• ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• ഇന്ത്യയിൽ ആദ്യമായി മുന്നറിയിപ്പ് സംവിധാനമൊരുക്കി കേരളം. ‘കവചം’
എന്ന സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത്
വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 91 സൈറണുകൾ പ്രവർത്തിപ്പിച്ചായിരുന്നു
ഉദ്‌ഘാടനം.
• ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്
ഉൾകൊള്ളാത്തതും, വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ
അധികാരങ്ങളെ പൂർണമായും നിഷേധിക്കുകയും ചെയ്യുന്ന യുജിസിയുടെ കരട്
മാർഗനിർദേശം പിൻവലിക്കണമെന്ന് കേരള നിയമസഭ കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെട്ടു.
• നരവംശശാസ്‌ത്ര പഠനത്തിലൂടെ രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും
എസ്‌സി- എസ്‌ടി, ഒബിസി പട്ടികയ്‌ക്ക് പുറത്തുള്ള 268 നാടോടി - അർധനാടോടി
ഗോത്രവിഭാഗങ്ങളെ കൂടി വിജയകരമായി തരംതിരിച്ചതായി റിപ്പോർട്ട്.
• ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു.
• അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക്
മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലേക്കാണ് താരം
മടങ്ങിയത്.
• സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി
ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍
സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ
ജോര്‍ജ്.