LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

യുഎഇ ബിഗ് ടിക്കറ്റ്: മലയാളി പ്രവാസിക്ക് 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം. #BIG_TICKET



ഷാർജ:
യുഎഇ ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹത്തിന്റെ ബമ്പർ സമ്മാനം ഒരു മലയാളി പ്രവാസിക്ക് ലഭിച്ചു. ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാലിയാണ് ഈ വലിയ തുക നേടിയത്. വിബീഷിന്റെ ഭാഗ്യം ലഭിച്ചത് താനുൾപ്പെടെ നാല് സുഹൃത്തുക്കൾ നറുക്കെടുത്ത ടിക്കറ്റിലൂടെയാണ്. ഈ വലിയ സമ്മാനം തന്റെ സുഹൃത്തുക്കളുമായി പങ്കിടുമെന്ന് അദ്ദേഹം സന്തോഷത്തോടെ പ്രഖ്യാപിച്ചു.

അതേ നറുക്കെടുപ്പിൽ, ഫിലിപ്പീൻസ് സ്വദേശിയായ പീറ്ററിന് ഒരു റേഞ്ച് റോവർ വെലാർ കാർ ലഭിച്ചു. അബുദാബിയിലെ ഒരു പവർ പ്ലാന്റിൽ ജോലി ചെയ്യുന്ന പീറ്റർ സ്വയം നറുക്കെടുത്ത ടിക്കറ്റിലൂടെയാണ് ഈ ആഡംബര കാർ നേടിയത്. പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ, ബിഗ് ടിക്കറ്റ് കൂടുതൽ ആകർഷകമായ പ്രമോഷനുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 3 ന് നടക്കുന്ന അടുത്ത ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 ദശലക്ഷം ദിർഹമാണ്.

കൂടാതെ, ആശ്വാസ സമ്മാനമായി അഞ്ച് പേർക്ക് 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണ ബാറുകളും ലഭിക്കും. ആഴ്ചതോറുമുള്ള ഇ-ഡ്രോയിലൂടെ നാല് പേർക്ക് 200 ഗ്രാം സ്വർണ്ണ ബാറുകൾ വീതം നേടാനുള്ള അവസരവുമുണ്ട്.

മാർച്ച് 1 മുതൽ 24 വരെ ഒറ്റ നറുക്കെടുപ്പിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 'ബിഗ് വിൻ' എന്ന പ്രത്യേക മത്സരത്തിലും പങ്കെടുക്കാം. ഏപ്രിൽ 1 ന് പ്രഖ്യാപിക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് 50,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെയുള്ള ഗ്യാരണ്ടീഡ് ക്യാഷ് ഡിസ്‌കൗണ്ടുകൾ ലഭിക്കും.

കൂടാതെ, ഡ്രീം കാർ സീരീസിലൂടെ ഏപ്രിൽ 3 ന് മസെരാട്ടി ഗ്രീക്കേലും മെയ് 3 ന് ലാൻഡ് റോവർ ഡിഫൻഡറും നേടാനുള്ള സുവർണ്ണാവസരം ബിഗ് ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്.

 UAE Big Ticket: Malayali expatriate wins bumper prize of 15 million dirhams.

ഞണ്ട് കറി കഴിച്ചതിനെ തുടർന്ന് അസ്വാസ്ഥ്യം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. #Ernakulam

 


പനങ്ങാട് (എറണാകുളം):
  അലർജി ബാധിച്ച യുവാവ് ഞണ്ട് കറി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെപ്പനം കുരീക്കൽ സ്വദേശി എൽജിൻ ജൂഡ (33) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രി വീട്ടിൽ ഉണ്ടാക്കിയ ഞണ്ട് കറി കഴിച്ചിരുന്നു. കിടക്കയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചു. നേരത്തെ കഴിച്ചതിന് ശേഷം ഞണ്ട് അലർജി കണ്ടെത്തിയെങ്കിലും പിന്നീട് അത് ഒഴിവാക്കി. വളരെക്കാലത്തിന് ശേഷം അദ്ദേഹം അത് വീണ്ടും കഴിച്ചു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

അച്ഛൻ: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ്. ഭാര്യ: നിമ്മി. മകൾ: സേറ.

 A young man who fell ill after eating crab curry died while undergoing treatment.

അതിർത്തി തർക്കം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയ രണ്ട് പേർക്കെതിരെ കേസെടുത്തു. #Taliparamba


 തളിപ്പറമ്പ്:
അതിർത്തി തർക്കം: അതിക്രമിച്ചു കയറി വീടിന് കേടുപാടുകൾ വരുത്തിയതിന് രണ്ട് പേർക്കെതിരെ കേസ്. പന്നിയൂർ പുതുകുണ്ടം ചക്കണ്ടകാട്ട് ഹൗസിൽ അൻസിലയുടെ പരാതിയിൽ സിനാനും ഫാത്തിമയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

2025 നവംബർ 11 നാണ് കേസിലേക്ക് നയിച്ച സംഭവം. പന്നിയൂർ പുതുകുണ്ടത്തുള്ള അൻസിലയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കത്തിയും വാളും ഉപയോഗിച്ച് വീടിന്റെ സൺഷെയ്ഡും ജനറൽ ഗ്ലാസും തകർത്തു, വീടിന്റെ പിൻഭാഗത്തെ ചരിഞ്ഞ മേൽക്കൂര മൂടിയിരുന്ന അലുമിനിയം ഷീറ്റ് വലിച്ചുകീറി നിലത്തേക്ക് എറിഞ്ഞു, കുളിമുറിയിലെ വെന്റിലേഷൻ ഷാഫ്റ്റ് തകർത്തു, മുറ്റത്തെ പക്ഷിക്കൂട്ടിന് മുകളിലുള്ള ഷീറ്റും കുട്ടികൾ മത്സ്യം വളർത്തിയിരുന്ന അക്വേറിയവും തകർത്തു, ഏകദേശം 50,000 രൂപയുടെ നാശനഷ്ടം വരുത്തി, മൻസിലയെ കല്ലെറിഞ്ഞ് തടയാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്കേറ്റു എന്ന് പരാതിയിൽ പറയുന്നു. അതിർത്തി തർക്കമാണ് സംഭവത്തിന് കാരണം.

 Border dispute: Case filed against two people who broke into a house and caused damage.

പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് #Padiyoor


പടിയൂർ: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച ഡ്രമ്മിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതായും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കുഴിയിൽ വന്‍തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായി കണ്ടെത്തി.

പ്ലാസ്റ്റിക് കുപ്പികൾ, നോട്ട് ബുക്കുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ, തുണികൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് പേപ്പർ കപ്പുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കുഴിയിൽ തള്ളിയിരിക്കുന്നത്.ചാക്കുകളിൽ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ചു വെച്ചിരുന്ന മാലിന്യങ്ങൾ സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും പരിശോധനയിൽ സ്‌ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു. 

 Waste dumbing

പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവം; 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ #Ottapalam

 


ഒറ്റപ്പാലം:പാലക്കാട് ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് (30), പാലപ്പുറം വടക്ക് വീട്ടിൽ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡൻ്റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തികൊണ്ട് കുത്തിയത്. പ്രശാന്തിൻ്റെ മുതുകിൽ മൂന്ന് കുത്തേറ്റു.

ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് പാലപ്പുറം പോസ്റ്റോഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. പാലപ്പുറം സ്റ്റാലിൻസ് പൂരാഘോഷകമ്മിറ്റിയുടെ വേലയിൽ പങ്കെടുത്തവരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 11 ഓളം പേർക്കതിരാണ് പൊലീസ് കേസ്. വിശദമായ അന്വേഷണം നടക്കുമെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

CPM branch secretary stabbed during Pooram Two RSS workers arrested 

പരീക്ഷ സമയം പൂർത്തിയാകും മുൻപ് ആൻസർ ഷീറ്റ് പിടിച്ച് വാങ്ങി; കോഴിക്കോട് ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്‌ക്കെതിരെ പരാതി #Kozhikode


കോഴിക്കോട് :എൽ.എസ്.എസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ സമയം പൂർത്തിയാകും മുമ്പ് വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് അദ്ധ്യാപിക പിടിച്ച് വാങ്ങിയതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

മണാശ്ശേരി സ്കൂളിൽ നിന്നും ഇൻവിജിലേറ്ററായി വന്ന സ്മൃതി എന്ന അദ്ധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ, കോഴിക്കോട് ഡിഡിഇ , താമരശ്ശേരി ഡി.ഇ. ഒ, മുക്കം എ. ഇ. ഒ എന്നിവർക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പരാതി നൽകി.

ഫെബ്രുവരി 26 ന് സെക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ. വൈകുനേരം 3.30 ന് അവസാനിക്കണ്ട പരീക്ഷയുടെ ആൻസർ പേപ്പർ ഇൻവിജിലേറ്ററായി മണാശ്ശേരി സ്കൂളിൽ നിന്നും വന്ന അദ്ധ്യാപിക പരീക്ഷാസമയം പൂർത്തിയാക്കാതെ 2.45 ന് തന്നെ ബലാൽക്കാരമായി കുട്ടികളിൽ നിന്നും വാങ്ങിയെന്നാണ് ആരോപണം.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം ഉണ്ടാക്കുകയോ ഒന്നാം പേപ്പറിൻ്റെ മാർക്കിന് അനുപാതികമായി മാർക്ക് നൽകി എൽ എസ് എസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണം എന്നുമാണ് കുട്ടികളുടെ ആവശ്യം. 

 കോഴിക്കോട് ഡി.ഡി,ഇ ക്ക് പരാതി നല്‍കാന്‍ തിരുവമ്പാടിയിൽ നിന്നും കുട്ടികളും രക്ഷിതാക്കളും സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിൽ നേരിട്ടെത്തി. അവരോടൊപ്പം കേരള റെക്കഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) ജില്ലാ പ്രസിഡൻറ് ഡോ. എസ് .വിക്രമൻ ട്രഷറർ ഹർഷാദ് എം. ഷാ എന്നിവരും പങ്കെടുത്തു.

 Students complain against teacher who came as invigilator in Kozhikode

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0