• സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി
പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്രകടന
പത്രികയിലെ വാഗ്ദാനങ്ങള്‍ക്കു പുറമെ നടപ്പാക്കിയത് 83 പദ്ധതികളെന്നും
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
• സിഎംആര്‍എല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. സിഎംആർഎൽ
കേസില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടർ നടപടികള്‍ നാല് മാസത്തേക്ക് കൂടി
ഹൈക്കോടതി തടഞ്ഞു.
• ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്.
• യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന
അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ് ഹെലികോപ്‌റ്റർ അഴിമിതിക്കേസിലെ പ്രധാനപ്രതിയും
ബ്രിട്ടീഷ് പൗരനുമായ ക്രിസ്‌റ്റ്യൻ മിഷേൽ ജയിൽ മോചിതനാകും. ജാമ്യം
ലഭിച്ചുവെങ്കിലും തിഹാർ ജയിലിൽ തുടരുകയായിരുന്നു.
• കേരളത്തിലെ ദേശീയ പാത തകർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ
ഗഡ്കരി അടിയന്തിര യോഗം വിളിക്കും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും
റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക്
സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
• എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബെറ്റിങ് ആപ്പുകള്‍ നിയന്ത്രിക്കണമെന്ന്
ആവശ്യപെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി
സുപ്രീം കോടതി. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്
നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടന്ന് അവകാശപ്പെട്ടാണ് കെ എ പോള്‍
പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
• ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ വിജിലന്‍സ് കേസില്‍ പ്രതികളുടെ ചോദ്യം
ചെയ്യല്‍ ഇന്നും തുടരും. ഡിജിറ്റല്‍ തെളിവ് ശേഖരണം മൂന്നു
ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.