LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ദേശീയ പുരസ്കാര നിറവില്‍ വിസ്മയ;നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ് #Parassini

 


പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയം തന്നെ എന്ന് തെളിയിച്ചു. ഇന്ത്യൻ അസോസിയേഷൻ അമ്യൂസ്‌മെൻ്റ് പാർക്ക്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ നാഷണൽ അവാർഡ് ഫോർ എക്‌സലൻസിയിൽ 'മോസ്റ്റ് ഇന്നവറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്.

2000-ലാണ് സഹകരണ മേഖലയിൽ പാർക്ക് ആരംഭിച്ചത്. പ്രഥമ അംഗം ഐ.പി. ജയരാജനായിരുന്നു. ഇപ്പോൾ പി.വി. ഗോപിനാഥാണ് ചെയർമാനായി പ്രവർത്തിക്കുന്നത്. ഏതൊരു സ്ഥാപനത്തിൻ്റെയും തുടക്കം ലാഭത്തിലാകണമെന്നില്ല. 6.50 കോടി രൂപ സഞ്ചിത നഷ്ടത്തിലായിരുന്ന വിസ്മയ 2026 മാർച്ച് 31-ൻ്റെ ഓഡിറ്റ് പ്രകാരം ലാഭത്തിലായത് മറ്റൊരു വിസ്മയമാണ്.

22 സഹകരണ ബാങ്കിൽ നിന്നും പലിശ നൽകി ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ടാണ് പുതിയ പദ്ധതികൾ പലതും നടപ്പാക്കിയത്. ഇപ്പോൾ ഒരു ബാങ്ക് ഒഴികെ കൊടുത്തു തീർക്കാനുള്ള മറ്റ് ബാങ്കുകളുടെ പണം തിരിച്ചുനൽകി. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് കാരണം. ഒപ്പം വിസ്മയയിൽ എത്തിച്ച വിനോദസഞ്ചാരികളും സഹകരണ ബാങ്കും സ്ഥാപനത്തിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം തകരുകയല്ല, മുന്നേറ്റത്തിൻ്റെ പാതയിലാണ് എന്ന് വിസ്മയ അമ്യൂസ്‌മെൻ്റ് പാർക്ക് കൂടി തെളിയിച്ചിരിക്കുന്നു.

 vismaya amusement park

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെന്ന് സം​ശ​യം;ഛർ​ദ്ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു #Palakkad

 


പാലക്കാട്:ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നൊച്ചുള്ളിപ്പാലം കൊക്കാട്ട് കവറത്തറ വീട്ടിൽ വിനോദ്, ബിന്ദു ദമ്പതികളുടെ മകന്‍ മിഥുനാണ് (13) മരിച്ചത്.

എട്ടിനാണ് ജില്ല ആശുപത്രയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു 12ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വീട്ടുസമീപത്തെ കുളത്തിലെ വെള്ളം വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയമുണ്ട്. വിശദമായ പരിശോധനക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

A student who was undergoing treatment for vomiting died 

കൊക്കോ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക്;2040-ഓടെ വിദേശ ഇറക്കുമതി നിര്‍ത്തലാക്കും #Coco

 


വിദേശ വിപണികളെ ആശ്രയിക്കാതെ കൊക്കോ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങി ഇന്ത്യ. ചോക്ലേറ്റ് പ്രേമികൾക്കും കർഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന 'നാഷണൽ മിഷൻ ഓൺ കൊക്കോ' എന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുകയാണ്.

2040-ഓടെ കൊക്കോയുടെ വിദേശ ഇറക്കുമതി പൂർണമായും ഒഴിവാക്കി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ ചോക്ലേറ്റ്, ഭക്ഷണ സംസ്കരണ മേഖലകൾ അതിവേഗം വളരുന്നുണ്ടെങ്കിലും ആവശ്യമായ കൊക്കോയുടെ 20 ശതമാനം താഴെ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.

പ്രതിവർഷം ഏകദേശം 7200 കോടി രൂപയോളം കൊക്കോ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നുണ്ട്. 2040 ആകുമ്പോഴേക്കും രാജ്യത്തെ കൊക്കോയുടെ ആവശ്യം 4.67 ലക്ഷം ടണ്ണായി ഉയരുമെന്നതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കൊക്കോ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന ഈ നാഷണൽ മിഷൻ്റെ ഭാഗമായി ഗവേഷണ പരിശീലനങ്ങൾക്കായി പ്രത്യേക മികവിൻ്റെ കേന്ദ്രങ്ങൾ അഥവാ 'സെൻ്റർ ഓഫ് എക്സലൻസ്' രാജ്യത്ത് സ്ഥാപിക്കും.

കർഷകർക്ക് കൃഷി തുടങ്ങുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തികവും നയപരമായ പിന്തുണയും പദ്ധതി ഉറപ്പാക്കുന്നുണ്ട്.

കൂടാതെ, കൊക്കോയുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനവും ഒരുക്കും. ലോകത്തെ കൊക്കോ ഉൽപ്പാദനത്തിൻ്റെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൈപ്പിടിയിലാണെങ്കിലും, സ്വന്തം മണ്ണിൽ കൊക്കോ വിപ്ലവം സൃഷ്ടിക്കുന്നതിലൂടെ ആ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താനാണ് ഇന്ത്യ  ശ്രമിക്കുന്നത്.

ആമസോൺ തടങ്ങളിൽ നിന്നുള്ള വിളയായ കൊക്കോയ്ക്ക് ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. 15 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ആവശ്യത്തിന് മഴയും ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. നിലവിൽ ഇന്ത്യയിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്നത്.

പുതിയ പദ്ധതി വിജയിക്കുന്നതോടെ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് മാത്രമല്ല, വന്‍തോതിലുള്ള വിദേശനാണ്യം ലാഭിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. വിദേശ ചോക്ലേറ്റുകളോട് വിടപറഞ്ഞ് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന കൊക്കോ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളിലേക്ക് മാറാനുള്ള വലിയൊരു ചുവടുവെപ്പുകൂടിയാണിത്.

India moves towards self-sufficiency in cocoa production 

ഉപഭോഗം കുതിച്ചുയരുന്നു: കേരളം വൈദ്യുതി പ്രതിസന്ധിയിൽ, ഡിമാൻഡ് റെക്കോർഡുകൾ ഭേദിച്ചു. #KSEB_Usage


തിരുവനന്തപുരം
: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 117.15 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയതോടെ കേരളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കിലാണ്.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും സമാനമായ വർദ്ധനവാണ് ദൃശ്യമാകുന്നത്; 6033 മെഗാവാട്ടാണ് ഇന്നലെ രേഖപ്പെടുത്തിയ ഡിമാൻഡ്. കടുത്ത വേനലിനെ തുടർന്ന് ഉപഭോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാധ്യതയുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നീക്കങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ബുദ്ധിമുട്ടുന്നു, ദീർഘകാല കരാറുകളിൽ ഏർപ്പെടാൻ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി തേടിയിട്ടുണ്ട്.

ഈ മാസം 22-ന് നടക്കുന്ന പൊതുതെളിവെടുപ്പിന് ശേഷം ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പത്ത് രൂപ വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെഎസ്ഇബി കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

പുറത്തുനിന്ന് 88 യൂണിറ്റ് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും ഉപഭോഗം ഇനിയും വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ അനിവാര്യമായി വരുമെന്ന് ബോർഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഡാമുകളിൽ ജലനിരപ്പ് 37 ശതമാനത്തിൽ താഴെയായതും നീരൊഴുക്ക് കുറഞ്ഞതും ആഭ്യന്തര ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാത്രികാലത്തെ ആവശ്യകത 6300 മെഗാവാട്ട് എന്ന പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെങ്കിൽ, 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറയ്ക്കുന്ന രീതിയും ഇതിനായി സ്വീകരിക്കുക. മെയ് പകുതി വരെ ചൂട് തുടരുമെന്നതിനാൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു. 


Consumption soars: Kerala in power crisis, demand breaks records.

തലയിണയ്ക്കടിയിൽ പാമ്പ്: തൃശ്ശൂരിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില ഗുരുതരം. #Snake_Bite


 തൃശ്ശൂര്‍ കോടാലിയിൽ എട്ടുവയസ്സുള്ള ആൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്കൽ സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ അൽജോ മരിച്ചു.

ഭക്ഷ്യവിഷബാധയേറ്റതായാണ് മാതാപിതാക്കൾ കരുതിയത്. രാവിലെ മകൻ ബോധരഹിതനായി വീണതായി അമ്മ പറഞ്ഞു. കുട്ടിയുടെ മരണശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പാമ്പ് കടിച്ചതിന്റെ പാടുകൾ കണ്ടെത്തി. കുട്ടികൾ ഉറങ്ങിക്കിടന്ന തലയിണയ്ക്കടിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടൻ ഇനത്തില്‍ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. ഇതിന് ശേഷം പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു. സഹോദരൻ പത്ത് വയസ്സുള്ള അനോഷും ഗുരുതരാവസ്ഥയിലാണ്. കുട്ടി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അബോധാവസ്ഥ ഇനിയും തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

 Snake under pillow: Eight-year-old boy dies of snake bite in Thrissur, brother in critical condition.

വാൽപ്പാറ അപകടം; സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്, തെറിച്ച് വീണവർ രക്ഷപ്പെട്ടു; തമിഴ്‌നാട്-കേരള മോട്ടോർ വാഹന വകുപ്പുകൾ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. # Valparai_Accident

 


വാൽപ്പാറയിൽ
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടെമ്പോ ട്രാവലർ അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് നിർണായക വെളിപ്പെടുത്തൽ നടത്തി. ടെമ്പോ ട്രാവലർ ഡ്രൈവർ വാഹനം ഓടിച്ചിരുന്നതല്ല. സ്കൂൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തെക്കുറിച്ച് തമിഴ്‌നാട്, കേരള മോട്ടോർ വാഹന വകുപ്പുകൾ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് വീഴുന്നതിനിടെ ഒരു പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവർ രക്ഷപ്പെട്ടതായും കണ്ടെത്തി.

താഴേക്ക് വീണ വാഹനം പാറക്കെട്ടിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന 3 പേരുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

മരിച്ച സജിതയുടെ മകൻ ഷഹാദിൻ, വാൻ ഡ്രൈവർ മുഹമ്മദ് ഫൈസ്, പാങ് ഗവൺമെന്റ് എൽപി സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് എന്നിവർ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട ട്രാവലർ റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി പതിമൂന്നാം വളവിൽ നിന്ന് ഒമ്പതാം വളവിലേക്ക് വീണു. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മലപ്പുറം പാങ് പള്ളിപ്പറമ്പിലെ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഒരു കുട്ടിയും മരിച്ചു.

 Valparai accident; School bus driver was driving the vehicle, those who fell survived; Tamil Nadu and Kerala Motor Vehicle Departments prepare preliminary report.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0