• മഴ മുന്നറിയിപ്പിൽ മാറ്റം, ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നിലവിൽ 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം,
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്
തുടരുന്നുകയാണ്.
• രാജ്യം കണ്ട ഏറ്റവും
വലിയ വ്യാവസായിക ദുരന്തത്തിന് നാൽപ്പത് വർഷം. വിഷവാതക ദുരന്തത്തിന് ഇടയാക്കിയ യൂണിയൻ കാർബൈഡ്
ഫാക്‌ടറിയുടെ പരിസരം ഇപ്പോഴും വിഷമയമാണ്.
• അതിശക്തമായി പെയ്‌ത മഴയെ
അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത
മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ
കുറവുണ്ടായില്ല.
• കിടപ്പുരോഗികൾക്കുള്ള
സാന്ത്വന പരിചരണരംഗം കൂടുതൽ മികവുള്ളതാക്കാൻ പാലിയേറ്റീവ് പവർഗ്രിഡ്
പദ്ധതി. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ്
ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കുക.
• ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു
എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി
വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്.
• അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്.
പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ
പിരിഞ്ഞു.
• നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാല്‍ ലക്ഷത്തിലേറെ സമൂഹ മാധ്യമ
അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍,
പിഎഫ്‌ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.