LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്;പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ വെറുതെവിട്ടു #Kochi

 


കൊച്ചി: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡൻ്റായിരുന്ന മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

Case of CPI(M) branch secretary being hacked to death in Kannur 9 accused Popular Front activists acquitted

മറുപടിയില്ല! കോടിക്കണക്കിന് രൂപയുടെ ഫണ്ട് വന്ന പിഎം കെയേഴ്‌സിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. #PMCares

ന്യൂഡൽഹി: ലോക്‌സഭയിൽ പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരോധിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, പിഎം കെയേഴ്‌സ് ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചു.

ജനുവരി 30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലോക്സഭാ നിയമങ്ങളിലെ സെക്ഷൻ 41(2) (vii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാരിന്റെ പരിഗണനയിലില്ലാത്തതോ സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമില്ലാത്തതോ ആയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് ഈ നിയമം പറയുന്നു.

 ഈ പദ്ധതികൾക്കായി ഉപയോഗിക്കുന്ന ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവനകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.

സീറോ അവറിൽ ഈ മൂന്ന് ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങളോ നോട്ടീസുകളോ ലഭിച്ചാൽ, അവ അനുവദിക്കുന്നതിന് നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പണം സ്വരൂപിക്കുന്നതിനുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. 2020 മാർച്ച് 7 മുതൽ പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തനം ആരംഭിച്ചത്.

വിവിധ സഹായങ്ങൾക്ക് എന്ന പേരിൽ ഈ ഫണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്.

എന്നിരുന്നാലും, പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു അതോറിറ്റിയല്ലെന്നും അതിനാൽ വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

കണ്ണൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ;‘കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല’ #Kannur


കണ്ണൂർ:കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോർഡിൽ എഴുതിയിരിക്കുന്നത്. പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ. കാരയിലെ സഖാക്കൾ എന്ന സമൂഹ മാധ്യമങ്ങളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം വി കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎംന് എതിരെ ആരോപണവുമായി കുഞ്ഞികൃഷ്ണൻ എത്തിയിരുന്നു.

കൊല്ലപ്പെട്ട ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നുമാണ് മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.

പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം. 

 Flex board supports v kunhikrishnan in kannur

സർ സയ്ദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ വർഷങ്ങളായി തുടരുന്ന ശോചനീയാവസ്ഥ പരിഹരിച്ച് എൻഎസ്എസ് വിദ്യാർത്ഥികള്‍ #Thaliparamba

 


തളിപ്പറമ്പ്: സർ സയ്യദ് കോളേജിൻ്റെ പിൻ വശത്ത് നിന്ന് ഭ്രാന്തൻ കുന്നിലേക്ക് പോകുന്ന തളിപ്പറമ്പ് നഗരസഭയുടെയും കുറുമാത്തൂർ പഞ്ചായത്തിൻ്റെയും അതിർത്തി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചു. കൗൺസിലറുടേയും മെമ്പറുടേയും സഹകരണത്തോടെ സിറാജ് മാഷിൻ്റെ നേത്രത്വത്തിൽ സർ സയ്യിദ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. ബദരിയ നഗർ മുനിസിപ്പൽ വാർഡ് കൗൺസിലർ റഫീഖ് പി, വരടൂൽ വാർഡ് മെമ്പർ നജ്മ മുസ്തഫ  എന്നിവരുടെ സഹകരണത്തോടെ വർഷങ്ങളായുള്ള ഈ ഗതാഗതപ്രശ്നത്തിന് താൽക്കാലിക പരിഹാരം ലഭിച്ചു.
ഏകദേശം 300 മീറ്ററോളം നീളമുള്ള റോഡ്, നിലവിലുള്ള ഒവുചാലിൽ വാഹനങ്ങൾ തെന്നി വീണ് ദിവസേന അപകടങ്ങൾ പതിവായിരുന്നു. ഓവുചാൽ ഉള്ളതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയുടെ മുമ്പാകെ വന്ന പരാതികളിൽ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള ഈ റോഡിൻ്റെ അവസ്ഥ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ മുന്നിൽ അവതരിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ താൽക്കാലിക അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെയും കൗൺസിലറുടെയും എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓവുചാല് നികത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു.മാതൃകപരമായ ഈ പ്രവർത്തനത്തെ പ്രദേശവാസികളും വാഹന യാത്രകരും അനുമോദിച്ചു.

 sir syed college bhranthan kunnu road

മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി - നാഗാ സംഘർഷം രൂക്ഷം #Manipur


ഇംഫാൽ:സമാധാന ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ വീണ്ടും സംഘർഷം പുകയുന്നു. ഒരിടവേളയ്ക്ക് ശേഷം കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സംസ്ഥാനം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. നിലവിൽ ഉഖ്‌റുൽ മേഖലയിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നത്. സംഘർഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ നിരവധി വീടുകൾ തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച സുരക്ഷാ നടപടികൾ ശക്തമാക്കിയത്. അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങളിൽ ചുരന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ  പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. 

 Kuki-Naga conflict escalates; Curfew declared in Ukhrul, houses set on fire

പയ്യന്നൂരിൽ ലഹരിവേട്ട: അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ #Payyannur


 പയ്യന്നൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പയ്യന്നൂർ പോലീസ് പിടികൂടി. വിപണിയിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മയ്യിൽ കൊളച്ചേരി സ്വദേശി അജ്മൽ അഷറഫ് (28), നാറാത്ത് സ്വദേശി മുസമ്മിൽ (31) പിടിയിലായവർ.

പയ്യന്നൂർ എസ്.ഐ.മാരായ എൻ.കെ. ഗിരീഷ്, മഹേഷ് എന്നിവരും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐ.പി.എസിൻ്റെ ഡാൻസാഫ് (DANSAF) സ്‌ക്വാഡും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ആയിരുന്നു സംഭവം. ഒഡീഷയിൽ നിന്നും മുംബൈ വഴിയാണ് ലഹരിമരുന്ന് പയ്യന്നൂരിലെത്തിച്ചത്.

പ്രതികൾ മുൻപും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നതായി ഡാൻസാഫ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവർ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് സൂചിപ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0