LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

പുതുവർഷം പിറന്നു.. #HappyNewYear2026

പ്രിയ വായനക്കാർക്ക് മലയോരം ന്യൂസിന്റെ പുതുവത്സരാശംസകൾ.. പുതുവർഷം പുതിയ പ്രതീക്ഷകളുടെതാണ്, ലക്ഷ്യങ്ങളുടെതാണ്.. ഇന്നുമുതൽ  അവയിലേക്കുള്ള വിജയകരമായ പ്രയാണമാകട്ടെ..

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..

മഞ്ഞപ്പിത്തം; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ് #Thaliparamba

 


ശ്രീകണ്ഠപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ശ്രീകണ്ഠാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. സ്‌കൂളിന് പുറത്ത് വിവിധ കടകളിൽ നിന്നും മോര്, ജ്യൂസ് പോലുള്ള തണുത്ത പാനീയങ്ങൾ കുടിച്ചവരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കടകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങൾ വിതരണം ചെയ്ത കടകൾക്ക് നോട്ടീസ് നൽകി അടപ്പിച്ചു.

ഈ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേ കിണർ വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. കിണർ വെള്ളത്തിൽ നിന്നും വലിയ തോതിൽ ഈ കോളിയുടെ സാന്നിധ്യം കണ്ടെത്തി. കിണറിൻ്റെ തൊട്ടടുത്ത് ടോയ്‌ലറ്റ് ടാങ്ക് ഉണ്ട്. കിണർ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായി കണ്ടെത്തി. ശ്രീകണ്ഠാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിൽ രോഗബാധിതർ കൂടുതലുള്ളത്. മേഖലയിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ് പരിശോധിച്ചു.

ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു. സ്‌കൂളിൽ പ്രത്യേക അസംബ്ലിയും ചേർന്നു. ടോയ്‌ലറ്റ് ഹാൻഡ് വാഷിംഗിൻ്റെ ബോധവൽക്കരണ പോസ്റ്ററുകൾ സ്‌കൂളുകളിൽ പതിപ്പിച്ചു. ക്ലാസുകളിൽ ബോധവൽക്കരണ പരിപാടി നടത്തി. മഞ്ഞപ്പിത്ത ബാധിതരുടെ വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദര്‍ശനം നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. നോട്ടീസുകൾ വിതരണം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ.ടി രേഖയുടെ നിർദ്ദേശ പ്രകാരം ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് എം.ബി മുരളി, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില് രാജ്, ജില്ലാ ആശുപത്രി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ്, ചെങ്ങളായി കൂട്ടുമുഖം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഒ പ്രസാദ്, കെ. സനൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

കടകളിൽ നിന്നും തയ്യാറാക്കി നൽകുന്ന ജ്യൂസ്, ഐസ്, മോര്, ലൈം,  എന്നിവ ശുദ്ധീകരിക്കാത്ത കിണർ വെള്ളത്തിൽ തയ്യാറാക്കി നല്‍കുന്നതും വൃത്തിയാക്കാത്ത കുടിവെള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്നതും മഞ്ഞപ്പിത്ത കേസുകള്‍ക്ക് കാരണമാണ് . നഗരങ്ങളിൽ മോശം കുടിവെള്ളം ടാങ്കറുകളിൽ വിതരണം ചെയ്യുന്നതും, മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ ഐസുകൾ ഉപയോഗിച്ച് വെൽക്കം പാർട്ടികൾ, ഇഫ്താറുകൾ എന്നിവ നടത്തുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാണ്. രോഗബാധിതർ ഉപയോഗിച്ച പൊതു വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചവരിലാണ് രോഗം വ്യാപകമായി പകരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷൻ സെൻ്ററിൽ നിന്നും ഇത്തരം കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാൻ നിർദ്ദേശം

ജനുവരി ഒന്ന് മുതൽ 15 വരെ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം. ജില്ലയിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കിണർ വെള്ളം ശുദ്ധീകരിക്കാതെ  കുടിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. കിണർ വെള്ളം ഏറ്റവും ശുദ്ധമായ വെള്ളമാണെന്നുള്ള തെറ്റായ കാഴ്ചപ്പാട് തിരുത്തണം. ജില്ലയിൽ കക്കൂസ് മാലിന്യ ടാങ്ക് ഗാർഹിക കിണറുകൾക്ക് അടുത്തുള്ളതാണ് ഇതിനു കാരണം. ഈ സാഹചര്യത്തിൽ പുതുവർഷം ശുഭ വർഷം ശുദ്ധ ജലം മാത്രം കുടിക്കാം എന്ന പേരിൽ ആരോഗ്യവകുപ്പിൻ്റെ "തെളിച്ചം" എന്ന കാമ്പയിനിൽ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലോറിനേഷൻ ചെയ്യേണ്ട വിധം

1000 ലിറ്റർ കിണർ വെള്ളത്തിനു 2.5 ഗ്രാം അളവിൽ ബ്ലീച്ചിംഗ് പൗഡർ ബക്കറ്റിൽ എടുത്ത് വെള്ളമൊഴിച്ച് ശരിയായി കലക്കുക. 10 മിനിറ്റിന് ശേഷം അതിൻ്റെ മുകളിലുള്ള തെളിഞ്ഞ ലായനി തൊട്ടിയിലൊഴിച്ച് കിണറ്റിലേയ്ക്ക് താഴ്ത്തി ശക്തിയായി കുലുക്കി വെള്ളത്തിൽ ലിയിപ്പിക്കുക. ക്ലോറിനേഷന് ഒരു മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.

Jaundice epidemic

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു #Malappuram


മലപ്പുറം:മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ സിയാൻ (10) എന്നിവരാണ് മരിച്ചത്.

പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സിബിനെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Mother and son drown while bathing in a river in Malappuram

അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുത്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ #National_news


 ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഐടി മന്ത്രാലയം ഡിസംബർ 29ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം പരിശോധിക്കാനും, നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കം കണ്ടാല്‍ ശക്തമായ നടപടിയെടുക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐടി മന്ത്രാലയത്തിൻ്റെ നടപടി. ഒരു വ്യക്തിയെ കുറിച്ച് ലൈംഗികമായി ചിത്രീകരിക്കുന്ന ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കേണ്ടത് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

2021 ലെ ഐടി റൂൾസ് അനുസരിച്ച് ഉപയോക്താക്കൾ പോർണോഗ്രാഫിക്, പീഡോഫിലിക് കണ്ടൻ്റുകളോ മറ്റേതെങ്കിലും തരത്തിൽ കുട്ടികൾക്ക് ദോഷകരമായ കണ്ടൻ്റുകളോ പോസ്റ്റു ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോടതി ഉത്തരവോ സർക്കാർ അറിയിപ്പോ ലഭിച്ചാലുടൻ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള ആക്‌സസ് കട്ട് ചെയ്യുകയോ ചെയ്യണമെന്ന് ഉത്തരവിലുണ്ട്. 

Central government warns online platforms that spreading obscene and illegal content will result in action

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. #Thiruvananathpuram


 തിരുവനന്തപുരം:
വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്കണ്ടയിലെ നളിനി ഭവനിലെ  ഋഷികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക. വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. അഞ്ചുതെങ്ങ് പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ: 1056)

Class 10 student found hanging in bedroom at home.

കഞ്ചാവ് ബീഡി വലിച്ചയാൾക്കെതിരെ കേസെടുത്തു. #Taliparamba

 


തളിപ്പറമ്പ്:
കഞ്ചാവ് ബീഡി വലിച്ചയാള്‍ക്കെതിരെ കേസ്. കോഴിക്കോട് മടവൂര്‍ സ്വദേശി യൂനസ് എന്‍സി (26) ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാന്‍ഡിന് സമീപമുള്ള പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ പിടികൂടി.

 Case filed against man who smoked ganja beedi.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0