• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ
ഏല്‍പ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ്
മന്ത്രാലയം പുറത്തിറക്കി.
• ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ആണ് ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിൽ പിടിയിലായത്.
• ഇറാന്‍ തുറമുഖത്ത് ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍
കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 500ഓളം പേര്‍ക്ക് പരുക്കേറ്റതായാണ്
വിവരം.
• പ്രശസ്ത ചരിത്രകാരൻ ഡോ എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട്
മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യൻ
ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു.
• വ്യവസായ വകുപ്പ് കൊച്ചിയിൽ
സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപ്പര്യപത്രം
ഒപ്പുവച്ച 4410 കോടി രൂപയുടെ 13 പദ്ധതികൾക്ക് മെയിൽ തുടക്കമാകും. ഇതുവഴി
9700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
• പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ
ജമ്മു-കശ്‌മീരിലെ ഇന്ത്യാ– പാക് നിയന്ത്രണരേഖയിൽ സംഘർഷഭീതി. വെടിനിർത്തൽ
കരാർ ലംഘിച്ച് പാക് പോസ്റ്റുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർത്തതോടെ
ഇന്ത്യ തിരിച്ചടിച്ചു.
• കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, സൂപ്പർ കപ്പ് ഫുട്‌ബോൾ
ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ രണ്ടാംനിര ടീമിനോട് തോറ്റ്
ദാവീദ് കറ്റാലയുടെ സംഘം മടങ്ങി. 2-1ന്റെ ജയത്തോടെ ബഗാൻ സെമിയിലേക്ക്
മുന്നേറി.