LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി, യുവാവിന് പരിക്കേറ്റു #Kasargod

 


കാസർകോട്:കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം.

നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.

 A young man was shot in Chittarikal, Kasaragod.

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം 2026 ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം #Kerala_Water_Authority

 


തിരുവനന്തപുരം :കേരള വാട്ടർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യകുടിവെളള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്നു മുതൽ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.

2026-ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിന്, നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ പുതുതായി ആനുകൂല്യം ആവശ്യമുള്ളവർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന് മുമ്പ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ നൽകാം.

വിവരങ്ങളുടെ ഇ-അബാക്കസ് വിവരങ്ങൾ വാട്ടർ ചാർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുമ്പ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ അപേക്ഷ നൽകാവൂ പരിഗണിക്കുകയുള്ളൂ.

അതേസമയം വാടകവീടുകളിൽ താമസിക്കുന്നവർക്കും ഈ വർഷം മുതൽ ബിപിഎൽ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽപ്പെട്ട അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീട്ടുടമസ്ഥൻ്റെ സമ്മതപത്രവും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ടർ അതോറിറ്റി സെക്ഷൻ ഒഫീസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യുക. 

free drinking water for bpl consumers applications can be made till january 31

സഞ്ചാരികളുടെ വരവ് കുറഞ്ഞു: കുമരകത്തെ കായൽ ടൂറിസം പ്രതിസന്ധിയില്‍ #Kerala_Tourism


 കുമരകം:മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കുമരകത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ടൂറിസം മേഖല റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കായൽ ടൂറിസത്തെ സാരമായി ബാധിച്ചു.

സാധാരണയായി നവംബർ മുതൽ ജനുവരി വരെ ഉത്തരേന്ത്യൻ വിനോദസഞ്ചാരികളും വിദേശ വിനോദസഞ്ചാരികളും ഒരുമിച്ച് എത്തുന്ന സമയത്ത് റിസോർട്ടുകളും ഹൗസ് ബോട്ടുകളും പൂർണ്ണമായും ബുക്ക് ചെയ്യപ്പെടും.

ഇത്തവണ ക്രിസ്മസ്, പുതുവത്സരം പോലുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും പല റിസോർട്ടുകളിലും മുറികൾ ഒഴിഞ്ഞുകിടക്കുന്നു. ചില പ്രത്യേക ദിവസങ്ങൾ ഒഴികെ ഹൗസ് ബോട്ട് മേഖലയിലെ സേവനങ്ങളും വളരെ പരിമിതമാണ്.

സാധാരണയായി, ഈ കാലയളവിൽ, ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണയും ഇതും കുറവാണെന്ന് ടൂറിസം വിദഗ്ധർ പറയുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ, ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്.

 ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ഉയർന്ന നിരക്കുകളാണ് ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളയാത്ര ഒഴിവാക്കാൻ കാരണമാകുന്നതെന്ന് ടൂറിസം മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുമരകത്തെ വിനോദസഞ്ചാര മേഖല ഈ സീസണിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.

 Kumarakom backwater tourism in crisis

ആത്മഹത്യയെന്ന്‍ വരുത്തിതീര്‍ക്കാന്‍ ശ്രമം ദുരഭിമാനക്കൊല; മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ


കരീംനഗർ:
 പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മാതാപിതാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. 

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ,  ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് മാതാപിതാക്കൾ പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല.

ഇതേത്തുടർന്ന് പ്രകോപിതരായ ദമ്പതികൾ പെണ്‍കുട്ടിയെ നിർബന്ധപൂർവ്വം കീടനാശിനി കുടിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. ദമ്പതികളെ  ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Parents kill 17 year old daughter

ട്രെയിനില്‍ നിന്ന് 19 കാരിയെ തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി #Thiruvananthapuram


 തിരുവനന്തപുരം :വര്‍ക്കലയില്‍ മദ്യപിച്ച് ട്രെയിനില്‍ നിന്ന്  19 കാരിയെ തള്ളിയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കൊച്ചിയിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

വിദഗ്ധ ചികിത്സയ്ക്കായാണ് ഇന്നലെ ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന് യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.

നവംബർ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി ഇട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിൻ്റെ പേരിലാണ് ജനറൽ കംപാർട്ട്മെൻ്റിൻ്റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുന്നത്.

19-year-old woman pushed off train; Child shifted to private hospital in Kochi

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കോഴിക്കോട് അപടത്തില്‍പ്പെട്ടു; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക് #Kozhikode


 കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.

ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. 

Sabarimala pilgrims vehicle in Kozhikode meets with accident 18 injured after bus hits lorry

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0