• ഐ ടി വ്യവസായത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് കൈവരിക്കുന്നതെന്നും ഒരു
ലക്ഷം കോടിയിലേക്ക് കേരളത്തിന്റെ ഐ ടി കയറ്റുമതി എത്തുന്നുവെന്നും
മുഖ്യമന്ത്രി പിണറായി വിജയന്‍.
• കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിന് സസ്‌പെന്‍ഷന്‍. കേരള
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്‌പെന്‍ഡ്
ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ്
നല്‍കിയതിനാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.
• സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ ഡിസംബറിൽ അന്താരാഷ്ട്ര
ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. പ്രാരംഭ
പ്രവർത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചു. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ
സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ
ലഭ്യമാക്കാനുമാണ് പദ്ധതി.
• രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനേട്ട സർവേയിൽ
(നാസ്) അഭിമാന നേട്ടവുമായി കേരളം. ദേശീയ തലത്തില്‍ കേരളം മികച്ച
പ്രകടനമാണ് കാഴ്ചവച്ചത്. 2024ലെ നാസ് റിപ്പോർട്ട് അനുസരിച്ച് 65.33
പോയിന്റോടെ രാജ്യത്ത് രണ്ടാമതാണ് കേരളം.
• വോട്ടർപ്പട്ടികയിൽനിന്ന് വ്യാപകമായി ആളുകളെ പുറന്തള്ളാനും
കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍
കുടിയേറ്റ തൊഴിലാളികളെ കുത്തിനിറയ്‌ക്കാനും വഴിയൊരുക്കുന്ന നിര്‍ദേശവുമായി
തെരഞ്ഞെടുപ്പ് കമീഷൻ.
• എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക്
തുടർച്ചയായ മൂന്നാം ജയം. ഇറാഖിനെ അഞ്ച് ഗോളിന് തോൽപ്പിച്ചു. ശനിയാഴ്‌ച
ആതിഥേയരായ തായ്‌ലൻഡിനെ കീഴടക്കിയാൽ അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന
ഏഷ്യൻ കപ്പിൽ കളിക്കാം.
• പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ
21 മുതൽ ആഗസ്‌ത് 21 വരെ ചേരും. സമ്മേളനം വിളിച്ചുചേർക്കാൻ രാഷ്‌ട്രപതി
അനുമതി നൽകിയെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സമൂഹമാധ്യമത്തിൽ
അറിയിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്‌ത് 13നും
14നും പാർലമെന്റ് സമ്മേളിക്കില്ല.
• സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതില്‍ ചരിത്രത്തില്‍ ആദ്യമായി
പട്ടികജാതി , പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ മാതൃകാ
സംവരണ പട്ടിക പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലറിലൂടെ അറിയിച്ചു. ചീഫ്
ജസ്റ്റീസ് ബി ആര്‍ ഗവായി ഇമെയില്‍ വഴി ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് സംവരണ
വിവരങ്ങള്‍ അറിയിച്ചത്.