LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

അഹമ്മദ് വാഹിദിയെ കമാൻഡർ ഇൻ ചീഫായി നിയമിച്ച് ഇറാൻ #Iran


ടെഹ്‌റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിൻ്റെ പുതിയ കമാൻഡർ ഇൻ ചീഫായി അഹമ്മദ് വാഹിദിയെ ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിറ്ററി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാന്ഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുകയാണ്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കൊപ്പം ഉന്നത നേതൃനിരയിലെ 40 പേരെയാണ് ഇറാന് നഷ്ടമായത്. ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും വ്യോമാക്രമണത്തിൽ മരിച്ചു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഖമനയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാൻ്റെ പുതിയ നേതാവിനെ 88 പുരോഹിതന്മാർ അടങ്ങുന്ന 'അസംബ്ലി ഓഫ് ലീഡർഷിപ്പ്' തിരഞ്ഞെടുക്കും. പിൻഗാമിയായി ഖമനേയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

അതേസമയം, ഇറാൻ്റെ മിസൈൽ വിതരണ കേന്ദ്രങ്ങൾ, സൈനിക കമാൻഡ് സെൻ്ററുകൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ അമേരിക്കൻ സംയുക്ത ആക്രമണം തുടരുകയാണ്. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ആക്രമണം ഇറാനും ശക്തമാക്കി. ഇതോടെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 71 വിമാനങ്ങൾ റദ്ദാക്കി. 

 Iran appoints Ahmad Vahidi as commander-in-chief

മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം;ഹെല്‍പ്‌ ലൈന്‍ തുറന്നു #Delhi


ഡൽഹി:ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളായ ഇവയിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കണ്‍ട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്നപക്ഷം പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

24-hour control room at Delhi's Kerala House for Malayalis; Embassies also open helpline 

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി #Delhi


ദില്ലി:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു.

രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്.

സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി വിലയിരുത്തും. 

Iran's missile-drone attack The Prime Minister called a meeting of the Emergency Security Committee at night. 

ഇറാന്‍റെ മിസൈൽ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില അതീവ ഗുരുതരം #Iran_Israel


ഇസ്രായേൽ നഗരമായ ബെയ്ത് ഷെമെഷിൽ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായും അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് അറിയിച്ചു.

നഗരത്തിലെ ഒരു കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു. മിസൈൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ മിസൈൽ വിക്ഷേപിച്ചത്.

ഇറാന്റെ പ്രത്യാക്രമണങ്ങളുടെ ഭാഗമായി ദുബായിലും അബുദാബിയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം മുതിർന്ന പുരോഹിതൻ ആയത്തുള്ള അലി റെസ അറഫിയെ ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചു.

ഖമേനിയുടെ മരണത്തെത്തുടർന്ന്, രാജ്യം ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അറഫിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഭരണപരമായ ചുമതലകൾ നിർവഹിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തു. 

 Iran's missile-drone attack, six killed

വി.പി അബൂബക്കർ സ്‌മാരക പുരസ്‌കാരം വി എ എൻ നമ്പൂതിരിക്ക് കൈമാറി. #Kannur


 കണ്ണൂർ:
ബാങ്ക് ജീവനക്കാരുടെ പ്രിയ നേതാവും കണ്ണൂരിലെ ട്രേഡ് യൂണിയൻ രംഗത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന വി പി അബൂബക്കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ജോൺ ബ്രിട്ടാസ് എംപി ബഹുമാനപ്പെട്ട ട്രേഡ് യൂണിയൻ നേതാവ് വി എ എൻ നമ്പൂതിരിക്ക് കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് പി സദാശിവൻ പിള്ള വി പി അബൂബക്കറിന്റെ സ്മരണയ്ക്കായി സംസാരിച്ചു. തുടർന്ന് ജോൺ ബ്രിട്ടാസ് എംപി ഇന്ത്യ ഇരുട്ടിൽ എന്ന വിഷയത്തിൽ പ്രസംഗിച്ചു.

മതഭീകരത രാജ്യമെമ്പാടും ഇരുട്ട് പരത്തുമ്പോൾ, മതേതരത്വത്തിന്റെ വെളിച്ചം പരത്തുന്ന കേരള മാതൃകയെ നിലനിർത്തേണ്ടത് എല്ലാവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സി ജെ നന്ദകുമാർ (ബിഇഎഫ്ഐ മുൻ പ്രസിഡൻ്റ്), കെ മനോഹരൻ (സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി), കെ അശോകൻ (സിഐടിയു ജില്ലാ സെക്രട്ടറി), എ എം സുഷമ (എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), സി പി ശോഭന, പി മനോഹരൻ, നാരായണൻ കാവുമ്പായി, പി മുകേഷ്, കെ ബാഹുലേയൻ, പി കെ വിജയൻ, പി എം ശ്രീരാഗ്,സി പി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുരസ്കാര സമിതി  കൺവീനർ ടി ആർ രാജൻ നന്ദി പറഞ്ഞു.

 V.P. Abubacker Memorial Award presented to V.A.N. Namboothiri

ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാൻ പ്രതികാരം ശക്തമാക്കി: ഒമാനിലും ദുബായിലും സ്ഫോടന ശബ്ദങ്ങൾ . #Iran_Isreal_War


 ടെഹ്‌റാൻ:
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമിച്ചതിനെത്തുടർന്ന് ഇറാൻ പ്രതികാരം ശക്തമാക്കി. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് ശേഷം ആദ്യ ഘട്ടത്തിൽ ഇറാൻ തിരിച്ചടി നൽകിയിരുന്നു. ഇതിനുശേഷം, അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ 27 കേന്ദ്രങ്ങൾ ഇറാൻ ഇപ്പോൾ ആക്രമിച്ചു.

ഖമേനിയുടെ വധത്തിന് ശേഷം അഭൂതപൂർവമായ പ്രതികാരം നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖിലെ എർബിലിലുള്ള യുഎസ് സൈനിക താവളത്തിന് നേരെയും ആക്രമണം നടന്നു. ശക്തമായ പ്രതികാരം നൽകാൻ ഇറാൻ ശ്രമിക്കുന്നു. അതേസമയം, ഇറാനെതിരായ ഇസ്രായേലി, അമേരിക്കൻ ആക്രമണങ്ങൾ തുടരുകയാണ്. വ്യോമാക്രമണത്തിൽ ഉൾപ്പെടെ ഇറാന് കനത്ത നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. അതേസമയം, ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് ടെഹ്‌റാനിൽ വലിയ പ്രതിഷേധ റാലി നടന്നു. റാലിയിൽ സ്ത്രീകൾ പങ്കെടുത്തു. മറ്റ് രാജ്യങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

ഖമേനിയുടെ മരണത്തിനെതിരെ ഇന്ത്യയിലെ കശ്മീരിലും പ്രതിഷേധ റാലി നടന്നു. ഖമേനിയുടെ ചിത്രം കൈയിൽ പിടിച്ച് കശ്മീരിൽ പ്രതിഷേധങ്ങൾ നടന്നു. ഖമേനി കൊല്ലപ്പെട്ടാലും മിഡിൽ ഈസ്റ്റിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്ന് ട്രംപ് പറഞ്ഞു.

 Iran steps up retaliation after Khamenei's assassination: Explosions heard in Oman and Dubai.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0