു.

 ഇന്നലെയാണ് മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്ന് പോലീസ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്. കൊല്ലം പുത്തൂരിലാണ് ഇയാളുടെ ജ്യോതിഷാലയം ഉള്ളത്.

ബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് അമ്മയ്ക്കൊപ്പം എത്തിയ കുട്ടിക്കെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.

 more details emerge on murari thanthri case who tried to misbehave with young girl

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0