LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

കൂത്താട്ടുകുളത്ത് യാത്രക്കാരനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ;കീറിയ നോട്ട് നല്‍കിയതിനെന്ന് വിശദീകരണം #Eranakulam

 


കൂത്താട്ടുകുളം:പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരന് ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. നോട്ട് മാറ്റി നല്‍കാന്‍ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല.

ഇന്നലെ രാവിലെ 11നു ബസ് നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിക്കുകയായിരുന്നു. ബസ് ഡ്രൈവർ യാത്രക്കാരൻ്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെയാണ് ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.

'Slap in the face' for torn note: KSRTC employees beat up passenger in Koothattukulam 

തളിപ്പറമ്പിൽ നടിയുടെ വീട്ടില്‍ പുത്തന്‍സാരിയുമായി വിവാഹഭ്യര്‍ഥന നടത്തി യുവാവ്; കല്യാണം കഴിച്ചേ പറ്റൂ എന്ന് ആവശ്യം #Thaliparamba



 കണ്ണൂർ:
പ്രമുഖ സിനിമാ താരത്തിന്റെ വീട്ടിൽ സാരിയുമായി എത്തിയ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. കുറച്ചു മുൻപ് ഒരു കടയിൽ നിന്ന് വാങ്ങിയ പുത്തൻ സാരിയുമായി അയാൾ നടിയുടെ വീട്ടിലെത്തിയതായി റിപ്പോർട്ട്.

തളിപ്പറമ്പ് കൂവേരി അമ്മാംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടിലെത്തിയത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. നടിയുടെ വീട്ടിലെത്തിയ അഭിലാഷ് സാരി ഉയർത്തിപ്പിടിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇത് കേട്ട് നടിയും കുടുംബവും ഭയന്നു. ഉടൻ തന്നെ അവർ വീട്ടിൽ കയറി വാതിൽ അടച്ചു. തുടർന്ന് അവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

മുമ്പ് നടിയെ ഇയാൾ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ ഇൻസ്റ്റാഗ്രാമിൽ തന്നെ പിന്തുടരുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അഭിലാഷ് ജോർജിനെ അറസ്റ്റ് ചെയ്തു, എന്നാൽ മാനസിക പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയപ്പോൾ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി വിട്ടയച്ചു.

 A young man arrived at the actress's house in Taliparamba with brand new saree and demanded for marring him.

രാജരാജേശ്വരന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനി തളിപ്പറമ്പിൽ. #Anand_Ambani_Rajarajeshwara_Temple

 


തളിപ്പറമ്പ്:
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ആനന്ദ് അംബാനി ഇന്നലെ രാത്രി 9 മണിയോടെ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം തളിപ്പറമ്പിലെത്തി.

ക്ഷേത്രത്തിന് മുന്നിൽ, ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ടി.ടി. മാധവൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി. വിനയൻ എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന്, അവർ ക്ഷേത്രത്തിലെത്തി രാജരാജേശ്വരനെ സ്വർണ്ണക്കുടത്തിൽ പൂജിക്കുകയും ഭണ്ഡാരത്തിൽ വഴിപാടുകൾ അർപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിനായി പ്രസിഡന്റ് വിനോദിന് 3 കോടി രൂപയുടെ ചെക്ക് ലഭിച്ചു.

ദേവസ്വത്തിൽ നിന്ന് രാജരാജേശ്വരന്റെ ഫോട്ടോ സമ്മാനമായി നൽകി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അനന്ത് അംബാനി രാത്രി 9 മണിയോടെ റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ഭഗവാനെ കാണാൻ അവസരം ലഭിച്ച സന്തോഷത്തിൽ ആനന്ദ് അംബാനി ക്ഷേത്രത്തിൽ നിന്ന് മടങ്ങി.

 Anand Ambani seeks blessings of Rajarajeshwaran at Taliparam, places a golden urn in the temple, seeks blessings, hands over a cheque of Rs 3 crore to the temple.

ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു; ഡീസലിന് 25 രൂപയും പെട്രോളിന് 7 രൂപയും കൂടി #New_Delhi


ന്യൂഡൽഹി : ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോളിന് 7.41 രൂപയും ഡീസലിന് റെക്കോർഡ് വർദ്ധനയായ 25.01 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിരക്കനുസരിച്ച് ബെംഗളൂരുവിലെ ഷെൽ പമ്പുകളിൽ സാധാരണ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമാണ്. സാധാരണ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും നൽകണം. രണ്ടാഴ്ച മുമ്പ് ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. അന്ന് 108.50 രൂപയും ഡീസലിന് 93.50 രൂപയുമായിരുന്നു നിരക്ക്. രാജ്യത്താകമാനം 350

അതേസമയം, വില വർദ്ധിപ്പിച്ചതിനെക്കുറിച്ച് ഷെൽ പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര കമ്പനി പെട്രോൾ വിലയിൽ അഞ്ചും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു. ആഗോള വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തണമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാണ്, എക്സൈസ് തീരുവ കുറച്ചത്. 2022 ഏപ്രിൽ മാസത്തിന് ശേഷം ഇന്ധനവില വർധിപ്പിച്ചിട്ടില്ല. 2024 മാർച്ചിൽ വിലയിൽ രണ്ടുരൂപ കുറച്ചിരുന്നു.

Shell hikes fuel prices; Diesel by Rs 25, petrol by Rs 7 

സ്വർണം വാങ്ങാൻ ഇതാണ് അവസരം; ഇന്ന് വില കുറഞ്ഞത് രണ്ട് തവണ #Kochi

 


കൊച്ചി:ഇറാനിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലായതോടെ ആഗോള സ്വർണവിപണി കുത്തനെ ഇടിഞ്ഞു. ഇന്ന് കേരളത്തിൽ രണ്ട് തവണയാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപ ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.

ഇന്നലെ ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതായി പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇന്ന് കളംമാറ്റിച്ചവിട്ടിയതോടെയാണ്‌ ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞത്. സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിവ്.

യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും അവകാശപ്പെട്ട അദ്ദേഹം യുദ്ധം എന്ന് നിർത്തുമെന്ന് വ്യക്തമാക്കിയില്ല.

‘ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്‍ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക അറിയും. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാൻ്റെ ഭീഷണി ഒഴിഞ്ഞു’ -ട്രംപ് പറഞ്ഞു.

ഇന്നലെ, സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ നിന്നും പിൻമാറുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ആയിരുന്നു. 2.08 ശതമാനമാണ് വർധിച്ചത്. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപ ഇന്നലെ പവൻ കൂടിയത്.

1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർദ്ധിപ്പിച്ച് 1,11,080 രൂപയും ആയി. വീണ്ടും കൂടി ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു ഇന്നത്തെ വില.

ചൊവ്വാഴ്ച മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം പിന്നീട് 1,09,640 ആയിരുന്നു പവൻ വില. 2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരുഗ്രാം സ്വർണത്തിൻ്റെ വില 16395 രൂപയായിരുന്നു. 1,31,160 രൂപയാണ് പവൻ വില കുതിച്ചത്. പിന്നീട് എറിയും കുറഞ്ഞും തുടർന്നുള്ള സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

ഏപ്രിലിലെ സ്വർണവില

1. 1,11,080 (രാവിലെ)
1,12,160 (ഉച്ച)

2. 1,11,040 (രാവിലെ)

1,09,240 (ഉച്ച)


ഇന്തോനേഷ്യയെ നടുക്കി അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത, ഒരു മരണം #Earthquake


ജക്കാർത്ത:  ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഫിലിപ്പീൻസ് തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽനിന്ന് 1000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ബിതുങ്, ടെർനേറ്റ് നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇന്തോനേഷ്യൻ ദേശീയ ദുരന്ത ഏജൻസി ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി.

പ്രഭവകേന്ദ്രത്തിൻ്റെ 1000 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിംഗ് സെൻ്റർ മുന്നറിയിപ്പ് നൽകി. ഗുവാം, ജപ്പാൻ, മലേഷ്യ, പാപ്പുവ, ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പ് ഇല്ല.

ഭൂചലനത്തിൻ്റെ ആഘാതത്തിൽ വടക്കൻ സുമാത്രയിലെയും സമീപ ദ്വീപുകളിലെയും ചില കെട്ടിടങ്ങൾക്ക് വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും നടക്കുന്ന റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തോനേഷ്യൻ സ്ഥിതി ചെയ്യുന്നത്. അതിനാല് പ്രകൃതിക്ഷോഭങ്ങള് ഇവിടെ പതിവാണ്. 

 Powerful earthquake shakes Indonesia; 7.4 magnitude on Richter scale, one dead

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0