ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 മാർച്ച് 2024 #NewsHeadlines

• പഞ്ചാബ് മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പഞ്ചാബ് ബിജെപി അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.

• ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത. വരും മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ നിര്‍ണായക നീക്കം.

• വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അണുബാധയ്ക്കെതിരായ മരുന്നുകൾ തുടങ്ങി 800 അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ.

• റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പരിക്കേറ്റ്‌ ചികിത്സയിലുള്ള 121 പേരിൽ കുട്ടികളടക്കം 60 പേരുടെ നില അതീവ ഗുരുതരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

• വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണ് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

• ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.