ആലക്കോട് : മലബാറിന്റെ കുടിയേറ്റ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള ആലക്കോട് പഞ്ചായത്തിലെ പ്രധാന വാർഡുകളിലൊന്നായ ആലക്കോട് ടൗണിലെ സ്ഥാനാർത്ഥി നിർണയം മുന്നണികളില്‍ പൂര്‍ത്തിയായി. അഡ്വ. അനുപ്രിയ കൃഷ്ണയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയായ അനുപ്രിയ കൊട്ടയാട് കവല നരിയൻപാറ സ്വദേശിനിയാണ്. ആലക്കോട്ടെ കലാ-സാംസ്കാരിക നാടക പ്രവർത്തക കൂടിയാണ്.
കോൺഗ്രസ് ആലക്കോട് ബ്ലോക്ക് സെക്രട്ടറി അപ്പുക്കുട്ടൻ സ്വാമിമഠമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ദീർഘകാലമായി ആലക്കോടിന്റെ രാഷ്ട്രീയ-സാ മൂഹ്യ മേഖലകളിൽ സജീവ സാന്നിധ്യമായ അപ്പുക്കുട്ടനെ ടൗൺ വാർഡിലെ സ്ഥാനാർത്ഥിയാക്കുന്നതിന് ഇന്നലെ ആലക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. ബി. ജെ.പി നേതാവ് സി.ജി. ഗോപനാണ് എൻ. ഡി.എ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളു ടെയും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞതോടെ ടൗൺ വാർഡിൽ മത്സരം മുറുകിയിരിക്കുകയാണ്.
മറ്റ് രണ്ടു സ്ഥാനാര്‍ഥികളേക്കാള്‍ യുവത്വമാണ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായ അഡ്വ. അനുപ്രിയ കൃഷ്ണയെ വ്യത്യസ്ഥയാക്കുന്നത്. പ്രൊഫഷണല്‍ യോഗ്യതയോടൊപ്പം ആലക്കോടിന്റെ കലാ സാംസ്കാരിക സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യം കൂടിയാണ് അഡ്വ. അനുപ്രിയ. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായുള്ള പഞ്ചായത്തായ ആലക്കോട് അഡ്വ. അനുപ്രിയ വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തന്നെ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് അണികളും ഉറപ്പിച്ചു കഴിഞ്ഞു.
നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ് ആലക്കോട് ടൗൺ, പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി വരുന്നതിനനുസരിച്ച് പ്രചാരണവും ചൂടുപിടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായ വാര്‍ഡുകളില്‍ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് മണ്ഡലകാലത്തിന്റെ ആരംഭദിവസങ്ങളിൽ തന്നെ അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ ഭക്തജന തിരക്കാണ് നിലവിൽ ശബരിമലയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുമെന്നും, പമ്പയിലേയ്ക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്തു നൽകിയെന്നും കെ ജയകുമാർ പറഞ്ഞു.
സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി കൂടിസ്ഥാപിക്കുമെന്നും. വരിനിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകാൻ 200 പേരെ അധികമായി നിയമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേരായിരുന്നു. മുൻ കാലങ്ങളിൽ വൃശ്ചിക മാസത്തിന്റെ ആദ്യ നാളുകളിൽ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം അമ്പതിനായിരത്തനടുത്ത് മാത്രമായിരുന്നു. എന്നാൽ ഇത്തവണഅഭുത പുർവമായ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഒന്നര ദിവസത്തിനിടയിൽ ഒരു ലക്ഷത്തി അറുപത്തിമൂവായിരം ഭക്തരാണ് അയ്യപ്പ ദർശനത്തിനെത്തിയത്.
മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF, RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്ര സർക്കാർ. തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല. ചെങ്കോട്ട സ്ഫോടനതിന്റെയും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ വിട്ട് നല്‍കാത്തതില്‍ ദുരൂഹത വര്‍ധിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
• വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ‘ഇത്രയും ദിവസമായി അധികൃതർ നടപടി എടുത്തിട്ടില്ല; റെയിൽവേയുടേത് നിഷേധാത്മക നിലപാട്’; മന്ത്രി വി ശിവൻകുട്ടി.
• കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ലഭിക്കുന്ന നേട്ടം കരസ്ഥമാക്കുന്ന മെഡിക്കൽ കോളേജാണ് കോട്ടയം.
• മണ്ഡല- മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ തിരക്കിലമർന്ന് ശബരിമല. തിങ്കൾ പുലർച്ചെ മൂന്നിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്നു.
• ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
• ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്.
• ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന. ദ്വാരപാലക ശില്‍പ്പത്തിലേയും, കട്ടിളപ്പാളിയിലേയും സ്വര്‍ണപാളികള്‍ ഇളക്കിയാണ് പരിശോധന.ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂര്‍ണമായും വീഡിയോയിയില്‍ ചിത്രീകരിക്കുന്നുണ്ട്.
• യുഎസ് സൈനിക താവളങ്ങൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് ഇക്വഡോര്‍ വോട്ടര്‍മാര്‍. ഞായറാഴ്ച നടന്ന റഫറണ്ടത്തിൽ ഏകദേശം 65% വോട്ടര്‍മാരും വിദേശ സൈനിക സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
• മാർച്ചിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സമയക്രമം നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചു. ജനുവരി 20ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.