LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി # Supreme_Court

 


തിരുവനന്തപുരം :
ഗർഭം തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിലും ഗർഭം തുടരാൻ നിർബന്ധിക്കരുത്. സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗർഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി.സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷണം .

'A woman should not be forced to continue pregnancy if she does not want to'; Supreme Court makes an important observation.

ചൂട് കൂടുന്നതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് #Thiruvananthapuram

 


തിരുവനന്തപുരം:ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കെട്ടിക്കിടക്കുന്ന മലിനജലത്തിലെ അമീബ (Naegleria fowleri) മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാകുന്ന മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.

കുളങ്ങളിലും തോടുകളിലും മുങ്ങിക്കുളിക്കുമ്പോൾ അമീബ മൂക്കിലെ നാഡികൾ വഴി തലച്ചോറിലെത്തുന്നു. കടുത്ത പനി, തീവ്രമായ തലവേദന, ഛർദ്ദി, കഴുത്തുതിരിക്കാനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങൾ. മലിനമായ കുളങ്ങളിൽ കുളിക്കാതിരിക്കുക, ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ .

 Health Department warns against amoebic encephalitis

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി #Alappuzha


ആലപ്പുഴ:കായംകുളത്തെ യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ട്. ശരീരത്തിനുള്ളിലും വിഷ സാന്നിധ്യമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മക്കൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. സെലീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ വാദം. എന്തോ കടിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻറിവെനം സാധ്യമല്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയുടെ വാദം തള്ളുന്നതാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ. 

 Death of Kayamkulam housewife confirmed as snake bite presence of venom found in body

കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ട്രൂപ്പ് കോർഡിനേറ്റർ അറസ്റ്റിൽ #Kollam


 കൊല്ലം:
കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജിനെ ഒളിവിൽ പോകുന്നതിനിടെ പുനലൂർ പോലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

മുൻകൂർ ജാമ്യം നേടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. പീഡന വിവരം പുറത്തുവിടരുതെന്ന് പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ പ്രതിയാണ്. രണ്ടാം പ്രതിയായ മിനിയെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷം ചിക്കുരാജ് ഒളിവിൽ പോയി.

ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് കൈകൊട്ടികളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ പുനലൂരിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2025 നവംബറിലാണ്. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കാരണം സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

തുടർന്ന് ചൈൽഡ് ലൈൻ വഴി പുനലൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി പട്ടികവർഗ പീഡന നിരോധന (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Troop coordinator arrested for bringing minor girl home under pretext of clapping accused's mother connived 

സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഒരാഴ്ചത്തെ അവധി.# Anganawadi_Holiday

 


തിരുവനന്തപുരം:
 ഉയർന്ന അന്തരീക്ഷ താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ അംഗൻവാടികളിലെ പ്രീസ്കൂൾ പ്രവർത്തനങ്ങൾ ഒരു ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങളും അനുസരിച്ചാണ് നടപടി. അംഗൻവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം അവരുടെ വീടുകളിൽ എത്തിക്കും.

 One-week holiday for Anganwadis in the state.

പുഴയിൽ നീന്തുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു, സംഭവം ആലക്കോട് മണക്കടവിൽ.. #FlashNews

ആലക്കോട് : മണക്കടവ്  കരിങ്കയം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ  മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി വിജയൻ കറകപ്പള്ളി (71) ആണ് മരണപ്പെട്ടത്. 

തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0