LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം #kozhikode


 കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മൾട്ടി  ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു. 

Traffic restrictions, Thamarassery Pass, Kuttiadi Pass, restrictions from January 5th

വീടുവിട്ടറങ്ങിയ പതിനാറുകാരിയെ മയക്കുമരുന്ന്‌ നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ #Kozhikode

 


മാതാപിതാക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് ഒളിച്ചോടിയ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വാരുവിൽക്കാലയിൽ പി.കെ. ഷബീറലി എന്നിവരെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് നിന്ന് പെൺകുട്ടി 21 ന് പുലർച്ചെ കോഴിക്കോട് ബീച്ചിൽ എത്തിയിരുന്നു. ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ രണ്ട് യുവാക്കൾ സമീപിച്ചു. സംസാരിച്ച ശേഷം അവൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് മനസ്സിലാക്കിയ അവർ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവരെ കൂടെ കൊണ്ടുപോയി. പന്തീരാങ്കാവിലെ ഒരു ഫ്ലാറ്റിൽ കൊണ്ടുപോയി പ്രതിയെ ഏൽപ്പിച്ച് രക്ഷപ്പെട്ടു.

പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ഫ്ലാറ്റിൽ വച്ച് ബലാത്സംഗം ചെയ്തു. പിന്നീട്, തന്നെ കോഴിക്കോട് ബീച്ചിൽ കൊണ്ടുപോയി ഇറക്കിവിട്ട് 4000 രൂപ നൽകിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പ്രതികൾക്ക് കൈമാറിയവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ സാലിഹ്, സ്വർണം തട്ടിയെടുക്കലിനിടെ പുഴയിൽ ചാടി യുവാവ്‌ കൊല്ലപ്പെട്ട കേസിൽ പ്രതിയാണ്‌ പിടിയിലായ സാലിഹ്‌. സ്വർണ്ണക്കടത്തടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. #Taliparamba


 തളിപ്പറമ്പ് : ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചുടല, ചിതപ്പിലെ പൊയിൽ എന്ന സ്ഥലത്ത് വെച്ച് അതി മാരക മയക്കുമരുന്നായ MDMA യുമായി അഫ്രീദി (26), ജുനൈദ് . കെ (22), ആസിഫ് അഷ്റഫ് (26) എന്നിവരാണ് പിടിയിലായത്.

അഫ്രിദിക്ക് എക്സൈസ് സർക്കിൾ ഓഫീസ് കണ്ണൂരിലും, എക്സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂർ പോലീസിലും മറ്റുമായി നിലവിൽ മയക്കുമരുന്ന് കേസുകൾ ഉണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അസീസ് എ, അഷറഫ് എംവി, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്. കെ, ഉല്ലാസ് ജോസ് , സിവിൽ എക്സൈസ് ഓഫീസ൪ വിജിത്ത്.ടി.വി,വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എ൦. പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Three youths arrested with deadly drugs at Poil in Chutala Chitappu.

പതിനായിരം രൂപയും പത്ത് പവന്‍ സ്വർണാഭരണങ്ങളും കവര്‍ന്നു, മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം #Kannur


 കണ്ണൂർ:
മട്ടന്നൂരിലെ വീട് കുത്തിത്തുറന്ന് മോഷണം. 10 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്നു. പൗര്ണമിയിൽ ടി നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഈ മാസം 22ന് വീട്ടുകാരെല്ലാം വീടുപൂട്ടി ബെംഗളൂരുവിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 House burglary in Mattannur Kannur

വടകരയിൽ ജീപ്പിടിച്ച് 60കാരിക്ക് ദാരുണാന്ത്യം. #Vadakara_Accident


 വടകര എടച്ചേരി തലായിയിൽ ജീപ്പ് ഇടിച്ച് 60കാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവർ ഹോട്ടൽ തൊഴിലാളിയാണ്.

കണ്ണൂരില്‍ യുപി സ്വദേശിയുടെ മരണം; കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്. #Kannur

 


കണ്ണൂർ: കണ്ണൂരിലെ ചേപ്പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുപി സ്വദേശി നയിം സൽമാനിയെ ആക്രമിച്ചവർക്കെതിരെ പോലീസ് നടപടി വൈകുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തിലെ അംഗങ്ങളെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. കടയുടമ ജോണി സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുടിവെട്ടുന്നതിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച പയാട്ടിയാൽ സ്വദേശിയായ ജിസ് വർഗീസും നയിമും തമ്മിൽ തർക്കമുണ്ടായിരുന്നു. ക്രിസ്മസ് രാവിൽ കടയിലെത്തിയ ജിസ് വർഗീസും സുഹൃത്തുക്കളും നയിമിനെയും മകനെയും ആക്രമിച്ചു.

തടയാൻ വന്ന കടയുടമ ജോണിയെയും സംഘം മർദ്ദിച്ചു. അന്ന് രാത്രി, കോട്ടൂർ വയലിലെ നയിമിന്റെ വസതിയിലും സംഘം എത്തി നയിമിന്റെ ബൈക്ക് നശിപ്പിച്ചു. പോലീസിൽ പരാതി നൽകാൻ പോകുന്നതിനിടെ, ശ്രീകണ്ഠപുരം മരമില്ലിന് സമീപമുള്ള റോഡിൽ നയിം കുഴഞ്ഞുവീണ് മരിച്ചു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം നയിമിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി, അക്രമത്തെക്കുറിച്ച് കടയുടമ പോലീസിൽ പരാതി നൽകി. ജിസ് വർഗീസ്, ജിബിൻ ചാക്കോ, അജയ് ദേവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നാല് പേർ പരാതിയിൽ ഉൾപ്പെടുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്, പക്ഷേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Death of UP native in Kannur; Police fail to take action against those who attacked them.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0