LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശികളായ 3പേര്‍ മരിച്ചു #Kozhikode


 ഗുണ്ടൽപേട്ട്: കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആയിഷ നൂറിയും നൊഹയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

 Three Kozhikode natives die in car tipper lorry collision in Gundalpet

മാസങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാതെ പൂക്കോത്ത്തെരു മാനേങ്കാവ് റോഡ്;ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനൊരുങ്ങി നാട്ടുകാർ #Thaliparamba




 

തളിപ്പറമ്പ്: പൂക്കോത്ത് തെരു മാനേങ്കാവ് റോഡ് ഇൻ്റർലോക്ക് ചെയ്യാനായി പൊളിച്ചത് സമീപവാസികൾക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. പൂക്കോത്ത് തെരു മാനേങ്കാവ് റോഡിൽ കൊട്ടാരം അമ്പലം റോഡാണ് പൊളിച്ചിരിക്കുന്നത്. ഈ കടുത്ത വേനലിൽ പൊടി ശല്യം രൂക്ഷമാകുന്നതിനോടൊപ്പം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് മറ്റൊരു പ്രശ്നമാണ്. മാസം രണ്ട് കഴിഞ്ഞിട്ടും ഇൻ്റർ ലോക്ക് ചെയ്യുകയോ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

അമ്പലത്തിലെ പൂരത്തിൻ്റെ ആഘോഷം കഴിഞ്ഞ് പണി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. പൂരം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. കീഴാറ്റൂർ ഉള്‍പ്പെടെ ഉള്ള ഭാഗങ്ങളിലേക്ക് ഇതുവഴി പോകുന്ന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. കൂടാതെ റോഡിന് ഇരുവശങ്ങളിലും ഉള്ള വ്യാപാരികൾ സമീപവാസികൾ അനുഭവിക്കുന്ന വായു മലിനീകരണം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ഈ കടുത്ത വേനലിൽ പൊടി ശല്യം കൊണ്ട് ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മാർച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം. ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമീപവാസികൾ അറിയിച്ചു.

 Pookothu Theru Manengavu road

കുഴൽപ്പണ വേട്ട;കണ്ണൂരില്‍ രണ്ടര കോടിയിലധികം രൂപ പിടികൂടി #Kannur


കണ്ണൂർ : കണ്ണൂരിൽ കുഴൽപ്പണം പിടികൂടി.ബുധനാഴ്ച പുലർച്ചെ കണ്ണൂർ കാൽടെക്‌സ് ജംഗ്ഷനിൽ നൈറ്റ് പെട്രോളിങ്ങിനിടയാണ് രേഖകളില്ലാത്ത രണ്ടുകോടി 65 ലക്ഷം രൂപ. പിടികൂടിയത്.സാബിത്ത്, അജ്മൽ എന്നിവർ സഞ്ചരിച്ച Kl 13 AV 2688 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.ഇൻസ്പെക്ടർ കൈലാസ് നാഥ്, ഇൻസ്പെക്ടർ അനി എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

 black money

ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാന്‍ തീരുമാനം;ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ #Delhi


ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിൻ്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻപ് മണ്ഡല പുനർനിർണയം നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷൻ്റെ അധ്യക്ഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർദേശിക്കുന്ന ഒരാളോ കമ്മിഷൻ്റെ അംഗമാകും.

മണ്ഡല പുനർനിർണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. 

Delimitation bill Centre proposes to increase Lok Sabha seats to 850 

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇപ്പോൾ സഞ്ജുവിന് സ്വന്തം. #Instagram_Sanju_Samson

 


ക്രിക്കറ്റ് മൈതാനത്ത് റെക്കോർഡുകൾ ഭേദിച്ചതിന് ശേഷം, മലയാളി താരം സഞ്ജു സാംസൺ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇപ്പോൾ സഞ്ജു സ്വന്തമാക്കി. 19 മില്യൺ ഫോളോവേഴ്‌സുമായി ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന നടി കീർത്തി സുരേഷിനെ (18.8 മില്യൺ) സഞ്ജു മറികടന്നു. അനുപമ പരമേശ്വരൻ (16.6 മില്യൺ), ദുൽഖർ സൽമാൻ (15.9 മില്യൺ) എന്നിവരാണ് പട്ടികയ്ക്ക് പിന്നിലുള്ള മറ്റ് പ്രമുഖർ.

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സീസണിലെ ആദ്യ സെഞ്ച്വറി നേടിയതിന് ശേഷം സഞ്ജുവിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു. അദ്ദേഹത്തിന്റെ സ്ഫോടനാത്മക ബാറ്റിംഗിന് പുറമേ, സഞ്ജുവിന്റെ ലാളിത്യവും അദ്ദേഹത്തെ ആരാധകർക്കിടയിൽ പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ദിവസം തന്റെ തകർന്ന ഫോണുമായി വന്ന ഒരു ആരാധകന് പുതിയ ഫോൺ സമ്മാനമായി നൽകിയ സഞ്ജു സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. ക്രിക്കറ്റ് ആരാധകർക്ക് പുറമെ, സിനിമ, സാംസ്കാരിക ആരാധകരിൽ വലിയൊരു വിഭാഗവും സഞ്ജുവിനെ പിന്തുടരുന്നു.

 Sanju now holds the title of being the most followed Malayali on Instagram.

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്. #Whatsapp_Scam

 


തിരുവനന്തപുരം:
വ്യാജ സ്റ്റാഫിംഗ് ഏജൻസികളുടെ പേരിൽ തൊഴിലാളികളെ നൽകാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. വ്യാപാരികൾ, ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾ, ചെറുകിട സംരംഭകർ എന്നിവരെയാണ് തട്ടിപ്പ് ലക്ഷ്യമിടുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് വഴി വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നു.

വിശ്വസനീയമായ സ്ഥാപനങ്ങളുടെ പേരിൽ വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് അവർ വ്യാപാരികളെ ബന്ധപ്പെടുന്നത്. രജിസ്റ്റർ ചെയ്ത പരാതികളിൽ, 'സ്‌കാൻ ക്രൂ അല്ലെങ്കിൽ സ്‌കാൻ നെക്‌സസ്' പോലുള്ള സ്ഥാപനങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ജോലിക്ക് ആവശ്യമായ ജീവനക്കാരെ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു, കൂടാതെ വിശ്വാസം നേടുന്നതിന് വ്യാജ കരാറുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് രേഖകൾ എന്നിവയും നൽകുന്നു. തുടർന്ന് 'മുൻകൂർ ഫീസ്', 'യാത്രാ ചെലവുകൾ' തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പണം ആവശ്യപ്പെടുന്നു, പണം ലഭിച്ച ശേഷം, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തുകയും ഒടുവിൽ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ അവർ സ്ഥലം മാറുകയും ചെയ്യുന്നു.

ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ്, അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്‌സൈറ്റ് എന്നിവ സ്ഥിരീകരിക്കുക. അവരുടെ വിശ്വാസ്യത ഉറപ്പാക്കിയതിനുശേഷം മാത്രം പണമിടപാടുകൾ നടത്തുക. 

സംശയാസ്പദമായ ലിങ്കുകളോ രേഖകളോ തുറക്കരുത്. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ  https://cybercrime.gov.in എന്ന വിലാസത്തിലോ പരാതി നൽകണമെന്ന് പോലീസ് പറഞ്ഞു.

 New WhatsApp scam, police warn of promise of workers.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0