കൊല്ലം ചെമ്മമുക്കിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി കേസിൽ പ്രതി പത്മരാജൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിലയും പത്മരാജനും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.
വൈദ്യപരിശോധന പൂർത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. അനിലയുടെ പോസ്റ്റ്‌മോർട്ടവും ഇന്ന് തന്നെ പൂർത്തിയാകും. സംശയാസ്പദമായ അസുഖമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിൽ പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ സോണി കാറിൽ നിന്ന് ഇറങ്ങി ഓടി. എന്നാൽ, അനിലയ്ക്ക് പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ച ശേഷം അനിലയെ ആശുപത്രിയിലേക്ക് മാറ്റി.