LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. #Vandana_Murder_Case

 


തിരുവനന്തപുരം:
ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി.

പോലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രി സന്ദീപ് അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു.

 Kerala rocked by Arum murder, Dr. Vandanadas murder case: Accused Sandeep gets life imprisonment.

ഹാൻസ് കൈവശം വച്ചതിന് എക്‌സൈസ് പിഴയിട്ടു; കലിപ്പ് തീർക്കാൻ കണ്ടക്‌ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ, #Kozhikode


കോഴിക്കോട്: ഹാൻസ് കൈവശം വച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്‌സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. ഇതോടെ യാത്രക്കാരന് ദേഷ്യം വന്ന് കണ്ടക്ടറെ മർദ്ദിച്ചതായി പരാതി.

വ്യാഴാഴ്‌ച രാവിലെ 7.20നായിരുന്നു സംഭവം. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം സ്വദേശി എം എം അഭിജിത്തിനാണ് (43) മർദ്ദനമേറ്റത്. കോഴിക്കോട്ടേക്ക് വരുംവഴി തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ഹാൻസ് കൈവശം വച്ചതിന് യാത്രക്കാരനോട് ഉദ്യോഗസ്ഥർ പിഴയടക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, പിഴയടക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടക്കാൻ ആവശ്യപ്പെട്ടു.

യാത്രക്കാരൻ അത് സമ്മതിക്കുകയും ചെയ്‌തു. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കണ്ടക്ടറുടെ അടുത്തേക്കെത്തി. ഈ സമയം കണ്ടക്ടർ തൻ്റെ സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിൽ യാത്രയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു പ്രകോപനവുമില്ലാതെ യാത്രക്കാരൻ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കണ്ടക്ടർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ksrtc bus conductor attacked by passenger in kozhikode 

വടുതലയിലെ കൂട്ടമരണം;മക്കൾക്ക് വിഷം നൽകി അമ്മയും അമ്മൂമ്മയും ജീവനൊടുക്കി,ആത്മഹത്യകുറിപ്പ് കണ്ടെത്തി #Kochi


കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരാണ് മരിച്ചത്. 

കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നു.

രണ്ടു മാസമായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതി നായരുടെ ചികിത്സയ്ക്കാണ് ഇവർ വടുതലയിലേക്ക് താമസം മാറിയത്. ഭർത്താവിൻ്റെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് അശ്വതി നായരുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. പൊലീസ് ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

 (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

 Five people found dead inside a house in Vaduthala; suicide note found

1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം;കണ്ണൂർ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടർമാർ പിടിയിൽ #Thiruvananthapuram

 


തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടര്‍മാര്‍ കസ്റ്റംസിൻ്റെ പിടിയിലായി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ലിബിൻ്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരാണ് ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയിലധികം രൂപ വില വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
 

 ചൈനയിലെ വുഹാന്‍  യൂണിവേഴ്സിറ്റിയില്‍ നിന്നും  എം.ബി.ബി.എസ് പൂർത്തിയാക്കിയ ഇരുവരും. ഒരാഴ്ച മുമ്പ് തായ്‌ലൻഡിലെത്തിയ ആനന്ദ് അവിടെ നിന്നും കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. അവിടെ വെച്ച് തൻ്റെ ജൂനിയറായി പഠിച്ച ലിബിൻദാസിനെ കാണുകയും തൻ്റെ ബാഗിൽ കഞ്ചാവുണ്ടെന്നും തനിക്ക് ഇത് തിരുവനന്തപുരത്ത് എത്തിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തിരുവനന്തപുരത്ത് എത്തിയ ശേഷം ലിബിൻ്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്ത് വരുകയും ആനന്ദിൻ്റെ ബാഗ് ലിബിൻ കൈവശം വെച്ചത് കണ്ട് സംശയം തോന്നുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുകയും വിമാനത്താവളത്തിൽനിന്ന് കടന്നുകളഞ്ഞ ആനന്ദിനെ കസ്റ്റംസ് അന്വേഷണ സംഘം പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 Two Malayali doctors arrested for trying to smuggle hybrid cannabis worth Rs 1.86 crore hidden in luggage.

പരിയാരത്ത്: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് വീട്ടുടമ മരിച്ചു. #Pariyaram

 


പരിയാരം
:
വീടിന്റെ ഒന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു.

ഭദ്രപുരം ക്ഷേത്രത്തിനടുത്തുള്ള നരീക്കാംവള്ളി അറത്തിൽ സ്വദേശിയായ മുൻ സൈനികൻ പി. ബാലകൃഷ്ണൻ (68) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ഒന്നാം നിലയിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വി.എം. ലളിത. മക്കൾ: ബൽരാജ് (കാനഡ), ബിന്ധ്യ (ഹൈദരാബാദ്). പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

 Homeowner dies after falling from first floor of house while cleaning water tank in Pariyarat.

ആറാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. #Kozhikode

 


കോഴിക്കോട്:
ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. കോഴിക്കോട് മായനാട് മേലേകൊണ്ടവിൽ സ്വദേശി മുഹമ്മദ് നൂർ (45) നെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് വിദ്യാർത്ഥിയെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പരീക്ഷയ്ക്ക് സ്കൂളിൽ കൊണ്ടുപോകാൻ കുട്ടിയെ മുഹമ്മദ് നൂരിനെ മാതാപിതാക്കൾ ഏൽപ്പിച്ചു. സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിൽ ഓട്ടോറിക്ഷ നിർത്തി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

മാതാപിതാക്കളുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ, പള്ളിത്താഴത്ത് ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദ്ദേശപ്രകാരം പള്ളിത്താഴത്ത് സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 Auto driver from Kozhikode arrested for sexually assaulting a sixth grade girl on the way to her exam.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0