ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടികൾ;തകർന്ന മുനിസിപ്പൽ റോഡുകൾ, അടച്ചിട്ട പൊതുശ്മാശനം #Srikanthapuram_Municipality#Kannur
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രശ്നം വികസന മുരടിപ്പാണ്. കഴിഞ്ഞ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തിൽ ശ്രദ്ധേയമായ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല. തകർന്ന മുനിസിപ്പൽ റോഡുകളും അടച്ചിട്ട പൊതുശ്മശാനവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ പ്രചാരണത്തിൽ യുഡിഎഫ് നേരിടുന്നു.
യുഡിഎഫ് ഭരണത്തിൻ കീഴിലുള്ള കണ്ണൂർ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ശ്രീകണ്ഠപുരം. കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിലെ വികസനം കടലാസിൽ മാത്രമാണ്. എല്ലാ മുനിസിപ്പൽ റോഡുകളും തകർന്ന അവസ്ഥയിലാണ്. വരൾച്ചാ ബാധിത പ്രദേശമായ നാഗസരഭയിൽ കുടിവെള്ള പദ്ധതിയില്ല. നഗരസഭാ പരിധിയിൽ വലിയ വ്യവസായ സംരംഭങ്ങളൊന്നുമില്ല. ചെപ്പറമ്പിലെ മുനിസിപ്പൽ പൊതുശ്മശാനം വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വികസന പ്രശ്നങ്ങൾ പട്ടികപ്പെടുത്തി എൽഡിഎഫ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു.
ശ്രീകണ്ഠപുരത്ത് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരേയൊരു വികസനം അഞ്ച് കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നഗര സൗന്ദര്യവൽക്കരണ പദ്ധതിയാണ്. പ്രചാരണ രംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്ന വികസന മുരടിപ്പ് യുഡിഎഫിന് തിരിച്ചടിയാണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.