• 500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ ബിജെപി കേരളാ അധ്യക്ഷൻ രാജീവ്
ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോർട്ട്. സൗത്ത് ഫസ്റ്റ് ന്യൂസാണ് ഇത്
സംബന്ധിച്ച വാർത്ത റിപ്പോർട്ട് പുറത്ത് വിട്ടത്.
• റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്നുതന്നെയാണ്
പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്
പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര
മോദി പറഞ്ഞതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റഷ്യയുടെ
പ്രതികരണം.
• ഗുജറാത്തിലെ ബിജെപി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാമന്ത്രിമാരെല്ലാം
രാജിവെച്ചു. വെള്ളിയാഴ്ച നടക്കാനാരിക്കുന്ന മന്ത്രിസഭാ പുന:സംഘനയക്ക്
മുന്നോടിയായാണ് കൂട്ടരാജി.
• ലോകമെമ്പാടുമുള്ള 16,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ
ഭീമനായ നെസ്‌ലെ. അടുത്ത രണ്ട് വര്‍ഷത്തിനകം നിരവധി ജീവനക്കാരെ
പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു.
• ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമാതിർത്തി നിരോധനം
നവംബർ 23 വരെ നീട്ടി പാകിസ്ഥാന്‍. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന
വിലക്കാണ് പാകിസ്ഥാൻ ഏവിയേഷൻ അതോറിട്ടി നീട്ടിയത്.
• കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക
ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ
മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
• സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും
സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ആറ്
സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം
നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
• കണ്ണൂർ ജില്ലയിലെ സന്നദ്ധ രക്തദാനത്തിന്റെ മുഖമായി മാറിയ ജീവകാരുണ്യ പ്രവർത്തകൻ സികെ അജീഷ് അന്തരിച്ചു.