LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പാലക്കാട് ഫെബ്രുവരി 7ന് ജോബ് ഡ്രൈവ്;നഴ്‌സിങ് സ്റ്റാഫ് മുതൽ സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍ വരെ #Job_Drive


പാലക്കാട്:  ജില്ലാ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യമേഖയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ജോബ് ഡ്രൈവ് നടത്തുന്നു. നഴ്‌സിങ് സ്റ്റാഫ്, കെയർ ഗിവർ, സ്റ്റോർ മാനേജർ, അസിസ്റ്റൻ്റ് സ്‌റ്റോർ മാനേജർ, സ്‌റ്റോർ സൂപ്പർവൈസർ, ഫ്ലോർ മാനേജർ, സെയിൽ സ്റ്റാഫ്, ക്യമ്പസ് അക്കൗണ്ട് എക്‌സിക്യൂട്ടീവ്, സ്റ്റുഡൻ്റ് അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകൾ

ജില്ലാ എംപ്ലോയബിലിറ്റി സെൻ്ററിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എസ് എസ് എൽ സി, പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി ജി, നഴ്‌സിംഗ് (ജി എൻ എം, എൻ എം) എന്നീ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം. രജിസ്ട്രേഷൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയലിൽ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 രൂപയും സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505435, 2505204. 

Nursing staff to student administrator Job drive on February 7 in Palakkad 

പ്രസവാവധി ഔദാര്യമല്ല, സ്ത്രീകളുടെ മൗലികമായ അവകാശമാണെന്ന് ഹൈക്കോടതി #Kochi

 


കൊച്ചി:പ്രസവാവധി എന്നത് കേവലം ഒരു ആനുകൂല്യമല്ല, മറിച്ച് സ്ത്രീകളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. മറ്റ് സാധാരണ അവധികൾ പോലെ പ്രസവാവധിയെ കണക്കിലെടുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിൻ്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹർജിക്കാരി. എം.ബി.ബി.എസിനും എം.ഡി.യ്ക്കും ശേഷം നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഐ.എം.എസ്.) നടത്തുന്ന കോഴ്‌സിന് ചേർന്നിരുന്നു. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം.

ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തു. ഇതിനുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു. ഇതോടെ അവധി ഒരു വർഷത്തിലധികമായി. ഇതിനെ തുടർന്ന് കോഴ്‌സ് തുടരാനാകില്ല എന്ന കാരണത്താൽ അവധി അപേക്ഷ നിഷേധിച്ചു.

തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഒരു വർഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് കോടതി വിലയിരുത്തി. 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ല.

അതിനാല്‍ ഹർജിക്കാരിയോട് വീണ്ടും അവധിക്കായി അപേക്ഷ നൽകാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എൻ.ബി.ഐ.എം.എസിന് നിർദ്ദേശം നൽകി. ഹർജിക്കാരിയെ കോഴ്‌സിൽനിന്ന് പുറത്താക്കരുതെന്നും നിർദ്ദേശിച്ചു.

Maternity leave is a fundamental right of women, says High Court


കണ്ണൂരിൽ നഗ്നദൃശ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ശല്യംചെയ്ത 18 കാരന്‍ അറസ്റ്റില്‍ #Kannur


കണ്ണൂർ:
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് നഗ്നദൃശ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. കുടിയാന്മല സ്വദേശിയായ അശ്വിൻ രമേശിനെയാണ് (18) പോക്സോ കേസിൽ വളപട്ടണം എസ്.ഐ വികാസ് അറസ്റ്റ് ചെയ്തത്.

സ്നാപ് ചാറ്റ് വഴി യുവതിയെന്ന വ്യാജേനെ പരിചയപ്പെട്ടാണ് 15കാരിയെ പ്രതി നവംബർ മുതൽ പിന്തുടർന്നത്. നഗ്ന വീഡിയോ ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുടിയാന്മല സ്വദേശിയായ  പ്രതിയെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിൽനിന്നാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

An 18 year old boy was arrested for harassing a girl in Kannur by sending her obscene videos and demanding nude photos


സ്കൂളിന് സമീപം സ്ഫോടനം;വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു,വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു #Palakkad


പാലക്കാട്: ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു.ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്‌ഫോടക വസ്‌തുവിൽ കയറിയത്.

തൃക്കങ്ങോട്ട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ രാവിലെ 9.30-ഓടെയാണ് സംഭവം. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. അപകടത്തിൽ നിന്ന് വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.


സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

 An explosive device exploded as an autorickshaw was getting on and off.

ഡിജിറ്റൽ ലോകം മടുത്ത് ജെൻ സി ; 'അനലോഗ് ലൈഫ് സ്റ്റൈല്‍’ ട്രെന്‍ഡാകുന്നു #GEN_Z


സ്‌ക്രീൻ ടൈം നമ്മുടെ ജീവിതത്തിൻ്റെ വലിയൊരു ഭാഗം കവർന്നെടുക്കുന്ന ഈ കാലത്ത്, സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവെക്കാനുള്ള നീക്കത്തിലാണ് ജെൻസി കിഡ്‌സ്. ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ നോട്ടിഫിക്കേഷനുകൾക്കും സോഷ്യൽ മീഡിയ സ്ക്രോളിംഗിനും പിന്നാലെയുള്ള ജിവിതം അവർ മടുത്തിരിക്കുന്നു. ‘അനലോഗ് മൂവ്‌മെന്‌റ്’ എന്ന് വിളിക്കപ്പെടുന്ന ‘അനലോഗ് ലൈഫ് സ്റ്റൈലാണ് പുതിയ ട്രെൻഡ്. ജെൻ സി തലമുറ ഫോണുകൾ ഉപേക്ഷിച്ച് പഴയ തലമുറ ചെയ്തിരുന്ന വിനോദങ്ങളിലേക്ക് മടങ്ങുകയാണ്.

സ്ക്രീനുകളും അൽഗോരിതങ്ങളും നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ നിശബ്ദമായ ഒരു വിപ്ലവം നടക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ഈ ട്രെൻഡ് പ്രചരിക്കുന്നതെങ്കിലും, ഇതിൻ്റെ ലക്ഷ്യം സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ്. ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ അതിപ്രസരത്തിൽ മടുത്ത യുവതലമുറ സ്പർശിക്കാവുന്നതും നേരിട്ട് അനുഭവിക്കാൻ കഴിയുന്നതുമായ രീതികളിലേക്ക് മടങ്ങുകയാണ്. ഇത് വെറുമൊരു പഴയകാല നൊസ്റ്റാൾജിയ അല്ല, മറിച്ച് ഡിജിറ്റൽ ലോകം നൽകുന്ന മടുപ്പിനുള്ള മരുന്നാണ്.

റെക്കോർഡുകളും, ഫോട്ടോഗ്രാഫിയും, കൈപ്പടയിലെഴുതിയ ഡയറികളുമൊക്കെ വീണ്ടും തരംഗമാവുകയാണ്. സ്‌പോട്ടിഫൈയിൽ പാട്ടുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിന് പകരം, പഴയ രീതിയിലുള്ള റെക്കോർഡ് പ്ലേയറുകളിൽ പാട്ട് കേൾക്കുന്നത് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കനുസരിച്ച്, 2025-ൽ മാത്രം വിനൈൽ റെക്കോർഡുകളിൽ 17% വർദ്ധനവുണ്ടായി. ഇതിൽ ഭൂരിഭാഗവും 25 വയസ്സിൽ താഴെയുള്ളവരാണ്.

സംഗീതത്തിലും ഫോട്ടോഗ്രാഫിയിലും മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റം. ഓഫ്‌ലൈൻ കമ്മ്യൂണിറ്റികൾ വീണ്ടും സജീവമാകുകയാണ്. ചിലർ ഡെലിവറി ആപ്പുകൾ ഉപേക്ഷിച്ച് നേരിട്ട് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങി. പുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും അനുബന്ധങ്ങളിലും വലിയ കുതിച്ചുചാട്ടമാണ് പ്രകടമാകുന്നത്. വിൻ്റേജ് വസ്ത്രങ്ങളോടുള്ള പ്രിയവും ഏറിവരുകയാണ്.

2025-ൽ പ്യൂ റിസർച്ച് സെൻ്റർ നടത്തിയ പഠനമനുസരിച്ച്, 62% യുവാക്കളും സോഷ്യൽ മീഡിയ അമിതമായ സമ്മർദമുണ്ടാക്കുന്നതായി കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ അനലോഗ് അനുഭവങ്ങൾ അവരെ സഹായിക്കുന്നു. ഗൂഗിൾ പോലുള്ള വൻകിട ടെക് കമ്പനികൾ പോലും ഇപ്പോൾ തങ്ങളുടെ ഓഫീസുകളിൽ വൈറ്റ് ബോർഡുകളും പേപ്പറും മാത്രം ഉപയോഗിക്കുന്ന 'ആൺപ്ലഗ്ഡ്' സോണുകൾ (അൺപ്ലഗ്ഗ്ഡ് സോണുകൾ) ഏർപ്പെടുത്തിക്കഴിഞ്ഞു. ഇത് സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നു എന്നാണ് അവർ കണ്ടെത്തുന്നത്.

എല്ലാ കാര്യങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിമിഷനേരം കൊണ്ട് ചെയ്തുതരുന്ന ഈ ലോകത്ത്, മനുഷ്യൻ്റെ കരസ്പർശമുള്ള കാര്യങ്ങൾക്ക് മൂല്യം ഉയരുകയാണ്. ഈ മാറ്റം വിപണിയിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2030 വരെ അനലോഗ് വിപണികളുടെ വലിയ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ടുകൾ.

സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം; തേനീച്ചക്കൂട്ടത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ച അംഗൻവാടി ജീവനക്കാരി മരിച്ചു #Bhopal

 


ഭോപ്പാൽ: മധ്യപ്രദേശിൽ തേനീച്ചക്കൂട്ടത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ച അംഗൻവാടി ആയ കുത്തേറ്റു മരിച്ചു. കാഞ്ചൻ ഭായ് (40) ആണ് മരിച്ചത്. 20 കുട്ടികളെ തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷിച്ച ശേഷം അവർ മരിച്ചു.

മഡവാഡയിലെ ഒരു അംഗൻവാടി നഴ്‌സാണ് കാഞ്ചൻ ഭായ്. കഴിഞ്ഞ ദിവസം, കുട്ടികൾ അംഗൻവാടിക്ക് പുറത്ത് കളിക്കുന്നതിനിടെ  തേനീച്ചക്കൂട്ടം അവരെ ആക്രമിച്ചു.

കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു കാഞ്ചൻ ഭായ്. കുട്ടികൾ അപകടത്തിലാണെന്ന് കണ്ടപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ ഓടി. സമീപത്തുണ്ടായിരുന്ന ടാർപോളിൻ ഷീറ്റും വസ്ത്രങ്ങളും എടുത്ത് കുട്ടികളെ മൂടി. ഇതോടെ, തേനീച്ചകൾ കാഞ്ചൻ ഭായിയുടെ നേരെ തിരിഞ്ഞു.

കുട്ടികളെ കുത്താതെ, അവര്‍ കുട്ടികളെ ഓരോന്നായി പൊതിഞ്ഞ് അംഗൻവാടിക്കുള്ളിൽ കൊണ്ടുവന്ന് സുരക്ഷിതരാക്കി. അപ്പോഴേക്കും കാഞ്ചൻ ഭായിയുടെ ശരീരമാകെ തേനീച്ചകളുടെ കുത്തേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് കാഞ്ചനെ ആശുപത്രിയിലെത്തിച്ചു, പക്ഷേ അവര്‍ ഇതിനകം മരിച്ചിരുന്നു.

Anganwadi worker dies after being attacked by a swarm of bees in MadhyaPradesh 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0