LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. #Taliparamba


 തളിപ്പറമ്പ്:
യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടപ്പെങ്ങാട് ബാലേസുഗിരി പള്ളിക്ക് സമീപമുള്ള കൈതോടുങ്കൽ വീട്ടിൽ നിന്ന് ആന്റണിയുടെ മകൾ സോന ആന്റണി (23) കാണാതായി. സുനോജ് എന്ന പുരുഷനൊപ്പം അവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് രാവിലെ 9 മണിക്ക് സോന തന്റെ സുഹൃത്തിനെ കാണാൻ പോയിരുന്നെന്നും നാളിതുവരെയായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നുമുള്ള അമ്മ റാൻസി ജോസിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 A case has been registered and an investigation has been launched into the complaint of the missing woman.

ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. #Mangalore

 


മംഗളൂരു:
ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത് കുവെറ്റ് ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിൻ്റെ മകൻ സുമന്ത് (15) ആണ് മരിച്ചത്. ബെൽത്തങ്ങാടിക്കടുത്തുള്ള നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി. കടുവകളുടെ സാന്നിധ്യം ഉള്ള പ്രദേശമായതിനാലാണ് കടുവയുടെ ആക്രമണമെന്നാണ് സംശയം.

സുമന്തും മറ്റ് രണ്ട് ആൺകുട്ടികളും ധനുപൂജയ്ക്ക് ദിവസവും നള ക്ഷേത്രത്തിൽ പോകാറുണ്ട്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സുമന്ത് വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയത്. എന്നാൽ പ്രതീക്ഷിച്ച സമയത്ത് എത്താതിരുന്നതോടെ മറ്റു കുട്ടികൾ കാത്തുനിൽക്കാതെ പോയി.

തുടർന്ന് കുട്ടികൾ സംശയം തോന്നി സുമന്തിൻ്റെ വീട്ടുകാരെ വിളിച്ചപ്പോൾ സുമന്ത് പുലർച്ചെ ക്ഷേത്രത്തിൽ പോയതായി അറിയിച്ചു. സുമന്ത് ക്ഷേത്രത്തിൽ എത്തിയില്ലെന്നറിഞ്ഞപ്പോൾ പരിഭ്രാന്തരായ വീട്ടുകാർ നാട്ടുകാരെ വിവരമറിയിച്ചു.

സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിന് സമീപം രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് പോലീസും വനംവകുപ്പും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. രാവിലെ 11.30ഓടെയാണ് സുമന്തിൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണകാരണം സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. കടുവ ഇറങ്ങുന്ന പ്രദേശമായതിനാലാണ് കുട്ടി അക്രമത്തിന് ഇരയായതെന്നാണ് നിഗമനം.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.കെ.അരുൺകുമാർ, ബെൽത്തങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സുബ്ബപുര മഠം, സബ് ഇൻസ്‌പെക്ടർ ആനന്ദ് എം., തഹസിൽദാർ പൃഥ്വി സാനികം, ആർഐ പാവടപ്പ, ബിഇഒ താരകേശ്വരി, മറ്റ് ഉദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റർമാർ, സ്‌കൂൾ അധ്യാപകർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.


9th class student who went to temple for pooja found dead.

 

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ലക്ഷക്കണക്കിന് ഭക്തർക്ക് അത് ദർശിക്കാനുള്ള പുണ്യം ലഭിച്ചു. #Makara_Jyoti

 


പമ്പ:
ലക്ഷക്കണക്കിന് ഭക്തർ കാത്തിരുന്ന മകരജ്യോതി ജ്വലിച്ചു. പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ ശബരിമല അക്ഷരാർത്ഥത്തിൽ ഭക്തിയാൽ പ്രകാശിച്ചു. മകരവിളക്ക് ദർശനം നടത്താൻ ആയിരക്കണക്കിന് ആളുകൾ സന്നിധാനത്ത് കൂടാരങ്ങൾ ഒരുക്കിയിരുന്നു.

ഓരോ കൂടാരത്തിലും ഭക്തിയുടെ സാന്ദ്രമായ അന്തരീക്ഷമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയവർ സന്നിധാനത്ത് മകരജ്യോതി കത്തിക്കുന്നത് കാണാൻ കാത്തിരുന്നു. വൈകുന്നേരം 6.20 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്.

തിരുവാഭരണം വഹിക്കുന്ന സംഘത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, കെ. രാജു തുടങ്ങിയവർ സ്വീകരിച്ചു.

സോപാനത്ത്, തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന തിരുവാഭരണം ഉൾക്കൊള്ളുന്ന ദീപാരാധന വൈകുന്നേരം 6.40 ന് നടന്നു. ഈ സമയത്ത് തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് കത്തിച്ചു, ഭക്തർക്ക് അത് ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചു.

 Makara Jyoti lit up at Ponnambalamedu; Lakhs of devotees attain the virtue of seeing it.

ഓട്ടം തുളളൽ കലാകാരൻമാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി #Trissur




തൃശ്ശൂർ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനകീയ കലയായ ഓട്ടം തുള്ളൽ കലാകാരൻമാർക്ക് സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി . ഓട്ടം തുള്ളൽ മത്സരാർത്ഥികൾക്ക് ഇത്തവണ അണിയറ ഒരുക്കേണ്ടി വന്നത് വേദിക്ക് പുറത്ത്.

എല്ലാ സൗകര്യങ്ങളും ഉൾകൊള്ളുന്ന ക്ലാസ് മുറികളാണ് സാധാരണ അണിയറക്ക് വേണ്ടിയുള്ളത്. വേദി എട്ടിൽ (സാഹിത്യ അക്കാദമി ഹാളിൻ മുൻവശം) ഓട്ടം തുള്ളൽ കലാകാരൻമാർക്ക് പുറത്ത് തുറന്ന സ്ഥലത്ത് ഒരുക്കിയതിനാൽ അണിയറയിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ നന്നേ ബുദ്ധിമുട്ടി.

രാത്രി വരെ നീണ്ടാൽ ഇഴജന്തുക്കളുടെ ഭീഷണി നേരിടേണ്ടി വരും. വിഷയം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതിക്ക് പരിഹാരമായില്ലെന്നാണ് രക്ഷിതാക്കളും തുള്ളൽ കലാകാരന്മാരും പറയുന്നത്.

നാളെ(വ്യാഴം) ഇതേ വേദിയിൽ തന്നെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി തുള്ളൽ മത്സരങ്ങൾ നടക്കുന്നുണ്ട്.

 No facilities were provided for the artists during the race.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി #Sabarimala


 ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിഷൻസ് കോടതി തള്ളിയത്.

ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആദ്യം അറസ്റ്റിലായ  ആളാണെന്നും, റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്.തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും ഇത് പരിഗണിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിഷൻസ് കോടതിയെ സമീപിച്ചത്.

തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ എസ്ഐടിക്ക് അനുമതി നൽകിയിരുന്നു. എസ്ഐടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തു.

 Sabarimala gold robbery case: Court rejects bail plea filed by Unnikrishnan Potty

വീട്ടുവരാന്തയിൽ വച്ച ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ പിടികൂടി #Kannur


 കണ്ണൂർ: കണ്ണൂർ ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്‌പക്ടർ എസ്ഐ ലതീഷിൻ്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ 10/01/2026 ന് പുലർച്ചെയാണ് സംഭവം നടന്നത്. സിറ്റി കമ്മീഷണർ നിതിൻ രാജ് ഐ.പി.എസ്.സിയുടെ നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി.ലതീഷിൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു. സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്തു പരിസരത്തെ നിരവധി സി.സി.ടി.വി പരിശോധിച്ചു.

പുലർച്ചയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ ബർണശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് പ്രതി ഇത്തരത്തിൽ കുറ്റം ചെയ്യാനുള്ള കാരണമെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ കരുണാകരൻ, എസ്.ഐ മാരായ ആർ.പി വിനോദ്, എസ്. രഞ്ചിത്ത്, ഇ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മാരായ മിഥുൻ, പ്രമീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ബർണ്ണശ്ശേരിയിലും പരിസരത്തും സിറ്റി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ ഇൻസ്‌പക്ടർ ലതീഷും സംഘവും മൂന്നു ദിവസമായി നടത്തിയ പോലീസ് പരിശോധനയിൽ ലഹരി ഉപയോഗത്തിന് 2 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള പോലീസിൻ്റെ നട പടികൾ തുടരുമെന്നും പോലീസ് പറഞ്ഞു.

Arrest 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0