LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം#kuwait_oil_field accident#kannur kudali


കുവൈറ്റിലെ ഒരു എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഒരു മലയാളി മരിച്ചു. കണ്ണൂർ കൂടാളി സ്വദേശിയായ പിരിപ്പൻ സ്വദേശി മുരിക്കൻ രാജേഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. കുവൈറ്റിലെ എണ്ണ മേഖലയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് രാജേഷ്. കുവൈറ്റിൽ ഒരു എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കുവൈറ്റിലെ അബ്ദള്ളിയിലെ ഒരു എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കരാർ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തൃശൂർ പറമ്പിൽ സ്വദേശി നിഷിൽ സദാനന്ദനും കൊല്ലം സ്വദേശി സുനിൽ സോളമനും മരിച്ചു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇരുവരും മരിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 നവംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.

• രാജ്യം ഇന്ന് ഭരണഘടനാ ദിനം സമുചിതമായി ആചരിക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതൃത്വം നല്‍കും. 1949, നവംബര്‍ 26ന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് 2015 മുതല്‍ ഭരണഘടനാ ദിനം, സംവിധാന്‍ ദിവസ് ആയി ആചരിക്കുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. 75,632 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. ഇതോടെ, പ്രചാരണ രംഗത്ത് അല്പം കൂടി ആവേശം കൂട്ടിയിരിക്കുകയാണ് മുന്നണികൾ.

• വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.

• ഒരുദിവസം ശരാശരി 137 സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്.

• നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബര്‍ എട്ടിന് പ്രസ്താവിക്കും. കേസ് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി വരുമെന്ന് അറിയിച്ചത്.കേസിൽ ഇന്നലെ പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്‍റെ വിധി വരുന്നത്. 2025 ഏപ്രിൽ അന്തിമ വാദം പൂർത്തിയായിരുന്നു.

• തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ് ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.

• തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

മരടിൽ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം#Maradu accident#kochi

 

 എറണാകുളം : മരടിൽ വീട് പൊളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഒരു തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി സ്വദേശിയായ നിയാസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 37 വയസ്സായിരുന്നു. മരട് ആറ്റുംപുറം റോഡിലാണ് അപകടം നടന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ആൾത്താമസമില്ലാത്തതും അപകടകരവുമായ ഒരു വീട് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. നിയാസിന്‍റെ മൃതദേഹത്തിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് അദ്ദേഹം മരിച്ചു.
മരട് ആറ്റുംപുറം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വാരുനിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ മൃതദേഹം മരടിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



നടിയെ ആക്രമിച്ച കേസ്;വിധി ഡിസംബർ 8 ലേക്ക് മാറ്റി #actress_attack_case#dileep


എറണാകുളം : നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 നാണ്. കൊച്ചിയിലെ വിചാരണ കോടതി ഇന്ന് കേസ് വീണ്ടും പരിഗണിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കിയിരുന്നു. കോടതി നേരത്തെ പ്രോസിക്യൂഷനോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. മറുപടി ലഭിച്ച ശേഷം കേസിലെ വിധി ഡിസംബർ 8 ലേക്ക് മാറ്റി.

മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലിം, പ്രദീപ്, ചാർളി തോമസ്, സനിൽ കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. 2017 ഫെബ്രുവരി 17 ന് രാത്രി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുമ്പോൾ ഓടുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടു. തുടർന്ന് പ്രതി അസഭ്യ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് പൾസർ സുനി ഉൾപ്പെടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്ന് തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് കേസിൽ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന എന്നിവയുൾപ്പെടെ പത്തിലധികം വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേസിലെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കുകയും 2018 ൽ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ, രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി, കോവിഡ് നിയന്ത്രണങ്ങൾ, എട്ടാം പ്രതി ദലിപ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുടർച്ചയായി ഹർജികൾ സമർപ്പിച്ചത് എന്നിവയെല്ലാം വിചാരണ നീണ്ടു പോകുന്നതിന് കാരണമായി. 260 ലധികം സാക്ഷികളെ വിസ്തരിക്കുകയും 1,600 ലധികം രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അന്തിമ വിധി പറയും.

വളപട്ടണം മാലിന്യത്തിന് തീ പിടിച്ചു; പിഴ ചുമത്തി ജില്ലാഎൻഫോഴ്‌സ്‌മെന്റ് #Garbage caught fire





വളപട്ടണം: പാലോട് വയലിലെ അഴീക്കോട് കെ.എസ്.ഇ.ബി 11 കെ.വി യു.ജി കേബിൾ ലെയിനിന് കീഴിലുള്ള റെയിൽവേ ഭൂമിയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സാഹചര്യം സൃഷ്ടിച്ചതിനും, റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യം അശ്രദ്ധമായി തള്ളിയതിനും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.
 
റെയിൽവേ ഭൂമിയിൽ തള്ളിയ മാലിന്യം തീപിടിച്ച് നശിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിനെ തുടർന്ന് സ്‌ക്വാഡ് സ്ഥലം പരിശോധിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിക്കും പൊതുവഴിയിലെ മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും സമീപമാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചതോടെ വലിയൊരു ദുരന്തം ഒഴിവായി. സ്റ്റേഷന് സമീപമുള്ള 2 കോൺക്രീറ്റ് ബിന്നുകളിലായി മാലിന്യം കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. റെയിൽവേ ഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നതായും സ്‌ക്വാഡ് കണ്ടെത്തി. സ്ഥലത്ത് നിന്ന് മാലിന്യം ഉടൻ നീക്കം ചെയ്യാൻ റെയിൽവേയോട് നിർദ്ദേശിച്ചതായും വളപട്ടണം പഞ്ചായത്ത് സെക്രട്ടറിയോട് തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദ്ദേശിച്ചു.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ഡിബിൽ സി കെ വളപട്ടണം ഗ്രാമപഞ്ചായത്ത് വി. ഇ. ഒ സുനന്ദ എം. വി അക്കൗണ്ടന്റ് സജിത തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

അമ്മയെ കൊലപ്പെടുത്തിയ മകളും ആണ്‍സുഹൃത്തും മുണ്ടൂരില്‍ അറസ്റ്റില്‍ #crime #trissur

 


മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും ആണ്‍സുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്.തങ്കമണിയുടെ ഏകമകള്‍ സന്ധ്യ അയല്‍വാസിയും ആണ്‍സുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.

കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്ബില്‍ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാല്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0