● ഉഷ്ണതരംഗത്തെ ഡൽഹിയിൽ തുടര്‍ന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍
ജാഗ്രതാ നിര്‍ദ്ദേശം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
● ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന്
കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ്.
● ഇന്ത്യൻ ഓഹരിയില്‍നിന്ന് വിദേശ കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുന്നു. മെയ് മാസം ഇതുവരെ വിദേശനിക്ഷേപക കമ്പനികൾ പിൻവലിച്ചത് 29,000 കോടി രൂപ (350 കോടി ഡോളർ). 2023 ജൂൺ 23ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്.
● സംസ്ഥാനത്ത് അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി
മുഖ്യമന്ത്രി പിണറായി വിജയന്‍.
● ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു
അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍
പാടില്ലെന്ന് നിര്‍ദേശം.
● ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ഗോപിചന്ദ് തോട്ടുകര. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25 ദൗത്യത്തിന്റെ ഭാഗമായി ഗോപിചന്ദ് ഉള്‍പ്പെട്ട ആറംഗസംഘം ഞായറാഴ്ച യുഎസിലെ വെസ്റ്റ് ടെക്-സാസില്‍നിന്ന് യാത്ര തിരിക്കും.
● രാജ്യത്ത് 2018നും 22നും ഇടയില്‍ അപ്രത്യക്ഷമായത് കൃഷിയിടങ്ങളിലെ അമ്പത്
ലക്ഷത്തിലധികം വന്‍മരങ്ങള്‍. ‘നേച്ചര്‍ സസ്റ്റയിനബിലിറ്റി’ മാസിക
പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൈവ
വൈവിധ്യത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
● നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെംഗളൂരു പ്ലേഓഫിൽ. 27
റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം
ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു.
● ഇന്ത്യയിലെ അദാനി പോർട്‌സ് അടക്കം മൂന്ന് കമ്പനികളെ നോർവേ സെൻട്രൽ ബാങ്ക്
കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. നോർവേയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബലിൽ
നിന്ന് കമ്പനിയെ പുറത്താക്കിക്കൊണ്ടാണ് ബാങ്ക് നടപടി.