LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായി; എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്കുകടന്ന 26 കാരൻ അറസ്റ്റിൽ #Instagram_friendship

പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്


തിരുവനന്തപുരം:
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവര്‍ ആദ്യം പോയത്. ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയില്‍ നിന്നും പിന്നീട് ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്.

ഗോവയിലും മധുരയിലും വെച്ച് പെണ്‍കുട്ടിയെ ബിനു പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ആരംഭിച്ച അന്വേണത്തില്‍ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് സിസിടിവി പരിശോധനയില്‍ സൂചനകള്‍ ലഭിച്ചത്.

വര്‍ക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയില്‍ എത്തിയ സമയത്ത് ഇവര്‍ ഗോവയിലേക്ക് കടന്നു. ഗോവയില്‍ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.


varkala native 26-year-old arrested pocso case for smuggling 8th grader to Goa over Instagram friendship.

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; #rabies_cases#Thiruvananthapuram

 


തിരുവനന്തപുരം:
സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് 5,000-ത്തിലധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 356 പേർ എലിപ്പനി ബാധിച്ച് മരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നുള്ള കണക്കുകളാണിത്. പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം കണ്ടെത്തിയിരുന്നു.

149 പേർ എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചു. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിൽ ആരോഗ്യ വകുപ്പും പൊതുജനങ്ങളും ആശങ്കാകുലരാണ്. മണ്ണിലെ എലികൾ, പൂച്ചകൾ, നായ്ക്കൾ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിൽ കാണപ്പെടുന്ന എലിപ്പനി ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും രോഗം പകരാം.

 കടുത്ത തലവേദനയും  ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങളാണ്.പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചാൽ രോഗം പൂർണ്ണമായും ഭേദമാക്കാം.

തൃശൂരിൽ ഹോൺ മുഴക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റു, പ്രതി ഒളിവിൽ #Thrissur


 തൃശൂർ: തൃശൂർ നഗരത്തിൽ ഹോൺ മുഴക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് രാവിലെയാണ് സംഭവം. ഹോൺ മുഴക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തും കുത്തേറ്റു.

മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റു. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മുണ്ടൂരിലെ ഒരു പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. അച്ഛനും മകനും സുഹൃത്തും രണ്ട് ബൈക്കുകളിൽ യാത്ര ചെയ്യുകയായിരുന്നു. ബാഡ്മിന്റൺ കളിച്ച് മടങ്ങുകയായിരുന്നു അവർ. അക്രമിയും ഒരു ബൈക്കിൽ എത്തി.

അഭിനവ് ഹോൺ മുഴക്കിയപ്പോൾ അക്രമി ദേഷ്യപ്പെട്ടു. തുടർന്ന് ബൈക്ക് നിർത്തി തർക്കത്തിലേർപ്പെട്ടു. തുടർന്നാണ് ആക്രമണം. തമിഴ്‌നാട്ടിലേക്ക് കടന്ന അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഹോൺ മുഴക്കുന്നതിനെ ചൊല്ലി തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു, പ്രതി ഒളിവിൽ പോയി.

“രാഹുല്‍ മാങ്കൂട്ടം കേസ്: അടച്ചിട്ട കോടതിയിൽ വിചാരണ വേണമെന്ന് അതിജീവിതയുടെ ആവശ്യം” #Rahul Mangkootatil

 


അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകി അതിജീവിത. പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. നേരത്തെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയിരുന്നു.

അതേസമയം, ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും വ്യാപക തെരച്ചിൽ നടത്തുകയാണ്. യുവനടിയുടെ ചുവന്ന കാർ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വീട്ടിലും ഉണ്ടായിരുന്നതായാണ് വിവരം. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വൈകീട്ട് നേരെ പോയത് പൊള്ളാച്ചിയിലേക്ക് ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി കൊഴിഞാമ്പാറ വഴിയാണ് എംഎൽഎ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാർ എന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. ബെംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാൻ നീക്കമുണ്ട്. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തതെന്ന് ആരോപണമുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് KPCC ജനറൽ സെക്രട്ടറി C ചന്ദ്രൻ രംഗത്തെത്തി.

അതേസമയം പൊലീസ് പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനും തെളിവ് ശേഖരിച്ചു. രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെയും മൊഴി രേഖപ്പെടുത്തി. ചുവന്ന പോളോ കാർ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് കെയർടേക്കറുടെ മൊഴി. മൂന്ന് കാറും MLA മാറി മാറി ഉപയോഗിച്ചിരുന്നതായി കെയർടേക്കറുടെ മൊഴിയില്‍ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ പരമാവധി തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്വദേശി മരിച്ചു. #Bike_Accident#Pilathara


പിലാത്തറ : നരിക്കാം വള്ളി പെട്രോൾ പമ്പിന് സമീപം കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരൻ വിനോദ് (48) മരണപെട്ടു.

ഭാര്യ ,വിമല. മക്കൾ:വിസ്മയ,വിഷ്ണു. മാതാവ്: നാരായണി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

“കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ” #Kannur#MDMA

 


കണ്ണൂരിൽ മയക്കുമരുന്നുമായി ഒരു യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവർ 2.9 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായി.

നഗരത്തിലെ ഒരു ലോഡ്ജിൽ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ യുവതി നേരത്തെ അറസ്റ്റിലായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0