LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കൊച്ചി നഗരത്തിൽ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു, ജനജീവിതം ദുസ്സഹമായി. #Heavy_rain#Kochi

 

ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. പ്രധാന നഗരങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയുടെ മലയോരമേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്. വൈകുന്നരം അഞ്ച് മണിയോടെയാണ് കൊച്ചിയിൽ മഴ ആരംഭിച്ചത്. അഞ്ചരയോടെ ശക്തി പ്രാപിച്ച മഴ പ്രധാന നഗരങ്ങളെ വെള്ളത്തിനടയിലാക്കി. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇൻഫോപാർക്കിനുള്ളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.

കാക്കനാട് മേഖലയിൽ കടകൾക്കുള്ളിലും കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളിലും വെള്ളം കയറി. പുത്തൻകുരിശ് എംജിഎം സ്‌കൂളിന്റെ മതിൽ തകർന്നു വീണു. അങ്കമാലി മലയാറ്റൂർ പാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

കാസർകോട് ജനറൽ ആശുപത്രിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, എട്ട് പേർ അറസ്റ്റിൽ # Kasaragod_General_Hospital

 


കാസർകോട്
ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചികിത്സയ്ക്കെത്തിയ ഗുണ്ടകൾ അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലും ഏറ്റുമുട്ടി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട്, കീഴൂർ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഗ്രാമത്തിൽ നടന്ന സംഘർഷത്തിൽ ഇരു ഗുണ്ടാസംഘങ്ങൾക്കും പരിക്കേറ്റു, തുടർന്ന് ആശുപത്രിയിൽ എത്തി.

എന്നാൽ, ആശുപത്രിയിലും അവർ ഏറ്റുമുട്ടി. സംഘർഷത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിന്റെയും ഒപി പ്രവർത്തനങ്ങളുടെയും പ്രവർത്തനം 30 മിനിറ്റ് തടസ്സപ്പെട്ടതായി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു. സംഭവത്തിൽ എട്ട് പേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

അമിതവേഗത്തിൽ വന്ന കാറിടിച്ച്‌ അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവം, യുവതി അറസ്റ്റിൽ. #Car_Accident

ആലക്കോട് : സ്‌ക്കൂള്‍ ബസില്‍ നിന്നു മകനേയും കൂട്ടി വീട്ടിലേക്ക് നടന്നുപോകവെ കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. തിമിരി പനംകുറ്റിയിലെ ഐക്കമത്ത് വീട്ടില്‍ ശരണ്യ (33), മകന്‍ റിഷാന്‍ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവംബര്‍ 26 ന് വൈകുന്നേരം 4.55 നായിരുന്നു സംഭവം.

പനംകുറ്റി താഴെ എന്ന സ്ഥലത്ത് സ്‌ക്കൂള്‍ ബസില്‍  വന്നിറങ്ങിയ
മകനുമായി നടന്നുപോകവെ പെരിങ്ങാല ഭാഗത്തുനിന്നും അമിതവേഗത്തില്‍ വന്ന കെ.എല്‍.01-വി.വൈ 9208 നമ്പര്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറോടിച്ച പയ്യാവൂര്‍ സ്വദേശി ആനിയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

റീൽസ് ചിത്രീകരണത്തിനിടെ വീണ്ടും ദുരന്തം; അമ്പത് അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു #Reel_shooting


റീൽ ചിത്രീകരണത്തിനിടെ മധ്യപ്രദേശിൽ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മധ്യപ്രദേശിലെ റായ്‌സെൻ ജില്ലയിലാണ് സംഭവം ഉണ്ടായത്.

മൊബൈൽ ഫോണിൽ സൂര്യാസ്തമയ സമയത്ത് റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് വഴുതി താഴേക്ക് വീണായിരുന്നു അപകടം. വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

അബോധാവസ്ഥയിലായിരുന്നു യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഉദയ്പുരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവാവ് അപകടസമയത്ത് റീൽ എടുക്കുകയായിരുന്നു എന്ന് ഉദയപുര പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ജയ്‌വന്ത് സിങ് കക്കോഡിയ പറഞ്ഞു.

വീഴ്ചയുടെ ദൃശ്യം ഉൾപ്പെടെ യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

തളിപ്പറമ്പിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ പണവും മറ്റ് രേഖകളും അടങ്ങിയ യുവാവിന്റെ പേഴ്‌സ് മോഷ്ടിക്കപ്പെട്ടു.#Taliparamba


 തളിപ്പറമ്പ്:
തളിപ്പറമ്പിൽ ബസ് യാത്രയ്ക്കിടെ പണവും മറ്റ് രേഖകളും അടങ്ങിയ യുവാവിന്റെ പഴ്‌സ് മോഷണം പോയി. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന പാച്ചേനിയിലെ വിജേഷിന്റെ പഴ്‌സ് 29 ന് മോഷണം പോയി.

വൈകുന്നേരം തളിപ്പറമ്പിൽ നിന്ന് പാച്ചേനിയിലേക്കുള്ള പാർവതി ബസിലാണ് സംഭവം. തിരക്കേറിയ സമയത്ത്, മോഷ്ടാവ് വിജേഷിന്റെ പിന്നിൽ നിന്ന് വന്ന് ബാഗിൽ നിന്ന് പഴ്‌സ് മോഷ്ടിച്ചു, അത് ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോൾ പഴ്‌സ് മോഷ്ടിക്കപ്പെട്ടതായി അയാൾക്ക് മനസ്സിലായി. ഉടൻ തന്നെ ബസ് ജീവനക്കാരെ ബന്ധപ്പെട്ടു. വിജേഷിന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പണവും മറ്റ് രേഖകളും അടങ്ങിയ യുവാവിന്റെ പഴ്‌സ് മോഷണം പോയി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വിളിച്ചോതി ഓപ്പറേഷൻ ഡെമോ. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം ശംഖുമുഖത്ത് പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്. ഐഎൻഎസ് വിക്രാന്തും മിഗ് 29 വിമാനങ്ങളും അഭ്യാസപ്രകടനങ്ങൾക്ക് കരുത്തേകി.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. റൺമഴ പെയ്ത പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം, നാലു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

• ലൈം​ഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതൽ വാദം കേൾക്കുന്നതിനായിട്ടാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

• ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വേണമെന്ന ഇഡി ആവശ്യം വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

• സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0