LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ചൂരല്‍മല ദുരിതബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ #Chooralmala


തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജൻ. കുടിശ്ശികയിനത്തിൽ വരുന്ന 18.75 കോടി സർക്കാർ ഏറ്റെടുക്കുക. ഉൾപ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പരാതികൾ സമിതിയെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

'അവരുടെ വായ്പ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഉൾപ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ആ സമിതിയെ അറിയിക്കാം.'

'കേരള ബാങ്ക് എഴുതിത്തള്ളിയതിന് പുറമേയുള്ള വായ്പകൾ സർക്കാർ ഏറ്റെടുക്കുക. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം സർക്കാർ തിരിച്ചുനൽകും. 555 ഗുണഭോക്താക്കളുടെ 1620 ലോണുകൾ കടം എഴുതി തള്ളും. ആറ് മേഖലകളിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടം എഴുതിത്തള്ളാൻ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിൻ്റെ തീരുമാനം.' കേന്ദ്ര നടപടി കേരളത്തോടുള്ള പകപോക്കലാണെന്നും മനുഷ്യത്വമില്ലാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാരിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

റിസർവ് ബാങ്കിൻ്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കു വായ്പകൾ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. 

പുതുതലമുറയ്ക്കൊപ്പം വളരാൻ അധ്യാപകരും ;ഫെബ്രുവരി 2, 3 തീയതികളിൽ ഓൺലൈൻ എഐ വർക്ക് ഷോപ്പ് #AI

 


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതിവേഗം വികാസം പ്രാപിക്കുന്ന സാഹചര്യത്തിൽ, പുതിയ തലമുറയുടെ പഠനരീതികൾക്കൊപ്പം അധ്യാപകരും നൂതന സാങ്കേതികവിദ്യയിൽ അറിവ് നേടേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.

കുട്ടികൾ സാങ്കേതിക വിദ്യകൾ വേഗത്തിൽ പഠിക്കുന്നവരായതിനാൽ, പരമ്പരാഗത രീതികൾക്ക് പുറമെ എഐ ടൂളുകളെക്കുറിച്ച് പ്രായോഗിക ജ്ഞാനം നേടാൻ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

ഈ അധ്യാപകർ കാലഘട്ടത്തിനനുസരിച്ച് സ്വയം പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ മനോരമ ഹൊറൈസൺ ദുബായ് യുണീക് വേൾഡ് റോബോട്ടിക്‌സുമായി ചേർന്ന് 'TeachXcelerate' എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

അധ്യാപനത്തിൽ എഐ ടൂളുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു ഈ വർക്ക് ഷോപ്പിലൂടെ ചാറ്റ്ജിപിടി, മാജിക് സ്‌കൂൾ, പെർപ്ലെക്‌സിറ്റി, കാൻവ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ശരിയായ നിർദ്ദേശങ്ങൾ നൽകാനും പരിശീലിക്കാം.

 ലെസൻ പ്ലാനിംഗ്, റിസർച്ച്, കണ്ടൻ്റ് ക്രിയേഷൻ തുടങ്ങിയവ എളുപ്പമാക്കാനും ആസന്നമായ പാഠ്യപദ്ധതികൾ തയ്യാറാക്കാനും ഇത് അധ്യാപകരെ സഹായിക്കും. ഫെബ്രുവരി 2, 3 തീയതികളിൽ നടക്കുന്ന ഈ പരിപാടിയിൽ അധ്യാപകർക്ക് പുറമെ സ്‌റ്റേറ്റ് എജ്യുക്കേറ്റേഴ്‌സ്, ട്രെയിനർമാർ, കരിക്കുളം ഡെവലപ്പർമാർ എന്നിവർ പങ്കെടുക്കും.

താൽപ്പര്യമുള്ളവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത് പ്രവേശനം ഉറപ്പാക്കാവുന്നതാണ്.

 AI training, online workshop

ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍; റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കും #Kerala


 തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റിൽ അഭിമാനകരമായ സർക്കാർ ഉയർത്തിക്കാട്ടുന്ന ഒന്ന് വയോജന ബജറ്റ് (എൽഡേർളി ബജറ്റ്) ആണ്. വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു.

2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സർക്കാർ എൽഡേർളി ബജറ്റ് (വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് പ്രമാണങ്ങൾക്കൊപ്പം സർക്കാർ അവതരിപ്പിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു രേഖ അവതരിപ്പിക്കുന്നത്. ഇതോടെ വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് ബജറ്റ് അവതരണത്തിനിടെ കെഎൻ ബാലഗോപാൽ വ്യക്തമാക്കി. അതേസമയം വയോജന ബജറ്റിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന കൂടുതൽ പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

 റിട്ടയർമെൻ്റ് ഹോമുകൾ

സംസ്ഥാനത്തെ ജനസംഖ്യയിൽ വയോജനങ്ങളുടെ അനുപാതം 20 ശതമാനം ഉണ്ട്. വീട്ടിൽ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന തരത്തിലുള്ള റിട്ടയർമെൻ്റ് ഹോമുകൾ സജ്ജമാക്കേണ്ടതുണ്ടെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

കമ്യൂണിറ്റി കിച്ചൺ, കളിസ്ഥലങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടാകണം. ഇത്തരം റിട്ടയർമെൻ്റ് ഹോമുകൾ സജ്ജീകരിക്കാൻ സ്ഥാപനങ്ങൾക്കും സ്വകാര്യവ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സർക്കാർ സബ്സിഡി നൽകും. ഇതിനായി 30 കോടി രൂപ പ്രാഥമികമായി നീക്കിവച്ചു.

വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് സന്നദ്ധ വളണ്ടിയർമാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിർന്നവർക്ക് ചികിത്സ ലഭിക്കാനുള്ള എല്ലാ ആവശ്യങ്ങളും വിളിക്കാൻ ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തും. ഫോൺകോൾ വളണ്ടിയർമാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ആദ്യമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ തൻ്റെ ആറാമത്തെ ബജറ്റിൽ അവതരിപ്പിച്ചത്. നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഭാഗമാകാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 31 ലക്ഷം പേര് ഗുണഭോക്താക്കളാകും. 3270 കോടി രൂപ ഇതിനായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

 Kerala budget 2026 government presented elderly budget

വിദ്യാർത്ഥിയുടെ വിരലിൽ കുടുങ്ങിയ മോതിരം തളിപ്പറമ്പ് അഗ്നിരക്ഷസേന മുറിച്ചുനീക്കി #Thaliparamba


 തളിപ്പറമ്പ്: കൈവിരലിൽ കുടുങ്ങി നീരുവെച്ച് വേദനകൊണ്ട് പുളഞ്ഞ വിദ്യാർത്ഥിക്ക് തളിപ്പറമ്പ് അഗ്നിരക്ഷാസേന തുണയായി. ആലക്കോട് സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് സേന മുറിച്ചുമാറ്റിയത്.

സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങിയതിനെ തുടർന്ന് വിരൽ നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. മോതിരം ജ്വല്ലറികളിലടക്കം കൊണ്ടുപോയി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വിദ്യാർത്ഥിയുടെ അച്ഛൻ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചത്.

അത്യന്തം ജാഗ്രതയോടെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് സേന മോതിരം മുറിച്ചുമാറ്റി. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 80-ഓളം കേസുകൾ തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്റ്റീൽ മോതിരങ്ങളാണ്. ഈ വർഷം മാത്രം സേന മുറിച്ചുമാറ്റുന്ന അഞ്ചാമത്തെ മോതിരമാണിത്.

Thaliparamba fire force  

സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് അവതരിപ്പിച്ച സംസ്ഥാന ബജറ്റ്;ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ് #Thiruvananthapuram


 തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. രണ്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തി.

ഓട്ടോ ഡ്രൈവർമാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച ബജറ്റിൽ ഷീ വർക്ക് സ്‌പേയ്‌സിനായി 200 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും.

കൂടാതെ, എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി. മൺപാത്ര നിർമാണ മേഖലയ്ക്കായി ഒരു കോടി രൂപയും മറൈൻ സമുദ്രോൽപ്പന്ന വികസനത്തിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതേ സമയം, ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷൻ 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനം വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

കേരളത്തിലെ ദേശീയ പാത യാഥാർത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാൽ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളത്തെ കെട്ടിപടുക്കാനെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏറെ സന്തോഷത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർട്ടിയാണ്. അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണ്. മത രാഷ്ട്ര വാദികളുടെ അവസരം കാത്തിരിക്കാൻ അദ്ദേഹം കൂട്ടിച്ചേർത്തു.

Accident insurance for school students health insurance for auto drivers kerala budget 2026

 

വയനാട് പുനരധിവാസം; 'ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തിൽ കൈമാറും, നിർമ്മാണം അവസാന ഘട്ടത്തില്‍' - കെ എൻ ബാലഗോപാൽ #Rehabilitation

 


തിരുവനന്തപുരം:വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിൻ്റെ ഭാഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായതാണ് റിപ്പോർട്ട്. ദിവസേന ടൗൺഷിപ്പ് നിർമ്മാണത്തിൻ്റെ ഭാഗമാവുന്നത് 1700 ലക്ഷം തൊഴിലാളികളാണ്.

പ്ലമ്പിങ്, തേപ്പ്, ഫ്ലോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയിൽ കൈമാറ്റം നടക്കേണ്ടതിനാല്‍ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമൻ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തനങ്ങൾ എന്നിവ പുരോഗമിക്കുകയാണ്.വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക എന്നാണ് റിപ്പോർട്ട്.

 Wayanad rehabilitation, the last budget of the second Pinarayi government, KN Balagopal

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0