LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ ആക്രമണം; കാർ തകര്‍ത്ത് 25,000 രൂപ നഷ്ടമുണ്ടായതായി പരാതി. #Pariyaram


 പരിയാരം
: അമ്മാവൻ ഇലക്ഷന്റെ മുഖ്യ ഏജന്റായതിനാൽ അനന്തരവനെ ആക്രമിച്ച് കാർ നശിപ്പിച്ചതായി പരാതി. തിരുവട്ടൂർ പരത്തിയോട്ട് വളപ്പിൽ ശനിയാഴ്ച വൈകുന്നേരം പരിയാരം അങ്കണവാടി റോഡിൽ ലീഗ് പ്രവർത്തകൻ സാബിത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പി.വി. നിഹാലിനെ (48) മർദിച്ചു.

 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്ത് മൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റായി നിഹാലിന്റെ അമ്മാവൻ മാറിയതായും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ലീഗ് പ്രവർത്തകർ പടക്കം പൊട്ടിച്ചെറിഞ്ഞതായും കാറിന് കേടുപാടുകൾ സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ എതിർപ്പിന്റെ പേരിലാണ് അക്രമം നടത്തിയത്. കാറിന് കേടുപാടുകൾ സംഭവിച്ചതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയുണ്ട്. ഫഹാമി, നാസർ, റഷീദ് മാസ്റ്റർ, ജൗഹർ, ഖലീൽ, ഷഹബാസ്, അസൈനാർ. അയൂബ്, സമീർ, ഹരോൺ, കരിം മാസ്റ്റർ എന്നിവരും കേസിൽ പ്രതികളാണ്.

Case filed against 12-member gang




അയൽവാസിയുടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. #Alappuzha


 ചേർത്തലയിലെ
അയൽപക്കത്തെ വീട്ടിൽ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരന്റെ ദേഹത്ത് ഗേറ്റ് ഇടിഞ്ഞുവീണ് മരിച്ചു. തെക്കൻ ചേർത്തലയിലെ പൊന്നാട്ട് സ്വദേശികളായ സുഭാഷിന്റെയും സുബിയുടെയും മകനായ ആര്യനാണ് മരിച്ചത്.

മറ്റ് കുട്ടികളോടൊപ്പം തള്ളിമാറ്റുന്നതിനിടയില്‍ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ആര്യനെ സമീപത്തുള്ളവർ പുറത്തെടുത്തു.

അർത്തുങ്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജു സഹോദരനാണ്.

 A five-year-old boy died after a gate collapsed while he was playing at his neighbor's house.

പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് പോകുന്നതിനിടെ എട്ടാംക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു #Palakad#Train_Accident

 


പാലക്കാട്: പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് മരിച്ചത്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അശ്വിന്‍ കൃഷ്ണ.

രാജു - വിനീത ദമ്പതികളുടെ എകമകനാണ് . സ്‌കൂളില്‍ പോകാനുള്ള സൗകര്യാര്‍ഥം വല്ലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിദ്യാര്‍ഥി സ്‌കൂളില്‍ പോയിരുന്നത്.

സാധാരണയായി 7.20ന്റെ ട്രെയിനിനാണ് കുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് പരീക്ഷയായതിനാല്‍ അതിനുശേഷുമുളള ട്രെയിനില്‍ പോകാനായി സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെ ട്രെയിന്‍ ഇടിക്കുയായിരുന്നു. സംഭവസ്ഥലത്തുവച്ച മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Eighth grade student dies after being hit by train


കോഴിക്കോട് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. #Human_Skeleton


 കോഴിക്കോട്: കുന്ദമംഗലത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഒരു അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയിൽ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാട്ടുവെട്ടുകാരനാണ് അസ്ഥികൂടം ആദ്യം കണ്ടെത്തിയത്. കാട് വെട്ടുമ്പോള്‍  അസ്ഥികൂടം കാണുകയായിരുന്നു. സമീപത്ത് നിന്ന് ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടമെന്ന് പോലീസ് സംശയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

 Kozhikode Human skeleton found in vacant lot a bag also found nearby.

വിനോദയാത്രയ്ക്കിടെയുണ്ടായ തര്‍ക്കം പകയായ് മാറി.പയ്യന്നൂരിൽ പ്ലസ് ടു വിദ്യാർഥികൾക്ക് ക്രൂരമർദ്ദനം; അധ്യാപകനും സുഹൃത്തുക്കൾക്കുമെതിരെ കേസ് #payyannur




കണ്ണൂർ: പയ്യന്നൂരിൽ പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തു. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അധ്യാപകനായ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിന്റെ പേരിൽ ലിജോ ജോൺ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ലിജോ ജോണും സുഹൃത്തുക്കളും വളഞ്ഞിട്ട് മർദിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

നാലുപേർ ഇരുട്ടിലേക്ക് കൊണ്ടുപോയി മർദിച്ചു. വടികൊണ്ട് അടിക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മർദ്ദനത്തിന്റെ പാടുകൾ കണ്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

 Plus Two students beaten up in Payyannur case filed against teacher

ബസ് കാത്തുനിന്ന പെൺകുട്ടിയോട് അശ്ലീല പരാമർശം; യുവാവിന്റെ തല ചങ്ങല കൊണ്ടടിച്ച് ആൺ സുഹൃത്ത്. #pathanamthitta

 

തിരുവല്ല: പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് മര്‍ദിച്ചു. പരിക്കേറ്റത് ചങ്ങനാശ്ശേരി സ്വദേശിയായ 27 വയസ്സുള്ള വിഷ്ണുവിനാണ്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് വിഷ്ണു അസഭ്യ പരാമർശം നടത്തി. ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.


രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. വിഷ്ണു പെൺകുട്ടിയുടെ അടുത്തെത്തി അശ്ലീല പരാമർശം നടത്തി. ഭയന്ന പെൺകുട്ടി ഉടൻ തന്നെ ആണ്‍ സുഹൃത്തിനെ വിളിച്ച് സംഭവം അറിയിച്ചു. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവുമായി തർക്കത്തിലേർപ്പെട്ടു.

ഇതിനിടെ, പെൺകുട്ടിയുടെ സുഹൃത്തിനെ കൈയിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് ആക്രമിക്കാൻ വിഷ്ണു ശ്രമിച്ചു. പെൺകുട്ടിയുടെ സുഹൃത്ത് ചങ്ങല പിടിച്ചുമാറ്റി വിഷ്ണുവിന്റെ തലയിൽ അടിച്ചു. പോലീസും നാട്ടുകാരും എത്തി സംഭവം ശാന്തമാക്കി.

വിഷ്ണു പെൺകുട്ടിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി, നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. രണ്ട് പേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

 A young man friend smashed his head in a fit of rage after making obscene remarks to a girl waiting for a bus

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0