LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മലയാള ചലച്ചിത്ര നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു. #AE_Rajendran

കൊല്ലം : നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്.
നാടക നടനായാണ് തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സിനു ചേര്‍ന്നു.
പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ് ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു.

വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രന്‍ തന്നെ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി.1987ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ നാടകം നേടുകയുണ്ടായി.

പിന്നീട് രാജേന്ദ്രന്‍ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരന്‍. തുടര്‍ന്ന് ആറേഴു വര്‍ഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇക്കാലയളവില്‍ സന്ധ്യയ്ക്ക് ഏറ്റവും മികച്ച നാടകനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി ആര്‍ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയില്‍ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. പിന്നീട് പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു.


സി.ഐ.ടി.യു പ്രവർത്തകനായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ചു; സംഘർഷം, ഒരാൾക്ക് വെട്ടേറ്റു.#CITU_Clash

 


കണിയാപുരം:
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിഐടിയു തൊഴിലാളിയായ പിതാവ് സ്ഥാപിച്ച ബോർഡ് മകൻ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അണ്ടൂർക്കോണത്ത് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.
 

 ചെമ്പാലയിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചെമ്പാല സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായ അഷ്‌റഫ് നെടുമങ്ങാട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ജിആർ അനിലിനായി സ്ഥാപിച്ച ബോർഡ് മകൻ ആഷിഖ് നശിപ്പിച്ചതിനെക്കുറിച്ച് പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തു. 

 അദ്ദേഹത്തെ വെല്ലുവിളിച്ച് ആഷിഖ് തന്റെ സുഹൃത്തുക്കളും കുപ്രസിദ്ധ ഗുണ്ടാസംഘാംഗങ്ങളുമായ ഫൈസി, ഫഹദ് എന്നിവരെ വിളിച്ച് നാട്ടുകാരെയും പാർട്ടി പ്രവർത്തകരെയും ആക്രമിച്ചു. അണ്ടൂർക്കോണത്തെ പഞ്ചായത്ത് അംഗം ഷാജി അഹമ്മദിന് മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച സിപിഐ എം പ്രവർത്തകൻ സജികുമാറിന്റെ കാലിന് പരിക്കേറ്റു.

പരിക്കേറ്റ സജികുമാറിനെയും ഷാജി അഹമ്മദിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സംഘാംഗമായിരുന്ന ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിഖ് നിരവധി കേസുകളിൽ പ്രതിയാണ്. ആഷിഖിനും സുഹൃത്ത് ഫൈസിക്കയ്ക്കുമായി തിരച്ചിൽ ഊർജിതമാക്കിയതായി മംഗലപുരം പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 Son destroys board erected by father, CITU activist; clash in Andurkonam, one injured.

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി. #Assembly_Election

 


നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി URL-കൾ (URL-കൾ) ഇതിനകം നീക്കം ചെയ്തതായി കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിങ് അറിയിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർ (CEO) ഔദ്യോഗികമായി വിശദീകരിച്ച കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതിനായി സൈബർ വിഭാഗം സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ച് നടപടി സ്വീകരിക്കുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണം. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കിടുകയോ ചെയ്യരുത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങൾ മനഃപൂർവ്വം കെട്ടിച്ചമയ്ക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

 Strict action against those spreading false information and fake news.

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് മർച്ചന്റ്സ് അസോസിയേഷൻ


 തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ പോലീസിനും രക്ഷയില്ല.പോലീസ് വാഹനങ്ങൾ പോലും പട്ടാപ്പകൽ തടയുന്ന വിധത്തിൽ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു.

വ്യാപാരസ്ഥാപനങ്ങളിൽ സാധനസാമഗ്രികൾ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളിൽ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി കട അടച്ചു പോയി കഴിഞ്ഞാല്‍ പുറത്തുള്ള ആക്രിക്കടയില്‍ വിറ്റ് അത് പിന്നീട് വ്യാപാരികളും അസോസിയേഷനും തിരിച്ചെടുക്കാന്‍ പോയ സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന്  കെ.എസ്.റിയാസ് പറയുന്നു.നഗര മധ്യത്തില്‍ കോര്‍ട്ട് റോഡില്‍ പട്ടാപ്പകല്‍ ലഹരിയില്‍ മുങ്ങി നാട്ടുകാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും എല്ലാ ദിവസവും ശല്യം ചെയ്യുന്നയാൾക്കെതിരെ നടപടി എടുക്കുവാനോ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനോ സംവിധാനം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഈ വ്യക്തി വ്യാപാരസ്ഥാപനങ്ങളിൽ നിരന്തരം കയറിയിറങ്ങി തൊഴിലാളികൾക്കും ഉപഭോക്താക്കള്‍ക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്ന് പരാതിയുണ്ട്.

 Merchants Association

തളിപ്പറമ്പിന്റെ സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി #Thaliparamba

 


തളിപ്പറമ്പ് : കേരളത്തിൻ്റെ വികസന ചരിത്രത്തിൽ തളിപ്പറമ്പിൻ്റെ നാഴികക്കല്ലാകുന്ന മയ്യിൽ കുറ്റ്യാട്ടൂർ കാർഷിക കോറിഡോറും തളിപ്പറമ്പിനെ എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുമെന്നതുമുൾപ്പെടെ സമഗ്രമാറ്റം ലക്ഷ്യമിട്ട് എൽഡിഎഫ് മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പ്രകടനം വിഭാവനംചെയ്യുന്ന ആരോഗ്യ–ടൂറിസം– കായിക– വ്യവസായ–സംരംഭകത്വ–തൊഴിൽസേവന മേഖലയിൽ ജനക്ഷേമപദ്ധതികളാണ് വിഭാവനം ചെയ്‌തത്.

ക്ഷേമപ്രവർത്തനങ്ങളിൽ കൃത്യവും വ്യക്തവുമായ നിലപാടുള്ളത് എൽഡിഎഫിന് മാത്രമാണെന്ന് പി ജയരാജൻ പറഞ്ഞു. പതിറ്റാണ്ടിൻ്റെ വികസന തുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നതെന്നും അതിലേക്കുള്ള ചുവടുകളാണിതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി കെ വി ഗോപി അധ്യക്ഷനായി. പ്രചരണ ഗാനവും പ്രകാശിപ്പിച്ചു. നേതാക്കളായ കെ സന്തോഷ്, എൻ അനിൽകുമാർ, പി മുകുന്ദൻ, പി രവീന്ദ്രൻ, അനിൽ പുതിയ വീട്ടിൽ, പി മുജീബ് റഹ്മാൻ, വി സതീദേവി, കെ ചന്ദ്രൻ, സമീറുല്ലാഖാൻ, വേലിക്കാത്ത് രാഘവൻ, ടി എസ് ജയിംസ്, സി അബ്ദുൾ കരീം തുടങ്ങിയവർ സംബന്ധിച്ചു. കെ സി ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

പഴം, കിഴങ്ങുവർഗ സംസ്‌കരണ തൊഴിൽ പരിശീലന കേന്ദ്രം, മയ്യിൽ - കുറ്റ്യാട്ടൂർ മേഖലയിൽ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം, നഗരകേന്ദ്രങ്ങളിൽ മൾട്ടിലവൽ കാർപാർക്കിംഗ് സെൻ്റർ, വർക്കിംഗ് വുമൻസ് ഹോസ്റ്റൽ,മാങ്ങാട്ടുപറമ്പിൽ ഫയർസ്റ്റേഷനും മലപ്പട്ടത്ത് വ്യവസായ പാർക്ക്, കുടുംബശ്രീ സ്‌റ്റേ ഹോം കൂവേരി, മലപ്പട്ടം ജലഗതാഗത സൗകര്യം,അമ്മയുംകുഞ്ഞും ആശുപത്രിയിൽ ഗൈനക് ഓങ്കോളജി,കിടപ്പ് രോഗികൾക്കെല്ലാം സാന്ത്വനപരിചരണം,താലൂക്ക് ആശുപത്രിയിൽ കീമോ തെറാപ്പി സെൻ്റർസ്‌കിൽ ഡവലപ്‌മെൻ്റ് ആൻഡ് ജോബ് റിക്രൂട്ട്‌മെൻ്റ് അക്കാദമി, പ്രൊഫഷണൽ പർപ്പസ് കൽച്ചറൽ സെൻ്റർ,രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഭാഗമായി മിനി കലാമണ്ഡലം, പൊതുസ്ഥലങ്ങളിൽ സൗരോർജ്ജ പ്ലാൻ്റ്‘ഇവി റെഡി തളിപ്പറമ്പ്’,വീട്ടമ്മമാർക്ക്, വർക്ക് അറ്റ് ഹോം ക്രാഷ് കോഴ്സുകൾ, കോഫീഹൗസ് മാതൃകയിൽ കുടുംബശ്രീ കഫേ, ലവൽ ജോബ് പാർക്ക് കം ട്രെയിനിങ് അക്കാദമി, പകൽ വീടുകളിൽ ഡോക്ടർമാരും മരുന്നുകളും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ.

LDF constituency releases manifesto 

യു പ്രതിഭയ്‌ക്കെതിരെയുള്ള പരാമർശം: കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണം- കെ കെ ശൈലജ #Kannur

 


കണ്ണൂർ :യു പ്രതിഭയ്‌ക്കെതിരെ കായംകുളത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നതായി കെ കെ ശൈലജ. യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ പരാമർശം. രാഷ്ട്രീയമായ വിയോജിപ്പുകള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ അങ്ങേയറ്റം നീചമായ ഭാഷയിലാണ് യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി അനുഭവിച്ച കാര്യമാണ്.
 

അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയോ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയോ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യക്തിപരമായി അക്രമിച്ച് ആത്മവീര്യം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമങ്ങൾക്ക് മുന്നിൽ ’അവൾക്കൊപ്പം’ എന്ന നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും സ്വന്തം സഹപ്രവർത്തകരിൽ നിന്നുണ്ടാവുന്ന ഇത്തരം രീതികളോട് നേർവിപരീത സമീപനമാണ് സ്വീകരിക്കുന്നത്.കായംകുളത്ത് യുഡിഎഫ് നേതാവിൻ്റെ പ്രസംഗം സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായിക്കാണാൻ സാധിക്കാത്ത യുഡിഎഫിൻ്റെ ജീർണമായ രാഷ്ട്രീയ സംസ്‌കാരത്തിൻ്റെ തെളിവ് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

നാടിൻ്റെ വികസനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാതെ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ വോട്ട് നേടി വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കിൽ ആത്മാഭിമാന ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം അതിന് മറുപടി നൽകും. യുഡിഎഫിൻ്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തിരിച്ചറിഞ്ഞ് കേരളീയ ജനത പ്രതികരിക്കുമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

 K K Shailaja support over u prathibha UDF attack

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0