LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ #Chikkamagaluru#BJP_Bajrang_arrested |

 


മംഗളൂരു:
ചിക്കമഗളൂരു ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡ (38) വെട്ടേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് എട്ടംഗ സംഘം ഗണേഷ് ഗൗഡയെ കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ച് ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരെ സഖരായപട്ടണ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നിവർ അറിയപ്പെടുന്ന ബിജെപി പ്രവർത്തകരാണ്.

രണ്ട് ദിവസം മുമ്പ്, കടൂർ താലൂക്കിലെ സഖരായപട്ടണയിൽ ദത്ത ജയന്തി ആഘോഷിക്കുന്നതിനായി ഒരു ബാനറിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ഒരു ബാറിന് സമീപം തർക്കം തുടരുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ, രാത്രി 10:30 ഓടെ, മോട്ടോർ സൈക്കിളുകളിലെ എട്ട് പേരടങ്ങുന്ന സംഘം കൽമുരുഡേശ്വര മഠം റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിലൊരാളായ സഞ്ജയ് ചിക്കമഗളൂരു മല്ലഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സഖരായപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് വിക്രം ആംതെ പറഞ്ഞു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

 Congress leader hacked to death in Chikkamagaluru; BJP, Bajrang Dal workers arrested.

അട്ടപ്പാടിയിൽ കടുവ കണക്കെടുപ്പിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു.#Elephant_Attack#Attappadi


 പാലക്കാട്
: അട്ടപ്പാടി വനമേഖലയിൽ ആനയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്കാളിമുത്തുവാണ് മരിച്ചത് . ഉച്ചയ്ക്ക് 12.30 ഓടെ അട്ടപ്പാടി മുള്ളി വനമേഖലയിലാണ് സംഭവം.

കടുവ സെൻസസിന്റെ ഭാഗമായി കാട്ടിലേക്ക് പോയപ്പോഴാണ് ആക്രമണം നടന്നത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. ആർആർടി സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെയാണ് കാളിമുത്തുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തിൽ കാളിമുത്തു കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സാധാരണമാണെന്ന് റിപ്പോർട്ട്. പുത്തൂർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ കടുവ സെൻസസിനായി മുള്ളി വനമേഖലയിൽ എത്തിയിരുന്നു. സെൻസസിനായി മൂന്ന് പേരടങ്ങുന്ന സംഘം പോയിരുന്നു. അച്യുതനും കണ്ണനും അവരോടൊപ്പമുണ്ടായിരുന്നു.

കാളിമുത്തുവിന്റെ മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുത്തു. അഗളി ആശുപത്രിയിൽ സൂക്ഷിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ കടുവ കണക്കെടുപ്പിന് പോയ വനംവകുപ്പ് സംഘം കാട്ടിൽ കുടുങ്ങി. പുത്തൂർ മൂലക്കൊമ്പ് പ്രദേശത്ത് കടുവ കണക്കെടുപ്പിന് പോയ അഞ്ചംഗ വനംവകുപ്പ് സംഘം കുടുങ്ങി. അവരിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. ഒരു രാത്രിക്ക് ശേഷം അവരെ കണ്ടെത്തി.

Forest department Employee died in a wild Elephant attack in the Attappadi forest area




ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല മോഷണം പോയി. #Payyannur#Necklace_Snaching

 

 
പയ്യന്നൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ നാലര പവൻ്റെ മാല കവർന്നു. കാങ്കോൽ കുണ്ടയം കൊവ്വലിലെ കെപി നാരായണൻ്റെ ഭാര്യ പി.വി.സുജാത (62)യുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പിൽ നിന്നും കാസർഗോട്ടേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു ഇവരുടെ കഴുത്തിലണിഞ്ഞ നാലര പവൻ്റെ മാലയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന സമയം വലിച്ചു പൊട്ടിച്ചു കവർന്നത്.

തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം തുടങ്ങി. ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്ന് വെച്ച് ബസ് യാത്രക്കാരായ ചെറുകുന്നിലെ കെ.ബിന്ദുവിൻ്റെ മൂന്നര പവൻ്റെ മാല കവർന്ന സംഭവവുമുണ്ടായിരുന്നു.

പോലീസ് അന്വേഷണത്തിൽ മാല കവർന്ന രണ്ടു സ്ത്രീകൾ തളിപ്പറമ്പിലേക്ക് ബസ് കയറി പോകുന്ന നിരീക്ഷ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മോഷണ സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരായിരിക്കാം ഇന്നലെ പയ്യന്നൂരിലെ മോഷണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. മോഷ്ടാക്കൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.\

 Housewife's Necklace Stolen.

എക്സൈസ് സംഘത്തെ കണ്ടയുടനെ മയക്കുമരുന്ന് ഉപേക്ഷിച്ച് പ്രതി കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. #Accused_Escaped#Kannur

 


കണ്ണൂർ :
എക്സൈസ് സംഘത്തെ കണ്ട് മാരക ലഹരി മരുന്ന് ഉപേക്ഷിച്ച് പ്രതി കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് സംഘവും നടത്തിയ പരിശോധനയിലാണ് കൊറ്റാളി കുണ്ടം ചാലിലെ അദ്വൈത് അശോകിൻ്റെ (25) വീട്ടു പരിസരത്ത് നടത്തിയ പരിശോധനയിൽ 2.236 ഗ്രാം മെത്തഫിറ്റാമിൻ പിടികൂടിയത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ എൻ.ഡി പി എസ് .കേസെടുത്തു.

പരിശോധനയിൽ പ്രതിയുടെ പേഴ്സും കണ്ടെത്തി. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽകുമാർ സി പി , അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സന്തോഷ്‌ എം കെ, റാഫി കെ വി , സിവിൽ എക്സൈസ് ഓഫീസർ നിഖിൽ പി എന്നിവരും ഉണ്ടായിരുന്നു.

The accused jumped from the building and escape.

വനിതാ സിവിൽ പോലീസ് ഓഫീസറുടെ കൊലപാതകം: തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച മുതൽ വിചാരണ ആരംഭിക്കും #Thalassery#Murder_case

 


തലശേരി:
വനിതാ സിവിൽ പോലീസ് ഓഫീസറെ തീവെച്ചും, വെട്ടിയും കൊല പ്പെടുത്തുകയും തടയാനെത്തിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുക യും ചെയ്തെന്ന കേസിൻ്റെ വിചാരണ തിങ്കളാഴ്‌ച മുതൽ തലശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ ടി. നിസ്സാർ അഹമ്മദ് മുമ്പാകെ ആരംഭിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ. അജിത്ത് കുമാർ ആണ് ഹാജരാ വുന്നത്.

തൃശൂർ ആംഡ് ബെറ്റാലിയ നിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ

(38)യാണ് 2024 നവംബർ 21 ന് വൈകീട്ട് വീട്ടിൽ വെച്ച് കൊല്ലപ്പെടുന്നത്. ദിവ്യശ്രീയൂടെ ഭർത്താവ് കൊഴുമ്മൽ കോ ട്ടൂർ പെരളത്തെ കെ.രാജേഷ് (41) ആണ് കേസിലെ പ്രതി.

സംഭവ ദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശ്രി ഹാജരായിരുന്നു. തുടർന്ന് പ്രതിയായ ഭർത്താവു മായുള്ള വിവാഹ മോചനം നേടിയാണ് വീട്ടിലെത്തിയത്.

പ്രതി സംഭവ ദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് കെ.എൽ. 86 ബി. 30 15ബൈക്കിൽ ദിവ്യശ്രിയുടെ വീട്ടിലെത്തി വീടിൻ്റെ മുൻ വശത്തെ ഗ്രിൽസ് ചവിട്ടിപൊളിച്ച് അതിക്രമിച്ച് അകത്ത്കടന്ന് ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോൾ ഒഴിക്കുകയും തുടർന്ന് കുത്തി കൊല പ്പെടുത്തുകയും ചെയ്തുവെന്നും തടയാൻ എത്തിയ ദിവ്യ ശ്രീയുടെ പിതാവ് കെ.വാസുവിനെ കുത്തി കൊലപ്പെടു ത്താൻ ശ്രമിച്ചു എന്നുമാണ് പോലീസ് കേസ്. പ്രതിക്ക് മാനസികവ്യഥയില്ലെന്നുള്ള

മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ആണ് വിചാരണ ആരംഭിക്കുന്നത്.

Murder case of female civil police officer: Trial to begin in Thalassery District Sessions Court from Monday

ജൂനിയർ ഹോക്കി ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു.#INDIA_SEMIFINAL

 


ജൂനിയർ ഹോക്കി ലോകകപ്പിൽ കരുത്തരായ ബെൽജിയത്തെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ച ഇന്ത്യൻ ആൺ കുട്ടികൾ സെമിഫൈനലിൽ പ്രവേശിച്ചു. ചെന്നൈയിൽ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ആണ് ഇന്ത്യ ജയിച്ചത് .

മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ 4-3 എന്ന സ്‌കോറിൽ ആതിഥേയർ ഷൂട്ട് ഔട്ട് വിജയിച്ചു. ഗോൾ കീപ്പർ  പ്രിൻസ് ദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് രക്ഷയായത് .

നാളെ നടക്കുന്ന സെമിഫൈനലിൽ   ഇതിഹാസ താരം പി ആർ ശ്രീജേഷ് പരിശീലകനായുള്ള ഇന്ത്യൻ ടീം നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ നേരിടും. ആദ്യ സെമിഫൈനൽ അതെ ദിവസം സ്പെയിനും അർജന്റീനയും തമ്മിൽ ആണ്. ആറു പൂളുകളായി 24 ടീമുകൾ അണിനിരന്ന ടൂർണമെന്റിന്റെ ഫൈനൽ പത്താം തീയതിയാണ് നടക്കുക.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0