LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

വടകര സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി #Vadakara


 വടകര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവൻറിവ് ഓഫീസർ എൻ.എം ഉനൈസ്, പ്രിവൻ്ററിവ് ഓഫീസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫീസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബിൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Cannabis found abandoned at Vadakara railway station

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി മക്കൾ. #Chennai


 ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ, ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി പിതാവിനെ മക്കൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു. സംഭവത്തിൽ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹൻ രാജ് (26), ഹരിഹരൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അപകടമരണമാണെന്ന് ആദ്യം കരുതിയത് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. സർക്കാർ സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ 56 കാരനായ ഇ.പി. ഗണേശൻ ഒക്ടോബറിൽ പൊത്താതുര്‍പേട്ട  ഗ്രാമത്തിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ചതായി കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു.

അപകടമരണമായി കണക്കാക്കിയാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നിരുന്നാലും, ഇൻഷുറൻസ് കമ്പനി ചില സംശയാസ്പദമായ കാര്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന്, എസ്‌ഐടി അന്വേഷണം നടത്തി, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

ഗണേശന്റെ പേരിൽ 3 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു. ഈ പോളിസികളെല്ലാം കുടുംബത്തിന്റെ വരുമാനത്തേക്കാൾ ഉയർന്ന പ്രീമിയം തുക അടച്ചിരുന്നു.

 ഇത്കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിനെ അറിയിച്ചു. അച്ഛനെ കൊല്ലാൻ മക്കള്‍ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

വിഷമുള്ള പാമ്പുകളെ വാങ്ങാൻ സഹായിച്ച കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ്, അവർ അച്ഛന്റെ കാലിൽ ഒരു മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ അത് മാരകമല്ലാത്തതിനാൽ പദ്ധതി പരാജയപ്പെട്ടു.

പിന്നീട്, അവർ ഉഗ്ര വിഷമുള്ള ക്രെയ്റ്റ് പാമ്പിനെ (മഞ്ഞ ഞരമ്പുള്ള പാമ്പ്) കൊണ്ട് കടിപ്പിച്ചു. സംശയം തോന്നാതിരിക്കാൻ, അവർ വീടിനുള്ളിൽ പാമ്പിനെ കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Uthra model murder, insurance money, father killed by snake bite

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടിയ അപൂര്‍വ്വ പ്രതിഭ. #Kochi#Sreenivasan

 


കൊച്ചി:
അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് കേരളം. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

'പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.

അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതില്‍ നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നല്‍കിയത്.

ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്ക്ക് ബിഗ് സല്യൂട്ട് നല്‍കി. എറണാകുളത്ത് മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി. മലയാള സിനിമയില്‍ ഞാന്‍ കണ്ട അതുല്യ പ്രതിഭയ്ക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്നേഹിക്ക്, പ്രിയ സുഹൃത്തിന് വിട'- വിഡി സതീശന്‍ പറഞ്ഞു.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടിയ അപൂര്‍വ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു 'സന്ദേശത്തിലെ മൂര്‍ച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങള്‍ മുതല്‍ വരവേല്‍പ്പിലെ സാധാരണക്കാരന്റെ ജീവിതസമരങ്ങള്‍ വരെ, അദ്ദേഹത്തിന്റെ സിനിമകള്‍ കേരളീയ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു; പലപ്പോഴും രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും ഇരട്ടത്താപ്പുകളെയും അവ തുറന്നുകാട്ടി.

സാധാരണക്കാരന്റെ ഹൃദയമിടിപ്പ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു ചലച്ചിത്രകാരന്‍ മലയാളത്തിലുണ്ടാവില്ല. നമ്മെ രസിപ്പിക്കുക മാത്രമല്ല, സ്വന്തം വീഴ്ചകളെ നോക്കി ചിരിക്കാന്‍ നമ്മെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. നന്ദി ശ്രീനിയേട്ടാ... നിങ്ങള്‍ പകര്‍ന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും. 

ഹോട്ടലുകൾക്കും ബേക്കറികൾക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 35,000 രൂപ പിഴ ചുമത്തി. #Mayyil

 


മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ എട്ടേയാറിൽ പ്രവർത്തിച്ചു വരുന്ന ഡോൾഫിൻ റെസ്റ്റോറന്റ്, മയ്യിൽ പ്രവർത്തിച്ചു വരുന്ന അൽ അറഫ ബേക്കറി, ചട്ടുകപ്പാറയിൽ പ്രവർത്തിച്ചു വരുന്ന ഇൻസ്പെയർ ഫുഡ്‌സ് എന്നീ സ്ഥാപനങ്ങൾക്ക് 35000 രൂപ പിഴ ചുമത്തി.

സ്‌ക്വാഡ് ഡോൾഫിൻ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ വാഷ് ബേസിനിൽ നിന്നുള്ള മലിന ജലം തുറസായി പുറകിലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലേക്ക് ഒഴുക്കി വിടുന്നതായും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായും കണ്ടെത്തി.

സ്ഥാപനത്തിൽ നിന്നും 12 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്‌ക്വാഡ് പിടിച്ചെടുത്തു. റെസ്റ്റോറന്റിന് 20000 രൂപ പിഴ ചുമത്തി. അൽ അറഫ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും 22 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും 10000 രൂപ പിഴ ചുമത്തുകയും ചെയ്തു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ഇൻസ്പെയർ ഫുഡ്സ് എന്ന ബേക്കറി നിർമ്മാണ യൂണിറ്റിന് 5000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആര്യ രശ്മി എ. പി തുടങ്ങിയവർ പങ്കെടുത്തു

The district enforcement squad imposed a fine of Rs 35,000 on hotels and bakeries.

വയനാട്ടിൽ കടുവ ആക്രമണം;ഒരാൾ കൊല്ലപ്പെട്ടു. #Wayanad


വയനാട്: 
വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.

ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് ഇയാളെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം.

കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു.

One person killed in tiger attack in Wayanad


സംരക്ഷിക്കേണ്ടവർ തന്നെ വഞ്ചിച്ചു...! ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പലിനും അധ്യാപകനും അഞ്ചുവർഷം കഠിനതടവ്

 


മുംബൈ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പലിനും അധ്യാപകനും അഞ്ച് വർഷം കഠിനതടവ്. മുംബൈ പ്രാക്സോ കോടതിയുടേതാണ് വിധി. ബധിരർക്കും അഫാസിക് വിഭാഗക്കാർക്കുമുള്ള സ്പെഷ്യൽ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ലോർഡു പാപ്പി ഗേഡ് റെഡ്ഡി (62), സ്കൂളിലെ അധ്യാപകൻ ദത്ത്കുമാർ ഭാസ്കർ പാട്ടീൽ (61) എന്നിവരെയാണ്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ (പോക്സോ) സെക്ഷൻ 10, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എന്നിവ പ്രകാരം കോടതി ശിക്ഷിച്ചത്.

'സ്കൂൾ ഒരു പുണ്യ സ്ഥാപനമാണ്. കുട്ടികൾ അധ്യാപകരെ വിശ്വസിക്കുകയും അവരെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുന്നു. ഈ വിശ്വാസം വഞ്ചിക്കപ്പെടുകയും ദൈവതുല്യനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്താൽ, ഇരകൾ ജീവിതകാലം മുഴുവൻ ഒരു ആഘാതം ഏറ്റുവാങ്ങേണ്ടിവരുമെന്നതിൽ സംശയമില്ല', കോടതി പറഞ്ഞു.

പ്രതികൾ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തു കുട്ടികളുടെ ശാരീരിക വൈകല്യം അനാവശ്യമായി മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി. 2013 മുതൽ 2014 നുമാണ് കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും അതേസമയം അധ്യാപകൻ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നമാണ് കേസ്. 

അഞ്ചുവർഷത്തെ തടവിന് പുറമെ, ഓരോ കുറ്റവാളിക്കും 25,000 രൂപ പിഴയും കോടതി വിധിച്ചു. അതേസമയം, പിഴ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇര നഷ്ടപരിഹാര പദ്ധതി  പ്രകാരം അധിക നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. 

Former principal and teacher sentenced to five years in prison for torturing disabled students

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0