LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പാലത്തായി പീഢനം, പ്രതി പത്മരാജനെ പിരിച്ചുവിട്ട് സ്ക്കൂൾ മാനേജ്മെന്റ്. #Palathayi_Pocso_Case


പാലത്തായി പോക്സോ കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ അധ്യാപകനെ സർവീസില്‍ നിന്ന് നീക്കാൻ സ്കൂള്‍ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദേശം നല്‍കിയിരുന്നു. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു പത്മരാജൻ.

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2) (എഫ്‌), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്‌, എല്‍, എം) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്‌ പത്മരാജനെതിരെ തെളിഞ്ഞത്‌. തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു.

അധ്യാപകനായിരുന്ന കെ പത്മരാജൻ ശുചിമുറിയില്‍ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂർ പോലീസ്‌ 2020 മാർച്ച്‌ 17നാണ്‌ കേസെടുത്തത്‌. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന്‌ ഏപ്രില്‍ 15ന്‌ പ്രതിയെ പോലീസ് അറസ്റ്റു ചെയ്‌തു. 

ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോ. ഉമർ നബിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ #Delhi_Attack

 ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോ. ഉമർ നബിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അൽ-ഖ്വയ്ദയുമായി അദ്ദേഹം ചർച്ച നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 18 ന് ഖാസിഗുണ്ടിലാണ് കൂടിക്കാഴ്ച നടന്നത്. മറ്റൊരു ഭീകര സംഘടനയായ ഐഎസുമായും അദ്ദേഹം ചർച്ച നടത്തിയതായും വിവരമുണ്ട്. അതേസമയം, തീവ്രവാദ ഗ്രൂപ്പിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

  ആക്രമണ രീതിയെയും സാമ്പത്തിക കാര്യത്തെയും ചൊല്ലിയായിരുന്നു അഭിപ്രായവ്യത്യാസങ്ങൾ. ഈ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, ഒക്ടോബറിൽ നടന്ന ആദിൽ റാത്തറിന്റെ വിവാഹ ചടങ്ങിൽ നിന്ന് ഉമർ നബി വിട്ടുനിന്നു. ജമ്മു കശ്മീരിലെ ഒരു മത പുരോഹിതനും സംഘത്തിലെ അംഗവുമായ മുഫ്തി ഇർഫാൻ വേജിന്റെ അറസ്റ്റിനുശേഷം ഉമർ കശ്മീരിലേക്ക് മടങ്ങി. സംഘാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പിന്നീട് പരിഹരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 നവംബർ 2025 | #NewsHeadlines

• മനുഷ്യന് വഴി നടക്കാൻ അവസരം നേടി വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഇന്ന് നൂറു വർഷം. 1925- നവംബർ 23ന് കെ. കേളപ്പനായിരുന്നു പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇതോടെ 603 ദിവസം നീണ്ട ഐതിഹാസിക സമരമാണ് ഒടുവിൽ വിജയത്തിൽ കലാശിച്ചത്.

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്.

• നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം 315 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്‌. 12 അധ്യാപകരെയും 303 വിദ്യാർഥികളെയുമാണ്‌ തട്ടിക്കൊണ്ടുപോയതെന്ന്‌ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു.

• സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്.

• ടിവികെ അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന ഇൻ‌ഡോർ പൊതുയോഗം ഇന്ന് കാഞ്ചിപുരത്ത് നടക്കും. സ്വകാര്യ കോളേജ് ക്യാമ്പസിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. കരൂർ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്.

• മുംബൈ അന്ധേരിയില്‍ ചെറുകിട വ്യവസായശാലയില്‍ രാസവസ്തു ചോര്‍ന്ന് ഒരാള്‍ മരിച്ചു. 17 കാരൻ ഉൾപ്പെടെ മറ്റു രണ്ടുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വെെകുന്നേരം 4.55 ഓടെ രാസവസ്തു ശ്വസിച്ച മൂന്നുതൊഴിലാളികൾ കുഴഞ്ഞുവീഴുകയായിരുന്നു.

• സമുദ്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം കമീഷൻ. യുനെസ്‌കോ ലോക പൈതൃകകേന്ദ്രമായ ജിദ്ദയുടെ ഹൃദയഭാഗത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

• പഞ്ചാബും ഹരിയാനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന തലസ്ഥാനമായ ചണ്ഡീഗഢിന്റെ ഭരണനിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തി.

ഇലക്ഷന് മുൻപേ ജയം, സംസ്ഥാനത്ത് വിവിധ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. #Election2025


കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. ഗ്രേസി ബോണി ഫോസിൻ്റെ പത്രിക തള്ളി. സി.പി.എമ്മിലെ കെ.പ്രേമാ സുരേന്ദ്രൻ എതിരില്ലാതെ തിരഞെടുക്കപ്പെട്ടു. 


അതോടൊപ്പം കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡിൽ കൂടി എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സൂഷ്മപരിശോധനയിൽ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്.  കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി എംവി ഷിഗിന എതിരില്ലാതെ തെരഞ്ഞെടുത്തു.


കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സി. വി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുത്തു. കണ്ണൂർ കണ്ണപുരം പഞ്ചായത്തത്‍ മൂന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സജിന കെ വി എതിരില്ലാതെ വിജയിച്ചു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി #Election2025

 

 കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കളെ 'ഫ്യൂഡൽ റാസ്കലുകൾ' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സീറ്റ് വിതരണത്തിന്റെ അശാസ്ത്രീയതയെയും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിക്കുന്ന മനോഭാവത്തെയും യൂത്ത് കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തു.

'അടിയേറ്റവർക്കും ജയിലിൽ കഴിഞ്ഞവർക്കും പാർട്ടിക്ക് സീറ്റ് ലഭിക്കില്ല' എന്ന് വി.പി. ദുൽഖിഫിൽ പറഞ്ഞു. എത്ര തവണ തല്ലിയെന്നും ജയിലിൽ കഴിഞ്ഞ ദിവസങ്ങളുടെ എണ്ണം വിഭജിച്ചാലും അഞ്ച് ശതമാനം സീറ്റ് പോലും നൽകാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇരുപതോ മുപ്പതോ വർഷമായി മത്സരരംഗത്തുള്ളവർക്ക് വീണ്ടും സീറ്റ് നൽകാൻ നേതൃത്വം മടിക്കുന്നില്ല. വോട്ടില്ലാത്തവരുടെ വീടുകളിൽ പോയി ഷാൾ ധരിച്ച് സ്ഥാനാർത്ഥിത്വം നൽകാൻ അവർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുവതിയെ ബലാല്‍സംഗം ചെയത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, തളിപ്പറമ്പ സ്വദേശി അറസ്റ്റിൽ. #CrimNews

തളിപ്പറമ്പ് : യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട്ടെ ടി.സി ഷാഹത്തി (29) നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2020, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട്, ധര്‍മ്മശാല, പറശിനിക്കടവ്, എന്നിവിടങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.

യുവതി തളിപ്പറമ്പില്‍ പഠിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇന്നലെയാണ് ബംഗളൂരുവില്‍ വെച്ച് ഇയാള്‍ പോലീസിന്റെ പിടയിലായത്. തളിപ്പറമ്പില്‍ എത്തിച്ച് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2024 ഓഗസ്റ്റ് മാസത്തിലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഒക്ടോബര്‍ 28നാണ് യുവതി ഷാഹത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0