LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

വോട്ട് ചെയ്യുന്നതിനിടെ ഓട് തലയിൽ വീണ് യുവാവിന് പരിക്കേറ്റു.#Nadapuram#Voting_day


 

നാദാപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന വളയത്തെ പത്താം വാർഡ് പോളിംഗ് ബൂത്തിൽ വോട്ടിനായി കാത്തുനിന്ന നിരയിലെ മാധ്യമപ്രവർത്തകനും വാർഡ് വോട്ടറുമായ യുവാവിന് മേൽക്കൂരയിലെ ഓട് പെട്ടെന്നുവീണ് പരിക്കേറ്റു.

തലയടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിക്കുകൾ. പോളിംഗ് നടക്കുന്ന ക്ലാസ് മുറിയിലെ മേൽക്കൂര പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷം മറ്റുചില ഓടുകളും പൊളിഞ്ഞ് നിലത്ത് പതിച്ചതോടെ വോട്ടർമാർ ഭീതിയിലായി. എൽ.പി. കുട്ടികൾ സാധാരണയായി കളിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.

അതുകൊണ്ടു തന്നെ വൻദുരന്തമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുമ്പ് ഷീറ്റുകൾ ഘടിപ്പിച്ച മറ്റുഭാഗത്തെ മേൽക്കൂരയും ഏത് നിമിഷവും തകർന്നുവീഴാനാകുന്ന അവസ്ഥയിലാണ്.

സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും അലംഭാവമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് വോട്ടർമാർ ആരോപിച്ചു.

Local Elections, Valayam 10th Ward



ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ ആയി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ.

• നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് ഇന്ന് തന്നെയോ അല്ലെങ്കിൽ മറ്റൊരു ദിവസമോ പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.

• കേരളത്തിന്‍റെ ചലച്ചിത്ര ഉത്സവത്തിന് നാളെ തിരി തെളിയും. ഒട്ടേറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ 30മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. 200ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെ വെള്ളിത്തിരയിൽ തെളിയുക. 26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

• തിരുവനന്തപുരത്ത് വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി ഡോക്ടറുടെ പരാക്രമം. പരാതിയെ തുടർന്ന് പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് മദ്യപിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്ക് എത്തിയത്.

• പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024, 2025 വർഷങ്ങളിൽ എംഎ (ചരിത്രം) ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ്, ശരണ്യ രഘു എന്നിവരാണ് പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടിയത്.

• യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10,000 രൂപയുടെ ട്രാവൽ വൗച്ചർ ആണ് കമ്പനി പ്രഖ്യാപനം. ഡിസംബർ 3, 4, 5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ആയിരിക്കും ഇത് ലഭിക്കുക.

• സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ 76.08 ശതമാനം പോളിങ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.

• ആറ് ഇടങ്ങളിലെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടി നൽകിയത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് എസ്‌ഐആറിന്റെ പുതുക്കിയ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയത്.

കാറിൽ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ. #Kootupuzha#MDMA

 


കൂട്ടുപുഴ:
കാറിൽ കടത്തിയ എംഡിഎംഎയുമായി ഒരു യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 22 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായി. കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ. ആണ് അറസ്റ്റിലായത്.

 Youth arrested with MDMA smuggled in car

ബി.എഡ് വിദ്യാർത്ഥിനിയെ ഓഫീസിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ അറസ്റ്റ് ചെയ്തു. #HYDERABAD#SEXUAL_HARASSMENT


 ഹൈദരാബാദ്: ലൈംഗികാതിക്രമക്കേസിൽ കേന്ദ്ര സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ഒഡീഷയിൽ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ഓഫീസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിനിടെ മറ്റൊരു പ്രൊഫസറായ ഡോ. എ ശേഖർ റെഡ്ഡി ഫോട്ടോ എടുത്തതായും വിദ്യാർഥി ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് റെഡ്ഡി ഇവരെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം, വിദ്യാർഥിനി ലൈംഗിക പീഡന വിരുദ്ധ സമിതിയെ സമീപിക്കുകയായിരുന്നു. ബിഎൻഎസ് ആക്ടിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പോലിസ് കേസെടുത്തത്.

സ്ത്രീകളെ ഉപദ്രവിക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് തിരുപ്പതി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഭക്തവത്സലം പറഞ്ഞു. പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട്, ഇത്തരം കേസുകൾ ഭയമില്ലാതെ റിപോർട്ട് ചെയ്യണമെന്നും പോലിസ് വിദ്യാർഥികളോട് അഭ്യർഥിച്ചു.

Two assistant professors arrested after complaint of sexual harassment of B.Ed student inside office.

ഭീഷണികൾ അവഗണിച്ചതിനേ തുടര്‍ന്ന് കാമുകിയുടെ കുടുംബം 20 വയസ്സുള്ള യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു. #Telangana#20yr_boy_killed


തെലങ്കാനയിൽ
കാമുകിയുടെ വീട്ടുകാർ വിവാഹ ചര്‍ച്ചയുടെ പേരിൽ യുവാവിനെ  വിളിച്ചു വരുത്തി മര്‍ദിച്ചു കൊന്നു. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയായ ജ്യോതി ശ്രാവൺ സായി കൊല്ലപ്പെട്ടു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബീരാമുഡയിലെ ഇസുക്കബാവിയിൽ താമസിക്കുന്ന 19 കാരിയായ ശ്രീജയുമായി ശ്രാവൺ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, ശ്രീജയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു. മുമ്പ് പലതവണ അവർ ശ്രാവണിനെ മുന്നറിയിപ്പ് നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവ ദിവസം, വിവാഹ ചർച്ച നടത്താനെന്ന വ്യാജേന ശ്രീജയുടെ മാതാപിതാക്കൾ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ശ്രാവൺ എത്തിയ ഉടൻ, ശ്രീജയുടെ അമ്മയുൾപ്പെടെ ശ്രാവണിനെ ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
കുക്കാട്ടുപളളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രാവൺ മരിച്ചു. ശ്രാവണിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകൾ ഉണ്ടായിരുന്നു. അമീൻപൂർ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കണ്ടെടുത്തു. ശ്രാവണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

 പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണികള്‍ അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോയെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കുത്തുബുള്ളാപൂരിലെ ഒരു വാടക മുറിയിലായിരുന്നു ശ്രാവണിന്‍റെ താമസം

 Telangana 20 year old man beaten to death by girlfriend's family with a cricket bat

ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. #Kasargod#ITI_Student_Death


 ഉപ്പള (കാസർകോട്):
വാടക ക്വാർട്ടേഴ്‌സിൽ ഐടിഐ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നയാബസാറിലെ ചെറുഗോളിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന മുഹമ്മദ് ബാഷയുടെയും നഫീസയുടെയും മകൻ അബ്ദുൾ ഷിഹാബ് (19) മരിച്ചു.

ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങൾ മുറിയിൽ പരിശോധിച്ചപ്പോഴാണ് ഷിഹാബിനെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാസർകോട് ഐടിഐയിൽ വിദ്യാർത്ഥിയായിരുന്നു ഷിഹാബ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

അതേസമയം, ഷിഹാബിന്റെ മരണത്തിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം പുരോഗമിക്കുകയാണെന്ന് കുമ്പള പോലീസ് പറഞ്ഞു.


ITI student found hanging in rented quarters

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0