LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

എല്ലാവർക്കും വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നിയുള്ള ജനസേവനം,ജനങ്ങള്‍ നല്‍കുന്ന ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു #Election


നമ്മുടെ ജീവിതവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തിൽ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സർവേകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതര വ്യവസായങ്ങളും ചുവടുറപ്പിക്കാൻ  അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശംകൊള്ളിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകൾക്ക് എത്തിച്ചേരാൻ കഴിയുന്നവിധത്തിൽ ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളും ചേർന്നുപിടിക്കുന്ന ക്ഷേമപ്രവർത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവർഷ കാലയളവിൽ സമാനതകളില്ലാത്ത രീതിയിലാണ് വളർന്നത്.

 ഇതൊക്കെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിച്ചുകാണുന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇതൊക്കെയാണ്.

കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് 2018നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 2003ൽ 18 ലക്ഷം പേർ കേരളത്തിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2013ൽ അത് 24 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷത്തിലേക്ക് കുറഞ്ഞു. 2018ലെ സർവേ പ്രകാരം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾ 12 ലക്ഷമായിരുന്നെങ്കിൽ 2023ൽ അത് 18 ലക്ഷമായി.

വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്‌തതോടെ ഒരു മാറ്റം പ്രകടമായതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം കൊള്ളാമെന്ന് ആളുകൾക്ക് സ്വയം തോന്നിത്തുടങ്ങിയെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

ആളുകളുടെ സന്തോഷവും സംതൃപ്തിയും നിശ്ചയിക്കുന്ന ഹാപ്പി ഇൻഡക്സിലും കേരളം ഏറെ മുന്നിലാണ്. ഇൻഡ്യാ ടുഡേ 2021ൽ നടത്തിയ സർവ്വേയിലാണ് ഹാപ്പി ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തുന്നത്. ആളോഹരി വരുമാനം, വിദ്യാഭ്യാസനിലവാരം, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴിൽലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിച്ച് ഹാപ്പി ഇൻഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള നിതി ആയോഗിൻ്റെ നിരവധി റിപ്പോർട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് മുന്നിലാണ്.

 ഓരോ ആളുകളും അവരുടെ ജീവിതനിലവാരത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാൽ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്താനാകുക. കഴിഞ്ഞ പത്തുവർഷക്കാലത്തെ സർക്കാരുകളുടെ പ്രധാന മേന്മയാണ് എല്ലാവർക്കും വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നിയുള്ള ജനസേവനം.

ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം വരുമാനം നിലയ്ക്കുകയും പട്ടിണിയാകുമോയെന്നു ഭയക്കുകയും ചെയ്ത ഒരു മഹാമാരിക്കാലത്ത് ഓരോരുത്തർക്കും കൈത്താങ്ങാകുംവിധത്തിൽ സർക്കാർ പ്രവർത്തിച്ചു. ആരും പട്ടിണി കിടന്നില്ല. വരുമാനനഷ്ടത്തിനിടയിലും ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോ വ്യക്തികൾക്കായി എത്തിക്കുകയായിരുന്നു സർക്കാർ ചെയ്തത്.

പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയിലേക്കാണ് പത്തുവർഷം കൊണ്ട് പെൻഷൻ ഉയര്‍ത്തിയതിലൂടെ ക്ഷേമ പെന്‍ഷന്‍ മാത്രം ആശ്രയമായുള്ള ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്കാണ് സര്‍ക്കാര്‍ ആശ്വാസമായത്.രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു ഇത്. പ്രതീക്ഷകൾ കൈവിട്ടുപോയ ജനതയ്ക്ക് ഒരു സർക്കാർ എങ്ങനെയൊക്കെ കൈത്താങ്ങാകുമെന്ന് കേരളം കണ്ടു.

വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ എല്ലാ ആളുകളുടേയും ജീവിതനിലവാരത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയിലെ വർധനവ് എല്ലായിടത്തും ദൃശ്യമാണ്.

 പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. മികച്ച റോഡുകൾ യാത്രാസമയം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. ഒരുദിവസമെങ്കിലും നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് ഈ വികസനത്തോട് മുഖം തിരിക്കാൻ കഴിയില്ല.
പതിനായിരംപേര് മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 100 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ആദിവാസി ഉന്നതകളാൽ ഒറ്റപ്പെട്ട് കിടന്ന നിരവധി സ്ഥലങ്ങൾ ഇന്ന് പുറംലോകം മികച്ച കണക്ടിവിറ്റി നേടിക്കഴിഞ്ഞു.


തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിർമ്മിച്ച കുമ്പിച്ചൽ കടവ് പാലംപോലുള്ളവ യാത്രാ സൗകര്യത്തിലുപരി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾകൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധി പാലങ്ങൾ എങ്ങനെയാണ് പരോക്ഷമായി വഴിതെളിക്കുന്നതെന്നതിൻ്റെ ഉദാഹരണങ്ങളാണ്.

ചികിൽസക്കായി സ്വകാര്യ ആശുപത്രികൾ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിൻ്റെ പ്രധാന തെളിവ് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകൾ മുതൽ ആരോഗ്യപരിരക്ഷാ ഉപകരണങ്ങൾ വരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകൾ ഉൾപ്പടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സർക്കാർ ആശുപത്രികളിലേക്ക് എത്തിച്ചു.

രോഗികളുടെ എണ്ണം വർധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ പിന്നെയും വർദ്ധിപ്പിക്കാതെ തരമില്ലെന്നായി. കിഫ്ബി ഫണ്ടാണ് അടിസ്ഥാന വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നത്. താലൂക്ക്, ജില്ലാതല ആശുപത്രികൾക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തിൽ നേരിടേണ്ടിവരില്ലെന്നതാണ് യാഥാർത്ഥ്യം.

2016ൽ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ഇത്തവണത്തെ കന്നി വോട്ടറാണ്. അന്നും അതിനു മുൻപും അപ്പർ പ്രൈമറി, ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ചിരുന്നവരൊക്കെ ഇന്ന് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള കുട്ടികളാണ്. അക്കാലത്ത് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങൾ ലഭിക്കാന്‍ എന്നത് അവരാരും മറന്നിട്ടുണ്ടാവില്ല.

വാർഷികപരീക്ഷയുടെ കാലമാകുമ്പോൾ അവരെയെല്ലാം അലട്ടിയിരുന്നത് കറണ്ട് കട്ട് എന്ന ഭീഷണിയായിരുന്നു. വിളക്കിലൊഴിക്കാന്‍ മണ്ണെണ്ണപോലും ആവശ്യത്തിനു കിട്ടാതിരുന്ന കാലത്തുനിന്നാണ് സ്കൂളടയ്ക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ കയ്യിലെത്തുകയും പവര്‍ കട്ടെന്നത് കേട്ടുകേള്‍വി മാത്രമാകുകയും ചെയ്ത കാലത്തേക്ക് കേരളം മാറിയത്.

ഓരോ വ്യക്തികളുടെയും ദൈനംദിന ജീവിതത്തിൽ തന്നെ മാറ്റം പ്രകടമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ മാറ്റം പതിവായി പ്രതിഫലിക്കുന്നതിനാൽ ചിലപ്പോഴൊക്കെ ശ്രദ്ധയ്ക്കപ്പുറമായെന്നും വരാം. പക്ഷേ, റോഡിലേക്കിറങ്ങുമ്പോൾ ബോധപൂർവമല്ലാതെ തീരുമാനിക്കുന്നതുമൊക്കെ അവരുടെ ജീവിതനിലവാരത്തിൽ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലമാണ്.


ആരു ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവിക വികസനത്തിൻ്റെ ഭാഗമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തുകകൂടിയായിരുന്നു കഴിഞ്ഞ രണ്ടു സർക്കാരുകള്‍  ചെയ്തത്. കിഫ്ബി പോലൊരു സംവിധാനമില്ലായിരുന്നെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാന സൗകര്യ വികസനവും ആരേയും അത്ഭുതപ്പെടുത്തുന്ന, ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല.

എന്തിന്, ദേശീയപാതപോലും ഇന്നത്തേതുപോലെ വികസിക്കുമായിരുന്നില്ല. റോഡും പാലവും വെറുതേ പണിയുന്നതിലല്ല ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളും ചേർന്ന് ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് കാര്യക്ഷമതയുള്ള ഭരണസംവിധാനത്തിൻ്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതികൂടിയാണ് സർക്കാർ തേടുന്നത്.

 ഓരോരുത്തരും അവരുടെ ജീവിതം പറയുന്നതെന്തെന്നും കഴിഞ്ഞ പത്തുവർഷക്കാലം അത് എന്തൊക്കെ മാറ്റങ്ങളാണ് കൺമുന്നിലും ജീവിതത്തിലും സൃഷ്ടിച്ചതെന്നും കൃത്യമായി മനസ്സിലാക്കുക ജനങ്ങൾ പോളിംഗ് ബൂത്തിലേക്കു പോയാൽനിഷേധാത്മക പ്രചാരണങ്ങളും പ്രതികൂല ചിന്തകളും കേരളത്തിൽ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. ജനങ്ങൾ നൽകുന്ന ആ ഉറപ്പിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്.

The Left is facing the elections on the assurances of the people based on public service through action rather than promises. 

തളിപറമ്പ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ #Thaliparamba

 


തളിപ്പറമ്പ്: ബാവുപ്പറമ്പ്-ചൊര്‍ക്കള ജംഗ്ഷനിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.

ബാവുപ്പറമ്പിലെ കിഴക്കേപ്പുരയിൽ വീട്ടില്‍ കെ.പി.സുനീഷിനെയാണ് (42) തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ഇയാള്‍ ബാവുപ്പറമ്പ്-ചൊര്‍ക്കള ജംഗ്ഷനിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

ARREST 

യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. # Girl_Missing

 


പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു.ചെറുതാഴം കൊക്കാട്ടെ വി.പി.ഹൗസിൽ അനിൽകുമാറിൻ്റെ മകൾ അഞ്ജന അനിൽകുമാറിനെയാണ്(21)കാണാതായത്.

ഇന്നലെ വൈകുന്നേരം ആറോടെ അമ്മയെ നോക്കി പോകുന്നതായി വീട്ടിൽ പറഞ്ഞു പുറത്തേക്ക് പോയ അഞ്ജന തിരികെ വന്നില്ലെന്നാണ് പരാതി.കാനായി മുക്കൂട്ടുള്ള സൂരജ് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി അമ്മ സിൽജ  പരാതിയിൽ പറയുന്നു.

 Police register case on missing woman complaint.

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങള്‍; വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം. #Thamarassery_pass


 വയനാട്:
ഈസ്റ്ററും മധ്യവേനൽ അവധിയും കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വയനാട്, കർണാടകയിലെ മൈസൂർ, തമിഴ്‌നാട്ടിലെ നീലഗിരി ജില്ല എന്നിവിടങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ ധാരാളം യാത്രക്കാർ പോകുന്നതിനാൽ ഉണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ചുരം റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ചുരം വഴി കൂടുതൽ വാഹനങ്ങൾ കടന്നുപോകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷ് നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഈസ്റ്ററിലോ തുടർന്നുള്ള അവധി ദിവസങ്ങളിലോ ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ ഉടനടി ഇടപെടാൻ കൂടുതൽ മൊബൈൽ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

 Carry water, food and sufficient fuel; Restrictions at Thamarassery Pass.

ജില്ലാതല കവിതാ രചനാ മത്സരം; കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി. #Poetry_Writing


മയ്യിൽ:
ജില്ലാതല കവിതാ മത്സരത്തിന്റെ ഭാഗമായി നടന്ന കുറ്റിയാട്ടൂർ എ.എൽ. പി. സ്കൂൾ ശതാബ്ദി രജതജൂബിലി ആഘോഷങ്ങളിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മെസ്ന എഴുതിയ വൈറൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷമായി കവിതാ രചനയിൽ മെസ്ന എ ഗ്രേഡ് നേടിയിട്ടുണ്ട്. ഈ വർഷത്തെ മലയാള കവിതയ്ക്കുള്ള സംസ്ഥാന കവിതാ അവാർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനകം നേടിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മാറിന്റെയും കെ.കെ. ബീനയുടെയും മകളാണ് .

 District level poetry writing competition; K.V. Mesna wins first place.

കൂത്താട്ടുകുളത്ത് യാത്രക്കാരനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ;കീറിയ നോട്ട് നല്‍കിയതിനെന്ന് വിശദീകരണം #Eranakulam

 


കൂത്താട്ടുകുളം:പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരന് ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. നോട്ട് മാറ്റി നല്‍കാന്‍ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല.

ഇന്നലെ രാവിലെ 11നു ബസ് നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിക്കുകയായിരുന്നു. ബസ് ഡ്രൈവർ യാത്രക്കാരൻ്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെയാണ് ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.

'Slap in the face' for torn note: KSRTC employees beat up passenger in Koothattukulam 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0