ചന്ദ്രയാന്‍ കുതിക്കുന്നു, വിക്ഷേപണം വിജയം, അഭിമാനത്തോടെ ഇന്ത്യ.. #Chandrayaan

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് കുതിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 2.35നാണ് എൽവിഎം 3 എം 4 ചന്ദ്രയാൻ 3 റോക്കറ്റ് കുതിച്ചുയർന്നത്. ചന്ദ്രനിലെ നിഗൂഢതകളുടെ അന്വേഷണ ചരിത്രത്തിൽ ഇന്ത്യയുടെ പുതിയ കുതിപ്പാണ് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നുള്ള പേടകത്തിന്റെ വിക്ഷേപണം. 22-ാം മിനിറ്റിൽ ആദ്യ ഭ്രമണപഥത്തിലെത്തി. ബഹിരാകാശ പേടകം പ്രതീക്ഷിച്ചപോലെ സഞ്ചരിക്കുന്നുണ്ടെന്നും രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.


വ്യാഴാഴ്ച പുലർച്ചെ 1.05നാണ് 26 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ ആരംഭിച്ചത്. തുടർന്ന് റോക്കറ്റിന് ഇന്ധനം നിറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടൊപ്പം റോക്കറ്റും പ്രോബ് സോഫ്‌റ്റ്‌വെയറും ഇലക്‌ട്രോണിക് സംവിധാനങ്ങളും മർദ വ്യതിയാനങ്ങളും മറ്റും തുടർച്ചയായി നിരീക്ഷിച്ചു.

കൗണ്ട്ഡൗണിന്റെ അവസാനം, സ്വയംഭരണ സംവിധാനം വിക്ഷേപണ ചുമതല ഏറ്റെടുത്തു. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ചന്ദ്രയാൻ ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. വരും ദിവസങ്ങളിൽ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയർത്തും.

കൺട്രോൾ റൂമിൽ നിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ കത്തിക്കാം. അഞ്ച് ഘട്ടങ്ങളിലായി പാത ഉയർത്താനാണ് തീരുമാനം. ഓഗസ്റ്റ് ആദ്യവാരം പേടകം ഭൂമിയുടെ ഗുരുത്വാകർഷണമണ്ഡലം ഭേദിച്ച് ചന്ദ്രനിലെത്തും. നീണ്ട യാത്രക്കൊടുവിൽ ആഗസ്റ്റ് മൂന്നാം വാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിക്കും. പിന്നീട് ചന്ദ്രന്റെ ഏതാനും നൂറു കിലോമീറ്റർ ഉള്ളിൽ എത്തിക്കും. പ്രൊപ്പൽഷൻ മൊഡ്യൂൾ പിന്നീട് വേർപെടുത്തിയിരിക്കുന്നു. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക് നീങ്ങും. ആഗസ്ത് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറങ്ങും. എതിർ ദിശകളിലേക്ക് നാല് ത്രസ്റ്ററുകൾ വെടിവെച്ചാണ് വേഗത നിയന്ത്രിക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. ലാൻഡറിനും റോവറിനും ആറ് പ്രധാന പരീക്ഷണ ഉപകരണങ്ങൾ ഉണ്ട്. രണ്ടാഴ്ചത്തെ പര്യവേക്ഷണത്തിന് ഇവ ഉപയോഗിക്കും.

1752 കിലോഗ്രാം ഭാരമുള്ള ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കി അതിനുള്ളിലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കി സമീപത്ത് രാസപര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട ചന്ദ്രയാൻ-2 ന്റെ വിക്രം ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിന്റെ ലാൻഡർ. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിടുന്ന ലാൻഡറിന്റെ വിജയത്തോടെ, ചന്ദ്രനിൽ റോവർ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


MALAYORAM NEWS is licensed under CC BY 4.0