LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി;'മകൻ എസ്പി ആയതിനാലാണോ ശങ്കർ ദാസിൻറെ അറസ്റ്റ് വൈകുന്നത്?',


 കൊച്ചി:ശബരിമല സ്‌ത്രീപ്രവേശന കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് മുൻ അംഗമായ കെ പി ശങ്കർ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

കേസിൽ പ്രതി ചേർത്ത ദിവസം മുതൽ കെ പി ശങ്കര്‍ ദാസ് ആശുപത്രിയിലാണ്. മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തിൽ നടക്കുന്നത്?. ഇതിനോടൊന്നും യോജിക്കാനാവില്ലെന്നും ഹൈക്കോടതി പ്രതികരിച്ചു. ശബരിമല സ്‌ത്രീപ്രവേശന കേസിൽ ആദ്യഘട്ട ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ദേവസ്വം ബോർഡിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോർഡ് എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. ഗോവർദ്ധൻ്റെ ജാമ്യഹർജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് പരാമർശിക്കപ്പെട്ടതിലാണ് ഹൈക്കോടതിയുടെ ചോദ്യം.

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. എ പത്മകുമാർ, മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജികൾ പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉണ്ണികൃഷ്ണന് പോറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുക എന്നതാണ് പോറ്റിയുടെ ലക്ഷ്യം. പത്മകുമാർ ദേവസ്വം ബോർഡിൻ്റെ സ്ഥാനത്താണെന്നും ഹൈക്കോടതി പറഞ്ഞു. 

 High Court criticizes SIT in Sabarimala gold loot case

ചൂടുവെള്ളത്തിലാണോ കുളി; കാത്തിരിക്കുന്നത് വൻ അപകടം


 തണുപ്പ് കാലത്ത് കുളിക്കുന്നതിൽ എല്ലാവരും വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ.  ഈ സമയത്താണ് നിങ്ങൾ ചൂടുവെള്ളത്തിൽ കുളിക്കുന്നത്. എന്നാൽ ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്.

നിങ്ങളുടെ ശരീര ചർമ്മത്തില്‍ പ്രശ്‌നങ്ങളും അകാല വാർദ്ധക്യവും വരെ ഉണ്ടാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രകൃതിദത്ത എണ്ണകളും ലിപിഡുകളും ഈർപ്പം നിലനിർത്തുന്നതിനും പുറത്തുനിന്നുള്ള അപകടകരമായ ഘടകങ്ങളെ തടയുന്നതിനും സംരക്ഷണ കവചം പോലെ പ്രവർത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ചർമ്മരോഗവിദഗ്ധരായ ഡോക്ടർമാർ പറയുന്നു.

കുളിക്കുശേഷം മോയിസ്ച്യുറൈസർ ഉപയോഗിച്ചാലും ചിലർക്ക് ചൊറിച്ചിൽ, വരൾച്ച, ചർമ്മം അടർന്നു പോകൽ തുടങ്ങിയ പ്രശ്നങ്ങൾ തുടരാം. കാരണം, ചൂട് വെള്ളം ചർമ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്മജീവികളെ നശിപ്പിച്ച് പ്രതിരോധ സന്തുലനം തകർക്കുന്നു. ഇതോടെ ഹാനികരമായ ബാക്ടീരിയകൾ തൊലിപ്പുറത്ത് അമിതമായി വളരാൻ ഇടയാകുന്നു.

ചൂടുവെള്ളം ചർമ്മത്തിൻ്റെ പിഎച്ച് മൂല്യം മാറ്റുന്നതിനാൽ മുമ്പ് ഉണ്ടായിരുന്ന ചർമ്മ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാം. എക്‌സീമ, സോറിയാസിസ്, റൊസാസിയ, അത്യധികം സംവേദനക്ഷമതയുള്ള ചർമ്മം എന്നിവയുള്ളവർക്കുള്ള ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ ചൂട് വെള്ളത്തിലെ കുളി കാരണമാകും.

 കുളിക്ക് ശേഷം ചർമ്മത്തിലെ ഈർപ്പം വേഗത്തിൽ ആവിയായി പോകുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാം. ഈ നിർജ്ജലീകരണം തുടർച്ചയായി ഉണ്ടാകുമ്പോൾ, ചർമ്മത്തിൻ്റെ പ്രായം വേഗത്തിൽ വർധിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘനാളുകളായി ചൂട് വെള്ളം ശരീരത്തില് ഉപയോഗിക്കുകയാണെങ്കില് സ്വാഭാവിക എണ്ണകള് ശരീരത്തില് നിന്നും ഇല്ലാതെയാകും. ഇത് ദിവസേന ആവർത്തിക്കുമ്പോൾ ശരീരം വരണ്ടതായി മാറുകയും വലിഞ്ഞു മുറുകിയതും ചൊറിച്ചിലും നീർക്കെട്ടും ഉണ്ടാകുന്നതുമായ അവസ്ഥയിലേക്ക് മാറുന്നു. അണുബാധകൾ എളുപ്പത്തിൽ പിടിപെടാനും കഴിയും.

hot water baths in winter can damage skin say dermatologists

വെറുമൊരു ദാഹശമനിയല്ല; അറിയാം പതിമുഖത്തെ പറ്റി, ഗുണങ്ങൾ ഏറെ


 കേരളത്തിലെ ഹോട്ടലുകളിലും വീടുകളിലും ജഗ്ഗുകളിൽ നിറച്ചിരിക്കുന്ന പിങ്ക് നിറമുള്ള വെള്ളം നമ്മൾക്കെല്ലാം പരിചിതമാണ്. കാഴ്ചയിൽ ശ്രദ്ധേയമാണെന്ന് മാത്രമല്ല, ആയുർവേദ ഗുണങ്ങളാൽ സമ്പന്നമായ ഒരു ഉത്തമ ദാഹശമനി കൂടിയാണിത്.

പതിമുഖം എന്ന ഔഷധ മരത്തിന്‍റെ കാതൽ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. വെള്ളം തിളപ്പിച്ചു കുടിക്കുന്നതിനേക്കാൾ വെറുതെ ഗുണകരമാണ് അതിൽ പതിമുഖം ചേർക്കുന്നത്.

ഇതിലെ 'ബ്രസീലിൻ' എന്ന ഘടകമാണ് വെള്ളത്തിന് മനോഹരമായ പിങ്ക് നിറം നല്‍കുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

അമിതമായ ശരീരചൂട് കുറച്ച് തണുപ്പ് നല്കാന്‍ പതിമുഖം വെള്ളം ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പതിമുഖത്തിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ആമാശയത്തിലെ അൾസർ മാറ്റാനും ദഹനം സുഗമമാക്കാനും ഈ പാനീയം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകൾ രോഗാണുക്കളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.

 വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. ഒരു ലിറ്റര്‍ വെള്ളത്തിൽ ഒരു ചെറിയ നുള്ള് പതിമുഖം ഇട്ട് 5 മുതൽ 10 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക. വെള്ളത്തിന് ഇളം പിങ്ക് നിറം വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെക്കാം.

തണുപ്പിച്ചോ ഇളം ചൂടോടുകൂടിയോ ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു തവണ ഉപയോഗിച്ച പതിമുഖം കഷ്ണങ്ങൾ തന്നെ രണ്ടോ മൂന്നോ തവണ വീണ്ടും തിളപ്പിക്കാൻ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

 Pink water is a great thirst quencher rich in Ayurvedic properties.

വരുന്നു ഇന്ത്യൻ റെയിൽവേയുടെ വിപ്ലവം 'വന്ദേ ഭാരത് സ്ലീപ്പർ' #Delhi


ദില്ലി:രാജ്യം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേയ്ക്ക്. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ

പുതുതലമുറ ട്രെയിനിൽ 16 കോച്ചുകളുണ്ടാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവ് ദീർഘദൂര, രാത്രികാല റെയിൽ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറും.

ആകെ 823 യാത്രക്കാർക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുക. 11 ഈസി 3-ടയർ കൊച്ചുകളും, 4 ഈസി 2-ടയർ കൊച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഉണ്ടാകുക. യാത്രക്കാരുടെ സൗകര്യങ്ങൾ

മികച്ച യാത്രാ സുഖത്തിനായി നൂതന സസ് പെൻഷൻ സംവിധാനങ്ങൾ, ശബ്ദം കുറയ്ക്കുന്നു സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടും. 

 ദിവ്യാംഗ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവ ശുചിത്വത്തിനായി, യാത്രാസുഖം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.

മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകൾ എത്തുന്നത്. കവാച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, പാസഞ്ചർ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഡ്രൈവർ ക്യാബ് എന്നിവ ട്രെയിനിൽ ഉണ്ടായിരിക്കും.

ഇതിൻ്റെ എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്കരിച്ച ഇൻ്റീരിയറും തദ്ദേശീയ റെയിൽ എഞ്ചിനീയറിംഗിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ സർവീസ് ആരംഭിക്കുന്നതോടെ അസമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

 The revolution of Indian Railways is coming 'Vande Bharat Sleeper'

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്നും കണ്ടെത്തി #Thiruvananthapuram

 


തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതും പരശുറാം എക്‌സ്‌പ്രസിൽ കയറിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്.

കുട്ടി നിലവിൽ ഹൈദരാബാദ് പോലീസിൻ്റെ കസ്റ്റഡിയിലാണ്. കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്. കരമന പൊലീസും കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Missing 14-year-old girl from Karumath has been found. 

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി #Kerala

 


തിരുവനന്തപുരം:തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകൾക്കാണ് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിൻ്റെ കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയർന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു.

തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂൾ തുറക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0