• സംസ്ഥാനത്ത് നിലവിൽ
തൊഴിൽരഹിതവേതനം വാങ്ങുന്നത് 1067 പേർ മാത്രം.
കാസർകോട് ജില്ലയിൽ ആരുമില്ല, 2016ൽ 2,46,866 പേരാണ്
വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ് എണ്ണത്തിൽ കുറവുവന്നത്.
• വിഖ്യാത സംവിധായകന്‍
ശ്യാം ബെനഗല്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.90 വയസായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1976
ല്‍ പദ്മശ്രീയും 1991ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 18 ദേശീയ
പുരസ്‌കാരങ്ങള്‍ നേടി.
• ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി.
രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍
ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ.
• തലശേരി മലബാർ ക്യാൻസർ
സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്
ആൻഡ് റിസർച്ചിൽ രക്തത്തിലേക്ക് മരുന്നുകളുടെ സഞ്ചാരനിരക്ക്
ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സജ്ജമായി.
• സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി
മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീർ നസ്രത്ത്
ദമ്പതികളുടെ മകൻ മാഹീൻ ആണ് മരിച്ചത്.
• ക്രമവിരുദ്ധമായി ഡിജിറ്റൽ വായ്പ്പ നൽകുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന
കരട് ബില്ലുമായി കേന്ദ്ര സർക്കാർ. ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും.
• പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച
സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ
ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് നോട്ടീസ് നൽകിയത്.
• ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍
ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.