• കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസം കലർന്ന പ്രതികരണവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ.
• താൽകാലിക വിസി നിയമനത്തിൽ വൻ തിരിച്ചടി. വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധി പകർപ്പ് പുറത്ത്. സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം താൽക്കാലിക വിസി നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി വിധി പകർപ്പിൽ പറയുന്നു.
• ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ
സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ
വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ
എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും.
• റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര
പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ്
പരാതി.
• സംസ്ഥാനത്ത് അർഹരായ 43,000 കുടുംബങ്ങൾക്കുകൂടി ഓണത്തിന് മുമ്പ്
മുൻഗണനാ കാർഡ് അനുവദിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പുതിയ മുൻഗണനാ
കാർഡിനായി സെപ്തംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.
• ഇറാനിൽനിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആറ് ഇന്ത്യൻ
കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽനിന്ന് എണ്ണയോ
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്ന കമ്പനിയും രാജ്യവും യുഎസുമായി
വ്യാപാരം നടത്തുന്നതിൽനിന്ന് വിലക്കപ്പെടുമെന്ന് യുഎസ് സ്‌റ്റേറ്റ്
ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
• മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ
പ്രതികളായ മാലെഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പ്രത്യേക എൻഐഎ കോടതി
വെറുതെവിട്ടു. കേസിൽ 7 പ്രതികളാണുള്ളത്.