മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഉള്ളിവില കുതിച്ചുയരുകയാണ്. കനത്ത മഴയിൽ ഉള്ളിയും വെള്ളം കയറി പാടങ്ങളും നശിച്ചതോടെ വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകി. ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ചതാണ് വില ഉയരാൻ ഇടയാക്കിയത്.
നിലവിൽ രാജ്യത്തെ ചില്ലറ വിപണിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ ഒരു മാസത്തിലേറെയായി മൊത്തവില കിലോയ്ക്ക് 45-50 രൂപയായിരുന്നു. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഉള്ളിവില ഉയരുമ്പോൾ കൃഷി ചെയ്യുന്ന ഖാരിഫ് ഉള്ളി വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരിക്കെയാണ് കനത്ത മഴ പ്രശ്‌നം സൃഷ്ടിച്ചത്. രണ്ടോ മൂന്നോ ആഴ്ച കൂടി ഇതേ രീതിയിൽ വില തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. ദീപാവലി സീസണായതിനാൽ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ബഫർ സ്റ്റോക്കിൽ നിന്ന് ഉള്ളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചു, ഗതാഗതച്ചെലവ് കുറച്ച് ഉള്ളി ഉത്തരേന്ത്യയിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ട്രെയിൻ സർവീസ് ആരംഭിച്ചു.