കൊച്ചി: പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിൽ കാണാനെത്തിയ പരാതിക്കാരിയെ അധിക്ഷേപിച്ച് ഇറക്കിവിട്ടതായി പരാതി. പറവൂർ സ്വദേശിനി ഉഷാ ബേബിയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വീടുവെക്കാൻ സ്വകാര്യ വ്യക്തി നൽകിയ സ്ഥലം താനറിയാതെ പുനർജനി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നും ഉഷ ആരോപിക്കുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും വീടുപണി തുടങ്ങാത്തതിനാൽ മാധ്യമങ്ങളോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ് ഉഷ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്നും ഉഷാ ബേബി പറയുന്നു. 'നിങ്ങളുടെ സൂക്കേട് തീർന്നോ?' എന്ന് മുഖ്യമന്ത്രി ചോദിച്ചുവെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നു. ഒമ്പത് വയസുള്ള തന്റെ മകൻ ഇത് കേട്ടുവെന്ന് വിതുമ്പിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു. പിന്നാലെ, പോലീസുകാർ എത്തി തന്നെ ഇറക്കിവിടുകയായിരുന്നെന്നും ഉഷ പറഞ്ഞു. ആൾക്കൂട്ടത്തിൽ വെച്ച് അപമാനിക്കപ്പെട്ടത് വലിയ മനോവിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി.
വീടിനായി താൻ കണ്ടെത്തിയ സ്ഥലം പിന്നീട് പുനർജനി ട്രസ്റ്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന കാര്യം താൻ അറിഞ്ഞത് വൈകിയാണെന്നും ഉഷ പറയുന്നു. നാല് പേർക്ക് വീട് വെക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് നിന്ന് തന്നെ ഒഴിവാക്കിയെന്നും അവർ ആരോപിച്ചു. തനിക്ക് വീട് തരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവെന്നും ഉഷാ ബേബി പരാതിപ്പെട്ടു.
പദ്ധതിയിൽ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത് പ്രതികാര നടപടിയാണെന്നും ഉഷാ ബേബി ആവർത്തിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
വർഷങ്ങൾ കഴിഞ്ഞിട്ടും വീടുപണി തുടങ്ങാത്തതിനാൽ മാധ്യമങ്ങളോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നാണ് ഉഷ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്നും ഉഷാ ബേബി പറയുന്നു. 'നിങ്ങളുടെ സൂക്കേട് തീർന്നോ?' എന്ന് മുഖ്യമന്ത്രി ചോദിച്ചുവെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നു. ഒമ്പത് വയസുള്ള തന്റെ മകൻ ഇത് കേട്ടുവെന്ന് വിതുമ്പിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു. പിന്നാലെ, പോലീസുകാർ എത്തി തന്നെ ഇറക്കിവിടുകയായിരുന്നെന്നും ഉഷ പറഞ്ഞു. ആൾക്കൂട്ടത്തിൽ വെച്ച് അപമാനിക്കപ്പെട്ടത് വലിയ മനോവിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി.
വീടിനായി താൻ കണ്ടെത്തിയ സ്ഥലം പിന്നീട് പുനർജനി ട്രസ്റ്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന കാര്യം താൻ അറിഞ്ഞത് വൈകിയാണെന്നും ഉഷ പറയുന്നു. നാല് പേർക്ക് വീട് വെക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് നിന്ന് തന്നെ ഒഴിവാക്കിയെന്നും അവർ ആരോപിച്ചു. തനിക്ക് വീട് തരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവെന്നും ഉഷാ ബേബി പരാതിപ്പെട്ടു.
പദ്ധതിയിൽ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത് പ്രതികാര നടപടിയാണെന്നും ഉഷാ ബേബി ആവർത്തിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
Hashtags: #PunarjaniScheme #KeralaCM #CMInsult #UshaBaby #HousingScheme #KeralaNews #അധിക്ഷേപം #മുഖ്യമന്ത്രി
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.