LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ചെറുതാഴം തറവാട്ട് വീട്ടിൽ പത്തായത്തിൽ സൂക്ഷിച്ച 8 ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ട് വിളക്കുകളും മോഷണം പോയതായി പരാതി


 പരിയാരം: എട്ടുലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവർച്ച പോയതായി പരാതി.ചെറുതാഴം കുന്നുമ്പ്രത്തെ വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയിൽ പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടിൽ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്.

കഴിഞ്ഞ വർഷം നവംബർ എട്ടിനും ഇക്കഴിഞ്ഞ ജനുവരി എട്ടിനും ഇടയിലുള്ള ഏതോ സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.43 ഓട്ടുവിളക്കുകൾ, ഏഴ് ഓട്ടുവട്ടങ്ങൾ, മൂന്ന് ഓട്ടുകലകൾ, ആറ് ഓട്ടുതളികകൾ, മൂന്ന് ഓട്ട്കയിലുകൾ, പത്ത് ഓട്ട് കിണ്ടികൾ എന്നിവയാണ് മോഷണം പോയത്.

ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി ഈ വീട് തുറന്നത്.അതിന് ശേഷം വ്യാഴാഴ്ച വീട് വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്‌.തുടർന്ന് പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. 

Theft

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടി മരിച്ചു

 


പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മരിച്ചു.ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ടോം തോംസൺ(40)ആണ് മരിച്ചത്.

ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം.ടോം തോംസണിൻ്റെ പിതാവ് തോമസ് ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞ് ഏഴാം നിലയിൽ അഡ്മിറ്റാണ്.ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയിൽ എത്തിയത്.നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിൽ 702-ാം വാര്ഡില് പ്രവേശിപ്പിക്കപ്പെട്ടത്.

പുലര്ച്ചെ ഒരുമണിയോടെ ഇയാൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.സുരക്ഷാജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാൾ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയർ കേസിന് സമീപത്തുള്ള ജനലിലൂടെ പുറത്തേക്ക് കടന്നു.ഇതോടെ ആശുപത്രി അധികൃതർ 1.15ന് പയ്യന്നൂർ അഗ്നിശമനസേനയെ വിവരം അറിയിച്ചു.

അഗ്നിശമനസേന സംഭവത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു തോംസൺ വലയില്ലാത്ത ഭാഗത്തേക്ക് 1.50 ന് താഴേക്ക് ചാടുകയായിരുന്നു.ഉടൻ തന്നെ സേനാംഗങ്ങൾ ഇയാളെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ 3.10 ന് മരണപ്പെട്ടു.

ഭാര്യ; ജ്യോതി മോൾ. മക്കൾ: ആഷിക്, അയോൺ.സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

 A young man died

കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായി ഹാപ്പിനെസ് സ്‌ക്വയറില്‍ പതാക ഉയർന്നു #KSTA


തളിപ്പറമ്പ്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെഎസ്ടിഎ) 35-ാം ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളന നഗരിയായ വി എസ് നഗറിൽ (ഹാപ്പിനെസ് സ്‌ക്വയർ) പതാക ഉയർന്നു. മൊറാഴ സമര സ്തൂപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയും കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നിന്നാരംഭിച്ച പതാകജാഥയും തളിപ്പറമ്പിൽ സംഗമിച്ചാണ് നൂറുകണക്കിന് അത് ലറ്റുകളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചത്. തുടർന്ന് സംഘാടക സമിതി കെ സന്തോഷ് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

ജില്ലാ വൈസ് പ്രസിഡൻ്റ് പി അജിത ക്യാപ്റ്റനായ കൊടിമരജാഥ മൊറാഴ സമര സ്തൂപത്തിൽ കാർഷിക വികസന ബാങ്ക് എം കരുണാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഇ കെ വിനോദൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ എസ് മഹേഷ്, വൈസ് ക്യാപ്റ്റൻ കെ എസ് സഞ്ജീവ് രാജ് ജാഥാ മാനേജർ ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

ഇ കെ രമേശൻ സ്വാഗതവും പി പ്രതീഷ് നന്ദിയും പറഞ്ഞു. കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ മുൻ ജനറൽ സെക്രട്ടറി കെ എസ് ഹരികൃഷ്ണൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കെ ബിജുമോൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ കെ ബീന, കെഎസ്കെടിയു ജില്ലാ പ്രസിഡൻറ് കെ ദാമോദരൻ, നഗരസഭാ കൗൺസിലർ ടി ബാലകൃഷ്ണൻ, ജാഥാ ക്യാപ്റ്റൻ കെ പി മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ടി ഭരതൻ, ജാഥാമാനേജർ എ വി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആശാലത സ്വാഗതവും ഒ വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു. വഴികള ആവേശം പടർന്ന ജാഥകൾ തളിപ്പറമ്പ് നാഷണൽ ജംഗ്ഷനിൽ സംഗമിച്ചാണ് ചിറവക്കിലെ സമ്മേളന നഗരിയായ വി എസ് നഗറിൽ എത്തിയത്. സംഘാടക സമിതിയും കെ സന്തോഷ് കൊടിമരവും പതാകയും ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻറ് കെ പ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് ഐ സുനിൽ സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പൂക്കോത്തുനട കേന്ദ്രീകരിച്ച് അധ്യാപക റാലിയും പ്രകടനവും നടക്കും. തുടർന്ന് ഹാപ്പിനസ് സ്ക്വയറിൽ പൊതുസമ്മേളനം മുൻ എംപി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. 

ചാലക്കുടിയിൽ കൊമ്പൻ ഇടഞ്ഞു; അശ്രാന്ത പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു #Thrissur

 


തൃശൂര്ചാലക്കുടി പൊട്ടയിൽ തളച്ച കൊമ്പൻ ഇടഞ്ഞു. കൊല്ലത്തുള്ളി ബിച്ചിൻ എന്ന കൊമ്പനാണ് പോട്ട പറക്കൊട്ടിക്കൽ പ്രദേശത്ത് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

വയനാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ അനുസരണക്കേട് കാട്ടിയ കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പാപ്പാൻ സജീവിൻ്റെ നാടായ പോട്ടയിൽ വിശ്രമിക്കാനായി ഇറക്കിയിരുന്നു.

ഇവിടെ അടുത്ത് കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പറമ്പിൽ ആനയെ തളച്ചു. എന്നാൽ ആനയുടെ പെരുമാറ്റം കണ്ട് നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ അടുത്തുള്ള പറക്കൊട്ടി ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു. റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയ ആന, സമീപത്തെ വീടുകളിലെ ചെടിച്ചട്ടികളടക്കം വലിച്ചെറിഞ്ഞ് നശിപ്പിച്ചു. വീട്ടുകാര്‍ ഭയന്ന് ഗെയ്റ്റ് അടച്ച് അകത്തിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി 7.45ഓടെയാണ് ആനയെ തളച്ചത്.

 Elephant stuck in Chalakudy; elephant tamed after much effort

18 മുതല്‍ 30 വരെ പ്രായമുള്ള യുവാക്കള്‍ക്കായി മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്‌ സ്കോളര്‍ഷിപ്പ്; പ്രതിമാസം 1000 രൂപ സഹായം #Connect_to_work


തിരുവനന്തപുരം: നൈപുണ്യ പരിശീലനം നേടുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും 1000 രൂപ സഹായധനം നല്‍കുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വര്‍ക്ക്‌' പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 18 മുതല്‍ 30 വയസ്സുവരെയുള്ളവര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയും നൈപുണ്യ വികസന പരിശീലനത്തില്‍പങ്കെടുക്കുന്നവരോ,UPSC, കേരള പി.എസ്.സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്‌,കര, നാവിക, വ്യോമസേന,ബാങ്ക്, റെയില്‍വേ മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖല റിക്രൂട്ട്മെന്‍റ്  ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച്‌ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് employment.kerala.gov.in,ഫോണ്‍ :04868 272262

അങ്ങ് നെമോ പോയിന്റ്‌ വരെ;കടലിനെ കീഴടക്കി ഇന്ത്യന്‍ പെൺകരുത്തുകൾ

 


സമുദ്രത്തിൻ്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ സ്വപ്നങ്ങൾ ലോകത്തിന് മുന്നിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ രണ്ട് ധീരവനിതകൾ. ലെഫ്റ്റനൻ്റ് കമാൻഡർ ദിൽന കെ., ലെഫ്റ്റനൻ്റ് കമാൻഡർ രൂപ എ. എന്നിവരാണ് അതിരുകൾ ഭേദിച്ച് കടലിനെ വെല്ലുവിളിച്ച് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സ്ത്രീശക്തിയുടെ പുതിയ അർത്ഥതലങ്ങൾ രചിച്ച ഇവരുടെ യാത്ര ലോകമെമ്പാടുമുള്ളവർക്ക് വലിയ പ്രചോദനമാണ്.

യാത്രയ്ക്കിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നു. ദക്ഷിണ അമേരിക്കയുടെ മുനമ്പിലുള്ള ഡ്രേക്ക് പാസേജിലൂടെ   കടന്നുപോയപ്പോൾ അടുത്ത സൂര്യോദയം കാണാൻ കഴിയുമോ എന്ന് പോലും തങ്ങൾ ഭയപ്പെട്ടിരുന്നതായി ഇവർ ഓർക്കുന്നു. സാധാരണ കപ്പലുകൾ പോലും കടന്നുപോകാൻ മടിക്കുന്ന അത്രയും പ്രക്ഷുബ്ധമായ കടലിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. പല ദിശകളിൽ നിന്ന് ഒരേസമയം ആഞ്ഞടിച്ച അതിശക്തമായ തിരമാലകളും കാറ്റും യാത്രയെ ദുഷ്കരമാക്കി. ബോട്ട് ഒരു വശത്തേക്ക് വല്ലാതെ ചരിയുകയും (ഹീൽ) പോർട്ട് ഹോളുകളിലൂടെ വെള്ളം ഉയർന്നുനിൽക്കുന്നത് നേരിട്ട് കാണുകയും ചെയ്ത ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇവർ വിവരിക്കുന്നു.

 നെമോ പോയിൻ് തൻ്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നായിരുന്നു. യാത്ര തിരിച്ചെത്തിയപ്പോൾ വലിയ അഭിമാനമാണ് തോന്നുന്നതെന്നും ദിൽന പറഞ്ഞു. നെമോ പോയിൻ്റിലേക്കുള്ള (Nemo Point) യാത്ര ഏറെ പ്രത്യേകതയുള്ളതായിരുന്നു. തുടക്കത്തിൽ ഇരുവരുടെയും വീട്ടുകാർക്ക് ഈ ജോലിയിൽ വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് അവർ നൽകിയ പൂർണ്ണ പിന്തുണയാണ് കരുത്തായതെന്ന് ദിൽനയും രൂപയും സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്നങ്ങൾക്ക് ലിംഗഭേദമില്ല ഒരു കാര്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോൾ നൂറു ശതമാനം വിജയിക്കുമോ എന്നതിനേക്കാൾ, അത് നേരിടാൻ നിങ്ങൾ തയ്യാറാണോ എന്നതാണ് പ്രധാന കാര്യം. “സ്വപ്നങ്ങൾക്ക് ലിംഗഭേദമില്ല, അതിരുകൾ നമ്മുടെ മനസ്സിലാണ്. ധൈര്യമുണ്ടെങ്കിൽ ആകാശവും കടലും പോലും നമുക്ക് മുന്നിൽ ചെറുതാണ്” എന്ന വലിയ സന്ദേശമാണ് ഈ ധീരവനിതകൾ ലോകത്തിന് നല്‍കുന്നത്. ഓരോ യാത്രയ്ക്കും ഒരു അവസാനമുണ്ടാകുമെങ്കിലും ദിൽനയുടെയും രൂപയുടെയും കഥ ചരിത്രത്തോടൊപ്പം ജനഹൃദയങ്ങളിലും നിലനിൽക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0