• സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല്
ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
• കേന്ദ്രസർക്കാർ ഓണത്തിന് അരിവിഹിതം നിഷേധിച്ച സാഹചര്യത്തിൽ
വിപണിയിൽ നിന്ന് പണംകൊടുത്തു വാങ്ങി കുറഞ്ഞ വിലയ്‌ക്ക് ജനങ്ങൾക്ക്
വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ.
• കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ ഡി ബിന്ദു ആണ് മരിച്ചത്.
• കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ
സ്വദേശിയായ 40കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ്
വിവരം.
• കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ
സ്വദേശിയായ 40കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന
ആശുപത്രിയിൽ നിലവില്‍ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ്
വിവരം.
• ഓപ്പറേഷൻ സിന്ധൂറിൻ്റെ ഭാഗമായി ഇന്ത്യ അയച്ച ബ്രഹ്മോസ് ക്രൂസ് മിസൈലിൽ ആണവ യുദ്ധമുന ഉണ്ടോയെന്നു തീരുമാനിക്കാൻ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് സമയം മാത്രമാണ് ലഭിച്ചതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീൻ്റെ ഉപദേഷ്ടാവ് റാണാ സനാവുള്ള.
• കഴിഞ്ഞ ദിവസം വിലക്ക് നീക്കപ്പെട്ട പാക്കിസ്ഥാനി യുട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ത്യ വീണ്ടും വിലക്കി. സാങ്കേതികത്തകരാർ മൂലമാണ് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വിലക്ക് നീക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ധൂറിനു പിന്നാലെയാണ് പാക്ക് നടൻമാർ, സെലിബ്രിറ്റികൾ വെളിപ്പെടാതെ അനേകം പേരുടെ അക്കൗണ്ടുകൾ വിലക്കിയത്.