LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കടുവകളുടെ പ്രജനന കാലം; അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ് #Tiger_Breeding_Season


 കൽപ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിൽ അടക്കം വനത്തോട് ചേർന്ന് താമസിക്കുന്നവര്‍ക്കും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ഈ മൂന്ന് മാസങ്ങളിൽ കടുവകളുടെ പ്രജനന കാലമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . വനപ്രദേശങ്ങളിലോ വനത്തോട് ചേർന്നോ ഇടപഴകുന്നവർക്ക് കേരള വനംവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്. 

*അതിരാവിലെയും രാത്രിയിലും കാടിനുള്ളിലൂടെയോ ഓരം ചേർന്നോ ഉള്ള വഴികളിലെ ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക.

*വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി നടക്കാനായി ശ്രദ്ധിക്കുക. വന്യജീവികള്‍ വഴികളിലുണ്ടെങ്കിൽ മാറിപോകുന്നതിന് ഇത് സഹായിക്കും.

 *ഗോത്ര ജനവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുമ്പോൾ വൈകുന്നേരത്തിന് മുമ്പായി തിരികെയെത്താൻ ശ്രദ്ധിക്കണം. ഒറ്റക്ക് കാട് കയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം. 
 

*ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേർന്നുമുള്ള യാത്രകൾ ഒഴിവാക്കുക. 
 

*വനഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ വിടാതിരിക്കുക. വനത്തിനടുത്ത് കൃഷിഭൂമികളിൽ കാലികളെ കെട്ടിയിടുമ്പോഴും ജാഗ്രത പാലിക്കണം. 
 

*സ്വകാര്യ ഭൂമിയിലെ പ്രത്യേകിച്ച് വനപ്രദേശങ്ങളോട് ചേർന്നുള്ള ഭൂമി കാടുകയറി കിടക്കാൻ അനുവദിക്കരുത്.

*കാട്‌ മൂടിയ സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം പഞ്ചായത്തിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കുക. 
 

*രാത്രിയിൽ കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടുക. തൊഴുത്തിൽ ലൈറ്റ് ഇടാൻ മറക്കാതിരിക്കുക. ഇതിന് പുറമെ വന്യമൃശല്യത്തിന് സാധ്യതയുണ്ടാകുന്ന പക്ഷം തൊഴുത്തിനടുത്ത് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച ശേഷം തീയിടുക. 
 

കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക. ഇത്തരം സന്ദർശനങ്ങളിൽ നിങ്ങളുടെ ഏറ്റവും അടുത്ത പ്രദേശത്തുള്ള വനംവകുപ്പ് ഓഫീസിലേക്ക് വിളിക്കുക. വയനാട് ജില്ലയിൽ വിളിക്കേണ്ട നമ്പറുകൾ ഇനി പറയുന്നവയാണ്. 
 

വയനാട് വന്യജീവി സങ്കേതം -9188407547 
സൗത്ത് വയനാട് ഡിവിഷൻ -9188407545 
നോർത്ത് വയനാട് ഡിവിഷൻ -9188407544

 Tiger breeding season, Forest Department issues high alert advisory

നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ #Bevco_Nilambur

 


മലപ്പുറം: നിലമ്പൂരിലെ ബെവ്‌കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂർ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികൾ വിൽക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.

സ്റ്റോക്ക് പരിശോധനയിൽ ആകെ 11,630 രൂപ വിലവരുന്നു 3 മദ്യക്കുപ്പികൾ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ച ശേഷം നിലമ്പൂർ പോലീസിൽ പരാതി നൽകി.

പൊലീസ് ഷെഹിനെ കസ്റ്റഡിയിൽ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപ്പുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു.

ഒട്ടുപാല്‍ മോഷ്‌ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ നേരത്തേ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോണ്‍, അരുണ്‍ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിന്‍ ദാസ്, സി. കെ. സജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്. 

Youth arrested for stealing expensive liquor bottles from Bevco shop


 

കണ്ണൂര്‍ അയ്യങ്കുന്നില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി;പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം #Kannur

 


കണ്ണൂർ: കണ്ണൂരിലെ അയ്യൻകുന്നിൽ കാട്ടാന ജനവാസ മേഖലയിൽ കയറി. പ്രദേശത്തെ ഒരു റബ്ബർ തോട്ടത്തിലാണ് ആന താവളമുറപ്പിച്ചിരിക്കുന്നത്.

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലത്തെത്തിയിരിക്കുകയാണ്.ആനയെ തുരത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്ന് ആനയെ തുരത്താനുള്ള നടപടികൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരിക്കോട്ടക്കര പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Wild elephant enters residential area in Ayyankunnu, Kannur

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു; പിതാവ് ഉൾപ്പെടെ രണ്ടുപേർ കസ്റ്റടിയില്‍. #Kozhikode


കോഴിക്കോട്:കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം.

പള്ളിക്കണ്ടി സ്വദേശിയായ യാസിൻ അറഫാത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കർ സിദ്ദിഖ്, മറ്റൊരു മകൻ മുഹമ്മദ് ജാബിർ എന്നിവര്‍ 
കസ്റ്റഡിയിലായി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

അതേസമയം, മകൻ യാസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹവും മകനും സ്വയം
 പ്രതിരോധിച്ചതാണെന്നാണ് മൊഴി. . മകൻ യാസിൻ തന്നെ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

Kozhikode Father stabs son to death, two people including father in custody

കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം. #Kasargode


കാസർഗോഡ്: കാസർഗോഡ് കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Old age woman found dead inside home in Kasaragod.

ചെറുകുന്ന്, കണ്ണപുരം മേഖലകളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയിലായി. #KANNUR

 


കണ്ണൂര്‍:
7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി വഫാസുദ്ദീന്‍(26)എന്നയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബുവിനും പി.പി.സുഹൈലിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണപുരം, പഴയങ്ങാടി ഭാഗത്തേക്ക് മൊത്തമായി ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.

(ഗ്രേഡ്) അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സി.വിനോദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്, ടി.കെ.ഷാന്‍, വി.വി.ശ്രീജിന്‍,ഇ.ഐ ആന്റ് ഐ.ബി ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ഷജിത്ത്, സ്‌ക്വാഡ് അംഗങ്ങളായ പി.പി.സുഹൈല്‍, പി.വി.ഗണേഷ് ബാബു എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

A person was arrested with brown sugar.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0