LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം: ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന് സ്ഥിരീകരിച്ച് ബി എസ് എഫ്; #Terrorist_presence#BSF


 അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ബി എസ് എഫ്. ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞുകയറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് ബി എസ്എഫ് സ്ഥിരീകരിച്ചു. ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന് ബി എസ് എഫ് സ്ഥിരീകരിച്ചു. ഭീകരക്ക് മുന്നറിയിപ്പുമായി സൈന്യവുമുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കും.

അതേസമയം, ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഡോക്ടർ ഷഹീനെ ജമ്മു കശ്മീരിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യ കണ്ണിയായ മുസമ്മിലിനെയും വരും ദിവസങ്ങളിൽ തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ എത്തിക്കും. ഫരീദാബാദ് സംഘത്തിന് ഭീകര സംഘടനകളിൽ നിന്നും ലഭിച്ച സഹായങ്ങളും പരിശോധിച്ചു വരികയാണ്. കേസിലെ മുഖ്യ കണ്ണികളായ ഡോക്ടർ ഷഹീൻ, മുസമ്മിൽ എന്നിവരെ വിവിധ മേഖലകളിൽ എത്തിച്ചു തെളിവെടുപ്പ് തുടരും. ഫരീദാബാദ്, ലക്നൗ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഡോക്ടർ ഷഹീനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

“വഴങ്ങില്ല; നിരാഹാര സമരം തുടരുമെന്ന് ദീപ–രാഹുല്‍ ഈശ്വര്‍” #Deepa_Rahul_Easwar


 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ. ഏത് വീഡിയോയിലാണ് യുവതിയെ അപമാനിച്ചുള്ളതെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

തുടർനടപടി തീരുമാനിച്ചിട്ടില്ല. രാഹുലിനെ കണ്ടതിനു ശേഷം ബാക്കി കാര്യങ്ങൾ അറിയിക്കാം.അറസ്റ്റ് ആദ്യം നടക്കട്ടെ കുറ്റം പിന്നീട് തീരുമാനിക്കാം എന്ന രീതിയിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് നിരാഹാരമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഈശ്വറിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. പിന്നാലെ റിമാൻഡ് ചെയ്തു. താൻ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയും നിരന്തരം ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് യുവതിയെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ്. രാഹുല്‍ അറസ്റ്റിലായതിന് പിന്നാലെ നാലാം പ്രതിയായ സന്ദീപ് വാര്യര്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി; #Kannur_Central_Jail#Sucide


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യ ചെയ്തു. മരിച്ചയാൾ വയനാട് കേണിച്ചിറ സ്വദേശിയായ ജിൻസൺ ആണ്. കണ്ണൂർ സെൻട്രൽ ജയിലിൽ അഞ്ച് മാസമായി റിമാൻഡ് തടവിലായിരുന്നു ജിൻസൺ.

കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത നിലയില്‍ കുറ്റവാളിയെ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ശേഷം പുതപ്പ് കൊണ്ട് മൂടിയ ശേഷം കത്തി ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനോടെയുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ഏപ്രിൽ 14 ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജിൻസൺ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി. തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. അദ്ദേഹത്തിന് കൗൺസിലിംഗ് നൽകിയിരുന്നതായും അധികൃതർ പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യുഎഇയിൽ നടന്ന കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• കിഫ്ബി മസാല ബോണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  നൽകിയ ഷോകോസ് നോട്ടീസുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കിഫ്ബി CEO ഡോ. കെ. എം. എബ്രഹാം.

• അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.

• ശബരിമലയിൽ റെക്കോർഡ് വരുമാനം. ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 33.33 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പന വരുമാനം 47 കോടി രൂപയായി.

• സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ് വി എൻ‌ ഐ ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വിദ്യാർഥികൾ പറയുന്നു.

• മുൻനിര സുരക്ഷാ സേവനങ്ങളിലേക്ക് 20 ട്രാൻസ്ജെൻഡർ ജീവനക്കാരെ ഉൾപ്പെടുത്തി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. സാമൂഹിക ശാക്തീകരണത്തിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വലിയ ചുവടുവെയ്പ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

• വിവിധ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സമഗ്രമായ സേവനങ്ങൾ ഉറപ്പാക്കുന്ന ‘മിത്ര 181’ ഹെൽപ്പ് ലൈൻ സംവിധാനം വിപുലീകരിച്ചതായി വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു. കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിലാണ് സേവനം മെച്ചപ്പെടുത്തിയത്. 181 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സ്ത്രീകൾക്ക് എല്ലാ മേഖലകളിലെയും വിവരങ്ങൾ അറിയാനും അത്യാവശ്യ ഘട്ടങ്ങളിൽ സേവനങ്ങൾ നേടാനുമുള്ള സംവിധാനമാണ് മിത്ര.

• ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തോനേഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്ന് പേർ മലേഷ്യയിലും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത് ഇന്തോനേഷ്യയിലാണ്.

തദ്ദേശപ്പോരിനിറങ്ങി മൂന്ന് യുവ സൃഹൃത്തുക്കള്‍, ശ്രദ്ധേയമായി പാലയാട് ക്യംപസ്; #election

 


കണ്ണൂർ:
നിരവധി രാഷ്ട്രീയ നേതാക്കളെ സൃഷ്ടിച്ച കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസ് ഇത്തവണ ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരേ ക്ലാസിൽ പഠിക്കുകയും ഒരേ മുറിയിൽ ഉറങ്ങുകയും ചെയ്യുന്ന മൂന്ന് വിദ്യാർത്ഥികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. മൂന്ന് വ്യത്യസ്ത ജില്ലകളിൽ നിന്നാണ് ഇവർ മത്സരിക്കുന്നത് എന്നത് ഈ സൗഹൃദ കൂട്ടായ്മയെ കൂടുതൽ വാർത്താ പ്രാധാന്യമുള്ളതാക്കുന്നു.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ എംഎൽഎം (മാസ്റ്റർ ഓഫ് ലെജിസ്ലേറ്റീവ് മെത്തഡോളജി) വിദ്യാർത്ഥികളായ അനുപ്രിയ കൃഷ്ണ, ആഷ്രിൻ കലക്കാട്ട്, അശ്വതി ദാസ് എന്നിവർ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് പ്രവേശിക്കുന്നു. നിയമ ബിരുദധാരികളും അഭിഭാഷകരുമായ ഇവർ ഉന്നത പഠനകാലത്ത് തിരഞ്ഞെടുപ്പ് തേടുന്നു.

കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ 11-ാം വാർഡിലെ ആലക്കോട് ടൗണിൽ നിന്നാണ് അനുപ്രിയ കൃഷ്ണ മത്സരിക്കുന്നത്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പ്രവർത്തകയായ അനുപ്രിയ വിരമിച്ച എസ്‌ഐ എം ജി രാധാകൃഷ്ണന്റെ മകളാണ്. അമ്മ പ്രിയ കലാ സാംസ്കാരിക മേഖലയിലെ ഒരു പ്രമുഖ വ്യക്തി കൂടിയാണ്.

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ 11-ാം വാർഡിൽ നിന്നാണ് ആഷ്രിൻ കലക്കാട്ട് മത്സരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിൻ്റെയും ഫൗഷാത്ത് ബീവിയുടെയും മകളാണ്. എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും തൃശൂർ ഗവൺമെൻ്റ് ലോ കോളജ് ചെയർപേഴ്‌സണുമായിരുന്നു ആഷ്രിൻ.

പാലക്കാട് ജില്ലയിലെ കൊല്ലംകോട് പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് അശ്വതി ദാസ് മത്സരിക്കുന്നത്. സിപിഎം കൊല്ലംകോട് ഏരിയാ കമ്മിറ്റി അംഗം പരേതനായ ദേവിദാസിൻ്റെയും പ്രിയ കലയുടെയും മകളാണ്. തിരുവനന്തപുരം കേരള ലോ കോളേജ് അക്കാദമിയിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റായിരുന്ന അശ്വതി ഇപ്പോൾ പേരൂർക്കട ഏരിയ വൈസ് പ്രസിഡൻ്റാണ്.

 

Three Friends in Palayad campus join local body ELECTION

പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്; #cooking_gas


ന്യൂഡൽഹി:
പാചകവാതകത്തിന്റെ വില വീണ്ടും കുറച്ചു. വാണിജ്യ ഉപയോഗത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ കുറച്ചു. പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാം മാസമാണ്.

നവംബർ 1 ന് വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വരും. കൊച്ചിയിൽ ഇത് 1,587 രൂപയും തിരുവനന്തപുരത്ത് 1,608 രൂപയുമാണ്. പുതുക്കിയ വില കോഴിക്കോട് 1,619.5 രൂപയുമാണ്.

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കാനുള്ള തീരുമാനം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ത്രിഫ്റ്റ് ഷോപ്പുകൾ മുതലായവയ്ക്ക് ഗുണം ചെയ്യും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഗാർഹിക സിലിണ്ടറുകളുടെ അവസാന വില പരിഷ്കരണം 2024 മാർച്ച് 8 നായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0