LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും.

• രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത്. കുറ്റകൃത്യം തീവ്രസ്വഭാവത്തിലുള്ളതാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. പ്രതിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ ആണ്. ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

• ദേശീയ സബ്‌ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. നാല്‌ സ്വർണവും മൂന്ന്‌ വെങ്കലവുമടക്കം 28 പോയിന്റോടെയാണ്‌ നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീം ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

• ക്രിസ്‌മസ്‌– പുതുവത്സര– ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌ 12 പ്രതിവാര ട്രെയിനുകൾ. ആവശ്യത്തിന്‌ ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം വർധിക്കുവാൻ സാധ്യതയെന്ന് കണക്കുകൂട്ടൽ.

• ദ്വിത്വ ചുഴലിക്കാറ്റിനെത്തുടർന്ന്‌ ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 481 ആയി. 345 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന്‌ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്‌. ഇന്ത്യയിൽനിന്നുള്ള സൈനികർ രക്ഷാപ്രവർത്തനരംഗത്തുണ്ട്‌. ചികിത്സ നൽകാനായി ഇന്ത്യയിൽനിന്നുള്ള ഡോക്‌ടർമാരും ശ്രീലങ്കയിലുണ്ട്‌.

• യുഎസ് 2009 മുതൽ നാടുകടത്തിയത് 18,822 ഇന്ത്യക്കാരെയെന്ന് വിദേശമന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2025 ജനുവരി മുതൽ ഇതുവരെ 3,258 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി.

• രാജ്യവ്യാപക സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനനുള്ളിൽത്തന്നെ രൂക്ഷമായ ഭിന്നത. ജോലിഭാരം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫിസര്‍മാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ്, ഉന്നതതലത്തിലും വിയോജിപ്പുണ്ടായെന്ന വിവരം പുറത്തുവരുന്നത്.

• സുഡാൻ അഭയാർത്ഥി ക്യാമ്പിന് നേരെ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തിൽ യുദ്ധക്കുറ്റ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. നോർത്ത് ഡാർഫറിലെ സൈനിക കേന്ദ്രത്തിൽ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തിന്റെ രേഖകൾ ആംനസ്റ്റി പുറത്തുവിട്ടു.

‘കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ’; രാഹുലിനൊപ്പമുള്ള യൂത്ത് ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ എന്ന് കെ ടി ജലീൽ #KT_Jaleel

 


ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇപ്പോഴിതാ അതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കെ ടി ജലീൽ എംഎൽഎ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്നും കെ ടി ജലീൽ കുറിച്ചു. രാഹുലിന്റെയും ഷാഫിയുടെയും ഫിറോസിന്റെയും ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

  Should investigate the Youth League leader's foreign trip with Rahul ,

സ്വന്തം കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ ഹരിയാനയിൽ സ്ത്രീ അറസ്റ്റിൽ; #Haryana


 ഹരിയാനയിലെ പാനിപ്പത്തിൽ 32 വയസ്സുള്ള സ്ത്രീ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പോലീസ് റിപ്പോർട്ടിൽ, കൊല്ലപ്പെട്ട മൂന്ന് പെൺകുട്ടികളും പ്രതി പൂനവുമായി ബന്ധമുള്ളവരായിരുന്നു. സംശയം തോന്നാതിരിക്കാൻ അവർ 3 വയസ്സുള്ള സ്വന്തം മകനെയും കൊലപ്പെടുത്തി.

തന്നേക്കാൾ സുന്ദരിമാരായി അവര്‍ വളരുമെന്ന് ഭയന്നാണ് പ്രതി കൊലപാതകങ്ങൾ ചെയ്തതെന്ന് പാനിപ്പത്ത് പോലീസ് സൂപ്രണ്ട് ഭൂപേന്ദർ സിംഗ് പറഞ്ഞു. സുന്ദരികളായ കുട്ടികളെ കാണുമ്പോൾ, അവർ തന്നേക്കാൾ സുന്ദരിയായി വളരുമെന്ന് അസൂയ തോന്നിയിരുന്നതായി സ്ത്രീ മൊഴി നൽകിയതായി എസ്പി പറഞ്ഞു.

എല്ലാ കേസുകളിലെയും പ്രവർത്തനരീതി സമാനമായിരുന്നു. അസ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ എല്ലാ കുട്ടികളെയും ഒരു ടാങ്കിലോ ടബ്ബിലോ ഉള്ള വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 2023 ൽ, അവളുടെ സഹോദരന്റെ 9 വയസ്സുള്ള മകളെ ഭവാർ ഗ്രാമത്തിലെ അവളുടെ വീട്ടിലെ ഒരു വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. അതിനുശേഷം, അവളുടെ മകൻ ശുഭം കൊല്ലപ്പെട്ടു. 2025-ൽ സേവ ഗ്രാമത്തിലെ വീട്ടിലെ വാട്ടർ ടാങ്കിൽ 6 വയസ്സുള്ള ഒരു കുട്ടി മുങ്ങിമരിച്ചു. ഒരു കുടുംബ വിവാഹത്തിൽ 6 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും ബാത്ത് ടബ്ബിൽ കൊലചെയ്യപ്പെട്ടു. പെൺകുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സ്ത്രീയുടെ കുറ്റകൃത്യങ്ങൾ വെളിപ്പെട്ടത്.

കണ്ണൂർ സ്വദേശി ബഹ് റൈനിൽ കുഴഞ്ഞുവീണ് മരിച്ചു; #Bahrain


 മനാമ:
കണ്ണൂർ അതിരകം സ്വദേശി ഗഫൂർ മന്നമ്പത്ത് (47) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

ഇരിക്കൂർ പെരുമണ്ണ് ദുരന്തം: കണ്ണീരോർമകൾക്ക് ഇന്ന് 17 വയസ്സ് #Irikkur_Perumann_Disaster


ഇരിക്കൂറിനടുത്തുള്ള പെരുമണ്ണ് ഗ്രാമത്തിലെ നാരായണ വിലാസം എൽപി സ്കൂളിലെ പത്ത് കുട്ടികൾ വാഹനമിടിച്ച് മരിച്ചു. ഇരിക്കൂർ-ഇരിട്ടി സംസ്ഥാന പാതയിൽ നടന്ന ഈ ദാരുണമായ അപകടം ഈ ഗ്രാമത്തെ മാത്രമല്ല, കേരള സംസ്ഥാനത്തെ മുഴുവൻ കരയിപ്പിച്ചു.2008 ഡിസംബർ നാലിന്റെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു ആ ദുരന്തം.

ജപ്പാൻ കുടിവെള്ള പദ്ധതി സ്ഥലത്ത് ജോലി ചെയ്യുന്ന ഇലക്ട്രിക്കൽ ജോലിക്കാരനായ അബ്ദുൾ കബീർ ഓടിച്ചിരുന്ന ക്രൂയിസർ സ്കൂൾ വിട്ട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വണ്ടി ഓടിക്കയറുകയായിരുന്നു. ഓടിമാറാനുള്ള സമയം പോലും ലഭിക്കാതെ 10 കുരുന്നുകള് തൽക്ഷണം തന്നെ വാഹനത്തിനടിയില്‍പെട്ട് മരിച്ചു . . അവരിൽ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനക്കൂട്ടത്തിന്റെ നിലവിളി കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവർ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു. വിരിയുന്നതിനുമുമ്പ് പറിച്ചെറിയപ്പെട്ട പൂമൊട്ടുകളാണ് സോന, വൈഷ്ണവ്, കാവ്യ, സാന്ദ്ര, മിഥുന, നന്ദന, സഞ്ജന, അനുശ്രീ, ആഖിന, റംഷാന എന്നിവർ.

അപകടത്തിനുശേഷം, ഈ ഒമ്പത് കുട്ടികളെയും പെരുമണ്ണിലെ മഹാനായ കൃഷ്ണ വാര്യർ ദാനം ചെയ്ത പെരുമണ്ണിലെ ഭൂമിയിൽ അടക്കം ചെയ്തു. അവിടെ, നാട്ടുകാർ കുട്ടികൾക്കായി ഒരു സ്മാരക മണ്ഡപവും നിർമ്മിച്ചു. ഈ വഴിയിലൂടെ കടന്നുപോകുന്ന ആർക്കും ഒരു നിമിഷം പോലും തല കുനിക്കാതെ ഇതിലൂടെ കടന്നുപോകാൻ കഴിയില്ല.

 Irikkur Perumannu disaster

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി,അറസ്റ്റ് തടഞ്ഞില്ല ;രാഹുലിന് വൻ തിരിച്ചടി #Rahul_Mamkootathil#Rejected_Bail_Application.

 


രാഹുൽ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. കേസിൽ പ്രോസിക്യൂഷൻ കൂടുതൽ കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുന്ന ഷാഫി പറമ്പിലിനും കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. രാഹുലിന് മുൻകൂർ ജാമ്യം ലഭിക്കും എന്ന് കെപിസിസി നേതൃത്വത്തിന് അടക്കം ഉറപ്പ് നൽകി, ഷാഫിയാണ് രാഹുലിനെതിരെയുള്ള പാർട്ടി നടപടി വൈകിപ്പിച്ചത്.

കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ, പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0