LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

അഖിലേന്ത്യാ ബാങ്ക് പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം #Thaliparamba


തളിപ്പറമ്പ്: പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്ക് തളിപ്പറമ്പിൽ ആഹ്വാനം ചെയ്തു.പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ജീവനക്കാരുടെ സംഘടനകൾ അംഗീകരിച്ചതും എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കാതെയിരിക്കുന്ന സ്ഥിതിയുമുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെയാണ് 8 ലക്ഷത്തില്‍ അധികം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് പണിമുടക്കുന്നത്. പണിമുടക്കിൻ്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ വി പ്രതീഷ്, ശ്രീജിത്ത് (ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ എഐബിഒസി), ടി സി നീരജ്, പി മധു (നാഷണൽ കോൺഫെഡറേഷൻ ബാങ്ക് ഓഫ് ബാങ്ക് എംപ്ലോയീസ് NCBE ) കെ കെ സിബി, സി വി കൃഷ്ണകുമാർ, എൻ കെ അനിൽകുമാർ (ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ AIBEA), പി രാജേഷ്, എം എം രൂപേഷ് ( ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ BEFI) തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് തളിപ്പറമ്പിൽ മുഴുവൻ ബാങ്ക് ശാഖകളും അടഞ്ഞുകിടന്നു. 

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത #Rain


 തിരുവനന്തപുരം: അതികഠിനമായ ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു (കേരള മഴ മുന്നറിയിപ്പ്). ബംഗാൾ ഉൾക്കടലിനു മുകളിൽ കിഴക്കൻ കാറ്റ് ശക്തമായതോടെ കേരളത്തിൻ്റെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

ഇന്ന് മുതൽ അന്തരീക്ഷത്തിൽ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങുമെന്നും കേരളത്തിലെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നും അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കൂടാതെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും  നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആകാശത്ത് മിന്നൽപ്പിണർ കണ്ടുതുടങ്ങിയാൽ ഒട്ടും വൈകരുത്, സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറുക. കാരണം തുറസായ ഇടങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.

മഴ ലഭിച്ചാൽ കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നും കേരളത്തിലെ മിക്ക ജില്ലകളിലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും. അതിരാവിലെ അനുഭവപ്പെട്ടിരുന്ന തണുപ്പ് ദിവസങ്ങളിൽ നിന്ന് കുറഞ്ഞ് തുടങ്ങും. അന്തരീക്ഷ താപനിലയിൽ നേരിയ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. കിഴക്കൻ കാറ്റിൻ്റെ സ്വാധീനം ആരംഭിക്കുന്നതിനാൽ പുലർച്ചെയുള്ള തണുപ്പ് നീങ്ങി തുടങ്ങുന്നു.

കൂവേരി ഭണ്ഡാര കവർച്ച; മോഷ്ടാക്കള്‍ അറസ്റ്റില്‍ #Thaliparamba


തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാരം കവർച്ച ചെയ്ത കേസിൽ മൂന്ന് കുട്ടികൾ പിടിയിൽ.

കൂവേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. 

കാട്ടാമ്പള്ളി മുത്തപ്പൻ മടപ്പുര, ശ്രീമാന്യമംഗലം മുത്തപ്പൻ മടപ്പുര, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം,കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുഞ്ഞിക്കണ്ണൻ്റെ കട, അനിഴം തട്ടുകട എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു. 

നാലിടങ്ങളിൽ നിന്നും ചില്ലറ നാണയങ്ങളും പണവും മോഷ്ടിച്ചിരുന്നു. 

തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 

കോഴിക്കോട്ട് ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തി,ആണ്‍സുഹൃത്ത്‌ കസ്റ്റഡിയിൽ #Kozhikkode


കോഴിക്കോട് : ഏലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തിൽ ആൺസുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ബന്ധം വീട്ടിൽ അറിയുമെന്ന് കരുതിയാണ് കൊലപാതകം എന്നാണ് വിവരം.

യുവതിയുമായി ഏറെക്കാലമായി ബന്ധമുണ്ടായിരുന്ന വൈശാഖ്, തങ്ങളുടെ ഈ ബന്ധം സ്വന്തം വീട്ടിൽ അറിയുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പ്രാഥമികമായി അറിയിച്ചു. സ്വന്തമായി ഒരു ചെറുകിട വ്യവസായ ശാല നടത്തുന്ന ഇയാൾ, യുവതിയെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബന്ധം വീട്ടുകാർ അറിയാൻ സാധ്യതയുണ്ടെന്നും “നമുക്ക് ഒരുമിച്ച് മരിക്കാം” എന്ന് യുവതിയെ വിശ്വസിപ്പിക്കുകയും മരിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

മരണത്തിന് തൊട്ടുമുമ്പ് വൈശാഖ് യുവതിക്ക് ഉറക്കഗുളിക നൽകി,. ഗുളിക കഴിച്ച്‌ അല്പസമയത്തിനുള്ളില്‍ യുവതി അബോധാവസ്ഥയിലാവുകയും പാതി മയക്കത്തിലാവുകയും ചെയ്തു. ഈ അവസ്ഥയിൽ യുവതിയെ നിർബന്ധിച്ച് കയറിൽ കെട്ടി തൂങ്ങാൻ ആവശ്യപ്പെടുകയും, തുടർന്ന് യുവതി നിന്നിരുന്ന സ്റ്റൂൾ ഇയാൾ ചവിട്ടി മാറ്റുകയുമായിരുന്നു.

തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും എലത്തൂർ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത;സ്കൂളിലേക്കിറങ്ങിയ കുട്ടിയുടെ ബാഗ് പാറമടയുടെ കരയിൽ നിന്നും കണ്ടെത്തി #Kochi

 


കൊച്ചി:സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി വീടിന് സമീപം പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിൻ്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിക്ക് ശാസ്താം ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.

വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പൊലീസിനെ വിവരമറിയിച്ചു. പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹേഷ് - രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ.

 More details emerge on the death of a Plus One student eranakulam


കഴക്കൂട്ടം സ്റ്റേഷനില്‍ വച്ച് പൊലീസുകാരുടെ പരസ്യമദ്യപാനം:ആറ് പൊലീസുകാർക്ക് സസ്പെൻഷൻ #Kazhakkoottam


തിരുവനന്തപുരം:പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പോലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും.

ഉദ്യോഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ ജോലി സമയത്താണ് ഇവർ മദ്യപിച്ചത്.

കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. ഇന്നലെ രാവിലെ 11 മണിക്ക് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു.

സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ പകർത്തി ഉന്നത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. 

 Police officers' public drinking: Six police officers at Kazhakoottam station suspended

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0