• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം
ചെയ്ത മോക്ഡ്രില്‍ ഇന്ന് നടക്കും. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്നായി തരം
തിരിച്ചാണ് മോക്ഡ്രില്‍.
• 2025ല്‍ ടൂറിസത്തിന് കീഴില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല
ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
• ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണ
രേഖയില്‍ നിന്നാണ് ഇയാളെ സൈന്യം പിടികൂടിയത്. കൂടുതല്‍ അന്വേഷണം
നടക്കുന്നതായി സൈന്യം അറിയിച്ചു.
• ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍. പഹല്‍ഗാം
ഭീകരാക്രമണമായി ബന്ധപ്പെട്ട ലാഷ്‌കര്‍-ഇ-തൊയ്ബയുടെ പങ്ക്
വ്യക്തമാക്കണമെന്ന് ഐക്യരാഷ്ട്രസഭ പാകിസ്ഥാന് നിര്‍ദേശം നല്‍കി. കശ്മീര്‍
വിഷയം വീണ്ടും അന്താരാഷ്ട്ര ചര്‍ച്ചയാക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍
നടത്തുന്നതെന്നും യു എന്‍ വിമര്‍ശിച്ചു.
• കാഴ്ചയുടെ വസന്തമൊരുക്കി വാനിൽ വർണ്ണ വിസ്‌മയം തീർത്ത് കുടമാറ്റം. വാനിൽ
മാറി മാറി വർണ്ണ കുടകൾ അണിനിരന്നപ്പോൾ കാഴ്ചക്കാരുടെ മനസിൽ ആവേശം വാനോളം.
ആവേശപ്പൂരം ആറാടാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്.
• രാജ്യത്ത് മൂന്നുവർഷത്തിൽ തെരുവുനായ ആക്രമണങ്ങളിൽ വൻവർധന. കേന്ദ്ര
മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്.
• സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി നൽകാനുള്ള
കരാർ പുനഃസ്ഥാപിക്കുന്നതിനായി കെഎസ്‌ഇബി സമർപ്പിച്ച ഹർജിയിൽ ബുധനാഴ്‌ച
തെളിവെടുപ്പ് നടക്കും.
• പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.