ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 22 ഏപ്രിൽ 2024 #NewsHeadlines

● തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലി റൗസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുക.

● സർവീസ്‌ ആരംഭിച്ച്‌ ആറുമാസത്തിന്‌ മുമ്പുതന്നെ 10 ലക്ഷം യാത്രികരുമായി അതിശയിപ്പിച്ച കൊച്ചി ജലമെട്രോ ഒന്നാംവയസ്സിലേക്കെത്തുമ്പോൾ യാത്രികരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി പ്രവർത്തന റിപ്പോർട്ട്.

● ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ​ഗ്രി​ഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

●  പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌) മാർക്ക്‌ മാത്രം അടിസ്ഥാനമാക്കിയതിന്‌ പിന്നാലെ പുതിയ പരിഷ്‌കാരവുമായി യുജിസി. നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക്‌ നേരിട്ട്‌ നെറ്റ്‌ പരീക്ഷ എഴുതാമെന്ന്‌ യുജിസി ചെയർമാൻ.

● വോട്ടിംങ് ദിനത്തില്‍ പോളിംങ് സ്റ്റേഷനില്‍ വെടിവെപ്പും, സംഘര്‍ഷവും ഉണ്ടായതിന് പിന്നാലെ റീം പോളിംങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീം പോളിംങ് പ്രഖ്യാപിച്ചത്.

● ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ സീസണിലെ നാലാം ജയമാണിത്.

● ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക.

● വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാന്‍ മാതാവ് യെമനിലെത്തി. മകളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മാതാവ് പ്രേമകുമാരി.
MALAYORAM NEWS is licensed under CC BY 4.0