Naveen Babu Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Naveen Babu Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും... #Kannur_News

 


എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന പിപി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി റിമാൻഡ് ചെയ്യാനുള്ള അപേക്ഷ പോലീസ് നിലവിൽ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതേസമയം, സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടനാ നടപടിയും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

പി പി ദിവ്യ പിടിയില്‍; കസ്റ്റഡിയിലെടുത്ത് പോലീസ്... #Kannur_News

 


 കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. പി.പി.ദിവ്യ പയ്യന്നൂരിൽ കീഴടങ്ങി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങൽ. നവീൻ്റെ മരണശേഷം ദിവ്യ ഒളിവിലായിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്യാൻ നിയമതടസ്സം ഇല്ലാതിരുന്നിട്ടും അന്വേഷണ സംഘം ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

ദിവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ദിവ്യ കീഴടങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തതായി കമ്മീഷണർ വിശദീകരിച്ചു. കണ്ണപുരത്ത് വെച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. എസിപി രത്നകുമാറിന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. ദിവ്യ ഇന്ന് സ്ഥിരം ജാമ്യാപേക്ഷ നൽകിയേക്കും. ദിവ്യയെ ഉടൻ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

നവീൻ ബബുവിന്റെ മരണം;പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... #Kannur_News

 


 പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ബോധപൂർവം യാത്രയയപ്പ് യോഗത്തിനെത്തി വ്യക്തിപരമായ കൊലപാതകം നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. എഡിഎം – കെ നവീൻ ബാബുവിൻ്റെ ആത്മഹത്യ കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു.

പ്രശാന്തൻ വിജിലൻസിന് നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നവീൻ ബാബുവുമായി ദിവ്യയ്ക്ക് കടുത്ത ശത്രുതയുണ്ടെന്ന് കുടുംബം കോടതിയിൽ വാദിച്ചിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. എന്നാൽ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ടി വി പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കളക്ടർ ക്ഷണിച്ചതിനാലാണ് വന്നതെന്ന് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞു.

ട്രാൻസ്ഫർ ആയി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് മാറ്റിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പ് പാർട്ടിയിൽ നവീനെ വേദിയിലിരുത്തി അഴിമതിയാരോപണം ഉന്നയിച്ചത് പി.പി.ദിവ്യയാണ്. പെട്രോൾ പമ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ നവീൻ ബാബുവിന് പങ്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പിപി ദിവ്യയുടെ വിമർശനം.

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്ക് തിരിച്ചടി ,കൈക്കൂലി വാങ്ങിയതിന് തെളിവില്ല... #Kannur_News

 


എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പി.പി ദിവ്യയ്‌ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീന് ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോള് പമ്പിൻ്റെ അംഗീകാരം വൈകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു. അന്വേഷണവുമായിബന്ധപെട്ട് ദിവ്യ സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകി. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണവുമായി ദിവ്യ സഹകരിച്ചില്ല. കൈക്കൂലി വാങ്ങിയതിന് ആരും തെളിവ് നൽകിയില്ല. കൈക്കൂലി വാങ്ങിയതായി പരാമർശമില്ല. പമ്പിന് എൻഒസി നൽകുന്നതിൽ നിയമപരമായി മാത്രമാണ് എഡിഎം പ്രവർത്തിച്ചത്. കാലതാമസം വരുത്തിയില്ലെന്ന് മാത്രമല്ല, അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പോലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എ.ഡി.എമ്മിന്റെ മരണം; വിജിലൻസിൽ ആഭ്യന്തര അന്വേഷണം, കളക്ടറുടെ മൊഴിയെടുക്കാൻ പോലീസ്... #Kannur_News

 


 എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ വിജിലൻസിൽ ആഭ്യന്തര അന്വേഷണം. കണ്ണൂർ ഡിവൈഎസ്പിക്കെതിരെയാണ് അന്വേഷണം. വിജിലൻസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രശാന്തൻ കണ്ണൂർ വിജിലൻസ് ഓഫീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ പ്രശാന്ത് വിജിലൻസിൽ നൽകിയ പരാതി ഗൗരവമായി എടുത്തില്ലെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം. അതേസമയം, സംഭവത്തിൽ തിങ്കളാഴ്ച പൊലീസ് കലക്ടറുടെ മൊഴി രേഖപ്പെടുത്തും.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ വിജിലൻസിന് മൊഴി നൽകിയിരുന്നു. പണം നൽകുന്നതിന് മുമ്പോ തൊട്ടുപിന്നാലെയോ ഇക്കാര്യം പറയേണ്ടതായിരുന്നുവെന്നും എന്നാൽ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നും വിജിലൻസ് അറിയിച്ചു. പിന്നീട് കൃത്യമായ അന്വേഷണം നടന്നില്ല. എന്തുകൊണ്ട് പരാതി ഗൗരവമായി എടുത്തില്ല എന്ന എതിർപ്പിൻ്റെ പശ്ചാത്തലത്തിലാണ് വിജിലൻസിൻ്റെ ആഭ്യന്തര അന്വേഷണവും.

അതിനിടെ, നവീൻ ബാബുവിൻ്റെ മരണത്തിൽ പോലീസ് തിങ്കളാഴ്ച കളക്ടറുടെ മൊഴി രേഖപ്പെടുത്തും. പൊലീസ് കണ്ണൂർ കലക്ടറേറ്റിലെത്തി കലക്ടറുടെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഗൂഢാലോചനയിൽ പിപി ദിവ്യയ്ക്കും കലക്ടർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. യാത്രയയപ്പ് ചടങ്ങിന് എത്തിയതും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം കലക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ പറയുന്നു. ഈ വാദം തള്ളി കളക്ടർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0