LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കൃത്യമായി ഉറങ്ങിയിട്ടും ഉറക്കം തൂങ്ങുകയാണോ? നിങ്ങള്‍ കടന്നു പോകുന്നത് ഈ അവസ്ഥയിലൂടെയാകാം #Sleep_inertia

 


എട്ട് മണിക്കൂർ ഉറങ്ങിയതിനുശേഷവും ജോലിസ്ഥലത്ത് നിന്ന് എഴുന്നേറ്റ് ഉറങ്ങുന്ന ആളുകളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇതുപോലെ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ, കാരണം ഉറക്കക്കുറവല്ല, മറിച്ച് 'സ്ലീപ്പ് ഇനേർഷ്യ' എന്ന അവസ്ഥയാണ്. ഉണരുമ്പോൾ അനുഭവപ്പെടുന്ന ഈ മന്ദത ശ്രദ്ധ, മാനസികാവസ്ഥ, ശരീര ചലനം എന്നിവയെ മിനിറ്റുകളോളം ബാധിച്ചേക്കാം.

തലച്ചോറ് ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ഉറക്ക ജഡത്വം സംഭവിക്കുന്നു. ഇത് സാധാരണയായി 15 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിൽക്കും. തലച്ചോറിന്‍റെ ചില ഭാഗങ്ങൾ സാവധാനം ഉണരുന്നതിനാൽ, ചിന്തയും പ്രതികരണ ശേഷിയും കുറയുന്നു. തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ടായിരിക്കും. ഗാഢനിദ്രയിൽ നിന്ന് ഉണരുമ്പോൾ ഉറക്ക ജഡത്വം ശക്തമാകും. കുറഞ്ഞ ഊർജ്ജത്തോടെ ഉണരുമ്പോൾ പോലും തലച്ചോറിന് മന്ദത അനുഭവപ്പെടാം.

ചിലരിൽ ഉറക്ക ജഡത്വം കൂടുതൽ നേരം നീണ്ടുനിൽക്കാം. പെട്ടെന്ന് ഉണരുമ്പോഴാണ് ഈ അവസ്ഥ പ്രധാനമായും സംഭവിക്കുന്നത്. എട്ട് മണിക്കൂർ ഉറങ്ങിയതിനുശേഷവും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. കൂർക്കംവലി, മൂക്കടപ്പ്, വായുവിലെ ചൂട്, ദഹന പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് ക്ഷീണം വർദ്ധിപ്പിക്കുന്ന ചില കാരണങ്ങൾ. ഉറക്കത്തിനു മുമ്പുള്ള ശീലങ്ങളും ഉറക്ക ജഡത്വം വർദ്ധിപ്പിക്കും. സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം മെലറ്റോണിൻ വൈകിപ്പിക്കും. രാത്രിയിലെ അമിതമായ ഭക്ഷണവും കഫീനും ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യം ഒരാളെ വേഗത്തിൽ ഉറങ്ങാൻ പ്രേരിപ്പിച്ചാലും, അത് വൈകിയുള്ള ഉണർവിനെ ദോഷകരമായി ബാധിക്കും. നിരന്തരമായ ഉറക്കക്കുറവ് ഉറക്കമില്ലായ്മയിലേക്ക് നയിച്ചേക്കാം. ആഴ്ചയിൽ കുറച്ച് ഉറങ്ങുകയും വാരാന്ത്യങ്ങളിൽ അത് നികത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ താളം തടസ്സപ്പെടുത്തും. തിങ്കളാഴ്ചകളിൽ ഇത് ഉറക്കമില്ലായ്മയെ തീവ്രമാക്കും.

ഉറക്കസമയത്തിനും ഉണരുന്നതിനുമുള്ള സമയം പതിവായി നിലനിർത്താൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇരുണ്ടതും തണുത്തതും ശാന്തവുമായ ഒരു കിടപ്പുമുറി നിങ്ങളെ ആഴത്തിൽ ഉറങ്ങാൻ സഹായിക്കും. ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീനുകൾ, കഫീൻ, മദ്യം എന്നിവ കുറയ്ക്കുക. പ്രഭാത ധ്യാനം, വ്യായാമം, നടത്തം, സംഗീതം എന്നിവ ശരീരത്തെയും തലച്ചോറിനെയും ഉന്മേഷഭരിതമാക്കും.

രാവിലെ സ്ഥിരമായ ക്ഷീണം ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. ഉറക്കത്തിൽ കൂർക്കംവലി, ശ്വാസംമുട്ടൽ, ഇടയ്ക്കിടെയുള്ള തലവേദന എന്നിവ ശ്രദ്ധിക്കുക. അത്തരം പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഡോക്ടറെ സമീപിക്കാം. നിങ്ങളുടെ ദിനചര്യയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾക്ക് ഉറക്കമില്ലായ്മ കുറയ്ക്കാനും മികച്ച ഉറക്കം നേടാനും കഴിയും.

 Are you still sleepy even after sleeping for eight hours? You might be going through this situation.

വരുമാനം കുറഞ്ഞ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടും; കണ്ണൂർ ജില്ലയിൽ 23 എണ്ണം ഇല്ലാതാക്കും. #Post_Offices_Closed


കണ്ണൂർ: പോസ്റ്റൽ ആക്ട് ഭേദഗതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 23 തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനഃക്രമീകരണ നയത്തിന്റെ ഭാഗമായാണ് വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്നത്. കണ്ണൂർ, പയ്യന്നൂ‌ർ പോസ്റ്റൽ ഡിവിഷനു കീഴിലുള്ള 23 തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ജില്ലയിൽ 434 പോസ്റ്റോഫീസുകളാണ് ഉള്ളത്.

ഒരുവർഷത്തെ ചെലവിന്റെ 20 ശതമാനം പോലും വരവില്ലാത്ത പോസ്റ്റോഫീസുകളാണ് അടച്ചുപൂട്ടുക. നഷ്ടം കാരണം മൂന്ന് മാസം മുമ്പ് ചിറക്കൽ പോസ്റ്റോഫിസ് പൂട്ടിയിരുന്നു. തുടർന്ന് പൂട്ടാനൊരുങ്ങുന്ന 23 പോസ്റ്റോഫീസുകളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. പോസ്റ്റോഫീസുകൾ അടച്ചുപൂട്ടിയാൽ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സൽ തുടങ്ങിയ തപാൽ ഉരുപ്പടികൾ കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാനുള്ള ഉപഭോക്താക്കളുടെ സൗകര്യം ഇല്ലാതാകും. പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ ഉപഭോക്താവിന് വീടിനു സമീപം ലഭ്യമായിരുന്ന സേവനത്തിന് വിദൂര പോസ്റ്റോഫീസുകളെ ആശ്രയിക്കേണ്ടിവരും.

കേന്ദ്ര സർക്കാ‌ർ നയം ഇങ്ങനെതപാൽ ഓഫിസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കുകയുമാണ് പോസ്റ്റൽ ആക്ട് ഭേദഗതി നയത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ചുകിലോമീറ്റർ ദൂരപരിധിക്കുള്ളിലും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ ഇവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.

 Post offices with low income will be closed; 23 to be eliminated in Kannur district.

എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: സൗജന്യ മരുന്നും തുടർചികിത്സയും,പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് #Kannur


കണ്ണൂർ: സംസ്ഥാനത്തെ സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആശ്വാസമേകുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി. രാജീവ്. പാവപ്പെട്ടവര്‍ക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഒപ്പം' മെഡിക്കൽ ക്യാമ്പിൻ്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിക്കുകയായിരുന്നു.

കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങൾക്കായി നടപ്പിലാക്കുന്ന 'ഒപ്പം' പദ്ധതിയിലൂടെ കഴിഞ്ഞ നാല് വർഷത്തിനിടെ കാൽ ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. പദ്ധതിയുടെ നേട്ടങ്ങൾ മന്ത്രി അക്കമിട്ടു നിരത്തി.

2246 തിമിര ശസ്ത്രക്രിയകൾ, 44 പേർക്ക് സൗജന്യമായി മുട്ടുമാറ്റൽ ശസ്ത്രക്രിയ, 116 പേർക്ക് കേൾവി സഹായികൾ വിതരണം, പ്ലാസ്റ്റിക് സർജറി, സ്പെഷ്യാലിറ്റി സർജറികൾ, വിവിധ സ്കാനിംഗുകൾ എന്നിവയും സൗജന്യമായി നൽകുന്നു.

മണ്ഡലത്തെ സമ്പൂർണ്ണ ആരോഗ്യ സാക്ഷരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളും മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുഴുവൻ ആളുകൾക്കും രണ്ട് ദിവസത്തെ പ്രത്യേക സിപിആർ (CPR) പരിശീലനം നൽകും. 

കളമശ്ശേരിയെ തിമിരരഹിതമാക്കുന്നതിനായി ക്യാമ്പിന് ശേഷവും പ്രാദേശിക തലത്തിൽ പരിശോധനകൾ തുടരും. ബി.പി.സി.എൽ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ കൊച്ചിയിലെ പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ഉറപ്പാക്കുന്നത്.

കളമശ്ശേരി നഗരസഭ ജമാൽ മണക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.സി.ഡി.എ. കെ. ചന്ദ്രൻ പിള്ള, പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 ▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കൈറോസ് ക്ലിനിക്ക് കൈതേരിഇടം 
******
🎗️*റസിഡണ്ട് മെഡിക്കൽ ഓഫീസർ*

🔸ഡോ: തസ്ലീമ ജാസ്മിൻ MBBS

രാവിലെ 9മണി മുതൽ രാത്രി 7മണി വരെ 

🔸ഡയറ്റീഷ്യൻ റിയാന ഭാനു

വൈകുന്നേരം 6മണി മുതൽ 7വരെ 
 പ്രമേഹം, കൊളസ്ട്രോൾ, ഹാർട്ട്, കിഡ്നി തുടങ്ങിയ അസുഖമുള്ളവർക്കുള്ള ചികിത്സയും. ബോഡി വെയിറ്റ് വർദ്ധിപ്പിക്കനും കുറക്കാനുമുള്ള ചികിത്സാരീതികളും.

ഡോക്ടർ കൺസൾട്ടിംഗ് ഫീ 150രൂപ മാത്രം

ടോക്കൻ ബുക്കിങ്ങിന് വിളിക്കാം 9446 0 43 43 0
〰️〰️〰️〰️〰️〰️〰️
 Kairos clinic
Kaitheryedam
Kuthuparamba
PH 9446 0 43 43 0

 Free medical stores in all panchayats: Minister P. Rajeev announces.

ജമ്മുവിൽ പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്;സുരക്ഷ ശക്തമാക്കി സൈന്യം #Jammu&Kashmir


 ശ്രീനഗര്‍:ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ .

സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങൾ കണ്ട ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഭീകരനെ വധിക്കാൻ സാധിച്ചത്.

കത്വയിൽ നാല് പാക് ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. സൈന്യം വെടിയുതിർത്തതോടെ ഡ്രോണുകൾ പിൻവാങ്ങി. ഡോഡയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും വിവരമുണ്ട്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ കേന്ദ്ര സർക്കാരിൽ സുരക്ഷ ശക്തമാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും കനത്ത ജാഗ്രത തുടരുകയാണ്.

BSF kills terrorist during infiltration bid in Jammu and Kashmir. 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം #Thiruvananthapuram


തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. മുന്‍കാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടാണെന്നാണ് സിപിഎം വിശദീകരിച്ചു. പാർട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പ്രതികരണം.

പാർട്ടിയുടെ നിലപാടിൽ ആകാംക്ഷയുണ്ടായിരുന്നു. പത്മ പുരസ്കാരം ലഭിച്ചതിലും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ട് എന്നായിരുന്നു വിഎസിൻ്റെ മകൻ അരുൺകുമാർ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ പുരസ്‌കാരങ്ങൾ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാൽ ആശങ്ക നിലനിന്നിരുന്നു. കുടുംബം എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം പാർട്ടി നിൽക്കുമെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്.

കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും സർക്കാർ നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ലെന്നും രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി മുമ്പ് പുരസ്കാരങ്ങൾ നിരസിച്ചത്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത് നരസിംഹറാവു സർക്കാരിൻ്റെ കാലത്താണ്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്കാരം നിരസിച്ചു.

1996 ലെ ഐക്യമുന്നണി സർക്കാരിൻ്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം ഉണ്ടായ ആലോചന ഉണ്ടായി. പുരസ്കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചു. എന്നാൽ പുരസ്കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാർട്ടിയും സ്വീകരിച്ചത്.

അതിനാല് പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിൻ്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിന് പത്മവിഭൂഷൺ ആലോചന ഉണ്ടായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൻ നൽകിയെങ്കിലും അദ്ദേഹവും പുരസ്കാരം നിരസിക്കുകയാണുണ്ടായത്. 

 Happy with the honour CPI(M) welcomes announcement of Padma Vibhushan for VS Achuthanandan

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം;പത്തരയോടെ പരേഡ് കർത്തവ്യപഥിൽ,ഡല്‍ഹിയിൽ അതീവജാ​​ഗ്രത #Delhi


ഡൽഹി
: 77ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. രാജ്യത്തിൻ്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥത്തിൽ നടക്കും.

രാവിലെ 9:30 മണിയോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥത്തിൽ എത്തും.

പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ, സിറ്റി കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ വേണ്ടി മുഖ്യാതിഥികൾ.

കേരളത്തിൻ്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിൽ അതീവ ജാഗ്രതയാണ്. 

 തിരുവനന്തപുരം സെൻട്രൽ ആശുപത്രിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ 9 മണിക്കാണ് പരേഡ് ആരംഭിക്കുക. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റുഡൻറ് പൊലീസ് കെഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരക്കും.

ഇതാദ്യമായി സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം വളണ്ടിയർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുളള 40 വിദ്യാർത്ഥികളാണ് എൻഎസ്എസിനായി പരേഡിൽ പങ്കെടുക്കുക.

 The country celebrates its 77th Republic Day.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0