LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ പേരാമ്പ്രക്കാരന്‍ പൊലീസ് പിടിയിൽ. #Perambra


 കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് വഴി 76,35,000 രൂപ തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പേരാമ്പ്ര കായണ്ണ മുതിരക്കാലയിൽ ബാസിം നുജൂമാണ് (32) അറസ്റ്റിലായത്. പ്രതിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.ഒകളിലും, ഷെയർ മാർക്കറ്റിലും പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വാട്സ്ആപ്പ് വഴിയും മറ്റും വിശ്വസിപ്പിച്ച് ഓൺലൈൻ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ്റെ ബാങ്കുകളിലൂടെ 20 ഇടപാടുകൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാൻസ്‌ഫർ ചെയ്‌താണ് പണം തട്ടിയെടുത്തത്.

പ്രതിയുൾപ്പെട്ട തട്ടിപ്പ് സംഘം ചതിയിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തൻ്റെ പേരിലുള്ള ഫെഡറൽ ബാങ്ക് മൊട്ടൻതറ ബാങ്കിലുള്ള ബാങ്കിൽ ക്രെഡിറ്റ് ചെയ്തു ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതി ചെന്നൈയിൽ രജിസ്റ്റർ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ഉൾപ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

Online fraud, Kozhikode Perambra native arrested

ഭീഷണിപ്പെടുത്തി യുഡിഎഫ് പ്രവർത്തകർ വീടിനകത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞു;പൊലീസിൽ പരാതി നൽകി കോഴിക്കോട് സോഷ്യൽമീഡിയ ഇൻഫ്ലുൻസര്‍ #Kozhikode


 കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി.

ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വിടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതി. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിലേക്ക് യുഡിഎഫ് ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഒരു സംഘം ആളുകൾ സ്ഫോടക വസ്‌തുക്കള്‍ എറിഞ്ഞത്. ചെറിയ കുട്ടികൾ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീട് ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നെന്നും വിട്ടിൽ കയറി വെട്ടുമെന്ന് ഭിഷണിപ്പെടുത്തിയതായും റീന പറഞ്ഞു.


എൽഡിഎഫ് ബുത്ത് ഏജൻറായി റിന ഇരുന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും നല്ല ബന്ധമാണെന്നും , ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിന പറഞ്ഞു. സി.സി.ടി.വി ദൃശ്യം വെളിപ്പെടുത്തി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി ഫോളേവേഴ്‌സ് ഉള്ള റീനാസ് കലവറ എന്ന പേജിലാണ് ഇവർ ശ്രദ്ധേയമായത്

കെട്ടിട നിർമാണ വസ്തുക്കളുടെ അടിക്കടി ഉയരുന്ന വില നിയന്ത്രിക്കണം ; ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു. #Lensfed

പയ്യന്നൂർ : കെട്ടിട നിർമ്മാണത്തിനാവശ്യമായ ചെങ്കൽ, എം. സാൻഡ്, പി. സാൻഡ്, മെറ്റൽ ഉൾപ്പെടെ യുടെ ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാതെയുള്ള വിലവർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തത് എറെ പ്രയാസം ഉണ്ടാക്കുന്നതായും മെറ്റീരിയൽ സിൻ്റെ ക്വാളിറ്റി പരിശോദിക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 14ാംകണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ കുറുമ്പ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.വി. പ്രസിജ് കുമാറിൻ്റ അദ്ധ്യക്ഷതയിൽ പയ്യന്നൂർ നിയോജക മണ്ഡലം M L A. ശ്രീ. ടി. ഐ. മധുസൂധനൻ ഉത്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായി എജുക്കേഷൻ & കരിയർ കൺസൾട്ടൻ്റ് ബാംഗ്ലൂർ ശ്രീ. ടി.പി. സേതുമാധവൻ , സംസ്ഥാന പ്രസിഡണ്ട് ശ്രീ. സി.എസ്. വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൽ സുധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന ജോ: സെക്രട്ടറി എ. സി. മധുസൂധനൻ എന്നിവർ സംസാരിച്ചു. സംഘാടകമ്പമിതി വർക്കിംഗ് ചെയർമാൻ എം.പി. സുബ്രഹ്മണ്യൻ സ്വാഗതവും, വർക്കിംഗ് കൺവീനർ ടി. രാജീവൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് പ്രസീജ്കുമാർ കെ.വി. യുടെ അദ്ധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ തല റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജഗത് പ്യാരി വി.സി.യും, സംസ്ഥാന തല റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണനും ജില്ലാ സാമ്പത്തിക റിപ്പോർട്ട് പോള ചന്ദ്രനും സംസ്ഥാനതല ക്ഷേമനിധി റിപ്പോർട്ട് സംസ്ഥാന ജോ:സെക്രട്ടറി എ. സി. മധുസൂധനനും, ജില്ലാ തല ക്ഷേമനിധി റിപോർട്ട് സംസ്ഥാന കമ്മിറ്റി അംഗവും, ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം എം.പി. സുബ്രഹ്മണ്യനും അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീഷ്. പി.പി., എ. എസ് .മാത്യു, ജില്ലാ ജോ:സെക്രട്ടറിമാരായ കെ. പുരുഷോത്തമൻ സി. എം. പ്രേമരാജൻ, കെ.സി. ചന്ദ്രി എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ. സജിത്ത് കുമാർ, ബിനു ജോർജ്ജ്, സി.ശശീന്ദ്രൻ, പി.വി. ഉണ്ണികൃഷ്ണൻ , എൻ. എൻ. ജഗേഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം എം. പി. പത്മനാഭൻ, മുൻ ജില്ലാ സെക്രട്ടറി കെ. കമലാഷൻ എന്നിവർ സന്നിഹിതരായി. പരിപാടിക്ക് പയ്യന്നൂർ ഏരിയ സെക്രട്ടറി ലിനു ടി.പി സ്വാഗതവും, സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. 2025- 2027 വർഷത്തെ ഭാരവാഹികളായി എ.സി. മധുസൂധനൻ (പ്രസിഡണ്ട്) വൈസ് പ്രസിഡണ്ട് മാർ ശ്രീ.കിഷോർ കുമാർ..പി.പി, റിഗേഷ് ബാബു. എ.കെ, മനോജ് .കെ എന്നിവരും സെക്രട്ടറിയായി എം. പി. സുബ്രഹ്മണ്യനും, ജോ:സെക്രട്ടറിമാരായി റെജീഷ് മാത്യു, പ്രമോദ് കെ.വി. ബിജു തോമസ് ട്രഷറർ പോള ചന്ദ്രൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. #Thamarassery_Accident


കോഴിക്കോട്: താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ദേവാലയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് താമരശ്ശേരിയിലെ പെരുമ്പള്ളിയിൽ ഒരു കാറുമായി കൂട്ടിയിടിച്ചു.

കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദൻകാവ് ചേനത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യന്റെ പരിക്കുകൾ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പാറാണിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Accident in Thamarassery bus and car collide, four injured.


തലയില്‍ രക്തം കട്ടപിടിച്ച് ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. #Kochi

 


കൊച്ചി :  ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ആലുവ സ്വദേശി സോണയാണ് മരിച്ചത്. ആലുവ ചൂർണ്ണിക്കര സ്വദേശികളായ റോയിയുടേയും ജിജിയുടേയും മകളാണ് മരിച്ച സോണ റോയ്.

തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതിനെ തുടർന്ന് ജോർജിയയിൽ ചികിത്സയിലായിരുന്നു. 3.5 വർഷം മുമ്പ് ജോർജിയയിലേക്ക് പോയത്. മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലേക്ക് എത്തിയിരുന്നു.

അഞ്ചു ദിവസം മുൻപാണ് ഗുരുതര രോഗം ബാധിച്ച സോണയെ വെന്റിലേറ്ററിലേക്ക് മാറ്റിയത് . വെന്റിലേറ്ററിൽ ഉള്ള മകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി മാതാപിതാക്കൾ കഴിഞ്ഞദിവസം കത്തയച്ചിരുന്നു.

Malayali medical student undergoing treatment in Georgia dies

ഇൻസ്റ്റാഗ്രാം കമന്റിനെച്ചൊല്ലി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. #Student_Clash#Palakad

 


പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലാണ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം.

ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്‍റാണ് തര്‍ക്കത്തിന് കാരണം. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു അടി. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.

School students clash over Instagram comment

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0