ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന 'വൺ ലാസ്റ്റ് ഡാൻസ്' പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇതിഹാസ താരങ്ങളായ ലൂക്ക മോഡ്രിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വന്ന മത്സരത്തിൽ, ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് അന്ത്യമായി. 41ാം വയസ്സിൽ തന്റെ ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വിജയം പുതിയ പ്രതീക്ഷകൾ നൽകുന്നു.
രണ്ട് ഇതിഹാസങ്ങളിൽ ഒരാൾക്ക് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു റൗണ്ട് ഓഫ് 32ലെ ഈ പോരാട്ടത്തിന് മുമ്പ്. ടൊറന്റോയിൽ പന്തുരുണ്ടപ്പോൾ, റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിൽ ഒന്നിച്ച് പൊരുതിയ രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേർക്കുനേർ പോരാട്ടം എന്ന സവിശേഷതയും മത്സരത്തിനുണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും, പോർച്ചുഗൽ ആയിരുന്നു കളി നിയന്ത്രിച്ചത്. നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്നേവരെ ഗോൾ നേടിയിട്ടില്ലെന്ന വിമർശകരുടെ പരിഹാസങ്ങൾക്ക് മറുപടി നൽകാൻ ഉറച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിറങ്ങിയത്.
മത്സരത്തിന്റെ 53ാം മിനിറ്റിൽ ഇവാൻ പെരിസിചിന്റെ തകർപ്പൻ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ഒരു ഗോളിന് പിന്നിലായതോടെ ഈ ലോകകപ്പിൽ പോർച്ചുഗലിന്റെ കുതിപ്പ് അവസാനിച്ചുവെന്ന് പലരും ഉറപ്പിച്ചു. എന്നാൽ അവർ ഒട്ടും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ 68ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് റൊണാൾഡോ ടീമിന് സമനില സമ്മാനിച്ചു. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ചരിത്രനേട്ടവും റൊണാൾഡോ സ്വന്തമാക്കി.
മത്സരം എക്സ്ട്രാ ടൈമിലേക്കും ആരാധകർ ഭയക്കുന്ന പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 94ാം മിനിറ്റിൽ റാമോസ് നേടിയ ഹെഡ്ഡർ ഗോൾ പോർച്ചുഗലിന് ലീഡ് നൽകിയത്. തുടർന്ന് നാടകീയമായ നിമിഷങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. കളിയുടെ തൊട്ടവസാന കിക്കിലൂടെ ക്രോയേഷ്യ കളി സമനിലയിലാക്കിയെന്ന് തോന്നിച്ച നിമിഷം! എന്നാൽ VAR ഇടപെടലിലൂടെ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോൾ ഓഫ്സൈഡ് കാരണം നിഷേധിക്കപ്പെട്ടു. പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ നിർണായകമായ രണ്ട് സേവുകളും മത്സരത്തിന് ആവേശം കൂട്ടി. ഒടുവിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് പ്രതീക്ഷയുടെ പുതിയ വെളിച്ചമേകിയും ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് തിരശീലയിട്ടും ആവേശപ്പോരാട്ടം അവസാനിച്ചു. ജൂലൈ 7ന് രാത്രി 12.30ന് നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനെ നേരിടും.
രണ്ട് ഇതിഹാസങ്ങളിൽ ഒരാൾക്ക് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു റൗണ്ട് ഓഫ് 32ലെ ഈ പോരാട്ടത്തിന് മുമ്പ്. ടൊറന്റോയിൽ പന്തുരുണ്ടപ്പോൾ, റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിൽ ഒന്നിച്ച് പൊരുതിയ രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേർക്കുനേർ പോരാട്ടം എന്ന സവിശേഷതയും മത്സരത്തിനുണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും, പോർച്ചുഗൽ ആയിരുന്നു കളി നിയന്ത്രിച്ചത്. നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്നേവരെ ഗോൾ നേടിയിട്ടില്ലെന്ന വിമർശകരുടെ പരിഹാസങ്ങൾക്ക് മറുപടി നൽകാൻ ഉറച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിറങ്ങിയത്.
മത്സരത്തിന്റെ 53ാം മിനിറ്റിൽ ഇവാൻ പെരിസിചിന്റെ തകർപ്പൻ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ഒരു ഗോളിന് പിന്നിലായതോടെ ഈ ലോകകപ്പിൽ പോർച്ചുഗലിന്റെ കുതിപ്പ് അവസാനിച്ചുവെന്ന് പലരും ഉറപ്പിച്ചു. എന്നാൽ അവർ ഒട്ടും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ 68ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് റൊണാൾഡോ ടീമിന് സമനില സമ്മാനിച്ചു. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ചരിത്രനേട്ടവും റൊണാൾഡോ സ്വന്തമാക്കി.
മത്സരം എക്സ്ട്രാ ടൈമിലേക്കും ആരാധകർ ഭയക്കുന്ന പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 94ാം മിനിറ്റിൽ റാമോസ് നേടിയ ഹെഡ്ഡർ ഗോൾ പോർച്ചുഗലിന് ലീഡ് നൽകിയത്. തുടർന്ന് നാടകീയമായ നിമിഷങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. കളിയുടെ തൊട്ടവസാന കിക്കിലൂടെ ക്രോയേഷ്യ കളി സമനിലയിലാക്കിയെന്ന് തോന്നിച്ച നിമിഷം! എന്നാൽ VAR ഇടപെടലിലൂടെ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോൾ ഓഫ്സൈഡ് കാരണം നിഷേധിക്കപ്പെട്ടു. പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ നിർണായകമായ രണ്ട് സേവുകളും മത്സരത്തിന് ആവേശം കൂട്ടി. ഒടുവിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് പ്രതീക്ഷയുടെ പുതിയ വെളിച്ചമേകിയും ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് തിരശീലയിട്ടും ആവേശപ്പോരാട്ടം അവസാനിച്ചു. ജൂലൈ 7ന് രാത്രി 12.30ന് നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനെ നേരിടും.
Hashtags: #WorldCup2026 #Portugal #Croatia #CristianoRonaldo #LukaModric #FootballNews #MalayalamNews #ലോകകപ്പ് #റൊണാൾഡോ #മോഡ്രിച്ച്
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.