• വാൽപ്പാറയിൽ കുട്ടിയെ കടിച്ചുകൊന്ന് പുലി. അസം സ്വദേശികളുടെ എട്ടുവയസ്സുള്ള
കുട്ടിയെയാണ് കടിച്ചു കൊന്നത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.
• ദില്ലിയിലെ തെരുവുനായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി.
തെരുവുനായകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന്
സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി.
• കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞ കർണാടക സഹകരണ മന്ത്രി കെ എൻ
രാജണ്ണയെ ഹൈക്കമാൻഡ് പുറത്താക്കി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ
പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ചതിനെ
തുടർന്ന് ആയിരുന്നു നടപടി.
• വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍. സപ്ലൈകോ
ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ
മാനേജര്‍ രമേഷ്.
• സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന്
മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍
ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി.
• ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി.
• വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും സ്ഥിരീകരിക്കുന്ന
വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍
ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.