Elon Musk എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Elon Musk എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എക്‌സിൽ ബോൾഡ് ഫോണ്ട് ഉപയോഗം കുറയ്ക്കണമെന്ന് മസ്‌ക്... #X_Platform

 


എക്‌സിന്റെ ഉപയോക്താക്കളോട് ബോള്‍ഡ് ഫോണ്ടിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. അമിതമായി ബോള്‍ഡാകുന്ന പോസ്റ്റുകള്‍ എക്‌സിന്റെ പ്രധാന ടൈം ലൈനില്‍ ഇനി പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കില്ല. കട്ടികൂടിയ അക്ഷരങ്ങള്‍കൊണ്ട് നിറഞ്ഞ പോസ്റ്റുകള്‍ വായിച്ച് തന്റെ കണ്ണില്‍നിന്ന് ചോരപൊടിയുന്നുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.

മുന്‍പ് വെബ്‌സൈറ്റ് വഴി എക്‌സ് ഉപയോഗിച്ചിരുന്നവര്‍ക്ക് വേണ്ടി മാത്രം അനുവദിച്ചിരുന്ന ഇറ്റാലിക്‌സ്, ബോള്‍ഡ് ഫോണ്ടുകള്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളിലെ എക്‌സ് ആപ്പില്‍ക്കൂടി ലഭ്യമാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

കുറിപ്പുകളുടെ പ്രത്യേക ഭാഗങ്ങള്‍ ഊന്നിപ്പറയാന്‍ ഉപയോഗിക്കേണ്ട കട്ടികൂടിയ അക്ഷരങ്ങളെ പലരും തലങ്ങും വിലങ്ങും ഉപയോഗിച്ച് തുടങ്ങിയതോടെ പോസ്റ്റുകളുടെ ഭംഗി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇവ വായിക്കാനും ഇത്തിരി കഷ്ടപ്പെടേണ്ട സ്ഥിതിയായി. ഇതോടെയാണ് അറ്റകൈ പ്രയോഗവുമായി മസ്‌ക് തന്നെ മുന്നിട്ടിറങ്ങിയത്. ഇനി മുതല്‍ പോസ്റ്റിലെ ബോള്‍ഡ് ഫോണ്ട് വായിക്കണമെങ്കില്‍ ഓരോ പോസ്റ്റിലും കയറിനോക്കണം. പ്രധാനഫീഡില്‍ ഇവ മറഞ്ഞിരിക്കും.

രാജ്യത്ത് X നിരോധിക്കാൻ കോടതി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ജഡ്ജിയെ ചീത്തവിളിച്ച് മസ്‌ക്... #ELON_MUSK

 


സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന് (മുമ്പ് ട്വിറ്റര്‍) ബ്രസീലില്‍ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകള്‍ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്.

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഉത്തരവ് എക്‌സ് പാലിച്ചില്ലെന്ന് മാത്രമല്ല. 'അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്ന്' എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു. 

 

ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി മേധാവിയ്ക്കാണ് എക്‌സ് നിരോധിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. എക്‌സ് ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് അഞ്ച് ദിവസം സമയം നല്‍കിയിട്ടുണ്ട്. വിപിഎന്‍ ഉപയോഗിച്ച് എക്‌സ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ 50000 ബ്രസീല്‍ റിയല്‍ (7.47 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരുമെന്നും സുപ്രീംകോടതി ജഡ്ജി മുന്നറിയിപ്പ് നല്‍കി.

അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടിലാണ് എക്‌സ് എന്നാണ് വിവരം. അനക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്.

കോടതി സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണ്.

അതിനിടെ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനമായ സ്റ്റാര്‍ലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബ്രസീല്‍ മരവിപ്പിച്ചു. എക്‌സും സ്‌പേസ് എക്‌സും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും എക്‌സിനെതിരെ ചുമത്തിയ ഭരണഘടനാവിരുദ്ധമായ പിഴശിക്ഷകള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉത്തരവാദിയാവില്ലെന്നും സ്റ്റാര്‍ലിങ്ക് പ്രതികരിച്ചു. 2022 ല്‍ അന്നത്തെ പ്രസിഡന്റ് ബോള്‍സൊനാരോയാണ് സ്റ്റാര്‍ലിങ്കിന് ബ്രസീലില്‍ അനുമതി നല്‍കിയത്.


എക്‌സിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാം പണം സമ്പാദിക്കാം .... #Elon_Musk


 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ധനസമ്പാദനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. ഇതോടെ യൂട്യൂബ് പോലുള്ള എക്‌സിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത് ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാം. എക്‌സിൽ സിനിമകളും സീരീസുകളും പോസ്‌റ്റ് ചെയ്‌ത് ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാം. പോഡ്‌കാസ്റ്റുകൾക്കായി ധനസമ്പാദനവും അവതരിപ്പിക്കും.

സിനിമകൾ പൂർണ്ണമായി പോസ്റ്റ് ചെയ്യുന്നതിനായി AI ഓഡിയൻ സംവിധാനവും X ഫീച്ചർ ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഒരു പ്രത്യേക കൂട്ടം ആളുകൾക്ക് പരസ്യങ്ങൾ നൽകുന്ന സംവിധാനമാണ് AI ഓഡിയൻസ്. സബസ്ക്രിപ്ഷനിലൂടെ മോണിറ്റൈസേഷൻ ഓണാക്കി പണം നേടുകയും ചെയ്യാമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു.  Xതൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. വെബ് ഡെവലപ്പർ നിവ ഔജിയാണ് എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാകുമെന്നാണ് സൂചന. 10 ലക്ഷം കമ്പനികൾ എക്‌സിൽ ഉദ്യോഗാർത്ഥികളെ തിരയുന്നതായി കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിലേക്കുള്ള ഇലോൺ മസ്ക്കിന്റെ സന്ദർശനം ; പിന്നിൽ ബിസിനസ്സ് കണ്ണോ, തന്ത്രമോ.. #ElonMusk

ഇലോൺ മസ്‌കിൻ്റെ സമീപകാല ഇന്ത്യാ സൗഹൃദം അദ്ദേഹത്തിൻ്റെ ആഗോള തന്ത്രത്തിൽ കാര്യമായ മാറ്റത്തെ സൂചിപ്പിക്കുന്നു, പക്ഷേ ഇത് കണക്കുകൂട്ടിയ ബിസിനസ്സ് നീക്കമാണോ അതോ ഭൗമരാഷ്ട്രീയ ചൂതാട്ടമാണോ? ഒരു രാഷ്ട്രീയ നിരീക്ഷണം ഇവിടെ വായിക്കുക.

 ടെസ്‌ല, സ്റ്റാർലിങ്ക്, എക്‌സ് (മുമ്പ് ട്വിറ്റർ) എന്നിവയിൽ നിക്ഷേപം നടത്തിയതോടെ, ഇലക്ട്രിക് വാഹനങ്ങൾ, സാറ്റലൈറ്റ് ഇൻ്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയോടുള്ള മസ്കിൻ്റെ താൽപ്പര്യം ബഹുമുഖമാണ്.  എന്നിരുന്നാലും, ഇതിന് പിന്നിലെ സാമ്പത്തിക ഉദ്ദേശ്യവും വ്യക്തമാണ്.

ചൈനയുടെ ആകർഷണത്തേക്കാൾ ഇന്ത്യയോടാണ് മസ്കിന് കൂടുതൽ താല്പര്യം.  ഇത് ബിസിനസിനെയും പണത്തെയും കുറിച്ചാണ്.  അമേരിക്കയിലും ചൈനയിലും ടെസ്‌ല വിൽപ്പനയിൽ ഇടിവ് നേരിടുന്ന സമയത്താണ് മസ്‌കിൻ്റെ ഇപ്പോൾ മാറ്റിവെച്ച ഇന്ത്യാ സന്ദർശനം നടക്കേണ്ടിയിരുന്നത്, സമീപകാല പിരിച്ചുവിടലുകൾ അതിൻ്റെ 10 ശതമാനം തൊഴിലാളികളെ ബാധിച്ചതിന് തെളിവാണ്. മുൻപ് മസ്‌കിന്  ചൈനയോടുണ്ടായിരുന്ന ആകർഷണത്തിൽ നിന്നാണ് ഇപ്പോൾ ഇന്ത്യയിലേക്ക് ശ്രദ്ധ മാറിയിരിക്കുന്നത്.  ഈ തന്ത്രപരമായ നീക്കം അനിഷേധ്യമായി ബിസിനസ് ഘടകങ്ങളാൽ നയിക്കപ്പെടുന്നു.  പ്രാദേശിക ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കൾ ടെസ്‌ലയുടെ വിൽപ്പനയെ പിന്തള്ളി, ചൈനയിലെ ടെസ്‌ലയുടെ പ്രകടനം അടുത്ത മാസങ്ങളിൽ മങ്ങിയിരിക്കുകയാണ്.  ഡിമാൻഡിലെ പൊതുവായ മാന്ദ്യത്തിനിടയിൽ ചൈനീസ് ഇവി വിപണിയിൽ കമ്പനി പിന്നിലായി.  ചൈനയിലെ ഈ മാന്ദ്യം ടെസ്‌ലയുടെ ആഗോള പ്രവർത്തനങ്ങൾക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നു.
 ഈ വർഷാവസാനം ഇന്ത്യ സന്ദർശിക്കുന്ന മസ്‌ക്, ഇവി, ബഹിരാകാശ പര്യവേക്ഷണം, ഉപഗ്രഹ അധിഷ്‌ഠിത സേവനങ്ങൾ എന്നിവയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും.  ഇന്ത്യയുടെ ഇവി വിപണി താരതമ്യേന ചെറുതാണെങ്കിലും, അത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതാണ്.  2023-ലെ മൊത്തം കാർ വിൽപ്പനയുടെ 2 ശതമാനം മാത്രമാണ് ഇവികൾക്കുള്ളത്, എന്നാൽ 2030-ഓടെ ഇത് 30 ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നു, ഇത് ഇവി മേഖലയിലെ എല്ലാ കളിക്കാർക്കും ഗണ്യമായ സ്കെയിലിംഗ് അവസരം നൽകുന്നു.  ഇന്ത്യൻ വിപണിയുടെ സൂക്ഷ്മതകൾ മനസ്സിലാക്കുന്നത്, പ്രത്യേകിച്ച് പ്രീമിയം ഗുണനിലവാരത്തിനായുള്ള ഉപഭോക്താക്കളുടെ ഡിമാൻഡ്, താങ്ങാനാവുന്ന വില എന്നിവ, വിജയത്തിന് നിർണായകമാണ്. അതിനാൽ തന്നെ മസ്‌കിന്റെ സന്ദർശനം ഇന്ത്യക്ക് പോലെ തന്നെ മസ്‌കിനും പ്രധാനമാണ്.

ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കിന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു... #Tesla


 ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയിൽ കാണാൻ കാത്തിരിക്കുകയാണെന്ന് മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

തൻ്റെ ഇന്ത്യാ സന്ദർശനം എക്‌സിലൂടെ വൈകുമെന്ന് ഇലോൺ മസ്‌ക് അറിയിച്ചു. ഈ വർഷാവസാനം സന്ദർശിക്കാൻ കാത്തിരിക്കുകയാണ്, പോസ്റ്റിൽ പറയുന്നു. ഏപ്രിൽ 22നായിരുന്നു മസ്‌കിൻ്റെ ഇന്ത്യാ സന്ദർശനം.


എന്നാൽ 23ന് ടെസ്‌ലയുടെ വരുമാനം സംബന്ധിച്ച് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതേ തുടർന്നാണ് മസ്‌ക് ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതെന്നാണ് സൂചന.

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് മുന്നോടിയായാണ് മസ്‌കിൻ്റെ സന്ദർശനം. ഇന്ത്യയിൽ 3 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ഇലോൺ മസ്‌ക് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം എലോൺ മസ്‌കിനെ കണ്ടത്. 2024ൽ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച മസ്‌കിന് ടെസ്‌ലയെയും ഇന്ത്യൻ വിപണിയിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം മോദിയെ അറിയിച്ചു.

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും... #Technical


ഈലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിൻ്റെ ഭാവി തന്നെ മാറ്റിമറിക്കാൻ പോകുന്നു. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക് ഉടൻ തന്നെ ഇന്ത്യയിലെത്തും. സ്റ്റാർലിങ്കുകൾക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിക്കഴിഞ്ഞു. 

എന്താണ് സ്റ്റാർലിങ്ക്? അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

ഇലോൺ മസ്‌കിൻ്റെ കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാർലിങ്ക്. സാധാരണ ഇൻ്റർനെറ്റ് സേവനം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയും കോക്സിയൽ കേബിളുകളിലൂടെയും നൽകുമ്പോൾ, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി ഇൻ്റർനെറ്റ് സേവനം നൽകുന്നു. സ്റ്റാർലിങ്കിൽ മൊത്തം 42,000 ഉപഗ്രഹങ്ങൾ ഉൾപ്പെടുത്താനാണ് സ്‌പേസ് എക്‌സിൻ്റെ പദ്ധതി.

2024 മാർച്ച് വരെ, ഭ്രമണപഥത്തിൽ 5504 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ട്, അവയിൽ 5442 എണ്ണം പ്രവർത്തനക്ഷമമാണ്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ. സ്‌പേസ് എക്‌സിൻ്റെ റോക്കറ്റുകളാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നത്. രാത്രിയിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ യാത്ര നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ആകാശ തീവണ്ടി പോലെയാണ് അതിൻ്റെ യാത്ര.

മോശം കണക്റ്റിവിറ്റിയുള്ള വിദൂര പ്രദേശങ്ങളിൽ ഇൻ്റർനെറ്റ് സേവനം നൽകാൻ സ്റ്റാർലിങ്കിന് കഴിയും. പ്രകൃതിക്ഷോഭങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് സവിശേഷത. റുസ്സോ-ഉക്രേനിയൻ യുദ്ധസമയത്ത്, ഉക്രേനിയൻ സൈന്യം സ്റ്റാർലിങ്കിൻ്റെ സേവനങ്ങൾ വളരെയധികം കണ്ടു. സ്റ്റാർലിങ്ക് ആദ്യമായി അവതരിപ്പിച്ചത് അമേരിക്കയിലാണ്. ഇന്ന് 40 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാണ്.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ടെലികോം വകുപ്പ് സ്റ്റാർലിങ്കിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ടെലികോം ടവറുകൾക്ക് പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ സ്വീകരിക്കുന്ന ഏറ്റവും പുതിയ സേവനമായ 'സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ' സേവനവും ഇന്ത്യയിൽ ലഭ്യമാകും. ഉപഗ്രഹങ്ങൾ മൊബൈൽ ടവറുകളായി പ്രവർത്തിക്കുന്നതിനാൽ, കരയിലായാലും കടലിലായാലും ഭൂമിയിലെവിടെയും മൊബൈൽ കവറേജ് ലഭിക്കും. ഉപഗ്രഹങ്ങളിൽ ഇനോഡ് ബി മോഡം ഘടിപ്പിച്ച് കണക്റ്റിവിറ്റിയും ഫോണിൽ സാധ്യമാക്കുന്നു. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലുള്ള ആഭ്യന്തര വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയാലുടനെ സ്റ്റാർലിങ്കിന് അനുമതി നൽകപ്പെട്ടേക്കാം.

എക്സിൽ ഇനി ഒന്നും സൗജന്യമല്ല ; പോസ്റ്റ്‌, ലൈക്ക്, റിപ്ലൈ ചെയ്യുന്നതിന് പണമിടാക്കും...#Technology

 എക്സ് സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു. അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനാണ് കമ്പനിയുടെ പദ്ധതി. ലൈക്ക്, പോസ്റ്റ്, റിപ്ലൈ, ബുക്ക്മാർക്ക് എന്നിവയ്ക്ക് ചെറിയ തുക ഈടാക്കാനാണ് എക്സിൻ്റെ പുതിയ തീരുമാനം.

ഇലോൺ മസ്‌കാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് എലോൺ മസ്‌ക് ഉപയോക്താക്കൾക്ക് സൂചന നൽകുന്നത്.എക്‌സ് ഡെയ്‌ലി എന്ന എക്‌സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിന് മറുപടിയായാണ് എലോൺ മസ്‌കിൻ്റെ പോസ്റ്റ്. തട്ടിപ്പ് കുറയ്ക്കാനും മികച്ച അനുഭവം നൽകാനുമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ പണം എപ്പോൾ നൽകുമെന്നോ എത്ര തുക നൽകുമെന്നോ മസ്ക് വെളിപ്പെടുത്തിയിട്ടില്ല.

എക്‌സിൽ  വിവരങ്ങളും അക്കൗണ്ടുകളും പിന്തുടരുന്നതിനും തിരയുന്നതിനും നിരക്കുകളൊന്നുമില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കാനാണ് എക്‌സിൽ ഈ പുതിയ മാറ്റം കൊണ്ടുവരാൻ പോകുന്നതെന്ന് മസ്‌ക് പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0