LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

FLASH NEWS : റെഡ് അലർട്ട്: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി #Kannur

Post Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് (2026 ഓഗസ്റ്റ് 01, ശനിയാഴ്ച) അടിയന്തിരമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

അതേസമയം, റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. ഈ സ്ഥാപനങ്ങൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാവുന്നതാണ്.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും പ്രഖ്യാപിച്ച അവധി മൂലം മാറ്റമുണ്ടായിരിക്കുന്നതല്ല. അവയെല്ലാം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.


Hashtags: #Kannur #RedAlert #Kerala #SchoolHoliday #Education #WeatherUpdate #MalayoramNews

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ #KeralaRain

Post Image
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി, പാലക്കാട്‌, കോട്ടയം, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പിഎസ്എസി പരീക്ഷകൾക്ക് മാറ്റമില്ല. വയനാട്ടിലെ റസിഡൻഷ്യൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെന്നും കളക്ടറേറ്റിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

മഴയുടെ ശക്തി വർധിച്ചതിനെത്തുടർന്ന് കോട്ടയത്തിന്റെ മലയോരമേഖലയിൽ പ്രളയ സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. കോട്ടയത്തും ഇടുക്കിയിലും വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കുടയത്തൂർ അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും നശിച്ചു. അടൂർമല ക്ഷേത്രത്തിന് സമീപം വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ടു പേരെ അപകടത്തിൽ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. ഒരാൾ മണ്ണിലകപ്പെട്ടതായാണ് സംശയം. ഫയർ ഫോഴ്‌സിൻ്റെയും എൻഡിആർഎഫിൻ്റെയും നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

ഇടുക്കി ജില്ലയിലും സമാനമായ സാഹചര്യമാണ്. ഉപ്പുതറ – വളകോട് മത്തായിപ്പാറയിൽ മണ്ണിടിച്ചിലിൽ ഒരു പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. ഗതാഗതത്തെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. കോട്ടയം കുമളി റൂട്ടിൽ പലയിടത്തും ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. മുണ്ടക്കയം എരുമേലി റൂട്ടിലും റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി.

ഈ റൂട്ടുകളിലെ ഗതാഗത തടസ്സങ്ങൾ കാരണം പിഎസ്‌സി പരീക്ഷയ്ക്ക് എത്തിപ്പെടാൻ മാർഗ്ഗമില്ലാതെ നിരവധി ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നദികളിലും പുഴകളിലും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.


Hashtags: #KeralaRain #HeavyRain #RainHoliday #KeralaWeather #Landslide #Kottayam #Idukki #EducationHoliday #MalayoramNews

കാവേരി ജലതർക്കം: കർണാടകയിൽ ആഗസ്ത് 13ന് ബന്ദ്; ജനജീവിതം സ്തംഭിക്കും #KaveriRiverIssue

Post Image
കാവേരി നദീജല തർക്കം രൂക്ഷമായതോടെ കർണാടകയിൽ കന്നഡ സംഘടനകൾ ആഗസ്ത് 13ന് ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (CWRC) ഉത്തരവിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ശക്തമായത്.

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് കർണാടകയുടെ നിലപാട്. ബെംഗളൂരുവിൽ കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയും കർണാടകയ്ക്കുണ്ട്. പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്നാണ് CWRCയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ (CWMA) വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം.

പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇത്തവണത്തെ പ്രധാന പ്രശ്‌നം. കുടക് ജില്ലയിൽ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്‌നാട്ടിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തിൽ ആയതിനാൽ, മഴക്കുറവുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.

ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. 1990-ൽ കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്‌സ് ട്രിബ്യൂണൽ രൂപീകരിച്ചെങ്കിലും, മൺസൂൺ കാലത്ത് മഴ കുറയുമ്പോൾ ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നു. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വരുമ്പോൾ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും പതിവാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയതും ശേഷം ഉള്ള രാഷ്ട്രീയ സാഹചര്യം ഈ വിഷയത്തെ കൂടുതൽ ഗൗരവം ഉള്ളതും സങ്കീർണ്ണവും ആക്കുന്നു.


Hashtags: #KarnatakaBandh #CauveryDispute #WaterWar #Karnataka #TamilNadu #MalayoramNews

E20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് മൈലേജ് കുറയും; വകുപ്പുകൾ സമർപ്പിച്ച കണക്കുകളും കൃത്യതയില്ല, പണി മുഴുവൻ ജനങ്ങൾക്ക്.. #E20Petrol

Post Image
ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചായിരിക്കും ഈ വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം എഞ്ചിൻ തകരാറുകൾ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെ, പരിശോധനകളിൽ അത്തരം പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

അട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) എന്നിവർ സംയുക്തമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഈ വിവരങ്ങൾ പുറത്തുവിട്ടത്. E20 പെട്രോൾ മൈലേജിൽ നേരിയ കുറവു വരുത്തുമെങ്കിലും, സാധാരണയായി ഉപയോഗിക്കുന്ന E10 ഇന്ധനത്തെ അപേക്ഷിച്ച് മികച്ച ആക്‌സിലറേഷനും മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കാർബൺ പുറന്തള്ളൽ 30 ശതമാനം വരെ കുറയ്ക്കാൻ E20 ഇന്ധനത്തിന് കഴിയുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

BS-III, BS-IV, BS-VI പ്രൊട്ടോക്കോൾ അനുസരിച്ചുള്ള പെട്രോൾ വിഭാഗത്തിലുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങളിലാണ് E20 ഇന്ധനത്തിന്റെ സ്വാധീനം വിശദമായി വിലയിരുത്തിയത്. ഇതിനായി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളും, വാഹന നിർമ്മാതാക്കളുമായി ആലോചിച്ച് തയ്യാറാക്കിയ പ്രത്യേക ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും ഉപയോഗിച്ചു. ഇന്ധനത്തിന്റെ പ്രകടനം, എഞ്ചിൻ ഈടുനിൽപ്പ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പഠനവിധേയമാക്കി.

നടത്തിയ പരിശോധനകളിൽ ഡൈനാമോമീറ്ററിലെ എഞ്ചിൻ ഈടുനിൽപ്പ് പരിശോധനകളിലും റോഡിലെ വാഹന പരിശോധനകളിലും E20 ഇന്ധനം കാരണം എഞ്ചിൻ തകരാറുകൾ ഒന്നും തന്നെ കണ്ടിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി സഭയെ അറിയിച്ചത്. ഇത് പുതിയ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹന ഉടമകൾക്കുണ്ടാകുന്ന ആശങ്കകൾ കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.


Hashtags: #E20പെട്രോൾ #EthanolFuel #Mileage #NitinGadkari #IndianEconomy #AutomobileNews #KeralaNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0