ഇരിക്കൂർ പെരുമണ്ണ് ദുരന്തം: കണ്ണീരോർമകൾക്ക് ഇന്ന്​ 17 വയസ്സ് #Irikkur_Perumann_Disaster


ഇരിക്കൂറിനടുത്തുള്ള പെരുമണ്ണ് ഗ്രാമത്തിലെ നാരായണ വിലാസം എൽപി സ്കൂളിലെ പത്ത് കുട്ടികൾ വാഹനമിടിച്ച് മരിച്ചു. ഇരിക്കൂർ-ഇരിട്ടി സംസ്ഥാന പാതയിൽ നടന്ന ഈ ദാരുണമായ അപകടം ഈ ഗ്രാമത്തെ മാത്രമല്ല, കേരള സംസ്ഥാനത്തെ മുഴുവൻ കരയിപ്പിച്ചു.2008 ഡിസംബർ നാലിന്റെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു ആ ദുരന്തം.

ജപ്പാൻ കുടിവെള്ള പദ്ധതി സ്ഥലത്ത് ജോലി ചെയ്യുന്ന ഇലക്ട്രിക്കൽ ജോലിക്കാരനായ അബ്ദുൾ കബീർ ഓടിച്ചിരുന്ന ക്രൂയിസർ സ്കൂൾ വിട്ട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വണ്ടി ഓടിക്കയറുകയായിരുന്നു. ഓടിമാറാനുള്ള സമയം പോലും ലഭിക്കാതെ 10 കുരുന്നുകള് തൽക്ഷണം തന്നെ വാഹനത്തിനടിയില്‍പെട്ട് മരിച്ചു . . അവരിൽ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനക്കൂട്ടത്തിന്റെ നിലവിളി കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവർ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു. വിരിയുന്നതിനുമുമ്പ് പറിച്ചെറിയപ്പെട്ട പൂമൊട്ടുകളാണ് സോന, വൈഷ്ണവ്, കാവ്യ, സാന്ദ്ര, മിഥുന, നന്ദന, സഞ്ജന, അനുശ്രീ, ആഖിന, റംഷാന എന്നിവർ.

അപകടത്തിനുശേഷം, ഈ ഒമ്പത് കുട്ടികളെയും പെരുമണ്ണിലെ മഹാനായ കൃഷ്ണ വാര്യർ ദാനം ചെയ്ത പെരുമണ്ണിലെ ഭൂമിയിൽ അടക്കം ചെയ്തു. അവിടെ, നാട്ടുകാർ കുട്ടികൾക്കായി ഒരു സ്മാരക മണ്ഡപവും നിർമ്മിച്ചു. ഈ വഴിയിലൂടെ കടന്നുപോകുന്ന ആർക്കും ഒരു നിമിഷം പോലും തല കുനിക്കാതെ ഇതിലൂടെ കടന്നുപോകാൻ കഴിയില്ല.

 Irikkur Perumannu disaster

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0