LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഇന്ധന വില ഇന്നും വർധിപ്പിച്ചു; 10 ദിവസത്തിനിടെ നാലാം തവണ, പെട്രോൾ വില 120 -ലേക്ക് #Fuel_Price_Hike

Malayoram News Image
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധനവില കൂടുന്നത്.

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളുമാണ് വിലവർദ്ധനവിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഇത് നികത്താനാണ് വില പരിഷ്കരണമെന്നും പൊതുമേഖലാ എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു.

പുതിയ വിലവർദ്ധനവോടെ ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമായി. കേരളത്തിൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ്. മുംബൈയിൽ യഥാക്രമം 111.21 രൂപയും 97.83 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 113.51 രൂപയും ഡീസലിന് 99.82 രൂപയുമായി.

മെയ് 15-ന് ഇന്ധന വില പരിഷ്കരണം പുനരാരംഭിച്ചതിന് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 7.5 രൂപയുടെ മൊത്തം വർദ്ധനവ് രേഖപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ തുടർച്ചയായ വിലവർദ്ധനവ് സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും.

ഡീസൽ വില വർദ്ധിക്കുന്നത് ചരക്ക് ഗതാഗത ചെലവ് കൂട്ടുകയും അതുവഴി അവശ്യസാധനങ്ങളുടെ വില കൂടാൻ ഇടയാക്കുകയും ചെയ്യും. ഇത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.


Hashtags: #FuelPriceHike #PetrolPrice #DieselPrice #ഇന്ധനവില #പെട്രോൾവില #വിലവർദ്ധനവ്

പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും; അപേക്ഷ ഓൺലൈനായി, ഈ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.. #Plus_One_Admission


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇതോടെ ആകെ 3,94,074 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. 

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 4,10,456 വിദ്യാർഥികളാണ് വിജയിച്ചത്. അതായത്, നിലവിലെ സീറ്റുകൾ പ്രകാരം ഏകദേശം 16,382 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാൻ സീറ്റ് ക്ഷാമം നേരിട്ടേക്കാം.

പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങുന്നു. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ലെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്.

2021 ഒക്ടോബർ ഏഴിന് പദ്ധതി നിർവഹണ, വിലയിരുത്തൽ നിരീക്ഷണവകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് അറിയാത്ത പലരും ഇത്തരം സർട്ടിഫിക്കറ്റിനായി എത്തുകയാണ്.

നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രമേ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.

പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി.

സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം.

വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്.എസ്.എൽ.സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.

വാട്സാപ്പ് മുഖേന വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുംവിധം പലവിധത്തിലുള്ള അറിയിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിവിധ ജനസേവനകേന്ദ്രങ്ങളുടെ പേരിലും ഇത്തരം വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മലയാറ്റൂർ കാട്ടാന ആക്രമണം: ആദിവാസി യുവാവിന് ദാരുണാന്ത്യം #Malayattoor_Elephant_Attack

Malayoram News Image
കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം. പുഷ്പാകരനാണ് മരിച്ചത്. മലയാറ്റൂരിനു സമീപം പൊങ്ങിൻചുവടാണ് സംഭവം. വനവിഭവം ശേഖരിക്കാൻ പോകവേയാണ് കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.


ക‍ഴിഞ്ഞ മെയ് 14ന് ആണ് പാലക്കാട് മലമ്പുഴയിലെ വെള്ളരിത്താം പൊറ്റ കോളനിയിലെ ചന്ദ്രൻ കൊല്ലപ്പെടുന്നത്. കനത്ത ചൂട് കാരണം വീടിന് സമീപത്തുള്ള പ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആദിവാസി സമൂഹവും നാട്ടുകാരും ആവശ്യമുയർത്തിയിട്ടുണ്ട്.


Hashtags: #ElephantAttack #KeralaNews #WildAnimals #കാട്ടാനആക്രമണം #മലയാറ്റൂർ #ആദിവാസിമരണം

പ്ലസ് വൺ പ്രവേശന അപേക്ഷകൾ നാളെ (മെയ് 25) മുതൽ.. #Plus_One_Admission

Malayoram News Image
പുതിയ അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷകൾ മെയ് 25 തിങ്കളാഴ്ച മുതൽ ആരംഭിക്കും. അപേക്ഷാ നടപടികൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള വിജ്ഞാപനം അന്നേദിവസം രാവിലെ പുറത്തിറങ്ങും.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 3,61,044 സീറ്റുകളാണ് ലഭ്യമായുള്ളത്.

വി.എച്ച്.എസ്.ഇ. സ്കൂളുകളിൽ 33,000 സീറ്റുകളും, പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുകളും ഇത്തവണ പ്രവേശനത്തിനായി ലഭ്യമാണ്.


Hashtags: #PlusOne #KeralaEducation #Admission2026 #പ്ലസ്_വൺ #കേരളവിദ്യാഭ്യാസം #പ്രവേശനം

നവവധു ആസിഡ് കുടിച്ച് മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ; പീഡനമെന്ന് കുടുംബം #Kasaragod_AcidDeath

Malayoram News Image
കാസർകോട്: ഭർതൃവീട്ടിൽ വെച്ച് നവവധു ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി.

ബദിയടുക്ക ചെർളടുക്കം സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പാണലത്തെ ഭർതൃവീട്ടിൽ വെച്ചായിരുന്നു സംഭവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഫൈദ ഇന്ന് പുലർച്ചെ 12.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സുഫൈദയുടെ ഭർത്താവായ ആദിലിനെയാണ് വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, ഭർത്താവിന്റെയും ഉമ്മയുടെയും ഭാഗത്ത് നിന്ന് യുവതിക്ക് മാനസികവും ശാരീരികവുമായ ഉപദ്രവമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.

സ്വർണ്ണം ആവശ്യപ്പെട്ട് നിരന്തരമായ പീഡനമുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെയും ഉമ്മയുടെയും മുന്നിൽവെച്ചാണ് സുഫൈദ ആസിഡ് കഴിച്ചതെന്നാണ് സഹോദരൻ എം.കെ അബ്ദുൽ വാസിൽ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അസ്വാഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 194 വകുപ്പ് പ്രകാരമാണ് വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ബന്ധുക്കളുടെ മൊഴികളും പോലീസ് ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

സുഫൈദയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. ഭർതൃവീട്ടുകാരുടെ കുത്ത് വാക്കുകളാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു.


Hashtags: #KasaragodCrime #SuicideAllegations #DomesticViolence #കാസർകോട് #നവവധു #ആസിഡ്മരണം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0