പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കി പോലീസ്. ഈ വർഷം ആറ് മാസത്തിനിടെ മാത്രം 1.76 കോടി രൂപയാണ് പൊതുസ്ഥലത്ത് പുകവലിച്ചവരിൽ നിന്ന് പിഴയായി ഈടാക്കിയത്. കോട്പ (സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട്) നിയമപ്രകാരം 88,144 പേരിൽ നിന്നാണ് ഈ തുക ഈടാക്കിയത്. ഇതേ കാലയളവിൽ 24,713 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുഇടങ്ങളിലെ പുകവലിക്കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2020 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,35,816 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വിൽപന നടത്തിയതിനുമെതിരായ കേസുകളും ഇതിൽ ഉൾപ്പെടുന്നു. പോലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനായി 2003-ലാണ് 'കോട്പ' നിയമം നിലവിൽ വന്നത്. 2008 ഒക്ടോബർ 2 മുതൽ ഈ നിയമം രാജ്യവ്യാപകമായി നടപ്പാക്കുകയും ചെയ്തു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലൈബ്രറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡ്, മാളുകൾ, പാർക്കുകൾ എന്നിവയെല്ലാം കോട്പ നിയമപ്രകാരം പൊതുസ്ഥലങ്ങളുടെ പരിധിയിൽ വരുന്നവയാണ്.
കോട്പ നിയമത്തിലെ പ്രധാന വകുപ്പുകളും അവയുടെ നിബന്ധനകളും താഴെ പറയുന്നവയാണ്. സെക്ഷൻ 4 പ്രകാരം ബസ് സ്റ്റാൻഡുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലെയും പുകവലി പൂർണമായി നിരോധിച്ചിരിക്കുന്നു. സെക്ഷൻ 5 പുകയില ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാതരം പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും വിലക്കേർപ്പെടുത്തുന്നു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില വിൽക്കുന്നതും കുട്ടികളെക്കൊണ്ട് വിൽപ്പന നടത്തുന്നതും സെക്ഷൻ 6(എ) പ്രകാരം കടുത്ത കുറ്റകൃത്യമാണ്. കൂടാതെ സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ 100 വാര (91 മീറ്റർ) ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പാടില്ലെന്ന് സെക്ഷൻ 6(ബി) വ്യക്തമാക്കുന്നു. പുകയില പാക്കറ്റുകളുടെ പുറത്ത് കാൻസർ ബാധിച്ച ചിത്രങ്ങൾ സഹിതമുള്ള നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാണെന്ന് സെക്ഷൻ 7 നിഷ്കർഷിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുഇടങ്ങളിലെ പുകവലിക്കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2020 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,35,816 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വിൽപന നടത്തിയതിനുമെതിരായ കേസുകളും ഇതിൽ ഉൾപ്പെടുന്നു. പോലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനായി 2003-ലാണ് 'കോട്പ' നിയമം നിലവിൽ വന്നത്. 2008 ഒക്ടോബർ 2 മുതൽ ഈ നിയമം രാജ്യവ്യാപകമായി നടപ്പാക്കുകയും ചെയ്തു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലൈബ്രറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡ്, മാളുകൾ, പാർക്കുകൾ എന്നിവയെല്ലാം കോട്പ നിയമപ്രകാരം പൊതുസ്ഥലങ്ങളുടെ പരിധിയിൽ വരുന്നവയാണ്.
കോട്പ നിയമത്തിലെ പ്രധാന വകുപ്പുകളും അവയുടെ നിബന്ധനകളും താഴെ പറയുന്നവയാണ്. സെക്ഷൻ 4 പ്രകാരം ബസ് സ്റ്റാൻഡുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലെയും പുകവലി പൂർണമായി നിരോധിച്ചിരിക്കുന്നു. സെക്ഷൻ 5 പുകയില ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാതരം പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും വിലക്കേർപ്പെടുത്തുന്നു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില വിൽക്കുന്നതും കുട്ടികളെക്കൊണ്ട് വിൽപ്പന നടത്തുന്നതും സെക്ഷൻ 6(എ) പ്രകാരം കടുത്ത കുറ്റകൃത്യമാണ്. കൂടാതെ സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ 100 വാര (91 മീറ്റർ) ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പാടില്ലെന്ന് സെക്ഷൻ 6(ബി) വ്യക്തമാക്കുന്നു. പുകയില പാക്കറ്റുകളുടെ പുറത്ത് കാൻസർ ബാധിച്ച ചിത്രങ്ങൾ സഹിതമുള്ള നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് നിർബന്ധമാണെന്ന് സെക്ഷൻ 7 നിഷ്കർഷിക്കുന്നു.
Hashtags: #PublicSmoking, #SmokingBan, #KeralaPolice, #COTPA, #HealthAwareness, #NoSmoking, #Fines, #KeralaNews, #TobaccoControl
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.