പരിയാരം: അമ്മാവൻ ഇലക്ഷന്റെ മുഖ്യ ഏജന്റായതിനാൽ അനന്തരവനെ ആക്രമിച്ച് കാർ നശിപ്പിച്ചതായി പരാതി. തിരുവട്ടൂർ പരത്തിയോട്ട് വളപ്പിൽ ശനിയാഴ്ച വൈകുന്നേരം പരിയാരം അങ്കണവാടി റോഡിൽ ലീഗ് പ്രവർത്തകൻ സാബിത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പി.വി. നിഹാലിനെ (48) മർദിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്ത് മൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റായി നിഹാലിന്റെ അമ്മാവൻ മാറിയതായും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ലീഗ് പ്രവർത്തകർ പടക്കം പൊട്ടിച്ചെറിഞ്ഞതായും കാറിന് കേടുപാടുകൾ സംഭവിച്ചതായും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ എതിർപ്പിന്റെ പേരിലാണ് അക്രമം നടത്തിയത്. കാറിന് കേടുപാടുകൾ സംഭവിച്ചതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയുണ്ട്. ഫഹാമി, നാസർ, റഷീദ് മാസ്റ്റർ, ജൗഹർ, ഖലീൽ, ഷഹബാസ്, അസൈനാർ. അയൂബ്, സമീർ, ഹരോൺ, കരിം മാസ്റ്റർ എന്നിവരും കേസിൽ പ്രതികളാണ്.
Case filed against 12-member gang






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.