• ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഓളപ്പരപ്പിലെ രാജാവായി വിബിസി
കൈനകരിയുടെ വീയപുരം ചുണ്ടൻ. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാമതായി ഫിനിഷ്
ചെയ്തു.
• സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ
അലർട്ട് പ്രഖ്യാപിച്ചു.
• ആദിവാസി നേതാവ് സി കെ ജാനുവും പാർട്ടിയും എൻ ഡി എ മുന്നണി വിട്ടു.
മുന്നണിയിൽ നിന്നും സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ലെന്ന്
ആരോപിച്ചാണ് മുന്നണി വിട്ടത്.
• കണ്ണൂർ കീഴറ സ്ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട്
നിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കീഴറയിൽ വാടക വീട്ടിലുണ്ടായ
സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
• സംസ്ഥാന സ്കൂൾ കലോത്സവത്തിലെ
മികവാർന്ന രചനകൾ വായനക്കാരിലേക്ക് എത്തിക്കുന്നു. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ രചനകൾ 'മഴ മണ്ണിലെഴുതിയത്' എന്ന
പേരിൽ മാഗസിൻ രൂപത്തിൽ പുറത്തിറക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
അറിയിച്ചു.
• പശ്‌ചിമതീര കനാലിന്റെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ
തൃശൂർ ജില്ലയിലെ ചേറ്റുവവരെയുള്ള ജലപാത നവംബറിൽ പൂർത്തിയാകും. കോവളം–ബേക്കൽ
ജലപാതയുടെ ആദ്യഘട്ടമാണ് കമീഷനിങ് ചെയ്യുക.
• യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ
തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന്
ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടുത്ത ആഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച്
വീണ്ടും നോട്ടീസ് നൽകും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.