LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണു, സമീപത്തു കൂടി വന്ന ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം #Thaliparamba

 


തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഐ.വി. സൽഗുണൻ(45) ആണ് മരിച്ചത്.

യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന നടത്തിയ രണ്ട് കച്ചവടക്കാർ പിടിയിൽ #Mumbai


മുംബൈ: വിൽപ്പനയ്ക്കുവച്ചിരുന്ന പഴങ്ങളിൽ എലിവിഷം പുരട്ടിയ കച്ചവടക്കാർ പിടിയിൽ. മുംബൈയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കൽ മാർക്കറ്റിലായിരുന്നു സംഭവം. മനോജ് കുമാർ കേസർവാനി, ബിപിൻ കേസർവാനി എന്നിവരെയാണ് അറസ്റ് ചെയ്തത്.

ഇതിൻ്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. മാലഡ് പ്രദേശവാസിയായ കുനാൽ സലുങ്കെ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കടകളും പൂട്ടി.

വില്പനയ്ക്ക് വയ്ക്കുന്ന പഴവർഗങ്ങളിൽ എലിവിഷം പുരട്ടുന്നത് പൊതുജനാരോഗ്യത്തിന് വലിയ തരത്തിൽ ഭീഷണിയുണ്ടാകുമെന്നും കുനാൽ സലുങ്കെ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്യുന്നു. പുറത്തുവന്ന വീഡിയോയിൽ കച്ചവടക്കാരൻ തൻ്റെ കൈയിലിരുന്ന എലിവിഷം പഴത്തിൽ പുരട്ടുന്നത് കാണാം. പഴങ്ങൾ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാൾ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മറ്റൊരാൾ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്.

ഈ പഴങ്ങൾ കുട്ടികൾ കഴിക്കുന്നതല്ലേയെന്നും എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്നും അയാൾ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്. ശേഷം അയാൾ അവിടെ കച്ചവടത്തിനുവച്ചിരുന്ന ഒരു മാതളം കാണിക്കുന്നുണ്ട്. ഇതിൽ എലിവിഷം നന്നായി പുരട്ടിയിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്. 

 ഈ വീഡിയോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്. ലോക്കൽ മാർക്കറ്റുകളിൽ നിന്ന് എന്ത് വിശ്വസിച്ച് പഴവർഗങ്ങൾ വാങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, പഴങ്ങൾ കേടാകാതിരിക്കാനും മറ്റുജീവികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനുമാണ് എലിവിഷം പുരട്ടിയതെന്ന് പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

 Two traders arrested for spreading rat poison on fruits

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കെഎസ്ആർടിസി ഡ്രൈവർ മരിച്ചു;വൻ ദുരന്തം ഒഴിവാക്കി യാത്രക്കാരൻ #Alappuzha

 


ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്. ഡ്രൈവർ ബോധരഹിതനായതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ്റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.

യാത്രക്കാരൻ സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോർഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 KSRTC driver dies of heart attack while driving bus passenger averts major tragedy

സമൂഹമാധ്യമം വഴി പരിചയം;വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി, യുവതി അറസ്റ്റില്‍ #Kochi


 കൊച്ചി :യുവതിയോടൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതിനെ എതിർത്ത ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി പറവൂർ സ്വദേശി സഫ്ന അറസ്റ്റില്‍. കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളെയാണു സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തി വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്.

ഹോട്ടലിലേക്ക് വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു. മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘങ്ങൾ ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി. സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി.

യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ്പ് വഴി ബാങ്കിലുള്ള പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതൽ പണമില്ലാതിരുന്നതിനാൽ വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 22നു വൈകിട്ട് 6.30നാണു കുറ്റകൃത്യം നടന്നത്. നട്ടെല്ലിനു പരിക്കേറ്റ യുവാവ് ചൊവ്വാഴ്ച പൊലീസിനു പരാതി നൽകി. ആംഗ്യഭാഷാ വിദഗ്ധൻ്റെ സഹായത്തോടെയാണ് പൊലീസ് യുവാവിൻ്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സഫ്നയുടെ കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരും കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിലായി. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരൻ്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സഞ്ജു ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ചൊവ്വാഴ്ച രാത്രി ജോൺ രാഹുലിനെയും അമലിനെയും നഗരത്തിൽനിന്ന് പിടികൂടി. ബുധൻ പുലർച്ചെ കാക്കനാട്ടെ അപ്പാർട്ട്മെൻ്റിൽ നിന്നാണു സഫ്നയെയും ആനന്ദിനെയും അറസ്റ്റ് ചെയ്തത്.

ഇതിനിടയിലാണു സഞ്ജു ഒളിവിൽപോയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്നോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കുന്നുണ്ട്.

കടവന്ത്ര എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐമാരായ സിബി ടി. ദാസ്, ഹരീഷ്, എസ്.ഐമാരായ ടി.ആർ. രതീഷ്, ഐസിമോൾ, സീനിയർ സിപിഒമാരായ ടോബിൻ പ്രശാന്ത്, പി.എസ്. മനു, ടി.എസ്. ഷിബു, പി.എസ്. അനീഷ്, കെ. ഷിബു രാജ്, കെ.ആർ. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവരാണ്അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

 honey trap case gang arrested kochi

മുഖ്യമന്ത്രി ജില്ലാ ആശുപത്രിയിലെത്തി; ഐസിയുവില്‍ ഉള്ള ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചു #Veena_George


കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി.രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.കെ.ശ്യാമള ടീച്ചർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്.

അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ രേഖകളും അംഗീകരിച്ചിട്ടുണ്ട് എന്നിട്ടും സംഭവങ്ങൾ പൊലിപ്പിച്ച് അതിൽ ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസമായി കാണാൻ കഴിയുക.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ നേതൃത്വം കരുതരുത്. ഇതിൻ്റെ ഉത്തരവാദിത്വവും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു അക്രമികളിലൂടെ പുറത്തുവന്നത്.

ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല.

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടെങ്കിലും സമരങ്ങൾ അതിരുവിടുന്നത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. പോലീസുദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. നാടിൻ്റെ ക്രമസമാധാനം തകർത്ത് മന:പൂർവ്വമായ ഉദ്ദേശത്തിലാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്. ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു. 

മലയോര മേഖലയിൽ അപ്രതീക്ഷിത കാറ്റും മഴയും; വ്യാപക നാശനഷ്ടം #Iritty

 


ഇരിട്ടി : മലയോരത്ത് ശക്തമായ കാറ്റിനോടൊപ്പം വേനൽ മഴ പെയ്തു. ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമായി ഈ മഴ മാറി. പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ മരങ്ങൾ വീഴുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതേസമയം, കൃഷിക്ക് ഈ വേനൽ മഴ ഗുണകരമാണെന്നാണ് കർഷകർ പറയുന്നത്.

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയുണ്ടെന്നാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0