ആലക്കോട്∙ ഒടുവള്ളിത്തട്ട് പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) സാമൂഹികാരോഗ്യ കേന്ദ്രമായി (സിഎച്ച്സി) ഉയർത്തി 18 വർഷം കഴിഞ്ഞിട്ടും ഇന്നും പിഎച്ച്സിയുടെ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. 5 ഏക്കർ ഭൂമിയും നിരവധി കെട്ടിടങ്ങളും മറ്റ് കെട്ടിടങ്ങളും എല്ലാമുള്ള ഈ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് കേവലം പിഎച്ച്സിയുടെ നിലവാരത്തിൽ പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സാ വിഭാഗം ഒരു വർഷമായി പണിമുടക്കിലാണ്. സായാഹ്ന ഒപിയും പലപ്പോഴും നിലയ്ക്കുന്ന അവസ്ഥയാണ്. ഞായറാഴ്ചകളിൽ ഉച്ചവരെയാണു പ്രവർത്തനം.
ഡോക്ടർമാരുടെ കുറവാണ് പ്രധാന കാരണം. സ്ഥിരം ഡോക്ടർ മെഡിക്കൽ ഓഫീസർ മാത്രമാണ്. ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള ഈ ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി നിയമിക്കുന്ന ഡോക്ടർമാരാണ് പ്രധാനമായും ഉള്ളത്. അവർ ഇടയ്ക്കിടയ്ക്ക് മാറി വരികയും ചെയ്യുന്ന അവസ്ഥയാണ്. 2007ലാണ് ഈ പിഎച്ച്സിയെ സിഎച്ച്സിയായി ഉയർത്തിയത്. പട്ടികവർഗ വിഭാഗങ്ങളായിരുന്നു നിർധന കുടുംബങ്ങൾ ഏറെയുള്ള മലയോരത്തിന് ഏറെ പ്രതീക്ഷ. അതിനാല്‍ ഏറെ കൊട്ടിഘോഷിച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നടന്നത്.
എന്നാൽ നാളിതുവരെ സിഎച്ച്സിക്ക് അത്യാവശ്യമായ ഗൈനക്കോളജി, പീഡിയാട്രിഷൻ തിരഞ്ഞെടുത്ത ഡോക്ടർമാരെയോ ആവശ്യത്തിനുള്ള നഴ്സുമാരെയോ നിയമിച്ചിട്ടില്ല. പലപ്പോഴും ഡോക്ടർമാരുടെ കുറവുമൂലം പ്രവർത്തനം മന്ദീഭവിക്കുന്ന അവസ്ഥയുമാണ്. അതേസമയം വര്‍ഷാവർഷം ലക്ഷങ്ങളും കോടികളും ചിലവാക്കി കെട്ടിടങ്ങൾ ഉയരുന്നുണ്ട്. 1.75കോടി രൂപയോളം എടുത്തു നിർമ്ച് ഐസലേഷൻ വാർഡും 2 കോടിയോളം രൂപ മുടക്കി നിർമ്മിച്ച പുതിയ ഐപി വാർഡും വർഷങ്ങളായിട്ടും പ്രവർത്തനം തുടങ്ങിയില്ല. എക്സ്റേ ലാബ് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിലാക്കിയിട്ടുമില്ല. ഈ സേവനം ലഭിക്കണമെങ്കിൽ മലയോരത്തിൻ്റെ അറ്റത്തുള്ളവർക്ക് 20ഉം 30ഉം കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തണം.






വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.