LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പശ്ചിമേഷ്യൻ സംഘർഷം; സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്,10 ഗ്രാമിന് 1.73 ലക്ഷം രൂപ കടന്നു #Delhi

 


ഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 1.73 ലക്ഷം രൂപ.

വെള്ളിയാഴ്ച 1.62 ലക്ഷമായിരുന്നു സ്ഥാനത്താണിത്. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും വൻ വർദ്ധനവുണ്ടായി, കിലോയ്ക്ക് 2.88 ലക്ഷം രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔസിന് 5,300-ൻ്റെ മുകളിലെത്തിയത് ആഭ്യന്തര വിപണിയെ ബാധിച്ചു. സംഘർഷം തുടരുകയാണെങ്കിൽ സ്വർണവില 1.80 ലക്ഷം രൂപ വരെ ഉയർന്നേക്കാമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.

 West Asian conflict; Gold prices hit record high, crossing Rs 1.73 lakh in Delhi

ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ് മാജിദ് എബ്‌നെല്‍റേസ #Iran

 


തെഹ്‌റാൻ: ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമീർ നാസിർ സദാ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. റെവല്യൂഷണറി ഗാർഡ്‌സ് ജനറൽ മാജിദ് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചുകൊണ്ട് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി.

കഴിഞ്ഞദിവസം നടന്ന സംയുക്ത ആക്രമണത്തിലാണ് മുൻ പ്രതിരോധ മന്ത്രി അമീർ നാസിർ സദ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സേവനമാരംഭിച്ച അമീർ, ഇറാൻ സൈന്യത്തിൻ്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തിന് ശേഷമാണ് മന്ത്രിയായത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മാജിദ് എബ്നെൽറേസയുടെ പുതിയ പ്രതിരോധ നീക്കങ്ങളെ ലോകം ഉറ്റുനോക്കുകയാണ്.

 Majid Ebnereza appointed as Iran's new defense minister

ഇന്ത്യയില്‍ ഐഎസ്, അല്‍ഖയ്ദ ആക്രമണത്തിന് സാധ്യത; സുരക്ഷ കടുപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം #India


ഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അൽഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ശ്രീനഗറിൽ പോലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവർത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാൻ പാകിസ്ഥാൻ പോര് രൂക്ഷമാകുകയാണ്.

നവമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കണം, ആളുകൾ കൂടുന്ന സ്ഥലത്ത് കർശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങൾക്കും, ഇറാൻ്റെ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണം. അൽഖ്വായ്ദ, ഐഎസ് ആക്രമണ സാഹചര്യം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന ജാഗ്രത നിർദ്ദേശം.

പശ്ചമേഷ്യയിലെ സാഹചര്യം മുൻനിർത്തി തീവ്രവാദ ശക്തികൾ സംഘര്ഷത്തിന് ശ്രമിക്കാമെന്നാണ് വിലയിരുത്തൽ. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും സംഘര്ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ

ജാഗ്രതാ നിർദ്ദേശം നിലവിലിരിക്കെയാണ് ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. ഖമനെയി അനുകൂല മുദ്രാവാക്യവുമായെത്തിയ വിഘനവാദി സംഘനകളെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും കല്ലേറ് തുടർന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്.

ISIS Al-Qaeda attacks likely in India Centre directs states to increase security 

ഇറാൻ-ഇസ്രയേൽ സംഘർഷം; ബഹ്റൈൻ രാജാവുമായും സൗദി കിരീടാവകാശിയുമായും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി #Prime_Minister


ഇറാൻ: ഇറാനെതിരായ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കേ ബഹ്റൈൻ രാജാവുമായും സൗദി രാജകുമാരനുമായും ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി അദ്ദേഹം സംസാരിച്ചു.

പിന്നാലെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ബിൻ സൽമാൻ അൽ സൗദുമായും മോദി സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണങ്ങളെ അപലപിച്ച മോദി, ഇവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തെക്കുറിച്ച് ചർച്ചകളും നടത്തി.

രണ്ട് നേതാക്കളുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ, സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടേണ്ടത് പ്രധാനമാണെന്നും ഈ ദുഷ്‌കരഘട്ടത്തിൽ അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിന് ശ്രദ്ധ നൽകിയതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രായേലിനും ബഹ്റൈൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. നേരത്തെ മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും സംസാരിച്ചു. 

pm modi discusses iran israel conflict with bahrain saudi leaders  

അഹമ്മദ് വാഹിദിയെ കമാൻഡർ ഇൻ ചീഫായി നിയമിച്ച് ഇറാൻ #Iran


ടെഹ്‌റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിൻ്റെ പുതിയ കമാൻഡർ ഇൻ ചീഫായി അഹമ്മദ് വാഹിദിയെ ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിറ്ററി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാന്ഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുകയാണ്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കൊപ്പം ഉന്നത നേതൃനിരയിലെ 40 പേരെയാണ് ഇറാന് നഷ്ടമായത്. ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും വ്യോമാക്രമണത്തിൽ മരിച്ചു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഖമനയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാൻ്റെ പുതിയ നേതാവിനെ 88 പുരോഹിതന്മാർ അടങ്ങുന്ന 'അസംബ്ലി ഓഫ് ലീഡർഷിപ്പ്' തിരഞ്ഞെടുക്കും. പിൻഗാമിയായി ഖമനേയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

അതേസമയം, ഇറാൻ്റെ മിസൈൽ വിതരണ കേന്ദ്രങ്ങൾ, സൈനിക കമാൻഡ് സെൻ്ററുകൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ അമേരിക്കൻ സംയുക്ത ആക്രമണം തുടരുകയാണ്. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ആക്രമണം ഇറാനും ശക്തമാക്കി. ഇതോടെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 71 വിമാനങ്ങൾ റദ്ദാക്കി. 

 Iran appoints Ahmad Vahidi as commander-in-chief

മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം;ഹെല്‍പ്‌ ലൈന്‍ തുറന്നു #Delhi


ഡൽഹി:ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളായ ഇവയിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കണ്‍ട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്നപക്ഷം പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

24-hour control room at Delhi's Kerala House for Malayalis; Embassies also open helpline 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0