വിവാഹിതയായ സ്തീയുമായുള്ള സുഹൃത്തിന്റെ ബന്ധത്തിൽ അസൂയ തോന്നിയ 19കാരൻ അയാളെ കൊന്ന് ശരീരഭാഗങ്ങൾ 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ഗുജറാത്തിലെ കുച്ച്ജില്ലയിലുള്ള നഖത്രാന താലൂക്കിലാണ് സംഭവം.
ഡിസംബർ 2ന് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവം നടന്ന് പിറ്റേ ദിവസം കൊലചെയ്യപ്പെട്ട രമേശ് മഹേശ്വരിയുടെ സഹോദരൻ കുച്ച് ജില്ലയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. അന്നേ ദിവസം തന്നെ പ്രതി കിഷേർ മഹേശ്വരിയെയും തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 മാസമായി രമേശ് മഹേശ്വരി വിവാഹിതയായ അഞ്ജലി എന്ന യുവതിയുമായി അവിഹിത ബന്ധത്തിലായിരുന്നു. എന്നാൽ ഇതേ യുവതിയുമായി പ്രതി കിഷേറിനും ബന്ധത്തിന് താൽപര്യം ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്ന ഡിസംബർ 2ന് രമേശിനെ കിഷേർ ജോലി നോക്കിയിരുന്ന ഫാമിലേക്ക് പാർട്ടിയ്ക്കായി ക്ഷണിച്ചു. അവിടെ വച്ച് കിഷേർ രമേശിനോട് അഞ്ജലിയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറാൻ ആവശ്യപ്പെടുകയും അത് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലെത്തുകയും ചെയ്തു. കിഷേർ പാര ഉപയോഗിച്ച് രമേശിനെ വെട്ടികൊലപ്പെടുത്തി.
അതിന് ശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കൊപ്പം ചേർന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് തലയും കൈകളും 3 കുഴൽക്കിണറുകളിലായി ഉപേക്ഷിച്ചു. ബാക്കി ശരീരഭാഗങ്ങൾ പരുത്തിപ്പാടത്ത് കുഴിച്ചിടുകയും വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കുകയും രക്തക്കറ മണ്ണിട്ട് മൂടുകയും ചെയ്തു.
അഞ്ജലിയുടെ സഹോദരൻ അവരുടെ ബന്ധം അറിഞ്ഞതായും
അതിനാൽ രമേശിന് ഭീക്ഷണി ഉണ്ടെന്ന് പറഞ്ഞ് കിഷോർ തന്റെ ഫോണിൽ നിന്ന്
സന്ദേശമയച്ച് രമേശിന്റെ കുടുംബത്തെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാനും
ശ്രമം നടത്തി.
In Gujarat, a young man killed his friend, cut his body into pieces and dumped his body parts in borewells.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.