• ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ
പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിൽ 8പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.
• ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം സുരക്ഷ
ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന്
നിർദേശം നൽകി.
• കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി
പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയ്യതികളില്‍ കേരളത്തില്‍ തെരെഞ്ഞെടുപ്പ്
നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ
പറഞ്ഞു.
• സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി മലപ്പുറം
ജില്ല. ആതിഥേയരായ പാലക്കാട് രണ്ടാംസ്ഥാനവും കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി.
1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.
• കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന് ഉണ്ടായത് വന്‍ നാശ നഷ്ടം.
സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങള്‍ ഒഴുകിപ്പോകുകയും
ചെയ്തു. കുടിവെള്ള വിതരണം പെട്ടെന്ന് പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍
സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
• മലിനജല ശുദ്ധീകരണ പ്ലാന്റ് കരാര്‍ വിവാദത്തില്‍ കണ്ണൂര്‍ കോര്പ്പറേഷന്
കനത്ത തിരിച്ചടി. ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി
അമൃത് പദ്ധതി ഉന്നതാധികാര സ്റ്റിയറിങ്ങ് കമ്മറ്റി ടെണ്ടര്‍ റദ്ദാക്കി.
• ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി- സിഒപി
30 ബ്രസീലിലെ ബെലെമിൽ തുടങ്ങി. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഉദ്ഘാടനം
ചെയ്തു. പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ
കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് യുഎൻ
കാലവസ്ഥാ വ്യതിയാന എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റെൽ പറഞ്ഞു.
• കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച്
സര്‍ക്കാര്‍ ഉത്തരവിറക്കി. സിപിഐ നേതായും മുൻ മന്ത്രിയുമായ അഡ്വ. കെ
രാജുവാണ് ബോർഡിലെ മറ്റൊരു അംഗം. രണ്ടു പേരെയും മെമ്പർമാരായും കെ ജയകുമാറിനെ
പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തതിനെ അംഗീകരിച്ചു കൊണ്ടുമുള്ള ഗസറ്റ്
വിജ്ഞാപനവും പുറത്തിറങ്ങി. നവംബർ 14 മുതൽ രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.