ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥങ്ങൾ വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ട്രാൻസ്‌ലൂണാർ ഇഞ്ചക്ഷൻ എന്നറിയപ്പെടുന്ന ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
അർദ്ധരാത്രി 12:15 ഓടെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ LAM എഞ്ചിൻ പ്രവർത്തനക്ഷമമായി, പേടകം ചന്ദ്രനിലേക്ക് മടങ്ങി. അടുത്ത നിർണായക ഘട്ടം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനമാണ്.
ഇത് ഓഗസ്റ്റ് 5-ന് ആയിരിക്കും. മുൻ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ അനുഭവമാണ് ഇത്തവണ ഐഎസ്ആർഒയുടെ ആത്മവിശ്വാസം ഉയർത്തുന്നത്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ പേടകത്തിന് ഏകദേശം 400,000 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം, പേടകവും ചന്ദ്രനും തമ്മിലുള്ള ദൂരം ക്രമേണ കുറയും. ചന്ദ്രനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷം, പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടുത്തും. ഓഗസ്റ്റ് 17-നാണ് ഇത് നടക്കുക. ഒപ്പം സോഫ്റ്റ് ലാൻഡിംഗും. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് നടക്കുന്ന സോഫ്റ്റ് ലാൻഡിംഗിനായി രാജ്യം കാത്തിരിക്കുകയാണ്.