LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

മൊറാഴയിൽ വോട്ട് ചെയ്യുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. #Morazha#Taliparamba

 


മോറാഴ :
വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.മോറാഴ സ്വദേശി കെ പി സുധീഷാണ് മരിച്ചത്.

മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം. ലോട്ടറി വില്പന തൊഴിലാളിയാണ്.മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Voter collapses and dies

പഴയങ്ങാടി താവത്ത് ആക്രി കടയില്‍ വന്‍ തീപ്പിടിത്തം.#Massive_Fire_Breaks#Pazhangadi

 


കണ്ണൂർ: പഴയഅങ്ങാടി താവത്തിലെ സ്ക്രാപ്പ് കടയിൽ വൻ തീപിടുത്തം. പഴയഅങ്ങാടി പുഴയ്ക്ക് സമീപമുള്ള സ്ക്രാപ്പ് വാഹനങ്ങൾ വിൽക്കുന്ന സ്ക്രാപ്പ് കടയിലാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ വളരെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

വാഹനങ്ങളുടെ ഓയിൽ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് തീ പടരാൻ കാരണമായത്. താവത്ത് സ്വദേശികളായ രജീഷ്, പ്രമോദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ടിവിഎം സ്ക്രാപ്പ്. സ്ക്രാപ്പിംഗിനായി കൊണ്ടുവന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. തീപിടുത്ത സമയത്ത് നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി സ്ക്രാപ്പ് കട ഉടമകൾ പഴയഅങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പഴയഅങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Massive fire breaks out at a scrap shop

തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാറ്. #Voting_Machine#Kannur


 കണ്ണൂർ/തളിപ്പറമ്പ്/പാനൂർ:
തദ്ദേശതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം, കണ്ണൂർ ജില്ലയിലെ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) തകരാറിലായി. ഇതുമൂലം, ഈ ബൂത്തുകളിലെ വോട്ടെടുപ്പ് ഏകദേശം 20 മിനിറ്റ് വൈകി.

വോട്ടെടുപ്പ് തടസ്സപ്പെട്ട കേന്ദ്രങ്ങൾ:

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ബൂത്ത് നമ്പർ 7. മാവിച്ചേരിയിലെ ഒരു ബൂത്ത്.

പാനൂർ: ചമ്പാട് അരയകുളത്തുള്ള ചോതാവൂർ ഈസ്റ്റ് എൽ.പി. സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത്.

Voting for the local government elections 

പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി.#Case_Vote#Chief_Minister

 പിണറായി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ഇന്ന് (ഡിസംബർ 11) രാവിലെ ഏട്ട് മണിയോടെ അദ്ദേഹം പോളിംഗ് ബൂത്തിലെത്തി.

പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ.പി. സ്കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ ആണ് മുഖ്യമന്ത്രി വോട്ട് ചെയ്യിയത്.

വോട്ടെടുപ്പിന് തുടക്കം കുറിച്ച ഉടൻ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് പോലെയുള്ള ഉണർവാണ് കണ്ണൂർ ജില്ലയിൽ കാണുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ്. സർക്കാരിന്റെ തുടർച്ചയായ മൂന്നാമൂഴത്തിനുള്ള ആദ്യപടിയായിരിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചത്.

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേടുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായി

Pinarayi vijayan

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തിന് അർഹമായ കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നകാര്യം ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

• വടക്കൻ കേരളം ഇന്ന് വിധിയെഴുതും. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം കാസർകോട്‌ മുതൽ തൃശൂർവരെ ഏഴ്‌ ജില്ലകളിലാണ്‌ വോട്ടെടുപ്പ്‌. രാവിലെ ഏഴിന്‌ തുടങ്ങുന്ന പോളിങ്‌ വൈകിട്ട്‌ ആറിന്‌ അവസാനിക്കും.

• തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കോടികളുടെ പുതിയ അഴിമതി പുറത്തേക്ക്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പട്ട് വില്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 350 രൂപയുടെ പോളിസ്റ്റര്‍ ഷാളുകള്‍ വിറ്റത് 1300 രൂപയ്ക്കാണ്. പത്തുവര്‍ഷംകൊണ്ട് 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ.

• നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്–സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ സെക്യൂരിറ്റി തുക മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി) തിരികെ നൽകുന്നില്ലെന്ന് പരാതി. ഓരോ വിദ്യാർത്ഥിയിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ രണ്ട് ലക്ഷം രൂപയാണ് മതിയായ കാരണം കൂടാതെ തടഞ്ഞുവെച്ചിരിക്കുന്നത്.

• 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായും പരാതിരഹിതമായി നടത്താന്‍ ഇത്തവണ കർശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

• കൊങ്കണ്‍ തീരത്തുള്ള അല്‍ഫോണ്‍സോ (ഹാപ്പസ്) മാമ്പഴത്തിന് ഗുജറാത്ത് ഭൗമസൂചിക പദവി തേടുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കര്‍ഷകര്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

• ഐസിസിയുടെ പുതി­യ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും. രോഹിത് 781 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനി­ര്‍ത്തിയപ്പോള്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് കോലി രണ്ടാം സ്ഥാ­നത്തേക്ക് കുതിച്ചു. 773 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്.

• വിദ്വേഷ പ്രസംഗത്തിന് കടുത്ത ശിക്ഷാ നടപടിയുമായി കര്‍ണാടക സര്‍ക്കാല്‍. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ കുറ്റകൃത്യം തടയുന്നതിനുമാ നിയമസഭയില്‍ അവതരിപ്പിച്ച ദി കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ് (പ്രിവന്‍ഷന്‍) ബില്‍ 2025 പ്രകാരം 10 വര്‍ഷം തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

ഗുജറാത്തിൽ യുവാവ് സുഹൃത്തിനെ കൊന്ന് ശരീരഭാ​ഗങ്ങൾ കഷ്ണങ്ങളാക്കി കുഴൽക്കിണറുകളിൽ ഉപേക്ഷിച്ചു. #Gujarath#Murder

 

വിവാഹിതയായ സ്തീയുമായുള്ള സുഹൃത്തിന്റെ ബന്ധത്തിൽ അസൂയ തോന്നിയ 19കാരൻ അയാളെ കൊന്ന് ശരീരഭാ​ഗങ്ങൾ 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ​ഗുജറാത്തിലെ കുച്ച്ജില്ലയിലുള്ള നഖത്രാന താലൂക്കിലാണ് സംഭവം.

ഡിസംബർ 2ന് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവം നടന്ന് പിറ്റേ ദിവസം കൊലചെയ്യപ്പെട്ട രമേശ് മഹേശ്വരിയുടെ സഹോദരൻ കുച്ച് ജില്ലയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്നേ ദിവസം തന്നെ പ്രതി കിഷേർ മഹേശ്വരിയെയും തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 മാസമായി രമേശ് മഹേശ്വരി വിവാഹിതയായ അഞ്ജലി എന്ന യുവതിയു‍മായി അവിഹിത ബന്ധത്തിലായിരുന്നു. എന്നാൽ ഇതേ യുവതിയുമായി പ്രതി കിഷേറിനും ‌ബന്ധത്തിന് താൽപര്യം ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്ന ഡിസംബർ 2ന് രമേശിനെ കിഷേർ ജോലി നോക്കിയിരുന്ന ഫാമിലേക്ക് പാർട്ടിയ്ക്കായി ക്ഷണിച്ചു. അവിടെ വച്ച് കിഷേർ രമേശിനോട് അഞ്ജലിയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറാൻ ആവശ്യപ്പെടുകയും അത് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലെത്തുകയും ചെയ്തു. കിഷേർ പാര ഉപയോ​ഗിച്ച് രമേശിനെ വെട്ടികൊലപ്പെടുത്തി.

അതിന് ശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കൊപ്പം ചേർന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് തലയും കൈകളും 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ബാക്കി ശരീരഭാ​ഗങ്ങൾ പരുത്തിപ്പാടത്ത് കുഴിച്ചിടുകയും വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കുകയും രക്തക്കറ മണ്ണിട്ട് മൂടുകയും ചെയ്തു.


അഞ്ജലിയുടെ സഹോദരൻ അവരുടെ ബന്ധം അറിഞ്ഞതായും അതിനാൽ രമേശിന് ഭീക്ഷണി ഉണ്ടെന്ന് പറഞ്ഞ് കിഷോർ തന്റെ ഫോണിൽ നിന്ന് സന്ദേശമയച്ച് രമേശിന്റെ കുടുംബത്തെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാനും ‌ശ്രമം നടത്തി.

 In Gujarat, a young man killed his friend, cut his body into pieces and dumped his body parts in borewells.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0