• പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധസമാന
സാഹചര്യത്തിലേക്ക്. അതിര്‍ത്തിയിലെ സാഹചര്യം സംബന്ധിച്ച് പ്രതിരോധമന്ത്രി
രാജ്‌നാഥ് സിങ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച
നടത്തി.
• രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പെഗാസിസ് സ്പൈവേര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി.
• ലക്ഷങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ
പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും
കൊടിയേറും.
• ചീഫ് സെക്രട്ടറി, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു. പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലക് ഇന്ന് ചുമതലയേൽക്കും
• വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടങ്ങളും വ്യാപകമായ
സാഹചര്യത്തില്‍ 1972ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ തേടി കേരളം.
• പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങൾ അടച്ചു. കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48
കേന്ദ്രങ്ങളാണ് അടച്ചത്.
• സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ,
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ
അലര്‍ട്ട്.
• ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി
ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 14 റൺ ജയം. ആദ്യം
ബാറ്റ് ചെയ്‌ത കൊൽക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204 റണ്ണെടുത്തു.
• സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുകുട്ടികൾ കുളത്തില്‍ മുങ്ങിമരിച്ചു.
കല്ലടിക്കോട് കരിമ്പ മീൻവല്ലം തുടിക്കോട്ടെ കുളത്തിലാണ് അപകടമുണ്ടായത്.
• നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ
പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത്
സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം
പറഞ്ഞു.