LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

നിയമസഭാ തെരഞ്ഞെടുപ്പ്, ഏപ്രിൽ 9 ന് കേരളത്തിൽ പൊതു അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം. #Assembly_Election

 


തിരുവനന്തപുരം:
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.

പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ആ ദിവസം അവധിയായിരിക്കും.

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9 നും വോട്ടെണ്ണൽ മെയ് 4 നും ആയിരിക്കും. കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നാളെ അവസാന പ്രവൃത്തി ദിവസമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ 6 പ്രവൃത്തി ദിവസങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ചയാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി നാളെയാണ്.

 Assembly elections, public holiday in Kerala on April 9, applicable to educational institutions, government and private institutions.

കണ്ണൂര്‍ രേഖകളില്ലാതെ കൊണ്ട്പോവുകയായിരുന്ന 5.59 ലക്ഷം രൂപ പിടികൂടി #Kannur


കണ്ണൂർ:
രേഖകളില്ലാതെ 5.59 ലക്ഷം രൂപ ജില്ലയിൽ നിന്ന് പിടികൂടി.ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്ന് 5.06 ലക്ഷം രൂപയുടെ മൂല്യം വരുന്ന 2270.40 ലിറ്റര്‍ മദ്യവും. 21.75 ലക്ഷം രൂപയുടെ  മറ്റ് ലഹരി പദാർഥങ്ങളും 18.63 ലക്ഷം രൂപ മൂല്യമുള്ള മറ്റു വസ്തുക്കളും പിടിച്ചെടുത്തു.ആകെ 51.04 ലക്ഷം രൂപയാണ് പിടിച്ചെടുത്തവയുടെ മൂല്യം.

Illegal Money


ഇന്ധനവില കയറുന്നു; പെട്രോളിന് 398 രൂപ, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ വർദ്ധനവ് #Sreelanka


മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെ തുടർന്ന് ഇന്ധനവിലയിൽ 25 ശതമാനം വർദ്ധനവ് വരുത്തി ശ്രീലങ്ക. രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ വിലവർദ്ധനവാണിത്. പുതിയ നിരക്ക് പ്രകാരം സാധാരണ പെട്രോളിന് ലിറ്ററിന് 317 രൂപയിൽ നിന്ന് 398 രൂപയായി ഉയർന്നു. പൊതുഗതാഗതത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഡീസൽ ലിറ്ററിന് 79 രൂപ വർദ്ധിപ്പിച്ചതോടെ വില 382 ശ്രീലങ്കൻ രൂപയിലെത്തി.

കഴിഞ്ഞ ആഴ്ച ഇന്ധനവിലയിൽ എട്ട് ശതമാനം വർദ്ധനവ് വരുത്തിയതിന് പിന്നാലെ ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുകയാണ്. ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനായി നിലവിൽ രാജ്യത്ത് റേഷനിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വിലവർദ്ധനവിലൂടെ ഇന്ധന ഉപഭോഗത്തിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിലോൺ പെട്രോളിയം കോർപ്പറേഷൻ (സിപിസി) ഉദ്യോഗസ്ഥർ അറിയിച്ചു. ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നതാണ് രാജ്യത്തെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്.

ദ്വീപിൻ്റെ തുടർച്ചയായ വിതരണത്തെ ബാധിച്ചേക്കാവുന്ന ദീർഘകാല സംഘർഷത്തിന് രാജ്യം തയ്യാറാകണമെന്ന് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനം ഏർപ്പെടുത്താൻ പ്രസിഡൻ്റ് ഉത്തരവിട്ടു. സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ശ്രീലങ്കയിലേക്കുള്ള എണ്ണ വരവിൽ ഇടിവുണ്ടായത്. ശ്രീലങ്ക മുഴുവൻ എണ്ണ  ഇറക്കുമതി ചെയ്യുകയും വൈദ്യുതി ഉൽപാദനത്തിനായി കൽക്കരി വാങ്ങുകയും ചെയ്യുന്ന രാജ്യമാണ്. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ശുദ്ധീകരിച്ച പെട്രോളിയം വാടകയ്ക്ക് വാങ്ങുന്നു. 

 Petrol price hiked to Rs 398, second hike in two weeks

നിയമസഭാ തെരഞ്ഞെടുപ്പ്, ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി #Thiruvananthapuram

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിൻ്റെ പരിധിയിൽ വരുന്ന ബാങ്കുകൾ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9 നും വോട്ടെണ്ണൽ മെയ് നാലിനുമാണ്. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തന ദിവസം മാത്രം ബാക്കി.

തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 6 പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.

ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക കാണിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയുമാണ്.

 Assembly elections, government public holiday for government offices and educational institutions

ജപ്പാനിലേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി ഒയിസ്ക ഇന്‍റർനാഷണലും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും. #Japan_Migration


കോഴിക്കോട് : ജപ്പാനിൽ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന 25 വിദ്യാർഥികൾക്ക് ഒയിസ്ക ഇന്‍റർനാഷണലിന്‍റെയും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു. 

കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത വർഷം അഞ്ഞൂറു പേരെ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിൻ വാഴയിൽ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു ജാപ്പനീസ് പ്രസംഗ മത്സരം, ചോപ്സ്റ്റിക് പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു. 

ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. നടൻ ദേവ്‌രാജ് വിശിഷ്ടാതിഥിയായിരുന്നു. സുരേഷ് കുമാർ, ജോർജ്. കെ, വിനയൻ, മെഹ്റു സൂസൻ എബ്രഹാം, ബാലു. എസ്, ഫിലിപ്പ് കെ. ആന്‍റണി, മുരളി രാജ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.


കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. #Vandana_Murder_Case

 


തിരുവനന്തപുരം:
ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി.

പോലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രി സന്ദീപ് അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു.

 Kerala rocked by Arum murder, Dr. Vandanadas murder case: Accused Sandeep gets life imprisonment.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0