LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 ഡിസംബർ 2025 | #NewsHeadlines

• നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും.

• വിമാന പ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ റീഫണ്ട് നൽകിയത് 610 കോടി. രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളിലായി 3,000 ബാഗേജുകൾ യാത്രക്കാർക്ക് എത്തിച്ചുനൽകി.

• രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ്‌ ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ്‌ ആരവങ്ങളിലേക്ക്‌ മടങ്ങിയെത്തുകയാണ്‌ ബെത്‌ലഹേം.

• കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

• ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആന്റ് ക്ലീൻ എയർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ അന്തരീക്ഷ നില.

• കേരളത്തിലെ നേട്ടങ്ങള്‍ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

• സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 21 ലക്ഷം കടന്നു. 21,45,011 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. #Thiruvananthapuram#Car_Bike_Accident

 

 
പൂവാർ (തിരുവനന്തപുരം): ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ച് ഫ്ലൈഓവറിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണതിനെ തുടർന്ന് ബൈക്ക് യാത്രികരായ രണ്ട് സഹോദരങ്ങൾ മരിച്ചു. കന്യാകുമാരിയിലെ മാർത്താണ്ഡം ഫ്ലൈഓവറിലാണ് അപകടം നടന്നത്. നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക്ക് വീട്ടില്‍ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്.

കന്യാകുമാരിയിലെ മാർത്താണ്ഡം ഫ്ലൈഓവറിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. മാർത്താണ്ഡത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. മാർത്താണ്ഡത്തിലെ ഒരു സ്വകാര്യ ആശുപത്രി  ജീവനക്കാരിയാണ് രമ്യ. ഇരുവരും എല്ലാ ദിവസവും അവരുടെ ജോലിസ്ഥലമായ മാർത്താണ്ഡത്തിലേക്ക് പോകുന്നു.

സഹോദരൻ സാധാരണയായി സഹോദരിയെ താൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി വിട്ട ശേഷമാണ് കമ്പനിയിലേക്ക് പോകുന്നത്. പതിവുപോലെ, ഇന്നലെ രാവിലെ ഇരുവരും ജോലിക്ക് പോകുമ്പോൾ മാർത്താണ്ഡത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു. അപകടത്തിൽ രഞ്ജിത്ത് കുമാർ തൽക്ഷണം മരിച്ചു.
സഹോദരി രമ്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതരമായ പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാഗർകോവിലിലെ ആശാരിപള്ളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

ടാങ്കർ ലോറി നന്നാക്കുന്നതിനിടെ അപകടം, തനിയെ നീങ്ങിയ മറ്റൊരു ടാങ്കർ ലോറി കയറി യുവ മെക്കാനിക്ക് മരിച്ചു.#Tripunithura#Accident



തൃപ്പൂണിത്തുറ:
തകരാറിലായ ലോറി നന്നാക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30ഓടെ ഇരുമ്പനം എച്ച്.പി ടെർമിനലിനുള്ളിൽ വെച്ചായിരുന്നു അപകടം. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു.

അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, എച്ച്പി ടെർമിനലിൽ എത്തനോൾ ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തി. പിന്നീട്, ഡ്രൈവർ അതിൽ നിന്ന് ഇറങ്ങി തന്റെ രേഖകൾ കാണിക്കാൻ സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത്, ലോറി സ്വയം മുന്നോട്ട് ഉരുണ്ടു. സർവീസ് സെന്റർ വാഹനത്തിൽ ഇടിച്ച ശേഷം, അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന ലോറിയിൽ ഇടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങി.

തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ഉടൻ തന്നെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ എത്തനോൾ ലോറി മതിയായ സുരക്ഷയില്ലാതെ പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Lorry Mechanic Dies in Accident near Irumpanam HP Terminal

മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ #Thodupuzha#Witchcraft_Treatment


തൊടുപുഴ:
 മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി.

തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

ഹമീദിന്റെ പേരിൽ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രതി പ്രേരിപ്പിച്ചു. പിന്നീട് പ്രതി, ആ പണം പലപ്പോഴായി കൈക്കലാക്കിയെന്നാണ് പരാതി.

മന്ത്രവാദ ചികിത്സ നടത്തിയിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ വന്നിരുന്നു. കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.

Youth arrested for defrauding lakhs in the name of witchcraft treatment.


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇലക്ഷൻ കമ്മീഷൻ. #Election2025

തിരുവനന്തപുരം : 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 75,643 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ആദ്യ ഘട്ടത്തിലേക്ക് 36,630 പേർ സ്ഥാനാർത്ഥികളാണ്. രണ്ടാം ഘട്ടത്തിൽ 39,013 പേർ മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 1.32 കോടി ആളുകൾ വോട്ടർമാരാണ്. പോളിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും സ്കൂൾ കെട്ടിടങ്ങളാണ്. കണ്ണൂരിലെ 14-ാം വാർഡിലെയും കാസർകോട് രണ്ടാം വാർഡിലെയും സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വോട്ടെടുപ്പ് ഉണ്ടാകില്ല. മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വോട്ടെടുപ്പ്.

എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പോളിംഗ് സാമഗ്രികളുടെയും ഇവിഎമ്മുകളുടെയും വിതരണം നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. രാവിലെ 9 മണിക്കുള്ളിൽ എത്തിച്ചേരാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി സുള്ളിയയിൽനിന്ന് പിടിയിൽ; കർണാടക #Thrissur#POCSO

 


തൃശൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ തൃശൂർ സിറ്റി പൊലീസ് കർണാടകയിലെ സുള്ളിയയിൽനിന്ന് പിടികൂടി. ആലപ്പുഴ നീലംപേരൂർ സ്വദേശി മനപ്പെട്ടി വീട്ടിൽ ഷിജു കൃഷ്ണയാണ് (47) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 29 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

2023 ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അതിജീവിതയെ തൃശൂരിലെ ലോഡ്ജിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി, ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്കെതിരെ കൺവിക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള ഷിജു കൃഷ്ണ കേരളത്തിലെ വിവിധ ജില്ലകളിലായി ഒളിച്ചുതാമസിച്ചു വരികയായിരുന്നു.

തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കത്തിനൊടുവിലാണ് കർണാടകയിലെ സുള്ളിയ ഗ്രാമത്തിൽനിന്ന് ഇയാളെ പിടികൂടിയത്.

 Thrissur POCSO case: Accused absconding after getting bail, arrested

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0