LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

യാത്രികർ തേടിപ്പോകുന്ന ലോകപ്രശസ്തമായ ശവകുടീരങ്ങളും അവയ്ക്ക് പിന്നിലെ അപൂർവ കഥകളും #Historical_Monuments


ചരിത്രസ്മാരകങ്ങളും പ്രകൃതിഭംഗിയും തേടിയുള്ള യാത്രകൾക്കിടയിൽ, ലോകപ്രശസ്തരായ വ്യക്തികളുടെ അന്ത്യവിശ്രമസ്ഥലങ്ങൾ തേടിപ്പോകുന്ന സഞ്ചാരികളുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്.

ഓരോ ശവകുടീരത്തിനും പിന്നിൽ ഓരോ നിഗൂഢമായ കഥകളോ വിചിത്രമായ വസ്തുതകളോ ഒളിഞ്ഞിരിപ്പുണ്ടാകും. സംഗീതവും സാഹിത്യവും സിനിമയും ശാസ്ത്രവുമെല്ലാം കീഴടക്കിയ പത്ത് ഇതിഹാസങ്ങളുടെ കല്ലറകളിലൂടെയുള്ള ഒരു അപൂർവ യാത്രാവിവരണം നോക്കാം.

പാരിസിലെ പേരേ ലാക്കൈസ് സെമിത്തേരിയിലെത്തുന്ന സഞ്ചാരികൾ പ്രശസ്ത എഴുത്തുകാരൻ ഓസ്കാർ വൈൽഡിൻ്റെ കല്ലറയ്ക്ക് മുന്നിൽ അൽപനേരം വിസ്മയത്തോടെ നിൽക്കും. ആരാധകർ തങ്ങളുടെ പ്രിയ എഴുത്തുകാരനോടുള്ള സ്നേഹസൂചകമായി കല്ലറയിൽ ചുംബിക്കുന്ന പതിവുണ്ടായിരുന്നു. 

 എന്നാൽ ചുംബനപ്പാട്ടുകൾ കല്ലറയെ നശിപ്പിക്കാൻ തുടങ്ങിയതോടെ ഇത് ഗ്ലാസ് മറയൊരുക്കി സംരക്ഷിക്കേണ്ടി വന്നു. സമാനമായ ഒരു അനുഭവം ഹോളിവുഡ് സുന്ദരി മെർലിൻ മൺറോയുടെ കല്ലറയ്ക്കുണ്ട്.

 മൺറോയുടെ അടുത്തുള്ള സ്ഥലം സ്വന്തമാക്കാൻ ലേലം വിളികൾ വരെ നടക്കാറുണ്ട്; പ്ലേബോയ് സ്ഥാപകൻ ഹ്യൂ ഹെഫ്‌നർ വലിയ തുക നൽകി മൺറോയുടെ ചാരത്തുള്ള സ്ഥലം സ്വന്തമാക്കിയത് ഇന്നും ചർച്ചയാണ്.

മരണശേഷം പോലും സമാധാനം ലഭിക്കാത്ത ചില കഥകളും ഈ പട്ടികയിലുണ്ട്. റോക്ക് ആൻഡ് റോൾ രാജാവ് എൽവിസ് പ്രെസ്‌ലിയുടെ മൃതദേഹം മോഷ്ടിക്കാൻ ശ്രമം നടന്നതിനെത്തുടർന്നാണ് ഗ്രേസ്‌ലാൻഡിലെ വസതിക്കുള്ളിലെ മെഡിറ്റേഷൻ ഗാർഡനിലേക്ക് മാറ്റിയത്.

ചിരിയുടെ തമ്പുരാൻ ചാർലി ചാപ്ലിൻ്റെ ഭൗതികശരീരം മോഷണം പോയതും പിന്നീട് കണ്ടെടുത്ത ശേഷം പാളികൾക്കിടയിൽ അടക്കം ചെയ്തതും ഒരു സിനിമാക്കഥ പോലെ തോന്നിപ്പിക്കും. വിശ്വമഹാകവി വില്യം ഷേക്സ്പിയർ തൻ്റെ അസ്ഥികൾ മാറ്റുന്നവർ ശപിക്കപ്പെടുമെന്ന ശാപം കല്ലറയിൽ ആലേഖനം ചെയ്തതിനാൽ നൂറ്റാണ്ടുകളായി ആരും അത് തുറക്കാൻ ധൈര്യപ്പെട്ടിട്ടില്ല.

അത്യന്തം വൈകാരികമായ രീതിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരാണ് പ്രിൻസസ് ഡയാനയും ബ്രൂസ് ലീയും. ഡയാനയെ തറവാട് വീട്ടിലെ ഒരു തടാകത്തിന് നടുവിലുള്ള ശാന്തമായ ദ്വീപിലാണ് അടക്കം ചെയ്തിരിക്കുന്നത്. യുദ്ധകലകളുടെ ചക്രവർത്തി ബ്രൂസ് ലീയും മകൻ ബ്രാൻഡൻ ലീയും അടുത്തടുത്തായി ഉറങ്ങുന്നത് ആയോധനകലാ പ്രേമികൾക്ക് ഒരു പുണ്യസ്ഥലം പോലെ.

സംഗീത ഇതിഹാസം ബോബ് മാർലിയുടെ കല്ലറ ജമൈക്കയിലെ ഒരു ഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഗിറ്റാറിനൊപ്പമാണ് സ്ഥിതി ചെയ്യുന്നത്.ശാസ്ത്രവും നിഗൂഢതയും ഇഷ്ടപ്പെടുന്നവർക്ക് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ എബിയിലെ സർ ഐസക് ന്യൂട്ടൻ്റെ ശിൽപ്പഭംഗിയുള്ള കല്ലറയും ബാൾട്ടിമോറിലെ എഡ്ഗാർ അലൻ പോയുടെ ശവകുടീരവും അത്ഭുതമാകും.

 അലൻ പോയുടെ കല്ലറയിൽ ജനുവരി 19-ന് അജ്ഞാതൻ പൂക്കളും മദ്യവും വെച്ചുപോകുന്ന 'പോ ടോസ്റ്റർ' രഹസ്യം ഇന്നും ആരെയും അമ്പരപ്പിക്കും. ഇത്തരം ഇടങ്ങളിലേക്കുള്ള യാത്രകൾ വെറും കാഴ്ചകൾക്കപ്പുറം, കടന്നുപോയ വലിയ മനുഷ്യരുടെ ജീവിതത്തെയും നിഗൂഢതകളെയും അടുത്തറിയാനുള്ള അവസരവുമാണ്.

World-famous tombs that travelers seek out and the stories behind them 

മതിൽ കെട്ടാൻ എത്തിയവരോട് സംസാരിച്ച് നില്‍ക്കെ ആക്രമണം; വീട്ടമ്മയെ മർദ്ദിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ #Thiruvananthapuram


തിരുവനന്തപുരം:വസ്‌തു തർക്കത്തിൻ്റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീന സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ് വെൽറ്റിനെയാണ് പൊലീസ് പിടികൂടിയത്.

പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്‌തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തൻറെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്ന തൊഴിലാളികളുമായി സംസാരിക്കുകയായിരുന്ന റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പള്ളിത്തുറ ഭാഗത്ത് നിന്ന് കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. റിബെല്ലോയ്ക്കെതിരെ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Attacked while talking to people who had come to build a wall in the yard; Suspect who beat up housewife and fled arrested 

പാചകവാതക ക്ഷാമം: ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തിയേക്കാം; തുക തിരികെ നൽകാൻ ഐആർസിടിസി നീക്കം. #Railway

 


തിരുവനന്തപുരം:
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാചക വാതക വിതരണത്തിൽ രാജ്യം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണ ശൃംഖല പ്രതിസന്ധി നേരിടുന്നു. പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം കാരണം ദീർഘദൂര ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഐആർസിടിസി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരികെ നൽകുന്നതും റെയിൽവേ പരിഗണിക്കുന്നു.

ഐആർസിടിസിയുടെ ബേസ് കിച്ചണുകളെ ഗ്യാസ് ക്ഷാമം സാരമായി ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ, പാചകത്തിന് മൈക്രോവേവ് ഓവനുകളും ഇലക്ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങളും ഉപയോഗിക്കാൻ കാറ്ററിംഗ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പാകം ചെയ്ത ഭക്ഷണത്തിന് പകരം 'റെഡി-ടു-ഈറ്റ്' പാക്കറ്റ് ഭക്ഷണങ്ങളുടെ വലിയൊരു സ്റ്റോക്ക് സൂക്ഷിക്കാൻ ലൈസൻസുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 LPG shortage: Food distribution on trains may stop; IRCTC moves to refund amount.

അമ്മയെ ക്രൂരമായി കൊന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷി;പിതാവ് അറസ്റ്റില്‍. #Malappuram


മലപ്പുറം :
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാലര വയസുകാരിയായ മകൾ ദൃക്സാക്ഷിയായ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ചു. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌നയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി റഫീഖിന് മഞ്ചേരി പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി സനൽകുമാറിന് ശിക്ഷ വിധിച്ചത്.

2023 ഏപ്രിൽ എട്ടിന് ഏലംകുളത്തെ സ്വന്തം വീട്ടിൽ വച്ചാണ് ഫാത്തിമ കൊല്ലപ്പെടുന്നത്. കൈകാലുകൾ ജനലിൽ ചേർത്ത് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് നാലര വയസ് പ്രായമുള്ള അംഗൻവാടി വിദ്യാർത്ഥിയായ കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.

അമ്മയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട് കുട്ടിയാണ് വിചാരണക്കിടെ പ്രധാന മൊഴികൾ നൽകിയത്. കൊലപാതകക്കുറ്റം തെളിഞ്ഞതോടെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമുണ്ട്.

അമ്മയുടെ പ്രായമായ മാതാവ് മാത്രമാണ് കുട്ടിക്കിനി സംരക്ഷണം ഒരുക്കാനുള്ളത്. കുട്ടിയുടെ സംരക്ഷണത്തിനായി ലീഗൽ സർവീസ് അതോറിറ്റി വഴി 5 ലക്ഷത്തിൽ കുറയാത്ത തുക നൽകണമെന്നും കോടതിവിധിയിലുണ്ട്. 

 Four and a half year old daughter witnesses brutal murder of mother Court sentences husband to life imprisonment.

തെരുവുനായയുടെ ആക്രമണം; കിടപ്പുരോഗിയായ വയോധികയെ കടിച്ചു കീറി കൊന്നു #Trissur

 


തൃശൂർ: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കാർത്യായനി (84)യാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ആറുമണിക്കാണ് സംഭവം.

വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണുണ്ടായിരുന്നത്.

 A bedridden elderly woman was bitten to death by a stray dog ​​in Thrissur.

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം:കഴുത്തിൽ പാടുകൾ, ചുണ്ട് പൊട്ടിയ നിലയിൽ ;അമ്മ കസ്റ്റഡിയില്‍ #Thiruvananthapuram

 


തിരുവനന്തപുരം : വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കുഞ്ഞിൻ്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് പായിൽ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിൻ്റെ പ്രായം. കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിൻ്റെ കഴുത്തിൽ പാടുകൾ കണ്ടത് ദുരൂഹത വർദ്ധിപ്പിച്ചു. തുടർന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.

ഇപ്പോൾ അശ്വതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിൻ്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരിക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.

 Death of a one-year-old girl in Vamanapuram; Mother in custody

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0