LATEST POSTS

Kerala News

Kerala News, Kannur, Kasaragod, Kozhikode, Wayanad, Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram

BUSINESS

Business News

TECHNOLOGY

Technology News

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും. #Maavelikara


 2012-ൽ ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ വിശാലിന്റെ കൊലപാതക കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. 20 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ, വിശാലിന്റെ സുഹൃത്തിന് നൽകിയ മരണ സർട്ടിഫിക്കറ്റ് നിർണായക തെളിവാണ്

മാവേലിക്കര: എബിവിപി ചെങ്ങന്നൂർ നഗർ സമിതിയുടെ പ്രസിഡന്റായിരുന്ന വിശാലിന്റെ കൊലപാതക കേസിൽ നാളെ വിധി പറയും. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 20 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കേസിൽ പ്രതികളാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പൂജ പി പി വിധി പറയും. 2012 ജൂലൈ 16-ന് വിശാൽ കൊല്ലപ്പെട്ടു. ചെങ്ങന്നൂർ കോളേജിൽ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാൽ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ എബിവിപി പ്രവർത്തകരായ വിഷ്ണു പ്രസാദ്, ശ്രീജിത്ത്, വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കേസ് ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പോപ്പുലർ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് വിശാൽ തന്റെ സുഹൃത്തിനോട് പറഞ്ഞതായി പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയൽ കാർഡും പ്രതിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത ആയുധങ്ങളും കേസിൽ നിർണായക തെളിവായി. പ്രതാപ് ജി.ക്കൊപ്പം പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീർജ ഷാജി എന്നിവർ ഹാജരായി.

ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്‌എസ് ആക്രമണം; രണ്ടുപേർ അറസ്റ്റിൽ. #Thiruvananthapuram


തിരുവനന്തപുരം :
തിരുവനന്തപുരം വലിയശാലയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചു . ആർഎസ്എസ് ശാഖയ്ക്ക് മുന്നിലൂടെ പോകാൻ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം

ഡിവൈഎഫ്ഐ കൊച്ചാർ യൂണിറ്റ് അംഗങ്ങളായ സച്ചിനും ശ്രീഹരിയുമാണ് ആക്രമണത്തിനിരയായത്. മർദ്ദനത്തിൽ ഇരുവരുടെയും തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ കൃഷ്ണകുമാറിനെയും വിഘ്നേശിനെയും തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

 RSS attacks DYFI workers; two arrested.

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. #Obituary

എറണാകുളം : മലയാള ചലച്ചിത്ര ഇതിഹാസം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചിയിലെ എളമക്കരയിലുള്ള വസതിയിൽ അന്ത്യകർമങ്ങൾ നടന്നു. സംസ്കാരം നാളെ നടക്കും. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ. ഭർത്താവ് പരേതനായ വിശ്വനാഥൻ നായരാണ്. മറ്റൊരു മകൻ പരേതനായ പ്യാരി ലാൽ.

ശാന്തകുമാരിയുടെ 89-ാം ജന്മദിനത്തിൽ എളമക്കരയിലെ വീട്ടിൽ വലിയ ആഘോഷം നടന്നു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ മോഹൻലാൽ പറഞ്ഞത്, അമ്മയോടൊപ്പം അവാർഡ് പങ്കിടാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ സന്തോഷമാണെന്നാണ്.

അമ്മ ഗുളികയ്ക്കാപ്പം രാസവസ്തു കുടിക്കാൻ നൽകി, 19-കാരന് ദാരുണാന്ത്യം. #Hydrabad


 ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കാപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം. പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ഗണേഷിനെ മിർയലഗുഡയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെയാണ് ഗണേഷിന്റെ അമ്മ വെള്ളം എന്ന് തെറ്റിധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയത്.

മരിച്ച ഗണേഷ് പ്രൈവറ്റ് കോളേജിലെ രണ്ടാം വർഷ ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥിയാണ്. ഗണേഷിന് നൽകിയത് ഫോർമാൽഡിഹൈഡ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഗണേഷിന്റെ അമ്മയുടെയുടെ മൊഴിപ്രകാരം പനി കൂടിയതിനെത്തുടർന്ന് നഴ്സ് പാരസെറ്റാമോൾ കഴിക്കാൻ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുടിവെള്ള ഉണ്ടായിരുന്നില്ല.

വെള്ളം അന്വഷിക്കുന്നതിനിടയിൽ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ഗണേഷിന് നൽകുകയായിരുന്നു. ദ്രാവകം കുടിച്ച ഉടൻ തന്നെ ഗണേഷ് കുഴഞ്ഞു വീണു. രാസവസ്തു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

19 year old dies tragically after mother gives him chemical to drink along with pills.


ഓപ്പറേഷൻ ബാർകോഡ്: കണ്ണൂരിലെ ബാറുകളിൽ വിജിലൻസ് വേട്ട, പഴയങ്ങാടിയിലെ ഒരു ബാറിൽ അളവ് കൃത്രിമം. #Kannur

 കണ്ണൂർ: ബാറുകളിലെ ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയായ ‘ഓപ്പറേഷൻ ബാർകോഡ്’ കണ്ണൂർ ജില്ലയിലും കർശനമാക്കി. ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അളവിൽ തട്ടിപ്പ് നടത്തി വ്യാജ മദ്യം വിറ്റതിന് ബാർ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.


പഴയങ്ങാടിയിലെ ‘പ്രതീക്ഷ’ ബാർ ഉപഭോക്താക്കളെ കബളിപ്പിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുന്നതായി വിജിലൻസ് കണ്ടെത്തി. ഇവിടെ 60 മില്ലി പെഗിന് പകരം 48 മില്ലി കണ്ടെയ്നറും, 30 മില്ലിക്ക് പകരം 24 മില്ലി കണ്ടെയ്നറും ഉപയോഗിച്ചു. സംഭവത്തെത്തുടർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ബാർ ഉടമയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി.

കേരളത്തിന് പുറത്ത് മദ്യവും ബ്രാൻഡ് മാറ്റവും. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിൽ മദ്യക്കുപ്പികളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേരളത്തിൽ വിൽപ്പനയ്ക്ക് അനുവദനീയമല്ലാത്ത മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിവിധ ബ്രാൻഡുകളിലും ഇനങ്ങളിലുമുള്ള മദ്യം ചില സ്ഥലങ്ങളിൽ വിളമ്പുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ഇതുസംബന്ധിച്ച് എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു.

പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:

വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് (പയ്യന്നൂർ), ഇൻസ്പെക്ടർമാരായ സജീവ് (തളിപ്പറമ്പ്), സുനിൽ കുമാർ (പഴയങ്ങാടി), വിനോദ് ചന്ദ്രൻ (ഇരിട്ടി) എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. എന്തെങ്കിലും ക്രമക്കേടുകളോ അഴിമതിയോ ശ്രദ്ധയിൽപ്പെട്ടാൽ 9447582440 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാമെന്ന് വിജിലൻസ് അറിയിച്ചു.

 Operation Barcode: Vigilance raids bars in Kannur, quantity tampering at a bar in Pazhayaangadi.

ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിയിൽ തിരക്കിൽ പെട്ട് വൻ അപകടം. #Vedan_Bekal



കാസർഗോഡ് : കാസർഗോഡ് ബേക്കൽ ടൂറിസത്തിന്റെ ഭാഗമായി നടന്ന ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരുക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശുപത്രിയിലാണെന്നാണ് വിവരം.

ഇതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി മരിച്ചു. 19 കാരനായ പൊയിനാച്ചി സ്വദേശി ശിവാനന്ദ ആണ് മരിച്ചത്.

പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP

Politics

Political News

Business

Business

Science

Science News

Life Style

Life Style

Culture

Entertainment News

Fashion

Fashion

Relation

Lifestyle

History

History
MALAYORAM NEWS is licensed under CC BY 4.0