LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം #Palakkad


 പാലക്കാട് : തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തുനിന്ന് മീൻ പിടിച്ചു തിരികെ വരുമ്പോൾ പുല്ലിനിടയിൽ പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ ശ്രദ്ധയിൽപ്പെടാതെ കയറിപിടിക്കുകയായിരുന്നു.

വൈദ്യുതി കമ്പിയിൽ പൊട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും വിവരം വേണ്ട രീതിയിൽ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Homeowner dies tragically after being electrocuted by a fallen power line in Thrithala

ഉറക്കം നടിച്ച്‌ ട്രെയിനിൽ വച്ച് വിദ്യാര്‍ഥിനിയെ മോശമായി സ്പര്‍ശിച്ചു വിഡിയോ തെളിവായി, പൊലീസുകാരൻ കസ്റ്റഡിയിൽ

 


ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി പൊലീസ് കോൺസ്റ്റബിൾ. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വച്ച് ഇയാൾ മോശമായി സ്പർശിക്കുന്നതിന്‍റെ വീഡിയോ പെൺകുട്ടി ചിത്രീകരിച്ചിരുന്നു.

വിദ്യാർത്ഥിനിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു കോയമ്പത്തൂർ ആർ.എസ് പുരം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ഷെയ്ഖ് മുഹമ്മദും യാത്ര ചെയ്തത്. ഇതിനിടയ്ക്ക് ഇയാൾ ഉറങ്ങുന്നു എന്ന വ്യാജേന പെൺകുട്ടിയെ കൈ നീട്ടി മോശമായി സ്പർശിക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനി ഇത് മൊബൈലിൽ പകർത്തി.

പെൺകുട്ടി അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് അരക്കോണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി.റെയിൽവേ  പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിഡിയോ ദൃശ്യങ്ങളും വിദ്യാർത്ഥിനിയുടെ പരാതിയും പരിഗണിച്ച് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Police constable arrested for harassment on train

വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം #Kasargod_Accident


കാസർകോട്:വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്തിലാണ് അപകടം ഉണ്ടായത്.

മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിൻ്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ മാലോത്ത് ഭാഗത്ത് നിന്ന് പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോം സ്വദേശിയായ സിദ്ധാർത്ഥന് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു. 

Auto driver dies after bike hits electricity pole

കെഎസ്ആർടിസി ബസിൽവെച്ച് യാത്രികന് ദേഹാസ്വസ്ഥ്യം;വഴിയിലിറക്കിയ യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു #Kollam

 


കൊല്ലം: കെഎസ്ആർടിസി ബസിൽ ശാരീരികാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി. ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരൻ മരിച്ചു.

പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ ആണ് ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രാവിലെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയ ശേഷം ഉച്ചയ്ക്ക് 1.30ന് പുനലൂരിൽ നിന്ന് അച്ഛൻകോവിലിലേക്ക് ബസിൽ മടങ്ങുകയായിരുന്നു.

ബസ് മഹാദേവർമണ്ണിലെത്തിയപ്പോൾ നാരായണന് അസ്വസ്ഥത അനുഭവപ്പെട്ടു. കൈയ്യിലിരുന്ന ഗുളിക കഴിച്ചെങ്കിലും കുറച്ചു ദൂരം കൂടി പിന്നിട്ടതോടെ കടുത്ത ശ്വാസംമുട്ടലുണ്ടായി. കോട്ടക്കയം അമ്പലത്തിനുസമീപത്തെത്തിയപ്പോൾ ശരീരം തളർന്നു വീഴുന്ന അവസ്ഥയിലേക്കെത്തിയ നാരായണൻ ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.

ബസിൽ നിന്നിറങ്ങി മണിക്കൂറുകളോളം റോഡരികിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ല. ഒടുവിൽ ഇതുവഴി എത്തിയ വനംവകുപ്പിൻ്റെ വാഹനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഓലപ്പാറ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു .

ആദ്യമെത്തിയ വനം വകുപ്പ് വാഹനത്തിൽ സ്ഥലമില്ലെന്നു പറഞ്ഞ് കൊണ്ടുപോയില്ലെന്നും ആക്ഷേപമുണ്ട്. രോഗം കലശലായ രോഗിയെ ആശ്യപത്രിയിലെത്തിക്കുന്നതിന് പകരം വഴിയിലിറക്കി വിട്ട കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Passenger falls ill on KSRTC bus, 62-year-old dies without treatment

7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ #Karipur_Airport

 


കരിപ്പൂർ:കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി സാജിക് മുഹമ്മദ് മാളിയേക്കൽ ആണ് അറസ്റ്റിലായത്. ഭക്ഷണ പാക്കറ്റുകളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഡിആർഐയുടെ കോഴിക്കോട് റീജിയണൽ യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 7.2 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്.

Massive drug bust in Karipur Kozhikode native arrested with hybrid ganja worth Rs 7.2 crore

ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്ത യുവാക്കൾ കസ്റ്റഡിയിൽ


 പത്തനംതിട്ട : തിരുവല്ല ഇരവിപേരൂർ സെൻറ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ യുവാക്കളുടെ കയ്യേറ്റം. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റു എന്നു പറഞ്ഞ് രാത്രി എട്ടുമണിയോടെ എത്തിയതാണ് മൂവർ സംഘം.

കൈയുടെ പരിക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സർജനെ കാണിക്കണമെന്നും പറഞ്ഞതിനുശേഷമാണ് അസഭ്യവർഷവും ആക്രമണവും തുടങ്ങിയത്. ഗർഭിണിയായ ഡോ.ജസ്റ്റിക്ക് നേരെ പരിക്കേറ്റ യുവാവ് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് പുരുഷ ഡോക്ടറെയും റിസപ്ഷനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിൻ്റെ ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയുടെ വാതിൽ തകർക്കാനും ശ്രമമുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

Three youths arrested for trying to assault pregnant doctor creating panic in hospital

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0