രാജ്യം ഗുരുതരമായ ഡിജിറ്റൽ അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. സമൂഹമാധ്യമങ്ങളിൽനിന്ന് ഓരോ മിനിറ്റിലും ഒരു പോസ്റ്റ് വീതം കേന്ദ്രസർക്കാർ നീക്കം ചെയ്യുന്നുണ്ടെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിദിനം 1,275 പോസ്റ്റുകളിലാണ് സെൻസറിങ് ഏർപ്പെടുത്തുന്നത്. ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ഉള്ളടക്കം നീക്കം ചെയ്യാനായി സർക്കാർ സമൂഹമാധ്യമങ്ങളോട് ഉത്തരവിട്ടു കഴിഞ്ഞു.
'ദ ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്രധാന സമൂഹമാധ്യമങ്ങൾക്കാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 19 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് 2,312 വിലക്ക് നിർദേശങ്ങൾ മാത്രമാണ് സർക്കാർ നൽകിയിരുന്നത് എന്നതും പുതിയ കണക്കുകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'സഹ്-യോഗ്' പോർട്ടൽ വഴിയാണ് ഭൂരിഭാഗം ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടന്ന വിദ്യാർത്ഥി പ്രക്ഷോഭകാലയളവിലാണ് ഈ 'കടുംവെട്ട്' ഏറ്റവും രൂക്ഷമായത്. കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായ ആശയപ്രചാരണത്തിന് വിദ്യാർത്ഥികൾ പ്രധാനമായും ഉപയോഗിച്ച ഇൻസ്റ്റഗ്രാമിനാണ് കൂടുതൽ വിലക്ക് ഉത്തരവുകൾ ലഭിച്ചത്. അഞ്ചുമാസത്തിനുള്ളിൽ ഒരു ലക്ഷം ഉള്ളടക്കം നീക്കംചെയ്യാൻ ഇൻസ്റ്റയോട് ഭരണകൂടം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിന് 80,000, യൂട്യൂബിന് 15,000 എന്നിങ്ങനെയാണ് വിലക്ക് ഉത്തരവുകൾ ലഭിച്ചത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ സുപ്രധാന പങ്കുവഹിച്ച എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇതിനിടെ പൂട്ടിച്ചവയിൽപ്പെടുന്നു.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചശേഷവും സമൂഹമാധ്യമ വിലക്ക് തുടരുകയാണ്. ജൂലൈ ഇരുപതിന്റെ പാർലമെന്റ് മാർച്ചിൽ ഡൽഹി പോലീസും കേന്ദ്രസേനകളും അഴിച്ചുവിട്ട ക്രൂരമർദനത്തിന്റെ വീഡിയോകൾ പോലും നീക്കം ചെയ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ നിന്ന് ഉള്ളടക്കം നീക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ കടുപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് ഉത്തരവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിനകം ഉള്ളടക്കം നീക്കണം. ഇത് പ്രകാരം, പരിശോധനയൊന്നുമില്ലാതെ ഉള്ളടക്കങ്ങൾ നീക്കാനുള്ള സംവിധാനങ്ങൾ മെറ്റ (Meta) സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
'ദ ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്രധാന സമൂഹമാധ്യമങ്ങൾക്കാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 19 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് 2,312 വിലക്ക് നിർദേശങ്ങൾ മാത്രമാണ് സർക്കാർ നൽകിയിരുന്നത് എന്നതും പുതിയ കണക്കുകളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'സഹ്-യോഗ്' പോർട്ടൽ വഴിയാണ് ഭൂരിഭാഗം ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടന്ന വിദ്യാർത്ഥി പ്രക്ഷോഭകാലയളവിലാണ് ഈ 'കടുംവെട്ട്' ഏറ്റവും രൂക്ഷമായത്. കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായ ആശയപ്രചാരണത്തിന് വിദ്യാർത്ഥികൾ പ്രധാനമായും ഉപയോഗിച്ച ഇൻസ്റ്റഗ്രാമിനാണ് കൂടുതൽ വിലക്ക് ഉത്തരവുകൾ ലഭിച്ചത്. അഞ്ചുമാസത്തിനുള്ളിൽ ഒരു ലക്ഷം ഉള്ളടക്കം നീക്കംചെയ്യാൻ ഇൻസ്റ്റയോട് ഭരണകൂടം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിന് 80,000, യൂട്യൂബിന് 15,000 എന്നിങ്ങനെയാണ് വിലക്ക് ഉത്തരവുകൾ ലഭിച്ചത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ സുപ്രധാന പങ്കുവഹിച്ച എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇതിനിടെ പൂട്ടിച്ചവയിൽപ്പെടുന്നു.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചശേഷവും സമൂഹമാധ്യമ വിലക്ക് തുടരുകയാണ്. ജൂലൈ ഇരുപതിന്റെ പാർലമെന്റ് മാർച്ചിൽ ഡൽഹി പോലീസും കേന്ദ്രസേനകളും അഴിച്ചുവിട്ട ക്രൂരമർദനത്തിന്റെ വീഡിയോകൾ പോലും നീക്കം ചെയ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ നിന്ന് ഉള്ളടക്കം നീക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ കടുപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് ഉത്തരവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിനകം ഉള്ളടക്കം നീക്കണം. ഇത് പ്രകാരം, പരിശോധനയൊന്നുമില്ലാതെ ഉള്ളടക്കങ്ങൾ നീക്കാനുള്ള സംവിധാനങ്ങൾ മെറ്റ (Meta) സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Hashtags: #DigitalEmergency #IndiaCensorship #SocialMediaBan #FreedomOfSpeech #InternetFreedom #IndianGovernment #StudentProtests
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.