പഴയങ്ങാടിയിലെ ‘പ്രതീക്ഷ’ ബാർ ഉപഭോക്താക്കളെ കബളിപ്പിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുന്നതായി വിജിലൻസ് കണ്ടെത്തി. ഇവിടെ 60 മില്ലി പെഗിന് പകരം 48 മില്ലി കണ്ടെയ്നറും, 30 മില്ലിക്ക് പകരം 24 മില്ലി കണ്ടെയ്നറും ഉപയോഗിച്ചു. സംഭവത്തെത്തുടർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ബാർ ഉടമയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി.
കേരളത്തിന് പുറത്ത് മദ്യവും ബ്രാൻഡ് മാറ്റവും. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിൽ മദ്യക്കുപ്പികളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേരളത്തിൽ വിൽപ്പനയ്ക്ക് അനുവദനീയമല്ലാത്ത മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിവിധ ബ്രാൻഡുകളിലും ഇനങ്ങളിലുമുള്ള മദ്യം ചില സ്ഥലങ്ങളിൽ വിളമ്പുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ഇതുസംബന്ധിച്ച് എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:
വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് (പയ്യന്നൂർ), ഇൻസ്പെക്ടർമാരായ സജീവ് (തളിപ്പറമ്പ്), സുനിൽ കുമാർ (പഴയങ്ങാടി), വിനോദ് ചന്ദ്രൻ (ഇരിട്ടി) എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. എന്തെങ്കിലും ക്രമക്കേടുകളോ അഴിമതിയോ ശ്രദ്ധയിൽപ്പെട്ടാൽ 9447582440 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാമെന്ന് വിജിലൻസ് അറിയിച്ചു.
Operation Barcode: Vigilance raids bars in Kannur, quantity tampering at a bar in Pazhayaangadi.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.